ദേശാന്തരം

വോട്ടവകാശമല്ല, പ്രവാസിക്കു വേണ്ടത് ജനപ്രതിനിധികളെ

“­വ­രു­വാ­നാ­രു­മി­ല്ല­പോ­കാ­നും­
ഒ­റ്റ­യ്ക്ക് ഒറ്റ­യ്ക്ക് ഒറ്റ­യ്ക്ക്
­സ­ഹി­ക്ക­ണം ഭൂ­മി­തന്‍ ചൂ­ടും ചൂ­രും­”

­കു­ഴൂർ വി­ത്സൺ

­ലോ­ക­ത്തി­ലെ ഏറ്റ­വും വലിയ പാ­ർ­ല­മെ­ന്റ­റി ജനാ­ധി­പ­ത്യ സമ്പ്ര­ദാ­യ­മു­ള്ള രാ­ജ്യ­മാ­ണ് ഇന്ന് ഇന്ത്യ. ഇന്ത്യൻ ജനാ­ധി­പ­ത്യ­ത്തി­ന്റെ ആന്ത­രി­ക­മായ എല്ലാ കു­റ­വു­ക­ളെ­യും ഉൾ­ക്കൊ­ണ്ടാ­ലും അത് വള­രെ വലു­തും കട­ന്നു­പോ­യ50-60 വർ­ഷ­ങ്ങൾ കൊ­ണ്ട് വളർ­ന്ന് ശക്ത­മാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന­തു­മാ­ണ്. ജന­ങ്ങൾ­ക്ക് ജനാ­ധി­പ­ത്യ­ത്തിൽ അടി­യു­റ­ച്ച വി­ശ്വാ­സ­മു­ണ്ട്. ഭര­ണ­കൂ­ട­ങ്ങൾ തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ടു­ന്ന­തും ഇല്ലാ­താ­കു­ന്ന­തു­മൊ­ക്കെ ഇന്ത്യൻ ജനാ­ധി­പ­ത്യ­ത്തിൽ നി­ത്യ­കാ­ഴ്ച­ക­ളാ­ണ്. ഒരു ശക്ത­മായ തി­ര­ഞ്ഞെ­ടു­പ്പു കമ്മീ­ഷ­നും, അവർ തയ്യാ­റാ­ക്കു­ന്ന വോ­ട്ടർ­പ­ട്ടി­ക­യും ഇന്ത്യൻ ജനാ­ധി­പ­ത്യ­ത്തി­ന്റെ അടി­സ്ഥാ­ന­ങ്ങൾ ആണ് ഇന്ന്. ഈ വോ­ട്ടർ പട്ടി­ക­യിൽ ഇല്ലാ­തെ പോ­കു­ന്ന ഏതാ­ണ്ട് 4.5 മി­ല്യൺ വരു­ന്ന ഇന്ത്യൻ ജന­ത­യു­ടെ ജനാ­ധി­പ­ത്യാ­വ­കാ­ശ­ങ്ങൾ എങ്ങ­നെ ­പു­നഃ­­സ്ഥാ­പി­ക്കാം എന്ന­താ­ണ് ഇവി­ടെ വി­ഷ­യം­.

image

ഒലിച്ചുപോകാവുന്ന നിക്ഷേപം പെന്‍ഷനാവുന്നതെങ്ങനെ?

­പ­ങ്കാ­ളി­ത്ത ­പെന്‍­ഷന്‍ പദ്ധ­തി നട­പ്പാ­ക്കു­ന്ന­തി­നെ­തി­രെ കേ­ര­ള­ത്തി­ലെ ­സര്‍­ക്കാര്‍ ജീ­വ­ന­ക്കാര്‍ നട­ത്തിയ ­സ­മ­രം­ പിന്‍­വ­ലി­ച്ചെ­ങ്കി­ലും അതി­നാ­ധാ­ര­മായ വി­ഷ­യം സജീവ ചര്‍­ച്ച­യില്‍ നില്‍­ക്കു­ന്നു. സാ­മൂ­ഹി­ക­സു­ര­ക്ഷി­ത­ത്വം എന്ന ലക്ഷ്യം നേ­ട­ണ­മെ­ങ്കില്‍ എല്ലാ­വര്‍­ക്കും പെന്‍­ഷന്‍ നല്‍­കേ­ണം എന്നി­രി­ക്കെ സമ­ര­ങ്ങ­ളി­ലൂ­ടെ പെന്‍­ഷന്‍ അവ­കാ­ശം നേ­ടി­യെ­ടു­ത്ത സര്‍­ക്കാര്‍ ജീ­വ­ന­ക്കാര്‍ എന്തോ അരു­താ­ത്ത­തു് പറ്റു­ന്നു­വെ­ന്നും അവര്‍­ക്കു് സ്റ്റാ­റ്റ്യൂ­ട്ട­റി പെന്‍­ഷ­ന്റെ ആവ­ശ്യ­മി­ല്ലെ­ന്നു­മു­ള്ള അസൂ­യ­യില്‍ പൊ­തി­ഞ്ഞ നി­ല­പാ­ടാ­ണു് സര്‍­ക്കാര്‍ സര്‍­വ്വീ­സി­നു പു­റ­ത്തു­ള്ള, വരു­മാ­ന­മു­ള്ള­വ­രും അല്ലാ­ത്ത­വ­രു­മായ അന­വ­ധി­യാ­ളു­കള്‍ കൈ­ക്കൊ­ണ്ട­തു­്. ഇത്ത­ര­മൊ­രു അഭി­പ്രായ രൂ­പീ­ക­ര­ണ­ത്തില്‍ വര്‍­ത്ത­മാ­ന­പ­ത്ര­ങ്ങള്‍ വഹി­ച്ച പങ്കു ചെ­റു­ത­ല്ല.

image

ഇസ്രായേലേ, സ്വസ്തി; ഭീതി നിന്നോടുകൂടെ

ഇ­തു പോ­ലെ ഒരു അമേ­രി­ക്കന്‍ പ്ര­സി­ഡ­ന്റ് തെ­ര­ഞ്ഞെ­ടു­പ്പു കഴി­ഞ്ഞ് പു­തിയ പ്ര­സി­ഡ­ന്റി­ന്റെ സ്ഥാ­നാ­രോ­ഹ­ണ­ത്തി­നാ­യി ലോ­കം മു­ഴു­വന്‍ കാ­ത്തി­രി­ക്കു­ന്ന വേ­ള­യി­ലാ­ണ് ഇതി­നു മുന്‍­പ് ഇസ്ര­യേല്‍ ഗാ­സ­യെ ആക്ര­മി­ക്കു­ന്ന­ത്. 2008 ഡി­സം­ബര്‍ - 2009 ജനു­വ­രി കാ­ല­ത്തെ ആ യു­ദ്ധ­ത്തില്‍ ഇസ്ര­യേ­ലി പട്ടാ­ളം ചെ­യ്തു കൂ­ട്ടിയ മനു­ഷ്യാ­വ­കാശ ലം­ഘ­ന­ങ്ങ­ളു­ടേ­യും, കെ­ടു­തി­ക­ളു­ടേ­യും വി­ശ­ദ­വും ആധി­കാ­രി­ക­വു­മായ റി­പോര്‍­ട്ട് പി­ന്നീ­ട് ഐക്യ­രാ­ഷ്ട്ര സഭ­യു­ടെ ഗോള്‍­ഡ്സ്റ്റോണ്‍ കമ്മി­ഷന്‍ തന്നെ പു­റ­ത്തു വി­ടു­ക­യു­ണ്ടാ­യി; അതി­ന്മേല്‍ പതി­വു പോ­ലെ ഉത്ത­ര­വാ­ദി­ത്വ­പ്പെ­ട്ട ഇട­ങ്ങ­ളില്‍ ഗൗ­ര­വ­മായ ചര്‍­ച്ച­ക­ളോ, നട­പ­ടി­ക­ളോ ഒന്നും തന്നെ ഉണ്ടാ­യി­ല്ലെ­ങ്കി­ലും. ആയി­ര­ത്തി­യ­ഞ്ഞൂ­റോ­ളം പല­സ്തീന്‍­കാര്‍ കൊ­ല്ല­പ്പെ­ട്ട 'ഓ­പ­റേ­ഷന്‍ കാ­സ്റ്റ് ലീ­ഡി­'­ന്റെ സമ­യ­ത്ത് അന്ന­ത്തെ പ്ര­സി­ഡ­ന്റ്-ഇല­ക്റ്റ് ബറാ­ക് ഒബാമ ഇസ്ര­യേ­ലി­നെ­തി­രെ ഒന്നു ശബ്ദ­മു­യര്‍­ത്തുക പോ­ലു­മു­ണ്ടാ­യി­ല്ല. ഇന്ന്, ഒബാമ പ്ര­സി­ഡ­ന്റാ­യി വീ­ണ്ടും തെ­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട് രണ്ടാം­ഘ­ട്ട അഭി­ഷേ­ക­ത്തി­നാ­യി കാ­ത്തി­രി­ക്കു­ന്ന സമ­യ­ത്തു തന്നെ ഇസ്ര­യേല്‍ ഒരി­ക്കല്‍ കൂ­ടി ഗാ­സ­യെ ആക്ര­മി­ക്കു­ന്ന­ത് യാ­ദൃ­ശ്ചി­ക­ത­യാ­വാന്‍ തര­മി­ല്ല.

image

യൂറോപ്പിനെ പിടികൂടിയ ആ പഴയ ഭൂതം

­ഡാ­നി ബോ­യ്ല്‍ സം­വി­ധാ­നം ചെ­യ്ത ഒ­ളി­മ്പി­ക്സ് ഉദ്ഘാ­ടന പ്രോ­ഗ്രാം പൊ­തു­വേ ആകര്‍­ഷ­ക­മാ­യി­രു­ന്നു എന്നാ­ണു ലോ­കാ­ഭി­പ്രാ­യം. ഇന്‍­ക്ലൂ­സീ­വ് എന്ന് പറ­യാ­വു­ന്ന ഒരു മന­സ് അതി­നു പി­ന്നി­ലു­ണ്ടാ­യി­രു­ന്നു എന്ന് സമ്മ­തി­ക്ക­ണം. ഇത് പക്ഷെ ഒളി­മ്പി­ക്സ് പോ­ലൊ­രു കച്ച­വട മാ­മാ­ങ്ക­ത്തി­ന്റെ പോ­പ്പു­ലര്‍ മു­ഖാ­വ­ര­ണം മാ­ത്ര­മാ­യി­രു­ന്നു എന്ന­ത് നമു­ക്ക് ഒര­ല്പം മറ­ക്കാം. സാ­ധാ­ര­ണ­ക്കാ­രെ­യും തൊ­ഴി­ലാ­ളി­ക­ളെ­യും നേ­ഴ്സിം­ഗ്/ആ­ശു­പ­ത്രി ജീ­വ­ന­ക്കാ­രെ­യു­മൊ­ക്കെ ഉള്‍­പ്പെ­ടു­ത്തിയ ഈ പരി­പാ­ടി­യെ­ക്കു­റി­ച്ചു­ള്ള താ­ഴെ കൊ­ടു­ക്കു­ന്ന അഭി­പ്രാ­യ­ങ്ങള്‍ ശ്ര­ദ്ധേ­യ­മാ­ണ്.

image
feedback