ബാധകൂടലിലെ വിമോചനം

എ­ന്റെ കു­ട്ടി­ക്കാ­ല­ത്ത് സ്ഥി­ര­മാ­യി കേള്‍­ക്കാ­റു­ള്ള ഒന്നാ­യി­രു­ന്നു, ­ബാ­ധ കൂ­ടല്‍ എന്ന പദം. അടു­ത്ത വീ­ടു­ക­ളി­ലെ ഏതെ­ങ്കി­ലു­മാള്‍­ക്ക് ബാധ കൂ­ടി­യി­രി­ക്ക­യാ­ണെ­ന്ന് പറ­ഞ്ഞ് കൂ­ട്ടു­കാര്‍ ഓടി വരു­ന്ന­തും, എന്താ­ണ് സം­ഭ­വി­ക്കു­ന്ന­തെ­ന്ന് അറി­യാ­തെ ആ വീ­ട്ടി­ന്റെ പരി­സ­ര­ങ്ങ­ളില്‍ ഞങ്ങള്‍ ചു­റ്റി­പ്പ­ര­തി നട­ക്കു­ന്ന­തും സാ­ധാ­ര­ണ­മാ­യി­രു­ന്നു. കു­ട്ടി­ക­ളെ ബാധ കൂ­ടിയ ആളി­ന­ടു­ത്തേ­ക്ക് വി­ടു­മാ­യി­രു­ന്നി­ല്ല. ആരു­മ­റി­യാ­തെ ജന­ലി­ലൂ­ടെ ഒളി­ഞ്ഞു­നോ­ക്കു­മ്പോള്‍ അഴി­ഞ്ഞു­ല­ഞ്ഞ മു­ടി­യു­മാ­യി, വി­ചി­ത്ര­മായ അംഗ വി­ക്ഷേ­പ­ങ്ങ­ളു­മാ­യി 'ബാ­ധ' ഉറ­ഞ്ഞു തു­ള്ളു­ന്ന­ത് കാ­ണാ­മാ­യി­രു­ന്നു. സ്ഥി­രം ബാധ കൂ­ടു­ന്ന ചില അമ്മാ­യി­മാ­രെ എനി­ക്ക് പരി­ച­യ­മു­ണ്ടാ­യി­രു­ന്നു. എന്നാല്‍ ആ കാ­ഴ്ച ഇപ്പോള്‍ തീര്‍­ത്തും അപ്ര­ത്യ­ക്ഷ­മാ­യി­രി­ക്കു­ന്നു. അവ­രൊ­ക്കെ തീര്‍­ത്തും ഉല്ലാ­സ­വ­തി­ക­ളാ­യി മാ­റി­യി­രി­ക്കു­ന്നു. ഒരു പക്ഷെ അക്കാ­ര്യ­ത്തില്‍ മെ­ഗാ­പ­ര­മ്പ­ര­കള്‍­ക്ക് നാം നന്ദി പറ­യേ­ണ്ടി വരും.

ഈ അമ്മാ­യി­യെ പതി­മൂ­ന്നു വയ­സ്സില്‍ എന്റെ കു­ടും­ബ­ത്തി­ലെ മൂ­ത്ത­മ്മാ­വന്‍­മാ­രില്‍ ഒരാള്‍ കല്യാ­ണം കഴി­ച്ചു കൊ­ണ്ടു വന്ന­താ­യി­രു­ന്നു. ഒരു ധനിക കു­ടും­ബ­ത്തില്‍ നി­ന്നും­നി­റ­യെ സ്വര്‍­ണ­പ്പ­ണ്ട­ങ്ങ­ളു­മ­ണി­ഞ്ഞെ­ത്തിയ കൊ­ച്ചു സു­ന്ദ­രി­യാ­യി­രു­ന്നു­വ­ത്രേ അവര്‍. അങ്ങ­നെ സു­ഖ­ദ­മാ­യി ജീ­വി­ക്കു­ന്ന­തി­നി­ടെ­യാ­ണ് അമ്മാ­വ­ന്റെ കച്ച­വ­ടം തകര്‍­ന്ന­തും അഞ്ചു കു­ട്ടി­ക­ളു­മാ­യി അവര്‍ ദാ­രി­ദ്ര്യ­ത്തി­ലേ­ക്ക് വീ­ണു പോ­യ­തും. ഈ അമ്മാ­യി­യെ പണ്ട് ഗന്ധര്‍­വന്‍ ബാ­ധി­ച്ചു­വെ­ന്നൊ­രു കഥ­യു­ണ്ട്. അമ്മാ­യി­യില്‍ അനു­ര­ക്ത­നായ ഗന്ധര്‍­വന്‍ അവ­രെ മറ്റാര്‍­ക്കും വി­ട്ടു­കൊ­ടു­ക്കി­ല്ല എന്ന് ഉഗ്ര­ശ­പ­ഥം ചെ­യ്തി­രു­ന്നു­വ­ത്രേ. തത്ഫ­ല­മാ­യി അവര്‍ ഗര്‍­ഭി­ണി­യാ­യാല്‍ മൂ­ന്നാം മാ­സ­ത്തില്‍ ഗര്‍­ഭം അല­സി­പ്പോ­കു­മാ­യി­രു­ന്നു. ഒടു­വില്‍ ഏതോ മന്ത്ര­വാ­ദി­യെ കൊ­ണ്ടു വരി­ക­യും, ദി­വ­സ­ങ്ങള്‍ നീ­ണ്ട പൂ­ജ­യ്ക്ക് ശേ­ഷം ഗന്ധര്‍­വ­നെ ഒഴി­പ്പി­ക്കു­ക­യും ചെ­യ്തു­വെ­ന്നാ­ണ് കഥ.

എ­ന്റെ വീ­ടി­നോ­ട് ചേര്‍­ന്നു­ള്ള ആല്‍­ത്ത­റ­യില്‍ ഇത്ത­ര­ത്തില്‍ കു­ടി­യൊ­ഴി­പ്പി­ക്ക­പ്പെ­ട്ട നി­ര­വ­ധി­ഗ­ന്ധര്‍­വ­ന്മാര്‍ പാര്‍­ക്കു­ന്നു. സന്ധ്യ­യ്ക്ക് ആല്‍­ത്ത­റ­യില്‍ വി­ള­ക്ക് തെ­ളി­ച്ച­ശേ­ഷം ഞാന്‍ കണ്ണ­ട­ച്ചു കാ­തോര്‍­ത്തി­രു­ന്നു, പ്ര­ണ­യ­പ­ര­വ­ശ­നായ ഏതെ­ങ്കി­ലും ഗന്ധര്‍­വ­ന്റെ ശബ്ദ­ത്തി­നാ­യി. ഒരു ഗന്ധര്‍­വ്വ­നും ആ വഴി വന്നി­ല്ല. അക്കാ­ര്യ­ത്തില്‍ എനി­ക്ക് അമ്മാ­യി­യോ­ട് അസൂയ തോ­ന്നു­ക­പോ­ലു­മു­ണ്ടാ­യി­.

അ­തൊ­ക്കെ പഴയ കഥ. ഞാന്‍ കാ­ണു­മ്പോള്‍അ­മ്മാ­യി­യ്ക്ക് വയ­സ്സാ­യി തു­ട­ങ്ങി­യി­രു­ന്നു. അതി­നാ­ലാ­ക­ണം അക്കാ­ല­ത്ത് അവ­രില്‍ കൂ­ടു­ന്ന ബാധ ചില വല്യ­മ്മാ­വന്‍­മാ­രു­ടെ­ത് ആയി മാ­റി­യി­രു­ന്നു­.

"ചില സന്ധ്യാനേരത്ത് അമ്മായിയ്ക്ക് ബാധ കൂടും. അമ്മാവന്റെ നേരെ കയര്‍ത്തൊരു വാക്കു പോലും പറയാത്ത അമ്മായി "കൊണ്ടു വാടാ എന്റെ മക്കളേ..." എന്നും പറഞ്ഞാണ് മുടിയഴിച്ചുറയുന്നത്. തലേദിവസം വരെ ഉഗ്രപ്രതാപിയായി അമ്മായിയ്ക്ക് നേരെ ആജ്ഞകള്‍ പുറപ്പെടുവിച്ചിരുന്ന അമ്മാവനാണ് ഇപ്പോള്‍ ദയനീയനായിത്തീര്‍ന്നിരിക്കുന്നത്. കുറെ നേരം നീണ്ടും നില്‍ക്കുന്ന ബാധയുപദ്രവം, അമ്മാവന്റെ നേര്‍ക്ക് പലതരം കല്പനകളും പുറപ്പെടുവിക്കും, ഒടുവില്‍ എല്ലാം സമ്മതിച്ച് അമ്മാവന്‍ കാല്‍ക്കല്‍ വീഴുമ്പോള്‍ മാത്രമേ ബാധ ഒഴിഞ്ഞുപോവുകയുമുള്ളൂ."
ചില സന്ധ്യാ­നേ­ര­ത്ത് അമ്മാ­യി­യ്ക്ക് ബാധ കൂ­ടും. അമ്മാ­വ­ന്റെ നേ­രെ കയര്‍­ത്തൊ­രു വാ­ക്കു പോ­ലും പറ­യാ­ത്ത അമ്മാ­യി "കൊ­ണ്ടു വാ­ടാ എന്റെ മക്ക­ളേ­..." എന്നും പറ­ഞ്ഞാ­ണ് മു­ടി­യ­ഴി­ച്ചു­റ­യു­ന്ന­ത്. ഒക്കെ­യും­കേ­ട്ട് അടു­ത്തൊ­രു കസേ­ര­യില്‍ അമ്മാ­വ­നു­മു­ണ്ടാ­കും; ഡല്‍­ഹി­യി­ലും ബോം­ബെ­യി­ലും ജോ­ലി ചെ­യ്യു­ന്ന പി­ള്ളേ­രെ ഞാന്‍ എങ്ങ­നെ കൊ­ണ്ടു­വ­രു­മെ­ന്നും ചോ­ദി­ച്ചു­കൊ­ണ്ട്. തലേ ദി­വ­സം വരെ ഉഗ്ര­പ്ര­താ­പി­യാ­യി അമ്മാ­യി­യ്ക്ക് നേ­രെ ആജ്ഞ­കള്‍ പു­റ­പ്പെ­ടു­വി­ച്ചി­രു­ന്ന അമ്മാ­വ­നാ­ണ് ഇപ്പോള്‍ ദയ­നീ­യ­നാ­യി­ത്തീര്‍­ന്നി­രി­ക്കു­ന്ന­ത്. കു­റെ നേ­രം നീ­ണ്ടും നില്‍­ക്കു­ന്ന ബാ­ധ­യു­പ­ദ്ര­വം, അമ്മാ­വ­ന്റെ നേര്‍­ക്ക് പല­ത­രം കല്പ­ന­ക­ളും പു­റ­പ്പെ­ടു­വി­ക്കും, ഒടു­വില്‍ എല്ലാം സമ്മ­തി­ച്ച് അമ്മാ­വന്‍ കാല്‍­ക്കല്‍ വീ­ഴു­മ്പോള്‍ മാ­ത്ര­മേ ബാധ ഒഴി­ഞ്ഞു­പോ­വു­ക­യു­മു­ള്ളൂ­.

­ചി­ല­പ്പോള്‍ അടു­ത്ത വീ­ട്ടില്‍ നി­ന്നും പെ­ണ്ണു­ങ്ങള്‍ വന്ന് ബാ­ധ­യോ­ട് സം­സാ­രി­ക്കാ­റു­ണ്ട്; 'വ­ല്യ­ച്ച­ന് എന്താ വേ­ണ്ട­ത്,' എന്നും മറ്റും ചോ­ദി­ച്ചു കൊ­ണ്ട്. വല്യ­ച്ച­ന് വേ­ണ്ടി കരി­ക്കും പഴ­വു­മൊ­ക്കെ അവര്‍ കയ്യില്‍ കരു­താ­റു­മു­ണ്ട്. കു­ടും­ബ­ത്തെ­പ്പ­റ്റി­യും കു­ടും­ബാം­ഗ­ങ്ങ­ളെ­പ്പ­റ്റി­യും ബാ­ധ­യ­പ്പോള്‍ വി­സ്ത­രി­ച്ച് വെ­ളി­പാ­ടു­കള്‍ നല്‍­കും. ഒടു­വില്‍ എല്ലാ­വ­രെ­യും അനു­ഗ്ര­ഹി­ച്ചാ­ണ് ഒഴി­ഞ്ഞു പോ­കു­ന്ന­ത്.

­മ­റ്റു ചി­ല­ബാ­ധ­കള്‍ ആക­ട്ടെ ഒരു വാ­ക്കു പോ­ലും ഉരി­യാ­ടി­യി­രു­ന്നി­ല്ല. പല്ലു­കള്‍ കോര്‍­ത്തു പി­ടി­ച്ചും, കൈ­ക­ളും കാ­ലു­ക­ളും തടി പോ­ലെ മര­വി­ച്ചും, നി­ല­ത്ത് നീ­ണ്ടു നി­വര്‍­ന്നു കി­ട­ക്കും. ഇങ്ങ­നെ ബാധ ഉപ­ദ്ര­വം സ്ഥി­ര­മാ­യി വരു­ന്ന കു­റെ സ്ത്രീ­കള്‍ ഉണ്ടാ­യി­രു­ന്നു ഈ ചു­റ്റു­വ­ട്ട­ത്തെ­ല്ലാം­.

അ­രോ­മാ­റ്റി­ക് അ­മോ­ണി­യ സ്പി­രി­റ്റ്‌ എന്ന ലാ­യ­നി ഉണ്ട്. എറി­ഞ്ഞു കയ­റു­ന്ന ഇതി­ന്റെ മണം മൂ­ക്കില്‍ എത്തി­യാല്‍, ഒരു വി­ധ­പ്പെ­ട്ട ബോ­ധ­ക്കേ­ടു­കള്‍ പമ്പ കട­ക്കും. ഒരി­ക്കല്‍ അമോ­ണിയ സ്പി­രി­റ്റ്‌ ആരോ അമ്മാ­യി­യെ മണ­പ്പി­ച്ചു. കൊ­ണ്ടു­വാ­ടാ എന്റെ മക്ക­ളേ എന്ന് അല­റു­ന്ന­തി­നി­ടെ ഒരു അപ്ര­തീ­ക്ഷിത ആക്ര­മ­ണം. ബാധ അല­റി­ക്ക­ര­ഞ്ഞു കൊ­ണ്ട് ഒഴി­ഞ്ഞു പോ­യി. പി­ന്നെ കു­റേ­ക്കാ­ലം ഈ ഔഷ­ധം മന്ത്ര­വാ­ദി­യു­ടെ വേ­ഷം അഭി­ന­യി­ച്ചു തകര്‍­ത്തു. മി­ക്ക ബാ­ധ­ക­ളും ഈ പരീ­ക്ഷ­ണ­ത്തെ അതി­ജീ­വി­ച്ചി­ല്ല. പലര്‍­ക്കും ബാ­ധോ­പ­ദ്ര­വം അതോ­ടെ തീര്‍­ന്നു കി­ട്ടി. ഇതി­നെ അതി­ജീ­വി­ച്ച ബാ­ധ­കള്‍ ആക­ട്ടെ തങ്ങ­ളു­ടെ വര­വ് മു­റി അട­ച്ചു ഭദ്ര­മാ­ക്കി­യ­തി­നു ശേ­ഷം മാ­ത്ര­മാ­ക്കി. ബാ­ധ­കള്‍­ക്കു നേ­രെ­യു­ണ്ടായ കടു­ത്ത­മ­നു­ഷ്യാ­വ­കാ­ശ­ലം­ഘ­നം ആയി­രു­ന്നു­വ­ത്.

"കാലം മാറിയതോടെ ഇത്തരം നിഷ്കളങ്കമായ ബാധകള്‍ ആരെയും ബാധിക്കാതെയായി. കുടുംബത്തിലെ കാരണവന്‍മാര്‍ എന്ന പേരില്‍, ചില്ലറ മണിക്കൂറുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന, സ്വയം ഒഴിഞ്ഞു പോകുന്ന ബാധകള്‍ തീരെയില്ലാതെയായി. ദുരൂഹ സാഹചര്യങ്ങളില്‍ മരണമടഞ്ഞവരുടെ ആത്മാക്കള്‍ക്ക് മാത്രമാണു ഇപ്പോള്‍ ഡിമാന്റ്. 'കുടുംബത്തില്‍ പിറന്ന' ബാധകള്‍ക്ക് അവസരം ഇല്ലാതെ ആയിരിക്കുന്നു. "
എന്നാല്‍ കാ­ലം മാ­റി­യ­തോ­ടെ ഇത്ത­രം നി­ഷ്ക­ള­ങ്ക­മായ ബാ­ധ­കള്‍ ആരെ­യും ബാ­ധി­ക്കാ­തെ­യാ­യി. കു­ടും­ബ­ത്തി­ലെ കാ­ര­ണ­വന്‍­മാര്‍ എന്ന പേ­രില്‍, ചി­ല്ലറ മണി­ക്കൂ­റു­കള്‍ മാ­ത്രം നീ­ണ്ടു നില്‍­ക്കു­ന്ന, സ്വ­യം ഒഴി­ഞ്ഞു പോ­കു­ന്ന ബാ­ധ­കള്‍ തീ­രെ­യി­ല്ലാ­തെ­യാ­യി. ദു­രൂഹ സാ­ഹ­ച­ര്യ­ങ്ങ­ളില്‍ മര­ണ­മ­ട­ഞ്ഞ­വ­രു­ടെ ആത്മാ­ക്കള്‍­ക്ക് മാ­ത്ര­മാ­ണു ഇപ്പോള്‍ ഡി­മാ­ന്റ്. പ്രേ­ത­സി­നി­മ­ക­ളില്‍ നി­ന്നും സീ­രി­യ­ലു­ക­ളില്‍ നി­ന്നും ഉള്ള പ്ര­ചോ­ദ­നം ആക­ണം കഥ­യെ ഇത്ത­ര­ത്തില്‍ മാ­റ്റി മറി­ച്ച­ത്. 'കു­ടും­ബ­ത്തില്‍ പി­റ­ന്ന' ബാ­ധ­കള്‍­ക്ക് അവ­സ­രം ഇല്ലാ­തെ ആയി­രി­ക്കു­ന്നു­.

­ബാ­ധ­ക­ളു­ടെ പേ­രില്‍ തന്നെ വന്നി­രി­ക്കു­ന്നു കാ­ര്യ­മായ മാ­റ്റം. അന്നു ഞാന്‍ കേ­ട്ട ബാ­ധ­ക­ളു­ടെ പേ­രു­ക­ളില്‍ ഒന്നു തന്നെ ഉദാ­ഹ­ര­ണ­മാ­യി പറ­യാം, ആ ബാ­ധ­യു­ടെ പേ­ര് 'പാ­ണ്ടി­യാന്‍ അറു­കൊ­ല' എന്നാ­യി­രു­ന്നു. പണ്ട് അന്യ­നാ­ട്ടില്‍­നി­ന്നും മര­ക്ക­ച്ച­വ­ട­ത്തി­നാ­യി വന്ന്, ഇവി­ടെ താ­മ­സ­മാ­ക്കിയ ഒരാ­ളാ­യി­രു­ന്നു പാ­ണ്ടി­യാന്‍. ഒരി­ക്കല്‍ മരം മു­റി­ക്കു­ന്ന­തി­നി­ടെ, ഒടി­ഞ്ഞു വീണ കൊ­മ്പി­ന­ടി­യില്‍­പ്പെ­ട്ടു ഞെ­രി­ഞ്ഞു­മ­രി­ച്ച അയാള്‍ നാ­ട്ടി­ലെ അറി­യ­പ്പെ­ടു­ന്ന ബാ­ധ­യാ­യി മാ­റു­ക­യും, ആ മര­ത്തി­ന്റെ അവ­ശേ­ഷി­ച്ച കു­റ്റി­യില്‍ താ­മ­സം ഉറ­പ്പി­ക്കു­ക­യും ചെ­യ്തു. ആ വഴി­യി­ലൂ­ടെ രാ­ത്രി­യില്‍ ആരു നട­ന്നാ­ലും വി­റ­യ്ക്കു­ന്ന മര­ച്ചി­ല്ല­ക­ളും ഒടി­ച്ചെ­ടു­ത്ത് പാ­ണ്ടി­യാന്‍ അവ­രെ പി­ന്തു­ട­രും. അങ്ങ­നെ പാ­ണ്ടി­യാ­നെ കാ­ണു­ന്ന­വര്‍ പനി­ച്ചു കി­ട­പ്പാ­വും എന്നു­റ­പ്പ്. അതൊ­ക്കെ പഴം കഥ­യാ­യി മാ­റി­യെ­ങ്കി­ലും പാ­ണ്ടി­യാന്‍ അറു­കൊല ഒരൊ­ന്നാ­ന്ത­രം പേ­രാ­ണെ­ന്ന് സമ്മ­തി­ക്കാ­തെ വയ്യ. ഇക്കാ­ല­ത്താ­ണ് ഈ സം­ഭ­വ­മെ­ങ്കില്‍ എന്താ­കും അവ­സ്ഥ ! പി. പി. ഷി­ജു­വി­നെ ഓര്‍മ വരു­ന്നു. അതൊ­രു കാ­ലം !

­സ്വ­ന്ത­മാ­യി വരു­മാ­നം ഇല്ലാ­തെ, സ്വ­ന്തം വ്യ­ക്തി­ത്വ­ത്തെ വെ­ളി­പ്പെ­ടു­ത്താന്‍ ഒരു­വിധ മാര്‍­ഗ­വു­മി­ല്ലാ­തെ, സമൂ­ഹ­ത്തി­ന്റെ എല്ലാ നി­യ­മ­ങ്ങ­ളും അനു­സ­രി­ച്ച് സത്ച­രി­ത­ക­ളാ­യി ജീ­വി­ക്കു­ന്ന സ്ത്രീ­കള്‍ ആയി­രു­ന്നു മി­ക്ക­പ്പോ­ഴും ഇത്ത­രം വെ­ളി­പാ­ടു­ക­ളു­ടെ ഇര­കള്‍. ഭര്‍­ത്താ­വി­നോ, മു­തിര്‍­ന്ന മറ്റു­ള്ള­വര്‍­ക്കോ മു­ന്നില്‍ തങ്ങ­ളു­ടെ നി­ല­പാ­ടു­കള്‍ വെ­ളി­പ്പെ­ടു­ത്താന്‍ അവര്‍ പ്ര­ത്യ­ക്ഷ­പ്പെ­ട്ടി­രു­ന്നി­ല്ല. സഹ­ന­ത്തി­ന്റെ ദേ­വ­ത­ക­ളാ­യി അവര്‍ കാ­ലം കഴി­ക്കു­ന്ന­തി­നി­ട­യില്‍ കണ്ടെ­ത്തിയ സ്വ­യം­ചി­കി­ത്സാ­മാര്‍­ഗ്ഗം കൂ­ടി­യാ­യി­രു­ന്നി­രി­ക്ക­ണം ഈ ബാധ കൂ­ടല്‍. അട­ക്കി­വ­ച്ച ആഗ്ര­ഹ­ങ്ങ­ളു­ടെ ബഹിര്‍­സ്ഫു­ര­ണം എന്ന നി­ല­യില്‍, തന്റെ സം­ര­ക്ഷ­ക­നായ പു­രു­ഷ­നെ ഒരു ദി­വ­സം എങ്കി­ലും തന്റെ കല്‍­പ്പ­ന­കള്‍ കേ­ട്ടു നില്‍­ക്കു­ന്ന­വ­നാ­ക്കാന്‍ ഉപ­ക­രി­ച്ചി­രു­ന്നി­രി­ക്ക­ണം ഈ ബാ­ധ­കള്‍.

അ­ഴി­ഞ്ഞു­ല­ഞ്ഞ മു­ടി­യും ഒരു പ്ര­തീ­ക­മാ­ണ്. അഴ­കില്‍ കോ­തിയ മു­ടി­യു­മാ­യി എക്കാ­ല­വും ജീ­വി­ക്കേ­ണ്ടി­വ­രു­ന്ന­തില്‍ ഇട­യ്ക്കെ­ങ്കി­ലും പ്ര­തി­ഷേ­ധി­ക്കേ­ണ്ട­തു­മാ­ണ്.

ഇ­ത്ത­രം ബാധ കൂ­ടല്‍ ഇപ്പോള്‍ മാ­ഞ്ഞു­മാ­ഞ്ഞു­പോ­കാന്‍ തു­ട­ങ്ങി­യി­രി­ക്കു­ന്നു. ഈ വര്‍­ഷ­ങ്ങ­ളില്‍ ഉണ്ടായ പ്ര­ധാന മാ­റ്റം ആശ­യ­വി­നി­മയ രം­ഗ­ത്തെ പു­രോ­ഗ­തി­ക­ളും, സാ­ങ്കേ­തി­ക­മായ ഉന്ന­മ­ന­വു­മാ­ണ്. വൈ­കാ­രി­ക­മായ അടി­ച്ച­മര്‍­ത്ത­ലു­ക­ളെ അതി­ജീ­വി­ക്കാന്‍ ഇവ­യൊ­ക്കെ ഉപ­ക­രി­ച്ചി­ട്ടു­ണ്ട് എന്ന­തും അപ്ര­ത്യ­ക്ഷ­മായ മനോ­സ­ഞ്ചാ­ര­ങ്ങ­ളു­മാ­യി­കൂ­ട്ടി വാ­യി­ക്ക­ണം. അക­ല­ങ്ങള്‍ സൃ­ഷ്ടി­ക്കു­ന്ന മാ­ന­സി­കാ­ഘാ­തം കു­റ­യ്ക്കാന്‍ ടെ­ലി­ഫോ­ണു­ക­ളും മൊ­ബൈല്‍ ഫോ­ണു­ക­ളും ഉപ­ക­രി­ച്ചി­രി­ക്ക­ണം­.

ഒ­റ്റ­പ്പെ­ട­ലു­കള്‍ മൂ­ല­മു­ള്ള വൈ­കാ­രിക സം­ഘര്‍­ഷ­ങ്ങള്‍ നി­വര്‍­ത്തി­ക്കാന്‍ ­ടെ­ലി­വി­ഷന്‍ വഹി­ച്ച പങ്ക് തള്ളി­ക്ക­ള­യാന്‍ ആകു­ന്ന ഒന്ന­ല്ല. സ്വ­കാ­ര്യ ചാ­ന­ലു­ക­ളു­ടെ കട­ന്നു­വ­ര­വും, മെ­ഗാ­പ­ര­മ്പ­ര­കള്‍ എന്ന നവ വി­നോ­ദോ­പാ­ധി­യും, നി­ര­വ­ധി പേ­രു­ടെ സാ­യ­ന്ത­ന­ങ്ങ­ളെ വര്‍­ണ്ണാ­ഭ­മാ­ക്കി എന്ന് സമ്മ­തി­ക്കാ­തെ തര­മി­ല്ല. തന്റെ സ്വ­കാ­ര്യ ജീ­വി­ത­ത്തി­ന്റെ ഒറ്റ­പ്പെ­ട്ട ഇട­ങ്ങ­ളി­ലേ­ക്ക് കട­ന്നു­വ­ന്ന ഒരു കൂ­ട്ടം ബന്ധു­ക്ക­ളാ­യി മാ­റി, അവര്‍­ക്കീ കഥാ­പാ­ത്ര­ങ്ങള്‍. എത്ര ആവര്‍­ത്ത­ന­വി­ര­സ­മെ­ങ്കി­ലും, സാ­മാ­ന്യ­ബു­ദ്ധി­യെ ചോ­ദ്യം­ചെ­യ്യു­ന്ന­വ­യെ­ങ്കി­ലും, വി­ര­സ­മായ വൈ­കു­ന്നേ­ര­ങ്ങ­ളേ­ക്കാള്‍ ഭേ­ദ­മാ­ണ­വ­യെ­ന്ന നയ­വും വ്യ­ക്ത­മാ­ണ്. ഈ മെ­ഗാ­പ­ര­മ്പ­ര­കള്‍ ഒഴി­പ്പി­ച്ചു­കൊ­ണ്ടു­പോ­യ­താ­കു­മോ ആ കൊ­ച്ചു­കൊ­ച്ചു ബാ­ധ­ക­ളെ­യും­?

"ഒരു മനുഷ്യന്റെ സ്വാതന്ത്ര്യം എന്നാല്‍ അയാള്‍ക്ക് ഫ്രീക് ഔട്ട്‌ ചെയ്യാനുള്ള സ്വാതന്ത്ര്യം കൂടിയാണ്. അല്‍പ്പം ഭ്രാന്തുകളുടെ മേമ്പൊടിയില്ലാതെ ജീവിക്കണം എന്നുവരുകില്‍ അതാണ്‌ എന്റെ ഏറ്റവും വലിയ സ്വാതന്ത്ര്യമില്ലായ്മ. ഞാന്‍ അതും കൂടിയാണെന്നു പറയാതെ ജീവിക്കുന്ന സ്ത്രീകള്‍ ഇടയ്ക്കെങ്കിലും സ്വാതന്ത്ര്യ പ്രഖ്യാപനം ആഗ്രഹിക്കുന്നു. അതിന്റെ ഉത്തമ ഉദാഹരണമാണ് ക്ഷേത്രങ്ങളിലെ പൊങ്കാലകളില്‍ തിങ്ങിക്കൂടുന്ന പെണ്‍കൂട്ടം. ഒരു രാത്രിയും, ഒരു പകലും കുടുംബത്തിന്റെ കെട്ടുപാടുകളില്‍ നിന്നും അവര്‍ മോചിതരാകുന്നു. തെരുവില്‍, റോഡുകളില്‍ അവര്‍ വിമോചനം ആഘോഷിക്കുന്നു. "
ഒരു മനു­ഷ്യ­ന്റെ സ്വാ­ത­ന്ത്ര്യം എന്നാല്‍ അയാള്‍­ക്ക് ഫ്രീ­ക് ഔട്ട്‌ ചെ­യ്യാ­നു­ള്ള സ്വാ­ത­ന്ത്ര്യം കൂ­ടി­യാ­ണ്. അല്‍­പ്പം ഭ്രാ­ന്തു­ക­ളു­ടെ മേ­മ്പൊ­ടി­യി­ല്ലാ­തെ ജീ­വി­ക്ക­ണം എന്നു­വ­രു­കില്‍ അതാ­ണ്‌ എന്റെ ഏറ്റ­വും വലിയ സ്വാ­ത­ന്ത്ര്യ­മി­ല്ലാ­യ്മ. ഞാന്‍ അതും കൂ­ടി­യാ­ണെ­ന്നു പറ­യാ­തെ ജീ­വി­ക്കു­ന്ന സ്ത്രീ­കള്‍ ഇട­യ്ക്കെ­ങ്കി­ലും സ്വാ­ത­ന്ത്ര്യ പ്ര­ഖ്യാ­പ­നം ആഗ്ര­ഹി­ക്കു­ന്നു. അതി­ന്റെ ഉത്തമ ഉദാ­ഹ­ര­ണ­മാ­ണ് ക്ഷേ­ത്ര­ങ്ങ­ളി­ലെ പൊ­ങ്കാ­ല­ക­ളില്‍ തി­ങ്ങി­ക്കൂ­ടു­ന്ന പെണ്‍­കൂ­ട്ടം. ഒരു രാ­ത്രി­യും, ഒരു പക­ലും കു­ടും­ബ­ത്തി­ന്റെ കെ­ട്ടു­പാ­ടു­ക­ളില്‍ നി­ന്നും അവര്‍ മോ­ചി­ത­രാ­കു­ന്നു. തെ­രു­വില്‍, റോ­ഡു­ക­ളില്‍ അവര്‍ ­വി­മോ­ച­നം­ ആഘോ­ഷി­ക്കു­ന്നു. ഭക്തി­യു­ടെ സാ­ക്ഷ്യ­പ­ത്രം സദാ­ചാ­ര­വ­ല­യ­ങ്ങള്‍­ക്കു­ള്ളില്‍ നിര്‍­ത്തി തങ്ങ­ളെ പരി­പാ­ലി­ക്കാന്‍ പോ­ന്ന­വ­യെ­ന്ന ഉറ­പ്പു­മു­ണ്ട്.

­പൊ­ങ്കാ­ല­യി­ടു­ന്ന­ത് മനോ­ഹ­ര­മായ അനു­ഭ­വ­മാ­ണെ­ന്ന് ബോ­ധ്യ­പ്പെ­ടു­ത്താന്‍ ശ്ര­മി­ച്ച ഒരു ­സ്ത്രീ­ - അവര്‍ നി­ര­ത്തി­യ­ത് ഭക്തി­യു­ടെ അവ­കാ­ശ­വാ­ദ­ങ്ങള്‍ ആയി­രു­ന്നി­ല്ല. റോ­ഡി­ലൂ­ടെ മധു­ര­മു­ള്ള പാ­നീ­യ­ങ്ങള്‍ കു­ടി­ച്ചും, മി­ഠാ­യി­കള്‍ രു­ചി­ച്ചും അല­ഞ്ഞു നട­ന്നാ­ലും, ആരും ആ ദി­വ­സം നമ്മെ ശ്ര­ദ്ധി­ക്കി­ല്ല എന്ന­താ­യി­രു­ന്നു അവ­രെ പ്ര­ലോ­ഭി­പ്പി­ച്ചി­രു­ന്ന­ത്. സദാ­ചാ­ര­പ­ര­മായ കാ­ര­ണ­ങ്ങ­ളാല്‍ ചി­ല്ലറ കൌ­തു­ക­ങ്ങ­ളെ­പ്പോ­ലും പ്രോ­ത്സാ­ഹി­പ്പി­ക്കാ­ത്ത സ്ത്രീ ആയി­രു­ന്നു അവര്‍. എങ്കി­ലും ഇതു പറ­യു­മ്പോള്‍ അവ­രു­ടെ കണ്ണു­കള്‍ അസാ­ധാ­ര­ണ­മാം­വി­ധം തി­ള­ങ്ങി­യി­രു­ന്നു. വ്യ­വ­സ്ഥ­ക­ളില്‍ നി­ന്നു­ള്ള സ്വാ­ത­ന്ത്ര്യം ഒരു­പ­ക്ഷെ ഏതൊ­രാ­ളു­ടെ­യും സ്വ­പ്ന­മാ­യി­രി­ക്കാം­.

ഇ­ത്ത­രം സ്വാ­ത­ന്ത്ര്യം തന്നെ­യാ­ക­ണം ആ അമ്മാ­യി­മാര്‍ ബാ­ധ­കൂ­ട­ലില്‍ കൂ­ടി ആഘോ­ഷി­ച്ച­തും. കരി­ക്കും പൂ­വു­ക­ളു­മാ­യി തന്നെ പൂ­ജി­ക്കാന്‍ എത്തിയ തറ­വാ­ട്ടു­കാര്‍ അവ­രു­ടെ ആന­ന്ദ­ഹേ­തു­വാ­യി മാ­റി­യി­രി­ക്ക­ണം. ഭയ­പ്പാ­ടോ­ടെ തന്നെ നോ­ക്കി തൊ­ഴു­തു­നില്‍­ക്കു­ന്ന ഭര്‍­ത്താ­വ് അവ­ളില്‍ അഹ­ങ്കാ­ര­മെ­ന്ന ആ­ഘോ­ഷം­ ജനി­പ്പി­ചി­രു­ന്നി­രി­ക്ക­ണം. അഴി­ഞ്ഞു­ല­ഞ്ഞ മു­ടി­യി­ഴ­കള്‍­ക്കി­ട­യില്‍ തെ­ളി­ഞ്ഞു നി­ന്ന­വി­ലാ­സി­നി­യായ ഒരു­വള്‍ അവ­ളെ മദി­പ്പി­ച്ചി­രു­ന്നി­രി­ക്ക­ണം. അങ്ങ­നെ നോ­ക്കു­മ്പോ­ഴാ­ണ് സ്പി­രി­റ്റ്‌ അമോ­ണിയ ചെ­യ്ത മനു­ഷ്യാ­വ­കാ­ശ­ലം­ഘ­ന­ത്തി­ന്റെ കടു­പ്പം നമു­ക്ക് ബോ­ധ്യ­പ്പെ­ടു­ന്ന­ത് !

അ­നില ബാ­ല­കൃ­ഷ്ണന്‍

0 Comments

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
7 + 11 =
Solve this simple math problem and enter the result. E.g. for 1+3, enter 4.
To prevent automated spam submissions leave this field empty.
feedback