കാഞ്ഞിരപ്പള്ളി - കാശ്‌മീര്‍ രാജധാനി എക്സ്‌പ്രസ്

­ജോര്‍­ജ് ജെ ­കാ­ഞ്ഞി­ര­പ്പ­ള്ളി­ എന്നാ­യി­രു­ന്നു രണ്ടാ­യി­ര­ത്തി­ര­ണ്ടില്‍ ­വര്‍­ത്ത­മാ­നം­ ദി­ന­പ്പ­ത്ര­ത്തില്‍ വന്ന ആ ബൈ­ലൈ­നി­ന്റെ പേ­ര്. കോ­ഴി­ക്കോ­ട്ടെ ട്രെ­യി­നിം­ഗി­നു ശേ­ഷം പു­തിയ പത്ര­ത്തി­ന്റെ കാ­സര്‍­ക്കോ­ട്ടെ പു­തിയ ബ്യൂ­റോ­യില്‍ ജോ­ലി ചെ­യ്യ­വേ ആരാ­ണി­യാ­ളെ­ന്ന് ആസ്ഥാ­ന­കാ­ര്യാ­ല­യ­ത്തി­ലെ പത്രാ­ധി­പ­ക്കു­ഞ്ഞു­ങ്ങ­ളോ­ട് ചോ­ദി­ച്ചു. കോ­ഴി­ക്കോ­ട്ടെ ഫെ­ബ്രു­വ­രി­ച്ചൂ­ടില്‍ സ്യൂ­ട്ട് ധരി­ച്ച് ഡെല്‍­ഹി­യില്‍ നി­ന്ന് വന്ന ഒരാ­ളെ­ന്നാ­യി­രു­ന്നു മറു­പ­ടി.

ഏ­ക­ദേ­ശം ഒരു വര്‍­ഷം കഴി­ഞ്ഞ­പ്പോള്‍ അയാ­ളെ നേ­രില്‍ കണ്ടു. എന്തൊ­ക്കെ­യോ കു­ഴ­പ്പ­ങ്ങള്‍ ഉണ്ടെ­ന്ന് തോ­ന്നി­ക്കു­ന്ന വി­ധ­മു­ള്ള ഒരു ചര­ക്ക്. ഭക്ഷ­ണം കഴി­ക്കു­മ്പോള്‍ തീര്‍­ച്ച­യാ­യും ഒരു പങ്ക് കോ­ട്ടി­നു കൊ­ടു­ക്കും. അടു­ത്ത­പ്പോള്‍, സം­സാ­രി­ച്ച­പ്പോള്‍, ആള്‍ ശരി­ക്കും ഒരു ബയോ­ഗ്രാ­ഫി മെ­റ്റീ­രി­യ­ലാ­ണെ­ന്ന് മന­സ്സി­ലാ­യി. അന്നു ഞാന്‍ ജോ­ലി ചെ­യ്തി­രു­ന്ന ചന്ദ്രിക ദി­ന­പ്പ­ത്ര­ത്തി­ന്റെ വാ­രാ­ന്ത്യ­പ്പ­തി­പ്പില്‍ ഒരു പ്രെ­ാ­ഫൈല്‍ ചെ­യ്യ­ണ­മെ­ന്ന് മോ­ഹി­ച്ചു നട­ന്നു. ശ്ര­മ­മി­ല്ലാ­ത്ത മോ­ഹം മാ­ത്ര­മാ­യി­രു­ന്ന­തി­നാല്‍ അത് നട­ന്നേ­യി­ല്ല, ഒന്നു രണ്ടു തവണ സൂ­ചി­പ്പി­ച്ച­പ്പോള്‍ എതിര്‍­പ്പൊ­ന്നും പറ­ഞ്ഞി­രു­ന്നി­ല്ലെ­ന്ന് മാ­ത്ര­മോര്‍­ക്കു­ന്നു­.

"കാണുമ്പോഴൊക്കെ ജോര്‍ജില്‍ നിന്ന് കഥകള്‍ ഒഴുകും. എന്നോട് മാത്രമല്ല, ആരോടും. ഐഎന്‍എസിലെ അഞ്ചാം നിലയിലെ ദീപികയായിരുന്നു ജോര്‍ജിന്റെ ക്യാമ്പുകളിലൊന്ന്. മറ്റൊരു ജോര്‍ജുമൊത്തുള്ള- ജോര്‍ജ് കള്ളിവയലില്‍- ജോര്‍ജിന്റെ ബഡായികള്‍, ഒരു ജുഗല്‍ബന്ദിയായി രൂപപ്പെടും ചില വൈകുന്നേരങ്ങളില്‍. കാഞ്ഞിരപ്പള്ളിയില്‍ തുടങ്ങി കാശ്മീരില്‍ അവസാനിക്കാത്ത കഥകള്‍. സക്കറിയയെയും ജോണ്‍ അബ്രഹാമിനെയും തൊട്ട് മുഫ്തി മുഹമ്മദ് സഈദിലും ഭീംസിംഗിലും തീരാത്ത കഥാപാത്രങ്ങള്‍. മാധ്യമസ്ഥാപനങ്ങളിലെയും രാഷ്ട്രീയകുടുംബങ്ങളിലെയും അന്തപ്പുരരഹസ്യങ്ങള്‍. "
മാ­ങ്ങാ­ട് രത്‌­നാ­ക­ര­ന്റെ ഒരു ശൈ­ലി കട­മെ­ടു­ത്താല്‍, ജോര്‍­ജ് പി­ടി­ച്ച കൊ­മ്പന്‍ സ്രാ­വി­ന്റെ ചി­റ­കു­ക­ളും മു­ള്ളു­മെ­ല്ലാം ചന്ദ്രി­ക­യി­യി­ലി­രി­ക്കെ എനി­ക്ക് തന്നി­രു­ന്നു. അതി­ന്റെ­യൊ­ക്കെ ബല­ത്തില്‍ ചില ദി­വ­സ­ങ്ങ­ളില്‍ ഞാന്‍ ഞെ­ളി­ഞ്ഞു നട­ന്നു. പക്ഷെ ജോര്‍­ജ് പി­ടി­ച്ച­ത് കൊ­ച്ചു­സ്രാ­വു­ക­ളാ­യി­രു­ന്നു. അതി­നി­ട­ക്ക് എനി­ക്ക് ചന്ദ്രിക വി­ടേ­ണ്ടി വന്നു. പി­ന്നെ ജോ­ലി തേ­ടി­യു­ള്ള അല­ച്ചി­ലാ­യി. ആ അല­ച്ചി­ലില്‍ ജോര്‍­ജ് ജോ­സ­ഫ് എന്നില്‍ അതി­മോ­ഹ­ങ്ങള്‍ നട്ടു­പി­ടി­പ്പി­ച്ചു. അതി­ന്റെ­യൊ­ക്കെ കൂ­ടി ബല­ത്തില്‍ ഞാന്‍ ചില ആം­ഗ­ലേയ ദി­ന­പ്പ­ത്ര­ങ്ങ­ളു­ടെ താ­ഴ്ന്ന ചില ബീ­റ്റു­ക­ളില്‍ ചപ്രാ­സി റി­പ്പോര്‍­ട്ട­റാ­യി­.

­കാ­ണു­മ്പോ­ഴൊ­ക്കെ ജോര്‍­ജില്‍ നി­ന്ന് കഥ­കള്‍ ഒഴു­കും. എന്നോ­ട് മാ­ത്ര­മ­ല്ല, ആരോ­ടും. ഐഎന്‍എ­സി­ലെ അഞ്ചാം നി­ല­യി­ലെ ദീ­പി­ക­യാ­യി­രു­ന്നു ജോര്‍­ജി­ന്റെ ക്യാ­മ്പു­ക­ളി­ലൊ­ന്ന്. മറ്റൊ­രു ജോര്‍­ജു­മൊ­ത്തു­ള്ള- ജോര്‍­ജ് കള്ളി­വ­യ­ലില്‍- ജോര്‍­ജി­ന്റെ ബഡാ­യി­കള്‍, ഒരു ജു­ഗല്‍­ബ­ന്ദി­യാ­യി രൂ­പ­പ്പെ­ടും ചില വൈ­കു­ന്നേ­ര­ങ്ങ­ളില്‍. കാ­ഞ്ഞി­ര­പ്പ­ള്ളി­യില്‍ തു­ട­ങ്ങി കാ­ശ്മീ­രില്‍ അവ­സാ­നി­ക്കാ­ത്ത കഥ­കള്‍. സക്ക­റി­യ­യെ­യും ജോണ്‍ അബ്ര­ഹാ­മി­നെ­യും തൊ­ട്ട് മു­ഫ്തി മു­ഹ­മ്മ­ദ് സഈ­ദി­ലും ഭീം­സിം­ഗി­ലും തീ­രാ­ത്ത കഥാ­പാ­ത്ര­ങ്ങള്‍. മാ­ധ്യ­മ­സ്ഥാ­പ­ന­ങ്ങ­ളി­ലെ­യും രാ­ഷ്ട്രീ­യ­കു­ടും­ബ­ങ്ങ­ളി­ലെ­യും അന്ത­പ്പു­ര­ര­ഹ­സ്യ­ങ്ങള്‍.

­വാ­ഹ­ന­മി­ല്ലാ­ത്ത സ്വ­ലേ­ക­ളെ­ന്ന നി­ല­യില്‍ കേ­രള ഹൗ­സി­ലേ­ക്കും എഐ­സി­സി കാ­ര്യാ­ല­യ­ത്തി­ലേ­ക്കു­മു­ള്ള ഓട്ടോ­യാ­ത്ര­ക­ളില്‍ ജോര്‍­ജും ഞാ­നും പങ്കു­പ­റ്റി. ആദ്യം ചാര്‍­ജ് ചോ­ദി­ച്ച് ഉറ­പ്പു­വ­രു­ത്തി­യി­ട്ടേ ജോര്‍­ജ് ഓട്ടോ­യില്‍ കയ­റൂ. ചാര്‍­ജ് കൂ­ട്ടി­പ്പ­റ­ഞ്ഞാല്‍ ഗര്‍­ജി­ക്കും. തേ­രാ ബാ­പ്കാ രാ­ജ് ഹെ ക്യാ? അസം­ഘ­ടി­ത­രും ചേ­രി­നി­വാ­സി­ക­ളും ആയി­രു­ന്ന­തി­നാല്‍ ഡെല്‍­ഹി­യി­ലെ ഓട്ടോ­ക്കാ­രില്‍ ഭൂ­രി­ഭാ­ഗ­വും വലു­താ­യി തര്‍­ക്കി­ക്കാന്‍ നില്‍­ക്കി­ല്ല. ഓട്ടോ­ക്കാ­രോ­ട് മാ­ത്ര­മേ ജോര്‍­ജ് ജോ­സ­ഫ് തര്‍­ക്കി­ക്കു­ന്ന­താ­യി ഞാന്‍ കണ്ടി­ട്ടു­ള്ളൂ. ദരി­ദ്ര­വര്‍ഗ വി­രോ­ധ­ത്തി­ന്റെ ലാ­ഞ്ഛ­ന­കള്‍ ജോര്‍­ജില്‍ ആരോ­പി­ക്കു­ക­യ­ല്ല, ഈ പ്ര­സ്താ­വ­ന­യി­ലൂ­ടെ. മറി­ച്ച് അമിത ചാര്‍­ജ്ജ് ഈടാ­ക്കു­ന്ന ഓട്ടോ­ക്കാ­രെ നി­ല­ക്കു­നിര്‍­ത്തുക എന്ന­ത് മൂ­പ്പ­രു­ടെ ഒരു പെ­റ്റ് കോ­സ് ആയി­രു­ന്നു­വെ­ന്ന് ചൂ­ണ്ടി­ക്കാ­ട്ടുക മാ­ത്ര­മാ­ണ്.

­ജോര്‍­ജ് ജോ­സ­ഫി­ന്റെ മൃ­ത­ദേ­ഹം പൊ­തു­ദര്‍­ശ­ന­ത്തി­നു വച്ചി­രി­ക്കു­ന്നു. സമീ­പം ഭാ­ര്യ ആശ ഖോ­സ

­സ­ക­ല­തി­ലും ജാ­തി കാ­ണു­ക, അല്ലെ­ങ്കില്‍ ഓരോ വി­ജ­യ­ക­ഥ­ക്കു പി­ന്നി­ലും ഒരു എലൈ­റ്റ് കണ­ക്ഷന്‍ കാ­ണുക എന്ന­താ­യി­രു­ന്നു ജോര്‍­ജി­ന്റെ മറ്റൊ­രു ഹോ­ബി. പ്ര­സ് ഇന്‍­ഫര്‍­മേ­ഷന്‍ ബ്യൂ­റോ­യു­ടെ ഒരു ഡയ­റ­ക്ട­റി കി­ട്ടി­യാല്‍ ജോര്‍­ജ് ഒന്നു മറി­ച്ചു നോ­ക്കും. എന്നി­ട്ടൊ­രു പ്ര­ഖ്യാ­പ­ന­മാ­ണ്: ഇന്ത്യ­യി­ലെ അക്ര­ഡി­റ്റേ­ഷ­നു­ള്ള ക്രി­സ്ത്യന്‍ പത്ര­ക്കാ­രില്‍ 90 ശത­മാ­നം പേ­രും കേ­ര­ള­ത്തി­ലെ രണ്ട് ജി­ല്ല­ക­ളില്‍ നി­ന്ന് വരു­ന്ന­വ­രാ­ണ് എന്ന്. ഇ അഹ­മ്മ­ദ് ഒന്നാം യു­പിഎ മന്ത്രി­സ­ഭ­യില്‍ വി­ദേ­ശ­സ­ഹ­മ­ന്ത്രി­യാ­യി ചു­മ­ത­ല­യേ­റ്റ­പ്പോള്‍ സൗ­ത്ത് ബ്ലോ­ക്കി­ലെ പത്ര­സ­മ്മേ­ള­ന­ത്തില്‍ ഞാ­നും പങ്കെ­ടു­ത്തു. വട­ക്കേ മല­ബാ­റില്‍ നി­ന്ന് സൗ­ത്ത് ബ്ലോ­ക്ക് കയ­റു­ന്ന ആദ്യ­ത്തെ മാ­പ്പിള പത്ര­ക്കാ­രന്‍, അല്ലെ­ങ്കില്‍ ഇ അഹ­മ്മ­ദി­നു­ശേ­ഷ­മു­ളള ആദ്യ­ത്തെ മാ­പ്പി­ള. അതി­ന്റെ­യൊ­ക്കെ ബല­ത്തില്‍ സ്ഥ­ല­ത്തെ ഏറ്റ­വും പ്ര­ധാ­ന­പ്പെ­ട്ട പയ്യ­നും സലീം സി­നാ­യി­യു­മൊ­ക്കെ­യാ­യി ഞാന്‍ സങ്കല്‍­പ്പി­ക്കാന്‍ തു­ട­ങ്ങി­.

എ­ക്ക­ണോ­മി­ക് ടൈം­സില്‍ കേ­ന്ദ്ര സ്റ്റാ­റ്റി­സ്റ്റി­ക്‌­സ് വകു­പ്പി­നെ ഉദ്ധ­രി­ച്ചു­ള്ള ഒരു കൂ­ട്ടം വാര്‍­ത്ത­കള്‍ വന്നി­രു­ന്നു ആ കാ­ല­ത്ത്. ഓസ്‌­കാര്‍ ഫെര്‍­ണാ­ണ്ട­സ് ഉഡു­പ്പി­ക്കാ­രി­യായ ആ ക്രി­സ്ത്യന്‍ പത്ര­ക്കാ­രി­ക്ക് ചോര്‍­ത്തി­ക്കൊ­ടു­ക്കു­ന്ന­താ­ണ് അവ­യെ­ന്ന് പു­ള്ളി നി­സ്സം­ശ­യം പറ­യും. മു­സ്ലിം ഭൂ­രി­പ­ക്ഷ പ്ര­ദേ­ശ­ങ്ങ­ളില്‍ ഭക്ഷ­ണ­ത്തി­ന് എപ്പോ­ഴും വില കു­റ­വാ­യി­രി­ക്കു­മെ­ന്ന് കരീം­സില്‍ നി­ന്ന് ഒരി­ക്കല്‍ ചി­ക്കന്‍ ജഹാം­ഗീ­രി­യെ ശരി­പ്പെ­ടു­ത്തു­മ്പോള്‍ ജോര്‍­ജ് പറ­ഞ്ഞു. ഡല്‍­ഹി­യി­ലെ ജാ­മിഅ നഗര്‍, ഓള്‍­ഡ് ഡെല്‍­ഹി, സാ­ക്കിര്‍­ന­ഗര്‍, മദ്രാ­സി­ലെ പെ­രി­യ­മേ­ട്ട് എന്നീ സ്ഥ­ല­ങ്ങ­ളി­ലെ­ങ്കി­ലും ജോര്‍­ജി­ന്റെ പ്ര­സ്താ­വന അച്ച­ട്ടാ­ണെ­ന്ന് ഞാന്‍ നേ­രി­ട്ട­റി­ഞ്ഞു­.

"സകലതിലും ജാതി കാണുക, അല്ലെങ്കില്‍ ഓരോ വിജയകഥക്കു പിന്നിലും ഒരു എലൈറ്റ് കണക്ഷന്‍ കാണുക എന്നതായിരുന്നു ജോര്‍ജിന്റെ മറ്റൊരു ഹോബി. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഒരു ഡയറക്ടറി കിട്ടിയാല്‍ ജോര്‍ജ് ഒന്നു മറിച്ചു നോക്കും. എന്നിട്ടൊരു പ്രഖ്യാപനമാണ്: ഇന്ത്യയിലെ അക്രഡിറ്റേഷനുള്ള ക്രിസ്ത്യന്‍ പത്രക്കാരില്‍ 90 ശതമാനം പേരും കേരളത്തിലെ രണ്ട് ജില്ലകളില്‍ നിന്ന് വരുന്നവരാണ് എന്ന്."
ടൈം­സ് ഓഫ് ഇന്ത്യ­യും ഹി­ന്ദു­സ്ഥാന്‍ ടൈം­സും പത്തി­ലേ­റെ ലക്ഷം കോ­പ്പി­ക­ളു­മാ­യി ഡെല്‍­ഹി­യില്‍ മനോ­ര­മ­യും മാ­തൃ­ഭൂ­മി­യും കളി­ക്കു­ന്ന കാ­ല­ത്ത്, ഇന്ത്യന്‍ എക്സ്‌­പ്ര­സ് തന്നെ­യാ­യി­രു­ന്നു അവി­ടെ ഒരു യഥാര്‍ഥ പത്ര­ത്തി­ന്റെ ശക്തി കാ­ണി­ച്ചി­രു­ന്ന­ത്. രണ്ടും മൂ­ന്നും ചെ­റു ബോം­ബു­ക­ളു­ള്ള, വളര അപ്ര­വ­ച­നീ­യ­മായ ഒന്നാം പേ­ജ് എല്ലാ ദി­വ­സ­വും. നോ­വ­ലി­സ്റ്റ് കൂ­ടി­യായ എക്‌­സി­ക്യൂ­ട്ടീ­വ് എഡി­റ്റര്‍ രാ­ജ്ക­മല്‍ ഝാ­യു­ടെ കി­ടി­ലന്‍ തല­ക്കെ­ട്ടു­കള്‍. ശരി­ക്കും റീ­ഡ് വര്‍­ത്തി­യാ­യി­ട്ടു­ള്ള സി­ഗ്‌­നേ­ച്ചര്‍ ഉള്ള­ട­ക്കം. പത്ര­പ്ര­വര്‍­ത്ത­നം തു­ട­ങ്ങി, മു­ഷി­ച്ചില്‍ തു­ട­ങ്ങേ­ണ്ട ആ അഞ്ചാം വര്‍­ഷം ഡല്‍­ഹി­യില്‍ നി­ന്നി­റ­ങ്ങിയ ആ ഇന്ത്യന്‍ എക്സ്‌­പ്ര­സ് (പ്ര­ഭു ചാ­വ്‌­ല­യു­ടെ­ത­ല്ല, ശേ­ഖര്‍ ഗു­പ്ത­യു­ടെ. മനോ­ജ് കു­മാര്‍ സോ­ന്താ­ലി­യ­യു­ടേ­ത­ല്ല, വി­വേ­ക് ഗോ­യ­ങ്ക­യു­ടെ) വാ­യി­ച്ചി­രു­ന്നി­ല്ലെ­ങ്കില്‍ ഞാ­നീ­പ്പ­ണി മടു­ത്ത് ശമ്പ­ള­ത്തി­നാ­യി മാ­ത്രം പത്ര­ക്കാ­ര­നാ­യി തു­ടര്‍­ന്നേ­നെ. സാ­ഗ­രിക ഘോ­ഷ് (രാ­ജ്ദീ­പ് സര്‍­ദേ­ശാ­യി­യു­ടെ ഭാ­ര്യ), മി­നി കപൂര്‍ (ഡെല്‍­ഹി ലെ­ഫ്റ്റ­ന­ന്റ് ഗവര്‍­ണര്‍ വി­ജ­യ് കപൂ­റി­ന്റെ മകള്‍), പ്ര­ദീ­പ് കൗ­ശല്‍ (സു­ഷമ സ്വ­രാ­ജി­ന്റെ ഭര്‍­തൃ­സ­ഹോ­ദ­രന്‍) എന്നി­വ­രു­ടെ­യൊ­ക്കെ കു­ടും­ബ­ജാ­ത­കം എനി­ക്ക് ജോര്‍­ജ് ഡീ­കോ­ഡ് ചെ­യ്തു തന്നു. അധ്വാ­ന­ത്തി­നും വി­വ­ര­ത്തി­നു­മ­പ്പു­റം മറ്റു ചില ചേ­രു­വ­കള്‍ കൂ­ടി ഈ തൊ­ഴി­ലില്‍ വി­ജ­യി­ക്കാന്‍ വേ­ണ­മെ­ന്ന് എനി­ക്ക് ബോ­ധ്യ­മാ­യി­.

­സോ­ന്താ­ലി­യ­യു­ടെ ന്യൂ ഇന്ത്യന്‍ എക്സ്‌­പ്ര­സി­ലാ­യി­രു­ന്നു ജോര്‍­ജ്ജ് അക്കാ­ല­ത്ത്. വള­രെ സൗ­ക­ര്യം കു­റ­ഞ്ഞ ഒരു ഓഫീ­സില്‍ ഗ്രൂ­പ്പി­ന്റെ മറ്റു­പ­ത്ര­ങ്ങ­ളെ­യെ­ല്ലാം കു­ടി­യി­രു­ത്തി­യി­രു­ന്നു. ബ്യൂ­റോ ചീ­ഫ് അനി­താ സലൂ­ജ, കന്ന­ഡ­പ്ര­ഭ­യി­ലെ ഉമാ­പ­തി, പൂ­ട്ടി­പ്പോയ തെ­ലു­ങ്കു­പ­ത്ര­ത്തി­ലെ പ്ര­ഭാ­കര്‍ റാ­വു വൊ­റു­ഗ­ന്തി, ദി­ന­മ­ണി­യി­ലെ തങ്ക­വേ­ലു എന്നി­വ­രെ­യൊ­ക്കെ ജോര്‍­ജ് എനി­ക്ക് പരി­ച­യ­പ്പെ­ടു­ത്തി­ത്ത­ന്നു. അവ­രൊ­ക്കെ പി­ന്നീ­ട് പല­ഘ­ട്ട­ങ്ങ­ളില്‍ എനി­ക്ക് ഉപ­കാ­ര­പ്പെ­ട്ടു ബി­ബി­സി വെ­ബ്‌­സൈ­റ്റ് തു­റ­ന്ന് മി­നു­ട്ടു­കള്‍­ക്കു­ള്ളില്‍ വാര്‍­ത്ത മാ­റു­ന്ന­ത് ജോര്‍­ജ് എനി­ക്ക് കാ­ട്ടി­ത്ത­ന്നു. രണ്ടു വര്‍­ഷം കഴി­ഞ്ഞ് ഗൂ­ഗിള്‍­ന്യൂ­സും ഗൂ­ഗിള്‍അ­ലര്‍­ട്ടും എന്തെ­ന്ന് ഞാന്‍ ജോര്‍­ജി­നും പരി­ച­യ­പ്പെ­ടു­ത്തി­ക്കൊ­ടു­ത്തു­.

­കേ­രള ഹൗ­സും എകെ­ജി, അജോ­യ് ഭവ­നു­ക­ളു­മ­ല്ലാ­തെ, മറ്റൊ­രി­ട­ത്ത് നി­ന്ന് മല­യാള പത്ര­ക്കാര്‍ വള­രെ അപൂര്‍­വ­മാ­യേ ഒറി­ജി­നല്‍ സ്റ്റോ­റി­കള്‍ ചെ­യ്തു­ള്ളൂ. മു­ത്ത­ശ്ശി­യും യഥാര്‍­ഥ­പ­ത്ര­വും പാര്‍­ട്ടി­പ­ത്ര­വും ഇമെ­യില്‍ പത്ര­വും എല്ലാം കേ­ര­ള­ത്തില്‍ എഡി­ഷ­നു­ക­ളി­ല്ലാ­ത്ത പത്ര­ങ്ങ­ളില്‍ നി­ന്നു വാര്‍­ത്ത­കള്‍ കട്ടു. വി­വര്‍­ത്ത­നം ചെ­യ്തു. മു­ത്ത­ശ്ശി­പ്പ­ത്ര­ങ്ങ­ളു­ടെ ബ്യൂ­റോ ചീ­ഫു­മാ­രു­ടെ പേ­രില്‍ പോ­ലും അത്ത­രം വാര്‍­ത്ത­കള്‍ പി­റ്റേ ദി­വ­സം ലീ­ഡാ­യി വന്നു. ഭാ­ഗ്യ­ത്തി­ന് എക്സ്‌­പ്ര­സും ഹി­ന്ദു­വും മാ­ത്ര­മേ അന്ന് കേ­ര­ള­ത്തില്‍ നി­ന്ന് അടി­ച്ചി­രു­ന്നു­ള്ളൂ. പി­ന്നീ­ട് കു­റ­ച്ചു­കാ­ല­ത്തേ­ക്ക് പയ­നി­യര്‍ വന്നു. ഇപ്പോള്‍ ടൈം­സും ക്രേ­ാ­ണി­ക്കി­ളും വന്ന­തി­നാല്‍ രണ്ടു പത്ര­ങ്ങ­ളില്‍ നി­ന്ന് കൂ­ടി എടു­ക്കാന്‍ സാ­ധി­ക്കി­ല്ല. ടെ­ലി­ഗ്രാ­ഫ്, സ്‌­റ്റേ­റ്റ്‌­സ്മാന്‍, ട്രി­ബ്യൂണ്‍, തു­ട­ങ്ങിയ നി­ര­വ­ധി പത്ര­ങ്ങള്‍ ഇപ്പോ­ഴു­മു­ണ്ട്.

"കേരള ഹൗസും എകെജി, അജോയ് ഭവനുകളുമല്ലാതെ, മറ്റൊരിടത്ത് നിന്ന് മലയാള പത്രക്കാര്‍ വളരെ അപൂര്‍വമായേ ഒറിജിനല്‍ സ്റ്റോറികള്‍ ചെയ്തുള്ളൂ. മുത്തശ്ശിയും യഥാര്‍ഥപത്രവും പാര്‍ട്ടിപത്രവും ഇമെയില്‍ പത്രവും എല്ലാം കേരളത്തില്‍ എഡിഷനുകളില്ലാത്ത പത്രങ്ങളില്‍ നിന്നു വാര്‍ത്തകള്‍ കട്ടു. വിവര്‍ത്തനം ചെയ്തു. മുത്തശ്ശിപ്പത്രങ്ങളുടെ ബ്യൂറോ ചീഫുമാരുടെ പേരില്‍ പോലും അത്തരം വാര്‍ത്തകള്‍ പിറ്റേ ദിവസം ലീഡായി വന്നു. ആ ഒരു കാലത്ത് സ്വന്തമായി വാര്‍ത്തയുണ്ടാക്കാന്‍, ഉറവിടങ്ങളെയുണ്ടാക്കാന്‍ എന്നെപ്പോലെയുള്ളവര്‍ക്ക് പ്രേരണയാകാന്‍ ജോര്‍ജിന് കഴിഞ്ഞു."
മറ്റു­പ­ത്ര­ങ്ങ­ളില്‍ നി­ന്ന് വാര്‍­ത്ത­യെ­ടു­ക്കു­ന്ന­ത്, അല്ലെ­ങ്കില്‍ അത്ത­രം വാര്‍­ത്ത­ക­ളില്‍ വാ­ല്യു അഡി­ഷന്‍ വരു­ത്തി മറ്റൊ­രു വാര്‍­ത്ത ഉണ്ടാ­ക്കു­ന്ന­ത് ഒരി­ക്ക­ലും ഒരു തെ­റ്റ­ല്ല. എന്നാല്‍ ഇന്ന ­പ­ത്രം­ ഇന്ന­യി­ങ്ങ­നെ റി­പ്പോര്‍­ട്ട് ചെ­യ്യു­ന്നു എന്ന ഒരു വരി എവി­ടെ­യെ­ങ്കി­ലും ചേര്‍­ക്കേ­ണ്ട­ത് വള­രെ അടി­സ്ഥാ­ന­പ­ര­മാ­യ, ചേ­ത­മി­ല്ലാ­ത്ത ഒരു ധാര്‍­മി­ക­ക­ത­യാ­യി ഈ ­ലേ­ഖ­കന്‍ കരു­തു­ന്നു. ആട്ടെ, ജോര്‍­ജി­ലേ­ക്ക് വരാം. ആ ഒരു കാ­ല­ത്ത് സ്വ­ന്ത­മാ­യി വാര്‍­ത്ത­യു­ണ്ടാ­ക്കാന്‍, ഉറ­വി­ട­ങ്ങ­ളെ­യു­ണ്ടാ­ക്കാന്‍ എന്നെ­പ്പോ­ലെ­യു­ള്ള വി­ദ്യാ­ഭ്യാ­സം കു­റ­ഞ്ഞ­വര്‍­ക്ക് പ്രേ­ര­ണ­യാ­കാന്‍ ജോര്‍­ജി­ന് കഴി­ഞ്ഞു. അഥ­വാ ചി­ല­രെ­ങ്കി­ലും ബഡാ­യി­യെ­ന്ന് വി­ശേ­ഷി­പ്പി­ച്ച ആ പട്ടാ­ള­ക്ക­ഥ­കള്‍­ക്ക് കഴി­ഞ്ഞു­.

അ­തി­ഗു­രു­ത­ര­മായ ധാര്‍­മി­ക­രോ­ഷം ജോര്‍­ജി­ന് ഒന്നി­നോ­ടു­മു­ണ്ടാ­യി­രു­ന്നി­ല്ല. പക്ഷെ പത്ര­പ്ര­വര്‍­ത്ത­ന­ത്തോ­ട് വള­രെ കാല്‍­പ­നി­ക­മായ ഒരു പ്ര­ണ­യം ജോര്‍­ജ് അവ­സാ­നം വരെ കാ­ത്തു­സൂ­ക്ഷി­ച്ചു. റു­ബ­യ്യാ സഈ­ദി­നെ തട്ടി­ക്കൊ­ണ്ടു­പോ­യ­പ്പോള്‍, ഹസ്ര­ത്ത് ബാല്‍ പള്ളി പ്ര­ശ്‌­ന­മു­ണ്ടാ­യ­പ്പോള്‍ ആഴ്ച­ക­ളോ­ളം ഇന്ത്യന്‍ എക്സ്‌­പ്ര­സില്‍ ജോര്‍­ജി­ന്റെ ബൈ­ലൈ­നില്‍ സ്റ്റോ­റി­കള്‍ വന്നെ­ങ്കി­ലും ജീ­വന്‍ ടി­വി­യില്‍ പി­റ്റു­സി കൊ­ടു­ക്കു­ന്ന­തു­വ­രെ തന്നെ മല­യാ­ളി­ക­ളാ­രും അറി­ഞ്ഞി­ല്ലെ­ന്ന് ജോര്‍­ജ് പല­ത­വണ തമാശ പറ­ഞ്ഞു. ജീ­വന്‍ ടി­വി­യില്‍ ജോര്‍­ജി­നെ കണ്ട് മു­പ്പ­തു­വര്‍­ഷം മു­മ്പു­ള്ള കലാ­ലയ സു­ഹൃ­ത്ത് ജോര്‍­ജി­നെ വി­ളി­ച്ച­ത്രെ. ഏഷ്യന്‍ ഏജില്‍ ജോ­ലി ചെ­യ്യ­വെ ഐഡിയ ഇല്ലാ­തെ ഉഴ­ലു­ക­യാ­യി­രു­ന്ന എന്നെ ഐഡിയ തന്നും ടി­പ്‌­സ് തന്നും സഹാ­യി­ച്ചു­.

­ജോര്‍­ജി­ന്റെ ഭാ­ര്യ ആശാ ഖോ­സ­യും മോ­ശ­ക്കാ­രി­യാ­യി­രു­ന്നി­ല്ല. എക്സ്‌­പ്ര­സി­ലെ വേ­ജ് ബോര്‍­ഡി­ന്റെ കീ­ഴി­ലു­ള്ള ഒരു പക്ഷെ അവ­സാ­ന­ത്തെ ജീ­വ­ന­ക്കാ­രി­യാ­യി­രി­ക്കാം അവര്‍. പി­ന്നീ­ട് അവര്‍ ബി­സി­ന­സ് സ്റ്റാന്‍­ഡേര്‍­ഡില്‍ ചേര്‍­ന്നു. അവ­രു­ടെ മക­ളു­ടെ പേ­ര് ജോര്‍­ജ് എനി­ക്ക് പരി­ച­യ­പ്പെ­ടു­ത്തി­ത്ത­ന്ന­ത് വി­ത­സ്ത ജോര്‍­ജ് എന്നാ­യി­രു­ന്നു. മര­ണ­ദി­വ­സം പത്ര­ങ്ങ­ളില്‍ കണ്ട­ത് കാ­ത­റിന്‍ ലി­ല്ലി എന്നാ­യി­രു­ന്നു. ഒരു പക്ഷെ അവര്‍­ക്ക് രണ്ടു പേ­രും ഉണ്ടാ­യി­രി­ക്കാം. പേ­രി­ലോ പേ­രു­മാ­റ്റ­ത്തി­ലോ അല്ല­ല്ലോ, പെ­രു­മാ­റ്റ­ത്തി­ല­ല്ലേ എല്ലാം ഇരി­ക്കു­ന്ന­ത്. ജോര്‍­ജു പോ­യി. ജോര്‍­ജി­നെ ഓര്‍­ക്കു­ന്നു, അത്ര­മാ­ത്രം­.

എ പി മു­ഹ­മ്മ­ദ് അഫ്‌­സല്‍

(­വി­വിധ പത്ര­മാ­സി­ക­ക­ളില്‍ ജേ­ണ­ലി­സ്റ്റാ­യി­രു­ന്നു ലേ­ഖ­കന്‍, ഇപ്പോള്‍ അവ­ധി­യില്‍)

­ചി­ത്ര­ങ്ങള്‍: ജോണ്‍ മാ­ത്യു, ദീ­പിക ഫോ­ട്ടോ­ഗ്രാ­ഫര്‍, ന്യൂ ഡല്‍­ഹി­

0 Comments

Post new comment

The content of this field is kept private and will not be shown publicly.
image
feedback