ഗോക്രി കാണാത്ത യഹോവമാര്‍

[­മു­ന്ന­റി­യി­പ്പ്: IISH ഡയ­റ­ക്ട­റായ എന്‍ ഗോ­പാ­ല­കൃ­ഷ്ണ­ന്റെ പുതിയ വീ­ഡി­യോ­ക­ളു­ടെ­ പശ്ചാ­ത്ത­ല­ത്തില്‍ ഡോ. സൂ­ര­ജ് എഴു­തിയ പ്ര­തി­ക­ര­ണ­മാ­ണ് ചു­വ­ടെ. രൂ­ക്ഷ­മായ ഭാ­ഷ­യില്‍ എഴു­ത­പ്പെ­ട്ടി­രി­ക്കു­ന്ന ഈ ലേ­ഖ­ന­ത്തില്‍ സഭ്യേ­ത­ര­മെ­ന്നു വി­വ­ക്ഷി­ക്ക­പ്പെ­ടു­ന്ന വാ­ക്കു­ക­ളും പ്ര­യോ­ഗ­ങ്ങ­ളും അട­ങ്ങി­യി­ട്ടു­ണ്ട്. കൈ­കാ­ര്യം ചെ­യ്യു­ന്ന വി­ഷ­യ­ത്തോ­ടു­ള്ള ലേ­ഖ­ക­ന്റെ സമീ­പ­നം പരി­പൂര്‍­ണ്ണ­മാ­യും വെ­ളി­പ്പെ­ടു­ത്തു­ന്ന­തി­ന് തെ­രു­വി­ലു­പ­യോ­ഗി­ക്കു­ന്ന ഭാഷ ആവ­ശ്യ­മാ­ണെ­ന്നു ലേ­ഖ­കന്‍ കരു­തു­ന്ന­തി­നാ­ലും മത­ങ്ങ­ളേ­യും മത­ചി­ഹ്ന­ങ്ങ­ളേ­യും കട­ന്നാ­ക്ര­മി­ക്കുക എന്ന രാ­ഷ്ട്രീ­യ­തീ­രു­മാ­ന­ത്തി­ന്റെ ഭാ­ഗ­മാ­യു­മാ­ണ്, നി­രീ­ശ്വ­ര­വാ­ദി­യായ ലേ­ഖ­കന്‍ ഇത്ത­രം ഭാഷ സ്വീ­ക­രി­ച്ചി­രി­ക്കു­ന്ന­ത്. അത് വാ­യ­ന­ക്കാ­രില്‍ ചി­ല­രു­ടെ­യെ­ങ്കി­ലും മത­വി­കാ­ര­ത്തെ വ്ര­ണ­പ്പെ­ടു­ത്താന്‍ സാ­ധ്യ­ത­യു­ള്ള­തി­നാല്‍ അത്ത­രം പ്ര­യോ­ഗ­ങ്ങ­ളോ­ട് അരു­ചി തോ­ന്നു­ന്ന വാ­യ­ന­ക്കാര്‍ ഈ ലേ­ഖ­നം തു­ടര്‍­ന്നു വാ­യി­ക്കാ­തെ­യി­രി­ക്കുക - എഡി­റ്റര്‍]

­ഫാര്‍­മ­സ്യൂ­ട്ടി­ക്കല്‍ കെ­മി­സ്ട്രി­യി­ലെ PhD വച്ചോ­ണ്ട് ശാ­സ്ത്ര­ത്തെ തരം പോ­ലെ വള­ച്ചും ഒടി­ച്ചു മട­ക്കി­യും ഹൈ­ന്ദ­വ­പു­രാ­ണ­ങ്ങ­ള­ട­ക്കം സകല ജി­ലേ­ബി ഗു­ലാ­ബി­യി­ലും "സ­യ­ന്റി­ഫി­ക്" വസ്തുത സ്ഥാ­പി­ച്ചെ­ടു­ക്കാന്‍ ഡോ­:­ഗോ­ക്രി (എന്‍ ഗോ­പാ­ല­കൃ­ഷ്ണന്‍) നട­ത്തു­ന്ന ശ്ര­മ­ങ്ങ­ളെ മുന്‍­പ് ഞങ്ങള്‍ പൊ­ളി­ച്ച് കാ­ണി­ച്ചി­രു­ന്നു (link1 ; link 2; link 3; link 4). നല്ല ഒന്നാം­‌­ക്ലാ­സ് സം­ഘ­പ­റി­വാ­രി­ത്ത­ത്തി­ന്റെ സാം­സ്കാ­രിക പ്ലാ­റ്റ്ഫോം കേ­ര­ള­ത്തി­ന്റെ മതേ­തര മണ്ണില്‍ പണി­തെ­ടു­ക്ക­ലാ­ണു ഈ ഗജ­ഫ്രാ­ഡി­ന്റെ ഉദ്ദേ­ശ്യ­മെ­ന്ന് ഞങ്ങള്‍ അന്ന് തന്നെ കമ­ന്റു­ക­ളി­ലും ഓണ്‍‌­ലൈന്‍ ഇട­പെ­ട­ലു­ക­ളി­ലു­മാ­യി സൂ­ചി­പ്പി­ച്ചി­രു­ന്നു. ഇയാ­ളെ എതിര്‍­ക്കു­ന്ന  ഇന്ത്യ­യി­ലെ യു­ക്തി­വാ­ദി­കള്‍­ക്ക് വി­ദേശ ക്രൈ­സ്തവ മി­ഷ­ണ­റി­ക­ളു­ടെ ഫണ്ട് കി­ട്ടു­ന്നു­ണ്ടെ­ന്നൊ­ക്കെ ഇട­യ്ക്ക് അണ്ണന്‍ വച്ച് കീ­ച്ചു­ന്ന­തും യൂ­ട്യൂ­ബില്‍ കണ്ടി­രു­ന്നു­.

ഇ­പ്പോള്‍ അണ്ണന്‍ ഇതാ കപ­ട­വി­ന­യ­ത്തി­ന്റെ മു­ഖം മൂ­ടി­യൊ­ക്കെ പറി­ച്ച് കള­ഞ്ഞ് നല്ല അസ്സല്‍ തൃ­ശൂ­ല­വ­ടി­വാള്‍-ധാ­രി­യാ­യി ഇറ­ങ്ങി­യി­രി­ക്കു­ന്നു : സ്വ­ന്തം മത­ത്തി­ന്റെ വക്കീ­ലു­ക­ളി­ക്കു­മ്പോള്‍ ഗാ­ന്ധാ­രി ഗര്‍­ഭം കല­ക്കി മാം­സ­പി­ണ്ഡ­ത്തെ പ്ര­സ­വി­ച്ച കഥ ക്ലോ­ണിം­ഗി­ന്റെ മഹാ ഉദാ­ഹ­ര­ണ­മാ­യി വരെ വച്ച് കീ­ച്ചു­ന്ന അണ്ണ­നു പക്ഷേ ബൈ­ബി­ളി­ലെ പഴ­യ­നി­യ­മം വ്യാ­ഖ്യാ­നി­ക്കു­മ്പോള്‍ ഒരു രക്ഷ­യു­മി­ല്ലാ­ത്ത "അ­ന്ധ­ത"­യാ­ണ്. ബൈ­ബി­ളില്‍ പറ­യു­ന്ന "യ­ഹോ­വ" എന്ന സെ­മൈ­റ്റി­ക് ദൈ­വം അടി­മു­ടി ഒരു ഗു­ണ്ടാ കൊ­ണാ­പ്പ­നാ­ണെ­ന്നാ­ണു ആശാന്‍ വാ­ദി­ച്ച് കൊ­ണ്ടു­വ­ന്ന് നിര്‍­ത്തു­ന്ന­ത്. കൃ­സ്ത്യാ­നി­യെ­ന്ന് പറ­യു­ന്ന കൂ­ട്ട­ര്‌ കാ­ല­ത്ത് ഉറ­ക്ക­മെ­ഴു­ന്നേല്‍­ക്കു­ന്ന­തേ ഇന്നാ­രെ മതം മാ­റ്റാം എന്ന് ധ്യാ­നി­ച്ചോ­ണ്ടാ­ണെ­ന്നാ­ണു അണ്ണന്‍ പറ­ഞ്ഞ് വരു­ന്ന­തി­ന്റെ സാ­രം­.

­യ­ഹോവ ക്രൂ­ര­നായ - പ്ലേ­ഗും യു­ദ്ധ­വും കെ­ടു­തി­യും പര­ത്തു­ന്ന - ദൈ­വ­മാ­യി­ട്ടാ­ണു പഴ­യ­നി­യ­മ­ത്തില്‍ ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്ന­തെ­ന്ന­ത് ഒരു നി­രീ­ശ്വ­ര­നെ­ന്ന നി­ല­യ്ക്ക് ഇതെ­ഴു­തു­ന്ന­യാ­ളും സമ്മ­തി­ക്കു­ന്ന കാ­ര്യം തന്നെ. എന്നാല്‍ ഹി­ന്ദു­ദൈവ സങ്ക­ല്പം ഇതില്‍ നി­ന്ന് തരി­മ്പും വ്യ­ത്യാ­സ­പ്പെ­ടി­ല്ല എന്ന­താ­ണു സത്യം. സാം­ഖ്യ­ദര്‍­ശ­ന­ത്തി­ന്റെ ചില കൈ­വ­ഴി­ക­ളാ­ണു ഹൈ­ന്ദ­വ­മെ­ന്ന് പറ­യാ­വു­ന്ന ദൈവ സങ്ക­ല്പ­ങ്ങ­ളില്‍ അരൂ­പി­യായ ഒരു പ്ര­പ­ഞ്ച പ്ര­ജ്ഞ­യെ ദൈ­വ­മാ­യി കാ­ണു­ന്ന­ത്. ബാ­ക്കി­യു­ള്ള സങ്ക­ല്പ­ങ്ങള്‍ നോ­ക്കി­യാല്‍ മനു­ഷ്യ­നേ­ക്കാള്‍ മ്ളേ­ച്ഛ­മായ നി­ല­യി­ലാ­ണു ദൈ­വ­ങ്ങ­ളു­ടെ പക­യും പ്ര­തി­കാ­ര­വും അതി­നു മനു­ഷ്യ­നെ കരു­വാ­ക്ക­ലു­മൊ­ക്കെ. ഇന്ത്യ­യി­ലെ നി­യോ­ബ്രാ­ഹ്മ­ണി­ക്കല്‍ റി­വൈ­വ­ലി­സ­ത്തി­ന്റെ കാ­തല്‍-ആശ­യ­ങ്ങ­ളി­ലൊ­ന്നെ­ന്ന് പറ­യാ­വു­ന്ന സോ കോള്‍­ഡ് "സര്‍‌­വ­സം­‌­ഗ­പ­രി­ത്യാ­ഗ"­ത്തി­ന്റെ നേ­രേ മറ്റേ അറ്റ­ത്താ­ണു  കാ­മ­ക്രോ­ധ­ലാ­ഭ­മോ­ഹാ­ദി­ക­ളില്‍ മു­ങ്ങി­ക്കു­ളി­ച്ച് നില്‍­ക്കു­ന്ന പല ദൈ­വ­ങ്ങ­ളും എന്ന്‌ പു­രാ­ണ­ങ്ങ­ളോ ബ്രാ­ഹ്മ­ണ­ങ്ങ­ളോ ഒന്ന് പര­തി­യാല്‍ കാ­ണാം­.

­ക്രൂ­ര­നായ ദൈ­വ­ത്തി­ന്റെ ഉദാ­ഹ­ര­ണം കാ­ണ­ണേല്‍ ഭാ­ഗ­വത മത­ത്തി­ന്റെ ഒരു ഭാ­ഗ­മാ­യി വി­ക­സി­ച്ച "ഗ­രു­ഡ­പു­രാ­ണം" ഒന്ന് മറി­ച്ച് നോ­ക്കി­യാല്‍ മതി - ഇഹ­ജീ­വി­ത­ത്തില്‍ ചെ­യ്ത തെ­റ്റു­കള്‍­ക്ക് ശി­ക്ഷി­ക്ക­പ്പെ­ട്ട് നര­ക­ത്തി­ലെ­ത്തു­ന്ന­വ­നെ കൊ­ല്ലാ­ക്കൊല ചെ­യ്യു­ന്ന­തെ­ങ്ങ­നെ എന്ന് നല്ല കി­ണ്ണ­നാ­യി വി­വ­രി­ക്കു­ന്നു­ണ്ട് - ഇരു­മ്പ് പ്ര­തി­മ­ക­ളില്‍ കെ­ട്ടി­പ്പി­ടി­പ്പി­ക്കു­ക, കൃ­മി­ക­ളെ­ക്കൊ­ണ്ട് രക്ത­മൂ­റ്റി­ക്കു­ക, ഗദ­കൊ­ണ്ട് അടി­ച്ച് ചത­യ്ക്കു­ക, എണ്ണ­യില്‍ ഫ്രൈ­യാ­ക്കുക എന്നി­വ­യൊ­ക്കെ വാ­യി­ച്ചി­ട്ട് ഗോ­ക്രി­യ­ണ്ണന്‍ ചി­ല­പ്പോള്‍ അതൊ­ക്കെ ഒന്നു­കില്‍ ഉല്പ്രേ­ക്ഷ­ക­ളോ വേ­റേ കാ­വ്യാ­ത്മക വര്‍­ണ­ന­ക­ളോ ആണെ­ന്ന് തട്ടി­മൂ­ളി­ക്കാന്‍ സാ­ധ്യ­ത­യു­ണ്ട്. അണ്ണ­നെ സം­ബ­ന്ധി­ച്ചേ­ട­ത്തോ­ളം ബൈ­ബി­ളി­ലും ഖു­റാ­നി­ലു­മൊ­ക്കെ­യേ "അണ്‍­സ­യ­ന്റി­ഫി­ക് " ദൈ­വ­ങ്ങ­ളു­ള്ളൂ, ഞമ്മട വി­ഷ്ണൂം ശി­വ­നും ഭദ്ര­കാ­ളി­യു­മൊ­ക്കെ പണ്ടേ ക്വാ­ണ്ടം ക്രോ­മോ­ഡൈ­നാ­മി­ക്സി­ലും ലേ­സര്‍ ഫി­സി­ക്സി­ലും പി­‌എ­ച്ഡി­യു­മെ­ടു­ത്തി­ട്ട്‌ ഇരി­ക്കു­ന്ന മു­ടി­ഞ്ഞ സയ­ന്റി­ഫി­ക്കാ­ണ­ല്ലോ. ന്യൂ­ക്ലി­യര്‍ റി­യാ­ക്റ്റ­റു­കള്‍­ക്കൊ­ക്കെ ശി­വ­ലിം­ഗ­ത്തി­ന്റെ ഷേ­യ്‌­പ്പ് കൊ­ടു­ത്തി­രി­ക്കു­ന്ന­ത് ശി­വ­ലിം­ഗ­ത്തി­ന്റെ അപാര "ഊര്‍­ജ്ജ"­ത്തി­ന്റെ തെ­ളി­വാ­ണെ­ന്നാ­ണു­്‌ ഗോ­പാ­ല­കൃ­ഷ്ണന്‍ സാ­റ് പണ്ട് സാ­യി­ബാ­ബ­യു­ടെ ട്ര­സ്റ്റ് നട­ത്തിയ ഒരു പ്രോ­ഗ്രാ­മില്‍ അടി­ച്ച് വി­ട്ട­ത് ! ­ശി­വ­ലിം­ഗം­ തന്നെ ഒരു കു­ണ്ണ­യു­ടെ ഷേ­യ്പ്പ­ല്ലേ­ടോ എന്ന് ആരെ­ങ്കി­ലും എഴു­ന്നേ­റ്റ് നി­ന്ന് ചോ­ദി­ച്ചോ എന്ന­റീ­ല്ല ലവി­ടെ­.

ഇ­നി ദൈ­വ­ങ്ങ­ളു­ടെ മാ­ട­മ്പി­ത്ത­ര­വും തര­വ­ഴി­യും : ഋഗ്വേ­ദ­ത്തി­ലെ­യും ശത­പഥ ബ്രാ­ഹ്മ­ണ­ത്തി­ലെ­യും പക­യും ചീ­പ്പ് അടി­യും മാ­ട­മ്പി­ത്ത­ര­വു­മാ­യി നട­ക്കു­ന്ന ദൈ­വ­ങ്ങ­ളു­ടെ കാ­ര്യം ഗോ­ക്രി­യാ­ശാ­ന­ങ്ങ് മൊ­ത്ത­മാ­യി­ട്ട് വി­ഴു­ങ്ങി. വി­ഷ്ണു­വും ശി­വ­നും ബ്ര­ഹ്മാ­വും തമ്മി­ലു­ള്ള ചീ­പ്പ് മത്സ­ര­ങ്ങ­ളു­ടെ (അ­തി­നു ഭൂ­മി­യി­ലെ മനു­ഷ്യ­രെ വരെ കരു­വാ­ക്കി­യി­ട്ടു­ണ്ട്) കഥ­കള്‍ ബാ­ല­രമ-പൂ­മ്പാ­റ്റ-അമര്‍ ചി­ത്ര­ക­ഥാ­രൂ­പ­ത്തില്‍ എങ്കി­ലും വാ­യി­ക്കാ­ത്ത ഒരു തല­മുറ കേ­ര­ള­ത്തില്‍ ഇന്ന് കാ­ണി­ല്ല. ഭൂ­മി­യി­ലെ ഏറ്റ­വും നല്ല ഭര­ണ­മെ­ന്ന് "കേ­ര­ളീയ ഹി­ന്ദു­ക്കള്‍" വി­ശ്വ­സി­ച്ച് വരു­ന്ന മഹാ­ബ­ലി­യു­ടെ ഭര­ണ­ത്തില്‍ കലി­പ്പ് മൂ­ത്ത് ദേ­വ­ന്മാ­രും വി­ഷ്ണു­വും കൂ­ടി­ക്ക­ളി­ച്ച ഫ്രാ­ഡ് വേ­ല­യു­ടെ ഓര്‍­മ്മ­പു­തു­ക്ക­ലാ­ണ­ല്ലോ ഓണ­മെ­ന്ന പേ­രില്‍ നമ്മ­ളി­പ്പ­ഴും ആഘോ­ഷി­ക്കു­ന്ന­ത്.

­ദേ­വേ­ന്ദ്ര­ന്റെ കാ­മ­പ്രാ­ന്താ­ണെ­ങ്കില്‍ ലോ­ക­പ്ര­സി­ദ്ധ­മാ­ണ്. ഒരു മഹര്‍­ഷി­യു­ടെ ഭാ­ര്യ­യോ­ട് വേ­ണ്ടാ­തീ­നം കാ­ണി­ച്ച­തി­നു ദേ­ഹം മൊ­ത്തം ലിം­ഗ­മു­ണ്ടാ­വ­ട്ടെ എന്ന് ശാ­പം കി­ട്ടിയ ആശാ­നാ­ണീ ­ദേ­വേ­ന്ദ്രന്‍. സഹ­സ്ര­കു­ണ്ണ­നാ­യി നട­ന്ന അണ്ണ­നു ഇത് ആയി­രം കണ്ണു­ക­ളാ­ക്കി മാ­റ്റി­ക്കി­ട്ടി­യെ­ന്നും ശാ­പ­മോ­ക്ഷ­ത്തി­ന്റെ ഉപ­ക­ഥ­യില്‍ സം­ഭ­വ­മെ­ല്ലാം കൂ­ടി വാ­രി­യെ­ടു­ത്ത് മയി­ലി­നു കൊ­ടു­ത്തെ­ന്നും അതാ­ണു മയില്‍­പ്പീ­ലി­ക്ക് കണ്ണി­ന്റെ ലു­ക്കെ­ന്നു­മാ­ണ് പു­രാ­ണം. ചന്ദ്ര­ദേ­വ­നാ­ക­ട്ടെ കഴ­പ്പ് മൂ­ത്ത് ഓരോ­രോ നക്ഷ­ത്ര­ദേ­വ­ത­ക­ളു­മാ­യി ആഴ്ച­തോ­റും കി­ട­ക്കു­ന്ന­തി­ന്റെ ഫല­മാ­യി­ട്ടാ­ണു "ക്ഷ­യി­ക്കു­ന്ന"­തെ­ന്ന­ത്രെ കഥ (പ്രാ­ചീന ഇന്ത്യന്‍ വൈ­ദ്യ­ത്തില്‍ "ക്ഷ­യം" എന്ന­ത് എയി­ഡ്സി­ന്റെ ലക്ഷ­ണ­വു­മാ­യി ഒത്തു­പോ­കു­ന്നു­ണ്ടെ­ന്ന് ചില വാ­ദ­ങ്ങ­ളു­മു­ണ്ട്). പാ­ണ്ഡ­വ­രില്‍ ഒരൊ­റ്റ­യൊ­രെ­ണ്ണം ഇന്ത്യന്‍ സദാ­ചാര ബ്രി­ഗേ­ഡി­ന്റെ പ്രി­സ്ക്രൈ­ബ്ഡ്  "മാ­തൃ­കാ­ദാ­മ്പ­ത്യ"­ത്തില്‍ ഒണ്ടാ­യ­ത­ല്ല. എല്ലാം ലീ­ഗല്‍ കെ­ട്ടി­യോന്‍ നോ­ക്കി­യി­രി­ക്കെ വേ­റേ എട­വാ­ടീ­ന്നു­ണ്ടാ­യ­താ­ണ് (ഇ­ത് പു­രാ­ണ­ത്തില്‍ ചു­മ­ന്നോ­ണ്ട് നട­ക്കു­ന്ന വാ­ന­ര­സേ­ന­ക­ളു തന്നെ­യാ­ണ് വാ­ല­ന്റൈന്‍­സ് ഡേ­ക്ക് പബ്ബി­ലും റെ­സ്റ്റ­റ­ന്റി­ലും പോ­കു­ന്ന പെ­ണ്ണു­ങ്ങ­ളെ തല്ലാ­നും തൊ­ഴി­ക്കാ­നും നട­ക്കു­ന്ന­ത് !)

­പ­ര­ശു­രാ­മന്‍ ക്ഷ­ത്രി­യ­രോ­ടു­ള്ള കലി­പ്പ് തീര്‍­ത്ത­തെ­ങ്ങ­നെ­യാ­ണ് ? ഭൂ­മി­യി­ലെ സകല ക്ഷ­ത്രി­യ­രെ­യും ഭേ­ദ­മി­ല്ലാ­തെ മഴു­കൊ­ണ്ട് വെ­ട്ടി­ക്കൊ­ന്ന് അവ­രു­ടെ രക്തം ഊറ്റി തടാ­ക­മു­ണ്ടാ­ക്കി അതില്‍ അച്ഛ­ന­മ്മ­മാര്‍­ക്കു ബലി തര്‍­പ്പ­ണം ചെ­യ്താ­ണു അയ്യാ­ളു കലി­യ­ട­ക്കി­യ­ത്. കൃ­ഷ്ണന്‍ ധര്‍­മ­സം­സ്ഥാ­പ­നാര്‍­ത്ഥം എന്ന് പറ­ഞ്ഞ് നട­ത്തി­യെ­ടു­ത്ത കൊ­ല­യൊ­ക്കെ സോ­ഡി­യം പെ­ന്റോ­ത്താല്‍ കു­ത്തി­വ­ച്ചു­ള്ള സു­ഖ­മ­ര­ണ­ങ്ങ­ളാ­രു­ന്ന­ല്ലോ പി­ന്നെ! ജരാ­സ­ന്ധ­നെ നടു­വേ കീ­റി­യ­ല്ലേ കൊ­ന്ന­ത്? ചക്ര­മെ­റി­ഞ്ഞ് തല­യ­രി­ഞ്ഞ­ല്ലേ ശി­ശു­പാ­ല­നെ കൊ­ന്ന­ത്? കര്‍­ണ­നെ­ന്ത് പി­ഴ­ച്ചി­ട്ടാ­ണു കൊ­ന്ന­ത്? ഭീ­ഷ്മ­രെ അമ്പു­കള്‍ കൊ­ണ്ട് കൊ­രു­ത്ത് എത്ര ദി­വ­സം കി­ട­ത്തീ­ട്ടാ­ണു കൊ­ന്ന­ത്?  മഹാ­ഭാ­ര­ത­യു­ദ്ധ­ത്തില്‍ എത്ര അക്ഷൗ­ഹി­ണി­കള്‍ തമ്മില്‍ ഏറ്റ് ചത്തു? പല വം­ശ­ങ്ങ­ളും കു­റ്റി­യ­റ്റെ­ന്നാ­ണു ഭാ­ര­ത­ക­ഥ­യു­ടെ അവ­സാ­നം പറ­യു­ന്ന­തു­ത­ന്നെ. ഒടു­ക്കം സ്വ­ന്തം വം­ശ­ത്തി­ന്റെ പോ­ലും വേ­ര­റു­ക്കാ­നു­ള്ള പദ്ധ­തി­യും ഇട്ടേ­ച്ചാ­ണു വി­ഷ്ണു-കൃ­ഷ്ണന്‍ വൈ­കു­ണ്ഠ­ത്തി­ലേ­ക്ക് പോ­കു­ന്ന­ത്.

­ഞാ­ന­ല്ലാ­തെ നി­ന­ക്കൊ­രു ആശ്ര­യം വേ­റേ ഇല്ല എന്ന് എത്ര­യി­ട­ത്ത് ഭഗ­വ­ദ്ഗീ­ത­യില്‍ പറ­യു­ന്നു­ണ്ട്. യു­ദ്ധം ചെ­യ്യാന്‍ എത്ര­യോ ഇട­ത്ത് ആഹ്വാ­ന­മു­ണ്ട്. നി­ന്റെ അമ്പു­കള്‍ കൊ­ണ്ട് കൊ­ല്ലു­ന്ന­ത് "കര്‍­മ്മം ചെ­യ്യ­ലാ­ണു" എന്നും അതില്‍ സങ്ക­ടം വേ­ണ്ട എന്നും പറ­യാ­ത്ത ഒറ്റ അധ്യാ­യ­മി­ല്ല ഗീ­ത­യില്‍. ഇനി സ്മൃ­തി­ക­ളും സൂ­ത്ര­ങ്ങ­ളു­മെ­ടു­ത്താല്‍ വേ­ദം ഉച്ച­രി­ക്കു­ന്ന കീ­ഴ്ജാ­തി­ക്കാ­ര­ന്റെ നാ­വ് പി­ഴു­തെ­ടു­ക്ക­ലും കേള്‍­ക്കു­ന്ന ശൂ­ദ്ര­ന്റെ കാ­തില്‍ ഈയ­മു­രു­ക്കി­യൊ­ഴി­ക്ക­ലും കൊ­ല്ലാ­ക്കൊ­ല­യും കൊ­ണ്ട് ആകെ­മൊ­ത്തം അങ്ങ് കു­ളി­രോ­ള­മാ­ണ് !

ഇ­തൊ­ക്കെ "ധര്‍­മ്മ­സം­സ്ഥാ­പ­നാര്‍­ത്ഥം" ആണെ­ങ്കില്‍ ­യ­ഹോ­വ പറ­യു­ന്ന ന്യാ­യ­ങ്ങ­ളെ­ന്താ ന്യാ­യ­ങ്ങ­ള­ല്ലേ ഗോ­ക്രി­സാ­റേ ?

­മോ­ള് പൊ­ട്ടി­ച്ച­ത് മണ്‍‌­ക­ലം­
­മ­രു­മോ­ള് പൊ­ട്ടി­ച്ചാ­ല­ത് പൊന്‍‌­ക­ലം !

­സൂ­ര­ജ് രാ­ജന്‍

16 Comments

well said. തെരുവിന്റെ ഭാഷ ഉപയോഗിച്ചതില്‍ യാതൊരു തെറ്റും ഇല്ല. ശാസ്ത്രത്തെ വളച്ചൊടിക്കുന്ന ഇത്തരക്കാര്‍ (ഗോക്രിയെ പോലുള്ളവര്‍ - ഏതു മതസ്ഥര്‍ ആയാലും) ഇതല്ല ഇതിലും വലിയ വിമര്‍ശനവും ആക്ഷേപവും അര്‍ഹിക്കുന്നു.

soooooooperb

ലേഖനത്തിന്റെ ഭാഷയ്ക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടെന്നു തോന്നുന്നില്ല. എങ്കിലും തീരെ ബ്രീഫ് ആയത് പോലെ തോന്നുന്നു. ഗോപാലകൃഷ്ണന്‍ പറഞ്ഞ കാര്യങ്ങള്‍ എന്തെന്ന് ലിങ്കിനു പകരം വളരെ ഷോര്‍ട്ട് ആയ ഒരാമുഖം വഴി വ്യക്തമാക്കാന്‍ എഡിറ്റര്‍ ശ്രദ്ധിക്കുമല്ലോ. പില്‍ക്കാലത്ത്‌ ഈ ആര്‍ട്ടിക്കിള്‍ എടുത്ത്‌ നോക്കുമ്പോള്‍ ഉപകാരപ്പെടും.

മലയാള.am ഇത്ര തരം താഴ്ന്ന പോസ്റ്സ് ഇടല്ലേ.. സുരാജ് രാജന്‍ വെറും ഒരു മര മണ്ടനാ.

etrayum naariya oru web site njan ethu vare kanditila pinne bhoomi paranathanu ennu padipicha bible alle ningal kondu nadakunathu poojikunathu
oru universel truth polum arijnu koodathavaranu deyvathe patti padipikunathu onno podo ente saji maarkose nee chenu noku sanadana darmathileku enno pole aayiram nasranikal athileku thirichupokum aduthu thane eppo thanne yundu ennodoppam 100 kootukaar
eniyum avar vardikum kaaranam sathyam ennum marachirikuvan saadikilla

സംഖ്യ ദര്‍ശനം മാത്രമല്ല ഭാരതതിലുണ്ടായ മിക്ക ദര്‍ശനങ്ങളും നാസ്ഥികമാണ്. ഉപനിഷത്തുകള്‍ പോലും പ്രപഞ്ച സൃഷ്ടാവായ ഒരു ദൈവത്തെ പറ്റി പറയുന്നില്ല. ബ്രഹ്മം ആണ് സര്‍വതിനും കാരണമായി ഉപനിഷത്തുകള്‍ പറയുന്നത്. വേദാന്തം സ്വര്‍ഗത്തെയോ നരകത്തെയോ അംഗീകരിക്കുന്നില്ല. ബ്രഹ്മത്തില്‍ ലയിക്കുന്നതുവരെ ആവര്‍ത്തിക്കുന്ന ജനനമരണ ചക്രത്തെ കുറിച്ചാണ് പറയുന്നത്. ഭൂമിയില്‍ ജനിച്ചു മരിച്ച മനുഷ്യര്‍ ആണ് പില്‍ക്കാലത്ത് ദൈവങ്ങളും പുണ്യവാളന്മാരുമായത്. പിന്നെ ലേഖകന്റെ സമീപനം വെളിപ്പെടുത്താന്‍ തെരുവിലുപയോഗിക്കുന്ന ഭാഷ ഉപയോഗിക്കാം എന്നാല്‍ അത് പ്രസിദ്ധീകരിക്കുന്ന മാധ്യമം മാന്യത ഉള്ളതാണെങ്കില്‍ അത് എഡിറ്റ്‌ ചെയ്യുമായിരുന്നു. നാളെ ഇവിടെ കമന്റ് ഇടുന്നവര്‍ക്കും തെറി പറയാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ.

ഡോക്ടര്‍ സാറുടെ പദസമ്പത്തി
പണ്ടേപ്പോലെ എറിക്കുന്നില്ല...
പണ്ടിവനൊരു തെറിയാലൊരുവനെ
മണ്ടിച്ചത് ഞാന്‍ കണ്ടറിയുന്നേന്‍....

ആരെങ്കിലും ഈ പേജ് ഒന്ന് ലൈക്കുമോ? :)

https://www.facebook.com/pages/DrNGopalkrishnan/123393964400869?sk=wall

"ശിവലിംഗം തന്നെ ഒരു കുണ്ണയുടെ ഷേയ്പ്പ­ല്ലേടോ എന്ന് ആരെങ്കിലും എഴുന്നേറ്റ് നിന്ന് ചോദിച്ചോ എന്നറീല്ല ലവിടെ...."

ശിവ ലിംഗം എന്നാല്‍ എന്താണെന്നു ഡോക്ടര്‍ സാറിനു വലിയ പിടിയില്ല അല്ലെ?

വിദ്വേഷത്തിന്റെ കൂലി എഴുത്തിനു മറുപടി പറഞ്ഞു ലേഖകനെ നന്നാക്കാന്‍ പറ്റില്ല. അദ്ദേഹം ഏല്‍പിച്ച പണി, നന്നായി എടുക്കുന്നു, എല്ല് മുറിയെ പണി എടുത്താല്‍ പല്ല് മുറിയെ തിന്നാം....

തെറ്റി ധരിക്കപ്പെട്ട സനാതന വിശ്വാസികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കായി.....

സനാതന ധര്‍മ സംഹിതകളില്‍ പരമം ആയ രണ്ടു തത്വങ്ങളെ ഉള്ളൂ. പരമ ആത്മാവും(പര ബ്രഹ്മം) പരാശക്തിയും. പരമ ആത്മാവിനെ തിരിച്ചറിയുക എന്ന നിയോഗം പേറി ആണ് ബാക്കി എല്ലാ തലങ്ങളും നില കൊള്ളുന്നത്‌.

ഇന്ദ്രനും ചന്ദ്രനും ശുംഭനും നിശുംഭനും ലേഖകനും ഞാനും കാടും പുല്ലും ആറും തോടും എല്ലാം കര്‍മം ചെയ്യുന്നു. ഫലം കൊയ്യുന്നു.

അവതാരം ആയ കൃഷ്ണനും വേടന്റെ അമ്പിന്‍ തുമ്പില്‍ ശരീരം ഉപേക്ഷിച്ചു കര്‍മത്തിന് കീഴടങ്ങി ആണ് ലീലകള്‍ ആടിയത്....

വേദങ്ങള്‍ പോയിട്ട് പുരാണം പോയിട്ട് ഒരു അമര്‍ ചിത്ര കഥയിലെ തത്വം പോലും മനസ്സില്‍ ആക്കാതെ പലരും പലതും പറയും കൂട്ടരേ.. തളരേണ്ട കാര്യം ഇല്ല............ പുരാണങ്ങളില്‍ പറഞ്ഞിരിക്കുന്ന കൃമിയെ കൊണ്ടു കടിപ്പിക്കലും ഗദ കൊണ്ടു അടിക്കലും ഒന്നും പരബ്രഹ്മത്തിന്റെ ചുമതല അല്ല... ആ തത്വം അതിനു കൊട്ടേഷന്‍ കൊടുത്തിട്ടും ഇല്ലെന്നറിയുക. പരിണാമം പൂര്‍ത്തി ആവാത്ത ബോധങ്ങള്‍ തമ്മില്‍ ഉള്ള മത്സരങ്ങളും കൊല്ലലും കൊടുക്കലും ഒന്നും പരം തത്വങ്ങള്‍ പറഞ്ഞിട്ടും ഇല്ല..........

പുരാണങ്ങലിലെയോ ഇതിഹാസങ്ങളിലെയോ കഥാ പത്രങ്ങളെ അനുസരിച്ച് ജീവിതം ചമയ്കുവാന്‍ ഏതു ഗുരു ആണ് പറഞ്ഞിട്ടുള്ളത്?

അവകളുടെ കര്‍മവും കര്‍മഫലവും അവിടങ്ങളില്‍ തന്നെ വൃത്തി ആയി പറഞ്ഞിട്ടും ഉണ്ട്............. ഏറ്റവും ശക്തം ആയ ഇന്ദ്രിയങ്ങള്‍ ഉള്ള സൃഷ്ടിയിലെ ഒരു ഭാവം ആണ് ഇന്ദ്രന്‍. ഇന്ദ്രന്‍ ചെയ്യുന്നതിനുള്ള കൂലി ഇന്ദ്രനും കിട്ടുന്നത് എല്ലാ ഗ്രന്ഥങ്ങളിലും ഉണ്ടല്ലോ.

ഈ ഇന്ദ്രന്റെ ഒരു അംശം ഓരോ ജീവനിലും ഉണ്ട്. ഇന്ദ്രിയ ജയം കാംഷിച്ച വൈദികര്‍ ഇന്ദ്രനെ പ്രസാദിപ്പിച്ചു ആദ്യം. സ്വന്തം ശരീരത്തിലെ അഗ്നിയെ ജടര അഗ്നിയില്‍ നിന്നു ഭൂത അഗ്നിയിലേക്ക് മാറ്റുവാന്‍ അഗ്നിയുടെ ഭൌതികം ആയ ആരാധനയും മനനവും നടത്തി. ഇതിന്റെ എല്ലാം എത്രയോ മുകളില്‍ ആണ് ആ പരം തത്വം? എത്ര തലങ്ങളിലൂടെ പോയാല്‍ ആണ് ആ മുക്തി പര്‍വ്വം കയറാന്‍ പറ്റുക?

സ്വന്തം ഇന്ദ്രിയങ്ങളെ പോയിട്ട് വാക്കിനെ പോലും നിയന്ത്രിക്കാന്‍ അറിയാത്ത പാഴ് ജന്മങ്ങള്‍ക്ക് നിര്‍ഗുണം ആയ തത്വം നിഷ്കുണ്ണനും ആദിമ സൃഷ്ടിയുടെ മൂര്തം ആയ ചിഹ്നം (ഉദ്ധരിച്ച ലിംഗം) കഴപ്പ് മൂത്ത കുണ്ണയും ആയിരിക്കും. ആ കുണ്ണകള്‍ക്കുളളതല്ല ഈ തത്വ ശാസ്ത്രം എന്നറിയുക..... അവര്‍ നശിച്ച ഈ ജന്മം അവസാനിക്കുമ്പോള്‍ അടുത്ത കുണ്ണയെ പ്രേരിപ്പിക്കാന്‍ ഉള്ള ഉപായങ്ങള്‍ തേടട്ടെ....

നമുക്കു ജപം ചെയ്യാം. മനനം ചെയ്യാം. ലയിക്കാം...............

സനാതന ധര്‍മ സംഹിതകളില്‍ പരമം ആയ രണ്ടു തത്വങ്ങളെ ഉള്ളൂ. പരമ ആത്മാവും(പര ബ്രഹ്മം) പരാശക്തിയും. പരമ ആത്മാവിനെ തിരിച്ചറിയുക എന്ന നിയോഗം പേറി ആണ് ബാക്കി എല്ലാ തലങ്ങളും നില കൊള്ളുന്നത്‌.

.

avinash

എനിക്കൊരു സംശയം...
ഈ പരഹ്ഭ്രഹ്മതില്‍ കുടികൊള്ളുന്ന പരമാത്മാവിന് വെറുതെ ഇരുന്നു ബോര്‍ അടിച്ചപ്പോ പടച്ചു വിട്ടതാണോ, ഈ കാണുന്നതും, കാണാത്തതും ആയതെല്ലാം ? ഞാന്‍ ഉദ്ദേശിച്ചത് മൂപ്പര്‍ക്ക് (അതായത് മ്മടെ പരമു - ദാറ്റ്‌ ഈസ്‌ പരഹ്ഭ്രഹ്മതില്‍ കുടികൊള്ളുന്ന പരമാത്മാവിന് ) വെറുതെ ഇരുന്നപ്പോ തോന്നി, 'ങാ എന്നാ പിന്നെ ഇങ്ങനെ ചൊറിയും കുത്തി ഇരിക്കാതെ കുറെ തലങ്ങളെ അങ്ങട് ഉണ്ടാക്കാം... എന്നിട്ട് അവയ്ക്ക് ഒരു കര്‍മ്മവും കൊടുക്കാം.. അതായത് പല പല ജന്മങ്ങളിലൂടെ/ തലങ്ങളിലൂടെ മുന്നേറി അവസാനം പരമാത്മാവില്‍ ലയിക്കാന്‍ '... അപ്പൊ അതുങ്ങക്കും ഒരു പണിയായി എനിക്കും ഒരു പണിയായി ... ഈ വഴിക്ക് ആണോ സംഭവം ?

വികാരം കൊണ്ട് മറുപടി പറയാതെ വിവേകത്തോടെ മറുപടി പറയൂ ഡോക്ടര്‍ സൂരജ് ..... തെരുവിന്റെ ഭാഷ എന്ന് പറഞ്ഞു അത് ഒരു ലൈസെന്‍സ് ആയി എടുക്കാതെ ...കാര്യങ്ങള്‍ വൃത്തി ആയി പറയുന്നത് അല്ലെ ശരി ? അങ്ങനെ പറയുമ്പോള്‍ എഡിറ്റര്‍ സാറിന്റെ ഈ ഒരു ആമുഖവും ആവശ്യമില്ല ..... ഒരു പബ്ലിക്‌ വെബ്‌സൈറ്റില്‍ ഇങ്ങനെ ഒരു പോസ്റ്റ്‌ ഒരു കാരണവശാലും വരാന്‍ പാടില്ലായിരുന്നു .... ഈ ലേഖനം എഴുതിയ രീതി തികച്ചും വിഷമിപ്പിച്ചു .... അതിലേറെ വിഷമിപ്പിച്ചു എഡിറ്റര്‍ സാറിന്റെ ആമുഖം .......

ആദ്യമായി ലേഖകന് അഭിനന്ദനങള്‍. ലേഖനം വളരെ നന്നായിട്ടുണ്ട്. ഗോക്രിയെ പോലുള്ളവര്‍ക്ക് ഇങ്ങനെ ഉള്ള മറുപടി തന്നെ കിട്ടണം.
പക്ഷെ ഇതിനു മറ്റൊരു വശം കൂടി ഉണ്ട് എന്നതാണ് ശരി.
എന്തെന്നാല്‍ യഹൂദ,ക്രൈസ്തവ,മുസ്ലീം മതങ്ങളില്‍ അവരുടെ ഗ്രന്ഥങ്ങളില്‍ ഉള്ള
സകലതും സത്യമായി നടന്നതാണെന്നും ചരിത്രപരമാനെന്നും എന്നാണു അവരുടെ വിശ്വാസം. പക്ഷെ ഒരു യഥാര്‍ത്ഥ ഹിന്ദു ഒരീക്കലുമ് പുരാണങ്ങളില്‍ ഉള്ളത് എല്ലാം നടന്നതാണെന്ന് വിശ്വസിക്കില്ല. പകരം അതൊക്കെ കഥകള്‍ ആണെന്ന് മാത്രമേ വിശ്വസിക്കൂ. പുരാണങ്ങളെ ഒരു പഞ്ചതന്ത്രം കഥകള്‍ പോലെയോ ഈസോപ്പ് കഥകള്‍ പോലെയോ മാത്രമേ അവര്‍ കാണുകയുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. അതിലുള്ളതൊക്കെ മനുഷ്യന് തത്വബോധം ഉണ്ടാക്കാന്‍ വേണ്ടി മാത്രം ഉള്ളതാണ്. അതുകൊണ്ട് ഒരു യഥാര്‍ത്ഥ ഹിന്ദുവിന് ഈ വിമര്‍ശന ലേഖനം ഒരു വിഷമവും ഉണ്ടാക്കാന്‍ പോകുന്നില്ല.

ദൈവത്തിന്റെ അസ്തിത്വത്തെ വിമര്‍ശിക്കേണ്ടത് പുരാണ കഥകളെ അടിസ്ഥാനമാക്കിയല്ല മത ദര്‍ശനങ്ങളെ അടിസ്ഥാനമാക്കിയാണ്. ഗോക്രി ചെയ്തതും ലേഖകന്‍ ചെയ്തതും തെറ്റാണ്. പിന്നെ ഭാരതത്തിലെ ദൈവങ്ങളൊക്കെ ഭയങ്കര സയന്റിഫിക് സംഭവങ്ങളാണെന്നു ഏറ്റവും കൂടുതല്‍ പറഞ്ഞിട്ടുള്ളത് സംഘപരിവാര്‍ ബുദ്ധിജീവികളോ സൊ കാള്‍ഡ് ആത്മീയ നേതാക്കളോ അല്ല. ശിവന്‍ വലിയ സയന്റിഫിക് സംഭവമാണെന്ന് പറഞ്ഞു നടന്നവരില്‍ ഒരാള്‍ അമേരിക്കന്‍ ശാസ്ത്രഞ്ഞനായ ഫ്രിജോഫ് കാപ്ര ആണ്. ക്വാണ്ടം ഫിസിക്സിന് ഉപനിഷത്തുകള്‍ക്കപ്പുറം പോകാന്‍ കഴിയില്ലെന്ന് പറഞ്ഞത് ജര്‍മന്‍കാരനായ മാക്സ് പ്ലാങ്ക് ആണ്. ഇലക്ട്രോണ്‍ വസ്തുനിഷ്ടമല്ലാത്തതിനാല്‍ പ്രപഞ്ചം യാഥാര്‍ത്ഥ്യമല്ലെന്നും മായയാണെന്നും പറഞ്ഞത് റോബര്‍ട്ട്‌ ഓപ്പണ്‍ ഹൈമര്‍ ആണ്. ഇതൊക്കെ കേട്ടാണ് നാട്ടിലുള്ള ഗോക്രിയെ പോലുള്ളവര്‍ ഏറ്റു പിടിച്ചത്.

മുകളിലുള്ള കാര്യങ്ങള്‍ ആ ശാസ്ത്രജ്ഞന്മാര്‍ പറഞ്ഞു എന്ന് തെളിയിക്കുന്ന ലിങ്കുണ്ടെങ്കില്‍ ഒന്ന് reply ചെയ്യാമോ...? എനിക്കത് അറിയണം എന്നുണ്ട്.

Post new comment

The content of this field is kept private and will not be shown publicly.
image
feedback