ഹനൂമാന്‍ എന്ന ഓര്‍മ

എം­ടി വാ­സു­ദേ­വന്‍ നാ­യര്‍ ഒരി­ക്കല്‍ എഴു­തി­യി­ട്ടു­ണ്ട്. ഇന്ത്യ­യില്‍ ജനി­ച്ചു­വ­ള­രു­ക­യും ഇവി­ട­ത്തെ ഇതി­ഹാ­സ­ക­ഥ­കള്‍ കേ­ട്ടു­റ­ങ്ങു­ക­യും ചെ­യ്യു­ന്ന കു­ട്ടി­ക­ളെ മു­ഴു­വന്‍ വശ­ത്താ­ക്കിയ രണ്ടു കഥാ­പാ­ത്ര­ങ്ങ­ളേ­യു­ള്ളൂ. ഒന്നാ­മ­ത്തെ ആള്‍ രാ­മാ­യ­ണ­ത്തി­ലെ ഹനൂ­മാന്‍. രണ്ടാ­മ­ത്തെ­യാള്‍ മഹാ­ഭാ­ര­ത­ത്തി­ലെ ഭീ­മ­സേ­നന്‍. ഒരു­പാ­ടു തി­ന്നു­ക­യും പോ­ത്തു­പോ­ലെ ഉറ­ങ്ങു­ക­യും ആര്‍­ക്കോ വേ­ണ്ടി ആളെ­ക്കൊ­ല്ലു­ക­യും ചെ­യ്യു­ന്ന പാ­വ­ത്തു­ങ്ങ­ളായ രണ്ടു കഥാ­പാ­ത്ര­ങ്ങള്‍. രണ്ടാ­ളും മാ­രു­തി­യു­ടെ മക്കള്‍.

എം­ടി വാ­സു­ദേ­വന്‍ എന്ന കു­ട്ടി­ക്ക് ഭീ­മ­സേ­ന­നോ­ടു തോ­ന്നിയ അതി­ര­റ്റ ഇഷ്ട­മാ­ണ് പില്‍­ക്കാ­ല­ത്ത് അദ്ദേ­ഹ­ത്തെ­ക്കൊ­ണ്ട് രണ്ടാ­മൂ­ഴം എഴു­തി­ച്ച­ത്.

­രാ­മാ­യ­ണ­കഥ കേ­ട്ടി­ട്ടു­ള്ള കു­ട്ടി­കള്‍ പില്‍­ക്കാ­ല­ത്ത് മു­തിര്‍­ന്നു വലി­യ­വ­രാ­യി. പക്ഷേ, എക്കാ­ല­വും ആ ഹനൂ­മാന്‍­പ്രി­യം അവ­രി­ലു­ണ്ടാ­യി­രി­ക്കാ­നാ­ണു സാ­ദ്ധ്യ­ത. മനു­ഷ്യ­ന്റെ പൂര്‍­വ­ജ­ന്മ­സ്മൃ­തി­യു­മാ­യി­രി­ക്കാം അത്ത­ര­മൊ­രു നി­ഷ്ക­ള­ങ്ക­മര്‍­ക്ക­ട­നോ­ടു­ള്ള പ്രി­യം­.

ഇ­ങ്ങ­നെ­യൊ­ക്കെ­യു­ള്ള ­ഹ­നൂ­മാന്‍ എന്ന കഥാ­പാ­ത്ര­ത്തെ എണ്‍­പ­തു­കള്‍­ക്കു­ശേ­ഷം വെ­റും ശി­വ­കാ­ശി കല­ണ്ടര്‍ പട­ത്തി­നും അമര്‍­ചി­ത്ര­ക­ഥാ­വ­ര­കള്‍­ക്കും അപ്പു­റ­മൊ­രു ചലി­ക്കു­ന്ന, സം­സാ­രി­ക്കു­ന്ന ഓര്‍­മ­യാ­ക്കി മാ­റ്റി­യ­ത് ദാ­രാ­സിം­ഗാ­ണ്. രാ­മാ­ന­ന്ദ­സാ­ഗ­റി­ന്റെ ­രാ­മാ­യ­ണം­ പര­മ്പ­ര­യി­ലൂ­ടെ ഹനൂ­മാ­നാ­യി രം­ഗ­ത്തെ­ത്തി നാ­ളു­ക­ളോ­ളം അന്ന­ത്തെ കു­ട്ടി­ക­ളു­ടെ പ്രി­യ­തോ­ഴ­നാ­യി നി­ന്ന ദാ­രാ­സിം­ഗ്. അതി­നും ഒന്ന­ര­പ്പ­തി­റ്റാ­ണ്ടു മുന്‍­പ് ഹി­ന്ദി­യി­ലി­റ­ങ്ങിയ ബജ്റം­ഗ് ബലി എന്ന സി­നി­മ­യില്‍ ഹനൂ­മാ­നാ­യ­തും ദാ­രാ­സിം­ഗ് ആയി­രു­ന്നു­.

ആ പര­മ്പര അതി­ന്റെ ഗു­ണ­നി­ല­വാ­രം കൊ­ണ്ട് താ­ഴേ­ക്കി­ട­യി­ലു­ള്ള­താ­യി­രു­ന്നെ­ന്ന് ഇന്നു നമു­ക്കു വ്യ­ക്ത­മാ­യി അറി­യാം. അതു­ത­ന്നെ­യ­ല്ല, ഹനൂ­മാ­ന്റെ­യും മറ്റു കു­രു­ങ്ങു­വേ­ഷ­ക്കാ­രു­ടെ­യും വേ­ഷ­വി­ധാ­ന­മ­വും മേ­ക്ക­പ്പു­മൊ­ക്കെ പരി­താ­പ­ക­ര­മാം­വ­ണ്ണം ഭീ­ക­ര­മാ­യി­രു­ന്നു­വെ­ന്നും. എല്ലാ കു­ഴ­പ്പ­ങ്ങള്‍­ക്കു­മ­പ്പു­റം ദാ­രാ­സിം­ഗി­ന്റെ ഹനൂ­മാന്‍ ഒരു കഥാ­പാ­ത്ര­മെ­ന്ന­തി­ല­പ്പു­റം പില്‍­ക്കാ­ല­സ­മൂ­ഹ­ത്തി­ന്റെ ഓര്‍­മ­യില്‍ ഒരു നൊ­സ്റ്റാള്‍­ജി­യ­യാ­യി നില്‍­ക്കുക തന്നെ ചെ­യ്യു­ന്നു­.

­മ­ഹാ­ഭാ­ര­തം സീ­രി­യ­ലാ­യി­ത്തീര്‍­ന്ന­പ്പോള്‍ അതി­ലെ ഭീ­മ­സേ­ന­നെ അവ­ത­രി­പ്പി­ച്ച നടന്‍ സങ്ക­ല്പ­ങ്ങള്‍­ക്കൊ­ത്തു­യ­രാ­തി­രു­ന്ന­ത് ആ സീ­രി­യ­ലി­നെ പ്ര­തി­കൂ­ല­മാ­യി ബാ­ധി­ച്ചി­ട്ടു­ണ്ട്. പക­രം കര്‍­ണ­നാ­യെ­ത്തിയ പങ്ക­ജ് ധീ­റും ദു­ര്യോ­ധ­ന­നാ­യെ­ത്തിയ പു­നീ­ത് ഇസ്സാ­റു­മാ­ണ് പി­ടി­ച്ചു­നി­ന്ന­ത്.

­മ­ഹാ­ഭാ­ര­ത­ത്തില്‍ ഒരു രം­ഗ­മു­ണ്ട്. കല്യാ­ണ­സൌ­ഗ­ന്ധി­കം പറി­ക്കാന്‍ പോ­കു­ന്ന ഭീ­മന്‍ ഹനൂ­മാ­നെ കണ്ടു­മു­ട്ടു­ന്ന­ത്. കു­ഞ്ചന്‍ നമ്പ്യാ­രെ നോ­ക്കെ­ടാ നമ്മു­ടെ മാര്‍­ഗേ കി­ട­ക്കു­ന്ന മര്‍­ക്ക­ടാ നീ­യ­ങ്ങു മാ­റി­ക്കിട ശെ­ടാ! എന്നു പറ­യി­ക്കാന്‍ പോ­ന്ന നാ­ട­കീ­യ­രം­ഗം. ഇതു സീ­രി­യ­ലില്‍ ആവര്‍­ത്തി­ച്ച­പ്പോള്‍, രാ­മാ­യ­ണ­ത്തില്‍­നി­ന്നു ദാ­രാ­സിം­ഗ് തന്നെ­വ­ന്നു ­മ­ഹാ­ഭാ­ര­തം­ സീ­രി­യ­ലില്‍ ഹനൂ­മാ­നാ­കാന്‍. അങ്ങ­നെ രാ­മാ­യ­ണ­ത്തി­ലും മഹാ­ഭാ­ര­ത­ത്തി­ലും അഭി­ന­യി­ച്ച നട­നു­മാ­യി അദ്ദേ­ഹം­.

അ­റു­പ­തു­ക­ളില്‍ ലോ­ക­ഗു­സ്തി­ചാം­പ്യ­നാ­യ­തോ­ടെ പ്ര­ശ­സ്തി­യി­ലേ­ക്കു നട­ന്നു­ക­യ­റിയ ദാ­രാ­സിം­ഗ് പില്‍­ക്കാ­ല­ത്ത് ഇട­വേ­ള­ക­ളി­ലൂ­ടെ­യാ­ണെ­ങ്കി­ലും ബോ­ളി­വു­ഡില്‍ ചു­വ­ടു­റ­പ്പി­ച്ചി­രു­ന്നു. മഹാ­നായ അല­ക്സാ­ണ്ട­റോ­ട് ഇട­ഞ്ഞ് ഇന്ത്യന്‍ പ്ര­താ­പ­ത്തി­ന്റെ കൊ­ടി­ക്കൂ­റ­യു­യര്‍­ത്തിയ പോ­റ­സി­ന്റെ കഥ പറ­ഞ്ഞ പഴ­യ­കാല ­ബോ­ളി­വു­ഡ് ചി­ത്ര­ത്തില്‍ ഇന്ത്യന്‍ ഷോ ബി­സി­ന­സി­ന്റെ പ്രാ­രം­ഭ­മു­ഖ­മായ പൃ­ഥ്വി­രാ­ജ് ചൌ­ഹാന്‍ പോ­റ­സാ­യ­പ്പോള്‍ അല­ക്സാ­ണ്ട­റാ­യെ­ത്തി­യ­ത് ദാ­രാ­സിം­ഗാ­ണ്. ഇന്ന്, പു­തു­കാ­ല­സി­നി­മ­യു­ടെ, ബോ­ളി­വു­ഡ് ജന­പ്രി­യ­ന­വ­ത­രം­ഗ­ത്തി­ന്റെ തു­ട­ക്ക­ചി­ത്ര­ങ്ങ­ളി­ലൊ­ന്നായ ജെ­ബ് വീ മെ­റ്റ് വരെ അദ്ദേ­ഹ­ത്തി­ന്റെ അഭി­ന­യ­മു­ഖ­ങ്ങള്‍ വ്യാ­പി­ച്ചു­കി­ട­ക്കു­ന്നു­.

­മ­ല­യാ­ളി­കള്‍­ക്കും ദാ­രാ­സിം­ഗ് ഒരു പ്രി­യ­സ്മ­ര­ണ­യാ­ണ്. സി­ബി മല­യി­ലി­ന്റെ ആദ്യ­ചി­ത്ര­മായ മു­ത്താ­രം­കു­ന്നു പി­ഒ­യില്‍ ­ഗു­സ്തി­ ചാം­പ്യന്‍ ധാ­രാ­സിം­ഗാ­യി­ത്ത­ന്നെ അദ്ദേ­ഹം അവ­ത­രി­ച്ചു. പില്‍­ക്കാ­ല­ത്ത് ബോ­ളി­വു­ഡി­ന്റെ അവി­ഭാ­ജ്യ­ഘ­ട­ക­മാ­യി­ത്തീര്‍­ന്ന പ്രി­യ­ദര്‍­ശ­നും ആ ചി­ത്ര­ത്തി­ന്റെ പി­ന്ന­ണി­യി­ലു­ണ്ടാ­യി­രു­ന്നു. എന്നാല്‍, അന്ന് ദാ­രാ­സിം­ഗി­നോ­ടു സം­സാ­രി­ക്കാന്‍ നി­യു­ക്ത­നാ­യി­രു­ന്ന­ത് ഹി­ന്ദി­യില്‍ അത്യാ­വ­ശ്യം പ്രാ­വീ­ണ്യ­മു­ണ്ടാ­യി­രു­ന്ന, ആ ചി­ത്ര­ത്തി­ന്റെ കഥാ­കൃ­ത്തു കൂ­ടി­യാ­യ, നടന്‍ ജഗ­ദീ­ഷാ­യി­രു­ന്നു­.

­വ­ള­രെ സൌ­മ­ന­സ്യ­ത്തോ­ടെ ആ വേ­ഷം കെ­ട്ടാന്‍ അദ്ദേ­ഹം തയ്യാ­റാ­യി. ഈയി­ടെ ഈ ചി­ത്രം കു­സ്തി എന്ന പേ­രില്‍ ബോ­ളി­വു­ഡി­ലു­മെ­ത്തി­യെ­ന്ന­ത് കൌ­തു­ക­മു­ള്ള കഥ. ഹി­ന്ദി­യില്‍ പ്രി­യ­ദര്‍­ശ­ന്റെ മു­ഖ്യ­സ­ഹാ­യി­യാ­യി പ്ര­വര്‍­ത്തി­ക്കു­ന്ന സം­വി­ധാ­യ­കന്‍ ടി കെ രാ­ജീ­വ് കു­മാ­റാ­ണ് ചി­ത്രം ഹി­ന്ദി­യി­ലെ­ത്തി­ച്ച­ത്. പ്രി­യ­നാ­യി­രു­ന്നു രാ­ജീ­വി­നോ­ട് ഈ ചി­ത്രം നിര്‍­ദേ­ശി­ച്ച­ത്.

അ­ങ്ങ­നെ ഹനൂ­മാന്‍ കട­ന്നു­പോ­കു­ക­യാ­ണ്. ഹനൂ­വില്‍ ഇന്ദ്ര­നേ­ല്പി­ച്ച മു­റി­വു­മാ­യി വീ­ണു­പോയ ബാ­ല­ഹ­നൂ­മാ­നെ­യു­മെ­ടു­ത്ത് വാ­യു­ദേ­വന്‍ ഒരു ഗു­ഹ­യി­ലൊ­ളി­ച്ച കഥ­യു­ണ്ട്. ലോ­കം പ്രാ­ണ­വാ­യു കി­ട്ടാ­തെ പി­ട­ഞ്ഞ­പ്പോള്‍ ദേ­വ­ക­ളെ­ല്ലാം ചെ­ന്ന് പ്രാര്‍­ത്ഥി­ച്ചും ഹനൂ­മാ­ന് ചി­ര­ജ്ഞീ­വി­ത്വം നല്കി­യു­മാ­ണ് വാ­യു­ദേ­വ­നെ സമാ­ധാ­നി­പ്പി­ച്ച­ത്. ചി­ര­ജ്ഞീ­വി­യാ­ണു ഹനൂ­മാന്‍. പക്ഷേ, ­ധാ­രാ­സിം­ഗ് അങ്ങ­നെ­യ­ല്ല. മനു­ഷ്യ­ന്റെ ഓര്‍­മ­യെ­ന്ന പ്രാ­ണ­വാ­യു­വാ­യി­രി­ക്കാം ഹനൂ­മാന്‍ എന്ന ചി­ര­ജ്ഞീ­വി­ത്വം. അങ്ങ­നെ നോ­ക്കി­യില്‍ ഈ ഹനൂ­മാന്‍ അങ്കി­ളി­ന്റെ ഓര്‍­മ­യ്ക്കും നേ­ട്ടം അതി­ന്റെ ചി­ര­ഞ്ജീ­വി­ത്വം തന്നെ­.

­ശ്യാം നരേ­ന്ദ്രന്‍

0 Comments

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
14 + 3 =
Solve this simple math problem and enter the result. E.g. for 1+3, enter 4.
To prevent automated spam submissions leave this field empty.
feedback