വലതുദാസ്യത്തിന്റെ ലാവലിന്‍ ന്യായങ്ങള്‍

(ചന്ദ്രപ്പന്റെ പി­ണ­റാ­യി­പ്പ­ക - ഭാ­ഗം രണ്ട്)

­സി­പിഐ സം­സ്ഥാന സെ­ക്ര­ട്ട­റി­യാ­യി ചു­മ­ത­ല­യേ­റ്റ­യു­ട­നെ കോണ്‍­ഗ്ര­സി­നെ­ക്കു­റി­ച്ചു­ള്ള തന്റെ പ്ര­തീ­ക്ഷ­കള്‍ ചന്ദ്ര­പ്പന്‍ ഇങ്ങ­നെ പങ്കു­വെ­ച്ചു­:

ഇ­ന്ത്യ­യില്‍ വി­പ്ല­വം നട­ത്താന്‍ ദേ­ശീയ ബൂര്‍­ഷ്വാ­സി­യ്ക്കും പങ്കു­ണ്ട്. ഇന്ത്യ­യി­ലെ ഇരു കമ്മ്യൂ­ണി­സ്റ്റു പാര്‍­ട്ടി­ക­ളും ചേര്‍­ന്നു നി­ന്നാല്‍ വി­പ്ല­വം നട­ത്താ­മെ­ന്ന് ആരും വി­ശ്വ­സി­ക്കു­ന്നി­ല്ല. ഇട­തു­പാര്‍­ട്ടി­ക­ളെ­ല്ലാം ചേര്‍­ന്നു നി­ന്നാ­ലും അതു നട­ക്കി­ല്ല. ഇന്ത്യ വള­രെ വലു­തും വൈ­വി­ദ്ധ്യ­പൂര്‍­ണ­വു­മാ­ണ്. രാ­ജ്യ­ത്തി­ന് വി­സ്തൃ­ത­മാ­യൊ­രു ചരി­ത്ര­പ­ശ്ചാ­ത്ത­ല­മു­ണ്ട്. ഇതെ­ല്ലാം നെ­ഗേ­റ്റ് ചെ­യ്ത് ചെ­റി­യൊ­രു ഓപ്പ­റേ­ഷ­നി­ലൂ­ടെ വി­പ്ല­വം പറ്റി­ല്ല. അതി­ന് എല്ലാ പാര്‍­ട്ടി­ക­ളെ­യും അണി ചേര്‍­ക്കേ­ണ്ട­തു­ണ്ട്. അതില്‍ കോണ്‍­ഗ്ര­സി­നും വലി­യൊ­രു പങ്കു­ണ്ട്. (ക­ലാ­കൌ­മു­ദി, 2010 നവം­ബര്‍ - ലക്കം 1836, പേ­ജ് 34).

‘­ദേ­ശീയ ബൂര്‍­ഷ്വാ­സി­’­യെ­ന്ന പ്ര­യോ­ഗം കു­ത്തി­ക്ക­യ­റ്റി പ്ര­ത്യ­യ­ശാ­സ്ത്ര­ജാട വരു­ത്താന്‍ ശ്ര­മി­ക്കു­ന്നു­ണ്ടെ­ങ്കി­ലും ചന്ദ്ര­പ്പ­ന്റേ­ത് വെ­റും ചപ്പ­ടാ­ച്ചി­യാ­ണ്. കോണ്‍­ഗ്ര­സി­ന്റെ വര്‍­ഗ­രാ­ഷ്ട്രീ­യം തന്നെ­യാ­ണ് താ­നും ഉള്ളി­ന്റെ­യു­ള്ളില്‍ പങ്കു­വെ­യ്ക്കു­ന്ന­ത് എന്ന് തു­റ­ന്നു­പ­റ­യാ­നു­ള്ള സത്യ­സ­ന്ധ­ത­യി­ല്ലാ­യ്മ­യില്‍ നി­ന്ന് പു­റ­പ്പെ­ടു­വി­ക്കു­ന്ന വെ­റും ജല്‍­പ­നം. പൊ­തു­ബോ­ധ­ത്തി­ന്റെ ഉപ­രി­പ്ല­വ­ത­യില്‍ നീ­ന്തി­ത്തു­ടി­ക്കു­ന്ന­വര്‍­പോ­ലും ഈ ഡയ­ലോ­ഗു­ക­ളില്‍ വീ­ണു­പോ­കാ­നി­ട­യി­ല്ല. അത്ര­മേല്‍ പരി­ഹാ­സ്യ­മാ­ണ്, ആര്‍­ക്കെ­തി­രെ­യാ­ണോ വി­പ്ല­വം നട­ത്തേ­ണ്ട­ത്, അവ­രു­മാ­യി ചേര്‍­ന്ന് വി­പ്ല­വം നയി­ക്കാ­മെ­ന്ന ചന്ദ്ര­പ്പന്‍ തി­യ­റി. ഭര­ണ­വര്‍­ഗ­ത്തി­ന്റെ രാ­ഷ്ട്രീയ പ്രാ­തി­നി­ധ്യ­മു­ള്ള കോണ്‍­ഗ്ര­സു­മാ­യി ചേര്‍­ന്ന് തൊ­ഴി­ലാ­ളി­വര്‍ഗ വി­പ്ല­വം നട­ത്താ­മെ­ന്ന പ്ര­ത്യാശ ഉളു­പ്പി­ല്ലാ­തെ പ്ര­ക­ടി­പ്പി­ക്കു­ന്ന ചന്ദ്ര­പ്പ­നെ ‘ക­മ്മ്യൂ­ണി­സ്റ്റ് നേ­താ­വ്’ എന്നു വി­ശേ­ഷി­പ്പി­ച്ചാല്‍ സാ­ക്ഷാല്‍ കാ­റല്‍ മാര്‍­ക്സ് കു­ഴി­യില്‍ നി­ന്നെ­ഴു­ന്നേ­റ്റു വന്ന് മാ­നി­ഫെ­സ്റ്റോ ചു­ട്ടു­ക­ള­യാ­നി­ട­യു­ണ്ട്!

‘­സര്‍­വ­രാ­ജ്യ­ത്തൊ­ഴി­ലാ­ളി­ക­ളേ, സം­ഘ­ടി­ക്കു­വിന്‍’ എന്ന മു­ദ്രാ­വാ­ക്യ­ത്തി­ന്, ‘സം­ഘ­ടി­ച്ചു മു­ത­ലാ­ളി­യ്ക്കു പി­ന്നില്‍ അണി­നി­ര­ക്കു­വിന്‍’ എന്ന അനു­പ­ല്ല­വി­യു­ടെ സാ­ധ്യത മാര്‍­ക്സി­ന്റെ­യും ലെ­നി­ന്റെ­യും പേ­ക്കി­നാ­വു­ക­ളില്‍ പോ­ലും കട­ന്നു­വ­ന്നി­രി­ക്കി­ല്ല. നഷ്ട­പ്പെ­ടാന്‍ നി­ങ്ങള്‍­ക്ക് കൈ­വി­ല­ങ്ങു­ക­ള­ല്ലാ­തെ മറ്റൊ­ന്നു­മി­ല്ല എന്നാ­ണ് മാര്‍­ക്സും ഏം­ഗല്‍­സും തൊ­ഴി­ലാ­ളി­ക­ളോ­ട് പറ­ഞ്ഞ­ത്. ചന്ദ്ര­പ്പന്‍ തൊ­ഴി­ലാ­ളി­യോ­ട് പറ­യു­ന്ന­താ­ക­ട്ടെ, നി­ങ്ങ­ളാ­യി­ട്ട് സം­ഘ­ടി­ച്ച് മു­ത­ലാ­ളി­യു­ടേ­തൊ­ന്നും നഷ്ട­പ്പെ­ടു­ത്ത­രു­തെ­ന്നും­.

­മു­ത­ലാ­ളി­യോ­ടൊ­ട്ടി നി­ന്നും വി­പ്ല­വ­പ്പാര്‍­ട്ടി­യ്ക്ക് മു­ഖ്യ­മ­ന്ത്രി­യെ സൃ­ഷ്ടി­ക്കാം എന്നു ലോ­ക­ത്തി­നു കാ­ട്ടി­ക്കൊ­ടു­ത്തു, ചന്ദ്ര­പ്പ­നും സം­ഘ­വും. മു­ല്ല­പ്പൂ­മ്പൊ­ടി­യേ­റ്റാല്‍ കല്ലി­നും സു­ഗ­ന്ധ­മു­ണ്ടാ­കു­മെ­ന്ന പഴ­ഞ്ചൊ­ല്ലും വി­ശ്വ­സി­ച്ച് ­രാ­ഷ്ട്രീ­യം­ കളി­ച്ചു­നോ­ക്കി­യെ­ങ്കി­ലും ­കോണ്‍­ഗ്ര­സ് എന്ന കരി­ങ്ക­ല്ലി­ന­ടി­യില്‍­പ്പെ­ട്ട് പാ­വം കമ്മ്യൂ­ണി­സ്റ്റ് ‘മു­ല്ല­പ്പൂ’ ചത­ഞ്ഞ­ര­ഞ്ഞ ദയ­നീ­യ­കാ­ഴ്ച­യാ­ണ് രാ­ഷ്ട്രീ­യ­വി­ദ്യാര്‍­ത്ഥി­കള്‍­ക്കു മു­ന്നില്‍ അവ­ശേ­ഷി­ച്ച­ത്.

ഇ­ന്ത്യ­യി­ലെ ഇരു കമ്മ്യൂ­ണി­സ്റ്റു പാര്‍­ട്ടി­ക­ളും ചേര്‍­ന്നു നി­ന്നാല്‍ വി­പ്ല­വം നട­ത്താ­മെ­ന്ന് ആരും വി­ശ്വ­സി­ക്കു­ന്നി­ല്ല എന്നു­റ­പ്പി­ച്ചു പറ­യു­ന്നു­ണ്ടെ­ങ്കി­ലും, കോണ്‍­ഗ്ര­സു­മാ­യി ചേര്‍­ന്ന് വി­പ്ല­വം സാ­ധ്യ­മാ­ക്കാ­മെ­ന്ന തി­യ­റി­യില്‍ എത്ര­പേര്‍­ക്കു വി­ശ്വാ­സ­മു­ണ്ടെ­ന്ന് ചന്ദ്ര­പ്പന്‍ തെ­ളി­വു നല്‍­കു­ന്നി­ല്ല. ബീ­ഡി­ക്കു­റ്റി­പോ­ലെ എരി­ഞ്ഞു തീ­രു­ന്ന സി­പി­ഐ­യു­മാ­യു­ള്ള ചങ്ങാ­ത്തം കൊ­ണ്ട് ‘സ­ഖാ­വ് ദേ­ശീയ ബൂര്‍­ഷ്വാ­സി’ നല്ല­പി­ള്ള­യാ­കു­മെ­ന്ന വ്യാ­മോ­ഹ­ത്തി­നാ­ണ് താ­ര­ത­മ്യേന വി­ശ്വാ­സ്യത കു­റ­വെ­ന്നു തി­രി­ച്ച­റി­യാ­നു­ള്ള വക­തി­രി­വും ചന്ദ്ര­പ്പ­നി­ല്ല.

­സാ­മൂ­ഹ്യാ­ധീ­ശ­ത്വ­വും സാ­മ്പ­ത്തിക മേല്‍­ക്കോ­യ്മ­യും കയ്യ­ട­ക്കിയ പ്ര­ബ­ല­വര്‍­ഗ­ത്തി­ന്റെ രാ­ഷ്ട്രീ­യ­മു­ഖ­മായ കോണ്‍­ഗ്ര­സി­നോ­ടു തു­ട­രു­ന്ന വി­പ്ര­ലം­ഭ­ശൃം­ഗാ­ര­ത്തി­ന്റെ പ്ര­ത്യ­യ­ശാ­സ്ത്ര പരി­സ­ര­ത്തു തന്നെ­യാ­ണ് സി­പി­ഐ­യു­ടെ ­ലാ­വ­ലിന്‍ നി­ല­പാ­ടു­ക­ളു­ടെ ആണി­ക്ക­ല്ലു തറ­ഞ്ഞി­രി­ക്കു­ന്ന­ത്. യു­ക്തി­ഹീ­ന­വും ഉപ­രി­പ്ല­വ­വു­മായ സി­പി­ഐ­യു­ടെ ലാ­വ­ലിന്‍ കാ­ര­ണ­മ­റി­യാന്‍ വേ­റൊ­രു പ്ര­തി­ക­ര­ണ­ത്തില്‍ നി­ന്നും തു­ട­ങ്ങ­ണം­.

­സി­പി­എം വള­രു­ന്ന­തില്‍ ­സി­പി­ഐ­ മോ­ങ്ങു­ന്ന­തെ­ന്തി­ന്?

­ജ­ന­പി­ന്തുണ വര്‍­ദ്ധി­പ്പി­ക്കാ­നും ജന­സം­ഖ്യ­യില്‍ അമ്പ­തു­ശ­ത­മാ­ന­ത്തി­ന്റെ പി­ന്തുണ നേ­ടാ­നും ­സി­പി­എം­ ശ്ര­മി­ക്കു­മെ­ന്ന് പറ­ഞ്ഞ­തു­കേ­ട്ട് ഏറ്റ­വും അരി­ശം കൊ­ണ്ട­ത് സി­പി­ഐ­യാ­ണ്. തങ്ങ­ളു­ടെ ജന­പി­ന്തുണ വര്‍­ദ്ധി­പ്പി­ക്കാന്‍ ഏതു രാ­ഷ്ട്രീ­യ­പ്ര­സ്ഥാ­ന­വും ശ്ര­മി­ക്കുക സ്വാ­ഭാ­വി­ക­മാ­ണ്. അതി­ന് ജനാ­ധി­പ­ത്യ­വി­രു­ദ്ധ­മായ മാര്‍­ഗ­ങ്ങള്‍ സ്വീ­ക­രി­ച്ചാല്‍ തീര്‍­ച്ച­യാ­യും വി­മര്‍­ശി­ക്ക­പ്പെ­ടു­ക­യും ചെ­യ്യും. പക്ഷേ, ഇവി­ടെ കണ്ട­ത് അത­ല്ല. തങ്ങ­ളു­ടെ ജന­പി­ന്തുണ വര്‍­ദ്ധി­പ്പി­ക്കാന്‍ ശ്ര­മി­ക്കു­മെ­ന്ന് ഒരു കമ്മ്യൂ­ണി­സ്റ്റ് പാര്‍­ട്ടി പറ­ഞ്ഞ­യു­ട­നെ മറ്റൊ­രു കമ്മ്യൂ­ണി­സ്റ്റ് പാര്‍­ട്ടി­യു­ടെ മൂ­ല­ക്കു­രു പൊ­ട്ടി. അസ്വാ­ഭാ­വി­ക­മായ ആ പ്ര­തി­ക­ര­ണ­ത്തി­ന്റെ ഉള്ളു­ക­ള്ളി­കള്‍ തേ­ടാ­നാ­ണ് ചന്ദ്ര­പ്പ­ന്റെ ലാ­വ­ലിന്‍ പ്ര­തി­ക­ര­ണ­ങ്ങള്‍ കീ­റി­മു­റി­ച്ചു പരി­ശോ­ധി­ക്കേ­ണ്ട­ത്.

ഇ­ന്ത്യ­യില്‍ ഏറ്റ­വും പ്ര­ബ­ല­വും സു­സം­ഘ­ടി­ത­വു­മായ ഇട­തു­പ­ക്ഷ പ്ര­സ്ഥാ­ന­മാ­ണ് സി­പി­എം. ഇട­തു­പ­ക്ഷാ­ശ­യ­ങ്ങള്‍ ഉയര്‍­ത്തി­പ്പി­ടി­ച്ച് ജനാ­ധി­പ­ത്യ­മാര്‍­ഗ­ങ്ങ­ളി­ലൂ­ടെ ബഹു­ജ­ന­മു­ന്നേ­റ്റം സം­ഘ­ടി­പ്പി­ക്കാന്‍ ശേ­ഷി­യു­ള്ള സി­പി­എ­മ്മി­ന്റെ ബഹു­ജ­ന­പി­ന്തുണ ഇടി­ച്ചു കള­യേ­ണ്ട­ത് വല­തു­പ­ക്ഷ­ശ­ക്തി­ക­ളു­ടെ ആവ­ശ്യ­മാ­ണ്. രണ്ടാ­മ­ത്തെ കമ്മ്യൂ­ണി­സ്റ്റ് പാര്‍­ട്ടി എന്ന­ഹ­ങ്ക­രി­ക്കു­ന്ന സി­പി­ഐ­യ്ക്കാ­ക­ട്ടെ. ഇട­തു­പ­ക്ഷാ­ശ­യ­ങ്ങള്‍ മുന്‍­നിര്‍­ത്തി ജന­കീയ പ്ര­ശ്ന­ങ്ങള്‍ ഏറ്റെ­ടു­ത്ത് സ്വ­ന്തം ശക്തി വര്‍­ദ്ധി­പ്പി­ക്കാ­നു­ള്ള ശേ­ഷി­യി­ല്ല. വല­തു­പാ­ള­യ­ത്തില്‍ നില്‍­ക്കു­ന്ന­വ­രെ ഇട­തു­പ­ക്ഷ­ത്തേ­യ്ക്ക് ആകര്‍­ഷി­ക്കും വി­ധം സ്വ­ന്തം ആശ­യ­ങ്ങള്‍ ആഴ­ത്തില്‍ പ്ര­ച­രി­പ്പി­ച്ച് ശക്ത­മായ ഇട­തു­പ­ക്ഷ­പ്പാര്‍­ട്ടി­യാ­യി സ്വ­യം വള­രുക എന്ന ലക്ഷ്യ­മ­ല്ല അവര്‍­ക്കു­ള്ള­ത്. മറി­ച്ച്, സി­പി­എ­മ്മി­ന് സ്വാ­ധീ­ന­മു­ള്ള സം­സ്ഥാ­ന­ങ്ങ­ളില്‍ ആ പാര്‍­ട്ടി­യു­ടെ ജന­പി­ന്തുണ ഇടി­ച്ചു­ത­കര്‍­ക്കും­വി­ധം വല­തു­പ­ക്ഷ­ത്തി­നു വി­ടു­പ­ണി ചെ­യ്യു­ക­യാ­ണ് അവ­രില്‍ നി­ക്ഷി­പ്ത­മായ കട­മ.

­ത­ങ്ങ­ളു­ടെ ജന­പി­ന്തുണ വര്‍­ദ്ധി­പ്പി­ക്കാ­നു­ള്ള സി­പി­എ­മ്മി­ന്റെ നീ­ക്ക­ങ്ങ­ളില്‍ സി­പി­ഐ­യു­ടെ ഉറ­ക്കം പോ­കു­ന്ന­ത് അതു­കൊ­ണ്ടാ­ണ്. സി­പി­എം ശക്തി­പ്പെ­ടു­ന്ന­ത് തട­യുക എന്ന വല­തു­പ­ക്ഷ അജ­ണ്ട സസ­ന്തോ­ഷം സി­പി­ഐ­യും ഏറ്റെ­ടു­ക്കു­ന്നു. ജന­സ്വാ­ധീ­നം വര്‍­ദ്ധി­പ്പി­ക്കുക എന്ന സി­പി­എ­മ്മി­ന്റെ പ്ര­ഖ്യാ­പിത ലക്ഷ്യ­ത്തെ ചെ­റു­ക്കാന്‍ കി­ട്ടാ­വു­ന്ന ആയു­ധ­ങ്ങ­ളെ­ല്ലാം ഉപ­യോ­ഗി­ക്കു­ക­യാ­ണ് ചന്ദ്ര­പ്പന്‍. വ്യാ­പ­ക­മായ കള്ള­ക്ക­ഥ­കള്‍ മെ­ന­ഞ്ഞ് പ്ര­ച­രി­പ്പി­ച്ച് കേ­ര­ള­ത്തില്‍ വ്യാ­ജ­പൊ­തു­ബോ­ധം സൃ­ഷ്ടി­ച്ച ലാ­വ­ലിന്‍ സ്വാ­ഭാ­വി­ക­മാ­യും അദ്ദേ­ഹം കൈ­യി­ലെ­ടു­ക്കു­ന്നു­.

­പി­ണ­റാ­യി­യു­ടെ സ്വ­ഭാ­വ­ഹ­ത്യ­യ്ക്ക് ചന്ദ്ര­പ്പ­ന്റെ ആര്‍­പ്പു­വി­ളി­

­സി­പി­എ­മ്മി­നെ തകര്‍­ക്കാന്‍ കോണ്‍­ഗ്ര­സും കോണ്‍­ഗ്ര­സ് അനു­കൂല മാ­ദ്ധ്യ­മ­ങ്ങ­ളും തട്ടി­ക്കൂ­ട്ടിയ കേ­സാ­ണ് ലാ­വ­ലിന്‍. പാര്‍­ട്ടി സം­സ്ഥാന സെ­ക്ര­ട്ട­റി­യെ ഒരു കേ­സി­ന്റെ പ്ര­തി­പ്പ­ട്ടി­ക­യില്‍ ഉള്‍­പ്പെ­ടു­ത്തി പൊ­തു­സ­മൂ­ഹ­ത്തി­നു മു­ന്നില്‍ സി­പി­എ­മ്മി­ന്റെ ഊര്‍­ജം കു­ത്തി­ച്ചോര്‍­ത്തുക എന്ന­താ­യി­രു­ന്നു കേ­സി­ന്റെ ലക്ഷ്യം. എസ്എന്‍­സി ലാ­വ­ലിന്‍ എന്ന കനേ­ഡി­യന്‍ കമ്പ­നി­യു­മാ­യി ഉണ്ടാ­ക്കിയ കരാ­റി­ന്റെ യഥാര്‍­ത്ഥ­ശില്‍­പി­യായ ജി. കാര്‍­ത്തി­കേ­യന്‍ മു­തല്‍ മല­ബാര്‍ കാന്‍­സര്‍ സെ­ന്റ­റി­ന്റെ ധന­സ­ഹാ­യം അട്ടി­മ­റി­ച്ച കട­വൂര്‍ ശി­വ­ദാ­സന്‍ വരെ­യു­ള്ള അഞ്ചു മന്ത്രി­മാര്‍ ഉള്‍­പ്പെ­ട്ട കരാ­റാ­ണ­ത്. അവ­രില്‍ നി­ന്ന് പി­ണ­റാ­യി വി­ജ­യ­നെ മാ­ത്രം തി­ര­ഞ്ഞു­പി­ടി­ച്ച് പ്ര­തി­സ്ഥാ­ന­ത്ത് നിര്‍­ത്തി­യ­തില്‍ നി­ന്നും അന്വേ­ഷ­ണ­ത്തി­ലെ രാ­ഷ്ട്രീ­യ­സ്വാ­ധീ­നം ബോ­ധ്യ­മാ­കും. കേ­ര­ള­ത്തി­ലെ­യും കേ­ന്ദ്ര­ത്തി­ലെ­യും ഉന്ന­ത­രായ കോണ്‍­ഗ്ര­സ് നേ­താ­ക്കള്‍­ക്ക് അതില്‍ പങ്കു­ണ്ട്. വ്യ­ക്ത­മാ­യി പറ­ഞ്ഞാല്‍ ചന്ദ്ര­പ്പ­ന്റെ സ്വ­ന്തം ‘സ­ഖാ­വ് ദേ­ശീയ ബൂര്‍­ഷ്വാ­സി­’­യാ­ണ് ഈ കേ­സി­ന്റെ സൃ­ഷ്ടാ­വ്.

­ദേ­ശീ­യ­ബൂര്‍­ഷ്വാ­സി­യ്ക്കു വേ­ണ്ട ആശ­യ­പ­രി­സ­രം നിര്‍­മ്മി­ക്കു­ന്ന മു­ഖ്യ­ധാ­രാ മാ­ദ്ധ്യ­മ­ങ്ങ­ളാ­ണ് ലാ­വ­ലിന്‍ വി­വാ­ദം കത്തി­ച്ചു­യര്‍­ത്തി­യ­ത്. ഹീ­ന­മായ കള്ള­ക്ക­ഥ­കള്‍ സ്വ­ന്ത­മാ­യി മെ­ന­ഞ്ഞു പ്ര­ച­രി­പ്പി­ച്ചാ­ണ് അവര്‍ ആ ദൌ­ത്യം ഏറ്റെ­ടു­ത്ത­ത്. പി­ണ­റാ­യി വി­ജ­യ­നെ സ്ഥാ­ന­ഭ്ര­ഷ്ട­നാ­ക്കാന്‍ വ്ര­ത­മെ­ടു­ത്ത് കാ­വ­ടി തു­ള്ളിയ 'യ­ഥാര്‍­ത്ഥ' കമ്മ്യൂ­ണി­സ്റ്റു­ക­ളു­ടെ പി­ന്തു­ണ­യും അവര്‍­ക്കു കി­ട്ടി­.

ഇ­വര്‍­ക്കൊ­ക്കെ ഒറ്റ­ല­ക്ഷ്യ­മേ­യു­ണ്ടാ­യി­രു­ന്നു­ള്ളൂ. സി­പി­എ­മ്മി­നെ സമ്മര്‍­ദ്ദ­ത്തി­ലാ­ഴ്‌­ത്തി സം­സ്ഥാന സെ­ക്ര­ട്ട­റി­യെ നീ­ക്കം ചെ­യ്യു­ക. അതി­നു­വേ­ണ്ടി മാ­ന്യ­ത­യു­ടെ­യും മര്യാ­ദ­യു­ടെ­യും എല്ലാ സീ­മ­ക­ളും നിര്‍­ല­ജ്ജം ലം­ഘി­ക്ക­പ്പെ­ട്ടു. ഇന്ന് സി­പി­എ­മ്മി­നെ മര്യാ­ദ­പ­ഠി­പ്പി­ക്കാ­നി­റ­ങ്ങി­യ­വ­രാ­രും ഒരി­റ്റു മര്യാദ സി­പി­എ­മ്മി­നോ­ടു കാ­ണി­ക്കൂ എന്ന് അന്ന് ആരോ­ടും പറ­ഞ്ഞി­ല്ല. പി­ണ­റാ­യി വി­ജ­യ­നെ സ്ഥാ­ന­ഭ്ര­ഷ്ട­നാ­ക്കു­ന്ന­തി­നും സി­പി­എ­മ്മി­നെ കള­ങ്കി­ത­മാ­ക്കു­ന്ന­തി­നും വേ­ണ്ടി ലാ­വ­ലിന്‍ വി­വാ­ദം ഉണ്ടാ­ക്കി, പ്ര­ച­രി­പ്പി­ച്ച­വര്‍ ആഗ്ര­ഹി­ച്ച പ്ര­ശ്ന­പ­രി­ഹാ­രം ചന്ദ്ര­പ്പ­നും നിര്‍­ദ്ദേ­ശി­ക്കു­മ്പോള്‍, അദ്ദേ­ഹം ആരു­ടെ വി­ടു­പ­ണി­യാ­ണ് ചെ­യ്യു­ന്ന­ത് എന്നു വ്യ­ക്ത­മാ­കു­ന്നു­.

­ച­ന്ദ്ര­പ്പ­ന്റെ ചാ­രു­ക­സേര ന്യാ­യ­ങ്ങള്‍ ആര്‍­ക്കു­വേ­ണ്ടി­?

അ­ങ്ങേ­യ­റ്റം യു­ക്തി­ഹീ­ന­വും അപ­ഹാ­സ്യ­വു­മായ ന്യാ­യ­ങ്ങ­ളാ­ണ് ലാ­വ­ലിന്‍ സം­ബ­ന്ധി­ച്ച് ചന്ദ്ര­പ്പന്‍ അവ­ത­രി­പ്പി­ക്കു­ന്ന­ത്. അങ്ങേ­യ­റ്റം കഠി­നാ­ധ്വാ­നം ചെ­യ്താ­ണ് സി­പി­എം തങ്ങ­ളു­ടെ ഭാ­ഗം പൊ­തു­സ­മൂ­ഹ­ത്തി­നു മു­ന്നില്‍ വി­ശ­ദീ­ക­രി­ച്ച­ത്. ഓരോ ആരോ­പ­ണ­ത്തെ­യും ഇഴ­തി­രി­ച്ചു വസ്തുത വി­ശ­ദീ­ക­രി­ക്കുക മാ­ത്ര­മ­ല്ല സി­പി­എം ചെ­യ്ത­ത്, വി­വാ­ദ­വു­മാ­യി ബന്ധ­പ്പെ­ട്ട് കൃ­ത്രി­മ­മാ­യി തയ്യാ­റാ­ക്കി പ്ര­ച­രി­പ്പി­ച്ച കള്ള­ക്ക­ഥ­കള്‍ കയ്യോ­ടെ പി­ടി­ച്ച് പൊ­ളി­ച്ച­ടു­ക്കു­ക­യും ചെ­യ്തു. ആ വി­ശ­ദീ­ക­ര­ണ­ങ്ങ­ളെ അപ്ര­സ­ക്ത­മാ­ക്കു­ന്ന യു­ക്തി­യോ വസ്തു­ത­യോ ആഴ­മേ­റിയ നി­രീ­ക്ഷ­ണ­ങ്ങ­ളോ വി­ല­യി­രു­ത്ത­ലോ ചന്ദ്ര­പ്പന്‍ കൊ­ണ്ടു­വ­രു­ന്നു­വെ­ങ്കില്‍ അതി­നു ചെ­വി കൊ­ടു­ക്കുക തന്നെ വേ­ണം. പക്ഷേ, അത­ല്ല അദ്ദേ­ഹം ചെ­യ്ത­ത്. ഏത് വഴി­പോ­ക്ക­നും തു­പ്പി­ത്തെ­റി­പ്പി­ക്കാ­വു­ന്ന തൊ­ടു­ന്യാ­യ­ങ്ങള്‍ നി­ര­ത്തി അദ്ദേ­ഹം പി­ണ­റാ­യി­വേ­ട്ട­യ്ക്ക് രം­ഗ­ത്തി­റ­ങ്ങി­.

“­ലാ­വ­ലിന്‍ കേ­സ് ഇട­തു­മു­ന്ന­ണി­യു­ടെ വി­ശ്വാ­സ്യ­ത­യെ ബാ­ധി­ക്കു­ന്നു­ണ്ടോ­യെ­ന്ന കാ­ര്യം സി­പി­എം ആലോ­ചി­ക്ക­ണം­”, “ലാ­വ­ലിന്‍ വി­ഷ­യം രാ­ഷ്ട്രീ­യ­മാ­യും സം­ഘ­ട­നാ­പ­ര­മാ­യും നേ­രി­ടു­മെ­ന്ന നി­ല­പാ­ട് ജന­ങ്ങള്‍ അം­ഗീ­ക­രി­ക്കു­മോ­യെ­ന്ന് ആലോ­ചി­ക്ക­ണം” എന്നി­ങ്ങ­നെ പോ­കു­ന്നു, ചന്ദ്ര­പ്പന്‍ നിര്‍­ദ്ദേ­ശി­ക്കു­ന്ന കു­റി­പ്പ­ടി. സി­പി­എം സം­സ്ഥാന സമ്മേ­ള­നം ആരം­ഭി­ക്കു­ന്ന­തി­ന് തൊ­ട്ടു­മു­മ്പ് മാ­തൃ­ഭൂ­മി ലേ­ഖ­കന്‍ വി. ബി. ഉണ്ണി­ത്താ­നോ­ട് ചന്ദ്ര­പ്പന്‍ ഇങ്ങ­നെ പറ­ഞ്ഞു­...

­ചോ­ദ്യം - ലാ­വ­ലിന്‍ വി­ഷ­യ­ത്തില്‍ സി­പി­എ­മ്മി­ന്റെ നി­ല­പാ­ടു ശരി­യാ­യി­രു­ന്നോ­?

ഉ­ത്ത­രം - സി­പി­എ­മ്മി­ന്റെ നി­ല­പാ­ട് ഒട്ടും ശരി­യാ­യി­രു­ന്നി­ല്ല. ലാ­വ­ലിന്‍ വി­ഷ­യ­ത്തെ രാ­ഷ്ട്രീ­യ­മാ­യി നേ­രി­ടു­മെ­ന്നു പറ­ഞ്ഞ­ത് വള­രെ മോ­ശ­മാ­യി­പ്പോ­യി. പണ്ട് ചില ആരോ­പ­ണ­ങ്ങ­ളു­ണ്ടാ­യ­പ്പോള്‍ എം എന്‍ ഗോ­വി­ന്ദന്‍ നാ­യ­രും ടി വി തോ­മ­സും പോയ വഴി­യാ­യി­രു­ന്നു പി­ണ­റാ­യി വി­ജ­യ­നും നല്ല­ത്.

­വ­ര­ദാ­ചാ­രി­യു­ടെ തല ഏറ്റെ­ടു­ത്ത് ആഘോ­ഷി­ച്ച, ദീ­പ­ക് കു­മാര്‍ എന്ന കള്ള­സാ­ക്ഷി­യെ മുന്‍­നിര്‍­ത്തി കള്ള­ക്ക­ളി കളി­ച്ച മാ­തൃ­ഭൂ­മി­യാ­ണ് ചന്ദ്ര­പ്പ­നോ­ട് ലാ­വ­ലിന്‍ വി­ഷ­യ­ത്തില്‍ സി­പി­എ­മ്മി­ന്റെ നി­ല­പാ­ടു ശരി­യാ­യി­രു­ന്നോ എന്ന പരി­ഹാ­സ്യ­മായ ചോ­ദ്യം ചോ­ദി­ച്ച­ത്. സി­പി­എ­മ്മി­ന്റേ­ത­ല്ല, മാ­തൃ­ഭൂ­മി­യു­ടെ നി­ല­പാ­ടാ­യി­രു­ന്നു തെ­റ്റ് എന്നു പറ­യാ­നു­ള്ള അറി­വോ ആര്‍­ജ­വ­മോ ചന്ദ്ര­പ്പ­നി­ല്ല. അതു­കൊ­ണ്ട് എം­എന്‍ - ടി­വി താ­ര­ത­മ്യ­ത്തി­ലൂ­ടെ അദ്ദേ­ഹം സി­പി­എ­മ്മി­ന്റെ മേല്‍ മെ­ക്കി­ട്ടു കയ­റു­ന്നു­.

­വ­സ്തു­താ­പ­ര­മാ­യി ഒരു നി­ല­നില്‍­പ്പു­മി­ല്ലാ­ത്ത ഒര­സം­ബ­ന്ധ താ­ര­ത­മ്യ­മാ­ണ് എം­എന്‍ - ടി­വി ഉദാ­ഹ­ര­ണം. 1967­ലെ ഇഎം­എ­സ് മന്ത്രി­സ­ഭ­യു­ടെ കാ­ല­ത്ത് അഴി­മ­തി­യാ­രോ­പ­ണ­മു­ണ്ടാ­യ­പ്പോള്‍ എം­എ­ന്നും ടി­വി തോ­മ­സും മന്ത്രി­പ­ദ­മേ രാ­ജി­വെ­ച്ചു­ള്ളൂ. സി­പി­ഐ­യു­ടെ ഒരു സം­ഘ­ട­നാ­ചു­മ­ത­ല­യും അവര്‍ ഒഴി­ഞ്ഞി­ട്ടി­ല്ല. തെ­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട പദ­വി­ക­ളേ­തെ­ങ്കി­ലും പി­ണ­റാ­യി വഹി­ച്ചി­രു­ന്നു­വെ­ങ്കില്‍, അതു രാ­ജി­വെ­യ്ക്കു­മാ­യി­രു­ന്നു എന്നു സി­പി­എം അസ­ന്നി­ഗ്ധ­മാ­യി പ്ര­ഖ്യാ­പി­ച്ചി­ട്ടു­മു­ണ്ട്. മന്ത്രി­യാ­യി­രു­ന്നു­വെ­ങ്കില്‍ പി­ണ­റാ­യി എം­എന്‍ - ടി­വി കീ­ഴ്‌­വ­ഴ­ക്കം തന്നെ സ്വീ­ക­രി­ക്കു­മാ­യി­രു­ന്നു എന്നു നി­ശ്ച­യം. അക്കാ­ര്യം സു­വ്യ­ക്ത­മാ­യി­രി­ക്കെ, അഴി­മ­തി­യാ­രോ­പ­ണ­ത്തി­ന്റെ പേ­രില്‍ സി­പി­എ­മ്മി­ന്റെ സം­ഘ­ട­നാ­ചു­മ­തല ഒഴി­യ­ണ­മെ­ന്ന് എം­എന്‍ - ടി­വി പേ­രു­കള്‍ ചൂ­ണ്ടി എന്തി­നാ­ണ് ചന്ദ്ര­പ്പന്‍ വാ­ശി­പി­ടി­ക്കു­ന്ന­ത്?

­പി­ണ­റാ­യി വി­ജ­യന്‍ സി­പി­എ­മ്മി­ന്റെ സം­സ്ഥാന സെ­ക്ര­ട്ട­റി പദം ഒഴി­യ­ണം എന്ന രഹ­സ്യ­മോ­ഹം വെ­ച്ചു­പു­ലര്‍­ത്തു­ന്ന­വ­രില്‍ ചന്ദ്ര­പ്പ­നു­മു­ണ്ട്. ആ ലക്ഷ്യ­മു­ള്ള പല­രും പല­വിധ ന്യാ­യ­ങ്ങള്‍ നി­ര­ത്തി സമ്മര്‍­ദ്ദ­സൃ­ഷ്ടി­യ്ക്ക് തങ്ങ­ളു­ടെ സം­ഭാ­വന ആവോ­ളം നല്‍­കി. അക്കൂ­ട്ട­ത്തില്‍ ചന്ദ്ര­പ്പ­ന്റെ സം­ഭാ­വ­ന­യാ­ണ് എം­എന്‍-ടി­വി അസം­ബ­ന്ധ താ­ര­ത­മ്യം. സി­പി­ഐ­യു­ടെ ജന­പി­ന്തുണ വര്‍­ദ്ധി­പ്പി­ക്കാ­ന­ല്ല, മറി­ച്ച് സി­പി­എ­മ്മി­ന്റെ സം­സ്ഥാന സെ­ക്ര­ട്ട­റി­യെ സ്ഥാ­ന­ഭ്ര­ഷ്ട­നാ­ക്കാ­നു­ള്ള നീ­ക്കം ചെ­യ്യാ­നു­ള്ള ഉപ­ജാ­പ­ങ്ങ­ളില്‍ സസ­ന്തോ­ഷം അണി­ചേ­രാ­നാ­ണ് ചന്ദ്ര­പ്പന്‍ സി­പി­ഐ­യു­ടെ സം­സ്ഥാ­ന­സെ­ക്ര­ട്ട­റി പദ­മേ­റ്റ­ത്.

­രാ­ഷ്ട്രീ­യ­മാ­യി ലാ­വ­ലിന്‍ കേ­സി­നെ സി­പി­എം നേ­രി­ട്ട­ത് ശരി­യാ­യി­ല്ല എന്ന­ത്രേ ചന്ദ്ര­പ്പ­മ­തം! ഇപ്പ­റ­ഞ്ഞ­തു­കൊ­ണ്ട് എന്താ­ണ് അര്‍­ത്ഥ­മാ­ക്കി­യ­ത് എന്ന് ചാ­ന­ലു­കാര്‍ കു­ത്തി­ക്കു­ത്തി­ച്ചോ­ദി­ച്ചി­ട്ടും ചന്ദ്ര­പ്പന്‍ വ്യ­ക്ത­മായ മറു­പ­ടി പറ­ഞ്ഞി­ട്ടി­ല്ല. ലാ­വ­ലിന്‍ കേ­സി­നെ സി­പി­എം രാ­ഷ്ട്രീ­യ­മാ­യി നേ­രി­ട്ട­പ്പോള്‍ പരി­ക്കു­പ­റ്റി­യ­തും മു­ഖം നഷ്ട­പ്പെ­ട്ട­തും ആരെ­ന്നും അവ­രു­മാ­യി ചന്ദ്ര­പ്പ­ന്റെ ചാര്‍­ച്ച­യെ­ന്ത് എന്നും പരി­ശോ­ധി­ച്ചാല്‍ ചന്ദ്ര­പ്പ­ന്യാ­യ­ത്തി­ന്റെ ഗു­ട്ടന്‍­സു പി­ടി­കി­ട്ടും­.

­ലാ­വ­ലിന്‍ കേ­സില്‍ ചന്ദ്ര­പ്പ­ന്റെ സ്വ­ന്തം ദേ­ശീയ ബൂര്‍­ഷ്വാ­സി നട­ത്തിയ ഗൂ­ഢാ­ലോ­ച­ന­യു­ടെ ഉള്ളു­ക­ള്ളി­ക­ളാ­ണ് ആദ്യം പൊ­ളി­ഞ്ഞു­വീ­ണ­ത്. ‘ഫൌ­ണ്ടര്‍ ഓഫ് ദി കോണ്‍­സ്പി­റ­സി’ എന്ന വി­ളി­പ്പേ­ര് ചാര്‍­ത്തി­യ­ശേ­ഷം വന്‍­വ്യാ­ഖ്യാ­ന­ക്ക­സര്‍­ത്തു­കള്‍ നട­ത്തി­യാ­ണ് കാര്‍­ത്തി­കേ­യ­നെ പ്ര­തി­പ്പ­ട്ടി­ക­യില്‍ നി­ന്ന് സി­ബിഐ ഒഴി­വാ­ക്കി­യ­ത്. കാന്‍­സര്‍ സെ­ന്റ­റി­ന്റെ സഹാ­യം അട്ടി­മ­റി­ച്ച കട­വൂ­രി­നെ സാ­ക്ഷി­പ്പ­ട്ടി­ക­യില്‍ നി­ന്നു­പോ­ലും മാ­റ്റി­നിര്‍­ത്തി. കേ­സ് ആദ്യാ­വ­സാ­നം പി­ന്തു­ട­രു­ന്ന­വര്‍­ക്ക് ഇതൊ­ക്കെ ഇന്ന് മന­പ്പാ­ഠ­മാ­ണ്.

­മ­നോ­ര­മ­യും മാ­തൃ­ഭൂ­മി­യു­മാ­ണ് സി­പി­എ­മ്മി­ന്റെ പ്ര­ത്യാ­ക്ര­മ­ണ­ത്തില്‍ മു­ഖം നഷ്ട­പ്പെ­ട്ട മഹാ­ഭീ­മ­ന്മാര്‍. കള്ള­ക്ക­ഥ­കള്‍ നിര്‍­ലോ­ഭ­മാ­യി ചമ­ച്ച് കമ്മ്യൂ­ണി­സ്റ്റ് പാര്‍­ട്ടി­ക­ളെ ജന­ശ­ത്രു­ക്ക­ളാ­ക്കാന്‍ 1957 മു­തല്‍ അധ്വാ­നി­ച്ച ഈ പത്ര­ങ്ങള്‍­ക്ക് ലാ­വ­ലിന്‍ വി­വാ­ദ­ത്തി­ലും ചു­മ­തല അതു­ത­ന്നെ­യാ­യി­രു­ന്നു. ക്രൈം എന്ന അശ്ളീ­ല­വാ­രി­ക­യില്‍ നട്ടു­വ­ളര്‍­ത്തി, മനോ­ര­മ­യും മാ­തൃ­ഭൂ­മി­യും ഏറ്റു­പാ­ടിയ നു­ണ­കള്‍ തൊ­ണ്ടി­യോ­ടെ പി­ടി­ച്ച് പൊ­തു­സ­മൂ­ഹ­ത്തി­നു മു­ന്നില്‍ ഹാ­ജ­രാ­ക്കി. 374 കോ­ടി­യു­ടെ അഴി­മ­തി, സിം­ഗ­പ്പൂ­രി­ലെ കമല ഇന്റര്‍­നാ­ഷ­ണല്‍, വര­ദാ­ചാ­രി­യു­ടെ തല പരി­ശോ­ധ­ന, ഫയല്‍ മു­ക്കല്‍, രാ­ജ­ഗോ­പാ­ല­ന്റെ കൊ­ല­പാ­ത­കം, ദീ­പ­ക് കു­മാര്‍ നേ­രി­ട്ടു കണ്ട കൊ­ല­പാ­ത­ക­വും കൈ­ക്കൂ­ലി കൊ­ടു­ക്ക­ലും­... പൊ­ളി­ഞ്ഞു വീ­ണ­ത് അങ്ങ­നെ എത്ര കഥ­കള്‍.

ഈ കള്ള­ക്ക­ഥ­ക­ളെ സി­പി­എം പൊ­ളി­ച്ച­ടു­ക്കി­യ­തു വഴി വി­ശ്വാ­സ്യത നഷ്ട­പ്പെ­ട്ട മാ­ദ്ധ്യ­മ­ങ്ങ­ളു­ടെ ജാ­ള്യത മറ­യ്ക്കാന്‍ കൂ­ടി­യാ­ണ് ചന്ദ്ര­പ്പ­ന്റെ എഴു­ന്ന­ള്ള­ത്ത്. ദീ­പ­ക് കു­മാര്‍ എന്ന ‘ദൃ­ക്സാ­ക്ഷി­’­യെ അവ­ത­രി­പ്പി­ച്ച് പരി­ഹാ­സ്യ­രായ മാ­തൃ­ഭൂ­മി വഴി­യാ­ണ് ചന്ദ്ര­പ്പ­ന്റെ ലാ­വ­ലിന്‍ അഭി­പ്രാ­യം പൊ­തു­മ­ണ്ഡ­ല­ത്തി­ലെ­ത്തി­യ­ത് എന്നോര്‍­ക്കു­ക. ലാ­വ­ലിന്‍ കേ­സി­നെ സം­ബ­ന്ധി­ച്ച് യഥാര്‍­ത്ഥ­ത്തില്‍ ചര്‍­ച്ച ചെ­യ്യേ­ണ്ട വി­ഷ­യ­ങ്ങ­ളില്‍ നി­ന്ന് ജന­ശ്ര­ദ്ധ തി­രി­ക്കാന്‍ ചന്ദ്ര­പ്പ­ന­ട­ക്കം രം­ഗ­ത്തി­റ­ങ്ങേ­ണ്ടി­വ­രു­ന്നു. വര­ദാ­ചാ­രി­യു­ടെ തല­യെ­യും ദീ­പ­ക് കു­മാ­റി­നെ­യു­മൊ­ക്കെ­ക്കു­റി­ച്ച് പൊ­തു­മ­ണ്ഡ­ല­ത്തില്‍ നട­ക്കേ­ണ്ട ചര്‍­ച്ച­യെ ഗള­ഹ­സ്തം ചെ­യ്യാ­നാ­ണ് ആ വര­വ്. അതു തി­രി­ച്ച­റി­യു­ന്ന­വ­രില്‍ നി­ന്ന് സ്വാ­ഭാ­വി­ക­മാ­യും രൂ­ക്ഷ­മായ വി­മര്‍­ശ­നം ചന്ദ്ര­പ്പ­നും സം­ഘ­വും നേ­രി­ടേ­ണ്ടി­വ­രു­ന്നു­.

­ലേ­ഖ­ന­ങ്ങ­ളും ലഘു­ലേ­ഖ­ക­ളും സെ­മി­നാ­റു­ക­ളും പൊ­തു­യോ­ഗ­ങ്ങ­ളു­മ­ട­ക്ക­മു­ള്ള ബഹു­ജ­ന­വി­ദ്യാ­ഭ്യാസ പരി­പാ­ടി­യി­ലൂ­ടെ­യാ­ണ് സി­പി­എം തങ്ങ­ളു­ടെ രാ­ഷ്ട്രീയ പ്ര­ത്യാ­ക്ര­മ­ണം സം­ഘ­ടി­പ്പി­ച്ച­ത്. സി­എ­ജി­യു­ടെ കര­ട് റി­പ്പോര്‍­ട്ടി­നെ ഏക­പ­ക്ഷീ­യ­മാ­യി വ്യാ­ഖ്യാ­നി­ച്ചും സ്വ­ന്ത­മാ­യി കള്ള­ക്ക­ഥ­കള്‍ നിര്‍­മ്മി­ച്ചും സി­ബിഐ റി­പ്പോര്‍­ട്ടി­ലെ നി­ഗ­മ­ന­ങ്ങള്‍ നി­ഷ്പ­ക്ഷ­വി­ശ­ക­ല­നം ചെ­യ്യാ­തെ ബഹു­വര്‍­ണ­ത്തില്‍ അല­ങ്ക­രി­ച്ചു പ്ര­ദര്‍­ശി­പ്പി­ച്ചും മാ­ദ്ധ്യ­മ­ങ്ങള്‍ നിര്‍­മ്മി­ച്ച വ്യാ­ജ­മായ പൊ­തു­ബോ­ധ്യ­ത്തെ ഇങ്ങ­നെ­യ­ല്ലാ­തെ, പി­ന്നെ­ങ്ങ­നെ­യാ­ണ് ഒരു ജനാ­ധി­പ­ത്യ­പ്ര­സ്ഥാ­നം അതി­ജീ­വി­ക്കാന്‍ ശ്ര­മി­ക്കേ­ണ്ട­ത്? ഇതെ­ങ്ങ­നെ­യാ­ണ് കു­റ്റ­ക­ര­മാ­കു­ന്ന­ത്?

­മ­ഹാ­മാ­ദ്ധ്യ­മ­ങ്ങള്‍­ക്കു തല­ച്ചോ­റു തീ­റെ­ഴു­തി­യ­വ­രില്‍ സി­പി­എ­മ്മി­ന്റെ അണി­ക­ളും നേ­താ­ക്ക­ളും പോ­ലു­മു­ണ്ട്. സമര്‍­പ്പി­ത­വും നി­ര­ന്ത­ര­വു­മായ ബഹു­ജ­ന­വി­ദ്യാ­ഭ്യാ­സ­ത്തി­ലൂ­ടെ മാ­ത്ര­മേ അവ­രെ തി­രു­ത്തി ഒപ്പം നിര്‍­ത്താ­നാ­വൂ. ശ്ര­മ­ക­ര­മായ ആ ദൌ­ത്യം ക്ലേ­ശ­ക­ര­മാ­യി നിര്‍­വ­ഹി­ക്കു­ന്ന വേ­ള­യി­ലാ­ണ് ചന്ദ്ര­പ്പ­ന്റെ ഒളി­യ­മ്പു­കള്‍ സി­പി­എ­മ്മി­നു­മേല്‍ പതി­ച്ച­ത്. കള്ള­ക്കേ­സു­ണ്ടാ­ക്കിയ കോണ്‍­ഗ്ര­സി­നും കള്ള­ക്ക­ഥ­കള്‍ പാ­ടി­പ്പ­ര­ത്തിയ മാ­ദ്ധ്യ­മ­ങ്ങള്‍­ക്കും വേ­ണ്ടി ഇട­തു­പാ­ള­യ­ത്തി­ലി­രു­ന്ന് ചെ­യ്ത ഈ വി­ടു­പ­ണി­യി­ലൂ­ടെ ചന്ദ്ര­പ്പ­ന്റെ യഥാര്‍­ത്ഥ രാ­ഷ്ട്രീ­യം മറ­നീ­ക്കി പു­റ­ത്തു­വ­രു­ന്നു­.

­ലാ­വ­ലിന്‍ കേ­സി­നെ രാ­ഷ്ട്രീ­യ­മാ­യി പ്ര­തി­രോ­ധി­ക്കുക വഴി ഒട്ടേ­റെ വി­ഷ­യ­ങ്ങള്‍ പൊ­തു­സ­മൂ­ഹ­ത്തി­നു മു­ന്നില്‍ സി­പി­എം ഉയര്‍­ത്തി. നി­ഷ്പ­ക്ഷ മു­ഖം­മൂ­ടി­യ­ണി­ഞ്ഞ മാ­ദ്ധ്യ­മ­ങ്ങള്‍ കമ്മ്യൂ­ണി­സ്റ്റ് പാര്‍­ട്ടി­യെ വേ­ട്ട­യാ­ടാന്‍ സ്വീ­ക­രി­ക്കു­ന്ന വഴി­കള്‍ ഞെ­ട്ട­ലോ­ടെ­യാ­ണ് കേ­ര­ള­ത്തി­ലെ പു­തു­ത­ല­മുറ കണ്ട­ത്. ഭര­ണ­ഘ­ട­നാ­സ്ഥാ­പ­ന­ങ്ങ­ളെ­യും കോ­ട­തി­ക­ളെ­യും സ്വാ­ധീ­നി­ക്കാ­നും തെ­റ്റി­ദ്ധ­രി­പ്പി­ക്കാ­നും ഉപ­യോ­ഗി­ക്കു­ന്ന അമാ­ന്യ­മായ വഴി­ക­ളും സമൂ­ഹ­ത്തി­നു മു­ന്നില്‍ തെ­ളി­ഞ്ഞു­വ­ന്നു. ഇതി­നെ­തി­രെ­യു­ള്ള സമ­ര­ത്തി­ലോ സം­വാ­ദ­ത്തി­ലോ സി­പി­ഐ­യോ ചന്ദ്ര­പ്പ­നോ ഉണ്ടാ­യി­രു­ന്നി­ല്ല. കള്ള­ക്ക­ഥ­കള്‍ ചമ­യ്ക്കു­ന്ന മാ­ദ്ധ്യ­മ­ങ്ങള്‍­ക്കെ­തി­രെ ഒരു വാ­ക്കും ഓര്‍­മ്മ­ത്തെ­റ്റാ­യി­പ്പോ­ലും ചന്ദ്ര­പ്പ­ന്റെ നാ­വില്‍ നി­ന്ന് വീ­ഴി­ല്ല. “മാ­ദ്ധ്യ­മ­സിന്‍­ഡി­ക്കേ­റ്റു­ണ്ടോ” എന്ന പത്ര­ലേ­ഖ­ക­രു­ടെ ചോ­ദ്യ­ത്തി­ന്, “ഞ­ങ്ങ­ളും നി­ങ്ങ­ളും ഒരു സിന്‍­ഡി­ക്കേ­റ്റ­ല്ലേ” എന്ന ആലോ­ച­നാ­മൃ­ത­മായ മറു­പ­ടി എത്ര അനാ­യാ­സ­വും സ്വാ­ഭാ­വി­ക­വു­മാ­യാ­ണ് പന്ന്യന്‍ രവീ­ന്ദ്രന്‍ പറ­ഞ്ഞ­ത്!

­വ­ല­തു­പ­ക്ഷ സമൂ­ഹ­ത്തില്‍ നി­ന്ന് സി­പി­എ­മ്മി­നെ­തി­രെ അതി­ശ­ക്ത­വും ഏകോ­പി­ത­വു­മായ ആക്ര­മ­ണ­മു­ണ്ടാ­കു­മ്പോള്‍ പ്ര­തി­രോ­ധി­ക്കാ­നും പ്ര­ത്യാ­ക്ര­മ­ണ­ത്തി­നും സി­പിഐ ഉണ്ടാ­കി­ല്ല എന്നു­മാ­ത്ര­മ­ല്ല, സ്വ­ന്തം പാ­ള­യ­ത്തില്‍ നി­ന്നു­കൊ­ണ്ട് ഒറ്റാ­നും ഒളി­യ­മ്പെ­യ്യാ­നും ചന്ദ്ര­പ്പ­നും സം­ഘ­വും മടി­ക്കു­ക­യു­മി­ല്ല. അതാ­ണ് ഈ വി­വാ­ദം ബാ­ക്കി­വെ­യ്ക്കു­ന്ന പാ­ഠം. സു­ശ­ക്ത­വും സു­ദൃ­ഢ­വു­മായ സി­പി­എ­മ്മി­ന്റെ ബഹു­ജ­ന­സ്വാ­ധീ­നം തകര്‍­ക്കാ­നു­ള്ള ‘ദേ­ശീയ ബൂര്‍­ഷ്വാ­സി­’­യു­ടെ ക്വ­ട്ടേ­ഷ­നു­മാ­യാ­ണ് ചന്ദ്ര­പ്പന്‍ എം­എന്‍ സ്മാ­ര­ക­ത്തി­ലെ ചെ­ങ്കോ­ലും കി­രീ­ട­വും തല­യി­ലേ­റ്റി­യ­ത്. അതു കൈ­യോ­ടെ പി­ടി­ക്ക­പ്പെ­ട്ട സാ­ഹ­ച­ര്യ­ത്തില്‍ ചു­ണ്ണാ­മ്പു തേ­ച്ച് കഴു­ത­പ്പു­റ­ത്തി­രു­ത്തി ദേ­ശീയ ബൂര്‍­ഷ്വാ­സി­യു­ടെ പാ­ള­യ­ത്തി­ലേ­യ്ക്ക് അദ്ദേ­ഹ­ത്തി­ന് ആചാ­ര­പ­ര­മായ യാ­ത്ര­യ­യ­പ്പു നല്‍­കാ­നു­ള്ള കടമ സധൈ­ര്യം ഏറ്റെ­ടു­ക്കു­ക­യാ­ണ് ഇട­തു­പ­ക്ഷ­സ­മൂ­ഹം ചെ­യ്യേ­ണ്ട­ത്.

­മാ­രീ­ചന്‍


ഈ സീ­രി­സില്‍ പ്ര­സി­ദ്ധീ­ക­രി­ച്ച ലേ­ഖ­ന­ങ്ങള്‍:

8 Comments

ചന്ദ്രപ്പനെ സെക്രട്ടറിയായി തിരെഞ്ഞെടുത്തപ്പോള്‍ മ പത്രങ്ങളുടെ ആഹ്ലാദം കണ്ടപ്പോഴേ ഇതെല്ലാം ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ

ലാവലിന്‍ ടുജി കേസുകള്‍ തമ്മില്‍ വളരെ സാദൃശ്യം ഉണ്ട്. രണ്ടിലും സാമ്പത്തികമായി പണം കൈപ്പറ്റിയതായി പറയുന്നില്ല. എന്നാല്‍ ആഗോള ടെണ്ടര്‍ ഇല്ലാത്തതിനാല്‍ കമ്പനിക്ക് ഗുണപരമായരീതിയില്‍ കരാറുണ്ടായി എന്നതാണ് കാര്യം. അവിടെ ഉപഭോക്താവിന് താഴ്ന്ന മോബൈല്‍ നിരക്ക് തങ്ങള്‍ കാരണമുണ്ടായി എന്ന് മേനി പറയുന്നു. ഇവിടെ വൈദ്യുതി മിച്ചമുണ്ടായി എന്നും.

ഗംഭീരന് ലേഖനം. സി.പി.ഐ (എം) നെ പഠിപ്പിക്കാന് വരുന്നതിനു പകരം ഈ സി.പി.ഐക്കാര്ക്ക് സ്വന്തം നേതാക്കന്മാരെ തിരുത്തിക്കൂടേ...

ലാവലിന്‍ ടുജി കള്‍ തമ്മില്‍ നല്ല സാമ്യമുണ്ട്. രണ്ടിലും കൊണ്ഗ്രെസ്സ് അണ്ണന്മാര്‍ രക്ഷപ്പെട്ടു (രക്ഷപ്പെടുത്തി) നില്‍ക്കയാണ്‌.
ടു ജിക്ക് മദാമ്മ മുതല്‍, മന്‍മോഹന്‍ ഓഫീസ് വരെ ബന്ധമുണ്ട്. ഫൌണ്ടര്‍ ഓഫ് കോണ്‍സ്പിരസി എന്ന് സീബി ഐ തന്നെ പറയുന്ന വിദ്വാന്‍ സ്പീക്കര്‍ ആണ്. ആ അണ്ണനെ ആണ് സീപിഐക്കാരും, കൊണ്ഗ്രെസ്സുകളും, അച്ചുമാനും ഒക്കെ "ബഹുമാന്യ സാര്‍, അങ്ങുന്നേ, നാഥാ, സഭാ നാഥാ എന്നൊക്കെ ദിനേന വിളിക്കുന്നത്‌. മറ്റൊരാള്‍ മനോരമ "രാഷ്ട്രീയം വൈദ്യുതി കാര്യത്തില്‍" കൊണ്ട് വരരുത് എന്ന് ഒരിക്കല്‍ മുഖപ്രസംഗമെഴുതി ഉള്ബോധിപ്പിച്ച കടവൂര്‍ ശിവദാസനാണ്. ഇനിയുമൊരാള്‍, ഇടപാടില്‍ "പ്രതിയായ" ലാവലിന്‍ നന്നായി പണി ചെയ്തു ബോധിച്ചു എന്ന് സര്‍ട്ടീട്ടു നല്‍കി മുഴുവന്‍ കരാര്‍ പണവും കൊടുത്ത ആര്യാടനും ആണ്. പിന്നെ ഫൌണ്ടര്‍ ഓഫ് കൊന്‍സ്പിരസിക്ക് ഊര്‍ജമായ പുണ്യാളന്‍ ആന്റണി. ശരിക്ക് സീ ബി ഐ അന്വേഷിച്ചാ ആന്റണിയുടെ അടുത്തേക്ക് വരെ അന്വേഷണം നീളാം. ഇപ്പൊ അച്ചുമാന്‍ പല കേസില്‍ പ്രതിയായ പോലെ ടിയാനെയും പ്രതിയാക്കാം. പിന്നെ ഇതെല്ലാം സീ ബി ഐടെ "കരവിരുത്" പോലിരിക്കും. ആര് പ്രതിയാവണം വേണ്ടാ എന്നതൊക്കെ...

പിണറായി ഈ കേസില്‍ നിരപരാധി ആണെങ്കില്‍ എന്ത് കൊണ്ടാണ് ജുഡിഷ്യല്‍ രീതിയില്‍ ആ കേസ് നേരിടുന്നതിനു തയ്യാറാകാതെ, സി ബി ഐ യ്ക്ക് പ്രോസിക്യുഷന്‍ അനുമതി നിഷേധിക്കുന്ന നിലപാട് സി പി എം എടുത്തത്‌?

മടിയില്‍ കനം ഇല്ലാത്തവന് കവര്‍ച്ചക്കാരനെ പേടിക്കേണ്ട കാര്യം ഉണ്ടോ?

പിണറായി "മാത്രം" പ്രതിയെന്ന ധാരണ വളര്‍ത്തിയത് തന്നെ ഇവുടുത്തെ മാധ്യമ ഗാര്ബെജുകളാണ്. ഫൌണ്ടര്‍ ഓഫ് കോണ്‍സ്പിരസി എന്ന് ഗത്യന്തരമില്ലാതെ സീ ബി ഐ തന്നെ പറഞ്ഞ കാര്‍ത്തികേയനും, കാന്‍സര്‍ സെന്റര്‍ അട്ടിമറിച്ച കടവൂരും, ലാവലിന്‍ എന്ന "പ്രതി"ക്ക് നൂറു ശതമാനം കരാര്‍ തുക നല്‍കിയ ആര്യാടനും, കരാര്‍ ഉണ്ടാക്കുന്ന കാലത്തെ മുഖ്യന്‍ ആന്റണിയും പ്രതിയാകുന്നതോടൊപ്പം പിണറായിയും പ്രതിയായിരുന്നെങ്കില്‍ ഒരിക്കലും സീ പി എമ്മിന് ചെറിയ എതിര്‍പ്പ് പോലും ഈ കേസില്‍ ഉയര്‍ത്താന്‍ സാധിക്കില്ലായിരുന്നു. രാഷ്ട്രീയമായി കേസും പ്രതികളെയും നിശ്ചയിച്ചപ്പോ രാഷ്ട്രീയമായി
സീ പി എം എതിര്‍ത്തു. അത്രേയുള്ളൂ.

കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി കഷ്ടപ്പെട്ട്,ബുദ്ധിമുട്ടി, കനേഡിയന്‍ കമ്പനിയെ കണ്ടെത്തി, ലോകത്ത് കേട്ടുകേള്‍വിയില്ലാത്ത വ്യവസ്ഥകളുള്‍പ്പെടുത്തി കരാറുണ്ടാക്കി,എത്തിര്‍ത്തിരുന്ന ഉദ്യോഗസ്ഥരെ മുഴുവന്‍ ഒതുക്കി,'വികസനം' സാധ്യമാക്കിയപ്പോള്‍ കേരളത്തിലെ പിന്തിരിപ്പന്‍-ഫാസിസ്റ്റ് അച്ചുതണ്ട് സഖാവിനെ അഴിമതിക്കാരനായി ചിത്രീകരിച്ചിരിക്കുന്നു.അതിന് ബലമേകാന്‍ ഏ.ജി. എന്ന സവര്‍ണ്ണ-ഫ്യൂഡലിസ്റ്റ് തയ്യാറാക്കിയ കരടുരേഖയും.പ്രോസിക്യൂഷന് അനുമതി നല്‍കാന്‍ ഗവര്‍ണറൊന്നൊരു 'ശുംഭനും' കുറ്റപത്രം സ്വീകരിച്ച് കേസ് നടത്താന്‍ ബൂര്‍ഷ്വാക്കോടതിയും.

രാഷ്ട്രീയമായി നേരിടാന്‍ തീരുമാനിച്ച സഖാക്കന്മാരെ കുറ്റപ്പെടുത്താനൊക്കുമോ? തിരുവനന്തപുരത്ത് രാജ്ഭവന്റെ മുന്നില്‍ നടന്ന സമരം കണ്ടവരെല്ലാം മനസ്സിലാക്കിയിട്ടുണ്ടാവണം സഖാവിന്റെ "വില" എന്താണെന്ന്.ഇനി അഥവാ വഴിതടയാനും ബസ്സിന് കല്ലെറിയാനും സമരസഖാക്കന്മാരില്ലാത്ത അവസ്ഥ സംജാതമാകുകയാണെങ്കില്‍ കൂടി സുപ്രീം കോടതിയില്‍ കൊടുത്ത അപ്പീല്‍ വിധിയാകുമ്പോള്‍ തന്നെ വ്യാഴം ഒരൊന്നൊന്നര വട്ടം സൂര്യനെ വലം വച്ചിട്ടുണ്ടാകും.അതു കഴിഞ്ഞ് കേസ് നടന്നിട്ട് ഏതു കാലത്ത് വിധി വരാനാ?

സഖാവിനോടാ ഇവന്റെയൊക്കെ കളി!
സഖാവിതെത്ര കണ്ടതാ?
പണ്ട് സ്വാതന്ത്ര്യ സമരകാലത്ത് സഖാവ് ഇതു പോലെ എത്ര കോടതികളെ മര്യാദ പഠിപ്പിച്ചിട്ടുണ്ടെന്നറിയാമോ?

iiyavasaraththil yathhaarththha maariichane oaarththupOvukayaaN~. sundariyum, pathivr^thayumaaya siithaadEviye thattiyeTukkaan raavaNan, maariichaneyaaN~ upayOgichchath. raaman kaattilEK pOyaPOL siithakk kaavalaayi anujan lakshmaNaneyaaN~ ErppeTuththiyirunnath. lakshamaNane siithayilninnum duurEK mataathe siithaye thattiyeTukkaan kazhiyumaayirunnilla. siithaye aakarshikkuvaan pOnna vaLare chuRuchuRukkuLLa oru maanpETayaayi maariichan avatharikkukayaaNuNTAyath,. vaLare aakarshaNathvamuLLa aa maanpETaye kaNTappOL thanne, athine piTichchutharaNamenn lakshmaNanOT siitha aavaSyaPeTTaprakaaram athine piTikkaanuLLa Sramamaayi. ennaal ethra Sramichchittum aTukkumthORum akannupOkunnathallaathe puLLimaan piTikoTuththilla. angane lakshmaNan siithayil ninnum maRanja samayaththaaN~ raavaNan siithaye thattikoNTupOyath.
athukoNT ii maariichane cheRukkENTiyirikkunnu. apakaTakaariyum, chathiyanumaaN~.mataarKOvENTi vEsham kettiyavanaaN~. kELkkumpOzhum, kaaNumpOzhum nallathenn thOnna

Post new comment

The content of this field is kept private and will not be shown publicly.
image
feedback