ദേശാന്തരം

സൂസന്‍ നഥാന്റെ വിസപ്രശ്നങ്ങളും അദര്‍ ബുക്സും

ഈ­യ­ടു­ത്ത് ഒരു യാ­ത്ര­യ്ക്കി­ട­യി­ലാ­ണ് ടൈം­സ് ഓഫ് ഇന്ത്യ പത്ര­ത്തില്‍ “Lost in translation; Author to be deported” എന്നൊ­രു വാര്‍­ത്ത കാ­ണാ­നി­ട­യാ­യ­ത്.

image

അറബ് വസന്തത്തെ തല്ലിക്കൊഴിക്കരുത്

­ര­ണ്ടാം ലോ­ക­മ­ഹാ­യു­ദ്ധാ­ന­ന്ത­ര­മു­ള്ള അറ­ബ് മു­സ്ളീം രാ­ജ്യ­ങ്ങ­ളു­ടെ ചരി­ത്ര­ത്തി­ലെ നിര്‍­ണ്ണാ­യ­ക­ഘ­ട്ട­മാ­ണ് 2011. കോ­ള­നി­വാ­ഴ്ച­ക്ക് ശേ­ഷം പശ്ചി­മേ­ഷ്യന്‍ - ഉത്ത­രാ­ഫ്രി­ക്കന്‍ രാ­ഷ്ട്ര­ങ്ങള്‍ സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ പു­തിയ പു­ല­രി­യി­ലേ­ക്ക­ല്ല പ്ര­യാ­ണം ചെ­യ്ത­ത്, മറി­ച്ച് മേ­ഖ­ല­യില്‍ പു­തു­താ­യി ഉദ­യം ചെ­യ്ത സ്വേ­ഛാ­ധി­പ­തി­കള്‍ ആ നാ­ടു­ക­ളെ സ്വ­കാ­ര്യ­സ്വ­ത്തു­പോ­ലെ തങ്ങ­ളു­ടെ സമ്പൂര്‍­ണ്ണ വരു­തി­യി­ലാ­ക്കു­ക­യാ­യി­രു­ന്നു. സ്വാ­ത­ന്ത്ര്യ­വും ജനാ­ധി­പ­ത്യ­വും പ്ര­തീ­ക്ഷി­ച്ച അറ­ബ് ജനത വീ­ണ്ടും അടി­മ­ക­ളാ­ക്ക­പ്പെ­ട്ടു.

image

സദ്ദാമിനെ തൂക്കിക്കൊന്നിട്ട് ഇന്ന് അഞ്ചാം വാര്‍ഷികം

ഇ­റാ­ക്ക് എന്ന പര­മാ­ധി­കാ­ര­രാ­ഷ്ട്ര­ത്തി­നു മേല്‍ നി­ല­നി­ല്ക്കാ­ത്ത ആരോ­പ­ണ­ങ്ങ­ളു­മാ­യി കട­ന്നു­ക­യ­റി, ആ രാ­ജ്യ­ത്തി­ന്റെ തല­വ­നാ­യി­രു­ന്ന സദ്ദാം ഹു­സൈ­നെ അമേ­രി­ക്കന്‍ സൈ­ന്യം അക്ര­മ­പ­ര­മാ­യി പി­ടി­കൂ­ടി തൂ­ക്കി­ക്കൊ­ന്ന ചരി­ത്ര­ത്തി­ലെ കറു­ത്ത മു­ഹൂര്‍­ത്ത­ത്തി­ന് ഇന്ന് അഞ്ചാം വാര്‍­ഷി­കം­.

image

ഇറാക്കില്‍ അമേരിക്ക കൊടിപ്പടം താഴ്‌ത്തി

ഒ­മ്പ­ത് വര്‍­ഷ­ത്തി­നു ശേ­ഷം ഇറാ­ഖില്‍ അമേ­രി­ക്കന്‍ കൊ­ടി­ക്ക് ഇറ­ക്കം. ഇറാ­ഖ് അധി­നി­വേ­ശ­ത്തി­ന് അവ­സാ­നം കു­റി­ച്ച് ഇന്ന­ലെ അമേ­രി­ക്കന്‍ സൈ­ന്യം ­ബാ­ഗ്ദാ­ദ് നഗ­ര­ത്തി­ലെ യു­.എ­സ്. പതാക ഔപ­ചാ­രി­ക­മാ­യി താ­ഴ്ത്തി­യ­തോ­ടെ­യാ­ണ് ആധു­നി­കാ­ന്ത­ര­യു­ഗ­ത്തി­ലെ ഏറ്റ­വും വി­വാ­ദ­ഭ­രി­ത­മായ അധി­നി­വേ­ശ­ത്തി­ന് അന്ത്യ­മാ­യ­ത്.

image

സാം വാൾട്ടന്റെ യൂജിയൻ തൊഴുത്ത് – വാൾമാർട്ട്!

­തോ­മ­സ് എഡി­സന്‍ തൊ­ട്ട് സ്റ്റീ­വ് ജോ­ബ്സ് വരെ­യു­ള്ള അമേ­രി­ക്കന്‍ പ്ര­ശ­സ്ത­രു­ടെ പട്ടി­ക­യില്‍ എന്തെ­ങ്കി­ലും സ്വ­ന്ത­മാ­യി കണ്ടു­പി­ടി­ച്ച് മാര്‍­ക്ക­റ്റില്‍ ഇറ­ക്കി വി­പ്ല­വ­ക­ര­മായ വി­ജ­യം വരി­ച്ച­തി­ന്റെ കഥ­യു­ണ്ട്. ­സാം വാള്‍­ട്ടണ്‍ ഒന്നും പു­തു­താ­യി കണ്ടു­പി­ടി­ച്ചി­ട്ടു­മി­ല്ല വി­പ്ല­വ­ക­ര­മായ മാ­റ്റ­ങ്ങള്‍­ക്ക് അവ­കാ­ശി­യു­മ­ല്ല; എന്നാല്‍ തന്റെ എതി­രാ­ളി­യു­ടെ കണ്ടു­പി­ടു­ത്ത­ങ്ങള്‍ തന്റെ കട­യില്‍ കോ­പ്പി­അ­ടി­ക്കു­ന്ന­തി­ന് കു­പ്ര­സി­ദ്ധ­നാ­ണ്!

image

മുംബൈ ആക്രമണം: പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് കൃഷ്ണ

2008­ലെ ­മും­ബൈ ഭീ­ക­രാ­ക്ര­മ­ണം ആസൂ­ത്ര­ണം ചെ­യ്ത­വ­രെ എത്ര­യും പെ­ട്ടെ­ന്ന് നി­യ­മ­ത്തി­ന്റെ മു­ന്നില്‍ കൊ­ണ്ടു­വ­ര­ണ­മെ­ന്ന് പാ­ക്കി­സ്ഥാ­നോ­ട് ഇ­ന്ത്യ. ഇന്ത്യന്‍ വി­ദേ­ശ­കാ­ര്യ­മ­ന്ത്രി എസ്എം കൃ­ഷ്ണ­യാ­ണ് ഇക്കാ­ര്യം കര്‍­ക്ക­ശ­മാ­യി ആവ­ശ്യ­പ്പെ­ട്ട­ത്.

image

ശ്രീലങ്കന്‍ സര്‍ക്കാര്‍ അവസാനം സമ്മതിക്കുന്നു: വംശീയയുദ്ധത്തില്‍ സാധാരണക്കാരും മരിച്ചിട്ടുണ്ടാവാം

­പു­ലി­കള്‍­ക്കെ­തി­രായ വം­ശീ­യ­യു­ദ്ധ­ത്തില്‍ മനു­ഷ്യാ­വ­കാ­ശ­ലം­ഘ­നം നട­ന്നി­ട്ടി­ല്ല എന്ന സ്ഥി­രം പല്ല­വി­യില്‍ നി­ന്ന്‌ ­ശ്രീ­ല­ങ്കന്‍ സര്‍­ക്കാര്‍ പി­ന്മാ­റു­ന്നു. യു­ദ്ധ­ത്തോ­ട­ടു­പ്പി­ച്ചു­ണ്ടായ നി­ര­വ­ധി പ്ര­യാ­സ­ങ്ങ­ളില്‍ സാ­ധാ­ര­ണ­ക്കാ­രും ഉള്‍­പ്പെ­ട്ടി­ട്ടു­ണ്ടാ­വാ­മെ­ന്ന നി­ല­പാ­ടി­ലേ­യ്‌­ക്ക്‌ സര്‍­ക്കാര്‍ എത്തു­ന്ന­തി­ന്റെ സൂ­ചന പ്ര­തി­രോ­ധ­സെ­ക്ര­ട്ട­റി നല്‍­കി.

image

ഈജിപ്തില്‍ പ്രക്ഷോഭം പടരുന്നു

ഈ­ജി­പ്തി­ലെ സൈ­നി­ക­ഭ­ര­ണ­കൂ­ട­ത്തി­നെ­തി­രെ നട­ക്കു­ന്ന ജന­കീയ ­പ്ര­ക്ഷോ­ഭം­ കൂ­ടു­തല്‍ നഗ­ര­ങ്ങ­ളി­ലേ­ക്കു വ്യാ­പി­ക്കു­ന്നു. പ്ര­ക്ഷോ­ഭ­ത്തില്‍ മര­ണം വരി­ച്ച­വ­രു­ടെ എണ്ണം 36 ആയി. ആയി­ര­ത്തില്‍­പ്പ­രം പേര്‍­ക്ക് വെ­ടി­വെ­പ്പി­ലും മറ്റും പരി­ക്കേ­റ്റി­ട്ടു­ണ്ട്. മൂ­ന്നു­പ­തി­റ്റാ­ണ്ടു കാ­ല­ത്തെ ഏക­ധി­പ­ത്യ­ഭ­ര­ണം അവ­സാ­നി­പ്പി­ച്ച ജന­കീ­യ­പ്ര­ക്ഷോ­ഭ­ത്തി­ന്റെ തു­ടര്‍­ച്ച­യാ­ണി­ത്.

image

മന്‍മോഹന്‍ സിംഗ് ഒബാമയെ സന്ദര്‍ശിച്ചു

­പ്ര­ധാ­ന­മ­ന്ത്രി ഡോ. മന്‍­മോ­ഹന്‍­സി­ങ്ങും യു­.എ­സ്. ­പ്ര­സി­ഡ­ന്റ് ബറാ­ക്ക് ഒബാ­മ­യും തമ്മില്‍ കൂ­ടി­ക്കാ­ഴ്ച നട­ന്നു. ആസി­യന്‍ സമ്മേ­ള­നം നട­ക്കു­ന്ന ബാ­ലി­യില്‍ വച്ചാ­ണ് ലോ­ക­ത്തെ ഏറ്റ­വും വലിയ ജനാ­ധി­പ­ത്യ­രാ­ഷ്ട്ര­ങ്ങ­ളായ അമേ­രി­ക്ക­യു­ടെ­യും ഇന്ത്യ­യു­ടെ­യും തല­വ­ന്മാര്‍ തമ്മില്‍ കൂ­ടി­ക്കാ­ഴ്ച നട­ന്ന­ത്.  ഒരു വര്‍­ഷം മുന്‍­പ് ഇന്ത്യന്‍ സന്ദര്‍­ശ­നം നട­ത്തിയ വേ­ള­യി­ലാ­ണ് ഇതി­നു­മുന്‍­പ് ഇരു­വ­രും കൂ­ടി­ക്ക­ണ്ടി­രു­ന്ന­ത്.

image

കലാമിനെ ദേഹപരിശോധന നടത്തിയതിന് അമേരിക്കന്‍ മാപ്പ്

ഇ­ന്ത്യ­യു­ടെ മുന്‍­രാ­ഷ്ട്ര­പ­തി അബ്ദുള്‍ കലാ­മി­നെ അമേ­രി­ക്ക­യില്‍ വെ­ച്ച് വി­മാ­ന­ത്താ­വ­ള­ത്തി­ലെ സു­ര­ക്ഷാ ഉദ്യോ­ഗ­സ്ഥര്‍ ­ദേ­ഹ­പ­രി­ശോ­ധ­ന നട­ത്തിയ സം­ഭ­വം വി­വാ­ദ­മാ­കു­ക­യും ഇന്ത്യ കടു­ത്ത പ്ര­തി­ഷേ­ധം അറി­യി­ക്കു­ക­യും ചെ­യ്ത സാ­ഹ­ച­ര്യ­ത്തില്‍ അമേ­രി­ക്ക­യു­ടെ മാ­പ്പ­പേ­ക്ഷ. ഇന്ത്യ­യോ­ടും കലാ­മി­നോ­ടു വ്യ­ക്തി­പ­ര­മാ­യും മാ­പ്പു ചോ­ദി­ച്ചി­ട്ടു­ണ്ട്. സം­ഭ­വ­ത്തെ വി­വാ­ദ­മാ­ക്കാ­നി­ല്ലെ­ന്നും തന്നെ പരി­ശോ­ധന നട­ത്തി­യ­തില്‍ വ്യ­ക്തി­പ­ര­മാ­യി അപ­മാ­ന­ബോ­ധം അനു­ഭ­വി­ക്കു­ന്നി­ല്ലെ­ന്നു­മാ­ണ് കലാ­മി­ന്റെ പ്ര­തി­ക­ര­ണം­.

image
page-adv-space-img
feedback