വൈ ദിസ് #kolaveri കൊലവെറി :D

­വൈ­റല്‍ മാര്‍­ക്ക­റ്റി­ങ് ആണു് ഇപ്പോ­ഴ­ത്തെ ട്രെന്‍­ഡ്. വള­രെ എളു­പ്പ­ത്തില്‍ ശ്ര­ദ്ധ­പി­ടി­ച്ചു­പ­റ്റാ­നും ഒരു പ്രോ­ഡ­ക്ടി­ലേ­ക്കോ വ്യ­ക്തി­യി­ലേ­ക്കോ പ്രേ­ക്ഷ­ക­രെ ആകര്‍­ഷി­ക്കാ­നും ഇത്ര­യും മെ­ച്ച­പ്പെ­ട്ട മാര്‍­ഗ്ഗം വേ­റെ­യി­ല്ല. എത്ര­യും കൂ­ടു­തല്‍ പങ്കു­വ­യ്ക്ക­പ്പെ­ടു­ന്നു­വോ, അത്ര­യും കൂ­ടു­തല്‍ പര­സ്യ­പ്പെ­ടു­ന്നു എന്ന­താ­ണു് ഇതി­ന്റെ മെ­ച്ചം. പങ്കു­വ­യ്ക്കല്‍ ഒരി­ക്ക­ലും കടല്‍­ക്കൊ­ള്ള­യ­ല്ലെ­ന്നും അതു് കൂ­ടു­തല്‍ വരു­മാ­നം നേ­ടി­ത്ത­രു­ക­യേ­യു­ള്ളു­വെ­ന്നും തെ­ളി­യി­ക്കാന്‍ ഇതില്‍ പരം എന്തു­ദാ­ഹ­ര­ണ­മാ­ണ­വ­ശ്യം? ­മ്യൂ­സി­ക് ­പൈ­റ­സി­ എന്ന പേ­രില്‍ ബഹ­ളം വയ്ക്കു­ന്ന­വര്‍­ക്കെ­തി­രെ എടു­ത്തു­പി­ടി­ക്കാന്‍ പറ്റു­ന്ന ഉഗ്ര­നൊ­രു വാ­ദം­!

ഈ ജനു­സ്സി­ലു­ള്ള ഏറ്റ­വും പു­തിയ മ്യൂ­സി­ക് വീ­ഡി­യോ­യാ­ണു് why this kolaveri di എന്ന പാ­ട്ടു­്. രജ­നീ­കാ­ന്തി­ന്റെ മക­ളും ധനു­ഷി­ന്റെ ഭാ­ര്യ­യു­മായ ഐ­ശ്വ­ര്യ കഥ­യെ­ഴു­തി സം­വി­ധാ­നം ചെ­യ്യു­ന്ന മൂ­ന്നു് എന്ന ­ത­മി­ഴ് ചി­ത്ര­ത്തി­ലേ­താ­ണു് ഈ കൊ­ല­കൊ­മ്പന്‍ ഗാ­നം. ബ്രൂ­സ്‌­ലി ­ധ­നു­ഷ് നാ­യ­ക­നും കമ­ല­ഹാ­സ­ന്റെ മകള്‍ ­ശ്രു­തി ഹാ­സന്‍ നാ­യി­ക­യു­മാ­യി തകര്‍­ത്ത­ഭി­ന­യി­ക്കു­ന്ന മൂന്‍­ട്രി­നു് ഈ ഒറ്റ പാ­ട്ടു­കാ­ര­ണം അപാ­ര­മായ പബ്ലി­സി­റ്റി­യാ­ണു ലഭി­ച്ച­തു­്. ധനു­ഷ് തന്നെ­യാ­ണു് ­ഗാ­നം­ ആല­പി­ക്കു­ന്ന­തും­.

ചിത്രത്തിന്റെ പ്രൊ­മോ­ഷ­നു­വേ­ണ്ടി സോ­ണി മ്യൂ­സി­ക്‍ ഇന്ത്യ, ഈ പാ­ട്ടി­ന്റെ ചി­ത്രീ­ക­രണ ആല്‍­ബം പു­റ­ത്തു­വി­ട്ട­തോ­ടെ­യാ­ണു് ഫേ­സ്ബു­ക്കി­ലും ട്വി­റ്റ­റി­ലും ഗാ­നം ട്രെന്‍­ഡി­യാ­യ­തു­്. മൂ­ന്നു ദി­വ­സ­മാ­യി ഇന്ത്യ­യി­ലെ ട്വി­റ്റര്‍ സ്ട്രീ­മില്‍ ടോ­പ് ടെ­ന്നില്‍ കളി­ക്കു­ന്ന ­കൊ­ല­വെ­റി­ ഇന്നു് അതില്‍ തന്നെ ഏറ്റ­വും ടോ­പ്പി­ലേ­താ­ണു­്. എന്തി­ന­ധി­കം പറ­യു­ന്നു, ആ­ന­ന്ദ് മഹീ­ന്ദ്ര വരെ #kolaveri എ­ന്ന ഹാ­ഷ് ടാ­ഗ് ഉപ­യോ­ഗി­ച്ചു് പാ­ട്ടി­നു പബ്ലി­സി­റ്റി കൊ­ടു­ക്കു­ന്നു. അതും പോ­രാ­ഞ്ഞു­്, #kolaViral എന്ന പു­തു­പു­ത്തന്‍ ഹാ­ഷ് ടാ­ഗ് ഉപ­യോ­ഗി­ച്ചു പി­ന്നെ­യും ട്വീ­റ്റ് ചെ­യ്യു­ന്നു, മഹീ­ന്ദ്ര.

എ­ന്താ­ണു് ഈ പാ­ട്ടി­ന്റെ പ്ര­ത്യേ­ക­ത­യെ­ന്ന­ല്ലേ? തമി­ഴ­ന്റെ സ്വ­ത­സി­ദ്ധ­മായ ദ്രാ­വി­ഡ­താ­ള­ത്തില്‍ ഇം­ഗ്ലീ­ഷ് വാ­ക്കു­കള്‍ തമി­ഴില്‍ കോര്‍­ത്തു് അണി­യി­ച്ചൊ­രി­ക്കി­യി­രി­ക്കു­ന്ന പാ­ട്ടാ­ണി­തു­്. തം­ഗ്ലീ­ഷ് എന്നു വേ­ണ­മെ­ങ്കില്‍ പറ­യാം. ഷാ­രൂ­ഖ് ഖാ­ന്റെ രാ1 എന്ന ചി­ത്ര­ത്തി­നു് കൊ­ണ്ടു­പി­ടി­ച്ചു­ശ്ര­മി­ച്ചി­ട്ടും എത്തി­പ്പി­ടി­ക്കാന്‍ കഴി­യാ­ഞ്ഞ സോ­ഷ്യല്‍­മീ­ഡിയ മാര്‍­ക്ക­റ്റി­ങ് വി­ജ­യ­മാ­ണു­്, ഈ തം­ഗ്ലീ­ഷ് പാ­ട്ടി­ലൂ­ടെ മൂ­ന്നു് കൈ­വ­രി­ച്ച­തു­്. ഇന്ത്യന്‍ സി­നി­മ­യി­ലെ തെ­ക്കു­വ­ട­ക്കു് വേ­ലി­യെ പൊ­ളി­ച്ച­ടു­ക്കി­യാ­ണു് ഈ പാ­ട്ടു് ഇന്ത്യ­യൊ­ട്ടു­ക്കു തരം­ഗ­മാ­കു­ന്ന­തു­്.

എ­ന്താ­ണു­്, ഈ #kolaveri­യെ ഇത്ര­യും വൈ­റല്‍ ആക്കു­ന്ന­തു­്? ഇന്റര്‍­നെ­റ്റ് മാര്‍­ക്ക­റ്റി­ങ് പ്രൊ­ഫ­ഷ­ണ­ലായ കെ­ന്നി ജേ­ക്ക­ബ് പറ­യു­ന്നു­:

"­ഹ­ഹ, ഞാ­നും അതു­ത­ന്നെ­യാ­ലോ­ചി­ച്ചു് അത്ഭു­ത­പ്പെ­ട്ടു­കൊ­ണ്ടി­രി­ക്ക­യാ­ണു­്. 'കൊ­ല­വെ­റി' എന്ന­തു് ശക്ത­മായ വാ­ക്കാ­ണു­്. അതി­നോ­ടു ചേര്‍­ത്തു് സ്ത്രീ­യെ സം­ബോ­ധ­ന­ചെ­യ്യു­ന്ന "ഡീ" എന്ന വി­ളി­കൂ­ടി ചേര്‍­ത്ത­താ­വാം അതി­നെ തരം­ഗ­മാ­ക്കി­യ­തു­്..."

­താന്‍ ഒരി­ക്ക­ലും ഈ വി­ഡി­യോ ഷെ­യര്‍ ചെ­യ്യി­ല്ലാ­യി­രു­ന്നു എന്നു­കൂ­ടി കെ­ന്നി കൂ­ട്ടി­ച്ചേര്‍­ക്കു­ന്നു­.

­മ­ല­യാ­ള­ത്തി­ലെ പ്ര­മുഖ ­സി­നി­മ, സം­ഗീത വെ­ബ്സൈ­റ്റായ m3db­യു­ടെ അഡ്മിന്‍ കി­രണ്‍­സ് എന്ന കി­രണ്‍ ജോ­സി­ന്റെ അഭി­പ്രാ­യ­ത്തില്‍ ഇതൊ­രു 'കൊ­ച്ചു ­സ­ന്തോ­ഷ് പണ്ഡി­റ്റ് ഇഫ­ക്ട്' ആണു­്. മൂ­ന്നു­കാ­ര­ണ­ങ്ങ­ളാ­ലാ­ണു് #kolaveri ഹി­റ്റാ­യ­തെ­ന്നു കി­രണ്‍ പറ­യു­ന്നു: 1) അതി­ന്റെ താ­ളം, 2) ധനു­ഷ് പാ­ടു­ന്നു, 3) ധനു­ഷ് കാ­ഴ്ച­യില്‍ ഏതൊ­രു സാ­ധാ­ര­ണ­ക്കാ­ര­നെ­പ്പോ­ലെ­യു­മാ­ണി­രി­ക്കു­ന്ന­തു­്. അതു­കൊ­ണ്ടു­ത­ന്നെ ആര്‍­ക്കും ധനു­ഷു­മാ­യും ഈ പാ­ട്ടു­മാ­യും എളു­പ്പ­ത്തില്‍ കണ­ക്ട് ചെ­യ്യാ­നാ­വു­ന്നു­.

"­വെ­ളു­ത്ത­പെ­ണ്ണ് കറു­ത്ത­മ­ന­സ്സ് എന്നി­ങ്ങ­നെ സ്റ്റീ­രി­യോ­ടൈ­പ്പി­ങ് ആയ പ്ര­യോ­ഗ­ങ്ങള്‍ , കൌ­വ് കൌ­വ് ഹോ­ളി കൌ­വ്വ് തു­ട­ങ്ങിയ രസ­ക­ര­മായ ലി­റി­ക്സ്, സാ­ധാ­ര­ണ­ക്കാ­ര­ന്റെ ഇം­ഗ്ലീ­ഷ് ഉച്ചാ­ര­ണം, ഇതൊ­ക്കെ ക്ലി­ക്കാ­യി. താ­ര­ജാ­ഡ­യി­ല്ലാ­തെ പാ­ടി­യ­തും ഏറ്റു. ഇതി­നും­പു­റ­മേ ഹൈ­ടെ­ക്കു­കാര്‍­ക്ക് വേ­ണ്ട എല്ലാ ജാ­ഡ­യും ഉണ്ടു­താ­നും: 720 പി­ക്സല്‍ ഹൈ ഡെ­ഫ­നി­ഷന്‍ ­വീ­ഡി­യോ­ ഉള്‍­പ്പ­ടെ­..."

­കി­രണ്‍­സ് വാ­ചാ­ല­നാ­കു­ന്നു­.

എ­ന്തി­നും ഉണ്ടാ­കു­മ­ല്ലോ, ഒരു ചരി­ത്ര­മൊ­ക്കെ. ഈ പാ­ട്ട് ട്രെന്‍­ഡി­യാ­വു­മ്പോള്‍ അതി­നു നന്ദി പറ­യേ­ണ്ട­തു് വേ­റെ രണ്ടു­പേ­രോ­ടു­കൂ­ടി­യാ­ണു­്. ഒന്നു് മല­യാ­ളി­യായ ഡോ­ക്യു­മെ­ന്റ­റി സം­വി­ധാ­യ­കന്‍ കെ പി ശശി­യോ­ടു­്. വര്‍­ഷ­ങ്ങള്‍­ക്കു മു­മ്പു് ശശി നിര്‍­മ്മി­ച്ച അമേ­രി­ക്ക അമേ­രി­ക്ക എന്ന യു­ദ്ധ­വി­രു­ദ്ധ മ്യൂ­സി­ക്‍ ആല്‍­ബ­മാ­ണു് ഈ രീ­തി­യു­ടെ മുന്‍­ഗാ­മി. ശശി­യു­ടെ ഈ പാ­ട്ടു് ഛത്തീ­സ്ഗ­ഡി­ലെ­യും ഝാര്‍­ഖ­ണ്ഡി­ലെ­യും മറ്റും സമ­ര­മു­ഖ­ങ്ങ­ളി­ല­ട­ക്കം മു­ഴ­ങ്ങി­യ­താ­ണു­്. "സു­രാം­ഗി­ണി, സു­രാം­ഗി­ണി, സു­രാം­ഗി­ണി കാ മാ­ല് ഗണാ­വാ­..." എന്ന പാ­ട്ടി­ന്റെ ഈണ­ത്തില്‍ കെ പി ശശി­യൊ­രു­ക്കിയ അമേ­രി­ക്ക അമേ­രി­ക്ക എന്ന ഗാ­നം ഇവി­ടെ­.

എന്നാല്‍ ഇതു് കൊ­മേ­ഴ്സ്യ­ലാ­യി ഉപ­യോ­ഗി­ക്കാ­നാ­വു­ന്ന സൂ­ത്ര­വാ­ക്യ­മാ­ണെ­ന്ന ധാ­രണ പകര്‍­ന്ന­തു് തമി­ഴി­ലെ ­നാ­ക്കു­മു­ക്ക നാ­ക്കു­മു­ക്ക എന്ന പാ­ട്ടി­നു് തമി­ഴ്‌­നാ­ട്ടില്‍ തന്നെ ഇറ­ങ്ങിയ തം­ഗ്ലീ­ഷ് പാ­ര­ഡി­യി­ലൂ­ടെ­യാ­ണു­്. കാ­ത­ലിന്‍ വി­ഴു­ന്തേന്‍ എന്ന ചി­ത്ര­ത്തി­ലെ ഗാ­ന­മാ­ണു് തി­മോ­ത്തി മധു­ക­റി­ന്റെ മേല്‍­നോ­ട്ട­ത്തില്‍ മധു­രൈ ചി­ന്ന­പ്പൊ­ണ്ണു് എന്ന ആര്‍­ട്ടി­സ്റ്റ് തം­ഗ്ലീ­ഷി­ലാ­ക്കി പാ­ടി ഹി­റ്റാ­ക്കി­യ­തു­്. ഇതും വൈ­റല്‍ വീ­ഡി­യോ­യാ­യി­രു­ന്നു. ഒറി­ജി­നല്‍ പാ­ട്ട് അഞ്ചു­മി­നി­റ്റോ­ള­മു­ള്ള­പ്പോള്‍ പാ­ര­ഡി ഒരു മി­നി­റ്റ് 42 സെ­ക്കന്‍­ഡ് മാ­ത്ര­മേ­യു­ള്ളു. പക്ഷെ ഈ നാ­ട്ടു­കൂ­ത്തു് യൂ­ട്യൂ­ബി­ലൂ­ടെ ഇന്‍­സ്റ്റ­ന്റ് ഹി­റ്റാ­യി. ടൈം­സ് ഓഫ് ഇന്ത്യ മധു­ര­യില്‍ എഡി­ഷന്‍ തു­ട­ങ്ങു­ന്ന­തി­ന്റെ പര­സ്യ­മാ­യി­രു­ന്നു, അതെ­ന്നു­മാ­ത്രം­.

ഒ­റി­ജി­നല്‍ നാ­ക്കു­മു­ക്ക ഇവി­ടെ­:

ചിന്നപ്പൊണ്ണു് - മധു­കു­മാര്‍ ടീ­മി­ന്റെ ടങ്ക് നോ­സ് ഇവി­ടെ­:

വൈറല്‍ വീ­ഡി­യോ­കള്‍ മല­യാ­ള­ത്തി­ലു­മു­ണ്ടു­്. സന്തോ­ഷ് പണ്ഡി­റ്റി­ന്റെ കൃ­ഷ്ണ­നും രാ­ധ­യും എന്ന ചി­ത്രം ഹി­റ്റാ­യ­തു് അതി­ലെ ഗാ­ന­ങ്ങള്‍ ഉപ­യോ­ഗി­ച്ചു നട­ത്തിയ വൈ­റല്‍ മാര്‍­ക്ക­റ്റി­ങ്ങി­ലൂ­ടെ­യാ­ണു­്. അതി­നു­മു­ന്നെ ഹരി­ശ­ങ്ക­റി­ന്റെ സില്‍­സില ഹോ സില്‍­സില എന്ന ഗാ­ന­വും വൈ­റല്‍ ആയി പടര്‍­ന്ന­താ­ണു­്. മാ­തൃ­ഭൂ­മി­യു­ടെ മാര്‍­ക്ക­റ്റി­ങ് വി­ഭാ­ഗം ബാം­ഗ്ലൂര്‍ എഡി­ഷ­നു വേ­ണ്ടി തയ്യാ­റാ­ക്കിയ ഒരു പര­സ്യ­വും ഇന്നി­പ്പോള്‍ വൈ­റല്‍ ആയി പടര്‍­ന്നു­കൊ­ണ്ടി­രി­ക്കു­ന്നു. കൊ­ച്ചി­യി­ലെ മൈ­ത്രി അഡ്വര്‍­ടൈ­സി­ങ് എന്ന പര­സ്യ­സ്ഥാ­പ­ന­മാ­ണു് പത്തു­മി­നി­റ്റ് ദൈര്‍­ഘ്യ­മു­ള്ള പര­സ്യം Lost in Banglore എന്ന പേ­രില്‍ ഷോര്‍­ട്ട് ഫി­ലിം പോ­ലെ അണി­യി­ച്ചൊ­രി­ക്കി­യ­തു­്. ആഷി­ക്‍ അബു­വാ­ണു് സം­വി­ധാ­യ­കന്‍. പര­സ്യം ഇവി­ടെ കാ­ണാം­:

ഇന്ത്യയില്‍ ഏറ്റ­വു­മ­ധി­കം ശ്ര­ദ്ധ­നേ­ടിയ രണ്ടു വൈ­റല്‍ വീ­ഡി­യോ­കള്‍ കൂ­ടി പരി­ച­യ­പ്പെ­ടു­ത്താം­.

­മെ­മെ­ന്റോ എന്ന ചി­ത്ര­ത്തി­ന്റെ തമി­ഴ് പതി­പ്പായ ­ഗ­ജി­നി­ പി­ന്നീ­ടു ഹി­ന്ദി­യി­ലും റീ­മേ­ക്ക് ചെ­യ്തു. അമീര്‍ ഖാ­നാ­ണ് നാ­യ­ക­നാ­യി അഭി­ന­യി­ച്ച­തു­്. ഈ ചി­ത്രം ബോ­ക്സ് ഓഫീ­സ് തകര്‍­ത്തോ­ടു­ന്ന സമ­യ­ത്താ­ണു് makemytrip[dot]com എന്ന കമ്പ­നി­യു­ടെ പു­തിയ ട്രാ­വല്‍ കമ്മ്യൂ­ണി­റ്റി സൈ­റ്റായ oktatabyebye­ക്കു വേ­ണ്ടി ഗജോ­ധര്‍ എന്ന സ്പൂ­ഫ് അഡ്വര്‍­ടൈ­സ്മെ­ന്റ് ഇറ­ങ്ങു­ന്ന­തു­്. അമീര്‍ ഖാ­ന്റെ ക്യാ­രി­ക്കേ­ച്ചര്‍ രൂ­പ­മാ­യി­രു­ന്നു, ഡല്‍­ഹി­യി­ലെ ഇന്റ­റാ­ക്ടീ­വ് മാര്‍­ക്ക­റ്റി­ങ് കമ്പ­നി­യായ webchutney ഒരു­ക്കിയ ഈ പര­സ്യ­ചി­ത്ര­ത്തില്‍. വീ­ഡി­യോ യൂ­ട്യൂ­ബി­ലും വി­മി­യോ­യി­ലും പര­തി­യെ­ങ്കി­ലും കണ്ടെ­ത്താ­നാ­യി­ല്ല. അതി­നെ­ക്കു­റി­ച്ചു് ഇന്ത്യ­യി­ലെ അഡ്വര്‍­ടൈ­സി­ങ് ഇന്‍­ഡു­സ്ട്രി­യു­ടെ വെ­ബ്സൈ­റ്റായ afaq­വില്‍ വന്ന വാര്‍­ത്ത ഇ­വി­ടെ വാ­യി­ക്കാം­.

­നേഹ ഭാ­സിന്‍ എന്ന ഇന്‍­ഡി­പോ­പ്പ് ഗാ­യി­ക­യു­ടെ ആപ്പിള്‍ ബോ­ട്ടം­സ് എന്ന വീ­ഡി­യോ ആല്‍­ബ­മാ­ണു് യൂ­ട്യൂ­ബി­ലൂ­ടെ ഹി­റ്റായ മറ്റൊ­ന്നു­്.

പി കെ ശ്രീ­മ­തി­യു­ടെ ഇം­ഗ്ലീ­ഷ് പ്ര­സം­ഗ­വും പി കെ ജയ­ല­ക്ഷ്മി­യു­ടെ ചമ്മിയ ചി­രി­യു­മൊ­ക്കെ മല­യാ­ള­ത്തില്‍ വൈ­റല്‍ ആയി പടര്‍­ന്ന വീ­ഡി­യോ ശക­ല­ങ്ങ­ളാ­ണെ­ങ്കി­ലും അവ വ്യ­ക്തി­ക­ളെ തേ­ജോ­വ­ധം ചെ­യ്യാന്‍ ഉദ്ദേ­ശി­ച്ചു് പടര്‍­ത്തി­യ­വ­യാ­ണു­്. ­തോ­ക്കു­സ്വാ­മി­യു­ടെ­ പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഈ ഇന­ത്തില്‍ മല­യാ­ള­ത്തി­ലെ മറ്റൊ­രു വൈ­റല്‍ തരം­ഗം­.

ഇ­വ­യ്ക്കൊ­ന്നി­നും കൊ­മേ­ഴ്സ്യല്‍ വാ­ല്യു ഇല്ലെ­ന്നു പറ­യാം. കൃ­ത്യ­മായ കച്ച­വ­ട­ല­ക്ഷ്യ­ങ്ങ­ളോ­ടെ ലോ­ഞ്ച് ചെ­യ്യു­ന്ന­തും എന്നാല്‍ കാ­ണു­ന്ന­വര്‍ പങ്കു­വ­യ്ക്കു­ന്ന­തി­ലൂ­ടെ മാ­ത്രം ലക്ഷ്യം­കാ­ണു­ന്ന­തു­മായ വീ­ഡി­യോ­ക­ളെ മാ­ത്ര­മേ ­വൈ­റല്‍ മാര്‍­ക്ക­റ്റി­ങ് സെന്‍­സേ­ഷ­നു­ക­ളാ­യി എണ്ണാ­നാ­വൂ. അത്ത­രം ലക്ഷ്യ­ത്തോ­ടെ വന്ന ഏതാ­നും വീ­ഡി­യോ­കള്‍ ഇ­വി­ടെ പരി­ച­യ­പ്പെ­ടാം­.

ഈ വള­രെ­യ­ടു­ത്തു് അന്താ­രാ­ഷ്ട്ര തല­ത്തില്‍ ഹി­റ്റായ രണ്ടു വൈ­റല്‍ വീ­ഡി­യോ­കള്‍ കൂ­ടി പരി­ച­യ­പ്പെ­ടു­ത്തി ഈ കു­റി­പ്പ് അവ­സാ­നി­പ്പി­ക്കാം. മാ­ത്യു എപ്സ്റ്റീന്‍ എന്ന വ്യ­ക്തി സ്വ­യം നിര്‍­മ്മി­ച്ച വീ­ഡി­യോ റെ­സ്യൂ­മെ ആണു് ഒന്നു­്. ഗൂ­ഗിള്‍ പ്ലീ­സ് ഹയര്‍ മി­ എന്ന ഒരു വെ­ബ്സൈ­റ്റ് രജി­സ്റ്റര്‍ ചെ­യ്താ­ണു് ഈ ഇന്റര്‍­നെ­റ്റ് മാര്‍­ക്ക­റ്റി­ങ് പ്രൊ­ഫ­ഷ­ണല്‍ തന്റെ കഴി­വു­കള്‍ ലോ­ക­ത്തി­നു ബോ­ധ്യ­പ്പെ­ടു­ത്തി­യ­തു­്. എപ്സ്റ്റീ­ന്റെ വീ­ഡി­യോ റെ­സ്യൂ­മെ ഇവി­ടെ­:

മാ­ത്യു എപ്സ്റ്റ­നു് ലോ­ക­ത്തെ­മ്പാ­ടു­നി­ന്നും വലിയ കമ്പ­നി­കള്‍ തൊ­ഴില്‍­വാ­ഗ്ദാ­ന­ങ്ങള്‍ വച്ചു­നീ­ട്ടി­യെ­ങ്കി­ലും ഒടു­വില്‍ ഒരു സ്റ്റാര്‍­ട്ട് അപ് കമ്പ­നി­യാ­ണു് അദ്ദേ­ഹം തെ­ര­ഞ്ഞെ­ടു­ത്ത­തു­്. അക്കാ­ര്യം മറ്റൊ­രു വീ­ഡി­യോ­യി­ലൂ­ടെ അദ്ദേ­ഹം പു­റം­ലോ­ക­ത്തെ­ത്തി­ക്കു­ക­യും ചെ­യ്തു­:

അ­ഡ്വ­ഞ്ചേ­ഴ്സ് ഓഫ് ടിന്‍­ടിന്‍ എന്ന കാര്‍­ട്ടൂണ്‍ സീ­രി­സി­ലെ ദ സീ­ക്ര­ട്ട് ഓഫ് യൂ­ണി­കോണ്‍ എന്ന കഥ സ്റ്റീ­വന്‍ സ്പില്‍­ബര്‍­ഗ് അഭ്ര­പാ­ളി­യി­ലെ­ത്തി­ച്ച­തു് കഴി­ഞ്ഞ­യാ­ഴ്ച­യാ­ണു­്. ടിന്‍­ടിന്‍ ഫാന്‍ ആയ ഒരു ചെ­റു­പ്പ­ക്കാ­രന്‍ ഈ സി­നിമ പു­റ­ത്തി­റ­ങ്ങു­ന്ന­തി­നു­മു­ന്നേ, സ്വ­ത­ന്ത്ര­മാ­യി ടൈ­റ്റില്‍ കാര്‍­ഡു­കള്‍ നിര്‍­മ്മി­ച്ചു് വീ­ഡി­യോ ഷെ­യ­റി­ങ് സൈ­റ്റായ വി­മി­യോ­യി­ലൂ­ടെ പ്ര­സി­ദ്ധീ­ക­രി­ച്ചു. ലോ­ക­മാ­കെ­യു­ള്ള ടിന്‍­ടിന്‍ ആരാ­ധ­കര്‍ സോ­ഷ്യല്‍­മീ­ഡി­യ­യി­ലൂ­ടെ ഷെ­യര്‍ ചെ­യ്ത ഈ വീ­ഡി­യോ കണ്ടു് ഇഷ്ട­പ്പെ­ട്ട സം­വി­ധാ­യ­കന്‍ ചി­ത്ര­ത്തി­ന്റെ ലണ്ടന്‍ പ്രീ­മി­യ­റി­ന് ഈ കലാ­കാ­ര­നെ ക്ഷ­ണി­ച്ചു. അതും­പോ­രാ­ഞ്ഞ് തന്റെ അടു­ത്ത അനി­മേ­ഷന്‍ ചി­ത്ര­ത്തി­ലേ­ക്കു് ജയിം­സ് കു­റാന്‍ എന്ന ഈ ഗ്രാ­ഫി­ക്‍ ആര്‍­ട്ടി­സ്റ്റി­നെ സ്പില്‍­ബര്‍­ഗ് കരാര്‍ ചെ­യ്തു­ക­ഴി­ഞ്ഞു. ജയിം­സ് കു­റാ­ന്റെ ഗ്രാ­ഫി­ക്‍ വീ­ഡി­യോ ഇവി­ടെ­:

 

സെബിന്‍ ഏബ്ര­ഹാം ജേ­ക്ക­ബ്

11 Comments

ഗജനിയില്‍ അഭിനയിച്ചത് അമീര്‍ ഖാന്‍ ആണ് .....

Editor's picture

നന്ദി, തിരുത്തിയിട്ടുണ്ടു്.

കൊലവെറിയുടെ വിജയത്തില്‍ - പ്രത്യേകിച്ചും തെക്ക്-വടക്ക് വേര്‍തിരിവുകള്‍ മറികടന്നുകൊണ്ട് ദക്ഷിണേന്ത്യക്കാരല്ലാത്തവരും ഇഷ്‌ടപ്പെടുകയും ഷെയര്‍ ചെയ്യുകയും ചെയ്യാന്‍ സാഹചര്യമൊരുക്കിയതില്‍ - പ്രധാനപ്പെട്ട പങ്കുവഹിച്ച ഒരു ഘടകം കൂടിയുണ്ട് - പ്രേക്ഷകര്‍ക്ക് വരികള്‍ കൂടെമൂളാന്‍ പാകത്തില്‍ സബ്‌ടൈറ്റില്‍‌സ് ആയി കൊടുത്തിരിക്കുന്നു. “തംഗ്ലീഷ്” ആയതുകൊണ്ട് അര്‍ത്ഥം മനസ്സിലാക്കുന്നതില്‍ ബുദ്ധിമുട്ടില്ല താനും. "White-u skin-u girl-u girl-u, girl-u heart-u black-u, Eyes-u eyes-u meet-u meet-u, My future-u black-u" എന്നിങ്ങനെ നര്‍മ്മരസം കലര്‍ന്ന വരികളും കൂടിയാകുമ്പോള്‍ ജനത്തിനു രസിക്കുകയും ചെയ്യും.

സബ്‌ടൈറ്റില്‍‌സ് കൊടുക്കുന്ന പരിപാടി മലയാളം സംഗീതത്തിലും സിനിമയിലും കൂടുതല്‍ വ്യാപകമായി പരീക്ഷിക്കേണ്ടതാണ്. ഈയിടെ ഇംഗ്ലീഷ് സബ്‌ടൈറ്റില്‍‌സ് ഉള്ള ഒരു തമിഴ് പാട്ട് യൂട്യൂബില്‍ കണ്ട് വളരെയധികം ഇഷ്‌ടപ്പെട്ട ഒരു അസംകാരന്‍ സുഹൃത്ത് ആ സിനിമയും ഒപ്പിച്ചു കണ്ടതായി പറഞ്ഞു. ‘കുട്ടിസ്രാങ്ക്‘ സിനിമ റിലീസ് ചെയ്‌തപ്പോള്‍ ഡെല്‍ഹിയിലെ ചില തിയറ്ററുകളിലും രണ്ടുമൂന്നു ദിവസം ഓരോ ഷോ വീതമുണ്ടായിരുന്നു. മലയാളികളല്ലാത്തവര്‍ പലര്‍ക്കും ദേശീയ അവാര്‍ഡ് കിട്ടിയ സിനിമ കാണണമെന്നുണ്ടായിരുന്നു. പക്ഷേ സബ്‌ടൈറ്റില്‍‌സ് ഇല്ലാതിരുന്നതുകൊണ്ട് സാധിച്ചില്ല.

സബ്‌ടൈറ്റില്‍‌സ് ഉള്ളതുകൊണ്ടു മാത്രം പാട്ടോ സിനിമയോ വിജയിക്കുമെന്നല്ല പറഞ്ഞു വരുന്നത്. പക്ഷേ സംഗീതമായാലും സിനിമയായാലും പ്രേക്ഷകസമൂഹത്തെ വളരെയധികം വലുതാക്കുന്ന ഒന്നാണ് സബ്‌ടൈറ്റില്‍‌സ്. സബ്‌ടൈറ്റില്‍‌സ് ഉള്ള ക്ലാസിക് ബംഗാളി സിനിമകള്‍ കിട്ടാന്‍ ബുദ്ധിമുട്ടില്ല. മലയാളത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ബുദ്ധിമുട്ടാണ്. നമ്മുടെ കലകള്‍ നമ്മുടെ അതിര്‍ത്തികള്‍ക്കപ്പുറത്തേയ്‌ക്ക് ജനകീയമാക്കാന്‍ നമ്മളിനിയും പഠിക്കേണ്ടിയിരിക്കുന്നു.

തെക്ക് വടക്ക് വേലി പൊളിച്ചു എന്ന് പറയുന്നത് സത്യമാണ് ..വടക്കന്മാരുടെ കൂടെ നിക്കുന്ന എന്നെ ഞെട്ടിപ്പിച്ച രീതിയിലാണ്‌ ഇവിടെ(അല്ലഹാബാദ് ) പാട്ട് ക്ലിക്ക് ആയതു ....

പിന്നെ ഡീ എന്നാ വിളി ഇതിന്റെ വിജയത്തിന് ഒരു ഫാക്ടര്‍ അല്ല എന്നുള്ളതിന് വലിയ തെളിവാണ് വടക്കേ ഇന്ത്യക്കാര്‍ ഇതിനു നല്‍കുന്ന സ്വാഗതം .....

അതിമനോഹരമായ ദ്രാവിഡ താളം തന്നെ ആണ് ഇതിന്റെ വിജയം ....വളരെ ആഴത്തില്‍ കീറി മുറിച്ചു ഇതിനെ വിലയിരുത്തുമ്പോള്‍ ..ഇതിന്റെ താള വിസ്മയം അംഗീകരിക്കാതെ ഇരിക്കരുത് ....

ശാസ്ത്രീയ സംഗീതം മാത്രമാണ് നല്ല സംഗീതം എന്ന് കരുതുന്ന ചില കോപ്പിലെ സംഗീതജ്ഞരു കേള്‍ക്കട്ടെ ഇതിന്റെ വിജയത്തെ പറ്റി......

ഇതിന്റെ കൂടെ ചേര്‍ത്ത് വെച്ച് ഒരു കാര്യം കൂടെ പറഞ്ഞോട്ടെ ...6 മാസം (വളരെ കുറഞ്ഞ കാലം ആണ് എന്നറിയാം ) ഉത്തര ഇന്ത്യയില്‍ നിന്ന ഞാന്‍ .....തമിഴ് ഡപ്പാംകൂത്ത്‌ പാട്ടുകള്‍ക്ക് വടക്കന്മാര്‍ നൃത്തം വെക്കുന്നത് കണ്ടു അദ്ഭുതപ്പെട്ടിട്ടുണ്ട് (ഡാഡി മമ്മി ...അപ്പടി പോട് പോട് .....)
ദ്രാവിഡ താളത്തിന്റെ universal acceptance വളരെ കൂടുതലാണ് എന്ന് തോന്നിയിട്ടുണ്ട്‌ പലപ്പോഴും ......

ലേഖനത്തിലെ വിഷയത്തിലുപരി എന്നെ ആകര്‍ഷിച്ചത് മറ്റൊന്നാണ്. ന്യൂ മീഡിയയെ മാര്‍ക്കറ്റിംഗിന് ഉപയോഗിച്ചതുപോലെതന്നെ ഇത്തരമൊരു വിഷയം കൈകാര്യം ചെയ്യുമ്പോള്‍ മറ്റേതൊരു മാധ്യമത്തിനുമുള്ള പരിമിതികള്‍ ഇല്ലാതെ വൈബ്ബില്‍ കൈകാര്യം ചെയ്യാമെന്ന് സെബിന്‍ തെളിയിച്ചിരിക്കുന്നു. അച്ചടി മാധ്യമത്തില്‍ ഈ ലേഖനം വായിച്ചാല്‍ നമുക്കത് ഇത്രമാത്രം ആസ്വാദ്യമാകില്ല. ഒരു ടെലിവിഷന്‍ പരിപാടിയില്‍ സാധ്യതയുണ്ടെങ്കിലും ആവര്‍ത്തിച്ചു കാണാനും സ്‌ക്രിപ്റ്റ് വായിക്കാനുമുള്ള സൗകര്യം അവിടെയുമില്ല. എന്തായാലും ഈ ലേഖനത്തിനു പിന്നിലെ അധ്വാനത്തെ അഭിനന്ദിക്കാതിരിക്കാന്‍ തരമില്ല.

തമിഴ് സിനിമാപാട്ടുകള്‍ക്ക് ഒരു തരം ചടുലതയും അതിന്റെ ഒരു വന്യസൌന്ദര്യവും ഉണ്ട്. ഇതു കുറച്ചു നാളായി വടക്കേ ഇന്ത്യക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ടായിരുന്നു. അതിനോപ്പം തന്ഗ്ലിഷും സബ്ടൈറ്റില്‍ കൂടി ആയപ്പോള്‍ കൊലവെറി വിജയം പിറന്നു

Matt and Ginny is also a good example of viral marketing. It was done by Ford

http://www.youtube.com/watch?v=pnVAE91E7kM

അല്ല എന്താ ഈ കൊലവേരി ? പാട്ട് ഞാനും കേട്ട് ഈ വാക്കിന്‍റെ അര്‍ത്ഥം എന്താ ? തമിഴ് അറിയുന്ന ആരെങ്കിലും ഉണ്ടോ ? അമേരിക്കയില്‍ ഒരു വൈറല്‍ മാര്‍ക്കറ്റ് ചെയ്ത പാട്ടില്ലേ റബേക്ക കൊച്ചിന്‍റെ

Editor's picture

കൊലവേരിയല്ല, കൊലവെറിയാണു്. കൊല, വെറി എന്നീ രണ്ടുവാക്കുകളും മലയാളത്തിലുമുണ്ടല്ലോ. അതുതന്നെ അര്‍ത്ഥം. ഇംഗ്ലീഷില്‍ murderous rage, savage fury എന്നൊക്കെയാണു് നേരര്‍ത്ഥം. പ്രയോഗത്തില്‍ എന്തിനാണെടീ ഇത്രേം വെറുപ്പ് എന്ന ചോദ്യമാണു് പാട്ടില്‍. പ്രേമം തകര്‍ന്ന നിരാശാകാമുകന്റെ ശബ്ദം. ഇത്രയും കഠിനമായ വെറുപ്പും ദ്വേഷവും എന്തിനാടീ എന്നു്...

Thank you editor

നല്ല ഇ-ലേഖനം സെബിന്‍. ഒന്‍ലൈനില്‍ അല്ലാതെ ഇങ്ങനെ എഴുതാന്‍ ആവില്ല.

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
2 + 18 =
Solve this simple math problem and enter the result. E.g. for 1+3, enter 4.
To prevent automated spam submissions leave this field empty.
feedback