മറുനാട്

ലണ്ടനില്‍ മലയാളി ഒന്നരക്കോടി തട്ടി കേരളത്തിലേക്ക് കടന്നെന്ന്

­ല­ണ്ട­നില്‍ മല­യാ­ളി­വക സാ­മ്പ­ത്തി­ക­ത്ത­ട്ടി­പ്പ്. മല­യാ­ളി­ക­ളില്‍­നി­ന്നു തന്നെ ഒന്ന­ര­ക്കോ­ടി­യോ­ളം രൂപ തട്ടി­യെ­ടു­ത്ത ­മ­ല­യാ­ളി­ തട്ടി­പ്പു­വീ­ര­നാ­ണ് പണ­വു­മാ­യി കേ­ര­ള­ത്തി­ലേ­ക്ക് മു­ങ്ങി­യ­താ­യി റി­പ്പോര്‍­ട്ട്. 

image

താലിബാന്‍ കല്ലേറും കൊലയും വീണ്ടും

അ­ഫ്ഗാ­നി­സ്ഥാ­നില്‍ ഗസി­നി­യില്‍ അമ്മ­യെ­യും മക­ളെ­യും കല്ലെ­റി­ഞ്ഞും ദ്രോ­ഹി­ച്ചും ഒടു­വില്‍ വെ­ടി­വെ­ച്ചും കൊ­ന്ന് ­താ­ലി­ബാന്‍ ക്രൂ­രത വീ­ണ്ടും. അവി­ഹി­ത­ബ­ന്ധ­ങ്ങള്‍ ആരോ­പി­ച്ചാ­ണ് കൊ­ല­കള്‍ അര­ങ്ങേ­റി­യ­ത്. വീ­ട്ടി­നു­ള്ളില്‍ കയ­റി അമ്മ­യെ­യും മക­ളെ­യും വലി­ച്ചി­റ­ക്കി തെ­രു­വി­ലൂ­ടെ കല്ലെ­റി­ഞ്ഞോ­ടി­ച്ച് ഒടു­വില്‍ കൊ­ല­പ്പെ­ടു­ത്തു­ക­യാ­യി­രു­ന്നു.

image

മൈക്കിള്‍ ജാക്സണെ ചികിത്സിച്ചു കൊന്നതുതന്നെ!

­പോ­പ്പ് സം­ഗീ­ത­ധാ­ര­യി­ലെ ഇതി­ഹാ­സ­താ­രം മൈ­ക്കല്‍ ജാ­ക്‌­സ­നെ അദ്ദേ­ഹ­ത്തി­ന്റെ സ്വ­കാ­ര്യ ഡോ­ക്ടര്‍ ചി­കി­ത്സി­ച്ചു കൊ­ന്ന­തു­ത­ന്നെ­യാ­ണ് എന്ന് കോ­ട­തി­യു­ടെ കണ്ടെ­ത്തല്‍. അന്ത്യ­നി­മി­ഷ­ങ്ങ­ളില്‍ അദ്ദേ­ഹ­ത്തെ ചി­കി­ത്സി­ച്ച ഡോ­ക്ടര്‍ കോണ്‍­റാ­ഡ് മു­റെ ചി­കി­ത്സാ­പ്പി­ഴ­വി­ന്റെ കാ­ര്യ­ത്തില്‍ കു­റ്റ­ക്കാ­ര­നാ­ണെ­ന്നു വി­ധി പറ­ഞ്ഞ കോ­ട­തി ബോ­ധ­പൂര്‍­വ്വ­മ­ല്ലാ­ത്ത ­ന­ര­ഹ­ത്യ എന്ന കു­റ്റ­മാ­ണ് അദ്ദേ­ഹ­ത്തി­നു­മേല്‍ ചു­മ­ത്തി­യി­രി­ക്കു­ന്ന­ത്. ശി­ക്ഷ പി­ന്നീ­ട് വി­ധി­ക്കും. ലോ­സ് ആഞ്ജ­ല­സ് കോ­ട­തി­യാ­ണ് നിര്‍­ണാ­യ­ക­മായ വി­ധി പു­റ­പ്പെ­ടു­വി­ച്ച­ത്.

image

സിംഗപ്പൂരില്‍ വിസാനിയന്ത്രണം

ഇ­ന്ത്യന്‍ തൊ­ഴി­ല­ന്വേ­ഷ­ക­രു­ടെ­യും ­തൊ­ഴില്‍ സം­രം­ഭ­ക­രു­ടെ­യും പറു­ദീ­സ­ക­ളി­ലൊ­ന്നായ സിം­ഗ­പ്പൂ­റില്‍ വി­സാ­നി­യ­മ­ങ്ങള്‍ കര്‍­ക്ക­ശ­മാ­ക്കു­ന്നു. സിം­ഗ­പ്പൂ­രി­ലെ മൊ­ത്തം ജന­സം­ഖ്യ­യു­ടെ 9.2 ശത­മാ­നം, അഥ­വാ, 3,53,000 പേര്‍ ഇന്ത്യ­ക്കാ­രാ­ണ്. ഇത്ര­യും വലി­യൊ­രു തൊ­ഴില്‍­മേ­ഖ­ല­യാ­യി­രി­ക്കെ, അവി­ട­ത്തെ കു­ടി­യേ­റ്റ, വി­സാ നി­യ­മ­ങ്ങള്‍ കര്‍­ക്ക­ശ­മാ­ക്കു­ന്ന­ത് ഏറ്റ­വു­മേ­റെ ബാ­ധി­ക്കുക ഇന്ത്യന്‍ തൊ­ഴി­ല­ന്വേ­ഷ­ക­രെ­യാ­യി­രി­ക്കു­മെ­ന്ന­തില്‍ സം­ശ­യ­മി­ല്ല.

image

ഒഐസിസി കേരളപ്പിറവിയും ബക്രീദും ആഘോഷിക്കുന്നു

­ല­ണ്ടന്‍: ഒ­ഐ­സി­സി­ യു­കെ­യു­ടെ ആഭി­മു­ഖ്യ­ത്തില്‍ ലണ്ട­നില്‍ കേ­ര­ള­പ്പി­റ­വി­യും ബക്രീ­ദും സം­യു­ക്ത­മാ­യി ആഘോ­ഷി­ക്കു­ന്നു. നവം­ബര്‍ എട്ട്  ചൊ­വ്വാ­ഴ്ച കേ­രള ടൂ­റി­സം മന്ത്രി എ.­പി. അനില്‍­കു­മാര്‍ ഉദ്ഘാ­ട­നം ചെ­യ്യും. യു­കെ­യില്‍ നി­ന്നും കേ­ര­ള­ത്തില്‍ നി­ന്നു­മു­ള്ള പ്ര­തി­നി­ധി­കള്‍ ആഘോ­ഷ­ങ്ങ­ളില്‍ പങ്കെ­ടു­ക്കും­.

image

ഒഐസിസി ഗാന്ധിജയന്തി ആഘോഷിച്ചു

­മാ­ഞ്ച­സ്റ്റര്‍: ഒ­ഐ­സി­സി­ യു­കെ­യു­ടെ ആഭി­മു­ഖ്യ­ത്തില്‍ മാ­ഞ്ച­സ്റ്റ­റില്‍ നട­ത്തിയ ഗാ­ന്ധി­ജ­യ­ന്തി­യാ­ഘോ­ഷം പ്ര­വാ­സി­മ­ല­യാ­ളി­കള്‍­ക്ക് മാ­തൃ­ക­യാ­യി. ­ഗാ­ന്ധി­ജ­യ­ന്തി­ ദി­ന­മായ ഒക്ടോ­ബര്‍ രണ്ടി­ന് രാ­വി­ലെ 9.30 മു­തല്‍ ഉച്ച­ക­ഴി­ഞ്ഞ് 2 വരെ­യാ­ണ് പരി­പാ­ടി നട­ന്ന­ത്. രജി­സ്ട്രേ­ഷ­നോ­ടു­കൂ­ടി ആരം­ഭി­ച്ച പരി­പാ­ടി­യില്‍ മി­ഠാ­യി നല്‍­കി­യാ­ണ് ഓരോ­വ്യ­ക്തി­യെ­യും അനു­സ്മ­ര­ണ­വേ­ദി­യി­ലേ­യ്ക്ക് സ്വീ­ക­രി­ച്ച­ത്.

image

അമേരിക്കയില്‍ വീണ്ടും ആന്ത്രാക്സ് ഭീതി, പ്രതിസ്ഥാനത്ത് ഇന്ത്യക്കാരന്‍

അ­മേ­രി­ക്കന്‍ വൈ­സ് പ്ര­സി­ഡ­ന്റ് ജോ ബൈ­ഡ­ന്റെ അനു­ജന്‍ ഫ്രാന്‍­സി­സ് ബൈ­ഡ­ന് വന്ന അജ്ഞാ­ത­ത­പാല്‍ ആന്താ­ക്സ് അട­ങ്ങി­യ­താ­ണെ­ന്നു തി­രി­ച്ച­റി­ഞ്ഞു. ഇതോ­ടെ ഇട­ക്കാ­ല­ത്ത് അമേ­രി­ക്ക­യെ ഭീ­തി­യി­ലാ­ഴ്ത്തിയ ആ­ന്ത്രാ­ക്സ് അണു­ഭീ­തി വീ­ണ്ടും ആരം­ഭി­ച്ചു. ഇത്ത­വണ പ്ര­തി­സ്ഥാ­ന­ത്ത് ഇന്ത്യ­യും ഇന്ത്യ­ക്കാ­രു­മാ­ണെ­ന്ന­താ­ണ് ഇന്ത്യന്‍ തല­വേ­ദ­ന­യാ­കു­ന്ന­ത്.

image

ഓട്ടു ചെയ്തോളൂ, ഓട്ടണ്ട വണ്ടി!

­സൗ­ദി അറേ­ബ്യ­യി­ലെ കാ­ര്യം കു­റ­ച്ചു കടു­പ്പം തന്നെ. ലോ­കം മു­ഴു­വന്‍ മാ­റി­യി­ട്ടും മാ­റി­ല്ലെ­ന്നു നെ­ടു­ങ്ക­ട്ടാ­യം പി­ടി­ച്ചു­നില്‍­ക്കു­ക­യാ­ണ് ഈ മത­രാ­ഷ്ട്രം. സ്ത്രീ­കള്‍ ­വാ­ഹ­നം­ ഓടി­ക്കു­ന്ന­തു നി­യ­മം മൂ­ലം നി­രോ­ധി­ച്ചി­രി­ക്കു­ക­യാ­ണ് ഈ രാ­ജ്യ­ത്ത്. എന്നാ­ലും എല്ലാം ആഗോ­ളീ­കൃ­ത­മായ ഈ കാ­ല­ത്തും ഈ നി­യ­മം നി­ല­നില്‍­ക്കു­ന്ന­തു കടു­പ്പം.

image

മുഖംമറയ്ക്കാനുള്ള സ്വാതന്ത്ര്യം തേടി ഫ്രഞ്ച് വനിത തെരഞ്ഞെടുപ്പിന്

­പാ­രി­സ്: പൊ­തു­നി­ര­ത്തില്‍ ­മു­ഖാ­വ­ര­ണം­ ധരി­ക്കു­ന്ന­തി­നെ വി­ല­ക്കിയ ഫ്ര­ഞ്ച് സര്‍­ക്കാ­രി­നെ­തി­രെ പു­തിയ സമ­ര­പ­രി­പാ­ടി­യു­മാ­യി ഒരു സ്ത്രീ. അടു­ത്ത­വര്‍­ഷ­ത്തെ തി­ര­ഞ്ഞെ­ടു­പ്പില്‍ പ്ര­സി­ഡ­ന്റ് സ്ഥാ­നാര്‍­ത്ഥി­യാ­യി മത്സ­രി­ക്കു­മെ­ന്നാ­ണ് കെന്‍സ ഡ്രൈ­ഡര്‍ എന്ന മു­ഖാ­വ­രണ അനു­കൂ­ലി മു­ന്ന­റി­യി­പ്പു നല്‍­കു­ന്ന­ത്.

image

അസാന്‍ജെയുടെ സ്വകാര്യവസ്തുക്കള്‍ ലേലത്തിന്

­വാ­ഷിം­ഗ്ടണ്‍: സാ­മ്പ­ത്തിക പ്ര­തി­സ­ന്ധി മറി­ക­ട­ക്കു­ന്ന­തി­നാ­യി വി­ക്കി­ലീ­ക്‌­സ് സ്ഥാ­പ­കന്‍ ജൂ­ലി­യന്‍ അസാന്‍­ജെ സ്വ­കാ­ര്യ­വ­സ്തു­ക്കള്‍ ലേ­ല­ത്തി­നു വയ്ക്കു­ന്നു. അമേ­രി­ക്കന്‍ നയ­ത­ന്ത്ര രഹ­സ്യ­ങ്ങള്‍ പു­റ­ത്തു­വി­ട്ട അസാന്‍­ജെ­യു­ടെ ലാ­പ്‌­ടോ­പ്പ്, ജയി­ലി­ലാ­യി­രു­ന്ന­പ്പോള്‍ ഉപ­യോ­ഗി­ച്ചി­രു­ന്ന കോ­ഫി സഞ്ചി, അസാന്‍­ജെ­യു­ടെ കൈ­യ്യൊ­പ്പോ­ടു­കൂ­ടിയ ഐക്യ­രാ­ഷ്ട്ര­സ­ഭ­യേ­ക്കു­റി­ച്ചു­ള്ള വെ­ളി­പ്പെ­ടു­ത്ത­ലു­കള്‍ അട­ങ്ങിയ രഹ­സ്യ­രേ­ഖ­കള്‍, ഫോ­ട്ടോ­ഗ്രാ­ഫു­കള്‍ തു­ട­ങ്ങി അസാന്‍­ജെ­യു­ടെ പത്തു സ്വ­കാ­ര്യ ശേ­ഖ­ര­ങ്ങ­ളാ­ണ് ലേ­ല­ത്തി­നു­വ­യ്ക്കു­ന്ന­ത്.

image
page-adv-space-img
feedback