നൂറ്റൊന്നാവർത്തിക്കുന്ന നുണകൾ

­മ­ല­യാ­ള­രാ­ജ്യ­ത്തില്‍ പ്ര­സി­ദ്ധീ­ക­രി­ച്ച ചന്ദ്രപ്പന്റെ പി­ണ­റാ­യി­പ്പക - ചരി­ത്ര­വും രാ­ഷ്ട്രീ­യ­വും­, വലതുദാസ്യത്തിന്റെ ലാ­വ്‌­ലിന്‍ ന്യാ­യ­ങ്ങള്‍ എന്നീ ലേ­ഖ­ന­ങ്ങള്‍­ക്ക് മുന്‍ എഐ­എ­സ്എ­ഫ് നേ­താ­വും ദോ­ഹ­യില്‍ എഞ്ചി­നീ­യ­റു­മായ ടി­റ്റോ ജോ­യി­യു­ടെ മറു­പ­ടി­.

(ഇ­ട­തു­പ­ക്ഷ­വി­രു­ദ്ധ­മായ ചര്‍­ച്ച­കള്‍ ആവ­ശ്യ­മി­ല്ല എന്ന എന്റെ ചി­ന്ത­യെ 'മാ­രീ­ച­ന്റെ ചന്ദ്ര­പ്പന്‍ പക' അല്‍­പ്പ­മൊ­ന്നു ഇള­ക്കി­യ­തി­നാല്‍ ഇങ്ങ­നെ ഒരു മറു­പ­ടി ആവ­ശ്യ­മാ­യി വരു­ന്നു. ഇട­തു­പ­ക്ഷ­വാ­ദി­കള്‍ ക്ഷ­മി­ക്കു­മ­ല്ലോ­?)

­ക­ടു­ത്ത ­സി­പി­ഐ­ വി­രു­ദ്ധത മാ­രീ­ച­ന്റെ ലേ­ഖ­ന­ങ്ങ­ളു­ടെ മു­ഖ­മു­ദ്ര­യാ­ണ്. അതി­നൊ­പ്പം ഒരൗണ്‍­സ് പി­ണ­റാ­യി ഭക്തി, അര കഴ­ഞ്ച് ചരി­ത്രം, ഒന്നര പലം നു­ണ, വാ­യി­ക്കാന്‍ കൊ­ള്ളാ­വു­ന്ന ഭാഷ എല്ലാം ചേര്‍­ത്തെ­ഴു­തിയ പൂ­ര­പ്പാ­ട്ടാ­ണ് ചന്ദ്ര­പ്പ­വ­ധം ബാ­ലെ. ഒരാ­ളെ വധി­ക്കു­ന്ന­തി­ലും എളു­പ്പം ചി­ത്ര­വ­ധം ചെ­യ്യു­ക­യാ­ണെ­ന്ന ചില പത്ര­ക്കാ­രു­ടെ പഴയ സി­ദ്ധാ­ന്തം തന്നെ­യാ­ണ് അദ്ദേ­ഹ­ത്തി­നും. ഏതാ­യാ­ലും ഈ കീ­റ­പ്പ­ഴ­മു­റം മതി­യാ­വി­ല്ല ചന്ദ്ര­പ്പ­നെ മറ­യ്ക്കാന്‍ എന്ന് സാ­മാ­ന്യ ബോ­ധ­മു­ള്ള­വര്‍­ക്ക് മന­സ്സി­ലാ­കും­.

"കടുത്ത സിപിഐ വിരുദ്ധത മാരീചന്റെ ലേഖനങ്ങളുടെ മുഖമുദ്രയാണ്. അതിനൊപ്പം ഒരൗണ്‍സ് പിണറായി ഭക്തി, അര കഴഞ്ച് ചരിത്രം, ഒന്നര പലം നുണ, വായിക്കാന്‍ കൊള്ളാവുന്ന ഭാഷ എല്ലാം ചേര്‍ത്തെഴുതിയ പൂരപ്പാട്ടാണ് ചന്ദ്രപ്പവധം ബാലെ. ഒരാളെ വധിക്കുന്നതിലും എളുപ്പം ചിത്രവധം ചെയ്യുകയാണെന്ന ചില പത്രക്കാരുടെ പഴയ സിദ്ധാന്തം തന്നെയാണ് അദ്ദേഹത്തിനും."
തന്ത­യ്ക്കു പറ­യുക എന്ന നാ­ടന്‍ കല­യില്‍ നി­ന്നാ­ണ് ലേ­ഖ­കന്‍ ആരം­ഭി­ക്കു­ന്ന­ത് തന്നെ. അതു വഴി അദ്ദേ­ഹം അപ­മാ­നി­ക്കു­ന്ന­തോ ഇന്ത്യ­യി­ലെ കമ്മ്യൂ­ണി­സ്റ്റ്പ്ര­സ്ഥാ­ന­ങ്ങള്‍ എല്ലാം­ത­ന്നെ എക്കാ­ല­വും അഭി­മാ­നി­ക്കു­ന്ന ­വ­യ­ലാര്‍ സമ­ര­ത്തി­ന്റെ നടു­നാ­യ­ക­നെ വെ­റും നാ­ട്ടു­മാ­ട­മ്പി­യാ­യി ചി­ത്രീ­ക­രി­ച്ചും. കമ്പ്യൂ­ട്ട­റി­ന്റെ കീ­ബോര്‍­ഡില്‍ വി­രല്‍ അമര്‍­ത്തി ദാ­സ്യ­വൃ­ത്തി ചെ­യ്യു­ന്ന അധ­മ­ബോ­ധം മതി­യാ­വി­ല്ല വയ­ലാര്‍ പോ­ലൊ­രു സമ­ര­ത്തെ­യും അതു മു­ന്നില്‍ നി­ന്നു നയി­ച്ച കു­മാ­ര­പ്പ­ണി­ക്ക­രെ­യും അപ­ഹ­സി­ക്കാന്‍ .

അ­തെ, ­കു­മാ­ര­പ്പ­ണി­ക്കര്‍ വലിയ ഭൂ­സ്വ­ത്തി­നു ഉട­മ­യാ­യി­രു­ന്നു. ഒരി­ക്ക­ലും ഇത്ത­രം ഒരു സമ­ര­മു­ഖ­ത്തെ­ത്തി സര്‍­വ­സ്വം ത്യ­ജി­ക്കേ­ണ്ടു­ന്ന ആവ­ശ്യം അദ്ദേ­ഹ­ത്ത­നി­ല്ലാ­യി­രു­ന്നു എന്ന­തും വാ­സ്ത­വം. സാ­ധാ­ര­ണ­ക്കാ­ര­നും പട്ടി­ണി പാ­വ­ങ്ങ­ളും സമ­ര­മു­ഖ­ത്ത് എത്തു­ന്ന­ത് അവ­ന്റെ ദു­രി­ത­സാ­ഹ­ച­ര്യ­ങ്ങ­ളില്‍ ഉള്ള നി­വൃ­ത്തി­കേ­ടു കൊ­ണ്ടാ­ണെ­ങ്കില്‍ കു­മാ­ര­പ്പ­ണി­ക്ക­രെ പോ­ലു­ള്ള­വര്‍ എത്തി­യ­ത് സ്വ­ന്തം സ്വ­ത്തും ജീ­വ­നും അന്യര്‍­ക്കാ­യി സമര്‍­പ്പി­ക്കാ­നു­ള്ള ത്യാ­ഗ­സ­ന്ന­ദ്ധത കൂ­ടി കൊ­ണ്ടാ­ണ്. ആ കു­മാ­ര­പ്പ­ണി­ക്ക­രു­ടെ മകന്‍ , പാര്‍­ട്ടി പി­ളര്‍­ന്ന­പ്പോള്‍ മറു­ഭാ­ഗ­ത്താ­യി എന്ന ഒറ്റ­ക്കാ­ര­ണം കൊ­ണ്ട് ഒരു മി­ക­ച്ച പോ­രാ­ളി­യു­ടെ ത്യാ­ഗ­ങ്ങ­ളെ ഇത്ത­ര­ത്തില്‍ അവ­മ­തി­ക്ക­രു­ത്. അതാ­കും ഏറ്റ­വും കൊ­ടിയ അല്പ­ത്തം­.

(­ക­മ്യൂ­ണി­സ്റ്റ് വി­രു­ദ്ധര്‍ പ്ര­ച­രി­പ്പി­ക്കു­ന്ന മു­ന­വ­ച്ച ചില വാ­ദ­ങ്ങള്‍ നമ്മള്‍ കേ­ട്ടി­ട്ടു­ണ്ട്. സി­പി­എ­മ്മില്‍ നി­ന്നു പു­റ­ത്താ­ക്ക­പ്പെ­ട്ട­വ­രും സ്വ­യം പു­റ­ത്ത് പോ­യ­വ­രു­മായ പല നേ­താ­ക്ക­ളും ഇന്ധ­നം നി­റ­ച്ചു­കൊ­ടു­ത്ത ചപല വാ­ദ­ങ്ങള്‍ . കു­മാ­ര­പ്പ­ണി­ക്ക­രെ­ക്കാള്‍ വലിയ മാ­ട­മ്പി­യും പോ­രാ­ത്ത­തി­നു സവര്‍­ണ്ണ­നു­മാ­യി­രു­ന്നു ഇ. എം. എസ്. സ്വ­ന്തം പേ­രി­ന്റെ തു­മ്പി­ലെ "പാ­ട്" പോ­ലും മാ­യ്ക്കാ­ഞ്ഞ ആള്‍ എന്നും, ഭാ­ര്യ­യെ അന്തര്‍­ജ­ന­മാ­ക്കാ­നും മക്ക­ളെ­ല്ലാം "വേ­ളി" തന്നെ കഴി­ക്കു­ന്നു എന്നു­റ­പ്പാ­ക്കാ­നും കഴി­ഞ്ഞ ആളെ­ന്നും, ഒരു സമ­ര­മു­ഖ­ത്തും നേ­രി­ട്ടു വരാ­ത്ത ആളെ­ന്നും, കാ­ര്യ­മായ ജയില്‍­വാ­സ­മൊ­ന്നും അനു­ഭ­വി­ക്കാ­ത്ത ആളെ­ന്നു­മൊ­ക്കെ ഒരു മറു­തെ­റി­പ്പാ­ട്ടി­നു ഗവേ­ഷ­ണാ­ടി­സ്ഥാ­ന­ത്തില്‍ സാ­ധ്യ­ത­യു­ണ്ടെ­ങ്കി­ലും അതു ചെ­യ്യാ­തി­രി­ക്കു­ന്ന­ത് മാ­രീ­ച­നെ­പ്പോ­ലെ ഇട­തു­പ­ക്ഷ­ത്തെ പൂ­ര­പ്പാ­ട്ടു­ക­ളില്‍­ക്കൂ­ടി ശക്തി­പ്പെ­ടു­ത്താ­മെ­ന്ന് വി­ശ്വാ­സ­മി­ല്ലാ­ത്ത­തി­നാല്‍ മാ­ത്ര­മ­ല്ല, ഇ. എം. എസ്. കമ്യൂ­ണി­സ്റ്റ് പ്ര­സ്ഥാ­ന­ത്തി­നു­വേ­ണ്ടി നിര്‍­വ്വ­ഹി­ച്ച നിര്‍­ണ്ണാ­യ­ക­മായ കട­മ­കള്‍ അറി­യു­ന്ന­തി­നാല്‍­ക്കൂ­ടി­യാ­ണ്.)

­ത്യാ­ഗ­ത്തി­ന്റെ ബലി­ക്ക­ല്ലില്‍ കു­മാ­ര­പ്പ­ണി­ക്കര്‍ ത്യ­ജി­ച്ച ഫ്യൂ­ഡല്‍ പശ്ചാ­ത്ത­ല­മ­ല്ല, മറി­ച്ച് വയ­ലാ­റി­ന്റെ രണ­ഭൂ­മി­യില്‍ നി­ന്നു നേ­ടിയ അണ­യാ­ത്ത സമ­രാ­ഗ്നി­യാ­ണ് ചന്ദ്ര­പ്പ­ന്റെ പൈ­തൃ­കം. 1946-ലെ സമ­ര­കാ­ല­ത്ത് 10 വയ­സു­ള്ള­പ്പോള്‍ ടക്‌­മാന്‍ (മെ­സെ­ഞ്ജര്‍ ) എന്ന നി­ല­യില്‍ കമ്മ്യൂ­ണി­സ്റ്റ് വൃ­ത്ത­ങ്ങ­ളില്‍ പ്ര­വര്‍­ത്തി­ച്ച് പാര്‍­ട്ടി നേ­തൃ­ത്വ­ത്തി­ന്റെ ശ്ര­ദ്ധ പി­ടി­ച്ചു പറ്റിയ ചന്ദ്ര­പ്പന്‍ , അതേ വയ­ലാ­റി­ന്റെ പൈ­തൃ­കം നല്‍­കിയ ഊര്‍­ജ്ജ­വും പേ­റി­യാ­ണ് ഗോ­വന്‍ വി­മോ­ച­ന­സ­മ­ര­കാ­ല­ത്ത് പോര്‍­ച്ചു­ഗീ­സു­കാ­രു­ടെ തീ തു­പ്പു­ന്ന തോ­ക്കു­കള്‍­ക്ക് മു­ന്നില്‍ നി­ന്ന­ത്. നാ­ലാം തരം അസ­ഭ്യ­ങ്ങ­ളോ നഞ്ചു പു­ര­ട്ടിയ അസ­ത്യ­ങ്ങ­ളോ കൊ­ണ്ട് വി­ല­യി­ടി­ക്കാ­വു­ന്ന­ത­ല്ല ആ സമ­ര­ത്തി­ന്റെ പാ­ര­മ്പ­ര്യം­.

­പ്ര­ധാ­ന­മാ­യും ചന്ദ്ര­പ്പ­ന്റെ രണ്ടു­വ­രി­ക­ളില്‍ കെ­ട്ടി­ഞാ­ന്നാ­ണ് മാ­രീ­ചന്‍ ചന്ദ്ര­പ്പ­നെ ഫ്യൂ­ഡ­ലി­സ്റ്റാ­ക്കു­ന്ന­ത്. പി­ണ­റാ­യി നല്ല ഒരു കമ്മ്യൂ­ണി­സ്റ്റാ­ണ്. പു­തി­യ­കാ­ല­ത്തി­ന്റെ സമ­രാ­നു­ഭ­വ­ങ്ങള്‍ ധാ­രാ­ള­മു­ള്ള കമ്മ്യൂ­ണി­സ്റ്റ്. അദ്ദേ­ഹ­ത്തി­ന്റെ പാ­ണ­നാ­കു­ന്ന­തില്‍ തര­ക്കേ­ടൊ­ന്നു­മി­ല്ല. പക്ഷെ അതി­നു ഭം­ഗി­യും കൊ­ഴു­പ്പും പക­രാന്‍ ചന്ദ്ര­പ്പ­നെ വി­ചാ­ര­ണ­ചെ­യ്യാന്‍ ഉയര്‍­ത്തു­ന്ന ഇത്ര ദുര്‍­ബ­ല­മായ നു­ണ­ക്ക­ഥ­ക­ളും വ്യാ­ഖ്യാ­ന­ങ്ങ­ളും ചരി­ത്ര­മ­റി­യു­ന്ന­വര്‍­ക്ക് ചി­രി­യു­ണര്‍­ത്തു­ന്നു­ണ്ട്. അതി­നാ­യി ഒരു കഥ­യും മെ­ന­യു­ന്നു­ണ്ട് മാ­രീച സേ­തു­രാ­മ­യ്യര്‍ .

മറി­ച്ച് വയ­ലാ­റില്‍ കേ­ട്ടി­ട്ടു­ള്ള കഥ മറ്റൊ­ന്നാ­ണ്. വയ­ലാ­റെ­ന്ന നാ­ലു­പാ­ടും വെ­ള്ള­ത്താല്‍ ചു­റ്റ­പ്പെ­ട്ട കര­യില്‍ നി­ന്നും സാ­ധ­ന­ങ്ങ­ളൊ­ക്കെ കാ­യ­ലില്‍ എറി­യു­ക­യാ­ണ് പട്ടാ­ള­ക്കാര്‍ ചെ­യ്ത­ത്. കു­റേ­യൊ­ക്കെ നാ­ട്ടു­കാര്‍ വീ­ണ്ടെ­ടു­ത്തു. അവ കു­മാ­ര­പ്പ­ണി­ക്ക­രു­ടെ ഭാ­ര്യ­ക്ക് തി­രി­കെ നല്‍­കി. കു­മാ­ര­പ്പ­ണി­ക്കര്‍­ക്കാ­യി പണം പി­രി­ച്ച കഥ­യും ആല­പ്പു­ഴ­യി­ലെ­ങ്ങും ആരും കേ­ട്ടി­ട്ടി­ല്ല. മാ­ത്ര­മ­ല്ല '1948-ല്‍ കല്‍­ക്ക­ത്താ തീ­സി­സ് മു­തല്‍ '1954- ല്‍ വരെ എസ്. കു­മാ­ര­ന്റെ വീ­ട്ടില്‍ കമ്മി­റ്റി കൂ­ടു­ന്ന­വര്‍­ക്ക് പു­റ­ത്തി­റ­ങ്ങാന്‍­പോ­ലും പറ്റാ­ത്ത അവ­സ്ഥ­യി­ലാ­യി­രു­ന്നു കമ്മ്യൂ­ണി­സ്റ്റു­കാര്‍, അപ്പോ­ഴ­ല്ലേ പി­രി­വ്?!

­മ­റ്റൊ­ന്നു വയ­ലാര്‍ രവി­യു­ടെ വീ­ട്ടു­കാര്‍ ചെ­യ്തു­കൊ­ടു­ത്ത സഹാ­യ­ങ്ങ­ളെ കു­റി­ച്ചാ­ണ്. ചന്ദ്ര­പ്പ­ന്റെ ബന്ധു കൂ­ടി­യാ­ണ് രവി­യു­ടെ മാ­താ­വ് ദേ­വ­കി. അവര്‍ ആദ്യ­കാ­ല­ത്ത് പാര്‍­ട്ടി­യോ­ട് ചേര്‍­ന്ന് പ്ര­വര്‍­ത്തി­ച്ചെ­ങ്കി­ലും പി­ന്നീ­ട് ­കോണ്‍­ഗ്ര­സ് പ്ര­വര്‍­ത്ത­ക­നായ കൃ­ഷ്ണ­നെ വി­വാ­ഹം കഴി­ക്കു­ക­യും കോണ്‍­ഗ്ര­സ് ആവു­ക­യും ചെ­യ്തു. എന്നു വെ­ച്ചാല്‍ കോണ്‍­ഗ്ര­സി­ന്റെ­യൊ­രു പ്രാ­ദേ­ശിക നേ­താ­വ്, അല്ലാ­തെ എഐ­സി­സി മെ­മ്പ­റൊ­ന്നു­മ­ല്ല. കു­മാ­ര­പ്പ­ണി­ക്കാര്‍ ഒളി­വി­ലും ജയി­ലി­ലും ആയ കാ­ല­ത്ത് ഭാ­ര്യ­യെ­യും മക്ക­ളെ­യും അവര്‍ സഹാ­യി­ച്ചി­രു­ന്നി­രി­ക്കാം. അവര്‍ കാ­ട്ടിയ ഒരു സു­ജ­ന­മ­ര്യാദ സ്മ­രി­ക്കു­ന്ന­തി­നെ കു­ടി­ല­മായ അന്ധ­ത­യോ­ടെ­യാ­ണ് ലേ­ഖ­കന്‍ സമീ­പി­ക്കു­ന്ന­ത്. അതില്‍ അത്ഭു­ത­മി­ല്ല. താ­റ­ടി­ക്കു­വാന്‍ മാ­ത്ര­മാ­ണ് എഴു­തു­ന്ന­ത് എന്ന­തി­നാല്‍ എന്തും ഏതും ആയു­ധ­മാ­ക്കാ­മ­ല്ലോ. പി­ന്നെ നന്ദി, സ്മ­രണ എന്നൊ­ക്കെ­യു­ള്ള­ത് കമ്മ്യൂ­ണി­സ്റ്റ് പാര്‍­ട്ടി ഭര­ണ­ഘ­ട­ന­യില്‍ നി­ന്നും നി­രോ­ധി­ച്ച ഫ്യൂ­ഡല്‍ പദ­ങ്ങ­ളാ­ണ­ല്ലോ­!

ഇ­ത്ര­യും വ്യ­ക്തി­പ­ര­മായ അധി­ക്ഷേ­പം കഴി­ഞ്ഞാ­ണ് ലേ­ഖ­കന്‍ ­രാ­ഷ്ട്രീ­യം­ പറ­യാന്‍ ആരം­ഭി­ക്കു­ന്ന­ത് തന്നെ. അതാ­ക­ട്ടെ നട്ടാല്‍ കു­രു­ക്കാ­ത്ത നു­ണ­യും. ശരി­ക്കും ഭൂ­പ­രി­ഷ്ക്ക­രണ നി­യ­മം തങ്ങ­ളു­ടെ ശ്ര­മ­മാ­യി വന്ന­താ­ണെ­ന്ന് വരു­ത്തി­ത്തീര്‍­ക്കാ­നു­ള്ള ഒരു കൗ­ടി­ല്യ­ന്റെ ബു­ദ്ധി വി­ലാ­സം ആദ്യ­ന്തം ഇതില്‍ കാ­ണാം­.

ഒ­റ്റ­യ്ക്കു നി­ന്നാല്‍ ഒരു കാ­ല­ത്തും ഭരി­ക്കാ­ന് കഴി­യി­ല്ല എന്ന ധാ­ര­ണ­യി­ലാ­ണ് '1967-ല്‍  സപ്ത­ക­ക്ഷി­മു­ന്ന­ണി എന്ന കാ­ര്യ­മായ രാ­ഷ്ട്രീയ ആദര്‍ശ അടി­ത്ത­റ­യൊ­ന്നും ഇല്ലാ­ത്ത മു­ന്ന­ണി ഉണ്ടാ­കു­ന്ന­ത്. പി­ളര്‍­പ്പി­ന്റെ അസ്വാ­ര­സ്യ­ങ്ങള്‍ പര­സ്പ­രം മാ­റി­യി­രു­ന്നി­ല്ലെ­ങ്കി­ലും പൊ­തു­ഗു­ണ­ത്തി­നാ­യി സഹ­ക­രി­ക്കു­ക­യാ­യി­രു­ന്നു ഇരു­ക­മ്മ്യൂ­ണി­സ്റ്റ് പാര്‍­ട്ടി­ക­ളും. എങ്കി­ലും ഇന്ന­ത്തെ പോ­ലെ തന്നെ അന്നും ഒറ്റ­യ്ക്കു ­കേ­ര­ളം­ ഭരി­യ്ക്ക­ണ­മെ­ന്നാ­യി­രു­ന്നു സി­പി­എ­മ്മി­ന്റെ­യും നമ്പൂ­തി­രി­പ്പാ­ടി­ന്റെ­യും മന­സ്സി­ലി­രു­പ്പ്. (അ­ക്കാ­ല­ത്ത് ഒരു കേ­ന്ദ്ര­ക­മ്മി­റ്റി തീ­രു­മാ­നം പോ­ലു­മു­ണ്ടാ­യ­താ­യി പറ­യ­പ്പെ­ടു­ന്നു­). സി­പി­ഐ­യു­ടെ അന്ന­ത്തെ ഏറ്റ­വും ജന­പ്രി­യ­നേ­താ­ക്ക­ളായ എം എന്‍ ഗോ­വി­ന്ദന്‍ നാ­യ­രെ­യും ടി വി തോ­മ­സി­നെ­യും വ്യ­ക്തി­ഹ­ത്യ ചെ­യ്ത് ആ ലക്ഷ്യം സാ­ധി­ക്കാ­നാ­ണ് ­സി­പി­എം­. തീ­രു­മാ­നി­ച്ച­ത്. കൂ­ട്ടു­ത്ത­ര­വാ­ദി­ത്ത­മു­ള്ള മന്ത്രി­സ­ഭ­യു­ടെ തീ­രു­മാ­ന­പ്ര­കാ­രം ടി വി തോ­മ­സ്‌ കൊ­ണ്ടു­വ­രാന്‍ ശ്ര­മി­ച്ച വി­ദേ­ശ­സ­ഹ­ക­ര­ണ­മു­ള്ള മൂ­ല­ധ­ന­സം­രം­ഭ­ങ്ങ­ളെ തള്ളി­പ്പ­റ­ഞ്ഞു കൊ­ണ്ടാ­ണ് അതു തു­ട­ങ്ങി­യ­ത്.

­വെ­ല്ലിം­ഗ്‌­ടണ്‍ എന്ന കെ. ടി. പി. മന്ത്രി­ക്കെ­തി­രേ (പ­ണ്ട­ത്തെ വി­മോ­ച­ന­സ­മര നേ­താ­വാ­യി­രു­ന്നു, പില്‍­ക്കാ­ല­ത്ത്‌ സി­പി­എ­മ്മി­ന്റെ വള­രെ അടു­പ്പ­ക്കാ­ര­നാ­യി­രു­ന്നു) അഴി­മ­തി ആരോ­പ­ണ­മു­ണ്ടാ­യ­പ്പോള്‍ അത് അന്വേ­ഷി­ക്ക­ണ­മെ­ന്ന് സി­പിഐ ആവ­ശ്യ­പ്പെ­ട്ടു. നമ്പൂ­തി­രി­പ്പാ­ട് വെ­ലിം­ഗ്ട­ണെ കൂ­ടാ­തെ എമ്മെ­ന്നും ടി­വി­ക്കു­മെ­തി­രേ അതു­വ­രെ ഇല്ലാ­ത്ത ആരോ­പ­ണ­ങ്ങള്‍ കൂ­ടി അന്വേ­ഷി­ക്കാന്‍ തീ­രു­മാ­നി­ച്ചു­.

(ഈ ഘട്ട­ത്തില്‍ മറ്റൊ­ന്നു പറ­യ­ട്ടെ. കോണ്‍­ഗ്ര­സാ­ണ് ലാ­വ്‌­ലിന്‍ കേ­സ് കെ­ട്ടി­ച്ച­മ­ച്ച­തെ­ന്നു മാ­രീ­ചന്‍ പറ­യു­ന്നു. നൂ­റു­ശ­ത­മാ­നം ശരി­യാ­കാം. പൊ­ളി­റ്റി­ക്കല്‍ മൈ­ലേ­ജി­നാ­യി അത്ത­രം ചെ­റ്റ­ത്ത­ര­ങ്ങള്‍ എതി­രാ­ളി­കള്‍­ക്കു നേ­രെ മാ­ത്ര­മ­ല്ല, സഖ്യ­ക­ക്ഷി­കള്‍­ക്കെ­തി­രേ­യും സാ­ധ്യ­മാ­കു­മെ­ന്ന് ആദ്യ­മാ­യി തെ­ളി­യ­ച്ച­ത് 1969ല്‍ -ല്‍ സി­പി­എ­മ്മാ­ണ്).

ഖഡ്ഗം ഉയ­രു­ന്ന­ത് തങ്ങ­ളു­ടെ രാ­ഷ്ട്രീയ നി­ല­നില്‍­പ്പി­നെ­തി­രേ ആണെ­ന്ന് മന­സ്സി­ലാ­ക്കിയ സി­പിഐ രൂ­ക്ഷ­മാ­യി പ്ര­തി­ക­രി­ച്ചു. എന്‍ കെ കൃ­ഷ്ണ­നും ഗൗ­രി­യ­മ്മ­ക്കു­മെ­തി­രേ­യും അന്വേ­ഷ­ണം വേ­ണ­മെ­ന്ന സബ്‌­സ്റ്റാ­ന്റീ­വ് മോ­ഷന്‍ വര്‍­ക്കല എം­എല്‍എ ­ടി എ മജീ­ദ് സഭ­യില്‍ അവ­ത­രി­പ്പി­ച്ചു. പ്ര­തി­പ­ക്ഷ പി­ന്തു­ണ­യോ­ടെ അതു പാ­സാ­യി. മന്ത്രി­സഭ താ­ഴെ വീ­ണു. പോ­കു­ന്ന വഴി നമ്പൂ­തി­രി­പ്പാ­ട് പറ­ഞ്ഞു - "ഇ­ത് ഭൂ­പ­രി­ഷ്ക്കാ­രം പാ­സാ­കാ­തി­രി­ക്കാ­നു­ള്ള ഗൂ­ഡാ­ലോ­ച­ന­യാ­ണ്".

­സ്വാ­ഭാ­വി­ക­മാ­യും അത് സി­പി­ഐ­ക്കു­ള്ള വെ­ല്ലു­വി­ളി­യാ­യി. മുന്‍ സര്‍­ക്കാര്‍ തയ്യാ­റാ­ക്കിയ നി­യ­മം ഒറ്റ­വ­രി പോ­ലും മാ­റാ­തെ പാ­സാ­ക്കി കൊ­ണ്ട് സി­പിഐ ആ വെ­ല്ലു­വി­ളി സ്വീ­ക­രി­ച്ചു. തങ്ങള്‍­ക്ക് ഒരു പ്രാ­ധാ­ന്യ­വു­മി­ല്ലാ­തെ ഭൂ­പ­രി­ഷ്ക്ക­ര­ണം പാ­സാ­കു­ന്ന­ത് സി­പി­എ­മ്മി­നു ചി­ന്തി­ക്കാന്‍ പോ­ലും കഴി­യു­മാ­യി­രു­ന്നി­ല്ല. സ്വാ­ഭാ­വി­ക­മാ­യും ഭൂ­പ­രി­ഷ്ക­ര­ണം തങ്ങ­ളു­ടെ ചോ­ര­യു­ടെ വി­ല­യാ­ണെ­ന്ന് വരു­ത്തി­ത്തീര്‍­ക്കാ­നു­ള്ള ശ്ര­മ­വും ആരം­ഭി­ച്ചു­.

­സ­മ­രം എങ്ങ­നെ നട­ത്ത­ണ­മെ­ന്നും അതി­നെ എങ്ങ­നെ രക്ത­മ­ണി­യി­ക്ക­ണ­മെ­ന്നും സി­പി­എ­മ്മി­നെ ആരെ­ങ്കി­ലും പഠി­പ്പി­ക്ക­ണോ? ഭൂ­സ­മ­ര­ങ്ങ­ളു­ടെ നാ­യ­ക­നാ­യി­രു­ന്ന സാ­ക്ഷാല്‍ എ­കെ­ജി­ തന്നെ അതു­ന­യി­ച്ച­പ്പോള്‍ സ്വാ­ഭാ­വി­ക­മാ­യും സി­പി­എ­മ്മി­നു അതി­ന്റെ രാ­ഷ്ട്രീയ ലക്ഷ്യം കു­റ­ച്ചെ­ങ്കി­ലും നിര്‍­വ­ഹി­ക്കാ­നാ­യി. എങ്കി­ലും മാ­ക്രി കര­യു­ന്ന­തും മഴ­പെ­യ്യു­ന്ന­തും തമ്മി­ലു­ള്ള പര­സ്പ­ര­ബ­ന്ധം മാ­ത്ര­മേ ഈ സമ­ര­വും നി­യ­മ­വും തമ്മില്‍ ഉണ്ടാ­യു­ള്ളൂ. (ക­ട­പ്പാ­ട്: കണി­യാ­പു­രം രാ­മ­ച­ന്ദ്രന്‍) അതേ സര്‍­ക്കാര്‍ തന്നെ സ്വ­കാ­ര്യ വന­ങ്ങള്‍ ദേ­ശ­സാല്‍­ക്ക­രി­ക്കു­ക­യും കണ്ണന്‍­ദേ­വന്‍ ഭൂ­മി സര്‍­ക്കാ­രി­ന്റേ­താ­ക്കു­ക­യും ചെ­യ്തു. ഭാ­ഗ്യം, അതി­നാ­യി ഇതു വരെ മമ്മൂ­ഞ്ഞു­കള്‍ അവ­കാ­ശം പറ­ഞ്ഞി­ട്ടി­ല്ല. പക്ഷെ ഭൂ­പ­രി­ഷ്ക്കാ­രം ആരു നട­പ്പാ­ക്കി­യാ­ലും അത് ഇന്ത്യന്‍ കമ്മ്യൂ­ണി­സ്റ്റ്പ്ര­സ്ഥാ­ന­ത്തി­ന്റെ മൊ­ത്തം നേ­ട്ട­മാ­ണ് എന്നു കൂ­ടി പറ­യ­ട്ടെ­.

­വി. എസി­നോ­ട് മൃ­ദു­ത്വം പു­ലര്‍­ത്തു­ന്നു എന്ന­താ­ണ് ചന്ദ്ര­പ്പ­നോ­ട് കടു­ത്ത വി­യോ­ജി­പ്പ് പു­ലര്‍­ത്തു­ന്ന പല­രും പറ­യു­ന്ന ആരോ­പ­ണം. ചന്ദ്ര­പ്പന്‍ കര്‍­ഷക സം­ഘ­ട­ന­യു­ടെ അദ്ധ്യ­ക്ഷ­നാ­യി­രു­ന്ന കാ­ല­ത്ത് വി­എ­സും ചന്ദ്ര­പ്പ­നു­മാ­യി ഇതി­ലും രൂ­ക്ഷ­മായ വാ­ഗ്വാ­ദ­ങ്ങള്‍ നട­ന്നി­ട്ടു­ണ്ട്. വി­ള­കര്‍ വെ­ട്ടി­ന­ശി­പ്പി­ച്ചു കൊ­ണ്ട് നി­ലം­നി­ക­ത്തല്‍ വി­രു­ദ്ധ­സ­മ­രം നട­ത്തിയ കാ­ല­ത്ത്. പക്ഷെ അന്നൊ­ന്നും ചന്ദ്ര­പ്പ­ന്റെ തന്ത­ക്ക് പറ­ഞ്ഞു ആളാ­കാന്‍ ആരും ശ്ര­മി­ച്ചി­ല്ല. ഒരു പക്ഷെ അതി­നു ഒരു കാ­ര­ണം, ഇന്ന­ത്തെ കണ്ണൂര്‍ മോ­ഡല്‍ അഥോ­റി­റ്റേ­റി­യന്‍ നേ­തൃ­ത്വ­മ­ല്ലാ­യി­രു­ന്നു സി­പി­എ­മ്മി­ന് അന്നു­ണ്ടാ­യി­രു­ന്ന­ത് എന്ന­താ­കാം­.

(­തു­ട­രും. തു­ടര്‍­ന്ന­ല്ലേ പറ്റു­ക­യു­ള്ളു­...)

­ടി­റ്റോ ജോ­യ്


ഈ സീ­രി­സില്‍ പ്ര­സി­ദ്ധീ­ക­രി­ച്ച ലേ­ഖ­ന­ങ്ങള്‍:

24 Comments

മാരീചൻ പുതപ്പു കൊടുത്തു കോണകം വാങി

ഇടതു ഐക്യത്തിനു ഇളക്കം തട്ടുന്ന കമന്റുകള്‍ ഇടരുതു എന്നു വാദിച്ചിരുന്ന ഒരു സി പി ഐ ക്കാരന്‍ ആയിരുന്നു ഞാനും എന്നാല്‍ മാരീചനെ പോലെ ഉള്ളവരുടെ നട്ടാല്‍ കിളിര്‍ക്കാത്ത നുണകള്‍ കേട്ടു പ്രതികരിച്ചില്ലെങ്കില്‍ അതു ചരിത്രത്തോട് ചെയ്യുന്ന മഹാ അപരാധം ആകും എന്നു തിരിച്ചറിയുന്നു. റ്റിറ്റോ തീര്‍ത്തും അനിവാര്യം ആയ മറുപടി നല്ല ഭാഷ നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍.

സഖാവ് കൊള്ളാമല്ലോ. ചന്ദ്രപ്പന്റെ ചരിത്രം അവിടെ നില്‍ക്കട്ടെ. നിലവില്‍ ചന്ദ്രപ്പന്‍ സി.പി.എമ്മിനും അതിന്റെ സെക്രട്ടറിയ്ക്കുമെതിരെ തൊടുത്തുവിടുന്ന നുണപ്രചരണങ്ങള്‍ക്കെത്തിരെ ഒരക്ഷരം കാണുന്നില്ല.

"ഈ ഘട്ട­ത്തില്‍ മറ്റൊ­ന്നു പറ­യ­ട്ടെ. കോണ്‍­ഗ്ര­സാ­ണ് ലാ­വ്‌­ലിന്‍ കേ­സ് കെ­ട്ടി­ച്ച­മ­ച്ച­തെ­ന്നു മാ­രീ­ചന്‍ പറ­യു­ന്നു. നൂ­റു­ശ­ത­മാ­നം ശരി­യാ­കാം. "

അത് കൊള്ളാം. ശരിയാകാമെന്നേയുള്ളൂ. അല്ലാതെ ലാവ്ലിന്‍ രാഷ്ട്രീയപ്രേരിതമായി കെട്ടച്ചമച്ചതാണെന്ന് ഉറപ്പൊന്നുമില്ല. ഇതന്നെയാണ് സഖാവിന്റെയും സഖാവിന്റെ പാര്‍ട്ടിയുടെയും പ്രശ്നവും. സ്വന്തം മുന്നണിയിലെ ഒരു കക്ഷിയുടെ പ്രധാനനേതാവിനെതിരെ വന്ന വ്യാജ അഴിമതിയാരോപണം വ്യാജമാണ് എന്ന് തെറ്റിദ്ധാരണകള്‍ക്ക് വഴിവെക്കാത്ത വിധം ഒന്നുറപ്പിച്ച് പറയാനുള്ള ബോധമോ മനസ്ഥിതിയോ ഇല്ല. ഒരു അഴകൊഴമ്പന്‍ നിലപാട് മാത്രം.

അതെ അങ്ങനെ ഒരു കുഴപ്പം സി പി ഐ ക്ക് ഉണ്ട്. തെറ്റു ചെയ്യുന്നതു ആരായാലും അവരെ സംരക്ഷിക്കാന്‍ ഉള്ള ബാധ്യത സി പി ഐ ക്കില്ല. സി പി എം കാട്ടിക്കൂട്ടുന്നതിന്റെ മുഴുവന്‍ പാപഭാരം എറ്റെടുക്കാന്‍ ഞങ്ങളെ കിട്ടില്ല എന്നു മാത്രം അല്ല തെറ്റു കണ്ടാല്‍ എതിര്‍ക്കുകയും ചെയ്യും. സി പി എം നു ആവശ്യം അവരുടെ പോക്രിത്തരങ്ങള്‍ക്കു ചൂട്ടു പിടിക്കുന്ന ആള്‍ക്കാര്‍ ആണു അതിനു സി പി ഐ യെ പ്രതീക്ഷിക്കണ്ട.

ലേഖകന്‍ പറഞ്ഞപോലെ മാരീചനെപോലുള്ള മാക്രികള്‍ അര കഴഞ്ചു ചരിത്ര വിവരവും ഒന്നര കഴഞ്ചു നുണയും ചേര്‍ത്ത് കരഞ്ഞു തീര്‍ക്കുമ്പോള്‍ ചന്ദ്രപ്പനെ വെറുമൊരു പ്രമാണിയായി ചിത്രീകരിച്ചതില്‍ അത്ഭുതമില്ല . ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ എന്തെന്നോ , അതിന്റെ പ്രവര്‍ത്തന പാരമ്പര്യമോ അറിയാതെ രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിചു കരഞ്ഞു തീര്‍ക്കുന്നത് ഇത്തരക്കാരുടെ വരും കാല കരച്ചില്‍ മഹാമഹങ്ങള്‍ക്ക് ആളെ കിട്ടാന്‍ വേണ്ടിയുള്ള ശ്രമമാകാം .

നല്ല ഒരു ചരിത്ര വിവരണത്തിന് ലേഖകന് അഭിനന്ദനങ്ങള്‍

"പിണറായി സഖാവ് പോലും അറിയാത്ത മാരീചന്‍ ആണ് സി പി എം ചരിത്രവും പിണറായി സഖാവിന്റെ ചരിത്രവും എഴുതിയത് എന്ന് ആ ലേഖനം വായിക്കുമ്പോള്‍ തന്നെ മനസ്സിലായി .. നമ്മുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട് "സ്നേഹിച്ചു നക്കി കൊല്ലുക" എന്നത് . പിണറായി സഖാവിനെയും സി പി എമ്മിനെയും കൊല്ലുക എന്നാ ഒറ്റ ലക്ഷ്യം ആണ് മാരീചന്‍ ആ ലേഖനത്തില്‍ ചെയ്തിരിക്കുന്നത് . അതിനു ഒരു സ്നേഹത്തിന്റെ മേമ്പൊടി ഇട്ടു അത്രേ ഉള്ളൂ . ദ്രോഹിച്ചിട്ടാണെങ്കിലും സ്നേഹിച്ചിട്ടാണെങ്കിലും "കൊല്ലുക" എന്നത് ഹീന കൃത്യം തന്നെയാണ് . സി പി എം സഖാക്കള്‍ അത് തിരിച്ചറിയും എന്ന് പ്രതീക്ഷിക്കുന്നു . ഇത്തരക്കാരായ "മാരീചനെ" അവര്‍ ഒറ്റപ്പെടുത്തുക തന്നെ ചെയ്യും . കാരണം ഇന്ത്യക്ക് ഇന്ന് ഇടതുപക്ഷ ഭരണമാണ് വേണ്ടത് തിരിച്ചരിഞ്ഞവരാണല്ലോ സി പി എമ്മിലെതായാലും സി പി ഐയ്യിലെതായാലും സഖാക്കള്‍ "

>പക്ഷെ അന്നൊ­ന്നും ചന്ദ്ര­പ്പ­ന്റെ തന്ത­ക്ക് പറ­ഞ്ഞു ആളാ­കാന്‍ ആരും ശ്ര­മി­ച്ചി­ല്ല.. ഒരു പക്ഷെ അതി­നു ഒരു കാ­ര­ണം, ഇന്ന­ത്തെ കണ്ണൂര്‍ മോ­ഡല്‍ അഥോ­റി­റ്റേ­റി­യന്‍ നേ­തൃ­ത്വ­മ­ല്ലാ­യി­രു­ന്നു സി­പി­എ­മ്മി­ന് അന്നു­ണ്ടാ­യി­രു­ന്ന­ത് എന്ന­താ­കാം­.<

ഉവ്വ... കണ്ണൂര്‍ സ്റ്റേറ്റ് കമ്മിറ്റിയും, പിന്നെ സംസ്ഥാന കമ്മിറ്റിയും, സെന്‍ട്രല്‍ കമ്മിറ്റിയും, പോളിറ്റ് ബ്യൂറോയും തീരുമാനിച്ചു മാരീചനെ എല്‍പ്പിചിട്ടാണ് മലയാള.മ് ഇല് അങ്ങിനെ ഒരു ലേഘനം പുള്ളി എഴുതിയത്!

പിന്നെ കലാകൌമുദിയില്‍ നിന്നും മാരീചന്‍ ഖോട്ടിയ കൈവിട്ടു പോയ സുവര്‍ണ്ണ കാലത്തെ പറ്റിയുള്ള സ്മരണകളും ( "വലിയ ഉരുളി") 'ദേശീയ ബുര്‍ഷ്വാസിയായ' കോണ്‍ഗ്രസ്സു എങ്ങിനെ വിപ്ലവത്തിന് അത്യന്താപേക്ഷം ആണെന്ന താത്വിക നിലാപാടും തുടരനില്‍ വിശകലനം ചെയ്യുമെന്ന് പ്രതീക്ഷിയ്ക്കുന്നു...

കിടിലന്‍ ലേഖനം..മാരീചന്റെ തനി നിറം കാണിച്ചു തന്ന ലേഖകന് അഭിനന്ദനങ്ങള്‍..
ഇങ്ങനെ യുള്ള മാരീചന്മാരുടെ അജണ്ട എന്താണാവോ.?.. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളെ തമ്മിലടിപ്പിച്ചു ചോര കുടിക്കലാവും ഈ ചെന്നായകളുടെ ലക്‌ഷ്യം..

നന്നായി. മാരീച പ്രഭൃതികള്‍ മനസ്സിലാക്കേണ്ട മിനിമം പാഠം ഉണ്ട്. ഇത്രയും നാള്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നായകരായി വാഴ്ത്തിയ സമരധീരന്മാരെ , അന്നന്നത്തെ തെറി വിളിക്കായി നുണക്കഥകള്‍ മെനയരുത്. മാരീച മനസ്സില്‍ അല്ലേലും ഇതേ കള്ളത്തരങ്ങള്‍ അല്ലെ വരുക ഉള്ളു. പൊന്മാന്റെ ഇടതുപക്ഷ നാട്യം എത്ര നാള്‍ തുടരും?

ഇത് മാരീചന്റെ മാത്രം മനസ്സല്ല. കേരളത്തില്‍ 90 കള്‍ക്ക് ശേഷം വിദ്യാര്‍ഥി രാഷ്ട്രീയം പഠിച്ച കരിയരിസ്റ്റ്‌ കള്‍ക്ക് എല്ലാം ഉള്ള തര്‍ക്ക രോഗത്തിന്റെ മറുഭാഗം മാത്രം ആണ്. അന്നേരം ഉള്ള ജയങ്ങള്‍ക്ക് വേണ്ടി എന്ത് നുണയും മെനയാന്‍ തിടുക്കം കാണിക്കുന്ന തിളക്കന്‍ മാര്‍!

മകന്‍ ചത്താലും കുഴപ്പം ഇല്ല , മരുമകള്‍ വിധവ ആയാല്‍ മതി എന്ന് കരുതുന്ന ഈ മലര്‍ന്നു കിടന്നു തുപ്പുന്ന മാരീചന്മാര്‍ ആണ് ഇടതുപക്ഷ ഐക്യത്തിന് തുരങ്കം വയ്ക്കുന്ന ഓണ്‍ലൈന്‍ തുരപ്പന്മാര്‍ . ഇനിയും തര്‍ക്കിക്കു , വീണ്ടും തര്‍ക്കിക്കു ....തര്‍ക്കിച്ചു തര്‍ക്കിച്ചു രണ്ടു ഇടതുപക്ഷ പാര്‍ടികളും ഈ രാജ്യത്തെ ഭയങ്കര ശക്തികള്‍ ആയി കഴിഞ്ഞു ! ഇനിയും ശക്തിപ്പെടുത്താന്‍ മാരീച ശക്തികള്‍ തീരുമാനിച്ചാല്‍ പിന്നെ എന്ത് ചെയ്യും?

ജനം സി പി ഐ എടുത്ത നിലപാടുകള്‍ ശരിയെന്ന് തിരിച്ചറിയും .

ഇനി എന്തു തിരിച്ചറിയാന്‍ സി പി എം പോലും അതു തിരിച്ചറിഞ്ഞു പക്ഷേ അതു സമ്മതിക്കാന്‍ അവര്‍ ഇനിയും തയ്യാര്‍ അല്ല.

സ്വന്തമായി ഒരു മുഖം പോലും ഇല്ലാത്ത മാരീചനെ പോലുള്ള '"പാഷണത്തില്‍ ക്രിമികള്‍ക്ക്" ഇത് പോലുള്ള മറുപടി തന്നെയാണ് വേണ്ടത്.

ചെങ്കൊടി കൊണ്ട് സാന്റിയാഗോ മാര്‍ട്ടിനും ഫാരിസ് അബൂബെക്കര്‍ക്കും അടിവസ്ത്രം തയ്ച്ചു കൊടുത്തു "കൈരളികളും". ""വിസ്മയ"ങ്ങളും തീര്‍ക്കുന്നവര്‍ക്ക്, ഒരുപാട് വര്‍ഷം എം എല്‍ എ, എം പി തുടങ്ങി ഒട്ടനവധി അധികാര സ്ഥാനങ്ങളില്‍ ഇരുന്നിട്ടും ഇന്ന് വരെ സ്വന്തമായി ഒരു വീട് പോലും സമ്പാദിക്കാന്‍ ശ്രമിക്കാത്ത സഖാവ് ചന്ദ്രപ്പന്റെ രോമത്തിന്റെ വില പോലും ഇല്ല എന്ന് നാട്ടുകാര്‍ക്ക് അറിയാം. (ബക്കറ്റിലെ വെള്ളം അന്വേഷിച്ചു നടക്കുന്നവര്‍ക്ക് അത് അറിയില്ലെങ്കിലും)

മുന്‍ എഐ­എ­സ്എ­ഫ് നേ­താ­വും ദോ­ഹ­യില്‍ എഞ്ചി­നീ­യ­റു­മായ സര്‍വോപരി ചന്ദ്രല്പ്പ ദാസനുമായ വിനീത ദേഹം വായിച്ചറിയാന്‍ ഒരു ലേഘനം(ദേശാഭിമാനിയില്‍ പി രാജീവ്‌ എഴുതിയത് ) താഴെ ചേര്‍ക്കുന്നു .
---------
ഇടതുപക്ഷ ഐക്യം
പി രാജീവ്

ഗൗരവമേറിയ രാഷ്ട്രീയ ചര്‍ച്ചയുടെ വേദിയായിരുന്നു സിപിഐ എമ്മിന്റെ സംസ്ഥാന സമ്മേളനം. എന്നാല്‍ , സമ്മേളനത്തെ വിവാദങ്ങളില്‍ തളച്ചിടാനായിരുന്നു ചില മാധ്യമങ്ങള്‍ ബോധപൂര്‍വം ശ്രമിച്ചത്. അതില്‍ ആദ്യത്തേത് ചരിത്ര പ്രദര്‍ശനവുമായി ബന്ധപ്പെട്ടായിരുന്നു. മൂന്നു ലക്ഷത്തിലധികംപേര്‍ ചരിത്രത്തെ സംബന്ധിച്ച ഒരു പ്രദര്‍ശനം കാണാന്‍ വരുന്നത് ഒരുപക്ഷേ ലോകത്തുതന്നെ അപൂര്‍വ സംഭവമായിരിക്കും. ലോകത്തിലെ രക്തസാക്ഷികളുടെ കൂട്ടത്തില്‍ യേശുക്രിസ്തുവിനെ ഉള്‍പ്പെടുത്തിയതാണ് ചില മാധ്യമങ്ങളെയും ഒരു ചെറുവിഭാഗം പുരോഹിതരെയും ചൊടിപ്പിച്ചത്. വേണമെങ്കില്‍ ഗൗരവമായ സംവാദത്തിലേക്ക് വാതില്‍ തുറക്കാവുന്ന വിഷയമായിരുന്നു അത്. അതിനെ വിവാദത്തിലേക്ക് തള്ളിയിട്ട് വിശ്വാസികളില്‍ സിപിഐ എം വിരുദ്ധത സൃഷ്ടിക്കാനായിരുന്നു ശ്രമം. ഇതു സംബന്ധിച്ച നിരീക്ഷണങ്ങള്‍ കഴിഞ്ഞ ലക്കം കാഴ്ചവട്ടത്തില്‍ സൂചിപ്പിച്ചിരുന്നു.
രണ്ടാമത്തെ വിവാദം സിപിഐ എം-സിപിഐ ബന്ധത്തെയും ഇടതുപക്ഷ ഐക്യത്തെയും കുറിച്ചായിരുന്നു. അതിനു സഹായകരമായ നിലപാട് ഇടതുപക്ഷത്തുള്ള ചിലര്‍ തന്നെ സ്വീകരിച്ചുവെന്നതും യാഥാര്‍ഥ്യമാണ്. സിപിഐയുമായുള്ള തര്‍ക്കം ഒഴിവാക്കാനാകുമായിരുന്നില്ലേയെന്ന് ചിന്തിക്കുന്നവരും ഇടതുപക്ഷത്തുണ്ട്. അനാവശ്യമായ തര്‍ക്കങ്ങള്‍ ഒഴിവാക്കേണ്ടതാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. സിപിഐ എം നേതൃത്വം സ്വീകരിച്ച നിലപാടും അതുതന്നെയാണ്. സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി പാര്‍ടി സെക്രട്ടറി പിണറായി വിജയന്‍ ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനവും മറ്റു ചില മാധ്യമങ്ങളില്‍വന്ന അഭിമുഖങ്ങളിലും ഇടതുപക്ഷ ഐക്യത്തിനെതിരായ ഒരു ചെറു സൂചനപോലും കണ്ടെത്താന്‍ കഴിയില്ല. കമ്യൂണിസ്റ്റ് പാര്‍ടി സമ്മേളനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഗൗരവമായ രാഷ്ട്രീയ വിഷയങ്ങളില്‍ കേന്ദ്രീകരിച്ച പ്രതികരണങ്ങളായിരുന്നു അവ. ഇടതുപക്ഷ ഐക്യത്തിന്റെ അനിവാര്യത തന്നെയാണ് അതിലെല്ലാം വരച്ചുകാണിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ , സിപിഐയുടെ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിനു നല്‍കിയ അഭിമുഖം വായിക്കുന്നൊരാള്‍ അമ്പരന്നുപോകും. സിപിഐ എമ്മാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് തോന്നിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ മാത്രമേ ആ അഭിമുഖത്തിലുള്ളു. കവല പ്രസംഗത്തില്‍ രാഷ്ട്രീയ ശത്രുക്കള്‍ പറയുന്നതിനേക്കാളും തരം താണ പരാമര്‍ശങ്ങളും അദ്ദേഹം നടത്തുകയുണ്ടായി.
പാര്‍ടിയുടെ അഭ്യന്തര കാര്യങ്ങളില്‍വരെ അഭിപ്രായം പറയുന്ന ഒട്ടും മര്യാദയില്ലാത്ത സമീപനം സാധാരണഗതിയില്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയില്‍നിന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പതിനായിരക്കണക്കിനു പാര്‍ടി സഖാക്കള്‍ സമര്‍പ്പണമനസോടെ പ്രവര്‍ത്തിച്ച് സംഘടിപ്പിച്ച സമ്മേളനം ഇവന്റ് മാനേജ്മെന്റ് ടീം ആണ് നടത്തുന്നതെന്നുവരെ പറയാനും മടിച്ചില്ല. ഈ പരാമര്‍ശങ്ങളോട് പ്രതികരിക്കേണ്ടത് ഒരു രാഷ്ട്രീയപാര്‍ടിയെന്ന നിലയില്‍ സിപിഐ എമ്മിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. അതു നിര്‍വഹിക്കുമ്പോഴും പരമാവധി സഹിഷ്ണുത കാണിക്കാനാണ് സിപിഐ എം നേതൃത്വം ശ്രമിച്ചത്. സിപിഐ എമ്മിനെ അധിക്ഷേപിക്കാന്‍ ശ്രമിച്ച അഭിമുഖത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ പരാമര്‍ശങ്ങളൊന്നുമില്ലാത്തത് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. സിപിഐ എമ്മിനെ തോല്‍പ്പിച്ചാണ് താന്‍ പണ്ട് ജയിച്ചതെന്ന കാര്യം ഇന്നത്തെ കാലത്ത് എന്തിനാണ് ചന്ദ്രപ്പന്‍ ഓര്‍മിപ്പിക്കാന്‍ ശ്രമിച്ചത്? എ കെ ജിയുടെ നേതൃത്വത്തില്‍ നടന്നതും കേരളത്തിന്റെ സമരചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നുമായ മിച്ചഭൂമി സമരത്തെ പുച്ഛത്തോടെ അധിക്ഷേപിക്കാന്‍ ഇന്നത്തെ കേരളത്തില്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ചിന്തയെന്താണ്? ഇത്തരം ചോദ്യങ്ങള്‍ സ്വഭാവികമാണ്. അപ്പോഴാണ് ശക്തനായ ഡാങ്കേയിസ്റ്റായിരുന്നു ചന്ദ്രപ്പന്‍ എന്ന കാര്യം ഓര്‍മിപ്പിക്കേണ്ടിവന്നത്. സിപിഐ സ്വീകരിച്ച രാഷ്ട്രീയ ലൈനിനെ എതിര്‍ക്കുകയും കോണ്‍ഗ്രസിന്റെ വക്താവായി അധഃപതിക്കുകയും ചെയ്തതുകൊണ്ടാണ് ഡാങ്കേയെ സിപിഐക്കു തന്നെ പുറത്താക്കേണ്ടിവന്നത്. എന്താണ് ഡാങ്കേയുടെ കുറവെന്ന് സി ദിവാകരന്‍ പൊതുയോഗത്തില്‍ ഉറക്കെ ചോദിക്കുന്നതുകണ്ടപ്പോള്‍ അദ്ദേഹത്തെ പുറത്താക്കിയത് സിപിഐ എമ്മാണ് എന്നു തോന്നിപോകും.
കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിക്കുകയും സിപിഐയുടെ നയത്തെ വെല്ലുവിളിക്കുകയും ചെയ്തതിന് അവരു തന്നെ പുറത്താക്കിയ ഡാങ്കേ ഇപ്പോള്‍ സ്വീകാര്യനായെങ്കില്‍ അതിനു മറുപടി പറയേണ്ടത് സി ദിവാകരന്‍ തന്നെയാണ്. ഡാങ്കേയെ പുറത്താക്കിയ കൂട്ടത്തില്‍ സിപിഐയുടെ കേന്ദ്ര എക്സിക്യൂട്ടിവിലുണ്ടായിരുന്നൊരാളെ ദേശീയ കൗണ്‍സിലിലേക്ക് തരംതാഴ്ത്തിയ കാര്യം സി കെ ചന്ദ്രപ്പന്‍ മറന്നിട്ടുണ്ടാകില്ല. അന്ന് ഡാങ്കേക്കും ചന്ദ്രപ്പനുമൊപ്പം നിലപാട് സ്വീകരിച്ചയാളാണ് പഞ്ചാബ് സംസ്ഥാന സെക്രട്ടറിയായിരുന്ന യോഗീന്ദര്‍സിങ് ദയാല്‍ . അദ്ദേഹം സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴാണ് ദേശീയതലത്തിലുള്ള കോണ്‍ഗ്രസ് വിരുദ്ധ നിലപാടിനു വിരുദ്ധമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ കോണ്‍ഗ്രസ് മുന്നണിയില്‍ മത്സരിച്ചത്. ആ മുന്നണി ബന്ധം കൊണ്ട് സിപിഐക്ക് ഗുണമുണ്ടായി! രണ്ട് എംഎല്‍എമാരെ വിജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞു. അവര്‍ക്ക് പിന്നീട് എന്തു സംഭവിച്ചെന്ന പഞ്ചാബ് പാഠം പലര്‍ക്കും പഠിക്കാവുന്നതാണ്. ഈ രണ്ട് എംഎല്‍എമാരും ഒടുവില്‍ അഭയം തേടിയത് കോണ്‍ഗ്രസിലാണ്. ഇതെല്ലാം ഉള്‍ക്കൊണ്ടാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബ്രേക്കപ്പ് ഒഴിവാക്കി വീണ്ടും ഇടതുപക്ഷ ഐക്യം എന്ന ശരിയായ നിലപാട് സ്വീകരിക്കാന്‍ അവിടെ നിര്‍ബന്ധിതമായത്.
സിപിഐയുടെ സമ്മേളനത്തിനു മാധ്യമശ്രദ്ധ കിട്ടാത്ത സാഹചര്യത്തിലാണ് ഇങ്ങനെയൊരു അഭിമുഖത്തിനു ചന്ദ്രപ്പന്‍ തയ്യാറായതെന്ന് ചിലര്‍ പറയുന്നുണ്ട്. ഇടതുപക്ഷ ഐക്യത്തെ ദുര്‍ബലപ്പെടുത്തുന്നതിലൂടെ ഏതു മാധ്യമ ശ്രദ്ധകിട്ടിയിട്ടും എന്താണ് കാര്യം. അതെല്ലാം അനല്‍പ്പമായ സന്തോഷം മാത്രം നല്‍കുന്നതാണ്. കൂടുതല്‍ ശക്തമായ ഇടതുപക്ഷ ഐക്യത്തിനാണ് സിപിഐ എമ്മിന്റെ കരട് രാഷ്ട്രീയ നയം പ്രാധാന്യം നല്‍കുന്നത്. അതുതന്നെയാണ് സിപിഐയുടേയും അഖിലേന്ത്യാ നയം. സിപിഐ എമ്മിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനം ശക്തിപ്പെടുത്തിയും ഇടതുപക്ഷ ഐക്യം ഊട്ടിയുറപ്പിച്ചും മാത്രമേ മറ്റു മതനിരപേക്ഷ പാര്‍ടികളെ കൂടി അണിനിരത്തി ഇടതുപക്ഷ ജനാധിപത്യ ബദല്‍ രൂപപ്പെടുത്താന്‍ സാധ്യമാവുകയുള്ളു. ഇന്നത്തെ രാഷ്ട്രീയ മണ്ഡലത്തില്‍ ഇടതുപക്ഷത്തിനു പഴയതുപോലെ വിലപേശല്‍ കഴിവില്ല. ഇരുപാര്‍ടികളുടേയും സ്വാധീനത്തിനുണ്ടായ കുറവുകള്‍ കണ്ടറിഞ്ഞ് പരിഹരിക്കുകയും കരുത്ത് സമാഹരിക്കാന്‍ ശ്രമിക്കുകയുമാണ് ഈ ഘട്ടത്തില്‍ അത്യാവശ്യമായിട്ടുള്ളത്. പ്രധാന പാര്‍ടിയെന്ന നിലയില്‍ ഇടതുപക്ഷ ഐക്യത്തിനായി നേതൃത്വപരമായ പങ്ക് വഹിക്കുന്നതിനാണ് സിപിഐ എം ശ്രമിക്കുന്നത്. താല്‍ക്കാലിക ആഹ്ലാദത്തിനായി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നവര്‍ ഇതെല്ലാം തിരിച്ചറിയേണ്ടതുണ്ട്.

ചന്ദ്രപ്പ ഭക്തന്മാരെ സി പി എമ്മിന്റെ ആഭ്യന്തര കാര്യം തീരുമാനിക്കാന്‍ ആരും ഏല്‍പ്പിച്ചിട്ടില്ല സി പി എം സമ്മേളനത്തെക്കുറിച്ചു നേതാക്കന്മാര്‍ പാടി നടക്കുന്നതിന്റെ ബാക്കി അണികള്‍ പച്ച നുണകള്‍ പ്രചരിപ്പിക്കുന്നുണ്ട് സൈബര്‍ ലോകത്ത് സാന്റിയാഗോ മാര്‍ട്ടിനെപ്പറ്റി എപ്പോളും പറയുന്നവര്‍ സേവി മനോ മാത്യുവിന്റെ കയ്യില്‍ നിന്ന് ബിനോയ്‌ വിശ്വം വാങ്ങിയ പണം തിരികെ കൊടുത്തോ ആവോ ?

മാരീചന്റെ ലേഘനത്തിലെ പ്രധാന പോയിന്റ്‌ ഇപ്പോളും ചന്ദ്രപ്പന്‍ 'ദേശീയ ബുര്‍ശ്വാസിയായ' കണ്ഗ്രസ്സില്‍ വിപ്ലവത്തിനു അഭിലഷണീയമായ വര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നും അവരെ തങ്ങളുടെ കു‌ടെ നിര്‍ത്തണമെന്നും ഉള്ള ചിന്തകള്‍ ആണ്..... (സീപീ ഐയ്‌ക്ക് അങ്ങിനെ ഒരു പ്രതീക്ഷ ഉണ്ടോ എന്നറിയില്ല... അവരുടെ പാര്‍ട്ടി പ്രോഗ്രാമും, കാലാകാലം റിപ്പോര്‍ട്ട്‌ ചെയ്യുന്ന (?) പൊളിറ്റിക്കല്‍ റിപ്പോര്ടുകളും ഒന്നും എങ്ങും കാണാറില്ല..... ഇതൊക്കെ എവിടെയെങ്കിലും ചര്‍ച്ച ചെയ്യുനുണ്ടോ എന്നും അറിയില്ല.. . കമ്മ്യുണിസ്റ്റ് പര്ടീടെ വിപ്ലവ സ്വഭാവവും സാമ്രാജ്യത്വ വിരുദ്ധ നിലപാടുകളും മുന്നോട്ടും അങ്ങിനെ തന്നെ നില നില്‍ക്കണേല്‍ നിലപാടിലെ വ്യക്തതയും, സമരങ്ങളും വേണം....)

മധ്യവര്‍ഗ്ഗവും, സോഷ്യലിസ്റ്റ് ലക്‌ഷ്യം താലോലിയ്കുന്ന മറ്റു വിഭാഗങ്ങളും (?) എന്ന് അവര്‍ വിശേഷിപ്പിയ്ക്കുന്ന ഇവരെ സോപ്പിട്ടു പോക്കറ്റില്‍ ഇടാമെന്ന ചിന്തയ്ക്ക് യാതൊരു പ്രാക്ടികല്‍ സാധ്യതയും ഇല്ല.... ലാറ്റിന്‍ അമേരിയ്കയിലെ സമീപ കാല അനുഭവങ്ങള്‍ പാഠമായി എടുത്തു കമ്മ്യൂണിസ്റ്റ്‌ പാര്‍ടികള്‍ എല്ലാം സമരത്തിന്റെ പാതയിലേയ്ക്കു നീങ്ങി ദുരിതം അനുഭവിയ്കുന്ന എല്ലാ ജന വിഭാഗങ്ങളെയും തെരുവിലേയ്ക്ക് നയിച്ച്‌ പുതു രാഷ്ട്രം സൃഷ്ടിക്കാന്‍ ശ്രമിയ്ക്കേണ്ടതാണ്.... (അല്‍പ്പം പ്രത്യാശയോടെയാണ് ഞാന്‍ നാളയെ കാണുന്നത്... അതോണ്ട് എഴുതി പോയതാണ്... )

മാരീചന്‍ ഒരു പടി കു‌ടെ കടന്നു സീപീഐ വര്‍ഗ്ഗ താത്പര്യം ആണ് ചന്ദ്രപ്പനെ ഇങ്ങിനെ പറയിപ്പിച്ചതെന്നും, വിഭജനത്തിനു കാരണവും ഇത് തന്നെയെന്നും പറയുന്നു.... ആലോചിച്ചാല്‍ അതും ശരിയെന്നു തോന്നുന്നു....

സഖാവ് പിണറായി വിജയനെക്കാള്‍ എത്രയോ മുകളിലാണ് സഖാവ് ചന്ദ്രപ്പന്റെ സ്ഥാനം മാരീചന് നല്ല ബുദ്ധി തോന്നിയില്ലെങ്കില്‍ സി.പി.എം ന്റെ അന്ത്യകൂദാശക്ക് തയ്യാറായിരിക്കൂ......

മരീച്ചനെന്ന മരമാക്രിക്ക് വയര്‍ നിറഞ്ഞു....

മാരീചന് കിട്ടേണ്ടത് കിട്ടി ....

വലതനോട്
താങ്കള്‍ ഉന്നയിച്ച ആശയം ഏതായാലും മാരീചന്റെ ലേഖനത്തിന് ന്യായീകരണം ആകുന്നില്ല. കാരണം , അത് നൂറു ശതമാനം , ചരിത്രത്തെ വളച്ചൊടിച്ചു നുണ പ്രചാരണത്തിന്റെ രീതിയില്‍ തന്തക്ക് പറഞ്ഞു പോകുന്ന ഒരു ശൈലിയാണ്. വയലാറിന്റെ അഭിമാനമായിരുന്ന ഒരു സമരഭടന്റെ ജീവിതത്തില്‍ നുണയുടെ മാറാല ചാര്‍ത്താന്‍ ശ്രമിച്ച ശൈലി ഏതായാലും പി രാജീവിന്റെ ലേഖനം സാധൂകരിക്കുന്നില്ല.

മാരീചന്റെ ചരിത്രം ടി പി രാജീവന്റെ പാതിരാ കൊലപാതകം പോലെ ഇടതുപക്ഷ ചരിത്രത്തെ വളച്ചൊടിച്ചു ഒരു പുതു ചരിത്രം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. ടി പി രാജീവന്‍ അതൊരു നോവലിന് വേണ്ടി തുനിഞ്ഞപ്പോള്‍ മാരീചന്‍ വെറുമൊരു തെറി വിളിക്ക് വേണ്ടിയും, അത്രെയേ ഉള്ളു.

അജയനോട്..

ചന്ദ്രപ്പനും അദ്ദേഹത്തിന്റെ ഭക്തരും സി പി ഐ നേത്രുതുവും മറുപടി പറയേണ്ട ചില കാതലായ ചോദിയങ്ങള്‍ ഉണ്ട് ,കടുത്ത ശത്രുവിനെതിരെ പോലും ഉന്നയിക്കാന്‍ മടിക്കുന്ന ഗുരുതരമായ ആരോപണങ്ങള്‍ ആണ് ചന്ദ്രപ്പന്‍ സി പ്പി എം നെതിരെ നടത്തിയിട്ടുള്ളത് .അത് തെളിയിക്കാനും വിശദീകരിക്കാനും ആണ് സി പി എം നേതൃതുവും അതിന്റെ ബന്ധുക്കളും സി പി ഐ യോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടുള്ളത് ,പക്ഷെ ഇത്ര ദിവസമായിട്ടും ഒന്നിനും മറുപടി പറയാതെ ,വിവാദം മാത്രം ഉണ്ടാക്കി വച്ച് ഒളിച്ചോടുന്നത് ആരെ സഹായിക്കാനാണ് ??

ഒന്ന് ) സിപിഐയുടെ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിനു നല്‍കിയ അഭിമുഖം വായിക്കുന്നൊരാള്‍ അമ്പരന്നുപോകും. സിപിഐ എമ്മാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് തോന്നിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ മാത്രമേ ആ അഭിമുഖത്തിലുള്ളു. കവല പ്രസംഗത്തില്‍ രാഷ്ട്രീയ ശത്രുക്കള്‍ പറയുന്നതിനേക്കാളും തരം താണ പരാമര്‍ശങ്ങളും അദ്ദേഹം നടത്തുകയുണ്ടായി.
പാര്‍ടിയുടെ അഭ്യന്തര കാര്യങ്ങളില്‍വരെ അഭിപ്രായം പറയുന്ന ഒട്ടും മര്യാദയില്ലാത്ത സമീപനം സാധാരണഗതിയില്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയില്‍നിന്ന് ആരും പ്രതീക്ഷിക്കുന്നില്ല.

രണ്ട് ) പതിനായിരക്കണക്കിനു പാര്‍ടി സഖാക്കള്‍ സമര്‍പ്പണമനസോടെ പ്രവര്‍ത്തിച്ച് സംഘടിപ്പിച്ച സമ്മേളനം ഇവന്റ് മാനേജ്മെന്റ് ടീം ആണ് നടത്തുന്നതെന്നുവരെ പറയാനും മടിച്ചില്ല. ഈ പരാമര്‍ശങ്ങളോട് പ്രതികരിക്കേണ്ടത് ഒരു രാഷ്ട്രീയപാര്‍ടിയെന്ന നിലയില്‍ സിപിഐ എമ്മിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. അതു നിര്‍വഹിക്കുമ്പോഴും പരമാവധി സഹിഷ്ണുത കാണിക്കാനാണ് സിപിഐ എം നേതൃത്വം ശ്രമിച്ചത്. സിപിഐ എമ്മിനെ അധിക്ഷേപിക്കാന്‍ ശ്രമിച്ച അഭിമുഖത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ പരാമര്‍ശങ്ങളൊന്നുമില്ലാത്തത് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു.

മൂന്നു ) സിപിഐ എമ്മിനെ തോല്‍പ്പിച്ചാണ് താന്‍ പണ്ട് ജയിച്ചതെന്ന കാര്യം ഇന്നത്തെ കാലത്ത് എന്തിനാണ് ചന്ദ്രപ്പന്‍ ഓര്‍മിപ്പിക്കാന്‍ ശ്രമിച്ചത്?

നാലു ) എ കെ ജിയുടെ നേതൃത്വത്തില്‍ നടന്നതും കേരളത്തിന്റെ സമരചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നുമായ മിച്ചഭൂമി സമരത്തെ പുച്ഛത്തോടെ അധിക്ഷേപിക്കാന്‍ ഇന്നത്തെ കേരളത്തില്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ചിന്തയെന്താണ്?

ഇതിനൊക്കെ കൃത്യമായി മറുപടി പറയാനും വിശദീകരിക്കാനും സംശയങ്ങള്‍ ദൂരികരിക്കാനും ഉള്ള മിനിമം മര്യാദയാണ് ചന്ദ്രപ്പനും കൂട്ടരും ആദ്യം കാണിക്കേണ്ടത് . അല്ലാതെ, അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയര്‍ അന്ജഴി എന്നാ മട്ടില്‍ ഉരുണ്ടു കളിക്കുകയും, ഒളിച്ചോടുകയും,ഈ വിഷയത്തില്‍ ചന്ദ്രപ്പനെ വിമര്‍ശിക്കാന്‍ തുനിയുന്നവരെ പരിഹസിക്കുകയും പുച്ഛത്തോടെ അധിക്ഷേപിക്കുകയുമല്ല വേണ്ടത് .

ഇടത് ഐക്യം ശക്തപ്പെടണം എന്ന് സി.പി.ഐക്കാര്‍ പറയുന്ന കാലഘട്ടത്തില്‍ ചന്ദ്രപ്പന്റെ അഭിമുഖത്തില്‍ എന്തുകൊണ്ടാകും സി.പി.എം വിരുദ്ധ പരാമര്‍ശങ്ങള്‍‌ മാത്രം കടന്നു കൂടിയത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ്. ചന്ദ്രപ്പന്‍ സെക്രട്ടറി ആയത് മുതല്‍ ഈ സി.പി.എം വിമര്‍ശനം നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. പക്ഷെ ഇത് സി.പി.ഐയുടെ പൊതു നയമായ ഇടത് ഐക്യം തകരാതെ നോക്കുന്നതിന് വിരുദ്ധവുമാണ് എന്നിട്ടും എന്തുകൊണ്ട് സി.പി.ഐക്കാര്‍ കേരളത്തിലും സൈബര്‍ സ്പേസിലും ചന്ദ്രപ്പനൊപ്പം നില്‍ക്കുന്നു? എന്തുകൊണ്ട് ചന്ദ്രപ്പനെ വിമര്‍ശിച്ച ഇസ്മായീല്‍ പാര്‍ട്ടി സമ്മേളനത്തില്‍ മാപ്പ് പറഞ്ഞു. ഇവയൊക്കെ പരിശോധിക്കുമ്പോള്‍‌ സി.പി.ഐ ക്കാര്‍ ചന്ദ്രപ്പനെയും അയാളുടെ സി.പി.എം വിരുദ്ധ നയങ്ങളേയും കോണ്‍ഗ്രസ് ബന്ധത്തിനുള്ള താല്‍പ്പര്യങ്ങളെയും അംഗീകരിക്കുന്നു എന്ന് കാണാന്‍ കഴിയും

ഇത്രയും കാലം അസംതൃപ്തിയോടെ ആണ് ഇടതുപക്ഷത്ത് സി.പി.ഐ നിന്നത് എന്നാണ് ഇത് തെളിയിക്കുന്നത്. അല്ലെങ്കില്‍ സ്വയം വിമര്‍ശങ്ങള്‍ക്ക് വിധേയമാകേണ്ട സി.പി.ഐ സമ്മേളനം വെറും സി.പി.എം വിരുദ്ധതിയില്‍ പര്യവസാനിച്ചത്. അല്ലെങ്കില്‍ വര്‍ഷങ്ങളായി റവന്യു വകുപ്പ് ഭരിച്ചിട്ടും എന്തുകൊണ്ട് ഭൂസമരങ്ങള്‍‌ ഉണ്ടാകുന്നു എന്നൊക്കെ അവരുടെ സമ്മേളനം ചര്‍ച്ച ചെയ്തേനെ. കെ.പി രാജേന്ദ്രനൊക്കെ വിമര്‍ശിക്കപ്പെട്ടേനെ. പക്ഷെ അതൊന്നും ഉണ്ടായില്ല. സി.പി.ഐയുടെ ജില്ലാ സമ്മേളനങ്ങളിലെല്ലാം കോണ്‍ഗ്രസില്‍ ചേരുന്നതിന്റെ ചര്‍ച്ചകളാണ് കേട്ടിരുന്നത്

സി.പി.ഐയുടെ കോംപ്ലക്സ് എന്ന് അവസാനിക്കുന്നോ അന്ന് തീരും അവരുടെ പ്രശ്നം. ഈ കോംപ്ലക്സ് സി.പി.ഐക്കാര്‍ക്ക് മൊത്തം ഉണ്ട് എന്ന് മനസിലായ ചന്ദ്രപ്പന്‍ അത് നന്നായി ഉപയോഗിച്ചു

ആക്ചുവലി ആരാ ഈ ചന്ദ്രല്പന്‍ ? ഇയാള്‍ എന്തിനാ സീ പി എമ്മിന് ഇടക്കിടെ ഇണ്ടാസ് കൊടുക്കുന്നത് ? ഇയാള്‍ സ്വന്തം പാര്‍ടി നന്നാക്കാന്‍ അല്ലേ നോക്കേണ്ടത് ? ഈ ചന്ദ്രല്പന്‍ എന്തിനാണ് പച്ചക്കള്ളം എഴുന്നള്ളിക്കുന്നത് ? ഉദാഹരണത്തിന്, ടീവി തോമസും, എമ്മെനും സ്വീകരിച്ച വഴി ലാവലിനില്‍ പിണറായി സ്വീകരിക്കണം എന്ന നട്ടാല്‍ മുളക്കാത്ത കള്ളം തട്ടിവിടുന്നത് എന്തിനു ? എമ്മെനും ടീവിയും ഏതെങ്കിലും പാര്‍ടി സ്ഥാനം അന്ന് രാജിവച്ചോ ? സീ പി ഐ അവരെ "കളങ്കിതര്‍' എന്ന നിലയില്‍ പാര്‍ടിയില്‍ നിന്നും അന്ന് പുറത്താക്കിയോ? അവര് ചെയ്യാത്ത കാര്യം പിണറായിയോട് ചെയ്യാന്‍ പറയുന്നത് എന്തിനു? ഇത് ചന്ദ്രല്പന്റെ ഏറ്റവും വലിയ ഹിപ്പോക്രസി അല്ലേ ? ഇങ്ങനെ സ്വന്തം മുന്നണിയില്‍ തന്നെയുള്ള പാര്‍ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ എന്തിനു ചന്ദ്രല്പന്‍ ഇടപെടുന്നു ? ഇതിനൊക്കെയാണ് "ദോഹയിലെ ഇന്ജിനീര്‍" മറുപടി പറയേണ്ടത്. അല്ലാതെ വെര്‍ബല്‍ ഡയേറിയ കാച്ചാന്‍ ആണെങ്കില്‍ ഇതിങ്ങനെ തുടരും. വീണ്ടും മാരീചന്‍ വരും, പിന്നെ 'ഇന്ജിനീര്‍', പിന്നെ മാരീചന്‍, അടുത്തത് ഇന്ജിനീര്‍ ..അതങ്ങനെ തുടരും. ചന്ദ്രല്പന്റെ സൂക്കേടിനുള്ള മരുന്ന് കണ്ടുപിടിച്ചാ പ്രശ്നം തീരും.

കേരം തിങ്ങും കേരള നാട്ടില്‍ കെ .ആര്‍ .ഗൌരി ഭരിചീടും എന്ന് നാട് നീളെ പാടിനടന്നു ..ഒടുവില്‍ ഭരണം കിട്ടിയപ്പോള്‍ കറി വേപ്പില പോലെ വലിച്ചെറിഞ്ഞു .ഏറന്ഭാല കൃഷ്ണന്‍ നായനാര്‍ എന്നാ ജന്മി തമ്പുരാനേ അവരോധിച്ചു . പിന്നീടു മാരാരിക്കുളത്ത് ജന നായകന്‍ വിഎസിനെ നാലു വെള്ളി കാശിനു വേണ്ടി ഒറ്റി പിന്നില്‍ ന്നിന്നു ചതിച്ചു വീഴ്ത്തി യവരും ആട്ടിന്‍തോലണിഞ്ഞ മാരീചന്മാര്‍ ..പാവങ്ങളുടെ പടത്തലവന്‍ എ.കെ.ജി യുടെ പ്രിയ പത്നി സുശീല ഗോപാലന്‍ മുഖ്യമന്ത്രി ആവുന്നതിനെ അയിത്തം കല്‍പ്പിച്ചു മാറ്റി നേതാവിനോടുള്ള കൂര്‍(A.K.G.) ആവര്‍ത്തിച്ചതും ഈ നാറിയ പണിക്കിറങ്ങിയ മാരീചന്മാര്‍ ..ഒടുവില്‍ പാര്‍ടി വളര്‍ത്തി ജനപക്ഷത്തോട് ചേര്‍ത്ത് നിര്‍ത്തിയ വന്ധ്യ വയോധികനെ ആദ്യം സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളെ വന്ധീകരിച്ചു നേടിയ ആധിപത്യത്തിന്റെ തിളപ്പില്‍ തൂക്കാന്‍ വിധിച്ചും ഇവര്‍ കൂര്‍ കാണിച്ചു . ബാലാനന്ദന്‍ എന്ന വിപ്ലവകാരിയുടെ പേര്‍ ഇവന്റ് മാനേജ്മെന്റ്റ് നഗറില്‍ ചാര്‍ത്തി അദ്ധേഹത്തെ അപമാനിച്ചവര്‍ അദ്ധേഹത്തിന്റെ പ്രിയ പത്നിയുടെ കണ്ണീര്‍ വീഴ്ത്തിയും നേതാക്കളോടുള്ള കൂറും സ്നേഹവും തെളിയിച്ചു കൊണ്ടേയിരിക്കുന്നു ... എസ് .എഫ്.ഐ .യുടെ രക്ത സാക്ഷി കട്ടുപറ സൈതാലിയെ കൊന്ന ബാബു പാലിശ്ശേരി എന്നാ ആര്‍.എസ്.എസു. കാരനെ എം .എല്‍ എ യാക്കി രക്തസാക്ഷികളെയും ആദരിക്കുന്നു ..സാന്റിയഗോ മാര്‍ട്ടിന്റെയും ..ഫാരിസ്‌ മാരുടെയും .കൃഷ്ണന്‍ നായരുടെയും തിണ്ണ നിരങ്ങികളായ മാരിചന്മാര്‍ അവരുടെ ഉപ്പും ചോറും തിന്നുന്നതിന്റെ നന്ദി കാണിക്കും...അവരെ കൊണ്ട് ഇത്ര മാത്രമേ പറ്റുകയുള്ളു ..അതിനു ഇവന്റ് മാനേജ്മെന്റുകാര്‍ പറയുന്ന കടലാസുകള്‍ ഭക്ഷിച്ചു ഇവിടെ വിസര്‍ജിക്കുന്നു ..സഹതപിക്കാം ഇവരെ ഓര്‍ത്ത്

സഹോദരാ, താങ്കളുടെ ചരിത്രബോധവും നിലവാരവും കമന്റ്‌ വായിച്ചപ്പോള്‍ മനസിലായി. എമ്മെന്നും ടീവിയും ആരോപണം ഉണ്ടായപ്പോള്‍ മന്ത്രി സ്ഥാനം രാജിവെച്ചു അന്വേഷണം നേരിട്ടവരായിരുന്നു. ആരോപണം ഉണ്ടായപ്പോള്‍ അതിനെ നിയമപരമായി നേരിടും എന്ന് പറയാനുള്ള നട്ടെല്ലും (ആത്മശുധിയിലുള്ള വിശ്വാസവും) അവര്‍ക്കുണ്ടായിരുന്നു. ഫാസിസത്തിനെ വിപ്ലവമാര്‍ഗമായി സ്വീകരിച്ചവര്‍ക്ക് ഇതിലേറെ ചരിത്ര ബോധം ഉണ്ടാകണ്ട ആവശ്യവും ഇല്ലല്ലോ?

കൂത്തു പറമ്പ് സമരം നയിച്ച ജയരാജന്‍ തന്നെ പരിയാരത്തു സ്വയാശ്രയ കോളേജില്‍ സര്‍ക്കരിനു സീറ്റ് വിട്ടു കൊടുക്കാതെ ഇഷ്ടക്കാര്‍ക്കു കൊടുത്തു ഡിഫി നേതാക്കന്‍ മാര്‍ സ്വന്തം മക്കള്‍ക്കു സ്വയാശ്രയകോളേജില്‍ സീറ്റൊപ്പിക്കാന്‍ തലവരി പണം കൊടുക്കുന്നു ഇന്നു സി പി എം സ്വന്തം ആയി സ്വയാശ്രയ കോളേജ് തുടങാന്‍ പോകുന്നു. നിങള്‍ മരണത്തിനു വിട്ടുകൊടുത്ത രക്ത സാക്ഷികളോടു എന്തു പുച്ചത്തോടെ ആണു നിങള്‍ പെരുമാറുന്നതു. ജനം നിങളുടെ മുഖത്തു കാര്‍ക്കിച്ചു തുപ്പുന്നതു നിങള്‍ കാണുന്നില്ലെ. ഒരു കമ്മ്യൂണിസ്റ്റുകാരനു ആവശ്യം വേണ്ട ലാളിത്യവും സഹജീവികളോടുള്ള അനുകമ്പയും അദര്‍ശധീരതയും സി പി എം നു കൈമോശം വന്നിരിക്കുന്നു. എതിര്‍ അഭിപ്രായം പറയുന്നവര്‍ക്കു കാപ്പിറ്റല്‍ പണിഷ് മെന്റ് കൊടുക്കുന്ന തന്തക്കു വിളിക്കുന്ന മരീചന്‍ മാരുടെ പാര്‍ട്ടി ആയി സി പി എം അധപതിച്ചിരിക്കുന്നു. സി പി എം ഇപ്പോള്‍ കോണ്‍ഗ്രസ്സിനെ പോലും പിന്തള്ളി ഭഹുദൂരം വലത്തോട്ട് സഞ്ജരിച്ചിരിക്കുന്നു ............

Post new comment

The content of this field is kept private and will not be shown publicly.
image
feedback