എങ്കേയും എപ്പോതും - വ്യക്തി എന്ന സാമൂഹ്യമൃഗത്തിന്റെ പ്രതിസന്ധികള്‍

­പു­തു­മു­ഖ­സം­വി­ധാ­യ­ക­നായ എം­.­ശ­ര­വ­ണന്‍ സം­വി­ധാ­നം ചെ­യ്ത് 2011 സെ­പ്തം­ബര്‍ മാ­സം പു­റ­ത്തി­റ­ങ്ങിയ തമി­ഴ്‌­സി­നി­മ­യാ­ണ് എങ്കേ­യും എപ്പോ­തും. 'ഗ­ജി­നി­', 'ഏ­ഴാം അറി­വ്' മു­ത­ലായ ചി­ത്ര­ങ്ങ­ളി­ലൂ­ടെ പ്ര­ശ­സ്ത­നായ എ.ആര്‍. മു­രു­ഗ­ഡോ­സ് ആണ് ഈ ചി­ത്ര­ത്തി­ന്റെ നിര്‍­മ്മാ­താ­വ്. ­ജ­യ്, അഞ്ജ­ലി, അ­ന­ന്യ, ­ഷര്‍­വാ­ന­ന്ദ് മു­ത­ലാ­യ­വര്‍ പ്ര­ധാ­ന­ക­ഥാ­പാ­ത്ര­ങ്ങ­ളെ അവ­ത­രി­പ്പി­ച്ചി­രി­ക്കു­ന്ന ഈ ചി­ത്രം സാ­മാ­ന്യം നല്ല പ്ര­തി­ക­ര­ണ­മാ­ണ് തമി­ഴ് സി­നി­മാ­പ്രേ­ക്ഷ­കര്‍­ക്കി­ട­യില്‍ ഇതി­നോ­ട­കം സൃ­ഷ്ടി­ച്ചി­രി­ക്കു­ന്ന­ത്.

­സി­നിമ അതി­ന്റെ നേര്‍­ക്കാ­ഴ്ച­യില്‍ വള­രെ ലളി­ത­മാ­ണ്. തമി­ഴ് സി­നി­മാ­സ്വാ­ദ­കര്‍ പൊ­തു­വെ 'ന്യൂ വേ­വ്' എന്ന് സം­ബോ­ധന ചെ­യ്യു­ന്ന രൂ­പ­വും ഭാ­വ­വു­മാ­ണ് ഈ സി­നി­മ­യും പിന്‍­പ­റ്റു­ന്ന­ത്. താ­ടി വളര്‍­ത്തിയ നാ­യ­ക­ക­ഥാ­പാ­ത്ര­ങ്ങള്‍, മേ­ക്ക­പ്പി­ല്ലാ­ത്ത പെണ്‍­ക­ഥാ­പാ­ത്ര­ങ്ങള്‍ , റോ­ഡ­പ­ക­ട­മെ­ന്ന ഏക­ബി­ന്ദു­വില്‍ പര്യ­വ­സാ­നി­ക്കു­ന്ന ഒന്നി­ല­ധി­കം കഥാ­ത­ന്തു­ക്കള്‍, മന­പ്ര­യാ­സ­മു­ണ്ടാ­ക്കു­ന്ന തര­ത്തി­ലു­ള്ള ­വ­യ­ലന്‍­സ് മു­ത­ലാ­യ­വ­യില്‍ നി­ന്നും ഈ സി­നി­മ­യും വി­ടു­തല്‍ നേ­ടു­ന്നി­ല്ല.

എ­ങ്കി­ലും 'എ­ങ്കേ­യും എപ്പോ­തും' വ്യ­ത്യ­സ്ത­മാ­വു­ന്ന­ത് അതി­ന്റെ നേര്‍­ക്കാ­ഴ്‌‌­ച­യില്‍ നി­ന്ന­ല്ല മറി­ച്ച് ഇതേ പാ­ത­യില്‍ പു­റ­ത്തി­റ­ങ്ങിയ മറ്റു ചി­ത്ര­ങ്ങ­ളെ അപേ­ക്ഷി­ച്ച് സാ­മൂ­ഹ്യ­ശാ­സ്ത്ര­പ­ര­മായ വി­വി­ധ­ത­രം വാ­യ­ന­കള്‍­ക്ക് കു­റേ­യേ­റെ സാ­ധ്യ­ത­കള്‍ ഈ പടം നല്‍­കു­ന്നു­ണ്ട്‌ എന്ന­തു­കൊ­ണ്ടാ­ണ്.

"എങ്കേയും എപ്പോതും വ്യത്യസ്തമാവുന്നത് അതിന്റെ നേര്‍ക്കാഴ്‌‌ചയില്‍ നിന്നല്ല മറിച്ച് ഇതേ പാതയില്‍ പുറത്തിറങ്ങിയ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് സാമൂഹ്യശാസ്ത്രപരമായ വിവിധതരം വായനകള്‍ക്ക് കുറേയേറെ സാധ്യതകള്‍ ഈ പടം നല്‍കുന്നുണ്ട്‌ എന്നതുകൊണ്ടാണ്"
സി­നി­മ­യു­ടെ കഥ­യെ ഇങ്ങ­നെ ചു­രു­ക്കി­പ്പ­റ­യാം. രണ്ട് പ്ര­ധാ­ന­പ്ര­ണ­യ­ക­ഥ­കള്‍. ആദ്യ­ത്തേ­ത് തി­രു­ച്ചി എന്ന ഗ്രാ­മ­ത്തില്‍ നി­ന്നും ചെ­ന്നൈ നഗ­ര­ത്തില്‍ ജോ­ലി തി­ര­ഞ്ഞ് എത്തി­ച്ചേ­രു­ന്ന അമുദ എന്ന പെണ്‍­കു­ട്ടി­യും പേ­ര­റി­യാ­ത്ത യു­വാ­വും തമ്മി­ലു­ള്ള പ്ര­ണ­യ­മാ­ണ്. തീര്‍­ത്തും ആക­സ്മി­ക­മാ­യി ഒരു ദി­വ­സം മു­ഴു­വന്‍ ചെ­ന്നൈ നഗ­ര­ത്തില്‍ ഒരു­മി­ച്ചു സഞ്ച­രി­ക്കേ­ണ്ടി വരു­ന്ന­താ­ണ് പ്ര­ണ­യ­ത്തി­ന്റെ പശ്ചാ­ത്ത­ലം. രണ്ടാ­മ­ത്തെ പ്ര­ണ­യ­ക­ഥ­യി­ലെ കഥാ­പാ­ത്ര­ങ്ങള്‍ കതി­രേ­ശന്‍ എന്ന മെ­റ്റല്‍­ഷോ­പ്പ് തൊ­ഴി­ലാ­ളി­യും അ­ഞ്ജ­ലി­ എന്ന നഴ്സു­മാ­ണ്.

­കു­റേ­യേ­റെ സം­ഭ­വ­വി­കാ­സ­ങ്ങള്‍­ക്കൊ­ടു­വില്‍ പ്ര­ണ­യ­ബ­ദ്ധ­രാ­യി­ത്തീ­രു­ന്ന കതി­രേ­ശ­നും അഞ്ജ­ലി­യും കതി­രേ­ശ­ന്റെ സ്വ­ന്തം നാ­ടായ അര­സൂ­റി­ലേ­ക്ക് ബസ്സില്‍ യാ­ത്ര തി­രി­ക്കു­ന്നു. അതേ സമ­യം താന്‍ സ്നേ­ഹി­ക്കു­ന്ന അജ്ഞാ­ത­നായ ചെ­റു­പ്പ­ക്കാ­ര­നെ അന്വേ­ഷി­ച്ച് ചെ­ന്നൈ നഗ­ര­ത്തില്‍ എത്തി നി­രാ­ശ­യാ­യി തി­രി­ച്ചു പോ­കേ­ണ്ടി വരു­ന്ന അമു­ത­യും തി­രു­ച്ചി­യി­ലേ­ക്കു­ള്ള മട­ക്ക­ബ­സ്സില്‍ യാ­ത്ര തി­രി­ക്കു­ക­യാ­ണ്. സമാ­ന്ത­ര­മാ­യി അമു­ത­യെ അന്വേ­ഷി­ച്ച് തി­രു­ച്ചി­യില്‍ എത്തു­ന്ന അജ്ഞാ­ത­നായ ചെ­റു­പ്പ­ക്കാ­രന്‍ തി­രു­ച്ചി­യില്‍ നി­ന്നും ചെ­ന്നൈ­ക്കു­ള്ള ബസ്സില്‍ യാ­ത്ര തി­രി­ക്കു­ന്നു [ഇ­തേ ബസ്സി­ലാ­ണ് കതി­രേ­ശ­നും അഞ്ജ­ലി­യും ഉള്ള­ത്]. ഒടു­വില്‍ ചെ­ന്നൈ-ട്രി­ച്ചി ഹൈ­വേ­യില്‍ ഒരി­ട­ത്ത് വച്ച് രണ്ട് ബസ്സും തമ്മില്‍ കൂ­ട്ടി­യി­ടി­ക്കു­ന്നു. ഇത്ര­യു­മാ­ണ് പ്ര­ധാന പ്ലോ­ട്.

ഇ­ത് രണ്ടു­മ­ല്ലാ­തെ വി­ദ്യാര്‍­ത്ഥി­ക­ളായ രണ്ട്‌ യാ­ത്ര­ക്കാര്‍ തമ്മില്‍ ബസ്സില്‍ വച്ചു­ണ്ടാ­കു­ന്ന മറ്റൊ­രു പ്ര­ണ­യ­കഥ കൂ­ടി സി­നി­മ­യി­ലു­ണ്ട്. സി­നി­മ­യില്‍ അത്ര പ്ര­സ­ക്ത­മ­ല്ലാ­ത്ത ഈ കഥാ­പാ­ത്ര­ങ്ങ­ളും ഈ ആസ്വാ­ദ­ന­ത്തെ സം­ബ­ന്ധി­ച്ച് പ്ര­ധാ­ന­മാ­ണെ­ന്ന് വഴി­യേ കാ­ണാം­.

­സി­നി­മ­യി­ലെ മു­ഖ്യ­ക­ഥാ­പാ­ത്ര­ങ്ങ­ളെ­ല്ലാം തന്നെ സാ­ധാ­ര­ണ­ക്കാ­രായ മനു­ഷ്യാ­ത്മാ­ക്കള്‍ തങ്ങ­ളു­ടെ ജീ­വി­ത­ത്തില്‍ നേ­രി­ടേ­ണ്ടി വരു­ന്ന വി­വിധ ദ്വ­ന്ദ­ങ്ങ­ളെ നേ­രി­ടേ­ണ്ടി വരി­ക­യോ സ്വ­യം പ്ര­തി­നി­ധീ­ക­രി­ക്കു­ക­യോ ചെ­യ്യു­ന്നു­ണ്ട്. അവ­യില്‍ പ്ര­ധാ­ന­പ്പെ­ട്ട ചി­ല­ത് ഇവി­ടെ കു­റി­ക്കു­ന്നു­.

­ഗ്രാ­മ­വും നഗ­ര­വും എന്ന ദ്വ­ന്ദം­

­ന­ഗ­ര­ത്തി­ലെ­ത്തു­ന്ന ഗ്രാ­മീ­ണ­ന്റെ സ്ഥ­ല­കാ­ല­വി­ഭ്ര­മ­ങ്ങള്‍ ഒ­രു­പാ­ട് സി­നി­മ­ക­ളില്‍ വി­വി­ധ­കാ­ല­ങ്ങ­ളി­ലാ­യി ചി­ത്രീ­ക­രി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ട്. ഒരു കാ­ല­ത്തെ ഹി­ന്ദി­സി­നി­മ­ക­ളില്‍ സ്ഥി­രം രം­ഗ­ങ്ങ­ളി­ലൊ­ന്നാ­യി­രു­ന്നു തൊ­ഴില്‍ തേ­ടി മും­ബൈ­യി­ലെ­ത്തി­ച്ചേ­രു­ന്ന നാ­യ­ക­നെ റെ­യില്‍­വേ സ്റ്റേ­ഷ­നില്‍ ഏ­തെ­ങ്കി­ലും മോ­ഷ്ടാ­ക്കള്‍ കൊ­ള്ള ചെ­യ്യു­ന്ന­ത്. 'യേ മും­ബൈ ഹെ മേ­രീ ജാന്‍' എന്ന വഴി­പോ­ക്ക­ന്റെ ഉ­പ­ദേ­ശ­ത്തില്‍ അവ­സാ­നി­ക്കു­ന്ന ഇ­ത്ത­രം സീ­നു­കള്‍ ഇല്ലാ­തെ ഗോ­വി­ന്ദ, ഷാ­രൂ­ഖ് ഖാന്‍ സി­നി­മ­കള്‍ ഇ­റ­ങ്ങി­ല്ല എന്നാ­യി­രു­ന്നു അ­വ­സ്ഥ. എങ്കി­ലും വെ­റും ഉ­പ­രി­പ്ല­വ­ങ്ങ­ളായ ചില നര്‍­മ­രം­ഗ­ങ്ങ­ളില്‍ ഒതു­ങ്ങി നി­ന്നു­വെ­ന്ന­ല്ലാ­തെ ഒരി­ക്കല്‍­പോ­ലും നഗര-ഗ്രാ­മീ­ണ­ദ്വ­ന്ദ­ങ്ങ­ളെ വി­ശ­ക­ല­നം ചെ­യ്യു­ന്ന സി­നി­മ­കള്‍ ഇ­ന്ത്യന്‍ ഭാ­ഷ­ക­ളില്‍ ഉ­ണ്ടാ­യി­ട്ടി­ല്ല എന്ന് തന്നെ പ­റ­യാം - 'ന­ഗ­ര­ങ്ങ­ളില്‍ ചെ­ന്ന് രാ­പാര്‍­ക്കാം' പോ­ലെ ചില അ­പൂര്‍­വ­ത­കള്‍ ഒഴി­ച്ചു നിര്‍­ത്തി­യാല്‍.

അ­മു­ദ­യും പേ­ര­റി­യാ­ത്ത ചെ­റു­പ്പ­ക്കാ­ര­നും തമ്മി­ലു­ള്ള ബന്ധം - ഗൗ­തം എന്നാ­ണ് ചെ­റു­പ്പ­ക്കാ­ര­ന്റെ പേ­രെ­ന്ന് ക്ലൈ­മാ­കില്‍ അമുദ അറി­യു­ന്നു­ണ്ട് - അതില്‍ തന്നെ പ്ര­ത്യേ­കി­ച്ച് അ­മു­ദ­യു­ടെ ക­ഥാ­പാ­ത്രം, ഈ ദ്വ­ന്ദ­ത്തെ സ്വ­ജീ­വി­ത­ത്തില്‍ നേ­രി­ട്ട­റി­യു­ന്നു­ണ്ട്. ഗ്രാ­മ­ത്തി­ലെ ജോ­ലി­ക്ക് പത്രാ­സും ശമ്പ­ള­വും പോ­രെ­ന്ന നഗ­ര­വാ­സി­യായ ചേ­ച്ചി­യു­ടെ അ­ഭി­പ്രാ­യ­ത്തി­നും നിര്‍­ബ­ന്ധ­ത്തി­നും വഴ­ങ്ങി­യാ­ണ് അമുദ ഇന്റര്‍­വ്യൂ­വി­നാ­യി ചെ­ന്നൈ എത്തു­ന്ന­ത്. ബസ് സ്റ്റേ­ഷ­നില്‍ പ്ര­തീ­ക്ഷി­ച്ച­തിന്‍ പ്ര­കാ­രം സ്വീ­ക­രി­ക്കാന്‍ ചേ­ച്ചി­ക്ക് എത്തി­ച്ചേ­രാന്‍ സാ­ധി­ക്കാ­ത്ത­തി­നാല്‍ അമുദ അ­സ്വ­സ്ഥ­യാ­കു­ന്നു. ചേ­ച്ചി­യില്‍ നി­ന്നും അവള്‍ മന­സി­ലാ­ക്കിയ ന­ഗ­രം കള്ളന്‍­മാ­രും വി­ശ്വ­സി­ക്കാന്‍ കൊ­ള്ളാ­ത്ത­വ­രും തി­ങ്ങി­നി­റ­ഞ്ഞ­താ­ണ്.

­മ­റ്റു വ­ഴി­കള്‍ ഇല്ലാ­തെ ബസ് സ്റ്റാന്‍­ഡില്‍ വ­ച്ച് അജ്ഞാ­ത­നായ ഒരു ചെ­റു­പ്പ­ക്കാ­ര­ന്റെ സഹാ­യം അ­മുദ തേ­ടു­ന്നു. ഇന്റര്‍­വ്യൂ ന­ട­ക്കു­ന്ന സ്ഥ­ലം വരെ ഇരു­വ­രും ഒരു­മി­ച്ച് യാ­ത്ര ചെ­യ്യു­ക­യും ആ ദി­വ­സം ഒരു­മി­ച്ച് ചി­ല­വി­ടു­ക­യും ചെ­യ്യു­ന്നു. ആ യാ­ത്ര­യ്ക്കി­ടെ കല്‍­പ­ന­കള്‍­ക്ക­പ്പു­റ­ത്തു­ള്ള യ­ഥാര്‍­ത്ഥ­ന­ഗ­ര­ജീ­വി­തം അമുദ ക­ണ്ട­റി­യു­ന്നു­.

­സ്ത്രീ-പു­രുഷ ദ്വ­ന്ദ­ങ്ങള്‍

­ക­തി­രേ­ശ­ന്റെ­യും അഞ്ജ­ലി­യു­ടെ­യും കഥാ­പാ­ത്ര­ങ്ങള്‍ സ്ത്രീ-പു­രു­ഷ­ബ­ന്ധ­ങ്ങ­ളി­ലെ വ്യ­വ­സ്ഥാ­പി­ത­മായ ചട്ട­ക്കൂ­ടു­ക­ളോ­ട് നി­ര­ന്ത­രം പോ­ര­ടി­ച്ചു­കൊ­ണ്ടാ­ണ് മു­ന്നേ­റു­ന്ന­ത്. സ്വ­ത­വേ നാ­ണം കു­ണു­ങ്ങി­യായ കതി­രേ­ശ­നും എ­ന്നാല്‍ അങ്ങേ­യ­റ്റം പക്വ­മ­തി­യും യാ­ഥാര്‍­ഥ്യ­ബോ­ധ­മു­ള്ള­വ­ളു­മായ അ­ഞ്ജ­ലി­യും സ്ഥി­രം പാ­ത്ര­സ­ങ്കല്‍­പ­ങ്ങ­ളെ പ­ര­സ്പ­രം വച്ചു­മാ­റു­ന്നു­ണ്ട്.

ഇ­വര്‍ തമ്മില്‍ ഉരു­ത്തി­രി­യു­ന്ന സ്നേ­ഹ­ബ­ന്ധ­ത്തി­നി­ട­യില്‍ ഒ­രി­ക്കല്‍ പോ­ലും അഞ്ജ­ലി­യു­ടെ മേല്‍ ഏതെ­ങ്കി­ലും തര­ത്തി­ലു­ള്ള അ­ധി­കാ­രം സ്ഥാ­പി­ക്കു­വാന്‍ ക­തി­രേ­ശ­നു സാ­ധി­ക്കു­ന്നി­ല്ല. അ­തേ സമ­യം അഞ്ജ­ലി പതി­വില്‍ ക­വി­ഞ്ഞ രീ­തി­യില്‍ അ­ധി­കാ­ര­ബോ­ധ­മു­ള്ള­വ­ളു­മാ­ണ്. ഒ­രു രം­ഗ­ത്തില്‍ തന്റെ സ­ഹ­പ്ര­വര്‍­ത്ത­ക­രോ­ടൊ­പ്പം ക­തി­രേ­ശ­ന്റെ വീ­ട്ടി­ലെ­ത്തി ചീ­ട്ടു­ക­ളി­ക്കു­ന്ന അഞ്ജ­ലി­യെ ന­മു­ക്കു കാ­ണാം. ഒപ്പം ചീ­ട്ടു­ക­ളി­ക്കു­ന്ന വനി­ത­കള്‍­ക്കാ­യി ചാ­യ­യൊ­രു­ക്കി നല്‍­ക്കു­ന്ന ക­തി­രേ­ശ­നെ­യും­

"അമുത-ഗൗതം പ്രണയവും അഞ്ജലി-കതിരേശന്‍ പ്രണയവും രണ്ട് വ്യത്യസ്തകഥകളല്ല, ഇവരാരും വ്യത്യസ്തകഥാപാത്രങ്ങളുമല്ല എന്ന ഒരു സാധ്യത സിനിമ നല്‍കുന്നുണ്ട്. സിനിമയുടെ പര്യവസാനം ഇവരുടെ കഥകള്‍ ഒരു ബിന്ദുവില്‍ അവസാനിക്കുന്നു എന്നത് ഇതിനുള്ള ഒരു സൂചനയായി കണക്കാക്കാം. ഈ രണ്ട് പ്രണയകഥകളും മൂന്നാമത്തേതായ ബസ്സിലെ വിദ്യാര്‍ത്ഥികളുടെ പ്രണയവും ഒരു കഥയുടെ മൂന്ന് വ്യത്യസ്തസാധ്യതകളായി വായിക്കാവുന്നതാണ്."
അമുത-ഗൗ­തം പ്ര­ണ­യ­വും അഞ്ജ­ലി-കതി­രേ­ശന്‍ പ്ര­ണ­യ­വും രണ്ട് വ്യ­ത്യ­സ്ത­ക­ഥ­ക­ള­ല്ല, ഇ­വ­രാ­രും വ്യ­ത്യ­സ്ത­ക­ഥാ­പാ­ത്ര­ങ്ങ­ളു­മ­ല്ല എ­ന്ന ഒരു സാ­ധ്യത ­സി­നി­മ നല്‍­കു­ന്നു­ണ്ട്. സി­നി­മ­യു­ടെ പ­ര്യ­വ­സാ­നം ഇവ­രു­ടെ കഥ­കള്‍ ഒ­രു ബി­ന്ദു­വില്‍ അവ­സാ­നി­ക്കു­ന്നു എ­ന്ന­ത് ഇതി­നു­ള്ള ഒരു സൂ­ച­ന­യാ­യി ക­ണ­ക്കാ­ക്കാം. ഈ രണ്ട് പ്ര­ണ­യ­ക­ഥ­ക­ളും മൂ­ന്നാ­മ­ത്തേ­തായ ബസ്സി­ലെ വി­ദ്യാര്‍­ത്ഥി­ക­ളു­ടെ പ്ര­ണ­യ­വും ഒരു കഥ­യു­ടെ മൂ­ന്ന് വ്യ­ത്യ­സ്ത­സാ­ധ്യ­ത­ക­ളാ­യി വാ­യി­ക്കാ­വു­ന്ന­താ­ണ്. ഇതി­ലെ മൂ­ന്നു സ്ത്രീ­ക­ഥാ­പാ­ത്ര­ങ്ങ­ളും ഒ­രു വ്യ­ക്തി­യു­ടെ തന്നെ മൂ­ന്ന് ഭാ­വ­ങ്ങ­ളാ­യി പരി­ഗ­ണി­ക്കാം. അ­തേ തര­ത്തില്‍ പു­രു­ഷ­ക­ഥാ­പാ­ത്ര­ങ്ങ­ളെ­യും. അ­മു­ദ­യും-ഗൗ­ത­മും നേ­രി­ടേ­ണ്ടി വ­രു­ന്ന ഗ്രാമ-നഗര സം­സ്കാ­ര­ങ്ങ­ളു­ടെ വേര്‍­തി­രി­വ് പല­യി­ട­ങ്ങ­ളി­ലും അഞ്ജ­ലി­യും കതി­രേ­ശ­നും നേ­രി­ടേ­ണ്ടി വ­രു­ന്നു­ണ്ട്. തി­രി­ച്ച് സ്ത്രീ­പു­രുഷ വ്യ­ക്തി­ബ­ന്ധ­ങ്ങ­ളി­ലെ അ­ധി­കാ­ര­വു­മാ­യി ബന്ധ­പ്പെ­ട്ട പ്ര­തി­സ­ന്ധി­ക­ളെ അമു­ദ­യും ഗൗ­ത­മും നേ­രി­ടേ­ണ്ടി വരു­ന്നു­.

ഉ­ദാ­ഹ­ര­ണ­ത്തി­നു ഒ­രു ചെ­റിയ സം­ഘ­ട്ട­ന­ത്തി­നൊ­ടു­വില്‍ ത­ന്റെ മു­റി­വില്‍ മരു­ന്നു പു­ര­ട്ടു­ന്ന അഞ്ജ­ലി­യോ­ട് 'നീ ഡോ­ക്ട­റാ­ണോ­?' എന്ന് കതി­രേ­ശന്‍ ചോ­ദി­ക്കു­ന്നു­ണ്ട്. 'അ­ല്ല ന­ഴ്സാ­ണ്' എന്ന മറു­പ­ടി­യോ­ട് ക­തി­രേ­ശന്‍ പ്ര­തി­ക­രി­ക്കു­ന്ന­ത് 'ഓ നേ­ഴ്സാ­യി­രു­ന്നോ' എന്ന പു­ച്ഛ­വും നി­രാ­ശ­യും കലര്‍­ന്ന മ­റു­പ­ടി­യി­ലൂ­ടെ­യാ­ണ്. ഇത് സ്വാ­ഭാ­വി­ക­മാ­യും അഞ്ജ­ലി­യെ കു­പി­ത­യാ­ക്കു­ന്നു. അതേ സമ­യം അമു­ദ­യെ സം­ബ­ന്ധി­ച്ചേ­ട­ത്തോ­ളം 'ത­ന്റെ രക്ഷ­കന്‍' എന്ന റോള്‍ ഏ­റ്റെ­ടു­ക്കാന്‍ ഗൗ­തം പ­ര്യാ­പ്ത­നാ­ണോ എന്നാ­ണ് അ­വള്‍­ക്ക­റി­യേ­ണ്ട­ത്. ഗൗ­ത­മി­ന്റെ സ്ത്രീ­സ­ഹ­പ്ര­വര്‍­ത്ത­ക­രി­ലൊ­രാള്‍ അ­വ­നെ വള­രെ­ക്കാ­ലം ആരാ­ധി­ച്ചു പി­റ­കെ നട­ന്നി­രു­ന്നു എന്ന­ത് അ­വ­ളെ സന്തു­ഷ്ട­യാ­ക്കു­ന്നു­ണ്ട്.

അ­മുത-ഗൗ­തം ജോ­ടി­കള്‍ തമ്മി­ലു­ള്ള പ്ര­ണ­യ­രം­ഗ­ങ്ങ­ളു­ടെ നേര്‍­വി­പ­രീ­ത­മാ­യി­ട്ടാ­ണ് അ­ഞ്ജ­ലി-കതി­രേ­ശന്‍ ജോ­ടി­ക­ളു­ടെ പ്ര­ണ­യ­രം­ഗ­ങ്ങള്‍ ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്ന­ത്. അ­മു­ത­യെ­ന്ന വി­ദ്യാ­സ­മ്പ­ന്ന­യായ ഗ്രാ­മീ­ണ­യെ സം­ബ­ന്ധി­ച്ചേ­ട­ത്തോ­ളം പേ­ര­റി­യാ­ത്ത തന്റെ കാ­മു­ക­ന് ഒരു സം­ര­ക്ഷ­ക­ന്റെ­യും അമ്മൂ­മ്മ­ക്ക­ഥ­യി­ലെ രാ­ജ­കു­മാ­ര­ന്റെ­യും പരി­വേ­ഷ­മാ­ണു­ള്ള­ത്. ഗൗ­തം ഉപേ­ക്ഷി­ക്കു­ന്ന കിം­ഗ്സ് സി­ഗ­റ­റ്റ് പാ­ക്ക­റ്റ് ഇട­യ്ക്കി­ടെ ബാ­ഗില്‍ നി­ന്നും പു­റ­ത്തെ­ടു­ത്ത് അ­തില്‍ നോ­ക്കി തന്റെ ഭാ­വി വൈ­വാ­ഹിക ജീ­വി­ത­ത്തെ സ്വ­പ്നം കാ­ണു­ന്ന­താ­ണ് അമു­ത­യെ സം­ബ­ന്ധി­ച്ചേ­ട­ത്തോ­ളം പ്ര­ണ­യം­.

അ­തേ സമ­യം അഞ്ജ­ലി എന്ന നഴ്സ് യാ­ഥാര്‍­ത്ഥ്യ­ത്തില്‍ ജീ­വി­ക്കു­ന്ന­വ­ളും വി­വാ­ഹ­ജീ­വി­ത­ത്തെ­ക്കു­റി­ച്ച് വ്യ­ക്ത­മായ കാ­ഴ്ച­പ്പാ­ട് വച്ചു പു­ലര്‍­ത്തു­ന്ന­വ­ളു­മാ­ണ്. ക­തി­രേ­ശ­നെ­ന്ന അപ­ക്വ­മ­തി ബ­ന്ധ­ത്തില്‍ സൃ­ഷ്ടി­ക്കാ­വു­ന്ന വി­ട­വു­ക­ളെ സം­ബോ­ധന ചെ­യ്യാന്‍ അ­ഞ്ജ­ലി പ്രാ­പ്ത­യാ­ണ്. അമു­ദ­യു­ടെ സ­ങ്കല്‍­പ­ത്തില്‍ വി­രി­യു­ന്ന അവ­രു­ടെ പ്ര­ണ­യ­രം­ഗ­ങ്ങ­ളില്‍ നി­ന്നും വ്യ­ത്യ­സ്ത­മാ­യി അ­ഞ്ജ­ലി­യു­ടെ­യും കതി­രേ­ശ­ന്റെ­യും യ­ഥാര്‍­ത്ഥ­മായ പ്ര­ണ­യ­രം­ഗ­ങ്ങള്‍ സ്വാ­ഭാ­വി­ക­മാ­യും ശരീ­ര­ങ്ങള്‍ ത­മ്മി­ലു­ള്ള ആകര്‍­ഷ­ണ­വും കൂ­ടെ ഉള്‍­പ്പെ­ട്ട­താ­ണ്. ഇത് തീര്‍­ത്തും ഒരു ആക­സ്മി­ക­ത­യാ­യി കാ­ണാന്‍ ക­ഴി­യി­ല്ല. ഭാ­വ­ന­യി­ലെ­യും യാ­ഥാര്‍­ത്ഥ്യ­ത്തി­ലെ­യും മ­നു­ഷ്യ­ബ­ന്ധ­ങ്ങള്‍ തമ്മി­ലു­ള്ള വേര്‍­തി­രി­വ് ഇവി­ടെ പ്ര­ക­ട­മാ­ണ്.

ഇ­വി­ടെ­യാ­ണ് മൂ­ന്നാ­മ­ത്തെ പ്ര­ണ­യ­കഥ കൂ­ടെ ചേര്‍­ത്തു­വാ­യി­ക്കേ­ണ്ട­ത്. ബസ്സില്‍ പര­സ്പ­രം ക­ണ്ടി­ഷ്ട­പ്പെ­ടു­ന്ന രണ്ട് വി­ദ്യാര്‍­ത്ഥി­കള്‍ തമ്മില്‍ വാ­ക്കു­കള്‍ കൊ­ണ്ട­ല്ല, ശരീ­ര­ഭാഷ കൊ­ണ്ടാ­ണ് പ്ര­ണ­യം പര­സ്പ­രം പ്ര­ക­ടി­പ്പി­ക്കു­ന്ന­ത്. മേല്‍­പ­റ­ഞ്ഞ രണ്ടു തരം പ്ര­ണ­യ­ബ­ന്ധ­ങ്ങ­ളു­ടെ നേര്‍­പ­കു­തി­യി­ലെ­വി­ടെ­യോ ആണ് ഈ കഥാ­പാ­ത്ര­ങ്ങള്‍ നി­ല­കൊ­ള്ളു­ന്ന­ത്. ഇ­വി­ടെ ആരും ആരു­ടെ മേ­ലും വ്യ­ക്ത­മായ അധി­കാ­രം സ്ഥാ­പി­ക്കു­ന്നി­ല്ല. ഒ­ടു­വില്‍ തന്നെ പരി­ച­യ­പ്പെ­ടു­ത്താ­നാ­യി ആണ്‍­കു­ട്ടി പ്ര­യോ­ഗി­ക്കു­ന്ന '­സൂ­ത്ര­വി­ദ്യ' മൊ­ബൈല്‍ ഫോ­ണില്‍ മ­റ്റാ­രോ­ടോ സം­സാ­രി­ക്കു­ന്നു എ­ന്ന മട്ടില്‍ തന്റെ പേ­രും മേല്‍­വി­ലാ­സ­വും ഫോണ്‍­ന­മ്പ­റും പെണ്‍­കു­ട്ടി കേള്‍­ക്കെ ഉ­റ­ക്കെ­പ്പ­റ­യു­ന്നു എന്ന­താ­ണ്. പെണ്‍­കു­ട്ടി മടി­ച്ചു നില്‍­ക്കാ­തെ ഇ­തേ വി­ദ്യ തി­രി­ച്ചും പ്ര­യോ­ഗി­ക്കു­ന്നു. തന്റെ ക­പ­ട­ഫോണ്‍­സം­ഭാ­ഷ­ണ­ത്തി­നൊ­ടു­വില്‍ പെണ്‍­കു­ട്ടി പയ്യന്‍ കേള്‍­ക്കാ­നാ­യി ഇത്ര­യും കൂ­ടെ ഉ­റ­ക്കെ പറ­യു­ന്നു. 'ഞാ­നി­തൊ­ക്കെ ഇ­ങ്ങ­നെ പറ­യു­ന്ന­തെ­ന്തി­നാ­ണെ­ന്ന് നീ ആശ്ച­ര്യ­പ്പെ­ടു­ന്നു­ണ്ടാ­വും, നി­ന­ക്കാ­വാ­മെ­ങ്കില്‍ പി­ന്നെ­ന്താ എ­നി­ക്കി­തൊ­ക്കെ ആയ്ക്കൂ­ടേ­?'

­വ്യ­ക്തി-കു­ടു­ബം എന്ന ദ്വ­ന്ദം­

"ഒരു സമൂഹാംഗമെന്ന നിലയിലും സ്ത്രീ-പുരുഷബന്ധങ്ങളിലെ പങ്കാളികളില്‍ ഒരാള്‍ എന്ന നിലയിലും ഒരു വ്യക്തി നേരിടേണ്ടിവരുന്ന സ്വത്വപ്രതിസന്ധികളെ ഒന്നിലധികം കോണുകളില്‍ നിന്നു വരച്ചു കാണിക്കുവാന്‍ സാധിക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രസക്തി"
കു­ടും­ബ­ത്തി­ലെ അം­ഗം എന്ന നി­ല­യ്ക്കും അമു­ദ­യും അഞ്ജ­ലി­യും വ്യ­ത്യ­സ്ത­റോ­ളു­ക­ളി­ലൂ­ടെ­യാ­ണ് ക­ട­ന്നു പോ­കു­ന്ന­ത്. അമു­ദ­യെ സം­ബ­ന്ധി­ച്ചേ­ട­ത്തോ­ളം തന്റെ '­ഫെ­യ­റി റ്റെ­യ്ല്‍' പ്ര­ണ­യ­ക­ഥ­യു­ടെ പ­ര്യ­വ­സാ­ന­ത്തെ­ക്കു­റി­ച്ച് വ്യ­ക്ത­മായ ധാ­ര­ണ­യി­ല്ല. 'ഒ­രു ദി­വ­സം മാ­ത്രം പരി­ച­യ­മു­ള്ള ഒ­രാ­ളെ നീ എങ്ങി­നെ വി­വാ­ഹം ക­ഴി­ക്കും' എന്ന ചേ­ച്ചി­യു­ടെ ചോ­ദ്യ­ത്തി­നു­ള്ള മറു­പ­ടി '­ചേ­ച്ചി ഒരു കാ­പ്പി­കു­ടി­യു­ടെ [പെ­ണ്ണു­കാ­ണല്‍] പരി­ച­യ­ത്തി­ന്റെ പേ­രില്‍ മാ­ത്ര­മാ­ണ­ല്ലോ വി­വാ­ഹം കഴി­ച്ച­ത് എന്നാ­ണ്. ഭാ­വാ­നാ­ത്മ­ക­മായ ഒ­രു പ്ര­ണ­യ­ത്തില്‍ ഉള്‍­പ്പെ­ട്ടി­രി­ക്കു­മ്പോള്‍ ത­ന്നെ­യും വീ­ട്ടു­കാര്‍ അം­ഗീ­ക­രി­ച്ചു­കൊ­ണ്ടു­ള്ള ഒരു വി­വാ­ഹം അമുദ കാം­ക്ഷി­ക്കു­ന്നു­മു­ണ്ട്.

അ­ഞ്ജ­ലി­യെ സം­ബ­ന്ധി­ച്ചേ­ട­ത്തോ­ളം കതി­രേ­ശന്‍ ഒ­രു വി­വാ­ഹ­ജീ­വി­ത­ത്തി­നു എത്ര മാ­ത്രം പ്രാ­പ്ത­നാ­ണ് എന്ന­ത് പ്ര­ധാ­ന­മാ­ണ്. അത് കണ്ടേ­ത്തേ­ണ്ട­ത് സ്വ­ന്തം ചു­മ­ത­ല­യാ­ണെ­ന്ന ബോ­ധ്യ­വും അവള്‍­ക്കു­ണ്ട്. മുന്‍­ബ­ന്ധ­ങ്ങ­ളു­ടെ പേ­രില്‍ തന്നെ കതി­രേ­ശന്‍ സം­ശ­യി­ക്കു­മോ, പ്രാ­യ­ത്തി­നു മൂ­ത്ത തന്നെ വി­വാ­ഹം കഴി­ച്ച­ത് മ­ണ്ട­ത്ത­ര­മാ­യി എന്ന് സു­ഹൃ­ത്തു­ക്കള്‍ പ­റ­ഞ്ഞാല്‍ കതി­രേ­ശന്‍ അതില്‍ വീ­ഴു­മോ, തു­ട­ങ്ങി കതി­രേ­ശന്‍ എ­ച്ചൈ­വി പോ­സി­റ്റീ­വാ­ണൊ എന്ന് വ­രെ പരീ­ക്ഷി­ച്ച­റി­യാന്‍ അ­തി­നാല്‍ തന്നെ അഞ്ജ­ലി മ­ടി­ക്കു­ന്നു­മി­ല്ല.

­പ­രി­ണാ­മ­ഗു­പ്തി­യില്‍ അ­മു­ദ­യു­ടെ­യും ഗൗ­ത­മി­ന്റെ­യും ഭാ­വ­നാ­ത്മ­ക­മായ പ്ര­ണ­യം ഭാ­വി­യെ­ക്കു­റി­ച്ചു­ള്ള (നേ­രി­യ­തെ­ങ്കി­ലും) സാ­ധ്യ­ത­കള്‍ നി­ല­നിര്‍­ത്തി­ക്കൊ­ണ്ട് അ­വ­സാ­നി­ക്കു­മ്പോള്‍ അഞ്ജ­ലി­യു­ടെ പ്ര­ണ­യം കതി­രേ­ശ­നെ നഷ്ട­പ്പെ­ടുക എ­ന്ന എന്നെ­ന്നേ­ക്കു­മായ യാ­ഥാര്‍­ത്ഥ്യ­ത്തെ നേ­രി­ട്ടു­കൊ­ണ്ട്‌ അ­വ­സാ­നി­ക്കു­ക­യാ­ണ് ചെ­യ്യു­ന്ന­ത്.

ഇ­ത്ത­ര­ത്തില്‍ ഒരു സമൂ­ഹാം­ഗ­മെ­ന്ന നി­ല­യി­ലും സ്ത്രീ-പു­രു­ഷ­ബ­ന്ധ­ങ്ങ­ളി­ലെ പങ്കാ­ളി­ക­ളില്‍ ഒരാള്‍ എന്ന നി­ല­യി­ലും ഒരു ­വ്യ­ക്തി­ നേ­രി­ടേ­ണ്ടി­വ­രു­ന്ന സ്വ­ത്വ­പ്ര­തി­സ­ന്ധി­ക­ളെ ഒന്നി­ല­ധി­കം കോ­ണു­ക­ളില്‍ നി­ന്നു വര­ച്ചു കാ­ണി­ക്കു­വാന്‍ സാ­ധി­ക്കു­ന്നു എന്ന­താ­ണ് ഈ സി­നി­മ­യു­ടെ പ്ര­സ­ക്തി­.

­ശ്രീ­ഹ­രി എസ്

12 Comments

വളരെ നന്നായി എഴുതിയിരിക്കുന്നു ശ്രീഹരി.

മലയാളി സംവിധാകരിലോ, ചില തിരക്കഥാകൃത്തുകളുടെ ചിന്തയില്‍ പോലും ഇത്തരം ഒരു കഥാതന്തു വരില്ല എന്നാണ് തോന്നുന്നത്.

അത് മലയാളിയുടെ ആസ്വാദനത്തിന്റെ തകര്‍ച്ചയാണെന്ന് പറയുന്നത് കടപതയാണ്.

A nice movie . your post is also attractive.... keep it up......

വളരെ നല്ല ഒരു റിവ്യു . . . ശ്രീഹരിക്കു (കാല്‍വിന്‍ ) അഭിനന്ദനം

jaison mathew's picture

അബൂബക്കറിനെ പറഞ്ഞു വിട്ടോ ? അദ്ദേഹത്തിന്റെ റിവ്യുവിന് വേണ്ടി കാത്തിരിക്കുന്നു. തെറി വിളിക്കുന്നവര്‍ വിളിക്കട്ടെ. എന്തായാലും നല്ല റിവ്യു ആണ് അബൂബക്കറിന്റെത്

നല്ല നിരീക്ഷണങ്ങള്‍ . അമുതയും അഞ്ജലിയും തീര്‍ച്ചയായും സ്ത്രീയുടെ രണ്ടു വശങ്ങള്‍ തന്നെയാണ് . അഞ്ജലി അമുതയെക്കാള്‍ തന്റേടിയും സ്വയം പര്യാപ്തയും ആണ് . അത് അവളുടെ ചലനങ്ങളിലും സംസാരത്തിലും വ്യക്തമാണ്. അമുത മധ്യവര്‍ഗ സദാചാര ബോധത്താല്‍ നിയന്ത്രിതയാണ് . പക്ഷെ അഞ്ജലി ശാരീരിക അടുപ്പം ഒരു തെറ്റായി കാണുന്നില്ല , എന്നാല്‍ തന്റെ സമ്മതമില്ലാത്ത ഒരു ശാരീരിക അടുപ്പത്തെയും അനുവദിക്കുന്നുമില്ല . വാണിജ്യ സിനിമകളില്‍ സമീപകാലത്ത് കണ്ട മികച്ച കഥാപാത്രമാണ് അഞ്ജലി.

അതിമനോഹരമായൊരു ചിത്രമാണ് എങ്കേയും എപ്പോതും.ഇതേപോലുള്ള ചിത്രങ്ങള്‍ മലയാളത്തിലുണ്ടാവുമെന്ന സ്വപ്നം പോലും വേണ്ട.നല്ല റിവ്യൂ...

അവ്വക്കര് ഇപ്പോ സിനിമാ നിരൂപണം എഴുത്തു നിര്‍ത്തിയോ? ഈയിടെയായി കക്ഷിയെ കാണാനില്ല!

നല്ല കാഴ്ചപ്പാട് ശ്രീഹരീ.
സൂക്ഷ്മതയോടെയും തുറന്ന ചിന്തയോടെയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നെങ്കിലും ഇവരുടെ ജീവിതം മരണത്തില്‍ കലാശിക്കുന്നു എന്നരീതിയിലുള്ള ആഖ്യാനം ഇതിലൊന്നും ശുഭാപ്തി വിശ്വാസം വച്ചു പുലര്‍ത്താന്‍ സമയം ആയില്ലെന്നാണോ സിനിമ നല്‍കുന്ന സൂചന?

വ്യക്തി, സമൂഹം, സ്ത്രീ-പുരുഷ/പുരുഷ-പുരുഷ ബന്ധങ്ങള്‍ ഇവയൊക്കെ അപഗ്രഥിക്കുന്ന സിനിമ ആയിരുന്നു സതീഷ് മേനോന്റെ ‘ഭവം’. അവാര്‍ഡ് സിനിമ ആയിപ്പോയതു കൊണ്ട് ആരും കണ്ടില്ല (ജ്യോതിര്‍മ്മയിയ്ക്ക് സ്പെഷ്യല്‍ ജൂറി അവാര്‍ഡ് വരെ കിട്ടിയിരുന്നു)
ഒരു ദാരുണസംഭവത്തില്‍ല്‍ നിന്നും അതില്‍ പെടുന്നവരുടെ
പിന്‍ സാഹചര്യങ്ങളെ പിറകോട്ട് പിടിയ്ക്കുന്ന സിനിമകള്‍ ഹോളിവുഡില്‍ ഇറങ്ങിയിട്ടുണ്ട്. Towering Inferno പോലുള്ളവ. ബോംബ് വച്ച് തകര്‍ക്കപ്പെടാന്‍ പോകുന്ന ഒരു വിമാനയാത്രയിലെ ആള്‍ക്കാരുടെ ജീവിതാഖ്യാനം (പേര്‍ മറന്നു) മറ്റൊന്ന്.

This review seems to be written in an examination point of view, where the writer is not able to think beyond the frame created by the movie makers. Mr Aboobacker was an exception in his ability to read the movie in the current political, religious, cast....scenarios. Also the way of writing was excellent. Through his reviews only we came to know what all type of reading is possible for a movie. Expecting more reviews from aboobakr on recent releases.

Thank You.

@പ്രവീണ്‍ : അബൂബക്കര്‍ എവിടെയും പോയിട്ടില്ല. ഇതെഴുതിയ ആള്‍ പകരക്കാരനും ആയിരുന്നില്ല :) അബൂബക്കറിന്റെ പുതിയ റിവ്യു ഇന്ന് പ്രസിദ്ധീകരിച്ചത് വായിച്ചു കാണും എന്ന് കരുതുന്നു.

@എതിരന്‍ :
ട്രാജഡി ആണ് യഥാര്‍ത്ഥ കല എന്ന ഷേക്സ്പിയറന്‍ ചിന്ത വെച്ച് പുലര്‍ത്തുന്നവരാണ് ഇപ്പോള്‍ തമിഴ് സിനിമയില്‍ എന്ന് തോന്നുന്നു.

കാല്‍വിന്‍, ഈ പടം കാണണം എന്ന് വിചാരിച്ചപ്പോഴെയ്ക്ക് പടം മാറി വേലായുധം വന്നു :(

എതിരന്‍, "ബോംബ് വച്ച് തകര്‍ക്കപ്പെടാന്‍ പോകുന്ന ഒരു വിമാനയാത്രയിലെ ആള്‍ക്കാരുടെ ജീവിതാഖ്യാനം.." --> നസീറുദ്ദീന്‍ ഷാ അങ്ങനെ ഒരെണ്ണം ഹിന്ദിയില്‍ ചെയ്തു -- Yun Hota To Kya Hota. നല്ല ശ്രമമായിരുന്നു.

ഈ പടത്തെ നമുക്ക് വേറൊരു വീക്ഷണ കോണകത്തില്‍ നോക്കാം .
ഇടിക്കുന്ന രണ്ടു ബസുകളിലും ഒരു മുസ്ലീമിനെ പോലും കാണാനില്ല . ഇത് ദുരൂഹമാണ് . തമിഴ്നാട്ടില്‍ 80 % ഹിന്ദുക്കളാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല . എന്താ മുസ്ലീമിന് ബസില്‍ സഞ്ചരിക്കാന്‍ പാടില്ലേ ?...മുസ്ലീം സമുദായത്തെ മനപ്പൂര്‍വം ഒതുക്കാനുള്ള പരിപാടിയാണ് സംവിധായകന്‍ ഇവിടെ കാണിച്ചത് .

ചിത്രത്തില്‍ ജയ്‌ ഇടത്തോട്ടു ചെരിഞ്ഞാണ്‌ മരിക്കുന്നത് , ഇതില്‍ നിന്നും അദ്ദേഹം തീവ്ര ഇടതു പക്ഷ ചിന്തകനായി കണക്കാക്കാം . പിന്നെ അഞ്ജലി അവന്റെ തലയില്‍ ഷാള്‍ കൊണ്ട് കെട്ടുന്നത് , മുസ്ലീങ്ങള്‍ തൊപ്പിവയ്ക്കുന്നതിനെ കളിയാക്കുന്നതിനു വേണ്ടിയാണ്.
പിന്നെ നടപ്പിലും ചേഷ്ടകളിലും സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ എല്ലാം സവര്‍ണ ഹിന്ദുക്കള്‍ ആണെന്ന് വ്യക്തം , ഇത് ജാതീയതയെ പരമാവധി അരക്കിട്ട് ഉറപ്പിക്കുന്നതാണ് .

എന്ന് അഫ്ഗാനിതാനില്‍ നിന്നും അല്‍ ഖ്വയിദ തലവന്‍ അല്‍-സവാരി ഗിരി ഗിരി റിപ്പോര്‍ട്ട് ചയ്യുന്നു .

Post new comment

The content of this field is kept private and will not be shown publicly.
image
feedback