കുമരകം - ചില കായല്‍ക്കനവുകള്‍

­ലോ­ക­ടൂ­റി­സം ഭൂ­പ­ട­ത്തില്‍ കേ­ര­ള­ത്തി­ന്റെ മേല്‍­വി­ലാ­സ­ബി­ന്ദു­വാ­യി അട­യാ­ള­പ്പെ­ടു­ത്ത­പ്പെ­ട്ടി­രി­ക്കു­ന്ന ഒരു കൊ­ച്ചു­ഗ്രാ­മ­മാ­ണ്‌ കു­മ­ര­കം. കു­മ­ര­ക­ത്തി­ന­ടു­ത്ത്‌ താ­മ­സി­ക്കു­ന്ന­വര്‍ പല­പ്പോ­ഴും, അത്ഭു­തം കൂ­റാ­റു­ണ്ട്‌, എന്തു കാ­ണാ­നാ­ണീ മറു­നാ­ടന്‍ മദാ­മ്മ­മാ­രും സാ­യ്‌­പ­ന്മാ­രും നാ­ടന്‍ സാ­യ്‌­പ­ന്മാ­രും മദാ­മ്മ­മാ­രും ഇവി­ടി­ങ്ങ­നെ വരു­ന്ന­തെ­ന്ന്‌. ഒറ്റ­നോ­ട്ട­ത്തില്‍ കണ്ടെ­ത്താ­നാ­കാ­ത്ത അനേ­കം സൂ­ക്ഷ്‌­മ­സൗ­ന്ദ­ര്യ­ങ്ങ­ളു­ടെ അക്ഷ­യ­ഖ­നി­യാ­ണ്‌ കു­മ­ര­ക­ത്തി­ന്റെ ജല­പ്ര­കൃ­തി­യെ­ന്ന­ത്‌ നാ­ട്ടു­കാര്‍­ക്ക്‌ മന­സ്സി­ലാ­ക്കാ­നാ­വി­ല്ല. കാ­ര­ണം, അവ­രെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഈ വെ­ള്ളം അവ­രു­ടെ ജീ­വി­ത­ത്തി­ന്റെ ഭാ­ഗ­മാ­ണ്‌. ജീ­വി­ത­ത്തി­ലൂ­ടെ­യാ­ണ്‌ ആ വെ­ള്ളം ഒഴു­കു­ന്ന­ത്‌.

­ചി­ല­പ്പോള്‍ അവ­രെ മു­ടി­പ്പി­ക്കു­ന്ന സം­ഹാ­ര­രൂ­പി­ണി­യു­ടെ രൂ­പം കൈ­ക്കൊ­ള്ളാ­റു­ണ്ടെ­ങ്കി­ലും ഇവി­ടെ ജലം അവ­രു­ടെ സര്‍­വ­ദാ­യി­നി­യാ­ണ്‌. അവ­രു­ടെ കു­ളി­യും പല്ലു­തേ­പ്പും മു­തല്‍ വസ്‌­ത്രം അല­ക്ക­ലും വീ­ട്ടാ­വ­ശ്യ­ങ്ങ­ളും വരെ നി­റ­വേ­റ്റു­ന്ന ജലം­ത­ന്നെ­യാ­ണ്‌ അവ­രു­ടെ വരു­മാ­ന­ത്തി­ന്റെ ഉറ­വി­ട­വും. കൈ­ച്ചൂ­ണ്ട­യി­ട്ട്‌ വീ­ട്ടാ­വ­ശ്യ­ത്തി­ന്‌ മീന്‍ പി­ടി­ക്കു­ന്ന­തും വി­ല്‌­ക്കാന്‍ പി­ടി­ക്കു­ന്ന­തും കൊ­ച്ചു­വ­ള്ള­ത്തില്‍ രാ­ത്രി വെ­ളു­പ്പി­ച്ച്‌ കരി­മീ­നും ചെ­മ്മീ­നും കൊ­ണ്ടു­വ­ന്ന്‌ നാ­ടന്‍ റി­സോര്‍­ട്ടു­ക­ളില്‍ വി­റ്റ്‌ ജീ­വി­ക്കു­ന്ന­തു­മെ­ല്ലാം ഈ കാ­യല്‍-നദീ­സം­ഗ­മ­സ്ഥ­ല­ത്തെ ഓള­പ്പ­ര­പ്പു­കള്‍­ക്കു മേല്‍­ത­ന്നെ­.

­കു­മ­ര­ക­ത്തേ­ക്കു­ള്ള ­യാ­ത്ര തനി­നാ­ടന്‍ സൗ­ഖ്യ­മാ­ക്കി­മാ­റ്റാന്‍ ഞങ്ങള്‍ തി­ര­ഞ്ഞെ­ടു­ത്ത വാ­ഹ­നം സര്‍­ക്കാ­രി­ന്റെ ബസ്‌ തന്നെ­യാ­ണ്‌. ­കോ­ട്ട­യം­ നഗ­ര­ത്തി­ന്റെ പ്രാ­ന്ത­പ്ര­ദേ­ശ­ത്തു­ള്ള, നഗ­ര­ത്തി­ലെ മു­ഖ്യ പ്രൈ­വ­റ്റ്‌ ബസ്‌ സ്റ്റാ­ന്റായ നാ­ഗ­മ്പ­ടം ബസ്‌­സ്റ്റാ­ന്റില്‍ നി­ന്ന്‌ ഓരോ മൂ­ന്നു­നി­മി­ഷം കൂ­ടു­മ്പോ­ഴും കു­മ­ര­ക­ത്തേ­ക്ക്‌ ബസ്സു­ണ്ട്‌. കൂ­ടു­ത­ലും പ്രൈ­വ­റ്റ്‌ ബസ്സു­ക­ളാ­ണ്‌. ട്രാന്‍­സ്‌­പോര്‍­ട്‌ സ്റ്റാ­ന്റില്‍ നി­ന്നു പു­റ­പ്പെ­ടു­ന്ന ബസ്സു­ക­ളും പ്രൈ­വ­റ്റ്‌ സ്റ്റാ­ന്റില്‍ വന്നേ പോ­കു­ക­യു­ള്ളൂ. ഈയി­ടെ കൈ­പ്പു­ഴ­മു­ട്ട്‌ പാ­ലം കൂ­ടി പണി­തു­പൂര്‍­ത്തി­യാ­യ­തോ­ടെ, ഇതൊ­രു പ്ര­ധാ­ന­റൂ­ട്ടാ­യി മാ­റു­ക­യും ചെ യ്‌­ത­തി­നാല്‍ അനേ­കം ബസ്സു­ക­ളാ­ണ്‌ ഈ റൂ­ട്ടി­ലോ­ടു­ന്ന­ത്‌. കോ­ട്ട­യ­ത്തു­നി­ന്ന്‌ വൈ ക്കം, ചേര്‍­ത്ത­ല, ആല­പ്പുഴ എന്നീ സ്ഥ­ല­ങ്ങ­ളി­ലേ­ക്കു­ള്ള ബസ്സു­കള്‍ ഈ വഴി­യും ഓടു­ന്നു. എന്നാ­ലും ഓരോ ബസ്സി­ലും രണ്ടു ബസ്സില്‍­കൊ­ള്ളാ­നു­ള്ള ആളു­ക­ളു­ണ്ടെ­ന്നു­മാ­ത്രം­.

­ബ­സ്സില്‍ 45 മി­നി­റ്റോ­ള­മെ­ടു­ക്കും ­കു­മ­ര­കം­ ടൂ­റി­സ്റ്റ്‌ ഗ്രാ­മ­ത്തി­ലെ­ത്താന്‍. ല എന്ന അ ക്ഷ­ര­ത്തി­ലാ­രം­ഭി­ക്കു­ന്ന സം­ഗ­തി­ക­ളു­ടെ നാ­ടാ­ണ്‌ കോ­ട്ട­യ­മെ­ന്നു പറ­യാ­റു­ണ്ട്‌. ദ ലാ­ന്റ്‌ ഓഫ്‌ ലെ­റ്റേ­ഴ്‌­സ്‌, ലേ­ക്‌­സ്‌ ആന്റ്‌ ലാ­റ്റ­ക്‌­സ്‌ എന്ന്‌. കു­മ­ര­ക­ത്തെ­പ്പ­റ്റി അങ്ങ നെ പറ­യു­ക­യാ­ണെ­ങ്കില്‍ ക എന്ന അക്ഷ­ര­ത്തി­ലാ­രം­ഭി­ക്കു­ന്ന സം­ഗ­തി­ക­ളു­ടെ നാ­ടാ­ണെ­ന്നു പറ­യേ­ണ്ടി­വ­രും. ദ ലാ­ന്റ്‌ ഓഫ്‌ ­ക­രി­മീന്‍, ­കാ­യല്‍, ­ക­പ്പ ആന്റ്‌ കള്ള്‌. കു­മ­ര­ക­ത്തേ­ക്ക്‌ നാ­ടന്‍ നാ­ടു­കാ­ണി­ക­ളെ ആകര്‍­ഷി­ക്കു­ന്ന പ്ര­ധാ­ന­സം­ഗ­തി­ക­ളാ­ണ്‌ കു­ര­ക­ത്തെ കള്ളു­ഷാ­പ്പു­ക­ളും അവി­ട­ത്തെ കപ്പ­യും കരി­മീ­നും. ഇപ്പോള്‍ സാ­യ്‌­പ­ന്മാ­രു­ടെ പ്രി­യ­വി­ഭ­വ­ങ്ങ­ളാ­യി ഇവ­യ്‌­ക്ക്‌ സ്ഥാ­ന­ക്ക­യ­റ്റം കി­ട്ടി­യെ­ന്ന്‌ കണ്ട­റി­ഞ്ഞു­.

­ക­വ­ണാ­റ്റിന്‍­ക­ര­യി­ലെ പു­ഴ­യ്‌­ക്ക­രി­കി­ലു­ള്ള സ്റ്റോ­പ്പില്‍ ബസ്സി­റ­ങ്ങി­യാല്‍, ലോ­ക­പ്ര­ശ­സ്‌­ത­മായ കു­മ­ര­കം പക്ഷി­സ­ങ്കേ­ത­ത്തി­ലേ­ക്കു­ള്ള പ്ര­വേ­ശ­ന­ദ്വാ­രം കാ­ണാം. അതി­ന­പ്പു­റം പണ്ട­ത്തെ ബേ­ക്കര്‍ സാ­യ്‌­പി­ന്റെ മാ­ളിക പ്രൗ­ഢി­യോ­ടെ തല­യു­യര്‍­ത്തി­പ്പി­ടി­ച്ചു­നി­ല്‌­ക്കു­ന്നു. ഇന്നി­പ്പോ­ള­ത്‌ സാ­യ്‌­പി­ന്റെ മാ­ളി­ക­യ­ല്ല. അതാ­ണ്‌ കു­മ­ര­ക­ത്തെ ടാ­ജ്‌ ഹോ­ട്ടല്‍. ടൂ­റി­സ­മെ­ന്നാല്‍ ആഡം­ബ­ര­വും ധൂര്‍­ത്തും നി­റ­ഞ്ഞ ജീ­വി­ത­മാ­ണെ­ന്ന സങ്ക­ല്‌­പം ഇവി­ടെ കൊ­ണ്ടു­വ­ന്ന­വ­രില്‍ പ്ര­മു­ഖ­രായ ഹോ­ട്ടല്‍ ഗ്രൂ­പ്പ്‌­സ്‌.

­ടാ­ജാ­ണ്‌ കു­മ­ര­ക­ത്ത്‌ ആദ്യം വന്ന­ത്‌. പി­ന്നെ അനേ­കം ഹോ­ട്ട­ലു­കള്‍ വന്നു. ഇന്നി­പ്പോള്‍ കു­മ­ര­കം അത്യാ­ഡം­ബ­ര­ഹോ­ട്ട­ലു­ക­ളു­ടെ പറു­ദീ­സ­യാ­ണ്‌. ടാ­ജി­നു പു­റ­മേ, ഗോള്‍­ഡന്‍ ട്യൂ­ലി­പ്‌, കോ­ക്ക­ന­ട്ട്‌ ലഗൂണ്‍, അബാ­ദ്‌ പ്ലാ­സ, റാ­ഡി­സണ്‍ തു­ട­ങ്ങിയ വന്‍­കിട ഹോ­ട്ടല്‍ ശൃം­ഖ­ല­ക്കാ­രു­ടെ മു­ഴു­വന്‍ ഹോ­ട്ടല്‍ സമു­ച്ച­യ­ങ്ങള്‍ ഇവി­ടു­ണ്ട്‌. അതേ­സ­മ­യം ഇട­ത്ത­രം ആളു­കള്‍­ക്ക്‌ താ­മ­സി­ക്കാന്‍ ഇട­ത്ത­രം റി­സോ ര്‍­ട്ടു­ക­ളും ധാ­രാ­ളം. കു­റ­ഞ്ഞ ചെ­ല­വില്‍ താ­മ­സി­ക്കാന്‍ നാ­ടന്‍ ഗ്രാ­മീണ വീ­ടു­ക­ളില്‍ അധി­കൃ­ത­വും അന­ധി­കൃ­ത­വു­മായ താ­മ­സ­ങ്ങള്‍ റെ­ഡി­.

­കു­മ­ര­ക­ത്തി­ന്റെ സു­ഖ­വാ­സ­സാ­ദ്ധ്യത രണ്ടു­ത­ര­ത്തി­ലാ­ണ്‌. ഒന്ന്‌, അവി­ട­ത്തെ പ്ര കൃ­തി­യു­ടെ രമ്യ­ഹൃ­ദ്യ­ത­ക­ളില്‍ തല­ചാ­യ്‌­ച്‌, മണ്ണി­ന്റെ ആര്‍­ദ്ര­ത­യി­ലും മര­ങ്ങ­ളു­ടെ കു­ളിര്‍­മ­യി­ലും മന­സ്സു­ചാ­യ്‌­ച്‌ ഇവി­ടെ ഒന്നോ രണ്ടോ തര­വും സൗ­ക­ര്യ­വും മടി­ശ്ശീ­ല­യു­ടെ കന­വും പോ­ലെ, അതി­ല­ധി­കം ദി­വ­സ­ങ്ങ­ളോ താ­മ­സി­ക്കു­ക. ഇവി­ട­ത്തെ നാ­ടന്‍ രു­ചി­ക­ളില്‍ നാ­വോ­ടി­ച്ച്‌ അതി­ന്റെ ഉഗ്ര­ര­സ­ങ്ങള്‍ കു­ട­ലു­ക­ളില്‍ പൂ­വി­രി­യി­ക്കു­ന്ന­ത­റി­യു­ക. രണ്ട്‌, ലോ­ക­ത്തെ ഏറ്റ­വും മനോ­ഹ­ര­മായ കാ­യല്‍­പ്പ­ര­പ്പ്‌ എന്ന്‌ വി­ശേ­ശി­പ്പി­ക്ക­പ്പെ­ടു­ന്ന ഇവി­ട­ത്തെ കാ­യല്‍­മെ­ത്ത­മേല്‍ തെ­ന്നി­യും തെ­റി­ച്ചും യാ­ത്ര ചെ­യ്യു­ക. അതി­ന്‌ കൊ­ച്ചു­വ­ള്ളം മു­തല്‍ ­കെ­ട്ടു­വ­ള്ളം­ വരെ റെ­ഡി. കാ­ശി­ന്റെ പോശ പോ­ലെ മതി, ആശ.

­കൊ­ച്ചു­വ­ള്ള­ത്തില്‍ പാ­തി­രാ­മ­ണല്‍ വരെ പോ­യി തി­രി­ച്ചു­വ­രാന്‍ വള്ള­ക്കാ­രന്‍ ചോ­ദി­ക്കു­ന്ന­താ­ണു കൂ­ലി. ചി­ല­പ്പോള്‍ മു­ന്നൂ­റ്‌. ചി­ല­പ്പോള്‍ അറു­ന്നൂ­റ്‌. ബോ­ട്ടില്‍ മണി­ക്കൂ­റി­ന്‌ ഇരു­ന്നൂ­റു­രൂപ വച്ചാ­ണ്‌. സ്‌­പീ­ഡ്‌ ബോ­ട്ടില്‍ അതി­ലും കൂ­ടും. കു­മ­ര­ക­ത്തി­ന്റെ രാ­ജ­കീ­യ­ത­യായ കെ­ട്ടു­വ­ള്ള­ത്തി­ലെ യാ­ത്ര­യ്‌­ക്ക്‌ പല­നി­ല­വാ­ര­വും പല നി­ര­ക്കു­മാ­ണ്‌. വണ്‍ ബെ­ഡ്‌ റൂം മു­തല്‍ ത്രീ ബെ­ഡ്‌ റൂ­മും കോണ്‍­ഫ­റന്‍­സ്‌ ഹാ­ളും വരെ­യു­ള്ള കെ­ട്ടു­വ­ള്ള­ങ്ങള്‍. രണ്ടാ­യി­രം മു­തല്‍ ഇരു­പ­ത്ത­യ്യാ­യി­രം രൂപ വരെ റേ­റ്റ്‌. താ­മ­സ­ത്തി­നു­ള്ള മു­റി­കള്‍­ക്കും അങ്ങ­നെ തന്നെ. ഇട­ത്ത­രം റി­സോര്‍­ട്ടു­ക­ളില്‍ അഞ്ഞൂ­റു മു­തല്‍ ഈടാ­ക്കു­മ്പോള്‍ വന്‍­കി­ട­ഹോ­ട്ട­ലു­ക­ളില്‍ ഇരു­പ­തി­നാ­യി­രം വരെ ഈടാ­ക്കു­ന്നു­.

­കാ­യല്‍­പ്പ­ര­പ്പി­ലൂ­ടെ­യു­ള്ള കറ­ക്ക­മാ­ണ്‌ കു­മ­ര­ക­ത്തി­ന്റെ വി­നോ­ദ­സ­ഞ്ചാര ശരീ­ര­ത്തി­ലെ രക്ത­യോ­ട്ടം. അതി­മ­നോ­ഹ­ര­മായ വി­ശാ­ല­കാ­ഴ്‌­ച­ക­ളില്‍ പ്ര­കൃ­തി­യു­ടെ വി­ശാ­ല­ഗം­ഭീ­ര­വും അതീ­ത­വു­മായ മൂ­ക­ഗ­ഹ­നത അനു­ഭ­വി­ച്ച­റി­യാം. അതേ­സ­മ­യം, പ്ര­കൃ­തി­യെ മനു­ഷ്യന്‍ മൂ­ക്കു­ക­യ­റി­ട്ടു­വ­ലി­ക്കു­ന്ന­തു കാ­ണു­മ്പോള്‍ സങ്ക­ടം വന്നു­പോ­കും. കെ­ട്ടു­വ­ള്ളം കട­ന്നു­പോ­കു­ന്ന, കാ­യല്‍­പ്പ­ര­പ്പി­ലേ­ക്കു­ള്ള ജല­വ­ഴി­ക­ളി­ലി­രു­പു­റ­വും വന്‍ റി­സോര്‍­ട്ടു­ക­ളില്‍ സു­ഖ­ജീ­വി­തം കാ­യു­ന്ന വി­ദേ­ശി­കള്‍.

­ജ­ല­പാ­ത­ക­ളി­ലൂ­ടെ റാ­ണി, ചി­ത്തിര തു­ട­ങ്ങിയ കാ­യല്‍­കൃ­ഷി­നി­ല­ങ്ങ­ളും കര­ക­ളും കണ്ട്‌, പാ­തി­രാ­മ­ണല്‍ എന്ന ഭീ­ക­ര­സൗ­ന്ദ­ര്യ­ത്തി­ന്റെ ദ്വീ­പും സന്ദര്‍­ശി­ച്ച്‌ മട­ങ്ങു­മ്പോള്‍ സന്ധ്യ­യാ­കും. കു­മ­ര­ക­ത്തി­ന്റെ ശാ­ലീ­ന­ത­യു­ടെ ച്ഛായ ജല­ത്തില്‍ പള്ളി­യു­റ­ക്ക­ത്തി­ന്‌ കോ­പ്പു­കൂ­ട്ടു­ന്ന­ത്‌, വി­ഷാ­ദ­ച്ഛായ നി­റ­ഞ്ഞ സാ­യ­ന്തന ശ്യാ­മ­ഭാ­വ­ത്തി­ന്റെ പശ്ചാ­ത്ത­ല­ത്തില്‍ കാ­ണു­ന്ന­താ­ക­ട്ടെ, കു­മ­ര­ക­ത്തെ ചെ­റു­ക­റ­ക്ക­ത്തി­ലെ അവ­സാ­ന­ത്തെ കാ­ഴ്‌­ച; ആ കാ­ഴ്‌­ച­യു­ടെ മന­സ്സു­ഖ­മാ­ക­ട്ടെ തല്‌­ക്കാ­ലം­.

0 Comments

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
1 + 11 =
Solve this simple math problem and enter the result. E.g. for 1+3, enter 4.
To prevent automated spam submissions leave this field empty.
feedback