സെയ്നോകുലര്‍

കറുത്ത അതിരുകള്‍

­സാ­ദ­ത്ത്‌ ഹസന്‍ മന്‍­ടോ­യു­ടെ സി­യാ­ഹ് ഹാ­ഷി­യെ (ക­റു­ത്ത വക്കു­കള്‍ )എ­ന്ന കഥാ­സ­മാ­ഹാ­ര­ത്തി­ലെ ഏതാ­നും കഥ­കള്‍ ഇവി­ടെ തര്‍­ജ്ജമ ചെ­യ്തു പോ­സ്റ്റ്‌ ചെ­യ്യു­ന്നു. വേ­റെ വേ­റെ കഥ­ക­ളാ­ണി­വ­യെ­ങ്കി­ലും ഒരു­മി­ച്ചു വാ­യി­ക്കു­മ്പോള്‍ എല്ലാം­കൂ­ടി ഒരു­ക­ഥ­യാ­യി മാ­റു­ന്നു. നി­റ­യെ കറു­ത്ത ഫലി­തം കു­ത്തി നി­റ­ച്ച ഈ കഥ­കള്‍ പി­റ­വി കൊ­ണ്ട പശ്ചാ­ത്ത­ലം അറി­യാന്‍ ഇവി­ടെ ഞെക്കുക

image

അങ്ങനെ ഒരു നോമ്പു കാലത്ത്‌...

­റ­മ­ദാ­നി­ലെ നോ­മ്പു­മാ­യി ബന്ധ­പ്പെ­ട്ട് ഒരു മൂ­ന്നാം ക്ലാ­സു­കാ­ര­ന്റെ ഓര്‍­മ്മ­യു­ണ്ടെ­നി­ക്ക്. പി­ന്നീ­ട് വള­യം കു­ന്ന­ത്ത് ഉണ്ണി­കൃ­ഷ്ണന്‍ നാ­യ­രാ­യി രൂ­പ­പ­രി­ണാ­മം സി­ദ്ധി­ച്ച കളി­ക്കൂ­ട്ടു­കാ­ര­നും തൊ­ട്ട­യല്‍­ക്കാ­ര­നും ഇപ്പോള്‍ റി­യാ­ദി­ലെ ഓഫീ­സില്‍ നി­ത്യ­വി­ശ്ര­മം കൊ­ള്ളു­ന്ന­വ­നു­മായ ഉണ്ണി­യു­ടെ കൊ­ടും­ച­തി­യു­ടെ കഥ കൂ­ടി­യാ­ണ­ത്.

image

തുരുമ്പെടുത്തൊരു ജീവിത രീതിയുടെ അവസാനത്തെ സാക്ഷി

ഈ ചി­ത്രം അയ­ച്ചു തന്ന് പത്ര­പ്ര­വര്‍­ത്ത­ക­നായ സു­ഹൃ­ത്ത് പറ­ഞ്ഞു, “ഉ­ട­നെ എനി­ക്കി­തി­ന്റെ പേ­ര് കി­ട്ട­ണം” അര മണി­ക്കൂര്‍ പോ­ലും ചങ്ങാ­തി സമ­യം അനു­വ­ദി­ച്ച­തു­മി­ല്ല.

­മേ­ലു­ദ്യോ­ഗ­സ്ഥ­നും വി­ദ്യാ­സ­മ്പ­ന്ന­നു­മായ ഇമാ­റാ­ത്തി­യു­ടെ അരി­കി­ലേ­ക്കോ­ടി. പെ­രു­മാ­റ്റം കൊ­ണ്ട് എല്ലാ­വ­രു­ടെ­യും ആദ­രം പി­ടി­ച്ചു പറ്റിയ മു­പ്പ­തു­ക­ളി­ലെ­ത്തിയ ചെ­റു­പ്പ­ക്കാ­ര­നാ­യി­രു­ന്നു അദ്ദേ­ഹം. കി­ത­ച്ചു കൊ­ണ്ട് ഞാന്‍ ചോ­ദി­ച്ചു, “ഇ­തി­ന്റെ പേ­രെ­ന്താ­?” പതി­വു­പോ­ലെ ചി­രി­ച്ചു കൊ­ണ്ട് മറു­പ­ടി പറ­യാന്‍ തു­ട­ങ്ങി­.

“ഇ­ത് പഴയ കാ­ല­ത്ത് അ­റ­ബി­ വീ­ടു­ക­ളി­ലു­ണ്ടാ­യി­രു­ന്ന ശീ­തോ­ഷ്ണ നി­യ­ന്ത്രണ സം­വി­ധാ­ന­മാ­ണ്. തണു­പ്പു കാ­ല­ത്ത് ചൂ­ടും, ചൂ­ടു കാ­ല­ത്ത് തണു­പ്പും പ്ര­ദാ­നം ചെ­യ്തി­രു­ന്നു. എന്റെ പി­താ­വി­ന്റെ തറ­വാ­ട്ടു വീ­ട്ടില്‍ ഈ സം­വി­ധാ­ന­മു­ണ്ടാ­യി­രു­ന്നു. ഇപ്പോള്‍ പഴയ കാ­ല­ത്തി­ന്റെ പ്ര­തീ­ക­മാ­യ­ല്ലാ­തെ യഥാര്‍ഥ ആവ­ശ്യ­ത്തി­ന് വേ­ണ്ടി ആരും ഇതു­പ­യോ­ഗി­ക്കാ­റി­ല്ല.”

image
feedback