കായികം

മേഴ്സിസൈഡ് ക്രിക്കറ്റ് ക്ലബ് ലീഗ് ജേതാക്കള്‍

­മേ­ഴ്സി­സൈ­ഡ്: Merseyside Cricket & Cultural Club, Merseyside Cricket Competition 2012­ലെ ജേ­താ­ക്ക­ളാ­യി. നി­ര­വ­ധി ഇം­ഗ്ലീ­ഷ് ക്ല­ബു­കള്‍ മാ­റ്റു­ര­ച്ച ­ക്രി­ക്ക­റ്റ് ലീ­ഗില്‍ മല­യാ­ളി ക്ല­ബായ MCCC വന്‍ വി­ജ­യം നേ­ടി. കഴി­ഞ്ഞ സീ­സ­ണില്‍ നട­ന്ന ലീ­ഗ് മത്സ­ര­ങ്ങ­ളില്‍ ഏറ്റ­വും കൂ­ടു­തല്‍ പോ­യി­ന്റ് നേ­ടി­യാ­ണ് ഈ നേ­ട്ടം കൈ­വ­രി­ച്ച­ത്.

image

സച്ചിന്‍ - വിടവാങ്ങലിനൊരുങ്ങുമ്പോള്‍

­ലോ­ക­ക്രി­ക്ക­റ്റ് സൃ­ഷ്ടി­ച്ച ഏറ്റ­വും മഹാ­നായ ക്രി­ക്ക­റ്റര്‍ ­സ­ച്ചിന്‍ തെ­ണ്ടുല്‍­ക്കര്‍ വി­ട­വാ­ങ്ങ­ലി­നൊ­രു­ങ്ങു­ക­യാ­ണ്. നവം­ബ­റില്‍ നട­ക്കു­ന്ന ഇന്ത്യ - ഇം­ഗ്ല­ണ്ട് ടെ­സ്റ്റു പര­മ്പ­ര­യി­ലെ സ്വ­ന്തം പ്ര­ക­ട­ന­ത്തെ സ്വംയ വി­ല­യി­രു­ത്തി തന്റെ വി­ര­മി­ക്കല്‍ കാ­ര്യ­ത്തില്‍ ഉചി­ത­മായ തീ­രു­മാ­നം കൈ­ക്കൊ­ള്ളു­മെ­ന്ന് താ­രം തന്നെ പറ­യു­മ്പോള്‍ ഒരു യു­ഗ­ത്തി­ന്റെ അന്ത്യ­ത്തെ­ക്കു­റി­ച്ചു­ള്ള ഊഹാ­പോ­ഹ­ങ്ങള്‍­ക്കു വി­രാ­മ­മാ­കു­ക­യാ­ണ്. സച്ചി­ന്റെ വി­ര­മി­ക്കല്‍ ഏറെ­ക്കാ­ല­മാ­യി ­ക്രി­ക്ക­റ്റ് ലോ­ക­ത്ത് വാ­ദ­വി­വാ­ദ­ങ്ങ­ളും കോ­ലാ­ഹ­ല­ങ്ങ­ളു­മു­യര്‍­ത്തു­ന്ന­തി­നി­ടെ, ഇതാ­ദ്യ­മാ­യാ­ണ് സച്ചിന്‍ സ്വ­യം തന്റെ വി­ര­മി­ക്ക­ലി­നെ­ക്കു­റി­ച്ച് ഇത്ര­യും കൃ­ത്യ­മാ­യി പറ­യു­ന്ന­ത്.

image

കളി ജയിക്കാന്‍ മാത്രമല്ല

­ശ്രീ­ല­ങ്ക­യില്‍ നട­ന്ന ­ട്വെ­ന്റി 20 ലോ­ക­ക­പ്പില്‍­നി­ന്ന് ഇന്ത്യ സെ­മി ഫൈ­നല്‍ കാ­ണാ­തെ പു­റ­ത്താ­യ­തോ­ടെ ഇന്ത്യന്‍ ക്യാ­പ്റ്റന്‍ മഹേ­ന്ദ്ര­സിം­ഗ് ധോ­ണി­യു­ടെ തന്ത്ര­ജ്ഞ­ത­യും ക്യാ­പ്റ്റന്‍­സി­യും ചോ­ദ്യം ചെ­യ്യ­പ്പെ­ട്ടി­രി­ക്കു­ക­യാ­ണ്. പഴയ കളി­ക്കാ­രും നാ­യ­ക­ന്മാ­രു­മെ­ല്ലാം ധോ­ണി­യു­ടെ പരീ­ക്ഷ­ണ­ങ്ങ­ളെ പാ­ടേ വി­മര്‍­ശി­ച്ചു­കൊ­ണ്ട് രം­ഗ­ത്തെ­ത്തി­യി­രി­ക്കു­ന്നു. ദി­ലീ­പ് വെം­ഗ്‌­സര്‍­ക്ക­റും ചീ­ഫ് സെ­ല­ക്ടര്‍ കൂ­ടി­യായ കെ ശ്രീ­കാ­ന്തു­മൊ­ഴി­ച്ച് പല ഉന്ന­ത­രും ധോ­ണി­യെ വി­മര്‍­ശി­ക്കു­ക­യാ­ണ്. അവ­രില്‍ പ്ര­ധാ­നി­കള്‍ സു­നില്‍ ഗാ­വ­സ്‌­കര്‍, രവി­ശാ­സ്ത്രി, മനീ­ന്ദര്‍ സിം­ഗ്, ചേ­തന്‍ ശര്‍മ തു­ട­ങ്ങി­യ­വ­രാ­ണ്. ധോ­ണി­യു­ടെ ടീം സെ­ല­ക്ഷന്‍ മു­തല്‍ പല സമ­യ­ത്തു­മു­ള്ള തീ­രു­മാ­ന­ങ്ങ­ളും വരെ ചോ­ദ്യം ചെ­യ്യ­പ്പെ­ടു­ന്നു­.

image

ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 30ന്

­യു­ക്മ (UUKMA) മി­ഡ്ലാന്‍­ഡ്സ് റീ­ജി­യ­ന്റെ നേ­തൃ­ത്വ­ത്തി­ലു­ള്ള ­ബാ­ഡ്മി­ന്റണ്‍ ­ടൂര്‍­ണ­മെ­ന്റ് ഈ മാ­സം (സെ­പ്തം­ബര്‍) 30-ാം തീ­യ­തി നനി­റ്റണ്‍ കേ­രള ക്ല­ബ്ബി­ന്റെ സഹ­ക­ര­ണ­ത്തോ­ടെ നനി­റ്റ­ണില്‍ നട­ത്ത­പ്പെ­ടു­ന്നു.

image

വിവാദം ഭക്ഷിക്കുന്ന സമൂഹം വികലാംഗരോട് ചെയ്യുന്നത്

­പാ­രാ­ളി­മ്പി­ക്സ് അവ­സാ­നി­ച്ചു. മഹ­ത്ത­ര­മായ നി­ര­വ­ധി സന്ദേ­ശ­ങ്ങള്‍ നല്‍­കി­ക്കൊ­ണ്ടാ­ണ് പാ­രാ­ളി­മ്പി­ക്സ് കഴി­ഞ്ഞ ആഴ്ച ­ല­ണ്ടന്‍ ഒളി­മ്പി­ക് വി­ല്ല­ജില്‍ അവ­സാ­നി­ച്ച­ത്‌. ലോ­ക­ത്തി­ലെ മഹാ­ര­ഥ­ന്മാ­രായ കാ­യിക താ­ര­ങ്ങ­ളു­ടെ ശ്രേ­ണി­യി­ലേ­ക്ക് ഓസ്കാര്‍ പി­സ്ടോ­രി­യു­സി­നെ പോ­ലു­ള്ള പാ­രാ­ളി­മ്പി­ക് കാ­യിക പ്ര­തി­ഭ­കള്‍ സ്ഥാ­ന­ക്ക­യ­റ്റം നേ­ടി. ഹൈ­ജ­മ്പില്‍ വെ­ള്ളി മെ­ഡല്‍ നേ­ടിയ ­ഗി­രിഷ ഹൊ­സം­ഗ­രെ­ ഇന്ത്യ­യു­ടെ മാ­നം രക്ഷി­ച്ചു. ശാ­രീ­രിക വൈ­ക­ല്യ­ത്തി­ന്റെ പ്ര­തി­ബ­ന്ധ­ങ്ങ­ളെ പോ­രാ­ട്ട­വീ­ര്യ­ത്തി­ന്റെ തി­ര­മാ­ല­കള്‍ കൊ­ണ്ട് മറി­ക­ട­ന്ന കാ­യിക താ­ര­ങ്ങള്‍, ശു­ഭാ­പ്തി വി­ശ്വാ­സ­ത്തി­ന്റെ പു­ത്തന്‍ സം­സ്കാ­രം ലോക വി­ക­ലാംഗ സമൂ­ഹ­ത്തി­നു സമര്‍­പ്പി­ച്ചാ­ണ് ലണ്ടന്‍ പാ­രാ­ളി­മ്പി­ക്സി­നു സമാ­പ­നം കു­റി­ച്ച­ത്. പാ­രാ­ളി­മ്പി­ക്സില്‍ മാ­റ്റു­ര­ക്കാന്‍ ഒരു കാ­യി­ക­താ­ര­ത്തെ പോ­ലും സമ്മാ­നി­ക്കു­വാന്‍ മല­യാ­ള­ക്ക­ര­ക്ക് സാ­ധി­ച്ചി­ല്ല.

image

യുവരാജെന്ന മഹാരാജ്

"­കാന്‍­സര്‍ അങ്ങ­നെ­യാ­ണ്, കാ­യി­ക­താ­ര­ങ്ങള്‍, കലാ­കാ­ര­ന്മാര്‍ തു­ട­ങ്ങിയ പ്ര­ശ­സ്ത­രെ ഒന്നു വി­ര­ട്ടി വി­ടും, സാ­ധാ­ര­ണ­ക്കാ­രെ മു­റു­ക്കി­പ്പി­ടി­ക്കു­ക­യും ചെ­യ്യും" - ഒരു സഹൃ­ദ­യ­ന്റെ അഭി­പ്രാ­യം. ശരി­യാ­ണ­ല്ലോ! പല പ്ര­ശ­സ്ത­രെ കു­റി­ച്ചും അങ്ങ­നെ വാര്‍­ത്ത­കള്‍ കാ­ണു­ന്നു; സാ­ധാ­ര­ണ­ക്കാ­രു­ടെ കഥ­കള്‍ കേള്‍­ക്കാ­നി­ല്ല. സൈ­ക്കിള്‍ റാ­ലി ചാ­മ്പ്യന്‍ ലാന്‍­സ് ആം­സ്ട്രോ­ങ്ങ് ആയി­രു­ന്നു ആദ്യം ഹീ­റോ. പക്ഷേ ഇപ്പോള്‍ താ­രം ­യു­വ­രാ­ജ് ആണ്. ഇതു യു­വി­യു­ടെ സമ­യം തന്നെ. ഒരു ഗം­ഭീ­രന്‍ മട­ങ്ങി­വ­ര­വോ­ടെ ലക്ഷ­ക്ക­ണ­ക്കി­നു ആരാ­ധ­ക­രു­ടെ ഹൃ­ദ­യ­ങ്ങ­ളി­ലെ സ്ഥാ­നം അര­ക്കി­ട്ടു­റ­പ്പി­ച്ചി­രി­ക്കു­ന്നു അദ്ദേ­ഹം­.

image

രവിചന്ദ്രഅശ്വിന്‍ - പുതിയൊരു കുത്തിത്തിരിവ്

ഇ­ന്ത്യന്‍ ക്രി­ക്ക­റ്റില്‍ ബോ­ളിം­ഗി­ന്റെ കാ­ര്യ­ത്തില്‍ എന്നും ­സ്പിന്‍ ബോ­ളിം­ഗി­ന് ഒരു സവി­ശേ­ഷ­സ്ഥാ­ന­മു­ണ്ട്. പേ­സ് ബോ­ളിം­ഗി­ന്റെ കാ­ര്യ­ത്തില്‍ വലിയ ദൌര്‍­ബ­ല്യ­ങ്ങള്‍ കാ­ട്ടു­ന്ന ഇന്ത്യന്‍ ­ബോ­ളിം­ഗ് നിര എന്നും അതി­ന്റെ വി­ജ­യ­ങ്ങള്‍­ക്ക്, പ്ര­ത്യേ­കി­ച്ച് ടെ­സ്റ്റ് വി­ജ­യ­ങ്ങള്‍­ക്ക് സ്പി­ന്നി­ന്റെ കു­ത്തി­ത്തി­രി­വു­ക­ളെ­യാ­ണ് ആശ്ര­യി­ച്ചി­ട്ടു­ള്ള­ത്.

image

ഒരു നെഹ്റു കപ്പിന്റെ പാവനസ്മരണയ്ക്ക്

...­പ­ന്തി­പ്പോള്‍ ബാ­ബു­മ­ണി­യു­ടെ കാ­ലി­ലാ­ണ്... പന്തു­മാ­യി ബാ­ബു­മ­ണി­യ­താ ഒരു ശരം പോ­ലെ പാ­യു­ന്നു­... ബാ­ബു­മ­ണി­യില്‍­നി­ന്നു പന്തു­ത­ട്ടി­യെ­ടു­ക്കാ­നാ­യി സോ­വി­യ­റ്റ് മി­ഡ്ഫീല്‍­ഡര്‍ ബോ­റി­സ് യെല്‍­സിന്‍ പാ­ഞ്ഞ­ടു­ക്കു­ന്നു­ണ്ട്... എന്നാല്‍ ബോ­റി­സ് യെല്‍­സി­നെ വെ­ട്ടി­ച്ചു­മ­റി­ക­ട­ന്ന ബാ­ബു­മ­ണി­യ­താ ശി­ശിര്‍­ഘോ­ഷി­ന് ഒരു ലോം­ഗ് പാ­സ് നീ­ട്ടി നല്കി­യി­രി­ക്കു­ന്നു. ശി­ശിര്‍­ഘോ­ഷി­നെ മറി­ക­ട­ന്നു­കൊ­ണ്ട് പന്തു കാല്‍­ക്ക­ലാ­ക്കാന്‍ സോ­വി­യ­റ്റ് യൂ­ണി­യ­ന്റെ മി­ഖാ­യേല്‍ ഗോര്‍­ബ­ച്ചേ­വ് തന്റെ ഉയ­രം മു­ത­ലാ­ക്കാന്‍ ശ്ര­മി­ച്ചെ­ങ്കി­ലും ശി­ശിര്‍­ഘോ­ഷ് അതി­മ­നോ­ഹ­ര­മാ­യി പന്ത് കാ­ല­ട­ക്ക­ത്തോ­ടെ ഇട­തു­കാ­ലില്‍ സ്വീ­ക­രി­ച്ച് വല­ത്തേ­ക്ക് വല­തു­വിം­ഗില്‍ ഓടി­ക്ക­യ­റിയ പാ­പ്പ­ച്ച­നു­നേ­രേ ഒരു കു­റു­മ്പാ­സ് കൊ­ടു­ത്തി­രി­ക്കു­ക­യാ­ണ്... പാ­സ് സ്വീ­ക­രി­ച്ച് മു­ന്നോ­ട്ടു് സോ­വി­യ­റ്റ് പെ­നാല്‍­റ്റി ഏരിയ നോ­ക്കി നീ­ങ്ങു­ന്ന പാ­പ്പ­ച്ച­നെ സോ­വി­യ­റ്റ് ലെ­ഫ്റ്റ് വിം­ഗ് ബാ­ക്ക് ജോ­സ­ഫ് സ്റ്റാ­ലി­നും പി­ന്നാ­ക്കം ഇറ­ങ്ങിയ മി­ഡ്ഫീല്‍ നി­കിത ക്രൂ­ഷ്ചേ­വും വലം­വ­ച്ചു മാര്‍­ക്കു ചെ­യ്തെ­ങ്കി­ലും അവ­രെ വെ­ട്ടി­ച്ച് പന്ത് ട്രി­ബിള്‍ ചെ­യ്ത പാ­പ്പ­ച്ചന്‍ അതാ സോ­വി­യ­റ്റ് ഗോള്‍­വ­ല­യം ലാ­ക്കാ­ക്കി പന്ത് ഇടം­കാല്‍­കൊ­ണ്ട് ആഞ്ഞ­ടി­ച്ചി­രി­ക്കു­യാ­ണ്... ഗോള്‍.....

image

കളിനേരങ്ങളില്‍ നമ്മുടെ മൈതാനങ്ങള്‍

­ഗ്രീ­സി­ലെ മല­മു­ക­ളില്‍ നി­ന്നും കാ­യിക ലോ­ക­മാ­കെ പടര്‍­ന്നു കയ­റിയ ഒളി­മ്പി­ക് ജ്വാല അണ­ഞ്ഞു. ആ തീ ജ്വാ­ല­യില്‍ സ്ഫു­ടം ചെ­യിത തങ്ക­പ്പ­ത­ക്ക­ങ്ങ­ളു­മാ­യി ലോക കാ­യിക താ­ര­ങ്ങള്‍ അവ­ര­വ­രു­ടെ നാ­ട്ടി­ലേ­ക്ക് മട­ങ്ങി. ആ വി­ജ­യ­പ്പ­ത­ക്ക­ങ്ങ­ളു­ടെ പ്ര­ഭാ­കി­ര­ണ­ങ്ങള്‍ അവ­രു­ടെ നാ­ടി­നു എന്നും അഭി­മാ­ന­മാ­കും. ഈ ഒള്യ്മ്പി­ക്സി­നു ശേ­ഷ­വും അന്ത­കാ­ര­ത്തില്‍ കഴി­യു­ന്ന God's own country -ആയ കേ­ര­ള­ത്തെ, ഇങ്ക്ല­ണ്ടി­ലെ യോര്‍­ക്ക്‌­ക്ഷേര്‍ അഥ­വാ, 'God's Own County' പഠി­പ്പി­ക്കു­ന്ന പാ­ഠം വി­ല­മ­തി­ക്കാന്‍ ആകാ­ത്ത­താ­ണ്.

image

ലണ്ടന്‍ ഒളിമ്പിക്സും ന്യൂഡല്‍ഹിയിലെ കല്‍മാഡിക്കളിയും

ഒ­ളി­മ്പി­ക്സ് പു­രോ­ഗ­മി­ക്കു­ന്നു. കൂ­ടു­തല്‍ ഉയ­ര­ത്തി­നും കൂ­ടു­തല്‍ വേ­ഗ­ത്തി­നും വേ­ണ്ടി കാ­യിക ലോ­കം, ദി­ന­വും കാ­തോര്‍­ക്കു­ന്നു. മല­യാ­ളി­ക­ളു­ടെ മാ­ദ്ധ്യമ ലോ­കം സാ­ധാ­രണ പോ­ലെ തന്നെ, വി­വാ­ദ­ങ്ങള്‍­ക്ക് വേ­ണ്ടി കാ­ത്തി­രി­ക്കു­ന്നു. ബ്രി­ട്ട­നില്‍ സ്ഥി­ര­താ­മ­സ­മാ­ക്കി­യ­വ­രും അല്ലാ­ത്ത­വ­രു­മായ റി­പ്പോര്‍­ട്ടര്‍­മാര്‍ അധമ വാര്‍­ത്ത­കള്‍­ക്കു­ള്ള "മ­രു­ന്നി­നാ­യി " തു­ട­ര­ന്വേ­ഷ­ണം നട­ത്തി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണ്‌. ഇതി­നോ­ട­കം നമ്മു­ടെ മാ­ദ്ധ്യ­മ­ങ്ങ­ളില്‍ കൂ­ടു­തല്‍ പേ­രും നല്‍­കിയ ഒ­ളി­മ്പി­ക്സ് വി­മര്‍­ശ­ന­ങ്ങള്‍ ഒരു വലിയ പരി­ധി വരെ വി­ജ­യം കണ്ടി­ട്ടു­ണ്ട്. "അ­യ്യേ നാ­ണ­ക്കേ­ട്‌" എന്ന തല­ക്കെ­ട്ടില്‍ ബ്രി­ട്ട­നി­ലെ പ്ര­മുഖ മല­യാള വാര്‍­ത്താ മാ­ദ്ധ്യ­മ­ത്തില്‍ വന്ന ഒളി­മ്പി­ക്സ് റി­പ്പോര്‍­ട്ട്‌ തന്നെ ഏറ്റ­വും നല്ല ഉദാ­ഹ­ര­ണം. ഒളി­മ്പി­ക് വി­ല്ലെ­ജി­നെ­ക്കു­റി­ച്ചു നല്‍­കിയ ഈ നെ­ഗ­റ്റീ­വ് റി­പ്പോര്‍­ട്ടു­ക­ളില്‍ കൂ­ടു­ത­ലും 'അ­ഞ്ച് അന്ധ­ന്മാര്‍ ആന­യെ കണ്ടു വി­വ­ര­ണം നല്‍­കിയ പോ­ലെ ഉള്ള­താ­യി­രു­ന്നു' എന്ന് പറ­യേ­ണ്ടി വന്ന­തില്‍ ഖേ­ദി­ക്കു­ന്നു.

image
feedback