ഹുറേ! ഹുറേ! ഇറോം ശര്‍മിളാ...

ഒ­ടു­വില്‍ ഇറോം ശര്‍­മി­ള­യു­ടെ ത്യാ­ഗ­നിര്‍­ഭ­ര­മായ സമ­ര­ത്തി­ന് ആശ­യ­വി­ജ­യം. മണി­പ്പൂ­രില്‍ ­കേ­ന്ദ്രം­ ഏര്‍­പ്പെ­ടു­ത്തിയ ജന­വി­രു­ദ്ധ­മായ സാ­യു­ധ­സേ­നാ പ്ര­ത്യേ­കാ­ധി­കാര ­നി­യ­മം­ (AFSPA) പിന്‍­വ­ലി­ക്കാന്‍ തത്വ­ത്തില്‍ തീ­രു­മാ­ന­മാ­യി. ഈ കരി­നി­യ­മ­ത്തി­നെ­തി­രെ ഒരു പതി­റ്റാ­ണ്ടി­ലേ­റെ­യാ­യി നി­രാ­ഹാ­ര­സ­മ­ര­ത്തി­ലാ­ണ് ഇ­റോം ശര്‍­മി­ള. ഇറോം ശര്‍­മി­ള­യു­ടെ സമ­ര­ത്തി­ന്റെ പശ്ചാ­ത്ത­ല­ത്തില്‍ ലോ­ക­ശ്ര­ദ്ധ­യാ­കര്‍­ഷി­ച്ചി­രു­ന്നു ­മ­ണി­പ്പൂര്‍ പ്ര­ശ്ന­വും അഫ്സ്പ­യും. നി­യ­മം പിന്‍­വ­ലി­ക്ക­പ്പെ­ടു­ന്ന­തോ­ടെ മണി­പ്പൂ­രി­ക­ളു­ടെ ദീര്‍­ഘ­കാ­ല­ത്തെ സ്വാ­ത­ന്ത്ര്യ­സ­മ­ര­ത്തി­നു തന്നെ­യാ­ണ് അക്ഷ­രാര്‍­ത്ഥ­ത്തില്‍ വി­ജ­യ­പാത കൈ­വ­രു­ന്ന­ത്.

ഈ നി­യ­മ­ത്തി­ന്റെ പരി­ധി­യില്‍­നി­ന്ന് സം­സ്ഥാ­ന­ത്തെ പൂര്‍­ണ­മാ­യി ഒഴി­വാ­ക്കാ­നോ ഘട്ടം ഘട്ട­മാ­യി പിന്‍­വ­ലി­ക്കാ­നോ വേ­ണ്ട ഭേ­ദ­ഗ­തി വരു­ത്താ­നോ ആണ് ഇപ്പോള്‍ നിര്‍­ദേ­ശ­മു­യര്‍­ന്നി­രി­ക്കു­ന്ന­ത്. ഒരു രാ­ജ്യം സ്വ­ന്തം ജന­ത­യ്ക്കെ­തി­രെ നട­ത്തു­ന്ന അടി­ച്ച­മര്‍­ത്തല്‍ രീ­തി­യു­ടെ ഉദാ­ഹ­ര­ണ­മാ­യി മനു­ഷ്യാ­വ­കാ­ശ­പ്ര­വര്‍­ത്ത­കര്‍ ഉയര്‍­ത്തി­ക്കാ­ട്ടിയ പ്ര­ശ്ന­മാ­ണ് മണി­പ്പൂ­രി­ലേ­ത്. ഇവി­ട­ത്തെ കേ­ന്ദ്ര­നി­ല­പാ­ടു­ക­ളും ഈ കരി­നി­യ­മ­വും ലോ­ക­മൊ­ട്ടൊ­കെ വി­വാ­ദ­വി­ഷ­യ­മായ സാ­ഹ­ച­ര്യ­ത്തില്‍ ഈയി­ടെ കേ­ന്ദ്ര ആഭ്യ­ന്തര മന്ത്രാ­ല­യ­ത്തില്‍ ചേര്‍­ന്ന ഉന്ന­ത­ത­ല­യോ­ഗ­ത്തില്‍ വി­ഷ­യം വി­ശ­ദ­മാ­യി ചര്‍­ച്ച ചെ­യ്താ­ണ് പു­തിയ തീ­രു­മാ­ന­ത്തി­ലേ­ക്കെ­ത്തു­ന്ന­ത്.

­നി­ല­വി­ലെ സാ­ഹ­ച­ര്യ­ത്തില്‍ മണി­പ്പു­രില്‍ ഈ നി­യ­മം പിന്‍­വ­ലി­ക്കു­ന്ന­തില്‍ കു­ഴ­പ്പ­മി­ല്ലെ­ന്ന നി­ഗ­മ­ന­മാ­ണ് അഭ്യ­ന്ത­ര­മ­ന്ത്രാ­ല­യം കൈ­ക്കൊ­ള്ളു­ന്ന­തെ­ന്നാ­ണു സൂ­ച­ന. മണി­പ്പൂ­രി­ലെ സ്ഥി­തി­ഗ­തി­ക­ളി­ലെ മാ­റ്റ­ത്തേ­ക്കാ­ള­ധി­കം, നി­യ­മം സൃ­ഷ്ടി­ക്കു­ന്ന കൂ­ടു­തല്‍ സങ്കീര്‍­ണ­ത­കള്‍ പ്ര­ശ്ന­പ­രി­ഹാ­ര­ത്തി­നു ഉപ­യു­ക്ത­മ­ല്ലെ­ന്ന തി­രി­ച്ച­റി­വാ­ണ് മനം­മാ­റ്റ­ത്തി­നു കാ­ര­ണ­മെ­ന്നു വേ­ണം കരു­താന്‍. ഒപ്പം തന്നെ, അഴി­മ­തി­ക്ക­ഥ­ക­ളില്‍ മു­ങ്ങി­ത്താ­ണു­കൊ­ണ്ടി­രി­ക്കു­ന്ന യു­പിഎ സര്‍­ക്കാ­രി­ന് പു­തിയ തല­ങ്ങ­ളില്‍ തങ്ങ­ളു­ടെ ഉല്‍­ക്ക­ണ്ഠ­കള്‍ പ്ര­തി­ഫ­ലി­പ്പി­ക്കാ­നും അതി­ന്റെ ഫലം ആഗ്ര­ഹി­ക്കാ­നു­മു­ള്ള ആകാം­ക്ഷ­ക­ളും തീ­രു­മാ­ന­ത്തെ സ്വാ­ധീ­നി­ക്കു­ന്നു­ണ്ടാ­കാം. ഇറോം ശര്‍­മി­ള­യെ­പ്പോ­ലു­ള്ള ജന­പ്രി­യ­നേ­താ­ക്കള്‍­ക്ക് തീ­രു­മാ­ന­ത്തോ­ട് ആഭി­മു­ഖ്യ­മു­ണ്ടാ­കു­ന്ന­തു സ്വാ­ഭാ­വി­ക­മാ­യും ഗു­ണ­പ്ര­ദ­മാ­കു­മെ­ന്നും നേ­താ­ക്കള്‍ കരു­തു­ന്നു­ണ്ടാ­കാം­.

ആ­ഭ്യ­ന്തര മന്ത്രാ­ല­യം എടു­ത്ത നി­ല­പാ­ട് കേ­ന്ദ്ര സര്‍­ക്കാ­റി­ന്റെ പരി­ഗ­ണ­ന­യ്ക്കു ശേ­ഷ­മേ ഫല­ത്തില്‍ വരൂ. ഉട­നെ തന്നെ ഇക്കാ­ര്യം കേ­ന്ദ്ര­പ­രി­ഗ­ണ­ന­യ്ക്കാ­യി സമര്‍­പ്പി­ക്കാ­നാ­ണ് മന്ത്രാ­ല­യ­ത്തി­ന്റെ തീ­രു­മാ­നം. പ്ര­തി­രോ­ധ­മ­ന്ത്രാ­ല­യ­ത്തി­ന്റെ അഭി­പ്രാ­യ­വും അന്തി­മ­തീ­രു­മാ­ന­ത്തെ സ്വാ­ധീ­നി­ക്കും­.

­വി­ഘ­ട­ന­വാ­ദം നി­ല­നില്‍­ക്കു­ന്ന ജമ്മു­ക­ശ്മീ­രി­ലും വട­ക്കു­കി­ഴ­ക്കന്‍ സം­സ്ഥാ­ന­ങ്ങ­ളി­ലും നി­ല­നി­ല്ക്കു­ന്ന പ്ര­തി­രോ­ധ­നി­യ­മ­മാ­ണ് അഫ്സ്പ. സൈ­ന്യ­ത്തി­ന് വി­പു­ല­മായ അധി­കാ­ര­ങ്ങള്‍ വക­വ­ച്ചു­കൊ­ടു­ക്കു­ന്ന ഈ നി­യ­മം തീ­വ്ര­വാ­ദ­വി­രു­ദ്ധ­ന­ട­പ­ടി­കള്‍­ക്കെ­ന്ന മട്ടി­ലാ­ണ് പ്ര­യോ­ഗ­ത്തില്‍ വരു­ത്തി­യി­രി­ക്കു­ന്ന­ത്. എന്നാല്‍ ഈ നി­യ­മ­ത്തി­ന്റെ മറ­വില്‍ പട്ടാ­ളം സി­വി­ലി­യ­ന്മാ­രു­ടെ അവ­കാ­ശ­ങ്ങ­ളെ മു­ച്ചൂ­ടും ഹനി­ക്കു­ന്നു എന്ന മു­റ­വി­ളി­യാ­ണ് എക്കാ­ല­വും ഈ നി­യ­മം നി­ല­വി­ലു­ള്ള മേ­ഖ­ല­ക­ളില്‍ നി­ന്നു­യ­രു­ന്ന­ത്.  നാ­ട്ടു­കാ­രും മനു­ഷ്യാ­വ­കാശ പ്ര­വര്‍­ത്ത­ക­രും ദീര്‍­ഘ­കാ­ല­മാ­യി പ്ര­തി­ഷേ­ധ­ച്ചൂ­ടില്‍ നിര്‍­ത്തി­യി­രി­ക്കു­ന്ന നി­യ­മ­മാ­ണി­ത്.

­സര്‍­ക്കാ­രി­ന്റെ ആഗ്ര­ഹ­മ­ല്ല അഫ്സ്പ­യു­ടെ നി­ല­നി­ല്പി­നു കാ­ര­ണ­മെ­ന്നും തീ­വ്ര­വാ­ദ­ത്തി­നെ­തി­രെ ഫല­പ്ര­ദ­മായ നി­യ­മ­മെ­ന്ന നി­ല­യി­ലാ­ണ് ഇത് ഒഴി­വാ­ക്കാ­നാ­കാ­തെ വന്ന­തെ­ന്നും ആഭ്യ­ന്ത­ര­സ­ഹ­മ­ന്ത്രി മു­ല്ല­പ്പ­ള്ളി രാ­മ­ച­ന്ദ്രന്‍ പറ­യു­ന്നു. എന്നാല്‍, എന്തു­കൊ­ണ്ട് ഇപ്പോള്‍ ഒഴി­വാ­ക്കു­ന്നു എന്ന ചോ­ദ്യ­ത്തി­ന് ഇപ്പോള്‍ മണി­പ്പൂ­രില്‍ പ്ര­ശ്നം കു­റ­വാ­ണ് എന്ന ഒഴു­ക്കന്‍ മറു­പ­ടി­യേ മന്ത്രി­ക്കു­ള്ളൂ. യഥാര്‍­ത്ഥ­ത്തില്‍ ഇറോം ശര്‍­മി­ള­യു­ടെ ഏറെ­ക്കു­റേ നി­ശ്ശ­ബ്ദ­മെ­ങ്കി­ലും അത്യ­ന്തം വാ­ചാ­ല­മായ സഹ­ന­സ­മ­ര­ത്തി­ന്റെ തീ­ക്ഷ്ണത നി­ല­പാ­ടു­മാ­റ്റ­ത്തെ ശക്ത­മാ­യി സ്വാ­ധീ­നി­ച്ചി­ട്ടു­ണ്ടെ­ന്നു­റ­പ്പാ­ണ്.

­ക­ശ്മീ­രി­ലും അഫ്‌­സ്​പ ഒഴി­വാ­ക്ക­ണ­മെ­ന്ന ആവ­ശ്യം മു­ഖ്യ­മ­ന്ത്രി ഒമര്‍അ­ബ്ദു­ള്ള മു­ന്നോ­ട്ടു­വ­ച്ചി­ട്ടു­ണ്ട്. ഇക്കാ­ര്യ­വും കേ­ന്ദ്ര - സം­സ്ഥാന സര്‍­ക്കാ­റു­കള്‍ തമ്മില്‍ ചര്‍­ച്ച­യി­ലാ­ണ്. കശ്മീ­രില്‍­നി­ന്ന് നി­യ­മം പിന്‍­വ­ലി­ക്കു­ന്ന­തി­നോ­ട് പ്ര­തി­രോധ മന്ത്രാ­ല­യ­ത്തി­നു­ള്ള കടു­ത്ത എതിര്‍­പ്പ് പ്ര­ശ്ന­മാ­കും. അതു­കൊ­ണ്ടു­ത­ന്നെ മണി­പ്പൂ­രി­ലെ ജന­ങ്ങ­ളു­ടെ മു­ന്നില്‍ വി­രി­യു­ന്ന വി­ജ­യം കശ്മീ­രി­ക­ളു­ടെ മു­ന്നില്‍ വി­രി­യാന്‍ ഇനി­യും കാ­ല­മെ­ടു­ക്കു­മെ­ന്നു കരു­തേ­ണ്ടി­വ­രും­.

­ശ്യാം നരേ­ന്ദ്രന്‍

2 Comments

തത്വത്തില്‍ സമ്മതിച്ചു എന്നത് അഫ്സ്പ പിന്‍വലിച്ചു എന്നാവില്ല അതും പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ഇനിയും കിട്ടിയിട്ടില്ല . കാശ്മീരിലും ഈ നിയമം പിന്‍വലിക്കുന്നതിനെതിരെ ഏറ്റവും ശക്തമായി എതിര്‍ത്തത് അവരാണ് അതിനാല്‍ ഇത് പ്രഖ്യാപനം പ്രഖ്യാപനം മാത്രമായി ഒതുങ്ങാനാണ് സാധ്യത . എങ്കിലും ശര്‍മിളയും അവരുടെ സമരവും നമ്മുടെ സാമൂഹ്യ മനസാക്ഷിക്ക് നേരെ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ ജനാധിപത്യപരമായി തെരെഞ്ഞെടുക്കപെട്ട ഒരു സര്‍ക്കാരിനും സാധ്യമല്ല. അതിനാല്‍ ഇനിയും വൈക്കിക്കാതെ - ഇപ്പൊ തന്നെ പത്തു വര്‍ഷം കഴിഞ്ഞു - എത്രയും വേഗം ഒരു പരിഹാരം ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു

ഭരണകൂടത്തിന്റെ നിലപാട് അറിഞ്ഞിട്ടെ എന്തെങ്കിലും പറയാനാവു. ഇറൊം ചരിത്രത്തില്‍ ഇടം നേടി.

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
7 + 3 =
Solve this simple math problem and enter the result. E.g. for 1+3, enter 4.
To prevent automated spam submissions leave this field empty.
feedback