പൈറസിയുടെ ആദ്യപേരു് ഇന്‍ഡിപ്പെന്‍ഡന്റ് പ്രൊഡക്ഷന്‍!

­വി­ല്യം കെ­ന്ന­ഡി ലോ­റി ഡി­ക്സണ്‍ 1892­ലാ­ണു് തോ­മ­സ് എഡി­സ­ണി­ന്റെ നാ­മ­മാ­ത്ര­മായ സഹാ­യ­ത്തോ­ടെ ­കൈ­നെ­റ്റോ­സ്കോ­പ്പ് കണ്ടെ­ത്തു­ന്ന­ത്. ചല­ച്ചി­ത്ര­ങ്ങള്‍ പ്രൊ­ജ­ക്റ്റ് ചെ­യ്യാ­നു­ള്ള ആദ്യ­കാല ഉപ­ക­ര­ണ­മാ­യി­രു­ന്നു, ഇതു­്. ഫി­ലിം റെ­ക്കോര്‍­ഡ് ചെ­യ്യാ­നു­ള്ള കൈ­നെ­റ്റോ­ഗ്രാ­ഫ് എന്ന ഉപ­ക­ര­ണ­വും തോ­മ­സ് എഡി­സ­ണി­ന്റെ സ്റ്റു­ഡി­യോ ആണു് വി­ക­സി­പ്പി­ച്ച­തു­്. എന്നാല്‍ ഡി­ക്സ­ണു് ഈ കണ്ടു­പി­ടു­ത്ത­ങ്ങ­ളു­ടെ മേല്‍ ഒര­വ­കാ­ശ­വും ലഭ്യ­മാ­യി­ല്ല. പക­രം, ഡി­ക്സ­ണു് ജോ­ലി നല്‍­കിയ എ­ഡി­സണ്‍ കണ്ടു­പി­ടു­ത്ത­തി­ന്റെ ഉട­മ­സ്ഥത അവ­കാ­ശ­പ്പെ­ട്ടു.

ഇ­തു് എഡി­സ­ണെ സം­ബ­ന്ധി­ച്ചു് വലിയ അത്ഭു­ത­മൊ­ന്നു­മാ­യി­രു­ന്നി­ല്ല. ആധു­നിക ഓട്ടോ­മൊ­ബീല്‍ എഞ്ചിന്‍ മെ­ച്ച­പ്പെ­ടു­ത്താ­നും ഡി­സൈന്‍ ചെ­യ്യാ­നു­മാ­യി 50,000 ഡോ­ളര്‍ വാ­ഗ്ദാ­നം ചെ­യ്തു് നി­കോ­ളോ ടെ­സ്ല എന്ന റഷന്‍ എഞ്ചി­നീ­യ­റെ കമ്മി­ഷന്‍ ചെ­യ്ത എഡി­സണ്‍, സം­ഗ­തി നട­ന്നു­ക­ഴി­ഞ്ഞ­പ്പോള്‍ ടെ­സ്ല­യ്ക്കു് ആഴ്ച­യില്‍ 25 ഡോ­ളര്‍ വീ­തം ശമ്പ­ള­ക്കൂ­ടു­തല്‍ മാ­ത്ര­മാ­ണു് നല്‍­കി­യ­തു­്.

1897ല്‍ തോ­മ­സ് എഡി­സണ്‍ പി­ക്ചര്‍ ക്യാ­മ­റ­യു­ടെ ഫി­ലി­മി­ന്റെ­യും പേ­റ്റ­ന്റ് സ്വ­ന്ത­മാ­ക്കി. ഈ പേ­റ്റ­ന്റു­ക­ളു­ടെ ബല­ത്തില്‍ 1901 ആയ­പ്പോ­ഴേ­ക്കും പേ­റ്റ­ന്റ് നി­യ­മ­ലം­ഘ­ന­ത്തി­നു് 23 കേ­സു­ക­ളാ­ണു് ലൈ­സന്‍­സി­ല്ലാ­ത്ത ചല­ച്ചി­ത്ര­നിര്‍­മ്മാ­താ­ക്കള്‍­ക്കെ­തി­രെ എഡി­സണ്‍ ഫയല്‍ ചെ­യ്ത­തു­്. 1907ല്‍ യു­എ­സി­ലെ പര­മോ­ന്ന­ത­കോ­ട­തി എഡി­സ­ണി­ന്റെ പേ­റ്റ­ന്റു­കള്‍ ശരി­വ­ച്ചു. അതോ­ടെ ഉപ­യോ­ഗ­ത്തി­ലി­രി­ക്കു­ന്ന ഓരോ ക്യാ­മ­റ­യും അദ്ദേ­ഹ­ത്തി­ന്റെ പേ­റ്റ­ന്റു­ക­ളെ ലം­ഘി­ക്കു­ന്ന­താ­യി മാ­റി. അതേ വരെ ­റോ­യല്‍­റ്റി­ നല്‍­കാ­തെ ക്യാ­മറ ഉപ­യോ­ഗി­ക്കു­ന്ന­വര്‍­ക്കെ­തി­രെ നട­പ­ടി­യെ­ടു­ക്കാന്‍ എഡി­സ­ണു് ആകു­മാ­യി­രു­ന്നി­ല്ല. മി­ക്ക കമ്പ­നി­ക­ളും റോ­യല്‍­റ്റി നല്‍­കു­ന്ന­തി­നു് എതി­രാ­യി­രു­ന്നു­താ­നും­.

"റോയല്‍റ്റി നല്‍കാന്‍ വിസമ്മതിച്ച സിനിമാക്കൊട്ടകകളും ചലച്ചിത്ര നിര്‍മ്മാതാക്കളും 'പൈറേറ്റു' ചെയ്ത, പേറ്റന്റ് ലംഘിച്ചുനിര്‍മ്മിച്ച ഉപകരണങ്ങളുപയോഗിച്ചു് പടമെടുത്തു പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ കമ്പനികള്‍ സ്വയം "ഇന്‍ഡിപ്പെന്‍ഡെന്റ്" എന്നുവിളിച്ചു. ബൌദ്ധികസ്വത്തവകാശലംഘകര്‍ എന്നതിലും നല്ല പേരു് സ്വതന്ത്രര്‍ എന്നു പറയുന്നതുതന്നെ! അതേ കമ്പനികള്‍ ഇന്നു് അവരുടെ ചലച്ചിത്രങ്ങളുടെ പകര്‍പ്പെടുക്കുന്നവരെ കടല്‍ക്കൊള്ളക്കാരെന്നും കുറ്റവാളികളെന്നും വിളിക്കുന്നു."
1910 ആയ­തോ­ടെ, ഈ വ്യ­വ­സാ­യം കൂ­ടു­തല്‍ പേ­രെ ആകര്‍­ഷി­ച്ചു. 1908ല്‍ എഡി­സണ്‍ മോ­ഷന്‍ പി­ക്ചര്‍ പേ­റ്റ­ന്റ്സ് കമ്പ­നി (MPCC) സ്ഥാ­പി­ച്ചു. മൂ­വി പ്രൊ­ജ­ക്ഷ­നു് അത്യാ­വ­ശ്യ­മായ മറ്റു പേ­റ്റ­ന്റു­ക­ളു­ടെ ഉട­മ­സ്ഥ­ത­യു­ള്ള കമ്പ­നി­ക­ളു­മാ­യി ചേര്‍­ന്നാ­യി­രു­ന്നു, എഡി­സണ്‍ ഈ നീ­ക്കം നട­ത്തി­യ­തു­്. അതില്‍ പങ്കാ­ളി­ക­ളായ കമ്പ­നി­കള്‍ പര­സ്പ­രം തങ്ങ­ളു­ടെ കൈ­വ­ശ­മു­ള്ള പേ­റ്റ­ന്റു­കള്‍ ക്രോ­സ് ലൈ­സന്‍­സ് ചെ­യ്തു (ഇ­ന്നു് വന്‍­കിട സോ­ഫ്റ്റ്‌­വെ­യര്‍ കമ്പ­നി­കള്‍ ചെ­യ്യു­ന്ന അതേ പരി­പാ­ടി­). മറ്റാ­രെ­ങ്കി­ലും ഈ ഉപ­ക­ര­ണ­ങ്ങള്‍ ഉപ­യോ­ഗി­ക്ക­ണ­മെ­ങ്കില്‍ ഇവര്‍­ക്കു് വന്‍ റോ­യല്‍­റ്റി നല്‍­ക­ണ­മെ­ന്നും വന്നു­.

അ­തേ സമ­യം, ഈ റോ­യല്‍­റ്റി നല്‍­കാന്‍ വി­സ­മ്മ­തി­ച്ച സി­നി­മാ­ക്കൊ­ട്ട­ക­ക­ളും ചല­ച്ചി­ത്ര നിര്‍­മ്മാ­താ­ക്ക­ളും 'പൈ­റേ­റ്റു' ചെ­യ്ത, പേ­റ്റ­ന്റ് ലം­ഘി­ച്ചു­നിര്‍­മ്മി­ച്ച ഉപ­ക­ര­ണ­ങ്ങ­ളു­പ­യോ­ഗി­ച്ചു് പട­മെ­ടു­ത്തു പ്ര­ദര്‍­ശി­പ്പി­ക്കാന്‍ തു­ട­ങ്ങി. ലൈ­സന്‍­സി­ല്ലാ­തെ പ്ര­വര്‍­ത്തി­ക്കു­ന്ന ഈ കമ്പ­നി­കള്‍ സ്വ­യം "ഇന്‍­ഡി­പ്പെന്‍­ഡെ­ന്റ്" എന്നു­വി­ളി­ച്ചു. ബൌ­ദ്ധി­ക­സ്വ­ത്ത­വ­കാ­ശ­ലം­ഘ­കര്‍ എന്ന­തി­ലും നല്ല പേ­രു് സ്വ­ത­ന്ത്രര്‍ എന്നു പറ­യു­ന്ന­തു­ത­ന്നെ! വാര്‍­ണര്‍ ബ്രോ­സ്, പാ­രാ­മൌ­ണ്ട് പി­ക്‍­ചേ­ഴ്സ്, തു­ട­ങ്ങിയ കമ്പ­നി­ക­ളാ­യി­രു­ന്നു, ഇവ. അതേ കമ്പ­നി­കള്‍ ഇന്നു് അവ­രു­ടെ ചല­ച്ചി­ത്ര­ങ്ങ­ളു­ടെ പകര്‍­പ്പെ­ടു­ക്കു­ന്ന­വ­രെ കടല്‍­ക്കൊ­ള്ള­ക്കാ­രെ­ന്നും കു­റ്റ­വാ­ളി­ക­ളെ­ന്നും വി­ളി­ക്കു­ന്നു­.

എ­ഡി­സ­ണി­ന്റെ കമ്പ­നി ന്യൂ­യോര്‍­ക്ക് കേ­ന്ദ്രീ­ക­രി­ച്ചാ­ണു് പ്ര­വര്‍­ത്തി­ച്ചി­രു­ന്ന­തു­്. അവ­രു­ടെ പേ­റ്റ­ന്റ് ലം­ഘ­ന­ക്കേ­സു­കള്‍ മൂ­ലം നോര്‍­ത്ത് അമേ­രി­ക്ക­യു­ടെ കി­ഴ­ക്കന്‍ തീ­ര­ന­ഗ­ര­ങ്ങ­ളില്‍ ­സി­നി­മ പി­ടി­ക്കു­ക, ലൈ­സന്‍­സി­ല്ലാ­ത്ത­വര്‍­ക്കു് തീര്‍­ത്തും പ്ര­യാ­സ­മാ­യി. ഇതില്‍­നി­ന്നു രക്ഷ­പ്പെ­ടാന്‍ ന്യൂ­യോര്‍­ക്കില്‍ നി­ന്നു് കഴി­യു­ന്ന­ത്ര അക­ല­ത്തി­ലേ­ക്കു് ഈ സ്റ്റു­ഡി­യോ­കള്‍ തങ്ങ­ളു­ടെ പ്ര­വര്‍­ത്ത­നം മാ­റ്റി. അങ്ങ­നെ­യാ­ണു് കാ­ലി­ഫോര്‍­ണി­യ­യി­ലെ ലോ­സ് ആഞ്ച­ല­സില്‍ ഇന്നു­നാം അറി­യു­ന്ന ­ഹോ­ളി­വു­ഡ് സ്ഥാ­പി­ത­മാ­കു­ന്ന­തു­്. നി­യ­മ­ത്തി­ന്റെ ആനു­കൂ­ല്യം പറ്റാന്‍ കേ­ര­ള­ത്തി­ലെ ചി­ട്ടി­ക്ക­മ്പ­നി­കള്‍ ജമ്മു­വില്‍ പോ­യി രജി­സ്റ്റര്‍ ചെ­യ്യു­ന്ന­തു­പോ­ലെ ഒരു പരി­പാ­ടി­.

ഭൌ­തി­കേ­ത­ര­മായ അവ­കാ­ശ­ങ്ങ­ളെ ഇന്റര്‍­നെ­റ്റ് കമ്പ­നി­കള്‍ മറി­ക­ട­ക്കു­ന്ന­താ­യി ബഹ­ളം­വ­യ്ക്കു­ന്ന അതേ വ്യ­വ­സാ­യി­കള്‍ ചു­രു­ക്ക­ത്തില്‍ അത്ത­രം അവ­കാ­ശ­ങ്ങ­ളെ ലം­ഘി­ച്ചും മറി­ക­ട­ന്നും തന്നെ­യാ­ണു് ബി­സി­ന­സ് സ്ഥാ­പി­ച്ച­തു­്. എന്നു­ത­ന്നെ­യ­ല്ല, യാ­തൊ­രു പകര്‍­പ്പ­വ­കാ­ശ­വി­ല­ക്കു­ക­ളു­മി­ല്ലാ­തെ ലഭ്യ­മായ എല്ലാ കഥ­ക­ളും ഉപ­യോ­ഗി­ച്ചു് അവര്‍ ചല­ച്ചി­ത്ര­ങ്ങള്‍ നിര്‍­മ്മി­ച്ചു് പണം­വാ­രി. മറ്റു­ള്ള­വ­രു­ടെ സര്‍­ഗ്ഗാ­ത്മ­ക­കൃ­തി­കള്‍ നയാ­പൈസ പ്ര­തി­ഫ­ലം നല്‍­കാ­തെ പകര്‍­ത്തി (അ­വ­രു­ടെ ഭാ­ഷ­യില്‍ കട്ടെ­ടു­ത്തു­്) ചല­ച്ചി­ത്ര­ങ്ങ­ളെ­ടു­ത്തു. ഇന്നു് ആ കമ്പ­നി­ക­ളില്‍ പല­തും ഫോര്‍­ച്യൂണ്‍ 500 പട്ടി­ക­യില്‍ ഇടം­പി­ടി­ച്ച­വ­യാ­ണു­്. അവ­യെ­ല്ലാം മറ്റു­ള്ള­വ­രു­ടെ സര്‍­ഗ്ഗാ­ത്മക കൃ­തി­കള്‍ പു­ന­രു­പ­യോ­ഗി­ക്കാന്‍ കഴി­ഞ്ഞ­തു­കൊ­ണ്ടു­മാ­ത്രം സാ­ധ്യ­മാ­യ­തു­മാ­ണു­്. ഇന്നു് മറ്റു­ള്ള­വര്‍ എന്തു­നിര്‍­മ്മി­ക്ക­ണം എന്ന­തി­ന്റെ മേ­ല­ട­ക്കം, ഇവര്‍ അപ്ര­മാ­ദി­ത്വ­ത്തോ­ളം വളര്‍­ന്ന കു­ത്ത­കാ­വ­കാ­ശം സൂ­ക്ഷി­ക്കു­ന്നു. നി­ങ്ങള്‍­ക്കു് എന്തെ­ങ്കി­ലും റി­ലീ­സ് ചെ­യ്യ­ണ­മെ­ങ്കില്‍ അവ­രു­ടെ നി­യ­മ­ങ്ങ­ള­നു­സ­രി­ക്കാന്‍ നി­ങ്ങള്‍ ബാ­ദ്ധ്യ­സ്ഥ­രാ­ണു­്. 107% വരെ ലാ­ഭ­മെ­ടു­ത്തു് പ്ര­വര്‍­ത്തി­ക്കു­ന്ന ഈ കമ്പ­നി­കള്‍ അവര്‍­ക്കാ­യി നിര്‍­മ്മി­ച്ച നി­യ­മ­ങ്ങ­ളെ മറി­ക­ട­ക്കാന്‍ സഹാ­യി­ച്ചു എന്ന­താ­ണു­്, ഇന്റര്‍­നെ­റ്റ് ചെ­യ്ത സഹാ­യം. ഇവ­രു­ടെ ഇപ്പോ­ഴ­ത്തെ ഹാ­ലി­ള­ക്ക­വും ഇതി­നാല്‍­ത­ന്നെ­.

1915 ഒക്ടോ­ബ­റില്‍ ഷെര്‍­മാന്‍ ആന്റി ട്ര­സ്റ്റ് ആക്റ്റ് ലം­ഘി­ച്ചു­വെ­ന്നു് കണ്ടെ­ത്തി, എം­പി­സി­സി പി­രി­ച്ചു­വി­ടാന്‍ കോ­ട­തി ഉത്ത­ര­വാ­യി. ഇതോ­ടെ ലോ­സ് ആഞ്ച­ല­സ് കേ­ന്ദ്ര­മാ­ക്കി അതേ­വ­രെ നി­യ­മ­വി­രു­ദ്ധ­മാ­യി സി­നിമ പി­ടി­ച്ചി­രു­ന്ന­വര്‍ എഡി­സ­ന്റെ കു­ത്ത­ക­യ്ക്കെ­തി­രെ സ്വ­ന്തം കു­ത്തക സ്ഥാ­പി­ച്ചു രം­ഗ­ത്തെ­ത്തി. ആദ്യം നി­ല­വില്‍ വന്ന ഇന്‍­ഡി­പ്പെന്‍­ഡ­ന്റ് മൂ­വി­ങ് പി­ക്ചേ­ഴ്സ് കമ്പ­നി അഞ്ചോ­ളം ഇതര കമ്പ­നി­ക­ളു­മാ­യി ചേര്‍­ന്നു് ഇന്നു­നാ­മ­റി­യു­ന്ന യൂ­ണി­വേ­ഴ്സല്‍ സ്റ്റു­ഡി­യോ­സ് സ്ഥാ­പി­ച്ചു. ഇതി­നി­ടെ എം­പി­സി­സി­യു­ടെ അപ്പീ­ലും തള്ളി­പ്പോ­യി­രു­ന്നു. 100 മി­ല്യന്‍ മതി­പ്പു­ള്ള വ്യ­വ­സാ­യ­ത്തി­ന്റെ 80% വരെ­യും എഡി­സ­ണാ­യി­രു­ന്നു കൈ­കാ­ര്യം ചെ­യ്തി­രു­ന്ന­തു് എന്നു യു­എ­സ് നി­യ­മ­കാ­ര്യ­വ­കു­പ്പു് കണ്ടെ­ത്തി. തു­ടര്‍­ന്നു് ആ സം­ഘ­ട­ന­യു­ടെ പ്ര­വര്‍­ത്ത­നം അവ­സാ­നി­പ്പി­ക്കാന്‍ കോ­ട­തി ഉത്ത­ര­വാ­യി. കോ­ടീ­ശ്വ­ര­ന്മാര്‍ തമ്മി­ലു­ള്ള ഈ യു­ദ്ധ­മ­ത്ര­യും നട­ക്കു­മ്പോ­ഴും മോ­ഷന്‍ പി­ക്ചര്‍ ക്യാ­മറ കണ്ടു­പി­ടി­ച്ച വി­ല്യം ഡി­ക്സ­ണു് പ്ര­ത്യേ­കി­ച്ചൊ­ന്നും ലഭി­ച്ചി­ല്ല. താന്‍ പേ­റ്റ­ന്റ് ചെ­യ്ത സാ­ങ്കേ­തി­വി­ദ്യ കണ്ടെ­ത്താന്‍ എഡി­സണ്‍ മെ­ന­ക്കെ­ട്ടി­രു­ന്നി­ല്ല. പു­തു­താ­യി നി­ല­വില്‍ വന്ന ഹോ­ളി­വു­ഡ് കു­ത്ത­ക­വ്യ­വ­സാ­യി­ക­ളും അതി­നു മെ­ന­ക്കെ­ട്ടി­രു­ന്നി­ല്ല. തന്റെ ജീ­വ­ന­ക്കാ­രെ കവ­രാന്‍ നി­യ­മം ഉപ­യോ­ഗി­ക്കാ­മെ­ന്നു് എഡി­സണ്‍ കണ്ടെ­ത്തി. മറ്റു­ള്ള­വ­രില്‍ നി­ന്നു് എഡി­സണ്‍ കൈ­ക്ക­ലാ­ക്കി­യ­തു് കവ­രാന്‍ അതേ നി­യ­മ­ത്തെ ഉപ­യോ­ഗി­ച്ചു് വേ­റെ­യാ­ളു­കള്‍­ക്കു് കഴി­യു­മെ­ന്നു് എഡി­സണ്‍ മന­സ്സി­ലാ­ക്കി­യു­മി­ല്ല.

എഡി­സ­ണു് റോ­യല്‍­റ്റി നല്‍­കാന്‍ വി­സ­മ്മ­തി­ച്ച മി­ക്ക കമ്പ­നി­ക­ളും ഇന്നു­മു­ണ്ടു­്. ട്വ­ന്റി­യ­ത്ത് സെ­ഞ്ച്വ­റി ഫോ­ക്സ്, പാ­ര­മൌ­ണ്ട് പി­ക്‍­ചേ­ഴ്സ്, വാര്‍­ണര്‍ ബ്രോ­സ്, എം­ജി­എം, യൂ­ണി­വേ­ഴ്സല്‍ സ്റ്റു­ഡി­യോ­സ് എന്നീ പേ­രു­കള്‍ എടു­ത്തു­പ­റ­യ­ണം. ­കോ­പ്പി­റൈ­റ്റ് എന്‍­ഫോ­ഴ്സ്മെ­ന്റി­നെ­തി­രെ അന്നു് ഏറ്റ­വു­മ­ധി­കം വാ­ദി­ച്ച കമ്പ­നി­ക­ളാ­യി­രു­ന്നു, ഇവ.

2006ല്‍ 9.49 ബി­ല്യന്‍ ഡോ­ള­റി­ന്റെ വരു­മാ­ന­മാ­ണു് ഈ കമ്പ­നി­കള്‍ നേ­ടി­യ­തു­്. ഈ പണ­മെ­ല്ലാം പു­തിയ ചല­ച്ചി­ത്ര­ങ്ങള്‍ നിര്‍­മ്മി­ച്ച­തി­ലൂ­ടെ ഉണ്ടാ­യ­താ­ണു­്. അതി­നാ­വ­ശ്യ­മായ മു­ട­ക്കു­മു­ത­ലാ­ക­ട്ടെ, നി­യ­മ­വി­രു­ദ്ധ­മായ പേ­റ്റ­ന്റ് ലം­ഘി­ച്ചു നിര്‍­മ്മി­ച്ച ഉപ­ക­ര­ണ­ങ്ങ­ളു­ടെ സഹാ­യ­ത്തോ­ടെ 1910 മു­ത­ലു­ള്ള വര്‍­ഷ­ങ്ങള്‍ സി­നിമ പി­ടി­ച്ച­തി­ലൂ­ടെ­യും. നി­ക്ഷേ­പം നി­യ­മ­വി­രു­ദ്ധ­മാ­ണെ­ങ്കില്‍ ബോ­ക്സ് ഓഫീ­സില്‍ നി­ന്നു­്, വാ­ട­ക­യി­ന­ത്തില്‍, വില്‍­പ്പ­ന­യി­ന­ത്തില്‍, എല്ലാ­മു­ള്ള റി­ട്ടേണ്‍­സും നി­യ­മ­വി­രു­ദ്ധം തന്നെ. എഡി­സണ്‍ ജീ­വ­ന­ക്കാ­രെ കൊ­ള്ള­യ­ടി­ച്ച­തു­പോ­ലെ തന്നെ­യാ­ണു് ഹോ­ളി­വു­ഡും ഈ കൊ­ള്ള­ലാ­ഭം എടു­ത്ത­തെ­ന്നു കാ­ണാം. 2010 ആയ­പ്പോ­ഴേ­ക്കും ആറ് പ്ര­മുഖ ഫി­ലിം നിര്‍­മ്മാണ കമ്പ­നി­ക­ളും കൂ­ടി ചല­ച്ചി­ത്ര­ക്ക­മ്പോ­ള­ത്തി­ന്റെ 84.5% തങ്ങ­ളു­ടെ വരു­തി­യി­ലാ­ക്കി. 1915ഓ­ടെ തങ്ങ­ളു­ടെ കു­ത്തക സ്ഥാ­പി­ത­മാ­യ­തി­നെ തു­ടര്‍­ന്ന് പാ­ര­മൌ­ണ്ട് പി­ക്‍­ചേ­ഴ്സ് സ്റ്റു­ഡി­യോ സി­സ്റ്റം ആരം­ഭി­ച്ചു. മത്സ­ര­ത്തെ തട­സ്സ­പ്പെ­ടു­ത്തു­ക­യും സര്‍­ഗ്ഗാ­ത്മ­ക­പ്ര­വര്‍­ത്ത­ക­രെ­യും വി­ത­ര­ണ­ക്കാ­രെ­യും തീ­യേ­റ്റ­റു­ക­ളെ­യും പ്രൊ­ഡ­ക്ഷന്‍ സ്റ്റു­ഡി­യോ­ക­ളെ­യും തങ്ങ­ളു­ടെ ഇച്ഛ­യ്ക്കൊ­ത്തു നി­യ­ന്ത്രി­ക്കു­ക­യും ചെ­യ്യു­ന്ന തല­ത്തി­ലേ­ക്കു് ഈ സം­വി­ധാ­നം പരി­ണ­മി­ച്ചു. മു­പ്പ­തു­ക­ളി­ലും നാല്‍­പ്പ­തു­ക­ളി­ലും ഇവര്‍­ക്കെ­തി­രെ ഷെര്‍­മാന്‍ ആന്റി ട്ര­സ്റ്റ് ആക്റ്റ് അനു­സ­രി­ച്ചു് അന്വേ­ഷ­ണം നട­ന്നു. 1948ല്‍ പാ­ര­മൌ­ണ്ട് പി­ക്‍­ചേ­ഴ്സി­നെ­തി­രെ ഇതേ നി­യ­മ­മ­നു­സ­രി­ച്ചു് പ്രൈ­സ് ഫി­ക്സി­ങ് അട­ക്ക­മു­ള്ള കു­റ്റ­ങ്ങള്‍ ചു­മ­ത്തി, യു­എ­സ് സു­പ്രീം കോ­ട­തി­യു­ടെ വി­ധി വന്നു. മു­മ്പു് എഡി­സ­ണി­ന്റെ MPCC­യ്ക്കു് എതി­രെ വന്ന അതേ വി­ധി! പക്ഷെ ഇതു­കൊ­ണ്ടൊ­ന്നും അവര്‍ പി­ന്തി­രി­ഞ്ഞി­ല്ല. നി­യ­മ­ത്തെ അവ­ഗ­ണി­ച്ചും ഈ ആറു കമ്പ­നി­ക­ളും ചേര്‍­ന്ന ­കാര്‍­ട്ടല്‍ ചല­ച്ചി­ത്ര­വ്യ­വ­സാ­യ­ത്തി­നു മേ­ലു­ള്ള പി­ടി തു­ടര്‍­ന്നു. 1980­ക­ളില്‍ ഹോ­ളി­വു­ഡ് കാര്‍­ട്ട­ലി­ന്റെ പി­ടി ഏറ്റ­വു­മ­യ­ഞ്ഞ സമ­യ­ത്തു­പോ­ലും ചല­ച്ചി­ത്ര­വി­ത­ര­ണ­ത്തി­ന്റെ 64% അവ­രു­ടെ നി­യ­ന്ത്ര­ണ­ത്തി­ലാ­യി­രു­ന്നു. അതേ ഹോ­ളി­വു­ഡ് കാര്‍­ട്ടല്‍ ഇന്നും തു­ട­രു­ന്നു. വി­പ­ണി­യു­ടെ ശക്തി­യു­പ­യോ­ഗി­ച്ചു് വ്യ­ക്തി­ക­ളെ അവര്‍ വരു­തി­യി­ലാ­ക്കു­ന്നു­.

അ­വ­ലം­ബം­:

0 Comments

Post new comment

The content of this field is kept private and will not be shown publicly.
image
feedback