കേരളം

കങ്കാണിക്കുളങ്ങരയിലെ മനുഷ്യക്കമ്പം

­പ­ത്താം ക്ലാ­സ് പാ­സാ­യി­ട്ടി­ല്ലാ­ത്ത ആണു­ങ്ങൾ­ക്ക് എഞ്ചി­നി­യ­റി­ങ്ങ് കഴി­ഞ്ഞ പെ­ൺ­കു­ട്ടി­ക­ളെ ശക്തി­കു­ള­ങ്ങ­ര­യിൽ കെ­ട്ടി­ച്ചു കൊ­ടു­ക്കാ­റു­ണ്ട്. അൻ­പ­തു­ല­ക്ഷം രൂ­പ­യും നൂ­റു­പ­വൻ സ്വർ­ണ്ണ­വും ഇന്നോവ കാ­റു­മാ­ണ് ഈ അടു­ത്തി­ടെ ഇങ്ങ­നൊ­രു കല്യാ­ണ­ത്തി­ന് സ്ത്രീ­ധ­നം കൊ­ടു­ത്ത­ത്. പയ്യ­ന് ജോ­ലി­യു­ണ്ട് - ഗൾ­ഫിൽ കമ്പ­നി നട­ത്തു­ക­യാ­ണ്. എന്താ­ണ് കമ്പ­നി എന്നു ചോ­ദി­ച്ചാൽ ലേ­ബർ സപ്ലൈ കമ്പ­നി എന്നാ­വും ഉത്ത­രം­.

image

മോഡിത്വവും വ്യവസായവും തമ്മിലെന്ത്?

­പ്ര­ധാ­ന­മ­ന്ത്രി­പ­ദം ലക്ഷ്യ­മി­ട്ടു­ള്ള ­ഗു­ജ­റാ­ത്ത് മു­ഖ്യൻ നരേ­ന്ദ്ര മോ­ഡി­യു­ടെ പബ്ലി­ക് റി­ലേ­ഷൻ / പ്ര­മോ­ഷൻ പരി­പാ­ടി­കൾ ഗു­ജ­റാ­ത്ത് വി­ട്ട് ഇങ്ങു കൊ­ച്ചു­കേ­ര­ള­ത്തിൽ വരെ സാ­ന്നി­ദ്ധ്യം അറി­യി­ക്കു­ക­യാ­ണ്. ഗു­ജ­റാ­ത്ത് വി­ക­സ­ന­മോ­ഡ­ലും ക്ര­മ­സ­മാ­ധാ­ന­വും സം­ബ­ന്ധി­ച്ച പ്രൊ­പ്പ­ഗാന്‍­ഡ­യ്ക്കു് ഒരു­കാ­ല­ത്തു കേ­ര­ള­വി­ക­സ­ന­മോ­ഡ­ലി­നെ­ക്കു­റി­ച്ചു­ള്ള ചര്‍­ച്ച­കള്‍­ക്ക് ഉണ്ടാ­യി­രു­ന്ന­തി­ലേ­റെ ഇടം മാ­ദ്ധ്യ­മ­ങ്ങ­ളി­ല­ട­ക്കം ലഭി­ക്കു­ന്നു. ഗു­ജ­റാ­ത്ത് വം­ശ­ഹ­ത്യ­യി­ലൂ­ടെ കു­പ്ര­സി­ദ്ധ­നായ ­ന­രേ­ന്ദ്ര മോ­ഡി­ എന്ന ഹി­ന്ദു­ത്വ നേ­താ­വി­നെ പര­മ്പ­രാ­ഗ­ത­മാ­യി പി­ന്തു­ണ­ക്കു­ന്ന­വ­ര­ല്ല ഇവി­ടെ മോ­ഡീ ഭര­ണ­ത്തെ കു­റി­ച്ച് പൊ­ടി­പ്പും തൊ­ങ്ങ­ലും ചേ­ർ­ത്ത് അവ­ത­രി­പ്പി­ക്കു­ന്ന­ത്; മറി­ച്ച് മോ­ഡി ഭര­ണ­ത്തി­ന്റെ തി­ക്ത­ഫ­ല­ങ്ങൾ അനു­ഭ­വി­ക്കാൻ വി­ധി­ക്ക­പ്പെ­ട്ട സമൂ­ഹ­ത്തിൽ നി­ന്നാ­ണ് മോ­ഡി ഭര­ണ­ത്തെ കു­റി­ച്ച് വാ­ചാ­ല­രാ­കു­ന്ന പു­തിയ പ്ര­മോ­ട്ടർ­മാർ എത്തു­ന്ന­ത്.

image

കേരളത്തില്‍ മിച്ചഭൂമി ഇല്ലാതായതെങ്ങിനെ?

­സി പി എമ്മി­ന്റെ നേ­തൃ­ത്വ­ത്തില്‍ ബഹു­ജ­ന­ങ്ങ­ളെ അണി­നി­ര­ത്തി ആരം­ഭി­ച്ച ഐതി­ഹാ­സി­ക­മായ ­ഭൂ­സ­മ­രം­ ആവ­ശ്യ­ങ്ങ­ളോ­ട് ­ഭ­ര­ണ­കൂ­ടം­ അനു­കൂ­ല­മാ­യി പ്ര­തി­ക­രി­ച്ച­തി­നെ തു­ടര്‍­ന്ന് താ­ത്ക്കാ­ലി­ക­മാ­യി നിര്‍­ത്തി­വ­ച്ചി­രി­ക്ക­യാ­ണ­ല്ലോ. 1970-കളി­ലെ ­മി­ച്ച­ഭൂ­മി­ സമ­ര­ത്തി­നു ശേ­ഷം ഒറ്റ­പ്പെ­ട്ട ഭൂ­സ­മ­ര­ങ്ങള്‍ നട­ന്നി­ട്ടു­ണ്ടെ­ങ്കി­ലും ഇത്ര വലിയ ഒരു ഭൂ­സ­മ­രം ­കേ­ര­ളം­ കണ്ടി­ട്ടി­ല്ല. ഈ സമ­ര­ത്തി­ന്റെ തീ­ക്ഷ്ണ­ത­യും അതി­ന്റെ പി­ന്നി­ലു­ള്ള ആത്മ­വി­ശ്വാ­സ­വും എന്നും ഭൂ­സ്വാ­മി­മാ­രെ 'സ്വാ­മി­'­മാ­രാ­യി മാ­ത്രം കണ്ടു ശീ­ല­മു­ള്ള ഇന്ന­ത്തെ ഭര­ണ­വര്‍­ഗ­ത്തി­നെ ഞെ­ട്ടി­ച്ചി­ട്ടു­ണ്ട് എന്ന് അവ­രു­ടെ പ്ര­തി­ക­ര­ണ­ങ്ങ­ളില്‍ നി­ന്നും വ്യ­ക്ത­മാ­യി­ട്ടു­ണ്ട്. എന്നാല്‍ ഒപ്പം തന്നെ, സി പി എമ്മി­നെ കു­റ്റം പറ­ഞ്ഞു മാ­ത്രം ശീ­ല­മു­ള്ള അനു­ഭ­വ­ഹീ­ന­രായ മറ്റൊ­രു വി­ഭാ­ഗ­ത്തി­നാ­ക­ട്ടെ ആകെ­ക്കൂ­ടി വെ­പ്രാ­ള­വും മേ­ാ­ഹ­ഭം­ഗ­വും. ഇവ­രില്‍ മഞ്ഞ­പ്പി­ത്തം പോ­ലെ കമ്മ്യൂ­ണി­സ്റ്റു-വി­രു­ദ്ധത കൊ­ണ്ട് നട­ക്കു­ന്ന­വ­രു­ണ്ട്; സ്വ­ത്വ­വാ­ദ­ത്തി­ന്റെ ധര്‍­മോ­പ­ദേ­ശ­ക­രു­ണ്ട്‌; നല്ല ഉദ്ദേ­ശ്യ­ത്തേ­ാ­ടു കൂ­ടി­യ­വ­രെ­ങ്കി­ലും വഴി­പി­ഴ­ച്ചു പോ­യ­വ­രു­ണ്ട്. ഇവ­രെ­ല്ലാം കൂ­ടി ചേര്‍­ന്ന് ഈ ഭൂ­സ­മ­ര­ത്തെ ഇക­ഴ്ത്താന്‍ ആവേ­ശം കൊ­ള്ളു­ക­യാ­ണ്.

Country: 
Default Home Page
UK Home Page
image

പട്ടികജാതി ക്ഷേമസമിതി എന്തിന്?

­സി­പി­ഐ­(എം­)­ന്റെ നേ­തൃ­ത്വ­ത്തില്‍ ഈയി­ടെ സം­ഘ­ടി­പ്പി­ച്ച ­പ­ട്ടി­ക­ജാ­തി­ ക്ഷേമ സമി­തി­ക്കെ­തി­രെ ചില കോ­ണു­ക­ളില്‍ നി­ന്ന് വി­മര്‍­ശ­ന­ങ്ങള്‍ ഉയര്‍­ന്നു­വ­രി­ക­യു­ണ്ടാ­യി­.  ­സി­പി­ഐ­(എം­) ­ജാ­തി­ സം­ഘ­ടന ഉണ്ടാ­ക്കു­ന്നു എന്ന­താ­യി­രു­ന്നു വി­മര്‍­ശ­ന­ങ്ങ­ളു­ടെ കേ­ന്ദ്ര­ബി­ന്ദു. ജാ­തി­യെ വല്ലാ­തെ പ്ര­ണ­യി­ക്കു­ന്ന ചി­ലര്‍, ‘ഒ­ടു­വില്‍ നി­ങ്ങള്‍ ജാ­തി­യു­ടെ പ്രാ­ധാ­ന്യം തി­രി­ച്ച­റി­ഞ്ഞ­ല്ലോ’ എന്ന് പറ­ഞ്ഞ­പ്പോള്‍ ജാ­തി വി­രു­ദ്ധ­രു­ടെ ആക്ഷേ­പം , സി­പി­ഐ­(എം) ­വര്‍­ഗ്ഗ­രാ­ഷ്ട്രീ­യം­ ഉപേ­ക്ഷി­ച്ച് ­ജാ­തി­രാ­ഷ്ട്രീ­യം­ സ്വീ­ക­രി­ക്കു­ന്നു എന്നാ­യി­രു­ന്നു.

image

മുസ്ലിം ലീഗിന്റെ വിലാപങ്ങൾ

­മു­സ്ലിം ലീ­ഗി­നെ സം­ഘ­ടി­ത­മാ­യി ചി­ലർ വള­ഞ്ഞി­ട്ടാ­ക്ര­മി­ക്കു­ക­യാ­ണെ­ന്നു ലീ­ഗ് നേ­താ­വ് ഇ ടി മു­ഹ­മ്മ­ദ് ബഷീർ വി­ല­പി­ക്കു­ന്നു. ലീ­ഗി­നെ­തി­രെ ഓരോ ദി­വ­സ­വും ഓരോ കഥ­കൾ മെ­ന­യു­ക­യാ­ണ് ചി­ല­രെ­ന്നു പ്ര­മുഖ മല­യാള പത്ര­ത്തിൽ പ്ര­സി­ദ്ധീ­ക­രി­ച്ച ലേ­ഖ­ന­ത്തിൽ ഇടി മു­ഹ­മ്മ­ദ് ബഷീർ പരി­ത­പി­ക്കു­ന്നു. പ്ര­ധാ­ന­മാ­യും കേ­ര­ള­ത്തി­ലെ മത­സൌ­ഹാ­ർ­ദ്ദ­വും സാ­മു­ദാ­യിക സന്തു­ല­ന­വും മു­സ്ലിം ലീ­ഗ് തകർ­ക്കു­ന്നു, ലീ­ഗ് തീ­വ്ര­വാ­ദ­ത്തെ പ്രോ­ത്സാ­ഹി­പ്പി­ക്കു­ന്നു, അധി­കാ­ര­ത്തി­ലി­രു­ന്നു­കൊ­ണ്ട് ലീ­ഗ് അനർ­ഹ­മാ­യ­തു വാ­ങ്ങി­ക്കൂ­ട്ടു­ന്നു, മു­സ്ലിം ലീ­ഗാ­ണ് ഇപ്പോ­ഴു­ള്ള ­യു­ഡി­എ­ഫ് സർ­ക്കാ­രി­നെ നി­യ­ന്ത്രി­ക്കു­ന്ന­ത്, ഭൂ­രി­പ­ക്ഷ­ത്തി­നു ഈ ഭര­ണ­ത്തിൽ രക്ഷ­യി­ല്ല എന്നി­ത്യാ­ധി ആരോ­പ­ണ­ങ്ങ­ളാ­ണ് ലീ­ഗി­നെ­തി­രെ വി­വി­ധ­കോ­ണു­ക­ളിൽ നി­ന്നു ഉയർ­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന­തെ­ന്നാ­ണ് ലീ­ഗ് പരാ­തി­പ്പെ­ടു­ന്ന­തു­്. മാ­ത്ര­മ­ല്ല യു­ഡി­എ­ഫി­ലെ ചി­ലർ തന്നെ ലീ­ഗി­നെ ഒറ്റ­പ്പെ­ടു­ത്താൻ ശ്ര­മി­ക്കു­ന്നു എന്ന ആരോ­പ­ണ­വും ലീ­ഗ് ഉന്ന­യി­ക്കു­ന്നു­ണ്ട്.

image

ച്ഛര്‍ദ്ദിയും ഭക്ഷണവും തമ്മിലുള്ള വ്യത്യാസങ്ങള്‍

­പ്ര­തി­പ­ക്ഷ­നേ­താ­വും തല­മു­തിര്‍­ന്ന ­സി­പി­എം­ നേ­താ­വു­മായ ­വി എസ് അച്യു­താ­ന­ന്ദന്‍ കഴി­ഞ്ഞ കു­റ­ച്ചു­നാ­ളു­ക­ളാ­യി പാര്‍­ട്ടി­യു­ടെ പ്ര­ഖ്യാ­പി­ത­ന­യ­ത്തി­നും പെ­രു­മാ­റ്റ­സം­ഹി­ത­യ്ക്കും തീ­രു­മാ­ന­ങ്ങള്‍­ക്കും വി­രു­ദ്ധ­മാ­യി താന്‍​ നട­ത്തിയ പ്ര­വൃ­ത്തി­കള്‍ തെ­റ്റാ­യി­പ്പോ­യെ­ന്നു പര­സ്യ­മാ­യി ഏറ്റു­പ­റ­ഞ്ഞി­രി­ക്കു­ന്നു.

image

സംഘപരിവാർ സൌഹൃദഹസ്തം എന്ന ധൃതരാഷ്ട്രാലിംഗനം

­മ­ഹാ­ഭാ­ര­ത­യു­ദ്ധ­ത്തിൽ കൌ­ര­വ­രെ പരാ­ച­യ­പ്പെ­ടു­ത്തി വി­ജ­യ­ശ്രീ­ലാ­ളി­ത­രായ പാ­ണ്ഡ­വർ, വലി­യ­ച്ച­നും ശത്രു­പ­ക്ഷ­മായ കൌ­ര­വ­രു­ടെ പി­താ­വു­മായ കൌ­ര­വ­രാ­ജാ­വ് ധൃ­ത­രാ­ഷ്ട്ര­രെ സന്ദർ­ശി­ക്കു­ന്ന സന്ദർ­ഭം. പു­ത്ര­ന­ഷ്ടം കടി­ച്ച­മർ­ത്തി­ക്കൊ­ണ്ട് പഞ്ച­പാ­ണ്ഡ­വ­രെ ഒരോ­രു­ത്ത­രാ­യി ആലിം­ഗ­നം ചെ­യ്യു­ക­യാ­ണ് ധൃ­ത­രാ­ഷ്ട്രർ. ധൃ­ത­രാ­ഷ്ട്ര­രു­ടെ പ്ര­ത്യേക മാ­ന­സിക അവ­സ്ഥ കണ്ട­റി­ഞ്ഞ പാ­ണ്ഡവ പക്ഷ­ത്തു­ള്ള ശ്രീ­കൃ­ഷ്ണൻ പാ­ണ്ഡ­വ­രിൽ മൂ­ത്ത­വ­നായ യു­ധി­ഷ്ടി­ര­നു ശേ­ഷം ആലിം­ഗ­ന­ത്തി­നു തയ്യാ­റെ­ടു­ക്കു­ന്ന ഭീ­മ­നു പക­രം ഭീ­മ­ന്റെ മാ­തൃ­ക­യിൽ ഉള്ള പാ­റ­ക്ക­ക്ഷ്ണം അന്ധ­നായ ധൃ­ത­രാ­ഷ്ട്ര­രു­ടെ മു­ൻ­പിൽ വച്ചു­കൊ­ടു­ക്കു­ന്നു. ഭീ­മ­നോ­ടു­ള്ള പക മന­സിൽ വച്ച് ധൃ­ത­രാ­ഷ്ട്രർ ശക്ത­മാ­യി നട­ത്തു­ന്ന ആലിം­ഗ­ന­ത്തി­ന്നി­ടെ ഭീ­മ­നു പക­രം വച്ച പാ­റ­ക്ക­ല്ലു തകർ­ന്നു തരി­പ്പ­ണ­മായ സം­ഭ­വം മഹാ­ഭാ­രത കഥ­യിൽ വി­ശ­ദീ­ക­രി­ക്കു­ന്നു­ണ്ട്. മന­സ്സിൽ പക­വെ­ച്ചു, മു­ഖ­ത്ത് ചി­രി­വ­രു­ത്തി ശത്രു­വി­നെ വലി­ച്ചു­മു­റു­ക്കി നശി­പ്പി­ക്കു­ന്ന ഈ സ്വ­ഭാ­വ­സ­വി­ശേ­ഷ­ത­യാ­ണ് പി­ന്നീ­ട് ‘ധൃ­ത­രാ­ഷ്ട്രാ­ലിം­ഗ­നം’ എന്ന പേ­രിൽ കു­പ്ര­സി­ദ്ധി നേ­ടി­യ­ത്.

image

ജനശ്രീ തട്ടിപ്പ് - എം എം ഹസനെതിരെ നടപടിയെടുക്കണം - ഡോ. തോമസ് ഐസക്

­ജ­ന­ശ്രീ മൈ­ക്രോ ഫിന്‍ ലി­മി­റ്റ­ഡി­ന്റെ പേ­രില്‍ ധന­കാ­ര്യ­ത്ത­ട്ടി­പ്പു നട­ത്തിയ എം എം ഹസ­ന്റെ പേ­രില്‍ നട­പ­ടി­യെ­ടു­ക്കാന്‍ കമ്പ­നി രജി­സ്ട്രാര്‍ തയ്യാ­റാ­ക­ണ­മെ­ന്ന് മുന്‍­ധ­ന­കാ­ര്യ­വ­കു­പ്പു­മ­ന്ത്രി­യും സി­പി­എം നേ­താ­വു­മായ ഡോ­.­തോ­മ­സ് ഐസ­ക്. ജന­ശ്രീ­യു­മാ­യി ബന്ധ­പ്പെ­ട്ട വി­വാ­ദ­ങ്ങ­ളു­ടെ വെ­ളി­ച്ച­ത്തില്‍ നട­ത്തിയ പത്ര­പ്ര­സ്താ­വ­ന­യി­ലാ­ണ് അദ്ദേ­ഹം ഈ ആവ­ശ്യ­മു­ന്ന­യി­ച്ച­ത്. 

image

ഇരവാദം മുഴക്കുന്ന സവർണ്ണ ഫാസിസം

­ജര്‍­മന്‍ പാര്‍­ലെ­മ­ന്റ് മന്ദി­ര­ത്തി­ന് സ്വ­യം തീ­വെ­ക്കു­ക­യും ആ കു­റ്റം കമ്യൂ­ണി­സ്റ്റു­കാ­രു­ടേ­യും ജൂ­തന്‍­മാ­രു­ടേ­യും തല­യി­ലി­ട്ട് അതി­ന്റെ പേ­രില്‍ ആദ്യം കമ്യൂ­ണി­സ്റ്റു­കാ­രെ­യും പി­ന്നീ­ട് ജൂ­തന്‍­മാ­രെ­യും ഒന്നൊ­ഴി­യാ­തെ വേ­ട്ട­യാ­ടി മനു­ഷ്യ ഭാ­വി­യെ­ക്കു­റി­ച്ചു­ള്ള പ്ര­തീ­ക്ഷ­കൾ തന്നെ അസ്ത­മി­പ്പി­ക്കു­ക­യും ചെ­യ്ത ഒരു മനു­ഷ്യ­നു­ണ്ടാ­യി­രു­ന്നു. ആവര്‍­ത്തി­ച്ചു­ള്ള നു­ണ­കൾ സത്യ­ങ്ങ­ളാ­കു­മെ­ന്ന് കണ്ട­ത്തി പ്രാ­ക്റ്റീ­സ് ചെ­യ്ത ഒരാൾ അയാള്‍­ക്ക് വലം­‌­ക­യ്യാ­യു­ണ്ടാ­യി­രു­ന്നു. നാ­സി­സ­ത്തി­ന്റെ പ്ര­യോ­ഗ­ത്തി­ലെ ഏറ്റ­വും ശക്ത­നായ സ്റ്റ്രാ­റ്റ­ജി­സ്റ്റ്.

Country: 
Default Home Page
UK Home Page
image

ഹിന്ദു പാനിയും മുസ്ലീം പാനിയും അകലെയല്ല

“­ഹി­ന്ദു ഡ്രൈ­വർ­മാ­രു­ടെ­യും, ഹൈ­ന്ദവ വാ­ഹന ഉട­മ­ക­ളു­ടെ­യും ഒരു ലി­സ്റ്റ് കൊ­ച്ചി നഗ­ര­ത്തിൽ തയ്യാ­റാ­ക്കി­യി­രി­ക്കു­ന്നു. വി­വിധ ആവ­ശ്യ­ങ്ങൾ­ക്കാ­യി നഗ­ര­ത്തിൽ വരു­ന്ന ഹൈ­ന്ദ­വർ­ക്ക് പ്ര­യോ­ജ­ന­പ്പെ­ടും വി­ധ­ത്തിൽ രാ­ഷ്ട്രീയ സ്വ­യം സേ­വ­കർ മുൻ കൈ എടു­ത്തു കൊ­ണ്ട് രൂ­പീ­ക­രി­ച്ച ഈ കൂ­ട്ടാ­യ്മ താ­മ­സം­വി­നാ അടു­ത്ത നഗ­ര­ങ്ങ­ളി­ലേ­ക്കു കൂ­ടെ വ്യാ­പി­പ്പി­ക്കു­ന്ന­താ­ണ്.”

image
feedback