കേരളം

വര്‍ഗ്ഗരാഷ്ട്രീയം വര്‍ഗ്ഗീയതയ്ക്കു വഴിമാറുമ്പോള്‍

­റ­വ­ലൂ­ഷ­ന­റി പാ­ർ­ട്ടി നേ­താ­വ് ടി­.­പി ചന്ദ്ര­ശേ­ഖ­ര­ന്റെ കൊ­ല­പാ­ത­ക­ത്തി­നു­ത്ത­ര­വാ­ദി­ത്വ­ത്തിൽ നി­ന്നു പു­റ­ത്തു­ക­ട­ക്കാ­നാ­കാ­തെ സി­പി­ഐ­(എം) പ്ര­യാ­സ­പ്പെ­ടു­മ്പോൾ തന്നെ പൊ­തു­പ്ര­വ­ണ­ത­ക്ക് വി­രു­ദ്ധ­മാ­യി തീ­ർ­ത്തും വ്യ­ത്യ­സ്ത­മായ നി­ല­പാ­ടു­കൾ കൈ­ര­ളി ചാ­ന­ലി­ലും, പാ­ർ­ട്ടി സെ­ക്ര­ട്ട­റി പി­ണ­റാ­യി വി­ജ­യ­നിൽ നി­ന്നു­മു­ണ്ടാ­യ­ത് പി­ന്നീ­ടു­ള്ള ബഹ­ള­ത്തിൽ മു­ങ്ങി­പ്പോ­യെ­ങ്കി­ലും, കേ­സ് അന്വേ­ഷ­ണം മു­ന്നോ­ട്ടു നീ­ങ്ങ­വെ അന്വേ­ഷണ സം­ഘം കണ്ടെ­ത്തിയ ചില വസ്തു­ത­ക­ളു­മാ­യി യാ­ദൃ­ശ്ചി­ക­മാ­യെ­ങ്കി­ലും ബന്ധ­മു­ള്ള­താ­ണ്.

image

കരിദിനമല്ല, കര്‍മനിരതത്വമാണു വേണ്ടത്

ഇ­ക്ക­ഴി­ഞ്ഞ ദി­വ­സം വലി­യൊ­രു ദി­വ­സ­മാ­യി­രു­ന്നു. കേ­ര­ള­ത്തി­ലെ ഏറ്റ­വും പു­തി­യ, അതാ­യ­ത് നി­ല­വി­ലു­ള്ള സര്‍­ക്കാ­രി­ന്റെ ഒന്നാം പി­റ­ന്നാള്‍. കഴി­ഞ്ഞ വര്‍­ഷം ജനി­ച്ച ­യു­ഡി­എ­ഫ് സര്‍­ക്കാ­രാ­ണ് കഴി­ഞ്ഞ ദി­വ­സം ഒന്നാം പി­റ­ന്നാ­ളു­ണ്ട­ത്. സര്‍­ക്കാ­രി­ന് ഒരു വയ­സ്സാ­യ­പ്പോള്‍, ആള്‍ നൂ­റു­മീ­റ്റര്‍ ഓട്ട­ത്തില്‍ പങ്കെ­ടു­ത്താല്‍ ട്രോ­ഫി­നേ­ടു­മെ­ന്ന അവ­സ്ഥ­യി­ലാ­ണ് എന്ന് യു­ഡി­എ­ഫ് നേ­താ­ക്കള്‍ പറ­യു­ന്നു. എല്‍­ഡി­എ­ഫ് നേ­താ­ക്കള്‍ പറ­യു­ന്ന­ത്, പയ്യന്‍ അല്ലെ­ങ്കില്‍ പയ്യി, ഇപ്പോ­ഴും പയ്യെ­പ്പോ നയ­മാ­ണ്. പി­ടി­ച്ചു­പി­ടി­ച്ചു­പോ­ലും നട­ക്കി­ല്ല, അവ­രു­ടെ നേ­താ­ക്ക­ന്മാ­രില്‍ ചി­ലര്‍­ക്കെ­ങ്കി­ലും മൂ­ക്കില്‍ പല്ലു­വ­ന്നെ­ങ്കി­ലും സര്‍­ക്കാ­രി­നു വാ­യില്‍ പല്ലു­പോ­ലും മു­ള­ച്ചി­ല്ല, ഒര­ക്ഷ­ര­മെ­ങ്കി­ലും പഠി­ച്ചി­ട്ടി­ല്ല എന്നൊ­ക്കെ­യാ­ണ്.

image

ഒ രാജഗോപാല്‍ നിയമസഭയില്‍ എത്തിയാല്‍ ഭൂകമ്പമുണ്ടാകുമോ?

­തെ­ര­ഞ്ഞെ­ടു­പ്പ് അടു­ത്താല്‍ ഹി­ന്ദു­വാ­യാ­ലും മു­സ്ലീ­മാ­യാ­ലും ക്രി­സ്ത്യാ­നി­യാ­യാ­ലും ബഹു­ഭൂ­രി­പ­ക്ഷം കേ­ര­ളീ­യ­രും തി­ക­ഞ്ഞ മതേ­ത­ര­വാ­ദി­ക­ളാ­ണ്. സ്വ­ന്തം ജീ­വി­ത­വു­മാ­യി ബന്ധ­പ്പെ­ട്ട എല്ലാ കാ­ര്യ­ത്തി­ലും കടു­ത്ത മത­വാ­ദി­ക­ളും തി­ക­ഞ്ഞ വി­ശ്വാ­സി­ക­ളും (ചി­ല­പ്പോള്‍ വി­ശ്വാ­സി­ക­ളെ വെ­ല്ലു­ന്ന അന്ധ­വി­ശ്വാ­സി­ക­ളും) ആയ കേ­ര­ളീ­യര്‍ തെ­ര­ഞ്ഞെ­ടു­പ്പു­കാ­ല­ത്ത് മാ­ത്രം മതേ­ത­ര­വാ­ദി­ക­ളാ­യി പരി­ണ­മി­ക്കു­ന്ന­തി­ന്റെ രാ­സ­ഘ­ട­ന­യെ­ക്കു­റി­ച്ച് വലി­യൊ­രു ഗവേ­ഷ­ണ­ത്തി­ന് തന്നെ സ്‌­കോ­പ്പു­ണ്ട്.

image

വെട്ടിനുറുക്കി എന്തിനീ ശരീരം ഉപേക്ഷിച്ചു?

­വെ­ട്ടി­നു­റു­ക്കി എന്തി­നീ ശരീ­രം ഉപേ­ക്ഷി­ച്ചു. അങ്ക­ക്ക­ലി  തീര്‍­ക്കാ­നി­ത് കൊ­ണ്ടു­പോ­യി ചു­ട്ടു­തി­ന്നാ­തി­രു­ന്ന­തെ­ന്തേ കാ­പാ­ലി­ക­രേ­... 

­മ­നു­ഷ്യ­നെ സ്‌­നേ­ഹി­ക്കു­ക­യും മനു­ഷ്യ­രു­ടെ ദു­രി­ത­ങ്ങ­ളില്‍ പങ്കു­ചേ­രു­ക­യും ചെ­യ്യു­ന്ന ഒരു മനു­ഷ്യ­നെ ഇങ്ങ­നെ തന്നെ കൊ­ല്ല­ണം. വെ­ട്ടി­വെ­ട്ടി നു­റു­ക്കി നു­റു­ക്കി കൊ­ല്ല­ണം. പെ­റ്റ­മ്മ പോ­ലും തി­രി­ച്ച­റി­യാ­ത്ത വി­ധം മു­ഖം കൊ­ത്തി­നു­റു­ക്ക­ണം. അന്യ­ന്റെ ശബ്ദം സം­ഗീ­തം പോ­ലെ കേള്‍­ക്കാന്‍ കഴി­യും വി­ധം സമ­ത്വ­സു­ന്ദര ലോ­കം കെ­ട്ടി­പ്പ­ടു­ക്കാന്‍ വേ­ണ്ടി വി­പ്ല­വ­കാ­രി­ക­ളാ­യി മാ­റിയ സഖാ­ക്ക­ളെ മര­ണം ഇങ്ങ­നെ തന്നെ കാ­ത്തി­രി­ക്ക­ണം­...  

image

ടി പി ചന്ദ്രശേഖരന്‍ - വാര്‍ത്തയ്ക്കുമപ്പുറം

­സി പി എം വി­മത നേ­താ­വ് ടി പി ചന്ദ്ര­ശ­ഖ­ര­ന്റെ ­കൊ­ല­പാ­ത­കം­ വട­ക്കന്‍ കേ­ര­ള­ത്തെ അക്ഷ­രാര്‍­ത്ഥ­ത്തില്‍ ഞെ­ട്ടി­ച്ചു. വെ­ള്ളി­യാ­ഴ്ച രാ­ത്രി പത്തേ­കാ­ലോ­ടെ വട­ക­ര­യ്ക്ക് വള്ളി­ക്കാ­ട്ട് വച്ചാ­ണ് ചന്ദ്ര­ശേ­ഖ­ര­നെ ഇന്നോവ കാ­റി­ലെ­ത്തിയ അക്ര­മി സം­ഘം വെ­ട്ടി­ക്കൊ­ല­പ്പെ­ടു­ത്തി­യ­ത്. രാ­ത്രി വീ­ട്ടി­ലേ­ക്ക് ബൈ­ക്കില്‍ പോ­വു­ക­യാ­യി­രു­ന്ന ചന്ദ്ര­ശേ­ഖ­ര­നെ ബോം­ബെ­റി­ഞ്ഞ് വീ­ഴ്ത്തി­യാ­ണ് വെ­ട്ടി­ക്കൊ­ല­പ്പെ­ടു­ത്തി­യ­ത്.

image

നെയ്യാറ്റിന്‍കരയിലെ അടിയൊഴുക്കുകള്‍

­കേ­രള രാ­ഷ്ട്രീ­യ­ത്തിൽ മാ­റ്റ­ങ്ങൾ‌ ഉണ്ടാ­കു­ന്ന­ത് ഇപ്പോൾ വള­രെ­പ്പെ­ട്ടെ­ന്നാ­ണ്. കഴി­ഞ്ഞ ലോ­ക­സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പിൽ മതേ­ത­ര­ത്വ­ത്തി­ന്റെ 916 പരി­ശു­ദ്ധി യഥാ­ർ­ത്ഥ ഇട­തർ അട­ക്കം പതി­ച്ചു കൊ­ടു­ത്ത മു­സ്ലിം ലീ­ഗ് അഞ്ചാം മന്ത്രി സ്ഥാ­നം നേ­ടി­യ­തോ­ടെ യഥാ­ർ­ത്ഥ വർ­ഗ്ഗീയ പാ­ർ­ട്ടി ആയി മു­ദ്ര കു­ത്ത­പ്പെ­ട്ടു. അതു­പോ­ലെ തന്നെ ഉണ്ടായ മഹാ­ത്ഭു­ത­ങ്ങ­ളിൽ ഒന്നാ­ണ് സി­പി­ഐ­(എം) എം­എ­ൽഎ രാ­ജി വച്ച് കൈ­പ്പ­ത്തി ചി­ഹ്ന­ത്തില്‍ സ്ഥാ­നാ­ർ­ത്ഥി ആയി മത്സ­രി­ക്കു­ന്ന­തും (ത­മി­ഴ് നാ­ട്ടി­ലും കർ­ണ്ണാ­ട­ക­യി­ലും കഴി­ഞ്ഞ് 5 വർ­ഷ­ങ്ങ­ളിൽ നട­ന്ന­ത് പോ­ലെ­). ഇത് സി­പി­എ­മ്മി­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം വള­രെ നി­ർ­ണ്ണാ­യ­ക­മാ­കു­ന്ന തെ­ര­ഞ്ഞെ­ടു­പ്പാ­കു­ന്ന­തും ഈ മഹാ­ത്ഭു­തം കൊ­ണ്ടാ­ണ്.

image

പോളിറ്റ് ബ്യൂറോ - വിജയനും അച്യുതനും

­വി­എ­സ് അച്യു­താ­ന­ന്ദ­നെ പീ­ബി­യി­ലെ­ടു­ക്കു­മോ ഇല്ല­യോ എന്ന­ത് കൊ­ടും­ചര്‍­ച്ച­യാ­യി­രു­ന്നു ­സി­പി­എം­ സമ്മേ­ള­ന­ത്തി­നു മുന്‍­പ്. എടു­ക്കാ­ഞ്ഞ­പ്പോള്‍ അതും എടു­ത്തി­രു­ന്നെ­ങ്കില്‍ അതും കൊ­യ്ത്താ­കുക മല­യാ­ള­മ­നോ­ര­മ­യ്ക്കാ­ണ­ല്ലോ. സമ്മേ­ള­ന­ത്തി­നു­മുന്‍­പ് ജന­റല്‍ സെ­ക്ര­ട്ട­റി ഒരു മാ­ന്യ­നാ­ണ് എന്ന് ­നി­ന്ദാ­സ്തു­തി­ അല­ങ്കാ­രം ഉപ­യോ­ഗി­ച്ച് അച്യു­താ­ന­ന്ദന്‍ ആവേ­ശം ആളി­ക്ക­ത്തി­ക്കു­ക­യും ചെ­യ്തു­.

image

മലബാറിലെ രാഷ്ട്രീയ സംഘർഷം അഥവാ സാമുദായിക സംഘർഷം

­പാ­ർ­ട്ടി പോ­ലീ­സി­ന്റെ തെ­ളി­വു ശേ­ഖ­ര­ണ­വും, പാ­ർ­ട്ടി കോ­ട­തി­യു­ടെ വി­ചാ­ര­ണ­യും, വധ­ശി­ക്ഷ­യു­മൊ­ക്കെ­യാ­യി കു­പ്ര­സി­ദ്ധി നേ­ടിയ ­ത­ളി­പ്പ­റ­മ്പ് ശു­ക്കൂർ വധ­ത്തോ­ടു കൂ­ടി മല­ബാ­റി­ലെ പ്ര­ത്യേ­കി­ച്ചും കണ്ണൂ­രിൽ നട­ക്കു­ന്ന രാ­ഷ്ട്രീയ അക്ര­മ­ങ്ങൾ ഒരി­ക്കൽ കൂ­ടി മാ­ധ്യ­മ­ശ്ര­ദ്ധ നേ­ടു­ക­യാ­ണ്. പതി­വു പോ­ലെ സി­.­പി­.എം തന്നെ­യാ­ണ് പ്ര­തി­സ്ഥാ­ന­ത്തു­ള്ള­ത്. പാ­ർ­ട്ടി സെ­ക്ര­ട്ട­റി­യെ അക്ര­മി­ച്ച വർ­ഗ്ഗ­ശ­ത്രു­വാ­ണു കൊ­ല­ചെ­യ്യ­പ്പെ­ട്ട­തെ­ന്ന പാ­ർ­ട്ടി ന്യാ­യീ­ക­ര­ണം നേ­താ­ക്ക­ളൂം അണി­ക­ളും സധൈ­ര്യം പ്ര­ച­രി­പ്പി­ക്കു­ന്നു. സി­.­പി­.എം രാ­ഷ്ട്രീ­യ­ത്തെ അറി­യു­ന്ന­വർ­ക്ക് അതിൽ അതി­ശ­യം ഉണ്ടാ­കാൻ ഇട­യി­ല്ല. എതി­രാ­ളി­യെ ലക്ഷ്യ­മി­ട്ടു അവ­രെ വർ­ഗ്ഗ ശത്രു­വും, പാ­ർ­ട്ടി ശത്രു­വു­മാ­ക്കി മു­ദ്ര­കു­ത്തി അക്ര­മി­ക്കാ­നും, അതി­നു താ­ത്വി­ക­മായ നി­ർ­വ­ച­നം നൽ­കി പ്ര­ച­രി­പ്പി­ക്കാ­നും സി­.­പി­.എ­മ്മി­നു­ള്ള കഴി­വു കഴി­ച്ചി­ട്ടേ മറ്റാ­ർ­ക്കു­മു­ള്ളൂ­... അതു­കൊ­ണ്ട് തന്നെ സി­.­പി­.എ­മ്മി­ന്റെ പ്ര­തി­ക­ര­ണ­ങ്ങ­ളിൽ അസ്വാ­ഭാ­വി­ക­മാ­യി ഒന്നും തന്നെ കാ­ണാൻ സാ­ധി­ക്കി­ല്ല.

image

തീവ്രവാദികളാക്കപ്പെടുന്ന സമുദായം

­പി­റ­വം ഉ­പ­തെ­ര­ഞ്ഞെ­ടു­പ്പ് കഴി­ഞ്ഞ­തോ­ടെ ഉ­മ്മന്‍ ചാ­ണ്ടി­ സര്‍­ക്കാ­രി­ന്റെ ഭരണ നട­പ­ടി­കള്‍ കൂ­ടു­തല്‍ ശ്ര­ദ്ധേ­യ­മാ­കു­ക­യാ­ണ്. സോ­ഷ്യല്‍ നെ­റ്റു­വര്‍­ക്‍ സൈ­റ്റു­ക­ളില്‍ പറ­ന്നു നട­ന്ന ഒരു വി­ശേ­ഷ­നം കടെ­മെ­ടു­ത്തല്‍ പി­റ­വ­ത്തെ മക­ളു­ടെ വി­വാ­ഹം കഴി­യാ­നാ­യി കാ­ത്തി­രി­ക്കു­ക­യാ­യി­രു­ന്നു ഉമ്മന്‍ ചാ­ണ്ടി. ­പി­റ­വം­ തെ­ര­ഞ്ഞെ­ടു­പ്പെ­ന്ന മക­ളു­ടെ കല്യാ­ണം കഴി­ഞ്ഞു. ഇനി ജന­ത്തെ ഭയ­ക്കേ­ണ്ട­തി­ല്ല, ബഹു­മാ­നി­ക്കേ­ണ്ട­തു­മി­ല്ല.

image

മരണം ബാക്കിയാക്കുന്ന ചോദ്യങ്ങള്‍... അനുസ്മരണങ്ങളും!

­മ­രി­ക്കു­ന്ന­തി­നു മു­മ്പ് തന്റെ വക ഒര­മ്പു കൂ­ടി പി­ണ­റാ­യി വി­ജ­യ­ന്റെ നെ­ഞ്ചി­ലി­രി­ക്ക­ട്ടെ എന്ന ക്രൂ­ര­മായ ശാ­ഠ്യം എന്തി­നാ­യി­രു­ന്നു­വെ­ന്ന് ഇനി ആരോ­ടാ­ണു സഖാ­വേ, ഞങ്ങള്‍ ചോ­ദി­ക്കേ­ണ്ട­ത്? ­മ­ര­ണം­ ആസ­ന്ന­മാ­ണെ­ന്ന­റി­യു­മ്പോള്‍ ശത്രു­ക്ക­ളോ­ടു പോ­ലും ക്ഷ­മി­ക്കു­ന്ന­വ­രാ­ണ­ല്ലോ സാ­ധാ­രണ മനു­ഷ്യര്‍. അങ്ങാ­ക­ട്ടെ, അസാ­ധാ­ര­ണ­മായ സദ്ഗുണ വി­ശേ­ഷ­ങ്ങള്‍­ക്കു­ട­മ­യും. നന്മ­യു­ടെ പൂ­മ­ര­വും മാ­ന­വി­ക­ത­യു­ടെ ചെ­മ്പ­ക­വും കാ­രു­ണ്യ­ത്തി­ന്റെ കട­മ്പു­മ­ര­വു­മാ­യി വാ­ഴ്ത്ത­പ്പെ­ടു­ന്ന അങ്ങേ­യ്ക്ക് പി­ണ­റാ­യി വി­ജ­യ­നോ­ട് പൊ­റു­ക്കാ­മാ­യി­രു­ന്നി­ല്ലേ?

image
page-adv-space-img
feedback