കാഴ്‌ചയോടുള്ള പ്രണയം

ആ­റു സി­നി­മ­കള്‍ കൊ­ണ്ടു നൂ­റു സി­നി­മ­ക­ളു­ടെ നി­റ­വൊ­രു­ക്കി മല­യാ­ളി­യു­ടെ കാ­ഴ്‌­ചാ­ശീ­ല­ങ്ങ­ളെ അട്ടി­മ­റി­ച്ച സം­വി­ധാ­യ­ക­നാ­ണു ബ്ലെ­സ്സി. 2005ല്‍ കാ­ഴ്‌­ച­യെ­ന്ന ആദ്യ­ചി­ത്രം. കഴി­ഞ്ഞ വര്‍­ഷം ആറാ­മ­ത്തെ­യും ഏറ്റ­വും പു­തി­യ­തു­മായ ചി­ത്രം പ്ര­ണ­യം. കാ­ഴ്‌­ച­യി­ലൂ­ടെ മമ്മൂ­ട്ടി­യെ­ന്ന നട­നെ­യും മല­യാ­ള­സി­നി­മ­യു­ടെ നട­പ്പു­ശീ­ല­ങ്ങ­ളെ­യും പു­തു­ക്കി­പ്പ­ണിത ­ബ്ലെ­സ്സി­ പ്ര­ണ­യ­ത്തി­ലൂ­ടെ മോ­ഹന്‍­ലാ­ലെ­ന്ന നട­നെ രണ്ടാം ജന്മ­സു­കൃ­ത­മേ­കി­യ­തും നാം കണ്ടു. ഇപ്പോ­ഴി­താ, മി­ക­ച്ച സം­വി­ധാ­യ­ക­നു­ള്ള പു­ര­സ്‌­കാ­ര­ത്തി­ന്റെ പ്ര­ഭ­യും പ്ര­ണ­യ­ത്തി­ന്റെ കാ­ഴ്‌­ച­പ്പ­രു­വ­ങ്ങള്‍ ഈ തി­രു­വ­ല്ല­ക്കാ­ര­നി­ലേ­ക്കു കൊ­ണ്ടു­വ­രു­ന്നു­. 

­മി­ക­ച്ച സി­നി­മ­യ്‌­ക്കു­ള്ള പു­ര­സ്‌­കാ­ര­ത്തി­നാ­യി ­പ്ര­ണ­യം­ രഞ്‌­ജി­ത്തി­ന്റെ ഇന്ത്യന്‍ റു­പ്പി­യോ­ടും പി ബാ­ല­ച­ന്ദ്ര­ന്റെ ഇവന്‍ മേ­ഘ­രൂ­പ­നോ­ടും മത്സ­രി­ച്ച­ത്‌ ഇഞ്ചോ­ടി­ഞ്ചാ­യി­രു­ന്നു­വ­ത്രേ. സമ­കാ­ലി­ക­മായ വി­ഷ­യ­ത്തെ സ്വീ­ക­രി­ച്ച­തു­കൊ­ണ്ടാ­ണ്‌ ഇന്ത്യന്‍ റു­പ്പി­ക്കു സമ്മാ­നം നല്‌­കു­ന്ന­തെ­ന്ന­ത്രേ ജൂ­റി ചെ­യര്‍­മാന്‍ കെ ഭാ­ഗ്യ­രാ­ജ്‌ പറ­ഞ്ഞ­ത്‌. സാ­മൂ­ഹി­ക­സാ­ഹ­ച­ര്യ­ങ്ങ­ളു­ടെ സമ­കാ­ലി­കത നി­ല­കൊ­ള്ളു­ന്ന­ത്‌ വ്യ­ക്തി­കള്‍­ക്കു പു­റ­ത്താ­ണെ­ന്നു കരു­തു­മ്പോ­ഴേ അങ്ങ­നെ പറ­യാ­നാ­കൂ. വ്യ­ക്തി­ബ­ന്ധ­ങ്ങ­ളു­ടെ നി­ഗൂ­ഢ­വും വന്യ­വു­മായ മന­ശ്ശാ­സ്‌­ത്ര­മേ­ഖ­ല­ക­ളി­ലേ­ക്കു കാ­ഴ്‌ച തി­രി­ച്ചു­വ­യ്‌­ക്കു­ന്ന പ്ര­ണ­യം പോ­ലൊ­രു സി­നി­മ­യു­ടെ സമ­കാ­ലി­കത കാ­ല­ത്തെ അതി­ജീ­വി­ച്ചു­കൊ­ണ്ടാ­ണു തു­ട­രു­ക­യെ­ന്ന­താ­ണു സത്യം­. 

ഏ­റെ­ക്കാ­ലം സഹ­സം­വി­ധാ­യ­ക­നാ­യി പ്ര­വര്‍­ത്തി­ച്ച­ശേ­ഷ­മാ­ണു ബ്ലെ­സ്സി ഒരു സ്വ­ത­ന്ത്ര­സം­വി­ധാ­യ­ക­നാ­കാന്‍ തീ­രു­മാ­നി­ക്കു­ന്ന­ത്‌. നാ­ല്‌­പ­തു­ക­ളി­ലേ­ക്കു സ്വ­യം പ്ര­വേ­ശി­ച്ച­ശേ­ഷ­മാ­ണ്‌ ബ്ലെ­സ്സി തന്റെ ആദ്യ­ചി­ത്ര­മായ കാ­ഴ്‌­ച­യു­മാ­യി മു­ന്നോ­ട്ടു­വ­രു­ന്ന­ത്‌. പത്മ­രാ­ജ­ന്റെ സഹാ­യി­യാ­യി തു­ട­ങ്ങി ജയ­രാ­ജു വരെ­യു­ള്ള മി­ക­ച്ച സം­വി­ധാ­യ­ക­രു­ടെ പ്രി­യ­പ്പെ­ട്ട സഹാ­യി­യാ­യി­രു­ന്നു ബ്ലെ­സ്സി. യഥാര്‍­ത്ഥ­ത്തില്‍, ഗു­രു­വായ പത്മ­രാ­ജ­ന്റെ, ബ്ലെ­സ്സി­ക്കേ­റ്റ­വു­മി­ഷ്‌­ട­പ്പെ­ട്ട കഥ­യായ ഓര്‍മ ചല­ച്ചി­ത്ര­മാ­ക്കു­ക­യാ­യി­രു­ന്നു ആദ്യ­മാ­യി ഉദ്ദേ­ശി­ച്ചി­രു­ന്ന ­സി­നി­മ. എന്നാല്‍, അതി­ന്റെ വി­ചി­ത്ര­മായ കഥാ­ക­ഥ­നാ­വ­സ്ഥ­യു­മാ­യി നമ്മു­ടെ പ്രേ­ക്ഷ­കര്‍­ക്കു പൊ­രു­ത്ത­പ്പെ­ടാ­നാ­കാ­തെ വന്നാല്‍, സം­വി­ധാ­യ­ക­നെ­ന്ന നി­ല­യില്‍ തന്റെ ഉദ്യ­മം വേ­ണ്ട വി­ജ­യ­ത്തി­ലെ­ത്താ­തെ പോ­കു­മോ എന്ന ആശ­ങ്ക­കൊ­ണ്ടാ­ണ്‌ ബ്ലെ­സ്സി­യി­ലെ സം­വി­ധാ­യന്‍ കാ­ഴ്‌­ച­യു­മാ­യി മമ്മൂ­ട്ടി­യി­ലേ­ക്കു തി­രി­യു­ന്ന­ത്‌. 

­കാ­ഴ്‌­ച­യു­ടെ കഥ ഇന്ത്യന്‍ രാ­ഷ്‌­ട്രീ­യ­സാ­മൂ­ഹി­ക­പ­രി­സ­ര­ങ്ങ­ളെ­യാ­കെ പി­ടി­ച്ചു­കു­ലു­ക്കിയ ഗു­ജ­റാ­ത്തി­ന്റെ ഭൂ­മി­ക­യില്‍­നി­ന്നാ­ണു­രു­വം കൊ­ണ്ടി­രി­ക്കു­ന്ന­ത്‌. അതും കു­പ്ര­സി­ദ്ധ­മായ ഗു­ജ­റാ­ത്ത്‌ വം­ശീ­യ­ക­ലാ­പ­ത്തി­നു ശേ­ഷം മൂ­ന്നു­കൊ­ല്ല­ങ്ങള്‍­ക്കി­പ്പു­റം. എന്നാല്‍, കലാ­പ­ത്തി­ന്റെ മന­സ്സ­ന്വേ­ഷി­ക്കു­ന്ന­തി­ന്റെ സമ­കാ­ലി­ക­ത­യെ അതി­വര്‍­ത്തി­ച്ച്‌, എക്കാ­ല­ത്തെ­യും മനു­ഷ്യ­ദു­ര­ന്ത­ങ്ങ­ളു­ടെ അന്തര്‍­പാ­ഠ­ങ്ങള്‍ തെ­ര­യാ­നാ­ണു ബ്ലെ­സ്സി തീ­രു­മാ­നി­ച്ച­ത്‌. അതു­കൊ­ണ്ടു­ത­ന്നെ കാ­ഴ്‌­ച­യില്‍ നമ്മു­ടെ കാ­ഴ്‌­ച­യില്‍­പ്പെ­ടു­ന്ന കു­ട്ടി ഗു­ജ­റാ­ത്തി­ലെ ഭു­ജി­ലു­ണ്ടായ ഭൂ­ക­മ്പ­ത്തില്‍ അനാ­ഥ­നായ ബാ­ല­നാ­യി­ത്തീ­രു­ന്നു. കലാ­പ­മാ­യാ­ലും ഭൂ­മീ­കോ­പ­മാ­യാ­ലും മനു­ഷ്യ­ന്റെ നി­സ്സ­ഹാ­യ­ത­യെ­ന്ന­താ­ണ്‌ ഏറ്റ­വും വലിയ സാ­മൂ­ഹി­ക, മാ­ന­സി­ക­പ്ര­ശ്‌­ന­മെ­ന്ന്‌ കാ­ഴ്‌­ച­യി­ലെ കാ­ഴ്‌­ച­കള്‍ അടി­വ­ര­യി­ട്ടു­പ­റ­യു­ന്നു­. 

അ­തി­നു­ശേ­ഷം ഓര്‍­മ­യു­ടെ ചല­ച്ചി­ത്ര­രൂ­പ­മായ തന്മാ­ത്ര­യാ­ണു ബ്ലെ­സ്സി ചല­ച്ചി­ത്ര­വല്‍­ക്ക­രി­ച്ച­ത്‌. ഓര്‍­മ­ന­ഷ്‌­ട­മെ­ന്ന സാ­മൂ­ഹി­ക­യാ­ഥാര്‍­ത്ഥ്യ­ത്തെ യാ­ഥാര്‍­ത്ഥ്യ­ബോ­ധ­ത്തോ­ടെ പകര്‍­ത്തി­യ­പ്പോള്‍ ­ത­ന്മാ­ത്ര അപൂര്‍­വ­സു­ന്ദ­ര­മാ­യൊ­രു ചല­ച്ചി­ത്ര­മാ­യി മല­യാ­ള­ത്തില്‍ അട­യാ­ള­പ്പെ­ടു­ത്ത­പ്പെ­ട്ടു. മോ­ഹന്‍­ലാ­ലി­ന്റെ അഭി­ന­യ­നാള്‍­വ­ഴി­യി­ലെ മറ്റൊ­രു നാ­ഴി­ക­ക്ക­ല്ലാ­യി ചി­ത്രം മാ­റി­. 

അ­തി­നു­ശേ­ഷ­മാ­ണ്‌, കേ­ര­ള­ത്തി­ന്റെ ഈ കഴി­ഞ്ഞ രണ്ടു പതി­റ്റാ­ണ്ടു­ക­ളി­ലെ ഏറ്റ­വും വലിയ വേ­ദ­ന­ക­ളി­ലൊ­ന്നായ സ്‌­ത്രീ­പീ­ഡ­ന­ത്വര വി­ഷ­യ­മാ­ക്കി, എന്നാല്‍ അന്യ­ത്ര ലാ­ളി­ത്യ­മ­ധു­ര­മാ­യി ബ്ലെ­സ്സി പളു­ങ്ക്‌ ഒരു­ക്കി­യ­ത്‌. വീ­ണ്ടും മമ്മൂ­ട്ടി­യാ­യി നാ­യ­കന്‍.

­സൂ­പ്പര്‍­താ­ര­ങ്ങ­ളെ തു­ടര്‍­ച്ച­യാ­യി നാ­യ­ക­വേ­ഷ­ത്തി­ലെ­ത്തി­ക്കു­മ്പോ­ഴും കണ്ടു­ശീ­ലി­ച്ച നാ­യ­ക­രൂ­പ­ഭാ­വ­ഹാ­വാ­ദി­ക­ളില്‍­നി­ന്നു പലാ­യ­നം ചെ­യ്യ­പ്പെ­ട്ട പാ­വം നാ­യ­ക­ന്മാ­രാ­യി­രു­ന്നു ബ്ലെ­സ്സി­യു­ടെ കഥ­ക­ളില്‍ കാ­ണ­പ്പെ­ട്ട­ത്‌. കാ­ഴ്‌­ച­യില്‍ ഒന്നി­നും തന്റേ­തായ ഉത്ത­ര­ങ്ങ­ളോ വി­ശ­ദീ­ക­ര­ണ­ങ്ങ­ളോ ഇല്ലാ­ത്ത പാ­വം മാ­ധ­വ­നാ­യി­രു­ന്നു നാ­യ­ക­നെ­ങ്കില്‍ തന്മാ­ത്ര­യി­ലെ രമേ­ശന്‍ താ­നാ­ര്‌ എന്ന­തു­പോ­ലും മറ­ന്നു­പോയ ഗതി­കേ­ടി­ന്റെ ആള്‍­രൂ­പം. പളു­ങ്കില്‍ മോ­നി­ച്ച­ന്‌ ഒന്നും പരി­ഹ­രി­ക്കാന്‍ കഴി­യു­ന്നി­ല്ല. നഗ­ര­വേ­ഗ­ങ്ങള്‍­ക്കി­ട­യില്‍ ഇട­റി­പ്പോ­യൊ­രു പാ­വം ഗ്രാ­മീ­ണ­മ­ന­സ്സാ­ണ­യാള്‍. 

ആ­ദ്യ­ത്തെ മൂ­ന്നു ചി­ത്ര­ങ്ങ­ളു­ടെ­യും ഗ്രാ­മീ­ണ­മു­ഖ­ങ്ങള്‍­ക്ക­പ്പു­റം, തന്മാ­ത്ര­യി­ലെ തി­രു­വ­ന­ന്ത­പു­ര­ത്തി­ന്‌ നഗ­ര­മു­ഖ­ത്തേ­ക്കാള്‍ ഗ്രാ­മ­മു­ഖ­മാ­ണു കാ­ണു­ന്ന­ത്‌, നാ­ലാ­മ­ത്തെ സി­നി­മ­യായ കല്‍­ക്ക­ട്ടാ ന്യൂ­സി­ലെ­ത്തു­മ്പോള്‍ മഹാ­ന­ഗ­ര­ത്തി­ന്റെ ജീ­വി­ത­ഭാ­വ­വി­ശേ­ഷ­ങ്ങ­ളാ­ണു ബ്ലെ­സ്സി എടു­ത്തു­കാ­ട്ടു­ന്ന­ത്‌. കെ­ണി­യി­ല­ക­പ്പെ­ടു­ന്ന സ്‌­ത്രീ­ത്വ­മാ­ണ്‌ ഇവി­ടെ ബ്ലെ­സ്സി വി­ഷ­യ­മാ­യി സ്വീ­ക­രി­ച്ച­ത്‌.

­സ്‌­ത്രീ­പു­രു­ഷ­ബ­ന്ധ­ത്തി­ന്റെ നന്മ­യും അതില്‍ പി­ഴ­വു വീ­ഴ്‌­ത്തു­ന്ന തി­ന്മ­യും ഇവി­ടെ ഒരേ പെണ്‍­ക­ഥാ­പാ­ത്ര­ത്തി­ന്റെ ഒപ്പ­മെ­ത്തു­ന്ന രണ്ടു വ്യ­ത്യ­സ്‌­ത­പു­രു­ഷ­ക­ഥാ­പാ­ത്ര­ങ്ങ­ളി­ലൂ­ടെ ബ്ലെ­സ്സി വര­ച്ചു­കാ­ട്ടി. അതി­നു­ശേ­ഷ­മാ­ണ്‌ നി­സ്സ­ഹാ­യ­ന്റെ പ്ര­തി­കാ­ര­ത്തി­ന്റെ കഥ­യു­മാ­യി ബ്ലെ­സ്സി­യെ­ത്തു­ന്ന­ത്‌. ­മോ­ഹന്‍­ലാല്‍ ആദി­മ­ദ്ധ്യാ­ന്തം പകര്‍­ന്നാ­ടിയ ഭ്ര­മ­ര­മെ­ന്ന ചി­ത്ര­വു­മാ­യി. അവി­ശ്വ­സ­നീ­യ­മായ തല­ങ്ങ­ളി­ലേ­ക്കു കഥ പോ­കു­ന്നു­വെ­ങ്കി­ലും നഗ­ര­ത്തി­ന്റെ അഹ­ങ്കാ­ര­ത്തി­നു മീ­തേ­യ്‌­ക്ക്‌ വണ്ടി­യോ­ടി­ച്ചു­ക­യ­റ്റു­ന്ന ഒരു കു­ഗ്രാ­മീ­ണ­ഡ്രൈ­വ­റു­ടെ നോ­വി­ന്റെ ഭ്ര­മ­ര­ഹു­ങ്കാ­രം പടം കാ­ണു­ന്ന­വ­രു­ടെ­യു­ള്ളില്‍ ഒരി­ക്ക­ലും അട­ങ്ങാ­തെ നില്‍­ക്കും­. 

­ഭ്ര­മ­ര­ത്തി­നു­ശേ­ഷം മോ­ഹന്‍­ലാ­ലി­നെ­ത്ത­ന്നെ മു­ഖ്യ­ക­ഥാ­പാ­ത്ര­മാ­യി സ്വീ­ക­രി­ച്ചു­കൊ­ണ്ടാ­ണ്‌ ബ്ലെ­സ്സി തന്റെ ഏറ്റ­വും പു­തിയ ചി­ത്ര­മായ പ്ര­ണ­യ­മൊ­രു­ക്കി­യ­ത്‌. മൂ­ന്ന­ക്ഷ­ര­പ്പേ­രു­ക­ളോ­ടു­ള്ള ബ്ലെ­സ്സി­യു­ടെ പ്ര­ണ­യം തു­ട­രു­ക­യാ­യി­രു­ന്നു അവി­ടെ. കാ­ഴ്‌­ച, തന്മാ­ത്ര, പളു­ങ്ക്‌, ­ഭ്ര­മ­രം­, പ്ര­ണ­യം­. 

ഈ മൂ­ന്ന­ക്ഷ­ര­ങ്ങള്‍ അത­തു ചി­ത്ര­ങ്ങ­ളി­ലെ മൂ­ന്നു കഥാ­പാ­ത്ര­ങ്ങ­ളെ­യാ­ണോ പ്ര­തി­നി­ധീ­ക­രി­ക്കു­ന്ന­തെ­ന്നു തോ­ന്നി­പ്പോ­കും. പളു­ങ്കില്‍ മോ­നി­ച്ച­നും ഭാ­സി­യും മക­ളു­മാ­ണാ മൂ­ന്നു­പേ­രെ­ങ്കില്‍ കാ­ഴ്‌­ച­യില്‍ മാ­ധ­വ­നും അനാ­ഥ­ബാ­ല­നും അധി­കാ­ര­സ്ഥാ­ന­വു­മാ­കു­ന്നു അത്‌. ഭ്ര­മ­ര­ത്തില്‍ ശി­വന്‍ കു­ട്ടി­യും രണ്ടു ശത്രു­ക്ക­ളു­മാ­കു­ന്നു അത്‌. പ്ര­ണ­യ­ത്തില്‍ അത്‌ അച്ചു­വും ഗ്രേ­സും മാ­ത്യൂ­സു­മെ­ന്ന ത്ര­യ­മാ­കു­ന്നു­. 

­പ്രേ­മ­ത്തി­ന്റെ കനല്‍­ജ്വ­ല­ന­ങ്ങ­ളെ­ല്ലാം തീര്‍­ന്നെ­ന്നു കരു­തു­ന്നൊ­രു കാ­ല­പ്രാ­യ­സ­ന്ധി­യില്‍ പര­സ്‌­പ­രം കണ്ടു­മു­ട്ടു­ന്ന ഈ മൂ­ന്നു കഥാ­പാ­ത്ര­ങ്ങ­ളി­ലൂ­ടെ മനു­ഷ്യ­നെ­ന്ന മഹാ­പ്ര­ഹേ­ളി­ക­യെ ബ്ലെ­സ്സി­യെ­ന്ന സം­വി­ധാ­യ­കന്‍ ഒരു ദൈ­വ­മ­ഹി­മ­യോ­ടെ അടു­ത്തു­കാ­ണാന്‍ ശ്ര­മി­ക്കു­ക­യാ­ണ്‌. മനു­ഷ്യ­നി­ലെ അഹ­ങ്കാ­ര­വും അല്‌­പ­ത്ത­വും സ്വാര്‍­ത്ഥ­ത­യും പാ­പ­ബോ­ധ­വും എല്ലാം കു­ഴ­ഞ്ഞു­മ­റി­യു­ന്ന ഒരു സ്ഥ­ല­ജ­ല­ഭ്ര­മാ­ത്മ­ക­രം­ഗ­വി­താ­നം ഈ ചി­ത്ര­ത്തി­ലു­ട­നീ­ളം കാ­ണാം. ആ ആശ­യ­പ­രി­സ­ര­ത്തെ അനു­ഭ­വി­പ്പി­ക്കാന്‍ പോ­ന്ന വി­ധ­ത്തില്‍ നീ­രാ­വി തങ്ങി­നില്‍­ക്കു­ന്ന ചി­ല്ലു­ജാ­ല­ക­ങ്ങ­ളും കടല്‍­ക്കാ­ഴ്‌­ച­ക­ളും പഴ­ഞ്ചന്‍ കപ്പല്‍­പ്പു­റ­ങ്ങ­ളും ചി­ത്ര­ത്തില്‍ പലേ­ട­ത്തും കാ­ണാം. ജീ­വി­ത­മെ­ന്ന വലിയ കപ്പല്‍­ച്ചേ­ത­ത്തി­ന്റെ ബാ­ക്കി­പ­ത്ര­മാ­ണു തന്റെ­യെ­ല്ലാ ചി­ത്ര­ങ്ങ­ളു­മെ­ന്നു ബ്ലെ­സ്സി സ്വ­യം കരു­തു­ന്നു­ണ്ടോ എന്ന­റി­യി­ല്ല. എന്നാല്‍ പ്ര­ണ­യ­മെ­ന്ന ചി­ത്രം കണ്ടി­റ­ങ്ങു­മ്പോള്‍ കപ്പ­ലി­ന്റെ­യ­ല്ല, കപ്പല്‍­ച്ചേ­ത­ത്തി­ന്റെ കൊ­ടി­ക്കൂ­റ­യാ­ണ്‌ ബ്ലെ­സ്സി­യു­ടെ ചി­ത്ര­ങ്ങള്‍ നെ­ഞ്ചില്‍ വഹി­ക്കു­ന്ന­തെ­ന്നു തോ­ന്നാ­തി­രി­ക്കി­ല്ല. 

­മ­ല­യാ­ള­സി­നി­മ­യു­ടെ മു­ഖ­ച്ഛാ­യ­യും അക­ച്ഛാ­യ­യും മാ­റ്റിയ സം­വി­ധാ­യ­ക­ന്‌ മി­ക­ച്ച സം­വി­ധാ­യ­ക­നു­ള്ള സമ്മാ­നം എത്ര­യോ മനോ­ഹ­ര­മാ­യി ഇണ­ങ്ങു­ന്നു എന്നു നോ­ക്കി­ക്കാ­ണു­ക. കാ­ഴ്‌­ച­ക­ളു­ടെ പ്ര­ണേ­താ­വി­ന്‌ അര്‍­ഹി­ക്കു­ന്ന അം­ഗീ­കാ­രം­.

0 Comments

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
2 + 2 =
Solve this simple math problem and enter the result. E.g. for 1+3, enter 4.
To prevent automated spam submissions leave this field empty.
feedback