ഗോമുഖിലേക്കൊരു യാത്ര

­ഹ­രി­ദ്വാ­റില്‍ വണ്ടി­യി­റ­ങ്ങു­മ്പോള്‍ രാ­വി­ലെ നാ­ല് മണി­യാ­യി­രു­ന്നു സമ­യം. ചാ­റ്റല്‍ മഴ­പോ­ലെ മഞ്ഞു­പെ­യ്യു­ന്ന ഒരു നവം­ബര്‍ മാ­സം. ഭാം­ഗ് കു­ടി­ച്ചും ചര­സ് വലി­ച്ചും യൂ­ഡി­കൊ­ളോ­ണി­ന്റെ മണ­മു­ള്ള സു­ജാ­മെ­ഹ­റ­യെ സ്വ­പ്നം കണ്ടും എം. മു­കു­ന്ദ­ന്റെ രമേ­ശ് പണി­ക്കര്‍ കറ­ങ്ങി നട­ന്ന അതേ ഹരി­ദ്വാര്‍. ആവേ­ശം ചു­ര­മാ­ന്തിയ ഞാന്‍, ബേ­ഗില്‍ കരു­തി­യി­രു­ന്ന പോ­സ്റ്റ്കാര്‍­ഡെ­ടു­ത്ത് വഴി­യോ­ര­ത്തെ വി­ള­ക്കു­കാ­ലി­ന്റെ ചു­വ­ട്ടി­ലി­രു­ന്ന് വീ­ട്ടി­ലേ­ക്കെ­ഴു­തി - “അ­മ്മേ, ഞങ്ങള്‍ ഹരി­ദ്വാ­റി­ലെ­ത്തി. നല്ല തണു­പ്പ്. തെ­രു­വില്‍ നി­റ­യെ യാ­ച­ക­രും സന്യാ­സി­മാ­രും­...” ഇങ്ങി­നെ­യാ­യി­രു­ന്നി­രി­ക്ക­ണം തു­ട­ക്കം. ഒരു പോ­സ്റ്റ് കാര്‍­ഡി­ന്റെ ചതു­രം അനു­വ­ദി­ക്കു­ന്ന സ്വാ­ത­ന്ത്ര്യ­ത്തില്‍ എന്റെ ആദ്യ­ത്തെ യാ­ത്രാ­വി­വ­ര­ണം.

­മു­ഖ­ത്തേ­ക്ക് തെ­റി­ച്ചു­വീണ ഒരു മഴ­ത്തു­ള്ളി എന്നെ ഓര്‍­മ്മ­ക­ളില്‍­നി­ന്നു­ണര്‍­ത്തി. പതി­ന­ഞ്ച് വര്‍­ഷ­ങ്ങള്‍­ക്ക് മുന്‍­പ് നട­ത്തിയ ആദ്യ­ത്തെ ­ഹ­രി­ദ്വാര്‍ യാ­ത്ര­യു­ടെ ഓര്‍­മ്മ­ക­ളെ മു­റി­ച്ചു­കൊ­ണ്ട്, കറു­ത്തി­രു­ണ്ട കൂ­റ്റന്‍ പര്‍­വ്വ­ത­ങ്ങ­ളു­ടെ കാ­ഴ്ച­യി­ലേ­ക്ക് ഞാ­നു­ണര്‍­ന്നു. ഞങ്ങ­ളു­ടെ ടാ­റ്റാ­സു­മോ ഒരു വള­വ് തി­രി­യു­ക­യാ­ണ്.

­ഹി­മാ­ല­യ­ത്തി­ലെ നാ­ലാ­മ­ത്തെ ദി­വ­സം, ഞങ്ങ­ളി­പ്പോള്‍ ഗം­ഗോ­ത്രി­യി­ലേ­ക്കു­ള്ള യാ­ത്ര­യി­ലാ­ണ്. സമ­യം വൈ­കു­ന്നേ­രം നാ­ല് മണി കഴി­ഞ്ഞു. വീ­തി കു­റ­ഞ്ഞ റോ­ഡില്‍ വാ­ഹ­ന­ങ്ങ­ളു­ടെ നീ­ണ്ട നി­ര. മണ്ണി­ടി­ഞ്ഞ് വീ­ണ് ഇട­ക്കി­ടെ­യു­ണ്ടാ­കു­ന്ന ഗതാ­ഗ­ത­ത­ട­സ്സ­ങ്ങള്‍. ഇട­തു­ഭാ­ഗ­ത്ത് അഗാ­ധ­മായ താ­ഴ്ച­യില്‍ ഭാ­ഗീ­ര­ഥി. വല­തു­വ­ശ­ത്ത് എപ്പോള്‍ വേ­ണ­മെ­ങ്കി­ലും ഇടി­ഞ്ഞു വീ­ഴാ­വു­ന്ന പാ­റ­ക്കൂ­ട്ട­ങ്ങള്‍. കറു­ത്തി­രു­ണ്ട ആകാ­ശ­ത്ത് മഴ­യു­ടെ പട­പ്പു­റ­പ്പാ­ട്. ‘എ­ങ്ങ­നെ­യു­ണ്ട് ’എ­ന്ന മട്ടില്‍ ഡ്രൈ­വര്‍ പ്യാര്‍­സി­ങ്ങ് തല­വെ­ട്ടി­ച്ച് എന്നെ­യൊ­ന്നു നോ­ക്കി­.

ഉ­ത്ത­രാ­ഖ­ണ്ഡി­ലെ പ്ര­ധാന തീര്‍­ത്ഥാ­ടന കേ­ന്ദ്ര­ങ്ങ­ളി­ലൊ­ന്നായ ഗം­ഗോ­ത്രി­യി­ലേ­ക്ക് സമീ­പി­ക്കു­ക­യാ­ണ് ഞങ്ങള്‍. ഉ­ത്ത­ര­കാ­ശി­ ജി­ല്ല­യി­ലാ­ണ് ഗം­ഗോ­ത്രി. ഉത്ത­ര­കാ­ശി­യില്‍ നി­ന്ന് 108 കി­ലോ­മീ­റ്റര്‍ ദൂ­ര­മു­ണ്ട് ഗം­ഗോ­ത്രി­യി­ലേ­ക്ക്. ഉത്ത­ര­കാ­ശി സാ­മാ­ന്യം വലി­യൊ­രു ടൌ­ണാ­ണ്. ഉച്ച­ക്ക് മുന്‍­പ് അവി­ടം വി­ട്ട­താ­ണ് ഞങ്ങള്‍. ഭൈ­ര­വന്‍ ഭാ­ട്ടി കഴി­ഞ്ഞ് വണ്ടി കു­റേ ദൂ­രം ഓടി­യ­പ്പോള്‍ ഇട­തു­ഭാ­ഗ­ത്തേ­ക്ക് പോ­കു­ന്ന റോ­ഡ് കാ­ണി­ച്ച് ഡ്രൈ­വര്‍ പറ­ഞ്ഞു­

“ഇ­ത് നീ­ലോ­ങ്ങി­ലേ­ക്കു­ള്ള വഴി­യാ­ണ്. 45 കി­ലോ­മീ­റ്റര്‍ പോ­യാല്‍ ചൈന അതിര്‍­ത്തി­യാ­യി­”.

ഒ­രു വഴി­ക്കി­റ­ങ്ങി­യ­ത­ല്ലേ. ഞങ്ങ­ളേ­താ­യാ­ലും ചൈ­ന­യി­ലേ­ക്കി­ല്ല. വണ്ടി ഗം­ഗോ­ത്രി­യി­ലേ­ക്ക് തന്നെ വി­ടാന്‍ ഞാന്‍ ഡ്രൈ­വ­റോ­ട് തമാശ പറ­ഞ്ഞു­.

gomukh3.jpg

­ഗം­ഗോ­ത്രി­യി­ലെ­ത്തി­യ­പ്പോള്‍ സമ­യം ആറ് മണി. വണ്ടി­യില്‍ നി­ന്നി­റ­ങ്ങി ചാ­റ്റല്‍­മഴ നന­ഞ്ഞ് ഞങ്ങള്‍ നട­ന്നു. തെ­രു­വില്‍ സാ­മാ­ന്യം തി­ര­ക്കു­ണ്ട്. കു­റ­ച്ചു­നേ­ര­ത്തെ പരി­ശ്ര­മ­ത്തി­ന് ശേ­ഷം തെ­റ്റി­ല്ലാ­ത്ത ഒരു ലോ­ഡ്ജ് കണ്ടെ­ത്തി. 'ത­പോ­വന്‍' എന്നാ­ണ് പേ­ര്. വൃ­ത്തി­യു­ള്ള മു­റി. ബേ­ഗു­കള്‍ അക­ത്ത് വെ­ച്ച് മു­റി പൂ­ട്ടി പു­റ­ത്തി­റ­ങ്ങി. മഴ­യും തണു­പ്പും ഒരു പോ­ലെ കന­ക്കു­ക­യാ­ണ്. പു­റ­ത്തെ ചാ­യ­ക്ക­ട­യില്‍ നി­ന്ന് കടു­പ്പ­ത്തി­ലോ­രോ ചാ­യ­കു­ടി­ച്ച­പ്പോല്‍ തെ­ല്ലൊ­രാ­ശ്വാ­സം തോ­ന്നി­.

­കാ­ണെ­ക്കാ­ണെ മഴ പെ­രു­കു­ക­യാ­ണ്. കട­യില്‍ തി­ര­ക്ക് കൂ­ടാന്‍ തു­ട­ങ്ങി. ചായ കു­ടി­ക്കാന്‍ മാ­ത്ര­മ­ല്ല, മഴ­കൊ­ള്ളാ­തി­രി­ക്കാ­നും ചാ­യ­ക്ക­ട­കള്‍ നല്ല­താ­ണ്. ഞങ്ങള്‍ ഓരോ ചാ­യ­യ്ക്ക് കൂ­ടി ഓര്‍­ഡര്‍ കൊ­ടു­ത്തു. തൊ­ട്ട­ടു­ത്ത്, മണ്ണു­കൊ­ണ്ടു­ണ്ടാ­ക്കിയ അടു­പ്പില്‍ റൊ­ട്ടി ചു­ടു­ക­യാ­ണ് ഒരു കൊ­മ്പന്‍ മീ­ശ­ക്കാ­രന്‍. ഞാന്‍ അടു­പ്പി­ന­ടു­ത്തേ­ക്ക് ചേര്‍­ന്നു നി­ന്നു. തീ­യി­ന­രി­കില്‍ നില്‍­ക്കു­മ്പോള്‍ നല്ല സു­ഖം. കൂ­ടാ­തെ കന­ലില്‍ മൊ­രി­യു­ന്ന റൊ­ട്ടി­യു­ടെ മണം. ഞങ്ങ­ളോ­രോ റൊ­ട്ടി വാ­ങ്ങി­ച്ചു. കടു­കെ­ണ്ണ­യി­ലു­ണ്ടാ­ക്കിയ അച്ചാ­റില്‍ മു­ക്കി തി­ന്നാന്‍ തു­ട­ങ്ങി­യ­പ്പോള്‍ പി­ന്നെ എണ്ണം നോ­ക്കാ­താ­യി­.

­ചാ­യ­കു­ടി കഴി­ഞ്ഞ് ഞങ്ങള്‍ ലോ­ഡ്ജി­ലേ­ക്ക് തി­രി­ച്ചു­പോ­യി. ബാല്‍­ക്ക­ണി­യില്‍ കി­ട­ക്കു­ന്ന കസേ­ര­ക­ളില്‍ ചെ­ന്നി­രു­ന്നു. പു­റ­ത്ത് മഴ­യും തണു­പ്പും ഏറി­വ­രി­ക­യാ­ണ്.

­ക­സേ­ര­യി­ലി­രു­ന്ന് റോ­ഡി­ന­പ്പു­റ­ത്തു­ള്ള വലിയ പര്‍­വ്വ­ത­ശി­ഖ­ര­ങ്ങ­ളി­ലേ­ക്ക് നോ­ക്കി­യി­രു­ന്ന­പ്പോള്‍ ഒന്‍­പ­താം ക്ളാ­സി­ലോ മറ്റോ പഠി­ച്ച കു­മാ­ര­സം­ഭ­വ­ത്തി­ലെ വരി­ക­ളാ­ണ് ഓര്‍­മ്മ വന്ന­ത്.

“അ­ത്യു­ത്ത­ര­സ്യാം ദി­ശി ദേ­വ­താ­ത്മാ ഹി­മാ­ല­യോ നാമ നഗാ­ധി­രാ­ജഃ­…”

­സ്കൂ­ളി­ലും കോ­ളേ­ജി­ലും എന്റെ രണ്ടാം ഭാഷ സം­സ്കൃ­ത­മാ­യി­രു­ന്നു. കാ­ളി­ദാ­സ­നെ എളു­പ്പ­ത്തി­ലോര്‍­ക്കാന്‍ അതു­മൊ­രു കാ­ര­ണ­മാ­യി. മു­ന്നില്‍ ഉയര്‍­ന്നു നില്‍­ക്കു­ക­യാ­ണ് പേ­ര­റി­യാ­ത്ത ഗി­രി­ശൃം­ഘ­ങ്ങള്‍. അവ­യു­ടെ പു­രാ­ത­ന­മായ ചെ­രി­വു­ക­ളില്‍ മഴ തി­മിര്‍­ക്കു­ന്നു. ഏഴു­മ­ണി കഴി­ഞ്ഞെ­ങ്കി­ലും ഇരു­ട്ടാ­യി­ട്ടി­ല്ല. മഴ­യും തണു­പ്പും ആകാ­ശ­ത്തില്‍ ഉയര്‍­ന്നു നില്‍­ക്കു­ന്ന കറു­ത്ത പാ­റ­ക്കൂ­ട്ട­ങ്ങ­ളും ചേര്‍­ന്ന് അന്ത­രീ­ക്ഷ­ത്തി­ന് ഒരി­രു­ണ്ട മനോ­ഭാ­വം നല്‍­കി­യ­പോ­ലെ തോ­ന്നി. പെ­ട്ടെ­ന്ന് എന്തി­നെ­ന്ന­റി­യാ­ത്ത ഒരു വേ­ദന കൊ­ണ്ട് എന്റെ മന­സ്സൊ­ന്നു പി­ട­ഞ്ഞു. എല്ലാ സന്ധ്യ­ക­ളും സങ്ക­ട­ക­ര­ങ്ങ­ളാ­ണെ­ന്ന് പറ­ഞ്ഞ­ത് സാ­മു­വല്‍ ബക്ക­റ്റോ മറ്റോ ആണ്. ഞാന്‍ ഫോ­ണെ­ടു­ത്ത് വീ­ട്ടി­ലേ­ക്ക് വി­ളി­ച്ചു. അങ്ങേ­ത്ത­ല­ക്കല്‍ രണ്ട­ര­വ­യ­സ്സു­കാ­രി മകള്‍ ഉത്ത­ര. രാ­ത്രി­ക്കു­ള്ള ഭക്ഷ­ണം ഉണ്ടാ­ക്കി­വെ­ച്ചി­ട്ടു­ണ്ടെ­ന്നും ഒരു­പാ­ട് വൈ­ക­രു­തെ­ന്നും അവ­ളു­ടെ കല്‍­പ്പ­ന. എന്റെ മനം നി­റ­ഞ്ഞു. ഭൂ­മി­യില്‍ മനു­ഷ്യ­നാ­യി ജീ­വി­ക്കു­ന്ന­ത് എത്ര സു­ന്ദ­ര­മായ സം­ഗ­തി­യാ­ണ്...!

­മഴ തോ­രു­ന്ന മട്ടി­ല്ല. ഞങ്ങള്‍ ലോ­ഡ്ജ് മാ­നേ­ജ­രെ വി­ളി­ച്ച് നാ­ള­ത്തെ യാ­ത്ര­യു­ടെ കാ­ര്യ­ങ്ങള്‍ ചോ­ദി­ച്ചു. അതി­രാ­വി­ലെ, ഗം­ഗ­യു­ടെ ഉദ്ഭ­വ­മായ ഗോ­മു­ഖി­ലേ­ക്ക് പോ­കാ­നാ­ണ് ഞങ്ങ­ളു­ടെ പരി­പാ­ടി. രാ­ത്രി മു­ഴു­വന്‍ ഇതു­പോ­ലെ മഴ പെ­യ്താല്‍ ­ഗോ­മു­ഖ് ­യാ­ത്ര നട­ക്കി­ല്ലെ­ന്ന് അയാള്‍ പറ­ഞ്ഞു. അത് കേ­ട്ട­തോ­ടെ ഞങ്ങള്‍ നി­രാ­ശ­രാ­യി. മഴ തോ­രു­മെ­ന്നും ഗം­ഗാ­മാ­താ­വി­ന്റെ അനു­ഗ്ര­ഹ­മു­ണ്ടെ­ങ്കില്‍ നി­ങ്ങ­ളു­ടെ യാ­ത്ര നട­ക്കു­മെ­ന്നും അപ്പോള്‍ അയാള്‍ ഞങ്ങ­ളെ ആശ്വ­സി­പ്പി­ച്ചു. ഒരു­റ­പ്പി­നെ­ന്നോ­ണം ഞങ്ങ­ളു­ടെ കൂ­ടെ വരാ­നു­ള്ള ഗൈ­ഡി­നേ­യും അയാള്‍ അപ്പോള്‍ തന്നെ ഏര്‍­പ്പാ­ടാ­ക്കി­.

­മഴ തോ­രു­ന്ന ലക്ഷ­ണ­മി­ല്ല. ഞങ്ങ­ളേ­താ­യാ­ലും പു­റ­ത്തി­റ­ങ്ങാന്‍ തീ­രു­മാ­നി­ച്ചു. 25 രൂപ കൊ­ടു­ത്ത് വാ­ങ്ങിയ മഴ­ക്കോ­ട്ടാ­ണ് ആകെ­യു­ള്ള ശര­ണം. അതീവ ശ്ര­ദ്ധ­യോ­ടെ അത് ധരി­ച്ചു. കു­റ­ച്ച് ഉച്ച­ത്തില്‍ ശബ്ദി­ച്ചാല്‍ പോ­ലും കീ­റി­പ്പോ­കു­ന്ന കനം­കു­റ­ഞ്ഞ ഒരു­ത­രം പ്ളാ­സ്റ്റി­ക് ഉടു­പ്പി­നേ­യാ­ണ് മഴ­ക്കോ­ട്ടെ­ന്ന് വി­ളി­ക്കു­ന്ന­ത്. കമ്പി­ളി­യു­ടു­പ്പു­കള്‍­ക്ക് മീ­തെ പ്ളാ­സ്റ്റി­ക് കു­പ്പാ­യ­മ­ണി­ഞ്ഞ് ഞങ്ങള്‍ രാ­ത്രി മഴ­യി­ലേ­ക്കി­റ­ങ്ങി­.

­ഞ­ങ്ങള്‍­ക്ക് പോ­കേ­ണ്ട­ത് ഗം­ഗോ­ത്രി­യി­ലെ അമ്പ­ല­ത്തി­ലേ­ക്കാ­ണ്. ലോ­ഡ്ജില്‍ നി­ന്ന് പത്ത് മു­ന്നൂ­റു­മീ­റ്റര്‍ ദൂ­രെ­യാ­ണ് അമ്പ­ലം. റോ­ഡി­നി­രു­വ­ശ­വും ചെ­റി­യ­ചെ­റിയ കട­ക­ളാ­ണ്. കമ്പി­ളി­യു­ടു­പ്പു­കള്‍ വില്‍­ക്കു­ന്ന­വ­യാ­ണ് ഏറെ­യും. ഇട­ക്ക് ഹോ­ട്ട­ലു­ക­ളും മധു­ര­പ­ല­ഹാ­ര­ക്ക­ട­ക­ളു­മു­ണ്ട്.

­വെ­ളു­ത്ത മാര്‍­ബിള്‍ കൊ­ണ്ട് നിര്‍­മ്മി­ച്ച­താ­ണ് ­ഗം­ഗോ­ത്രി­ ക്ഷേ­ത്രം. ഗം­ഗാ­മാ­താ­വാ­ണ് പ്ര­തി­ഷ്ഠ. 18-ാം നൂ­റ്റാ­ണ്ടില്‍, അമര്‍­സി­ങ് ഥാ­പ്പ എന്ന ഗൂര്‍­ഖാ­പ്ര­മു­ഖ­നാ­ണ് ക്ഷേ­ത്രം നിര്‍­മ്മി­ച്ച­ത്. 19-ാം നൂ­റ്റാ­ണ്ടില്‍ ജയ്പൂര്‍ രാ­ജാ­വ് ഇന്ന­ത്തെ രൂ­പ­ത്തില്‍ അത് പു­തു­ക്കി­പ്പ­ണി­തു­.

­വെ­ള്ള മാര്‍­ബിള്‍ വി­രി­ച്ച മു­റ്റ­ത്ത് മഴ­വെ­ള്ള­ത്തി­ന്റെ പ്ര­ള­യം. എട്ടു­മ­ണി­ക്കു­ള്ള ആര­തി തൊ­ഴാന്‍ എത്തിയ ഭക്ത­ന്മാര്‍ അങ്ങി­ങ്ങ് കൂ­ടി നില്‍­ക്കു­ന്നു­ണ്ട്. ഇട­ക്കി­ട­ക്ക് ഗം­ഗാ­മാ­താ­വി­ന് ശര­ണം വി­ളി­ക്കു­ന്ന അവര്‍­ക്കി­ട­യില്‍ മഴ­ന­ന­ഞ്ഞ് ഞങ്ങ­ളും നി­ന്നു. ക്ഷേ­ത്ര­മാ­യ­തി­നാല്‍ നഗ്ന­പാ­ദ­രാ­യാ­ണ് നില്‍­പ്പ്. മഴ­വെ­ള്ള­വും തണു­പ്പും ചേര്‍­ന്ന­പ്പോള്‍ കാ­ല് മര­വി­ക്കു­ന്ന­പ്പോ­ലെ. ഞങ്ങള്‍ കല്‍­പ്പ­ട­വു­ക­ളി­റ­ങ്ങി താ­ഴേ­ക്ക് വന്നു. അവി­ടെ ­ഭാ­ഗീ­ര­ഥി­ കൂ­ലം­കു­ത്തി ഒഴു­കു­ക­യാ­ണ്.

­ഗം­ഗ­യെ ഭൂ­മി­യി­ലേ­ക്ക് കൊ­ണ്ടു­വ­രാന്‍ ഭഗീ­ര­ഥന്‍ കൊ­ടും തപ­സ്സ­നു­ഷ്ഠി­ച്ച­ത് ഇവി­ടെ­യാ­ണെ­ന്നാ­ണ് വി­ശ്വാ­സം. കു­റ­ച്ച് നേ­രം ഭാ­ഗീ­ര­ഥി­യു­ടെ രൂ­പ­ഭാ­വ­ങ്ങ­ളെ നോ­ക്കി­നി­ന്ന­ശേ­ഷം ഞങ്ങള്‍ ക്ഷേ­ത്ര­മു­റ്റ­ത്തേ­ക്ക് തി­രി­ച്ചു­പോ­യി. അപ്പോള്‍ മഴ ശമി­ച്ചി­രു­ന്നു. അമ്പ­ല­ത്തില്‍ ആര­തി­യു­ടെ തി­ര­ക്ക്. ഞങ്ങ­ളില്‍ നാ­ല് പേര്‍ നാ­സ്തി­ക­രാ­ണ്. രാ­മ­കൃ­ഷ്ണേ­ട്ടന്‍ അക്കാ­ര്യ­ത്തില്‍ പക്ഷേ ഞങ്ങ­ളു­ടെ കൂ­ടെ­യി­ല്ല. തൊ­ഴു­കാ­നു­ള­ള­വ­രു­ടെ ക്യൂ­വില്‍ പു­ള്ളി മുന്‍­പ­ന്തി­യില്‍ തന്നെ­യു­ണ്ട്. ഗം­ഗാ­മാ­താ­വി­നെ തൊ­ഴു­ത്, സം­തൃ­പ്ത­മായ ദുഃ­ഖ­ഭാ­വ­ത്തോ­ടെ, കൈ­യില്‍ കു­റ­ച്ച് ചന്ദ­ന­വു­മാ­യി കക്ഷി തി­രി­ച്ചെ­ത്തി. ഒരു കൈ­യില്‍ വലി­യൊ­രു പീ­ലി­ക്കെ­ട്ടും മറു­കൈ­യ്യില്‍ കത്തു­ന്ന ആര­തി­യു­മാ­യി പൂ­ജാ­രി­യും പു­റ­ത്തി­റ­ങ്ങി. നാ­ട്ടി­ലെ പൂ­ജാ­രി­മാ­രെ­പ്പോ­ലെ­യ­ല്ല; കമ്പി­ളി­യു­ടു­പ്പില്‍ പൊ­തി­ഞ്ഞ ഈ മനു­ഷ്യ­ന്റെ ശരീ­ര­ത്തില്‍ മു­ഖം മാ­ത്ര­മേ പു­റ­ത്തു­കാ­ണാ­നു­ള്ളൂ­.

gomukh4.jpg

­ഞ­ങ്ങള്‍ ലോ­ഡ്ജി­ലേ­ക്ക് മട­ങ്ങി. വഴി­ക്ക് ചെ­റി­യൊ­രു ഹോ­ട്ട­ലില്‍ നി­ന്ന് ഭക്ഷ­ണം കഴി­ച്ചു. ഗോ­മുഖ യാ­ത്ര­ക്കു­ള്ള കമ്പി­ളി­യു­ടു­പ്പു­ക­ളും കയ്യു­റ­യും മറ്റ­ത്യാ­വ­ശ്യ­സാ­ധ­ന­ങ്ങ­ളും വാ­ങ്ങി­ച്ചു. മു­റി­യി­ലെ­ത്തി­യ­പ്പോള്‍ സമ­യം പത്തു­മ­ണി കഴി­ഞ്ഞു. തൊ­ണ്ണൂ­റു­രൂ­പാ വി­ല­യു­ള്ള ഒരു­ബ­ക്ക­റ്റ് ചൂ­ടു­വെ­ള്ള­ത്തില്‍ ഒരു കാ­ക്ക­ക്കു­ളി­കു­ളി­ച്ചു. ഇനി രണ്ട് ദി­വ­സ­ത്തേ­ക്ക് അതു­മു­ണ്ടാ­കി­ല്ല. പതി­നൊ­ന്ന് മണി­ക്ക് കി­ട­ന്നു. കന­ത്ത രജാ­യി­ക്കു­ള്ളി­ലും തണു­പ്പ് പതി­യെ തലോ­ടു­ന്ന­പോ­ലെ­... എവി­യെ­യാ­യാ­ലും ഉറ­ക്ക­ത്തി­ന്റെ കാ­ര്യ­ത്തില്‍ ഞാ­നൊ­രു ഭാ­ഗ്യ­വാ­നാ­ണ്. നി­മി­ഷ­ങ്ങള്‍­ക്ക­കം അതെ­ന്നെ തേ­ടി വരും. മനു­ഷ്യ­ന് വേ­ണ്ടി ഉറ­ക്കം സൃ­ഷ്ടി­ച്ച പ്ര­കൃ­തി എത്ര കാ­രു­ണ്യ­വ­തി­യാ­ണ്.

അ­ഞ്ച് മണി­ക്ക് മു­ന്നേ എഴു­ന്നേ­റ്റു. കഠി­ന­മായ തണു­പ്പാ­യ­തി­നാല്‍ വെ­ള്ളം കൊ­ണ്ടു­ള്ള പരി­പാ­ടി­കള്‍ ഏറെ­യൊ­ന്നു­മി­ല്ല. ഗം­ഗോ­ത്രി­യില്‍ വെ­ച്ച് പല്ല് തേ­ച്ചോ എന്ന് നാ­ട്ടില്‍ വന്നാല്‍ ആര് ചോ­ദി­ക്കാ­നാ­ണ്?

­വാ­തില്‍ തു­റ­ന്ന് പു­റ­ത്തി­റ­ങ്ങി­യ­പ്പോള്‍ നല്ല വെ­ളി­ച്ചം. നേ­രം വെ­ളു­ത്തി­രി­ക്കു­ന്നു. വരാ­ന്ത­യില്‍ ഞങ്ങ­ളു­ടെ ഗൈ­ഡ് ലക്ഷ്മണ്‍ തയ്യാ­റാ­യി നില്‍­ക്കു­ന്നു­ണ്ട്. ഞങ്ങ­ളെ കണ്ട­പ്പോള്‍ വി­ന­യ­ത്തോ­ടെ സലാം­വെ­ച്ച് സാ­ധ­ന­ങ്ങള്‍ നി­റ­ച്ച ബേ­ഗ് അയാള്‍ ചു­മ­ലി­ലേ­റ്റി. വെ­ള്ള­വും ലഘു­ഭ­ക്ഷ­ണ­വും കരു­തിയ ബേ­ഗു­കള്‍ ഞങ്ങ­ളു­ടെ തോ­ളി­ലും. അഞ്ച് മണി­ക­ഴി­ഞ്ഞ നേ­ര­ത്ത്, കമ്പി­ളി­ക്കു­പ്പാ­യ­ങ്ങള്‍ കൊ­ണ്ട് ശരീ­ര­മാ­കെ മൂ­ടി ഞങ്ങള്‍ കു­ത്ത­നെ മല കയ­റാന്‍ തു­ട­ങ്ങി­.

­ഗം­ഗോ­ത്രി­യില്‍ നി­ന്ന് 19 കി­ലോ­മീ­റ്റ­റാ­ണ് ഗോ­മു­ഖി­ലേ­ക്കു­ള്ള ദൂ­രം. രണ്ട് ദി­വ­സ­ത്തെ യാ­ത്രാ­പ­രി­പാ­ടി­യാ­ണ്. ഹി­മാ­ല­യന്‍ നേ­ഷ­ണല്‍ പാര്‍­ക്കി­ന്റെ പരി­ധി­യി­ലാ­ണ് ഈ പ്ര­ദേ­ശം. ഒരു ദി­വ­സം നൂ­റ്റ­മ്പ­ത് യാ­ത്രി­കര്‍­ക്ക് മാ­ത്ര­മേ ഗോ­മു­ഖി­ലേ­ക്ക് പ്ര­വേ­ശ­ന­മു­ള്ളൂ. അതി­നു­ള്ള സമ്മ­ത­പ­ത്രം ഉത്ത­ര­കാ­ശി­യി­ലെ ഫോ­റ­സ്റ്റ് ഓഫീ­സില്‍ നി­ന്ന് വാ­ങ്ങി­ക്ക­ണം­.

­തു­ട­ക്കം തന്നെ കു­ത്ത­നെ­യു­ള്ള കയ­റ്റ­മാ­ണ്. ഉരു­ളന്‍ കല്ലു­കള്‍ നി­റ­ഞ്ഞ നേ­രിയ ഒരു വഴി­യാ­ണു­ള്ള­ത്. ഇരു­വ­ശ­ത്തും ഭൂര്‍ജ വൃ­ക്ഷ­ങ്ങ­ളും ദേ­വ­ദാ­രു­വും. അവി­ട­വി­ടെ സന്യാ­സി­മാ­രു­ടെ കു­ടി­ലു­കള്‍. ദൂ­രെ മഞ്ഞി­ന്റെ വെ­ളു­ത്ത കി­രീ­ട­മ­ണി­ഞ്ഞ പര്‍­വ്വ­ത­ശി­ഖ­ര­ങ്ങള്‍. കി­ത­പ്പാ­ണെ­ങ്കി­ലും ഞങ്ങള്‍ വേ­ഗ­ത്തില്‍ നട­ന്നു­.

ഏ­ക­ദേ­ശം രണ്ട് കി­ലോ­മീ­റ്റര്‍ നട­ന്നാല്‍ ഒരു ഫോ­റ­സ്റ്റ് ചെ­ക്ക് പോ­സ്റ്റു­ണ്ട്. ഉത്ത­ര­കാ­ശി­യില്‍ നി­ന്ന് ലഭി­ച്ച സമ്മ­ത­പ­ത്രം അവി­ടെ കാ­ണി­ക്ക­ണം. വലിയ നാ­ട്യ­ത്തില്‍ പോ­ക്ക­റ്റില്‍ നി­ന്ന് കട­ലാ­സെ­ടു­ത്ത് അവി­ടെ­യി­രി­ക്കു­ന്ന ഓഫീ­സ­റെ കാ­ണി­ച്ചു. അയാ­ളെ­ന്റെ മു­ഖ­ത്തേ­ക്കൊ­ന്നു നോ­ക്കി. എന്നി­ട്ടു പറ­ഞ്ഞു. “ഇ­ത് പോ­രാ നി­ങ്ങള്‍­ക്കി­ന്ന് പോ­കാ­നാ­വി­ല്ല”. എനി­ക്ക് തല­ക­റ­ങ്ങു­ന്ന­പോ­ലെ തോ­ന്നി. ഉത്ത­ര­കാ­ശി­യില്‍ നി­ന്ന് ലഭി­ച്ച­ത് സമ്മ­ത­പ­ത്ര­മ­ല്ല. അതി­നു­ള്ള റെ­ക്ക­മെ­ന്റേ­ഷ­നാ­ണ്. ഗം­ഗോ­ത്രി­യി­ലു­ള്ള ഓഫീ­സില്‍ കാ­ണി­ച്ച് അവി­ടെ നി­ന്ന് പാ­സ് വാ­ങ്ങി­ക്ക­ണം­.

­സം­ഭ­വി­ച്ച­ത് എന്റെ മാ­ത്രം പി­ശ­കാ­ണ്. ഹി­ന്ദി­യി­ലു­ള്ള പാ­ണ്ഡി­ത്യം വരു­ത്തി­വെ­ച്ച വി­ന. ലക്ഷ്മണ്‍ ഞങ്ങ­ളെ ചീ­ത്ത വി­ളി­ക്കാന്‍ തു­ട­ങ്ങി. ഇനി പറ­ഞ്ഞി­ട്ട് കാ­ര്യ­മി­ല്ല. താ­ഴെ പോ­വു­ക­ത­ന്നെ. മറ്റ് മൂ­ന്നു­പേ­രെ അവി­ടെ നിര്‍­ത്തി ഞാ­നു മു­കേ­ഷും ലക്ഷ്മ­ണും താ­ഴേ­ക്കി­റ­ങ്ങി. നട­ക്കു­ക­യാ­യി­രു­ന്നി­ല്ല. ചെ­ങ്കു­ത്തായ വഴി­ക­ളി­ലൂ­ടെ ഞങ്ങള്‍ ഓടുക തന്നെ ചെ­യ്തു­.

­പ­ത്തി­രു­പ­ത് മി­നു­ട്ട് കൊ­ണ്ട് താ­ഴെ­യെ­ത്തി. ജീ­വി­ത­മെ­പ്പോ­ഴും അങ്ങി­നെ­യാ­ണ്. കഷ്ട­പ്പെ­ട്ട് മു­ക­ളി­ലെ­ത്തു­ന്ന­തി­ന്റെ നൂ­റി­ലൊ­ന്ന് സമ­യം വേ­ണ്ട താ­ഴെ­യെ­ത്താന്‍. അത്ത­ര­മൊ­ര­വ­സ്ഥ­യില്‍­പോ­ലും, ഓര്‍­ത്ത­പ്പോള്‍ എനി­ക്ക് ചി­രി­വ­ന്നു. പാ­സി­ന്റെ കാ­ര്യം പറ­ഞ്ഞ­പ്പോള്‍ കൌ­ണ്ട­റി­ലി­രി­ക്കു­ന്ന കാ­ക്കി­ക്കാ­രന്‍ പറ­ഞ്ഞു “ഡി­.എ­ഫ്.ഒ. സര്‍ വന്നി­ട്ടു­ണ്ട്. ഉറ­ങ്ങു­ക­യാ­ണ്. അദ്ദേ­ഹം ഉണര്‍­ന്നാല്‍ കാ­ര്യം പറ­യൂ­.”

­കാ­ത്തി­രി­ക്കുക തന്നെ. വേ­റെ നി­വൃ­ത്തി­യി­ല്ല. ലക്ഷ്മണ്‍ പി­റു­പി­റു­ക്കാന്‍ തു­ട­ങ്ങി. ഇന്ന­ത്തെ യാ­ത്ര നട­ന്നി­ല്ലെ­ങ്കില്‍ അയാ­ളു­ടെ ആയി­രം രൂപ പോ­കും. പാ­വ­ത്തി­ന്റെ ബേ­ജാ­റ് അതാ­ണ്. ഞാ­ന­യാ­ളെ സമാ­ധാ­നി­പ്പി­ച്ചു. ഡി­.എ­ഫ്.ഒ. ഉണ­രു­ന്ന­തും കാ­ത്ത്, തണു­ത്ത വെ­റും നി­ല­ത്ത് കു­ത്തി­യി­രി­ക്കു­മ്പോള്‍ ഞാന്‍ മു­കേ­ഷി­നോ­ട് പറ­ഞ്ഞു “നാ­ട്ടി­ലെ വലിയ പ്ര­മാ­ണി­മാ­രാ­ണ്. എന്ത് കാ­ര്യം­...?”

ഓ­ഫീ­സര്‍ ഉണര്‍­ന്ന­പ്പോള്‍ ഒന്‍­പ­ത് മണി­ക­ഴി­ഞ്ഞു ആദ്യ­മൊ­ന്നും അയാള്‍ സമ്മ­തി­ച്ചി­ല്ല. പി­ന്നീ­ട് ഏറെ നേ­ര­ത്തെ പരി­ശ്ര­മ­ത്തി­ന് ശേ­ഷം ഒരു­വി­ധം പോ­കാ­മെ­ന്നാ­യി. ഞങ്ങള്‍ പാ­സു­മാ­യി തി­രി­ച്ചോ­ടി. ചെ­ക്ക് പോ­സ്റ്റി­ന­ടു­ത്തെ­ത്തി­യ­പ്പോള്‍ അക്ഷ­മ­രാ­യി കാ­ത്തു­നില്‍­ക്കു­ന്ന ഞങ്ങ­ളു­ടെ മൂ­വര്‍ സം­ഘം. വെ­ള്ളം കു­ടി­ച്ച് സഞ്ചി­യില്‍ കരു­തി­യി­രു­ന്ന ലഘു­ഭ­ക്ഷ­ണം കഴി­ച്ച് വീ­ണ്ടും യാ­ത്ര തു­ട­ങ്ങി­യ­പ്പോള്‍ മണി പത്തു­ക­ഴി­ഞ്ഞു­.

­വെ­യി­ലി­ന് നല്ല ചൂ­ട്. എങ്കി­ലും അന്ത­രീ­ക്ഷ­ത്തില്‍ തണു­പ്പി­ന്റെ ലാ­ള­ന. ഗോ­മു­ഖി­ലേ­ക്കു­ള്ള വഴി വീ­തി കു­റ­ഞ്ഞ­താ­ണ്, ചി­ല­യി­ട­ങ്ങ­ളില്‍ അപ­ക­ട­ക­ര­വും. ഇട­തു­വ­ശ­ത്ത് പൊ­ടി­മ­ണ്ണും ഉരു­ളന്‍ കല്ലു­ക­ളും നി­റ­ഞ്ഞ മല­നി­ര­കള്‍. വല­ത് ഭാ­ഗ­ത്ത് അഗാ­ധ­മായ താ­ഴ്ച­യില്‍ ഭാ­ഗീ­ര­ഥി. ഇള­കിയ മണ്ണാ­ണ്. എപ്പോള്‍ വേ­ണ­മെ­ങ്കി­ലും അതി­ടി­ഞ്ഞ് വീ­ഴാം. ഇട­ക്കി­ടെ ചെ­റിയ കല്ലു­കള്‍ ഉരു­ണ്ട് താ­ഴേ­ക്ക് വീ­ഴു­ന്നു­ണ്ട്. മല ഇടി­ഞ്ഞ് വീ­ഴു­ന്നു­ണ്ടോ എന്ന് ശ്ര­ദ്ധി­ച്ച് ലക്ഷ്മണ്‍ മു­ന്നില്‍; ക്ഷീ­ണ­മു­ണ്ടെ­ങ്കി­ലും അത് പു­റ­ത്ത് കാ­ണി­ക്കാ­തെ ഉത്സാ­ഹി­ക­ളാ­യി ഞങ്ങള്‍ പി­ന്നില്‍. ഞങ്ങള്‍­ക്കും പി­റ­കില്‍, മഹാ­പ്ര­സ്ഥാ­ന­ത്തി­ന്റെ സമ­യ­ത്ത് യു­ധി­ഷ്ഠി­ര­ന് പി­ന്നാ­ലെ കൂ­ടി­യ­തു­പോ­ലെ എവി­ടെ­യോ­വെ­ച്ച് ഒപ്പം കൂ­ടിയ ഒരു ശ്വാ­നന്‍. ഇവി­ടെ ആരാ­യി­രി­ക്കാം ആദ്യം വീ­ഴുക എന്ന് മന­സ്സി­ലോര്‍­ത്ത് പര­മാ­വ­ധി വേ­ഗ­ത­ത്തില്‍ ഞാന്‍ നട­ന്നു­.

gomukh5.jpg

­ഗോ­മു­ഖി­ലേ­ക്കു­ള്ള യാ­ത്ര­യി­ലു­ട­നീ­ളം ഭാ­ഗീ­ര­ഥി മണ്ണ് വീ­ണ് കല­ങ്ങി­യാ­ണൊ­ഴു­കു­ന്ന­ത്. ചി­ല­യി­ട­ങ്ങ­ളില്‍ വഴി തീ­രെ നേര്‍­ത്ത­താ­ണ്. കാ­ലൊ­ന്നു വഴു­തി­യാല്‍, ആദിമ സം­സ്കാ­ര­ങ്ങ­ളി­ലൊ­ന്നി­ന്റെ പ്ര­ഭ­വ­കേ­ന്ദ്ര­മായ ഒരു മഹാ­ന­ദി­യു­ടെ മടി­ത്ത­ട്ടില്‍ സ്വ­ച്ഛ­ന്ദ­മൃ­ത്യു. സ്വര്‍­ഗ്ഗ­ത്തി­ലെ­ത്തു­മെ­ന്ന് പറ­ഞ്ഞ് പ്ര­ലോ­ഭി­പ്പി­ച്ചാല്‍ പോ­ലും വി­ശ്വാ­സി­കള്‍ വരെ അതാ­ഗ്ര­ഹി­ക്കി­ല്ല. ഇഹ­ലോ­ക­ത്തെ­ക്കു­റി­ച്ച് മാ­ത്ര­മോര്‍­ത്ത്, ദൂ­രെ നി­ര­നി­ര­യാ­യി­കി­ട­ക്കു­ന്ന മഞ്ഞു­തൂ­വിയ പര്‍­വ്വ­ത­ശി­ഖ­ര­ങ്ങ­ളെ നോ­ക്കി നട­ക്കു­മ്പോള്‍ ഞാന്‍ അങ്ങേ­യ­റ്റം ശ്ര­ദ്ധാ­ലു­വാ­യി. മനോ­ഹ­ര­മാ­യ­ത് ജീ­വി­ച്ചി­രി­ക്കു­ന്ന­ത് തന്നെ­യാ­ണ്.

ഒ­മ്പ­ത് കി­ലോ­മീ­റ്റര്‍ ദൂ­രം പി­ന്നി­ട്ടാല്‍ ചീ­ഡ്വാസ എന്നൊ­രു സ്ഥ­ല­മു­ണ്ട്. അവി­ടെ കു­റ­ച്ച് നേ­രം വി­ശ്ര­മി­ച്ചു. ഇട­തൂര്‍­ന്ന് നില്‍­ക്കു­ന്ന മര­ങ്ങള്‍­ക്കി­ട­യില്‍ ചെ­റി­യൊ­രു ചാ­യ­ക്ക­ട­യു­ണ്ട്. അവി­ടെ നി­ന്ന് ഓരോ ചായ കു­ടി­ച്ചു. വീ­ണ്ടും യാ­ത്ര.

ആ­റ് മണി­യോ­ടെ ഞങ്ങള്‍ മനോ­ഹ­ര­മായ ഒരു പുല്‍­മൈ­താ­ന­ത്തെ­ത്തി. ബോ­ജ്ഭാ­സ­യെ­ന്നാ­ണ് ഈ സ്ഥ­ല­ത്തി­ന്റെ പേ­ര്. വല­തു­ഭാ­ഗ­ത്ത് ശാ­ന്ത­മാ­യൊ­ഴു­കു­ന്ന നദി. ചു­റ്റും പര്‍­വ്വ­ത­ങ്ങ­ളു­ടെ അതി­രു­കള്‍. അവ­യില്‍ മഞ്ഞി­ന്റെ ധാ­രാ­ളി­ത്തം. മൈ­താ­നം മൂ­ടി­ക്കി­ട­ക്കു­ന്ന പച്ച­യു­ടെ പു­ത­പ്പ്. തണു­ത­ണു­ത്ത സന്ധ്യ. ഹി­മ­വാ­ന്റെ മടി­ത്ത­ട്ടെ­ന്ന­പോ­ലു­ള്ള വി­ശാ­ല­മായ ഈ മൈ­താ­ന­ത്ത് നില്‍­ക്കു­മ്പോള്‍ വീ­ണ്ടും വീ­ണ്ടും നാം ഇതു തന്നെ­യോര്‍­ക്കും ജീ­വി­ച്ചി­രി­ക്കു­ന്ന­ത് എത്ര സു­ന്ദ­ര­മായ സം­ഗ­തി­യാ­ണ്.

­ബോ­ജ്ഭാ­സ­യില്‍ താ­മ­സി­ക്കാന്‍ മൂ­ന്നാ­ലി­ട­ങ്ങ­ളു­ണ്ട്. തു­ണി­കൊ­ണ്ട് അടി­ച്ചു­ണ്ടാ­ക്കിയ താല്‍­ക്കാ­ലിക ടെ­ന്റു­ക­ളാ­ണ് എല്ലാം. ഞങ്ങ­ള­തി­ലൊ­ന്നില്‍ താ­മ­സം ഏര്‍­പ്പാ­ടാ­ക്കി. ഒരു ബെ­ഡ്ഡി­ന് 250 രൂ­പ­യാ­ണ് വാ­ട­ക. ഒന്‍­പ­ത് ബെ­ഡ്ഡു­ക­ളു­ള്ള വൃ­ത്തി­യു­ള്ള ഒരു ടെ­ന്റ്. അതി­ന­ക­ത്ത് ബേ­ഗു­കള്‍ വെ­ച്ച ശേ­ഷം ഞങ്ങള്‍ പു­റ­ത്ത് കട­ന്നു­.

­പ­ത്തി­രു­പ­ത്ത­ഞ്ചൂ മീ­റ്റര്‍ ദൂ­രെ­യാ­ണ് ഭക്ഷ­ണ­ശാ­ല. ഞങ്ങള്‍ അങ്ങോ­ട്ടു­ന­ട­ന്നു. തണു­പ്പ് സഹി­ക്കാ­നാ­വു­ന്നി­ല്ല. ഭക്ഷ­ണ­ശാ­ല, മര­പ്പ­ല­ക­കള്‍ കൊ­ണ്ടു­ള്ള ഒരു നിര്‍­മ്മി­തി­യാ­ണ്. ഞങ്ങ­ളോ­രോ ഹോര്‍­ലി­ക്സി­ന് ഓര്‍­ഡര്‍­കൊ­ടു­ത്തു. പതി­വാ­യി കു­ടി­ക്കാ­ത്ത­തി­നാ­ലാ­കാം ഹോര്‍­ലി­ക്സി­ന് നല്ല സ്വാ­ദ്. രാ­ത്രി­ഭ­ക്ഷ­ണ­ത്തി­ന് കൂ­ടി ഏര്‍­പ്പാ­ടാ­ക്കിയ ശേ­ഷം ഞങ്ങള്‍ പു­റ­ത്ത് കട­ന്നു­.

­കു­റ­ച്ച് നേ­രം ചു­റ്റി­ന­ട­ന്ന­പ്പോ­ഴേ­ക്ക് തണു­പ്പ് അസ­ഹ്യ­മാ­യി­ത്തു­ട­ങ്ങി. ഞങ്ങള്‍ ടെ­ന്റി­ന­ക­ത്ത് കയ­റി. ഭക്ഷ­ണ­ത്തി­ന് അര മണി­ക്കൂര്‍ കൂ­ടി സമ­യ­മു­ണ്ട്. അതു­വ­രെ രജാ­യി­ക്കു­ള്ളില്‍ ചു­രു­ണ്ടു­കൂ­ടി കി­ട­ക്കാ­നാ­ണ് ഇപ്പോള്‍ ഞങ്ങ­ളു­ടെ തീ­രു­മാ­നം. ചില തീ­രു­മാ­ന­ങ്ങള്‍ ഉട­ന­ടി നട­പ്പി­ലാ­കും. അതി­ന് കമ്മി­റ്റി­കള്‍ കൂ­ടേ­ണ്ട ആവ­ശ്യ­മൊ­ന്നു­മി­ല്ല.

­രാ­ത്രി കി­ട­ക്കു­മ്പോള്‍ സോ­ക്സും ഗ്ളൌ­സു­മെ­ല്ലാം മാ­റ്റ­ണ­മെ­ന്ന് കരു­തി വേ­റെ കരു­തി­യി­ട്ടൊ­ക്കെ­യു­ണ്ടാ­യി­രു­ന്നു. പക്ഷേ ഒന്നും നട­ന്നി­ല്ല. ഷൂ­സി­ന്റെ ലേ­സ­ഴി­ക്കാന്‍ പോ­ലും കഴി­യാ­ത്ത­വി­ധം തണു­പ്പ് കഠി­ന­മാ­ണ്. ഒരു­വി­ധം ഷൂ­സ­ഴി­ച്ചു­വെ­ച്ച് കി­ട­ക്ക­യി­ലേ­ക്ക് കയ­റി­.

­ഭ­ക്ഷ­ണ­ത്തി­ന്റെ സമ­യ­മാ­യ­പ്പോള്‍ ഒരു പയ്യന്‍ വന്നു വി­ളി­ച്ചു. തണു­പ്പ് കാ­ര­ണം എഴു­ന്നേല്‍­ക്കാന്‍ തോ­ന്നി­യി­ല്ല. പകല്‍ മു­ഴു­വന്‍ ഡ്രൈ­ഫ്രൂ­ട്സും ബി­സ്ക്ക­റ്റും മാ­ത്ര­മാ­യി­രു­ന്നു ഭക്ഷ­ണം. നാ­ളെ­യും മറ്റൊ­ന്നും കി­ട്ടാന്‍ സാ­ദ്ധ്യ­ത­യി­ല്ല. അതു­കൊ­ണ്ട് ഭക്ഷ­ണം ഒഴി­വാ­ക്കേ­ണ്ടെ­ന്ന് ഒടു­വില്‍ തീ­രു­മാ­ന­മാ­യി­.

ആ­വി പറ­ക്കു­ന്ന പച്ച­രി­ച്ചോ­റും ദാ­ലും കോ­ളി­ഫ്ള­വര്‍ കറി­യും അച്ചാ­റു­മാ­ണ് അത്താ­ഴ­ത്തി­നു­ള്ള­ത്. വി­ശ­പ്പൊ­ന്നും തോ­ന്നി­യി­ല്ല. എന്നാ­ലും ‘അ­ത്താ­ഴ­പ­ഷ്ണി' കി­ട­ക്കേ­ണ്ടെ­ന്നാ­ണ­ല്ലോ നാ­ട്ടു­ന­ട­പ്പ്. ഞങ്ങള്‍ കാ­ര­ണ­വ­ന്മാ­രെ അനു­സ­രി­ച്ച് കു­റ­ച്ച് കഴി­ച്ചെ­ന്നു­വ­രു­ത്തി; പി­ന്നെ പു­റ­ത്തി­റ­ങ്ങി­.

­ടെ­ന്റി­ന­ക­ത്ത് വന്ന­പ്പോള്‍ വേ­റെ­യു­മു­ണ്ട് അന്തേ­വാ­സി­കള്‍. ഒരു ഉത്തര്‍­പ്ര­ദേ­ശു­കാ­രന്‍, ജര്‍­മ്മ­നി­യില്‍ നി­ന്നു­ള്ള ഒരു മദാ­മ്മ­യും സാ­യ്പും, പി­ന്നെ അമേ­രി­ക്ക­യി­ലെ ടെ­ക്സാ­സില്‍ നി­ന്നു­ള്ള യു­വ­തി­യായ എലി­സ­ബ­ത്തും. എന്റെ വല­തു­ഭാ­ഗ­ത്തു­ള്ള കട്ടി­ലി­ലാ­ണ് യു­.­പി­.­കാ­ര­ന്റെ കി­ട­പ്പ്. വി­.­കെ­.എന്‍ ഭാ­ഷ­യില്‍ പറ­ഞ്ഞാല്‍, കു­റേ ദി­വ­സ­ങ്ങള്‍­ക്ക് ശേ­ഷം ഒരു രാ­ഷ്ട്രീ­യ­ചര്‍­ച്ച അയാ­ളു­മാ­യി തരാ­യി. തൊ­ട്ട­പ്പു­റ­ത്ത് എലി­സ­ബ­ത്താ­ണ്. അവള്‍ സു­ന്ദ­രി­യും ഉത്സാ­ഹി­യു­മാ­ണ്. ആറു­മാ­സ­മാ­യി ഇന്ത്യ­യില്‍ ചു­റ്റി നട­ക്കു­ക­യാ­ണ് താ­നെ­ന്ന് എലി­സ­ബ­ത്ത് പറ­ഞ്ഞു. ഞങ്ങള്‍ കേ­ര­ള­ത്തില്‍ നി­ന്നാ­ണെ­ന്ന­റി­ഞ്ഞ­പ്പോള്‍ അവള്‍­ക്കേ­റെ സന്തോ­ഷം; എത്ര സു­ന്ദ­ര­മാ­ണ് നി­ങ്ങ­ളു­ടെ നാ­ട് എന്നൊ­രു കോം­പ്ളി­മെ­ന്റും. കി­ട­ന്നു­കൊ­ണ്ടു തന്നെ കു­റ­ച്ചു­നേ­രം അവ­ളു­മാ­യി സം­സാ­രി­ച്ചു. മു­ഖം മാ­ത്രം പു­റ­ത്ത് കാ­ണു­ന്ന വി­ധ­മാ­ണ് എന്റെ കി­ട­പ്പ്. കരി­മ്പ­ട­വും രജാ­യി­യും കൊ­ണ്ട് മൂ­ടി­യി­ട്ടും തണു­പ്പ് മാ­റു­ന്നി­ല്ല. ഒടു­വില്‍ ലൈ­റ്റ­ണ­ച്ച്, തല­വ­ഴി കരി­മ്പ­ടം കൊ­ണ്ട് മൂ­ടി, ചു­രു­ണ്ട് കൂ­ടി ഗര്‍­ഭ­പാ­ത്ര­ത്തി­ലെ­ന്ന­പോ­ലെ ഞാന്‍ കി­ട­ന്നു­.

­രാ­ത്രി­യെ­പ്പോ­ഴോ, തല­ക്ക് മീ­തെ ടെ­ന്റ്പൊ­ളി­ഞ്ഞു­വീ­ഴു­ന്ന­ത് പോ­ലെ തോ­ന്നി­യ­പ്പോ­ഴാ­ണ് ഞെ­ട്ടി­യു­ണര്‍­ന്ന­ത്. കി­ട­ന്നി­രു­ന്ന കട്ടില്‍ ശക്തി­യാ­യി കു­ലു­ങ്ങി. എഴു­ന്നേല്‍­ക്കാന്‍ നോ­ക്കു­മ്പോള്‍ പറ്റു­ന്നി­ല്ല. രജാ­യി­ക്കും കരി­മ്പ­ട­ത്തി­നും എന്തൊ­രു­ഭാ­രം. എന്താ­ണ് സം­ഭ­വി­ക്കു­ന്ന­ത് എന്ന് മന­സ്സി­ലാ­കും മുന്‍­പ് ഇരു­ട്ടില്‍ ഒര­മേ­രി­ക്കന്‍ ചി­രി കേ­ട്ടു. എന്തു പറ്റി­യെ­ന്ന എന്റെ പരി­ഭ്ര­മ­ത്തി­ന് നിര്‍­ത്താ­തെ­യു­ള്ള ചി­രി­ക്കൊ­ടു­വില്‍ എലി­സ­ബ­ത്തി­ന്റെ മറു­പ­ടി­

“എ­ന്തൊ­രു കൂര്‍­ക്കം വലി­യാ­ണ്. നി­ങ്ങ­ളെ ഉണര്‍­ത്താന്‍ വേ­ണ്ടി ഞാന്‍ കട്ടില്‍ പി­ടി­ച്ച് കു­ലു­ക്കി­യ­താ­ണ്. പേ­ടി­ക്കേ­ണ്ട.”

­പേ­ടി­ക്കേ­ണ്ട എന്ന് പറ­യാന്‍ എളു­പ്പ­മാ­ണ് പക്ഷേ പേ­ടി­ക്കാ­ത്ത അവ­സ്ഥ­യു­ണ്ടാ­കു­ന്ന­ത് അത്ര­യും എളു­പ്പ­മാ­ണോ? ഉറ­ക്കം മു­റി­ഞ്ഞ രാ­ത്രി­യില്‍ ഓരോ­ന്നാ­ലോ­ചി­ച്ച് വെ­റു­തെ കി­ട­ന്നു. ഹി­മാ­ല­യ­ത്തി­ലെ രാ­ത്രി­ക്കാ­ഴ്ച­ക­ളെ­ക്കു­റി­ച്ച് പല­രും എഴു­തി­യ­ത് പെ­ട്ടെ­ന്ന് ഓര്‍­മ്മ വന്ന­പ്പോള്‍ ഒന്നു പു­റ­ത്തി­റ­ങ്ങി­യാ­ലോ എന്ന് തോ­ന്നി. എല്ലാ­വ­രും ഉറ­ക്ക­മാ­ണ്. കൂര്‍­ക്കം വലി നി­ല­ച്ച­ല്ലോ­... എലി­സ­ബ­ത്തും ഉറ­ങ്ങി­യി­രി­ക്കും. പു­ത­പ്പെ­ടു­ത്ത് വാ­രി­പ്പു­ത­ച്ച് ശബ്ദ­മു­ണ്ടാ­ക്കാ­തെ ഞാന്‍ ടെ­ന്റി­ന് പു­റ­ത്തു വന്നു­.

gomukh1.jpg

­മ­റ­ക്കാ­നാ­വി­ല്ല ആ കാ­ഴ്ച. പച്ച­ക്കു­ന്നു­ക­ളും മൈ­താ­ന­വും നി­ലാ­വില്‍ മു­ങ്ങി­നില്‍­ക്കു­ക­യാ­ണ്. ആകാ­ശ­ത്ത് വാ­രി­വി­ത­റി­യ­പോ­ലെ നൂ­റാ­യി­രം നക്ഷ­ത്ര­ങ്ങള്‍. ദൂ­രെ അചും­ബി­ത­മായ മഞ്ഞു­മ­ല­ക­ളു­ടെ നീ­ണ്ട­നി­ര. തൊ­ട്ട­ടു­ത്ത് ശാ­ന്ത­മാ­യൊ­ഴു­കു­ന്ന ഭാ­ഗീ­ര­ഥി­ക്ക് പരി­പൂര്‍­ണ്ണ­മായ വെ­ള്ളി­നി­റം. യഥാര്‍­ത്ഥ അത്ഭു­ത­ങ്ങള്‍ പ്ര­കൃ­തി­യി­ലെ അത്ഭു­ത­ങ്ങ­ളാ­ണ്. നാ­മവ കണ്‍­തു­റ­ന്ന് കാ­ണ­ണ­മെ­ന്ന് മാ­ത്രം. കു­റ­ച്ചു­നേ­രം അവി­ടെ നി­ന്നു. പി­ന്നെ ജീ­വി­ത­ത്തി­ലെ സൌ­ഭാ­ഗ്യ­ങ്ങള്‍­ക്ക് നന്ദി പറ­ഞ്ഞ് ടെ­ന്റി­ന­ക­ത്തേ­ക്ക് കയ­റി. ഉറ­ക്ക­ത്തി­ന്റെ ദേ­വത എന്നെ കാ­ത്തി­രി­ക്കു­ക­യാ­ണ്.

അ­തി­രാ­വി­ലെ എഴു­ന്നേ­റ്റു. പു­റ­ത്തെ തണു­പ്പില്‍ ചി­രി­ക്കു­ന്ന മു­ഖ­വു­മാ­യി ലക്ഷ്മണ്‍. ചൂ­ടു­ള്ള ഒരു ചായ കു­ടി­ച്ച­പ്പോള്‍ തണു­പ്പി­ന് തെ­ല്ലൊ­രാ­ശ്വാ­സം. കു­റ­ച്ച് ചൂ­ടു­വെ­ള്ളം സം­ഘ­ടി­പ്പി­ച്ച് പല്ല് തേ­ച്ചു. കു­ളി ഇവി­ടെ ഒര­ന്ധ­വി­ശ്വാ­സ­മാ­ണ്. അതൊ­ഴി­വാ­ക്കാ­വു­ന്ന­തേ­യു­ള്ളൂ­.

­ഗോ­മു­ഖി­ലേ­ക്ക് നാ­ല് കി­ലോ­മീ­റ്റര്‍ കൂ­ടി­യു­ണ്ട്. ആകാ­വു­ന്ന­ത്ര വേ­ഗ­ത്തില്‍ ഞങ്ങള്‍ നട­ന്നു. വലിയ ഉരു­ളന്‍ കല്ലു­കള്‍­ക്ക് മീ­തെ­യാ­ണ് നട­ത്തം ഇട­ക്ക് വഴി­യില്‍ ഒരു സന്യാ­സി­യെ കണ്ടു. കു­റ­ച്ചു­നേ­രം അവി­ടെ തങ്ങി­യ­ശേ­ഷം വീ­ണ്ടും നട­ത്തം തു­ടര്‍­ന്നു. പത്ത് മണി­യോ­ടെ ഞങ്ങള്‍ ഗോ­മു­ഖി­ലെ­ത്തി­.

­ഭാ­ഗീ­ര­ഥി­യെ­ന്നാ­ണ് ഇവി­ടെ ഗം­ഗ­യു­ടെ പേ­ര്. സമു­ദ്ര­നി­ര­പ്പില്‍ നി­ന്ന് 13,000 അടി ഉയ­ര­ത്തി­ലാ­ണ് ഗോ­മു­ഖം. വി­ശാ­ല­മാ­യൊ­രു മഞ്ഞു­മ­ല­യു­ടെ അടി­യി­ലു­ള്ള ഒരു ഗു­ഹ­യില്‍ നി­ന്ന് വെ­ള്ളം പു­റ­ത്തേ­ക്കൊ­ഴു­കു­ക­യാ­ണ്. ഗം­ഗ­യു­ടെ ഉദ്ഭ­വ­മാ­യി കണ­ക്കാ­ക്കു­ന്ന­ത് ഇതി­നെ­യാ­ണ്. ഗോ­മു­ഖി­നും മു­ക­ളില്‍ സ്ഥി­തി­ചെ­യ്യു­ന്ന തപോ­വ­ന­ത്തി­നും നന്ദ­ന­വ­ന­ത്തി­നും ഇട­യില്‍ പര­ന്നു­കി­ട­ക്കു­ന്ന, പതി­നെ­ട്ട് കി­ലോ­മീ­റ്റ­റോ­ളം നീ­ള­മു­ള്ള പ്രാ­ചീ­ന­മായ ഗം­ഗോ­ത്രി ഗ്ളോ­സി­യ­റി­ന്റെ മു­ഖ­ദ്വാ­ര­മാ­ണ് ഗോ­മു­ഖം. ഗ്ളോ­സി­യ­റി­ന­ടി­യി­ലൂ­ടെ ഒഴു­കി­യെ­ത്തു­ന്ന വെ­ള്ള­മാ­ണ് ഗോ­മു­ഖി­ലൂ­ടെ പു­റ­ത്തു­വ­രു­ന്ന­ത്. 1818ല്‍ ഇവി­ടം സന്ദര്‍­ശി­ച്ച ഹെ­ഡ്ഗ­സന്‍, ഹെര്‍­ബര്‍­ട്ട് എന്നീ രണ്ട് ബ്രി­ട്ടീ­ഷ് ഓഫീ­സര്‍­മാ­രാ­ണ് ഗോ­മു­ഖ­ത്തെ­ക്കു­റി­ച്ചു­ള്ള ആദ്യ­സൂ­ച­ന­കള്‍ നല്‍­കി­യ­ത്.

എ­ല്ലാ വലിയ കാ­ര്യ­ങ്ങള്‍­ക്കും എത്ര വി­നീ­ത­മായ തു­ട­ക്ക­മാ­ണു­ണ്ടാ­വുക എന്നോര്‍­ക്കു­ക­യാ­യി­രു­ന്നു ഞാ­ന­പ്പോള്‍. ഗം­ഗ­യു­ടെ ഉദ്ഭ­വ­സ്ഥാ­ന­ത്താ­ണ് ഞങ്ങ­ളി­പ്പോള്‍. ഇത് തന്നെ­യാ­ണോ യഥാര്‍­ത്ഥ­ത്തില്‍ ഗം­ഗ­യു­ടെ ഉദ്ഭ­വം? ചെ­റു­തും വലു­തു­മായ പല നദി­കള്‍ ചേര്‍­ന്നു­ണ്ടാ­കു­ന്ന ഒരു മഹാ­പ്ര­വാ­ഹ­ത്തി­ന്റെ പേ­രാ­ണ് ­ഗം­ഗ. ഗോ­മു­ഖില്‍ നി­ന്നു­ള്ള ഭാ­ഗീ­ര­ഥി­യും ബദ­രി­യില്‍ നി­ന്നു­ള്ള അള­ക­ന­ന്ദ­യും കേ­ദാ­റില്‍ നി­ന്നു­ള്ള മന്ദാ­കി­നി­യു­മാ­ണ് അതില്‍ പ്ര­ധാ­നം. മന്ദാ­കി­നി­യും അള­ക­ന­ന്ദ­യും രു­ദ്ര­പ്ര­യാ­ഗില്‍ വെ­ച്ച് കൂ­ടി­ച്ചേര്‍­ന്ന് അള­ക­ന­ന്ദ എന്ന പേ­രി­ലാ­ണ് പി­ന്നീ­ടൊ­ഴു­കു­ന്ന­ത്. ബദ­രി­ക്കു­മ­പ്പു­റം മാ­ന­യില്‍ നി­ന്ന് 21 കി­.­മീ­റ്റര്‍ വട­ക്ക് ഭഗീ­ര­ഥ്ഖ­ര­ക്, സതോ­പ­ന്ത് എന്നീ ഹി­മാ­നി­ക­ളു­ടെ സം­ഗ­മ­സ്ഥാ­ന­ത്ത് നി­ന്നാ­ണ് യഥാര്‍­ത്ഥ­ത്തില്‍ അള­ക­ന­ന്ദ­യു­ടെ ഉദ്ഭ­വം. നന്ദ­പ്ര­യാ­ഗി­ന് താ­ഴെ കര്‍­ണ്ണ­പ്ര­യാ­ഗില്‍ വെ­ച്ച് അള­ക­ന­ന്ദ, പി­ണ്ഡാര്‍ നദി­യു­മാ­യി സമ്മേ­ളി­ക്കു­ന്നു. ഗോ­മു­ഖില്‍ നി­ന്നു­ള്ള ഭാ­ഗീ­ര­ഥി 18 കി­.­മീ­റ്റര്‍ ഒഴു­കി ഗം­ഗോ­ത്രി­യി­ലെ­ത്തു­മ്പോള്‍ ജാ­ഹ്ന­വി നദി അതില്‍ ചേ­രു­ന്നു. ഭാ­ഗീ­ര­ഥി­യും അള­ക­ന­ന്ദ­യും ദേ­വ­പ്ര­യാ­ഗില്‍ വെ­ച്ച് സമ്മേ­ളി­ക്കു­മ്പോള്‍ അതി­ന് ഗം­ഗ­യെ­ന്ന പേര്‍­വ­രു­ന്നു­.

­ലോ­ക­ത്തി­ലെ അതി­പു­രാ­ത­ന­മായ സം­സ്കാ­ര­ങ്ങ­ളി­ലൊ­ന്ന് രൂ­പം കൊ­ണ്ട ഒരു മഹാ­ന­ദി­യു­ടെ ഉദ്ഭ­വ­സ്ഥാ­ന­ത്താ­ണ് ഞങ്ങ­ളി­പ്പോള്‍. എന്റെ സി­ര­ക­ളി­ലൂ­ടെ ആവേ­ശ­ത്തി­ന്റെ തി­ര­കള്‍ ആര്‍­ത്തി­ര­മ്പു­ന്ന­ത് ഞാ­ന­റി­ഞ്ഞു. മഹാ­ജ­ന­പ­ഥ­ങ്ങള്‍, യു­ദ്ധ­ങ്ങള്‍, കെ­ടു­തി­കള്‍, ക്ഷാ­മം, വരള്‍­ച്ച, വെ­ള്ള­പ്പൊ­ക്കം, ചതി­... എല്ലാ­റ്റി­നും മീ­തെ മാ­ന­വ­രാ­ശി­യു­ടെ ഉയിര്‍­ത്തെ­ഴു­ന്നേല്‍­പ്പി­ന്റെ മഹാ­ച­രി­ത­ങ്ങള്‍.... ഒരു സി­നി­മ­യി­ലെ­ന്ന­പോ­ലെ ചരി­ത്രം ചു­രു­ള­ഴി­ഞ്ഞ് എന്റെ മന­സ്സി­ലൂ­ടെ കട­ന്നു­പോ­യി. ആയി­ര­ത്താ­ണ്ടു­ക­ളാ­യി എത്ര­യോ മനു­ഷ്യോ­തി­ഹാ­സ­ങ്ങള്‍­ക്ക് കാ­ര­ണ­ഭൂ­ത­യാ­യ, സര്‍­വ്വ­സാ­ക്ഷി­യായ ഗം­ഗ.

“ഇ­പ്പോള്‍ പോ­യാ­ലേ ഇരു­ളും മുന്‍­പ് ഗം­ഗോ­ത്രി­യി­ലെ­ത്തൂ­.” ലക്ഷ്മണ്‍ ഓര്‍­മ്മി­പ്പി­ച്ച­പ്പോ­ഴാ­ണ് ചി­ന്ത­യില്‍ നി­ന്നു­ണര്‍­ന്ന­ത്. ഞങ്ങള്‍ തി­രി­ച്ചു നട­ന്നു. ആറ് മണി­യോ­ടെ ഗം­ഗോ­ത്രി­യി­ലെ­ത്തി. പി­രി­യാന്‍ നേ­ര­ത്ത് ഞാ­നെ­ന്റെ ഓവര്‍­കോ­ട്ട് ലക്ഷ്മ­ണി­ന് സമ്മാ­നി­ച്ചു. നന്ദി­സൂ­ച­ക­മാ­യി ചി­രി­ച്ചു­കൊ­ണ്ട് അയാള്‍ പറ­ഞ്ഞു “ഗം­ഗാ­മാ­താ­വ് അനു­ഗ്ര­ഹി­ക്ക­ട്ടെ. താ­ങ്കള്‍­ക്ക് നൂ­റ് പു­ണ്യം കി­ട്ടും­”.

­പു­ണ്യം കി­ട്ടു­മെ­ങ്കില്‍ അതെ­നി­ക്കാ­യി­രി­ക്കി­ല്ല ലക്ഷ്മണ്‍. ഞാ­നി­ങ്ങോ­ട്ട് പോ­രു­ക­യാ­ണെ­ന്നു പറ­ഞ്ഞ­പ്പോള്‍ എന്റെ സു­ഹൃ­ത്ത് ഷൈന്‍ സമ്മാ­നി­ച്ച­താ­ണീ­കോ­ട്ട്. ഞാ­ന­ത് നി­ങ്ങള്‍­ക്ക് തന്നു. ഒരാ­ഴ്ച കൂ­ടി കഴി­ഞ്ഞാല്‍ ഞങ്ങ­ളീ മല­യി­റ­ങ്ങും. പ്ര­കൃ­തി­യെ­പ്പോ­ലെ ജീ­വി­ത­വും ഞങ്ങള്‍­ക്ക് പി­ന്നെ ചൂ­ടാ­ണ്. അവി­ടെ ഈ കോ­ട്ടെ­ന്തി­നാ­ണ്? നി­ങ്ങ­ളോ­... എപ്പോ­ഴെ­ങ്കി­ലും വരു­ന്ന സഞ്ചാ­രി­ക­ളെ­യും കൊ­ണ്ട് ഈ കൊ­ടും­ത­ണു­പ്പി­ലി­ങ്ങ­നെ മല­കള്‍ കയ­റി­യി­റ­ങ്ങു­ന്നു. ഇത് നി­ങ്ങള്‍­ക്കാ­ണ് വേ­ണ്ട­ത്.

­മ­ന­സ്സില്‍ ഞാ­ന­യാള്‍­ക്ക് ആശം­സ­കള്‍ നേര്‍­ന്നു. ഭാ­ഗീ­ര­ഥി­യു­ടെ തീ­ര­ങ്ങ­ളില്‍ നി­ങ്ങ­ളു­ടെ കു­ഞ്ഞു­ങ്ങള്‍ സന്തോ­ഷ­ത്തോ­ടെ വള­ര­ട്ടെ. ഓര്‍­ത്തു­നോ­ക്കി­യി­ട്ടു­ണ്ടോ ലക്ഷ്മണ്‍, സന്തോ­ഷ­ത്തോ­ടെ­യി­രി­ക്കു­ന്ന­ത് എത്ര സന്തോ­ഷ­മു­ള്ള കാ­ര്യ­മാ­ണ്.

­കെ. ജയ­ദേ­വന്‍

0 Comments

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
5 + 4 =
Solve this simple math problem and enter the result. E.g. for 1+3, enter 4.
To prevent automated spam submissions leave this field empty.
feedback