സ്വര്‍ണ്ണഭ്രമത്തിന്റെ രാഷ്ട്രീയ മാനങ്ങള്‍

­സ­ഞ്ച­രി­ക്കു­ന്ന സ്വര്‍­ണ്ണ­ക്ക­ട­കള്‍­പോ­ലെ­യു­ള്ള ഒരു കൂ­ട്ടം മനു­ഷ്യ­രെ ദി­വ­സേന നി­ങ്ങള്‍­ക്ക് കാ­ണാന്‍ കഴി­യു­ന്നു എന്ന് കരു­തുക-അത്ത­ര­മൊ­രു സമൂ­ഹ­ത്തെ­പ്പ­റ്റി ഏതു­ത­രം നി­ഗ­മ­ന­ങ്ങ­ളി­ലാ­ണ് നി­ങ്ങ­ളെ­ത്തി­ച്ചേ­രു­ക? തീര്‍­ച്ച­യാ­യും അകം പൊ­ള്ള­യായ ഒന്ന് എന്ന മട്ടി­ലാ­യി­രി­ക്കും ആ വി­ല­യി­രു­ത്ത­ലു­കള്‍.

അ­ങ്ങി­നെ­യെ­ങ്കില്‍ അന്ത­സ്സാ­രാ­ശൂ­ന്യ­മായ ഒരു സമൂ­ഹ­മാ­യി മല­യാ­ളി അതി­വേ­ഗം മാ­റി­ക്കൊ­ണ്ടി­രി­ക്കു­ന്ന­തി­ന്റെ സൂ­ച­ന­കള്‍ അവ­ന്റെ/ അവ­ളു­ടെ ശരീ­രം ഇന്ന് നി­ങ്ങ­ളെ ബോ­ധ്യ­പ്പെ­ടു­ത്തി­ക്കൊ­ണ്ടേ­യി­രി­ക്കു­ക­യാ­ണ്. ലോ­ക­ത്തി­ലേ­റ്റ­വു­മ­ധി­കം സ്വര്‍­ണ്ണ­ഭ്ര­മ­മു­ള്ള സമൂ­ഹ­മാ­യി കേ­ര­ളം അതി­വേ­ഗം മാ­റി­യി­രി­ക്കു­ന്നു­.

ഇ­ന്ത്യ­യി­ലെ സ്വര്‍­ണ്ണ ഉപ­ഭോ­ഗ­ത്തി­ന്റെ 20 ശത­മാ­ന­വും കേ­ര­ള­ത്തി­ലാ­ണ് (ജ­ന­സം­ഖ്യ­യു­ടെ 3 ശത­മാ­ന­മാ­ണ് നാം എന്നോര്‍­ക്ക­ണം­). 1978­നെ അപേ­ക്ഷി­ച്ച് 2003 ആയ­പ്പോ­ഴേ­ക്കും കേ­ര­ള­ത്തി­ലെ സ്വര്‍­ണ്ണ ഉ­പ­ഭോ­ഗം­ 300 മട­ങ്ങ് വര്‍­ദ്ധി­ച്ച­താ­യാ­ണ് കണ­ക്കു­കള്‍ പറ­യു­ന്ന­ത്. കഴി­ഞ്ഞ ഏഴോ എട്ടോ വര്‍­ഷ­ങ്ങ­ളില്‍ അത് വീ­ണ്ടും വര്‍­ദ്ധി­ച്ച് 400 ഇര­ട്ടി­യാ­യി മാ­റി­.

1990-ല്‍ കേ­ര­ള­ത്തില്‍ രജി­സ്റ്റര്‍ ചെ­യ്ത സ്വര്‍­ണ്ണ­ക്ക­ട­ക­ളു­ടെ എണ്ണം 1,100 ആയി­രു­ന്നു. എന്നാല്‍ 2008 ആയ­പ്പോ­ഴേ­ക്ക് അത് 4000 ആയി വര്‍­ദ്ധി­ച്ചു. രജി­സ്റ്റര്‍ ചെ­യ്യാ­ത്ത 7000 കട­കള്‍ വേ­റെ­യു­മു­ണ്ട്.

­ന­മ്മു­ടെ സം­സ്ഥാ­ന­ത്ത് ഒരു വര്‍­ഷം നട­ക്കു­ന്ന സ്വര്‍­ണ്ണ­വ്യാ­പാ­രം 130 കോ­ടി ടണ്‍ ആണ്. ഇത് അമേ­രി­ക്ക­യില്‍ നട­ക്കു­ന്ന പ്ര­തി­വര്‍ഷ വ്യാ­പാ­ര­ത്തി­ന്റെ പകു­തി­യി­ലേ­റെ­യാ­ണ്. 2010-ല്‍ അമേ­രി­ക്ക­യില്‍ ആകെ നട­ന്ന സ്വര്‍­ണ്ണ­വ്യാ­പാ­രം 238.6 കോ­ടി ടണ്ണാ­ണ്. അമേ­രി­ക്ക­യി­ലെ ജന­സം­ഖ്യ 40 കോ­ടി­യും കേ­ര­ള­ത്തി­ലേ­ത് 3.5 കോ­ടി­യു­മാ­ണ് എന്ന് ഈയ­വ­സ­ര­ത്തില്‍ പ്ര­ത്യേ­കം ഓര്‍­ക്കേ­ണ്ട­താ­ണ്.

"സ്വര്‍ണ്ണം വാങ്ങിയാല്‍ അത് അലമാരകളിലും ബാങ്ക് ലോക്കറുകളിലും പൂട്ടിവെയ്ക്കുകയാണ് ചെയ്യുന്നത്. ഈ നിക്ഷേപം ഒട്ടും പ്രത്യുല്‍പ്പാദനപരമല്ല. മറ്റേതെങ്കിലും ഉല്‍പ്പാദനമേഖലകളില്‍ ഉപയോഗപ്പെടേണ്ട ലക്ഷക്കണക്കിന് കോടി രൂപയാണ് കേരളത്തിലെ ബാങ്ക് ലോക്കറുകളില്‍ ഈ വിധത്തില്‍ മുടക്കാചരക്കായി കിടക്കുന്നത്. സമ്പദ്‌വ്യവസ്ഥയില്‍ പണം നിര്‍വ്വഹിക്കേണ്ട ചാക്രികമായ മുന്നേറ്റത്തിന്റെ പങ്ക് വാസ്തവത്തില്‍ തടസ്സപ്പെടുകയാണ് ഇതുമൂലം ചെയ്തത്. "
കേ­ര­ളീയ സമൂ­ഹം സ്വര്‍­ണ്ണ­മെ­ന്ന മഞ്ഞ­ലോ­ഹ­ത്തി­ന്റെ ചു­റ്റും കറ­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ന്ന ഒരു സമൂ­ഹ­മാ­യി മാ­റി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണ്. സ്വര്‍­ണ്ണ­വില അനു­ദി­നം വര്‍­ദ്ധി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന ഇക്കാ­ല­ത്ത് സ്വര്‍­ണ്ണ­ക്ക­ട­ക­ളി­ലെ തി­ര­ക്ക് വര്‍­ദ്ധി­ച്ചു­വ­രു­ന്ന­താ­യാ­ണ് കാ­ണു­ന്ന­ത്. തി­ര­ക്കൊ­ഴി­യാ­ത്ത മറ്റൊ­രു സ്ഥ­ലം ബീ­വ­റേ­ജ­സ് കോര്‍­പ്പ­റേ­ഷ­ന്റെ ഔട്ട്ലെ­റ്റു­ക­ളാ­ണ് എന്നു­കൂ­ടി ചേര്‍­ത്തു­വാ­യി­ക്കു­മ്പോള്‍ മല­യാ­ളി­ക­ളു­ടെ വര്‍­ത്ത­മാ­ന­കാ­ലാ­വ­സ്ഥ എളു­പ്പ­ത്തില്‍ പി­ടി­കി­ട്ടും­.

­സ്വര്‍­ണ്ണ­ത്തി­ന്റെ അനു­കൂ­ലി­കള്‍ അതി­ന്റെ നി­ക്ഷേ­പ­സാ­ദ്ധ്യ­ത­ക­ളെ­ക്കു­റി­ച്ച് വാ­ചാ­ല­രാ­കാ­റു­ണ്ട്. പണ­പ്പെ­രു­പ്പ­ത്തി­നെ­തി­രായ മി­ക­ച്ചൊ­രു മാര്‍­ഗ്ഗ­മാ­യി സ്വര്‍­ണ്ണ­ത്തി­ലു­ള്ള ­നി­ക്ഷേ­പം­ പല­പ്പോ­ഴും ചൂ­ണ്ടി­കാ­ണി­ക്ക­പ്പെ­ടു­ന്നു. ശു­ദ്ധ­മാ­യൊ­രു വി­ഡ്ഡി­ത്തം മാ­ത്ര­മാ­ണി­ത്.

­സ്വര്‍­ണ്ണം വാ­ങ്ങി­യാല്‍ അത് അല­മാ­ര­ക­ളി­ലും ബാ­ങ്ക് ലോ­ക്ക­റു­ക­ളി­ലും പൂ­ട്ടി­വെ­യ്ക്കു­ക­യാ­ണ് ചെ­യ്യു­ന്ന­ത്. ഈ നി­ക്ഷേ­പം ഒട്ടും പ്ര­ത്യുല്‍­പ്പാ­ദ­ന­പ­ര­മ­ല്ല. മറ്റേ­തെ­ങ്കി­ലും ഉല്‍­പ്പാ­ദ­ന­മേ­ഖ­ല­ക­ളില്‍ ഉപ­യോ­ഗ­പ്പെ­ടേ­ണ്ട ലക്ഷ­ക്ക­ണ­ക്കി­ന് കോ­ടി രൂ­പ­യാ­ണ് കേ­ര­ള­ത്തി­ലെ ബാ­ങ്ക് ലോ­ക്ക­റു­ക­ളില്‍ ഈ വി­ധ­ത്തില്‍ മു­ട­ക്കാ­ച­ര­ക്കാ­യി കി­ട­ക്കു­ന്ന­ത്. സമ്പ­ദ്‌­വ്യ­വ­സ്ഥ­യില്‍ പണം നിര്‍­വ്വ­ഹി­ക്കേ­ണ്ട ചാ­ക്രി­ക­മായ മു­ന്നേ­റ്റ­ത്തി­ന്റെ പങ്ക് വാ­സ്ത­വ­ത്തില്‍ തട­സ്സ­പ്പെ­ടു­ക­യാ­ണ് ഇതു­മൂ­ലം ചെ­യ്ത­ത്.

­മ­ല­യാ­ളി­യു­ടെ സ്വര്‍­ണ്ണ­ഭ്ര­മം വര്‍­ദ്ധി­ച്ച­തോ­ടെ കേ­ര­ള­ത്തില്‍ മറ്റ് മേ­ഖ­ല­ക­ളി­ലെ നി­ക്ഷേ­പ­ത്തി­ന്റെ തോ­ത് വന്‍­തോ­തില്‍ ഇടി­ഞ്ഞു­പോ­യ­താ­യി കാ­ണാം. അതാ­യ­ത്, കേ­ര­ളീയ സമൂ­ഹ­ത്തെ­ത്ത­ന്നെ പി­റ­കോ­ട്ട­ടി­ക്കു­ന്ന ഒരു രാ­ഷ്ട്രീയ പ്ര­ശ്ന­മാ­യി മല­യാ­ളി­യു­ടെ മഞ്ഞ­ലോ­ഹാ­സ­ക്തി മാ­റി­യി­രി­ക്കു­ന്നു എന്നര്‍­ത്ഥം. കേ­ര­ള­ത്തി­ന്റെ നി­ക്ഷേ­പ­സാ­ദ്ധ്യ­ത­ക­ളെ­ക്കു­റി­ച്ചു­ള്ള എല്ലാ ചര്‍­ച്ച­ക­ളും വി­വാ­ദ­ങ്ങ­ളാ­ക്കി വെ­ട­ക്കാ­ക്കു­ന്ന ചാ­നല്‍ ബു­ദ്ധി­ജീ­വി­കള്‍ ഇക്കാ­ര്യ­ങ്ങള്‍ കൂ­ടി ശ്ര­ദ്ധി­ക്കു­ന്ന­ത് നന്നാ­യി­രി­ക്കും­.

­ച­രി­ത്ര­പ­ര­മായ കാ­ര­ണ­ങ്ങ­ളാല്‍ സ്വര്‍­ണ്ണ­ത്തോ­ട് ഏറെ താല്‍­പ­ര്യ­മു­ള്ള ഒരു സമൂ­ഹ­മാ­ണ് നമ്മു­ടേ­ത്. അതി­ന്റെ തു­ടര്‍­ച്ച­കള്‍ അതു­കൊ­ണ്ടു­ത­ന്നെ മന­സ്സി­ലാ­ക്കാ­വു­ന്ന­തേ­യു­ള്ളൂ. നി­ങ്ങള്‍ ഒരു സ്വര്‍­ണ്ണാ­ഭ­ര­ണം ധരി­ക്കു­ന്നു എന്ന­തും സ്വര്‍­ണ്ണ­ത്തോ­ട് നി­ങ്ങള്‍­ക്ക് ആ­സ­ക്തി­ ഉണ്ട് എന്ന­തും രണ്ട് കാ­ര്യ­ങ്ങ­ളാ­ണ്. താ­നൊ­രു സ്വര്‍­ണ്ണ മൂ­ക്കു­ത്തി അണി­ഞ്ഞാല്‍ സു­ന്ദ­രി­യാ­കും എന്നൊ­രു പെണ്‍­കു­ട്ടി കരു­തി­യാല്‍ അവള്‍­ക്കെ­തി­രെ വാ­ളെ­ടു­ക്കേ­ണ്ട കാ­ര്യ­മേ­യി­ല്ല. അത് ആ കു­ട്ടി­യു­ടെ സൌ­ന്ദ­ര്യ­ബോ­ധ­ത്തി­ന്റെ­യും വ്യ­ക്തി­സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ­യും ഒരു തല­മാ­ണ്. തീര്‍­ച്ച­യാ­യും അത് അം­ഗീ­ക­രി­ക്ക­പ്പെ­ട­ണം. പക്ഷെ, എന്റെ മകള്‍ കല്ല്യാ­ണ­പ്പ­ന്ത­ലില്‍ നില്‍­ക്കു­മ്പോള്‍ 150 പവന്‍ സ്വര്‍­ണ്ണ­മെ­ങ്കി­ലും വേ­ണം എന്നൊ­രാള്‍ കരു­തു­മ്പോള്‍ അത് കലര്‍­പ്പി­ല്ലാ­ത്ത ആസ­ക്തി­യു­ടെ­യും സമൂ­ഹ­വി­രു­ദ്ധ­മായ സങ്കല്‍­പ്പ­ങ്ങ­ളു­ടെ­യും ഒരു മി­ശ്ര­ണ­മാ­ണ്. അതാ­യ­ത് ആസ­ക്തി എന്ന­ത് നി­ശി­ത­മാ­യി എതിര്‍­ക്ക­പ്പെ­ടേ­ണ്ട ഒരു രാ­ഷ്ട്രീയ പ്ര­ശ്ന­മാ­ണ് എന്നര്‍­ത്ഥം. കാ­ര­ണം അത് മറ്റാ­രു­ടെ­യോ താല്‍­പ­ര്യ­പ്ര­കാ­രം കൃ­ത്രി­മ­മാ­യി സൃ­ഷ്ടി­ക്ക­പ്പെ­ടു­ന്ന­താ­ണ്.

­വാ­സ്ത­വ­ത്തില്‍ സ്വര്‍­ണ്ണാ­ഭ­ര­ണ­ങ്ങള്‍ ധരി­ക്കു­ന്ന­തില്‍ യു­ക്തി­യു­ടെ ഒരു കണി­ക­പോ­ലു­മി­ല്ല. നമ്മു­ടെ ജീ­വി­ത­ത്തെ നാം ധരി­ക്കു­ന്ന സ്വര്‍­ണ്ണാ­ഭ­ര­ണ­ങ്ങള്‍ ഒരു തര­ത്തി­ലും മാ­റ്റി­ത്തീര്‍­ക്കു­ന്നി­ല്ല. ആഭ­ര­ണ­ങ്ങള്‍ എത്ര ധരി­ച്ചാ­ലും നി­ങ്ങള്‍­ക്ക് അസു­ഖ­ങ്ങള്‍ വരാ­തി­രി­ക്കു­ന്നി­ല്ല. വി­ശ­ക്കാ­തി­രി­ക്കു­ന്നി­ല്ല, സം­ഭ­വി­ക്കാന്‍ സാ­ധ്യ­ത­യു­ള്ള ഏതെ­ങ്കി­ലും അപ­ക­ട­ങ്ങ­ളില്‍ നി­ന്ന് നി­ങ്ങള്‍ രക്ഷ­പ്പെ­ടു­ന്നി­ല്ല. പ്ര­ത്യ­ക്ഷ­മാ­യോ പരോ­ക്ഷ­മാ­യോ പു­തിയ എന്തെ­ങ്കി­ലും സൌ­ക­ര്യ­ങ്ങള്‍ ­സ്വര്‍­ണ്ണം­ നമ്മു­ടെ ജീ­വി­ത­ത്തില്‍ ഉണ്ടാ­ക്കു­ന്നേ­യി­ല്ല. മു­ട­ങ്ങി­ക്കി­ട­ക്കു­ന്ന പണ­ത്തി­ന്റെ­യും മോ­ഷ­ണ­ഭീ­തി­യു­ടെ­യും അങ്ക­ലാ­പ്പു­കള്‍ മാ­ത്ര­മേ അത് ബാ­ക്കി­വെ­ക്കു­ന്നു­ള്ളു­.

എ­ന്നി­ട്ടും ഓരോ മല­യാ­ളി­യും ഇപ്പോള്‍ കരു­തു­ന്ന­ത് കു­റ­ച്ചു­കൂ­ടി സ്വര്‍­ണ്ണ­ത്തി­ന്റെ ഉട­മ­ക­ളാ­യി തങ്ങള്‍ മാ­റി­യി­രു­ന്നു­വെ­ങ്കില്‍ എന്നാ­ണ്. യു­ക്തി­യു­ടെ കണിക പോ­ലു­മി­ല്ലാ­ത്ത ഈ ആഗ്ര­ഹ­ങ്ങള്‍ വാ­സ്ത­വ­ത്തില്‍ സ്വര്‍­ണ്ണ­മു­ത­ലാ­ളി­മാര്‍ കൃ­ത്രി­മ­മാ­യി സൃ­ഷ്ടി­ച്ചെ­ടു­ത്ത­താ­ണ്. അതി­ന്റെ നേ­ട്ടം തീര്‍­ച്ച­യാ­യും അവര്‍­ക്കു­ണ്ടാ­യി­ട്ടു­മു­ണ്ട്. ഇപ്പോ­ഴ­ത്തെ നില തു­ടര്‍­ന്നാല്‍, ഒരു പഠ­നം പറ­യു­ന്ന­ത്, വരു­ന്ന 25 വര്‍­ഷ­ത്തി­നി­ട­യില്‍ കേ­ര­ളീ­യ­ന­ഗ­ര­ങ്ങ­ളി­ലെ ഭൂ­മി­യു­ടെ 75 ശത­മാ­ന­ത്തോ­ള­വും വന്‍­കിട സ്വര്‍­ണ്ണ­ക്ക­ട­ക്കാ­രു­ടെ അധീ­ന­ത­യി­ലാ­കും എന്നാ­ണ്. യാ­തൊ­രു നി­യ­ന്ത്ര­ണ­വും അടി­സ്ഥാ­ന­വു­മി­ല്ലാ­തെ ഭൂ­മി­യു­ടെ വില കു­തി­ച്ചു­ക­യ­റു­ന്നു എന്ന കേ­ര­ള­ത്തി­ലെ മറ്റൊ­രു രാ­ഷ്ട്രീയ പ്ര­ശ്ന­വും ഇതു­മാ­യി ചേര്‍­ത്തു വാ­യി­ക്കാ­വു­ന്ന­താ­ണ്.

ഈ­വി­ധം യു­ക്തി­ര­ഹി­ത­മായ സ്വര്‍­ണ്ണ­ഭ്ര­മം സൃ­ഷ്ടി­ക്കു­ന്ന­തില്‍ നമ്മു­ടെ മാ­ധ്യ­മ­ങ്ങ­ളും സി­നി­മാ­താ­ര­ങ്ങ­ളും സ്വര്‍­ണ്ണ­മു­ത­ലാ­ളി­മാ­രും ചേര്‍­ന്ന അച്ചു­ത­ണ്ട് ഗൂ­ഢ­മാ­യി പ്ര­വര്‍­ത്തി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­ണ്. പര­സ്യ­പ്പ­ണം മാ­ധ്യ­മ­ങ്ങ­ളെ എല്ലാ­യ്പ്പോ­ഴും നി­ശ്ശ­ബ്ദ­മാ­ക്കാ­റു­ണ്ട്. മു­ഖ്യ­ധാ­രാ മാ­ധ്യ­മ­ങ്ങ­ളെ സ്വര്‍­ണ്ണ­മു­ത­ലാ­ളി­മാര്‍ നി­ശ്ശ­ബ്ദ­മാ­ക്കി­യെ­ന്നു­മാ­ത്ര­മ­ല്ല; അക്ഷ­യ­ത്രീ­ഥീയ പോ­ലു­ള്ള അന്ധ­വി­ശ്വാ­സ­ങ്ങള്‍ പ്ര­ച­രി­പ്പി­ക്കാന്‍ മത്സ­രി­പ്പി­ക്കു­ക­യും ചെ­യ്തു­.

"ആഭരണങ്ങള്‍ എത്ര ധരിച്ചാലും നിങ്ങള്‍ക്ക് അസുഖങ്ങള്‍ വരാതിരിക്കുന്നില്ല. വിശക്കാതിരിക്കുന്നില്ല, സംഭവിക്കാന്‍ സാധ്യതയുള്ള ഏതെങ്കിലും അപകടങ്ങളില്‍ നിന്ന് നിങ്ങള്‍ രക്ഷപ്പെടുന്നില്ല. പ്രത്യക്ഷമായോ പരോക്ഷമായോ പുതിയ എന്തെങ്കിലും സൌകര്യങ്ങള്‍ സ്വര്‍ണ്ണം നമ്മുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നേയില്ല. മുടങ്ങിക്കിടക്കുന്ന പണത്തിന്റെയും മോഷണഭീതിയുടെയും അങ്കലാപ്പുകള്‍ മാത്രമേ അത് ബാക്കിവെക്കുന്നുള്ളു. "
പത്ത് വര്‍­ഷം മു­മ്പ് മല­യാ­ളി കേ­ട്ടി­ട്ടു­പോ­ലു­മി­ല്ലാ­ത്ത അക്ഷ­യ­തൃ­ഥീയ ദി­ന­ത്തില്‍, ഇന്ന് സ്വര്‍­ണ്ണ­ക്ക­ട­കള്‍­ക്കു­മു­ന്നില്‍ നീ­ണ്ട ക്യൂ കാ­ണു­ന്നു­ണ്ടെ­ങ്കില്‍ അതി­ന്റെ കാ­ര­ണം മേല്‍­പ­റ­ഞ്ഞ അച്ചു­ത­ണ്ടാ­ണ്. അഥ­വാ, അന്ന് തി­ര­ക്ക് കൂ­ടു­ത­ലാ­ണെ­ങ്കില്‍ അന്നേ­ദി­വ­സം നി­ങ്ങ­ളൊ­രു ടോ­ക്കണ്‍ എടു­ത്താ­ലും മതി. ഐശ്വ­ര്യം നി­ങ്ങ­ളെ തേ­ടി­വ­രും­പോ­ലും! എന്തൊ­രു വി­ഡ്ഡി­ത്തം­.

എ­ല്ലാ അസം­ബ­ന്ധ­ങ്ങ­ളും ഉപ്പു­തൊ­ടാ­തെ വി­ഴു­ങ്ങാന്‍ പാ­ക­ത്തില്‍ ആഴം കു­റ­ഞ്ഞ ഒരു സമൂ­ഹ­മാ­യി നാം അതി­വേ­ഗ­ത്തില്‍ മാ­റു­ക­യാ­ണ്.
­സാ­മൂ­ഹ്യ­പ്ര­തി­ബ­ദ്ധ­ത­യോ­ടെ മല­ബാര്‍ ഗോള്‍­ഡില്‍ നി­ന്ന് സ്വര്‍­ണ്ണം വാ­ങ്ങാ­നാ­ണ് നടന്‍ ­മോ­ഹന്‍­ലാല്‍ ചാ­ന­ലു­ക­ളി­ലൂ­ടെ രാ­വി­ലെ ഉപ­ദേ­ശി­ക്കു­ന്ന­ത്. പണ­ത്തി­ന് ബു­ദ്ധി­മു­ട്ട് വരു­മ്പോള്‍ സ്വര്‍­ണ്ണം വീ­ട്ടില്‍ വെ­ച്ച് തെ­ണ്ടി­ന­ട­ക്കേ­ണ്ടെ­ന്നും മണ­പ്പു­റം ഫി­നാന്‍­സില്‍­പോ­യി ­പ­ണ­യം­ വെ­ക്കാ­നു­മാ­ണ് ഒരു­മ­ണി വാര്‍­ത്ത­ക്ക് മു­ന്നേ­യു­ള്ള ഉപ­ദേ­ശം. സ്വര്‍­ണ്ണം പണ­യം വെ­ച്ച് പണം നി­ങ്ങ­ളു­ടെ പോ­ക്ക­റ്റി­ലാ­യി എന്ന് ഉറ­പ്പാ­യാല്‍ അഞ്ച് മണി­യോ­ടെ അദ്ദേ­ഹം ചോ­ദി­ക്കും: വൈ­കീ­ട്ടെ­ന്താ പരി­പാ­ടി? നാം കൂ­ട്ടു­കാര്‍ ചേര്‍­ന്ന് പന്ത് കളി­ക്കാന്‍ പോ­കു­ന്നു­ണ്ടോ എന്ന­ല്ല ആ ചോ­ദ്യ­ത്തി­നര്‍­ത്ഥം. മറി­ച്ച് മക്ഡൊ­വല്‍­സി­ന്റെ ഒഴി­യാ­ത്ത കു­പ്പി­കള്‍ നി­ങ്ങ­ളെ കാ­ത്തി­രി­ക്കു­ന്നു എന്നാ­ണ്. അയു­ക്തി­ക­ളില്‍ വട്ടം കറ­ങ്ങു­ന്ന മല­യാ­ളി പൊ­തു­ബോ­ധ­ത്തി­ന്റെ മാ­ത്ര­മ­ല്ല; മു­ര­ടി­പ്പി­ലൂ­ടെ കട­ന്നു­പോ­കു­ന്ന കേ­ര­ളീയ സമ്പ­ദ്വ്യ­വ­സ്ഥ­യു­ടെ കൂ­ടി നഖ­ചി­ത്ര­മാ­ണ് മു­ക­ളില്‍ പറ­ഞ്ഞ പര­സ്യ­ച­ക്രം­.

­മ­മ്മൂ­ട്ടി­ക്കും, മോ­ഹന്‍­ലാ­ലി­നും, ജയ­റാ­മി­നും മറ്റും പത്മ അവാര്‍­ഡു­ക­ളും ലെ­ഫ്റ്റ­ന­ന്റ് കേ­ണല്‍­പ­ദ­വി­ക­ളും മറ്റു കി­രീ­ട­ങ്ങ­ളും ചാര്‍­ത്തി­ക്കി­ട്ടേ­ണ്ട­ത് വന്‍­കിട മു­ത­ലാ­ളി­മാ­രു­ടെ ആവ­ശ്യ­ങ്ങ­ളാ­യി­ത്തീര്‍­ന്ന­ത് അവ­രു­ടെ ജന­പ്രീ­തി­യെ എങ്ങ­നെ വില്‍­പ്പ­ന­യ്ക്ക് വയ്ക്കാ­മെ­ന്ന് മു­ത­ലാ­ളി കണ്ടെ­ത്തി­യ­തു­കൊ­ണ്ടാ­ണ്. അതു­കൊ­ണ്ടാ­ണ് കൃ­ഷ്ണ­മൃ­ഗ­ങ്ങ­ളെ വേ­ട്ട­യാ­ടിയ സല്‍­മാന്‍­ഖാ­ന് പത്മ­ശ്രീ കി­ട്ടി­യ­പ്പോള്‍ രാ­ജ്യ­ത്തി­നു­വേ­ണ്ടി ഓടി യശ­സ്സു­യര്‍­ത്തിയ തങ്ങ­ളെ­പ്പോ­ലു­ള്ള­വര്‍­ക്ക് ഒരു കൂട നി­റ­യെ മണ്ണാ­ങ്ക­ട്ട­കള്‍­പോ­ലും തരു­ന്നി­ല്ലെ­ന്ന് ഒളി­മ്പ്യന്‍ മില്‍­ഖാ­സി­ങ്ങ് തു­റ­ന്ന­ടി­ച്ച­ത്.

­മൂ­ന്ന് സി­നി­മ­ക­ളില്‍ മേ­ജ­റാ­യി വേ­ഷം കെ­ട്ടി­യ­പ്പോള്‍ മോ­ഹന്‍­ലാ­ലി­ന് ലെ­ഫ്റ്റ­ന­ന്റ് കേ­ണല്‍­പ­ദ­വി! 80,000 രൂപ ശമ്പ­ളം. നി­കു­തി­വെ­ട്ടി­പ്പ് നട­ത്തിയ ഇതേ മോ­ഹന്‍­ലാ­ലി­നും മമ്മൂ­ട്ടി­ക്കും പത്മ­ശ്രീ! പത്മ­ശ്രീ­ക­ളു­ടെ മേ­ലാ­പ്പു­ക­ളും കേ­ണല്‍­പ­ദ­വി­യു­ടെ പച്ച­ക്കു­പ്പാ­യ­ങ്ങ­ളു­മ­ണി­ഞ്ഞ് സൂ­പ്പര്‍­താ­ര­ങ്ങള്‍ നേ­രെ പോ­കു­ന്ന­ത് സ്വര്‍­ണ്ണ­മു­ത­ലാ­ളി­മാ­രു­ടെ പര­സ്യ­ഷൂ­ട്ടിം­ഗി­നാ­ണ്. സം­സ്കാ­ര­ങ്ങ­ളു­ടെ­യും ജീ­വി­ത­മൂ­ല്യ­ങ്ങ­ളു­ടെ­യും അം­ബാ­സ­ഡര്‍­മാ­രാ­കേ­ണ്ട അവര്‍ മഞ്ഞ­ലോഹ ആസ­ക്തി­യു­ടെ ബ്രാന്‍­ഡ് അം­ബാ­സ­ഡര്‍­മാ­രാ­യി അധഃ­പ­തി­ക്കു­ന്ന കാ­ഴ്ച അങ്ങേ­യ­റ്റം ലജ്ജാ­ക­ര­മാ­ണ്.

"സ്ത്രീ ശരീരങ്ങള്‍ സ്വര്‍ണ്ണക്കടകളുടെ പരസ്യപ്പലകയാവുകയാണ്. സ്ത്രീയൊരു പുരുഷക്കാഴ്ച മാത്രമായി മാറുകയും ചെയ്യുന്നു. സ്വര്‍ണ്ണം ഒരു നിക്ഷേപമാണ് എന്ന മറുവാദം പറയുന്നവരോട് എങ്കിലെന്തുകൊണ്ട് നൂറുപവന്‍ ധരിച്ച് പുരുഷന്മാര്‍ വേദിയില്‍ പ്രത്യക്ഷപ്പെടുന്നില്ല എന്ന ലളിതയുക്തി ഉന്നയിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു."
എല്ലാ­ത്തി­നോ­ടും ആസ­ക്തി­യു­ള്ള ഒരു സമൂ­ഹ­മാ­യി കേ­ര­ളം മാ­റു­ന്നു എന്ന­താ­ണ് ഇപ്പോ­ഴ­ത്തെ അവ­സ്ഥ. നമ്മു­ടെ സാം­സ്ക്കാ­രിക നി­ല­വാ­ര­ത്തി­ന്റെ­യും ഗൌ­ര­വ­ബോ­ധ­ത്തി­ന്റെ­യും ആഴം­കു­റ­ഞ്ഞ തല­ങ്ങ­ളെ­യാ­ണ് ഇത് പ്ര­തി­ഫ­ലി­പ്പി­ക്കു­ന്ന­ത്. അടു­ത്ത­കാ­ല­ത്ത് ശ്രീ­പ­ത്മ­നാ­ഭ­സ്വാ­മി­ക്ഷേ­ത്ര­ത്തില്‍ നി­ധി കണ്ടെ­ത്തി­യ­പ്പോള്‍ അവി­ടെ­ക്കു­ള്ള ജന­ത്തി­ര­ക്ക് വര്‍­ദ്ധി­ക്കു­ക­യു­ണ്ടാ­യി. ‘ഭ­ക്ത­ജ­ന­പ്ര­വാ­ഹം’ എന്ന് മാ­ധ്യ­മ­ങ്ങള്‍ തല­ക്കെ­ട്ടാ­ക്കിയ ആ പ്ര­വ­ണ­ത­യും വാ­സ്ത­വ­ത്തില്‍ സ്വര്‍­ണ്ണ­ത്തോ­ടും പൊ­തു­വില്‍ ധന­ത്തോ­ടു­മു­ള്ള മല­യാ­ളി­യു­ടെ ആസ­ക്തി­യ­ല്ലാ­തെ മറ്റൊ­ന്നു­മ­ല്ല.

­കേ­ര­ള­ത്തി­ലെ സ്വര്‍­ണ്ണ ഉപ­ഭോ­ഗം വി­വാ­ഹ­മാര്‍­ക്ക­റ്റി­ലാ­ണ് പൊ­ടി­പൊ­ടി­ക്കു­ന്ന­ത്. സമ്പ­ന്ന­നോ, ദരി­ദ്ര­നോ ആക­ട്ടെ, മല­യാ­ളി എപ്പോ­ഴും ആഗ്ര­ഹി­ക്കു­ന്ന­ത് പര­മാ­വ­ധി സ്വര്‍­ണ്ണം എന്നാ­ണ്. ഭൂ­രി­പ­ക്ഷം ജന­ങ്ങ­ളും ­ക­ടം­ വാ­ങ്ങി­യാ­ണ് വി­വാ­ഹ­ത്തി­നാ­വ­ശ്യ­മായ സ്വര്‍­ണ്ണം വാ­ങ്ങു­ന്ന­ത്. പെണ്‍­കു­ട്ടി­കള്‍ ഒരു ഭാ­ര­മാ­യി രക്ഷി­താ­ക്കള്‍­ക്ക് തോ­ന്നു­ന്ന­ത് വി­വാ­ഹ­സ­മ­യ­ത്തെ ചെ­ല­വ് കണ­ക്കാ­ക്കി­കൂ­ടി­യാ­ണ്.
­ക­ല്ല്യാ­ണ­ച്ചെ­ല­വു­ക­ളി­ലെ പ്ര­ത്യുല്‍­പ്പാ­ദ­ന­പ­ര­മി­ല്ലാ­യ്മ ഒറ്റ നോ­ട്ട­ത്തില്‍ തി­രി­ച്ച­റി­യാ­വു­ന്ന­തേ­യു­ള്ളൂ. പെ­രു­കു­ന്ന കടം, കു­ടും­ബാ­ന്ത­രീ­ക്ഷ­ത്തി­ലെ അസ്വ­സ്ഥ­ത, ആത്മ­ഹ­ത്യ തു­ട­ങ്ങിയ സമ­കാ­ലീന കേ­ര­ളീ­യാ­വ­സ്ഥ­കള്‍­ക്ക് ഇത് കൂ­ടി ഒരു കാ­ര­ണ­മാ­ണ്.

അ­യ്യാ­യി­രം പേര്‍­ക്ക് സദ്യ­യൊ­രു­ക്കാന്‍ മു­തല്‍ അഞ്ഞൂ­റ് പവ­ന്റെ സ്വര്‍­ണ്ണാ­ഭ­ര­ണം വാ­ങ്ങല്‍­വ­രെ­യു­ള്ള സ്വ­പ്ന­ങ്ങള്‍ മല­യാ­ളി­യു­ടെ മാ­ത്രം സ്വ­പ്ന­ങ്ങ­ളാ­ണ്. എല്ലാ­ത്തി­നും പാ­ശ്ചാ­ത്യ­രെ അനു­ക­രി­ക്കാന്‍ ശ്ര­മി­ക്കു­ന്ന നാം, പാ­ശ്ചാ­ത്യ­ലോ­ക­ത്തെ­വി­ടെ­യെ­ങ്കി­ലും ഇത്ത­രം കോ­മാ­ളി­ത്ത­ര­ങ്ങള്‍ നട­ക്കു­ന്നു­ണ്ടോ എന്ന് കൂ­ടി പരി­ശോ­ധി­ക്ക­ണം­.

­ക­ഴു­ത്തില്‍ മു­റു­കി­ക്കി­ട­ക്കു­ന്ന കണ്ഠാ­ഭ­ര­ണം മു­തല്‍ വീ­തി കൂ­ടിയ അര­പ്പ­ട്ട­യും കൈ­മു­ട്ടു­വ­രെ നീ­ണ്ടു­കി­ട­ക്കു­ന്ന വള­ക­ളും മോ­തി­ര­ങ്ങ­ളും ഒക്കെ­യാ­യി നൂ­റോ നൂ­റ്റ­മ്പ­തോ പവന്‍ മഞ്ഞ ലോ­ഹ­ത്തില്‍ പൊ­തി­ഞ്ഞു­നില്‍­ക്കു­ന്ന മല­യാ­ളി നവ­വ­ധു­വി­ന്റെ ചി­ത്രം മന­സ്സി­ലൊ­ന്നു സങ്കല്‍­പ്പി­ച്ചു­നോ­ക്കൂ. നമ്മു­ടെ സാം­സ്കാ­രിക തകര്‍­ച്ച­യു­ടെ മാ­ത്ര­മ­ല്ല; സ്ത്രീ വി­രു­ദ്ധ­ത­യു­ടെ കൂ­ടി പ്ര­ക­ട­ന­മാ­ണ് അത്. ആലു­ക്കാ­സും ഭീ­മ­യും പോ­ലു­ള്ള സ്വര്‍­ണ്ണ­ക്ക­ട­ക­ളു­ടെ പര­സ്യ­പ്പ­ല­ക­യാ­വു­ക­യാ­ണ് സ്ത്രീ ശരീ­ര­ങ്ങള്‍. മാ­ത്ര­മ­ല്ല; സ്ത്രീ­യൊ­രു പു­രു­ഷ­ക്കാ­ഴ്ച മാ­ത്ര­മാ­യി മാ­റു­ക­യും ചെ­യ്യു­ന്നു. സ്വര്‍­ണ്ണം ഒരു നി­ക്ഷേ­പ­മാ­ണ് എന്ന മറു­വാ­ദം പറ­യു­ന്ന­വ­രോ­ട് എങ്കി­ലെ­ന്തു­കൊ­ണ്ട് നൂ­റു­പ­വന്‍ ധരി­ച്ച് പു­രു­ഷ­ന്മാര്‍ വേ­ദി­യില്‍ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നി­ല്ല എന്ന ലളി­ത­യു­ക്തി ഉന്ന­യി­ക്കേ­ണ്ട കാ­ലം അതി­ക്ര­മി­ച്ചി­രി­ക്കു­ന്നു­.

­മ­നു­ഷ്യന്‍ എന്ന­ത് വലി­യൊ­രാ­ശ­യം കൂ­ടി­യാ­ണ്. എന്നാല്‍ അതൊ­രു ശരീ­രം മാ­ത്ര­മാ­ണെ­ന്ന മനു­ഷ്യ­വി­രു­ദ്ധ­മായ ആശ­യ­മാ­ണ് കേ­ര­ള­ത്തില്‍ വന്‍­തോ­തില്‍ ഉല്‍­പ്പാ­ദി­പ്പി­ക്ക­പ്പെ­ട്ടു­കൊ­ണ്ടി­രി­ക്കു­ന്ന­ത്. ശരീ­രം, കാ­ണാ­നും അനു­ഭ­വി­ക്കാ­നു­മാ­ണ് എന്ന് വന്നാല്‍ അതി­നെ തൃ­പ്തി­പ്പെ­ടു­ത്താ­നു­ള്ള പരി­ശ്ര­മ­ങ്ങ­ളാ­ണ് പി­ന്നെ­യു­ണ്ടാ­വു­ക. ഈ തൃ­പ്തി­യു­ടെ പരി­ധി നിര്‍­ണ്ണ­യി­ക്കാന്‍ സാ­ധ്യ­മ­ല്ലാ­ത്തി­ട­ത്ത് ആസ­ക്തി ആരം­ഭി­ക്കു­ക­യാ­യി­.

­സ്വര്‍­ണ്ണം, ­മ­ദ്യം­, ­കാ­മം­ തു­ട­ങ്ങി എന്തി­ന്റെ­യും കൂ­ടെ ആസ­ക്തി എന്ന വാ­ക്കു­കൂ­ടി ചേര്‍­ക്കാ­വു­ന്ന വി­ധ­ത്തില്‍ മല­യാ­ളി­യു­ടെ വര്‍­ത്ത­മാ­നം ശരീ­ര­കേ­ന്ദ്രിത ജീ­വി­ത­വീ­ക്ഷ­ണ­ങ്ങള്‍­കൊ­ണ്ട് നി­റ­ഞ്ഞി­രി­ക്കു­ക­യാ­ണ്. പെണ്‍­വാ­ണി­ഭ­ങ്ങള്‍ വര്‍­ദ്ധി­ക്കു­ന്ന­തും ഗു­ണ്ടാ­സം­ഘ­ങ്ങള്‍ പെ­രു­കു­ന്ന­തും മദ്യ­വില്‍­പ്പന ദി­നം­പ്ര­തി റെ­ക്കോര്‍­ഡ് നേ­ട്ടം കൈ­വ­രി­ക്കു­ന്ന­തും ഈയൊ­രു പശ്ചാ­ത്ത­ല­ത്തില്‍ പരി­ശോ­ധി­ക്ക­പ്പെ­ട­ണം. ഇതി­നോ­ട് ചേര്‍­ത്തു­വെ­ച്ച് കേ­ര­ളീയ സമ്പ­ദ്‌­വ്യ­വ­സ്ഥ­യു­ടെ സമ­കാ­ലീന പ്ര­വ­ണ­ത­ക­ളെ കൂ­ടി പഠ­ന­വി­ധേ­യ­മാ­ക്കാ­വു­ന്ന­താ­ണ്.

­കാ­ര്യ­ങ്ങ­ളെ­ല്ലാം ശരി, പക്ഷെ, പൂ­ച്ച­ക്ക് ആരാ­ണ് മണി­കെ­ട്ടു­ക? സ്വ­ന്തം കാ­ര്യ­ത്തി­ലേ­ക്ക് വരു­മ്പോള്‍ ഓരോ­രു­ത്ത­രും കരു­തു­ന്ന­ത് അത് മറ്റാ­രെ­ങ്കി­ലും ചെ­യ്യു­മാ­യി­രി­ക്കും എന്നാ­ണ്. ഈ കാ­പ­ട്യം അവ­സാ­നി­പ്പി­ക്കാ­നു­ള്ള സമ­യ­മാ­യി­രി­ക്കു­ന്നു. മഞ്ഞ ലോ­ഹ­ത്തി­ന്റെ മാ­യാ­വ­ല­യ­ങ്ങ­ളെ നാം മു­റി­ച്ചു­ക­ട­ക്കു­ക­ത­ന്നെ­വേ­ണം. മനു­ഷ്യന്‍ ഒരാ­ശ­യ­മാ­ണെ­ന്നും ആശ­യം ഒരു ഭൌ­തി­ക­ശ­ക്തി­യാ­ണെ­ന്നും മന­സ്സി­ലാ­ക്ക­ണം­.

­വി­ര­ലി­ല­ണി­യു­ന്ന മോ­തി­ര­ങ്ങ­ള­ല്ല; തല­യില്‍ വി­രി­യു­ന്ന ആശ­യ­ങ്ങ­ളാ­ണ് ചരി­ത്ര­ത്തില്‍ ഒരാ­ളെ അട­യാ­ള­പ്പെ­ടു­ത്തു­ന്ന­ത്. അതു­കൊ­ണ്ട് ഒന്ന് പരി­ശ്ര­മി­ച്ചു­നോ­ക്കൂ-യഥാര്‍­ത്ഥ മനു­ഷ്യ­രെ സം­ബ­ന്ധി­ച്ച് വാ­ക്കു­കള്‍ വെ­റും വാ­ക്കു­ക­ള­ല്ല; അവ പ്ര­വര്‍­ത്ത­ന­ങ്ങ­ളാ­ണ് എന്ന് തി­രി­ച്ച­റി­യു­ന്ന­വ­രെ­യാ­ണ് പ്ര­സ്ഥാ­ന­ങ്ങള്‍­ക്കും ആവ­ശ്യം­.

­കെ. ജയ­ദേ­വന്‍

(­ഡി­വൈഎ­ഫ്ഐ പാ­ല­ക്കാ­ട് ജി­ല്ലാ­പ്ര­സി­ഡ­ന്റാ­ണ് ലേ­ഖ­കന്‍)

4 Comments

വളരെ നന്നായി എഴുതിയിരിക്കുന്നു. ഒന്ന് രണ്ടു കാര്യങ്ങള്‍ പക്ഷെ ശുദ്ധ വിഡ്ഢിത്തമാണ്

ബിസ്സിനസ്സുകാരും സിനിമാ നടന്മാരും ആണ് മലയാളിയുടെ കടമെടുത്ത് പോലും നിറവേറ്റുന്ന സ്വര്‍ണാസക്തിക്ക് പിന്നില്‍ എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം. അങ്ങനെയാണെങ്കില്‍ മോഹന്‍ലാലും മമ്മൂട്ടിയും ബെന്‍സ് കാറിന്റെ പരസ്യം ചെയ്‌താല്‍ എല്ലാ മലയാളിയും കടമെടുത്ത് ബെന്‍സ് മേടിക്കുമോ? മലയാളിയുടെ മദ്യാസക്തിക്ക് പിന്നില്‍ മോഹന്‍ലാല്‍ ആണോ? ഓടുന്ന കൂട്ടത്തിനു ചൂട്ടു കത്തിച്ചു വഴി കാണിക്കുന്നതും, ഓടുന്ന കൂട്ടത്തിനു കൂടെ ചൂട്ടും കൊണ്ട് ഓടുന്നതിന്റെയും വ്യത്യാസം ലേഖകന്‍ തിരിച്ചറിയും എന്ന് പ്രതീക്ഷിക്കുന്നു. "മണ്ണും പൊന്നും ചതിക്കില്ല" എന്ന ചൊല്ല് ലേഖകന്‍ കേട്ടു കാണും എന്ന് വിചാരിക്കുന്നു. ആ ഒരു വിശ്വാസം സമൂഹത്തില്‍ നില നില്‍ക്കുന്ന കാലം വരെ നമ്മുടെ നാട്ടില്‍ ആളുകള്‍ ഇവ രണ്ടിനും വേണ്ടി അശ്രാന്ത പരിശ്രമം നടത്തുക തന്നെ ചെയ്യും.

മറ്റൊരു കാര്യം, "വരുന്ന 25 വര്‍ഷത്തിനിടയില്‍ കേരളീയനഗരങ്ങളിലെ ഭൂമിയുടെ 75 ശതമാനത്തോളവും വന്‍കിട സ്വര്‍ണ്ണക്കടക്കാരുടെ അധീനതയിലാകും" എന്ന വാദത്തിന്റെ ആധികാരികതയാണ് . ശരാശരി സെന്റിന് 6 ലക്ഷം കൂട്ടിയാല്‍ (അങ്ങോടു ചെന്നാ മതി കിട്ടും ഈ വിലക്ക്) ഇന്നത്തെ കണക്കില്‍ അതിനു 4.75 ലക്ഷം കോടി രൂപ അടുത്ത് വരും അതായത് ഇപ്പോഴത്തെ (11000 ഉള്ളതില്‍) ഓരോ സ്വര്‍ണ്ണക്കടക്കാരനും ഇന്നത്തെ കണക്കില്‍ ശരാശരി 43 കോടി രൂപ ആസ്തി ഉണ്ടാവണം. നല്ല കണക്കു തന്നെ.

നല്ല കാഴ്ച്ചപ്പാടുകള്‍.

മമ്മൂട്ടിയും മോഹന്‍ലാലും അവരവിടെ നില്‍ക്കട്ടെ.

നമ്മുടെ നാട്ടിലെ തന്ത-തള്ളമാര് ജാഡയുടെ പൊയ്ക്കാലിയില്‍ നിന്ന് താഴെയിറങ്ങി,സ്വയം മനുഷ്യജീവികളാകട്ടെ. എന്നിട്ടും മക്കളെ ജീവിക്കാന്‍ പടിപ്പിക്കട്ടെ. സെല്‍ഫ് എന്നു പറയുന്ന ഒരു സാധനം വേണം മനുഷ്യന്, അതായത് വെച്ചുകെട്ടുകളല്ല ഞാന്‍ എന്ന ആത്മവിശ്വാസം. അതൊന്നുമില്ലാത്ത അവസ്ഥയെ മോഹന്‍ലാലും മമ്മൂട്ടിയും (സതമേ അവര്‍ ജാഡകേസരികളാണല്ലോ,) മുതലെടുക്കുന്നു. !!

കൊള്ളാം നന്നായിട്ടുണ്ട് പക്ഷെ മണ്ണിനും പൊന്നിനും പെണ്ണിനും മദ്യത്തിനും മയങ്ങി അടിമയായി ജീവിക്കുന്ന മലയാളിയെ ഉണര്‍ത്താന്‍ വെറും ലേഖനങ്ങള്‍ക്ക് കഴിയില്ല

ഇതിനെതിരെ ഡി.വൈ.എഫ്.ഐ. എന്തുചെയ്യുന്നു എന്നറിഞ്ഞാല്‍ കൊള്ളാം

Post new comment

The content of this field is kept private and will not be shown publicly.
image
feedback