ദേശീയം

യുദ്ധക്കൊതിയരുടെ ശ്രദ്ധയ്ക്ക്

ഒ­ടു­വില്‍ പ്ര­ധാന മന്ത്രി­യും സം­സാ­രി­ച്ചി­രി­ക്കു­ന്നു. അതിര്‍­ത്തി സം­ഘര്‍­ഷ­ത്തി­നി­ടെ രണ്ടു ഇന്ത്യന്‍ പട്ടാ­ള­ക്കാര്‍ കൊ­ല്ല­പ്പെ­ട്ട് സ്ഥി­തി­ഗ­തി­കള്‍ വഷ­ളാ­യി ഒരാ­ഴ്ച­യ്ക്കു ശേ­ഷം ഇനി പാ­ക്കി­സ്ഥാ­നു­മാ­യി കാ­ര്യ­ങ്ങള്‍ പഴയ പടി തു­ട­രാ­നാ­വി­ല്ലെ­ന്നാ­ണ് പ്ര­ധാ­ന­മ­ന്ത്രി മന്‍‌­മോ­ഹന്‍ സിം­ഗ് ദി­ല്ലി­യില്‍ വച്ച് ജനു­വ­രി 15­ന് പറ­ഞ്ഞ­ത്. ഇതോ­ടെ താ­ത്കാ­ലി­ക­മാ­യെ­ങ്കി­ലും ഇന്ത്യാ-പാ­ക് ബന്ധ­ത്തി­ന് വരും­നാ­ളു­ക­ളില്‍ കാ­ര്യ­മായ ക്ഷ­ത­മേല്‍­ക്കു­മെ­ന്നു­റ­പ്പാ­യി. കഴി­ഞ്ഞ സെ­പ്തം­ബ­റില്‍ പാ­ക്കി­സ്ഥാ­നു­മാ­യി ഒപ്പു വച്ച വീസ കരാര്‍ നട­പ്പില്‍ വരു­ത്തു­ന്ന­ത് ഇ­ന്ത്യ വൈ­കി­ക്കു­ന്ന­തും, ഇന്ത്യ­യി­ലേ­ക്കെ­ത്തിയ ­പാ­ക്കി­സ്ഥാന്‍ ഹോ­ക്കി കളി­ക്കാ­രെ കളി­ക്കാ­ന­നു­വ­ദി­ക്കാ­തെ തി­രി­ച്ച­യ­ച്ച­തും ഇതി­നോ­ടു ചേര്‍­ത്തു വാ­യി­ക്കാ­വു­ന്ന­താ­ണ്. ഒപ്പം, വ്യോ­മ­സേ­നാ മേ­ധാ­വി­യും, കര­സേ­നാ മേ­ധാ­വി­യും, ഉത്ത­ര­മേ­ഖല ജന­റ­ലു­മുള്‍­പ്പെ­ടെ­യു­ള്ള സൈ­നിക നേ­താ­ക്ക­ളു­ടെ യു­ദ്ധ­വെ­റി നി­റ­ഞ്ഞ പ്ര­സ്താ­വ­ന­ക­ളും, ഒരു തല­ക്കു പക­രം പത്തു പാ­ക്കി­സ്ഥാ­നി തല­കള്‍ കൊ­ണ്ടു വര­ണ­മെ­ന്ന പ്ര­തി­പ­ക്ഷ­നേ­താ­വി­ന്റെ ആവ­ശ്യ­വും കൂ­ടെ­യാ­യ­പ്പോള്‍ ചി­ത്രം പൂര്‍­ണ­മാ­യി.

image

ലൈംഗിക വധശിക്ഷയില്‍ ഇന്ത്യ അഭിരമിക്കുമ്പോള്‍

­ക­ഴി­ഞ്ഞ കു­റേ ദി­വ­സ­ങ്ങ­ളാ­യി ഈ പോര്‍­ട്ടല്‍ നി­ശ­ബ്ദ­മാ­യി­രു­ന്നു. ഈ ലേ­ഖ­ക­ന്റെ ഒരു സ്വ­കാ­ര്യ­ദു­ര­ന്ത­മാ­ണു് ആ അവ­സ്ഥ­യു­ണ്ടാ­ക്കി­യ­തു­്. എഡി­റ്റര്‍ എന്ന നി­ല­യില്‍ മറ്റ് സം­വി­ധാ­ന­ങ്ങ­ളൊ­രു­ക്കാന്‍ കഴി­യാ­തെ വന്ന­തു് വ്യ­ക്തി­പ­ര­മായ പരാ­ജ­യം­കൂ­ടി­യാ­ണു­്.  വാ­യ­ന­ക്കാ­രോ­ടു് മാ­പ്പ്. ഡി­സം­ബര്‍ നാ­ലി­നു ശേ­ഷം ഇതേ­വ­രെ ഞാന്‍ ഒന്നും എഴു­തി­യി­ട്ടി­ല്ല. യാ­തൊ­ന്നും വാ­യി­ച്ച­തു­മി­ല്ല. പു­റം­ലോ­ക­ത്തു് എന്തൊ­ക്കെ സം­ഭ­വി­ച്ചു­വെ­ന്നോ ആരെ­ല്ലാം എന്തെ­ല്ലാം പറ­ഞ്ഞു­വെ­ന്നോ സോ­ഷ്യല്‍ നെ­റ്റ്‌­വര്‍­ക്കു­ക­ളി­ലെ പു­തിയ ചര്‍­ച്ച­ക­ളെ­ന്തി­നെ­ക്കു­റി­ച്ചാ­ണെ­ന്നോ നോ­ക്കി­യി­ല്ല. ചു­റ്റു­മു­ള്ള വാര്‍­ത്ത­ക­ള­ധി­കം അറി­ഞ്ഞ­തു­മി­ല്ല. പത്ര­ങ്ങ­ളൊ­ന്നും വാ­യി­ക്കു­ന്നു­ണ്ടാ­യി­രു­ന്നി­ല്ല. സങ്ക­ടം പൊ­തി­യു­മ്പോ­ഴും എവി­ടെ­യോ എന്റെ ­രാ­ഷ്ട്രീ­യം­ എന്നെ തി­രി­ച്ചു­വി­ളി­ക്കു­ന്നു. അതു­കൊ­ണ്ടു­മാ­ത്രം ഈ കു­റി­പ്പു­്.

image

വധശിക്ഷയെക്കുറിച്ച് ചില വിചാരങ്ങള്‍

­മും­ബൈ ഭീ­ക­രാ­ക്ര­മ­ണ­ക്കേ­സി­ലെ പ്ര­തി അ­ജ്മല്‍ കസ­ബ് തൂ­ക്കി­ലേ­റ്റ­പ്പെ­ട്ടു. ഈ പശ്ചാ­ത്ത­ല­ത്തില്‍ ദേ­ശാ­ഭി­മാ­ന­പ്ര­ചോ­ദി­ത­മായ അഭി­പ്രാ­യ­പ്ര­ക­ട­ന­ങ്ങ­ളു­ടെ കു­ത്തൊ­ഴു­ക്കാ­ണ് സോ­ഷ്യല്‍ നെ­റ്റ്‌­വര്‍­ക്കു­ക­ളില്‍. അതി­നി­ട­യി­ലും ­വ­ധ­ശി­ക്ഷ എന്ന പ്രാ­കൃത ശി­ക്ഷാ­ക്ര­മ­ത്തോ­ടു വി­യോ­ജി­ക്കു­ന്ന­തും ബാല്‍ താ­ക്ക­റെ­യു­ടെ മര­ണ­ത്തോ­ട് മാ­ദ്ധ്യ­മ­ങ്ങ­ളും ഭര­ണ­കൂ­ട­വും പു­ലര്‍­ത്തിയ സമീ­പ­ന­വു­മാ­യി താ­ര­ത­മ്യ­പ്പെ­ടു­ത്തു­ന്ന­തു­മായ പ്ര­സ്താ­വ­ന­ക­ളും കാ­ണാം. ഒരു­പ­ക്ഷെ ദേ­ശീ­യ­താ­പ്ര­ള­യ­ത്തില്‍ മു­ങ്ങി­പ്പോ­യേ­ക്കാ­വു­ന്ന അത്ത­രം ശബ്ദ­ങ്ങ­ളില്‍ ചി­ല­തി­നെ കൂ­ടു­തല്‍ കാ­ല­ത്തേ­ക്കാ­യി അട­യാ­ള­പ്പെ­ടു­ത്താ­നു­ള്ള ശ്ര­മ­മാ­ണ്, ഈ curation. വി­വിധ ഫേ­സ്ബു­ക്‍ ഹാന്‍­ഡി­ലു­ക­ളു­ടേ­താ­യി ഇന്നു കണ്ട വി­ല­യി­രു­ത്ത­ലു­ക­ളു­ടെ ശേ­ഖ­രം. ശ്ര­ദ്ധ­യില്‍ പെ­ടു­ന്ന മു­റ­യ്ക്കു് കൂ­ടു­തല്‍ ചേര്‍­ക്കു­ന്ന­താ­യി­രി­ക്കും.

image

ഇന്ത്യന്‍ ഐടി നിയമം ലംഘിക്കാതെ എങ്ങനെ ഒരു ബ്ലോഗ് പോസ്റ്റ് എഴുതാം

 

 

 

 

 

[blurb:1:right]

 

 

 

 

 

 

 

 

 

 

 

 

 

 

 

[blurb:2:left]

 

 

 

 

 

 

 

 

 

 

 

 

Country: 
Default Home Page
UK Home Page
image

കൂടംകുളം: മാദ്ധ്യമകാപട്യത്തിന്റെ പുതിയമുഖം

­വേ­ട്ട­ക്കാ­ര­നൊ­പ്പം ഓടു­ക­യും മു­യ­ലി­ന്റെ ദൈ­ന്യാ­വ­സ്ഥ­യില്‍ സഹ­ത­പി­ക്കു­ക­യും ചെ­യ്യു­ന്ന­ത് വള­രെ പഴ­ക്കം­ചെ­ന്ന ഒരു തന്ത്ര­മാ­ണ്. ഈ തന്ത്രം വള­രെ മി­ടു­ക്കോ­ടെ പയ­റ്റു­ന്ന കേ­ര­ള­ത്തി­ലെ വല­തു­പ­ക്ഷ­മാ­ദ്ധ്യ­മ­ങ്ങള്‍ ­കൂ­ടം­കു­ളം­ ആണ­വ­നി­ല­യ­ത്തി­ന്റെ കാ­ര്യ­ത്തി­ലും അത് സമര്‍­ത്ഥ­മാ­യി നട­പ്പി­ലാ­ക്കു­ക­യു­ണ്ടാ­യി. ആണ­വോര്‍­ജ്ജ­ത്തേ­യും അതു­മാ­യി ബന്ധ­പ്പെ­ട്ട രാ­ഷ്ട്രീ­യ­പാര്‍­ട്ടി­ക­ളു­ടെ നയ­ങ്ങ­ളേ­യും ചര്‍­ച്ച ചെ­യ്യു­ന്ന­തി­നേ­ക്കാള്‍ അവര്‍­ക്ക് താ­ത്പ­ര്യ­മു­ണ്ടാ­യി­രു­ന്ന­ത് ഈ വി­ഷ­യ­ത്തില്‍ സി­പി­ഐ­(എം­)­നെ പ്ര­തി­ക്കൂ­ട്ടില്‍ നിര്‍­ത്താ­നാ­യി­രു­ന്നു.

image

അപകടകരമായ ഇരട്ടനീതിനിർവഹണം

2004 മു­ത­ലാ­ണ് പോ­പ്പു­ലർ ഫ്ര­ണ്ട് ഓഫ് ഇന്ത്യ­യു­ടെ കേ­ര­ള­ത്തി­ലെ ആദ്യ രൂ­പ­മായ എൻ­ഡി­എ­ഫി­ന്റെ ആഭി­മു­ഖ്യ­ത്തിൽ സം­സ്ഥാ­ന­ത്ത് സ്വാ­ത­ന്ത്ര്യ ദി­ന­മായ ആഗ­സ്റ്റ് 15­നു ­ഫ്രീ­ഡം­ പരേ­ഡ് സം­ഘ­ടി­പ്പി­ക്കു­ന്ന­തു­്. ‘സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ കാ­വ­ലാ­ളാ­വു­ക’ എന്ന മു­ദ്രാ­വാ­ക്യ­മു­യർ­ത്തി­ക്കൊ­ണ്ടാ­ണ് ­ഫ്രീ­ഡം പരേ­ഡ് നട­ത്താ­റു­ള്ള­ത്. രാ­ജ്യ­ത്തി­ന്റെ ഐക്യ­ത്തി­ലും അഖ­ണ്ഡ­ത­യി­ലും സർ­വോ­പ­രി സ്വാ­ത­ന്ത്ര്യ­ത്തി­ലും വി­ശ്വ­സി­ക്കു­ന്ന മറ്റേ­തൊ­രു പൌ­ര­സം­ഘ­ട­ന­ക­ളെ­യും പോ­ലെ എൻ­ഡി­എ­ഫും സ്വാ­ത­ന്ത്ര്യ ദി­നാ­ഘോ­ഷ­ത്തി­ന്റെ ഭാ­ഗ­മാ­കു­ക­യാ­യി­രു­ന്നു ഇതു­വ­ഴി­.

image

ഗ്യാസ് ദുരന്തദിനങ്ങള്‍

­പാ­ച­ക­വാ­ത­ക­ത്തി­ന്റെ കാ­ര്യ­ത്തില്‍ കേ­ന്ദ്ര­ത്തി­ലെ­യും സം­സ്ഥാ­ന­ങ്ങ­ളി­ലെ­യും മന്ത്രി­സ­ഭ­കള്‍ നി­ഗൂ­ഢ­മാ­യ­തും അനി­ശ്ചി­ത­ത്വം വഴി­ഞ്ഞൊ­ഴു­കു­ന്ന­തു­മായ തീ­രു­മാ­ന­ങ്ങ­ളും തീ­രു­മാ­ന­മാ­റ്റ­ങ്ങ­ളും വരു­ത്തി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണ്. ഗ്യാ­സ് എന്നു­പ­റ­ഞ്ഞാല്‍ ഇതാ­ണു യഥാര്‍­ത്ഥ­ഗ്യാ­സ്. നീ­രാ­വി­യു­ടെ അസ്സല്‍ പു­ക­മ­റ.

image

എഫ്ജി വില്‍സണ്‍ പ്രതിസന്ധിയില്‍ : 750 പേര്‍ക്ക് ജോലി നഷ്ടമാകും

­വ­ട­ക്കന്‍ ഐര്‍­ല­ണ്ടി­ലെ പ്ര­മുഖ തൊ­ഴില്‍­ദാ­യ­ക­രും ഡീ­സല്‍ ജന­റേ­റ്റര്‍ നിര്‍­മ്മാ­താ­ക്ക­ളു­മായ FG വില്‍­സ­നില്‍ നി­ന്നും മല­യാ­ളി­ക­ള­ട­ക്കം 750 തൊ­ളി­ലാ­ളി­ക­ളെ പി­രി­ച്ചു­വി­ടു­ന്നു. ഇത് സം­ബ­ന്ധി­ച്ചു­ള്ള തീ­രു­മാ­നം കമ്പ­നി അധി­കൃ­തര്‍ ഇന്ന് പ്ര­ഖാ­പി­ച്ചു.

image

കാര്‍ട്ടൂണുകള്‍ക്ക് കൈയാമം വീഴുന്ന കാലത്ത്...

­കാര്‍­ട്ടൂ­ണി­സ്റ്റു­ക­ളെ കൈ­യാ­മം വയ്ക്കു­ന്ന­തോ­ടെ ഒരു രാ­ജ്യം അതി­ന്റെ ഭീ­ക­ര­വാ­ദം പര­മ­കാ­ഷ്ഠ­യി­ലെ­ത്തി­ക്കു­ന്നു എന്നു­വേ­ണ­മെ­ങ്കില്‍ പറ­യാം. ഇന്നി­പ്പോള്‍ അഴി­മ­തി­ക്കെ­തി­രെ ­കാര്‍­ട്ടൂണ്‍ വര­ച്ച സ്വ­ത­ന്ത്ര കാര്‍­ട്ടൂ­ണി­സ്റ്റ് അസിം ത്രി­വേ­ദി­യെ ­മും­ബൈ പൊ­ലീ­സ് അറ­സ്റ്റ് ചെ­യ്ത­ത് ഇന്ത്യന്‍ ഭര­ണ­കൂ­ട­ങ്ങ­ളു­ടെ അസ­ഹി­ഷ്ണുത ഏത­റ്റം വരെ­യെ­ത്തി­യി­രി­ക്കു­ന്നു എന്ന­തി­ന് നല്ലൊ­രു തെ­ളി­വാ­യി­ട്ടു­ണ്ട്.

image

ഒരു വധശിക്ഷാഘോഷവും കുറെ ബഹളങ്ങളും

ഇ­ന്ത്യൻ മദ്ധ്യ­വർ­ഗം ആകാം­ക്ഷ­യോ­ടെ ഉറ്റു­നോ­ക്കു­ന്ന, ഒത്തൊ­രു­മ­യോ­ടെ ആഘോ­ഷി­ക്കു­ന്ന ഉൽ­സ­വ­ങ്ങൾ കു­റ­വാ­ണ്. പണ്ടൊ­ക്കെ റി­പ്പ­ബ്ലി­ക്ക് ഡേ­യും സ്വാ­ത­ന്ത്ര്യ­ദി­ന­വും മറ്റും ആഘോ­ഷി­ക്കു­മാ­യി­രു­ന്നു. ഇപ്പൊ അതി­നൊ­ക്കെ സർ­ക്കാർ വക എന്തൊ­ക്കെ­യോ കാ­ട്ടി­ക്കൂ­ട്ട­ലു­ക­ളേ ഉള്ളൂ, ആഘോ­ഷ­മെ­ന്നു പറ­യാൻ മാ­ത്ര­മൊ­ന്നും എക്സൈ­റ്റ്മെ­ന്റ് ഇവ­യ്ക്കൊ­ന്നും ഇല്ല.

ഒ­രു­മി­ച്ച് ആഘോ­ഷി­ക്കാൻ എന്തെ­ങ്കി­ലു­മൊ­ക്കെ ഉണ്ടാ­യെ­ങ്കിൽ നമ്മ­ളൊ­രു ജന­ത­യാ­യേ­നെ എന്നു പകൽ­ക്കി­നാ­വു കാ­ണു­മ്പൊ­ഴാ­ണ്, ദാ വരു­ന്നു ഒരൊ­ന്നര ആഘോ­ഷം - ഒരു തീ­വ്ര­വാ­ദി­യു­ടെ ­തൂ­ക്കി­ക്കൊ­ല.

image
feedback