രാഷ്ട്രീയം

പാചകവാതകത്തിന്റെ പേരിലൊരു വാചകപാതകം

­മ­മ­ത­യെ­ന്നാ­ണു തന്റെ പേ­ര്. മമ­ത­യെ­ന്നാല്‍ എന്തി­നോ­ടെ­ങ്കി­ലു­മു­ള്ള മമ­ത്വം­ത­ന്നെ­യെ­ന്നാ­ണ്. എന്നാല്‍, താന്‍ എന്നും മമ എന്ന രണ്ട­ക്ഷ­ര­ത്തി­ലാ­ണ് ഊന്നി­യി­ട്ടു­ള്ള­ത്. മമ എന്നാല്‍ അവ­ന­വ­ന്റേ­ത് എന്നാ­ണ­ല്ലോ അര്‍­ത്ഥം. പി­ന്നെ, മൂ­ന്നാ­മ­ത്തെ അക്ഷ­ര­മായ ത ആണെ­ങ്കില്‍ തരൂ എന്നും അര്‍­ത്ഥ­മു­ല്പാ­ദി­ക്കും. ഉദാ­ഹ­ര­ണ­ത്തി­ന് രൂ­പ­താ, അതി­രൂ­പ­താ എന്നീ വാ­ക്കു­കള്‍ നി­ങ്ങള്‍­ക്കേ­വര്‍­ക്കും പരി­ച­യ­മു­ണ്ടാ­യി­രി­ക്കു­മ­ല്ലോ.

image

മൂന്നു കുഞ്ഞുങ്ങള്‍ അഥവാ, നമ്മുടെയീ കുഞ്ഞുകേരളം

­കേ­ര­ള­ത്തെ­പ്പ­റ്റി ഇത്ര­കാ­ല­വും പറ­ഞ്ഞു­വ­ന്നി­രു­ന്ന­ത് നമ്മു­ടെ കൊ­ച്ചു­കേ­ര­ളം എന്നാ­ണ്. ഇന്ത്യന്‍ ഉപ­ഭൂ­ഖ­ണ്ഡ­ത്തി­ന്റെ തെ­ക്കേ­യ­റ്റ­ത്ത് പാ­വ­യ്ക്കു­യു­ടെ പടു­തി­യില്‍ ഞാ­ന്നു­കി­ട­ക്കു­ക­യും ഇന്ത്യന്‍ മഹാ­സ­മു­ദ്ര­ത്തില്‍ കാല്‍­ന­ന­ച്ചു­ര­സി­ക്കു­ക­യും ചെ­യ്യു­ന്ന ഈ കൊ­ച്ചു­ഭൂ­മി­യെ ഭൂ­മി­മ­ല­യാ­ള­മെ­ന്നും പറ­യാ­റു­ണ്ട്. ഭൂ­മി­യില്‍ നി­റ­യെ മല­യാ­ളി­ക­ളു­ള്ള­തു­കൊ­ണ്ട് ഈ വി­ളി­പ്പേ­ര് ഭൂ­ലോ­ക­ത്തി­ലെ ആക­മാ­നം മല­യാ­ളി­സ­മൂ­ഹ­ത്തെ അഭി­സം­ബോ­ധന ചെ­യ്താ­ണെ­ന്നും അഭ്യൂ­ഹ­മു­ണ്ട്. ഇന്നി­പ്പോള്‍ ഭൂ­മി­യി­ലെ സക­ല­മാന വ്യ­വ­സാ­യ­ഭീ­മ­ന്മാ­രെ­യും ഈ കൊ­ച്ചു­കേ­ര­ള­ത്തി­ലേ­ക്ക് സ്വാ­ഗ­തം ചെ­യ്തു­കൊ­ണ്ട് മല­യാ­ള­ശ്രീ ഉടു­ത്തൊ­രു­ങ്ങി ഒരു­മ്പെ­ട്ട­വ­ളാ­യി നില്‍­ക്കു­ന്ന വേ­ള­യില്‍ കൊ­ച്ചു­കേ­ര­ളം എന്ന വി­ളി­പ്പേ­ര് മാ­റു­ക­യാ­ണോ എന്നാ­ണു സം­ശ­യം. എമര്‍­ജിം­ഗ് കേ­ര­ള­മെ­ന്നാ­ണ് ഇം­ഗ്ലീ­ഷില്‍ ഈ കൊ­ച്ചു­ഭൂ­മി­ക്ക്, ഈ വലിയ വി­പ­ണി­ക്ക് അധി­കാ­രി­കള്‍ പേ­രു­ന­ല്കു­ന്ന­തെ­ങ്കി­ലും കൊ­ച്ചു­കേ­ര­ളം ഇതി­നി­ടെ പേ­രു­മാ­റി കു­ഞ്ഞു­കേ­ര­ള­മാ­കു­ന്നു­വോ എന്നാ­ണു ചി­ലര്‍­ക്കെ­ങ്കി­ലും ഉദി­ക്കു­ന്ന സം­ശ­യം­.

image

എഫ്ജി വില്‍സണ്‍ പ്രതിസന്ധിയില്‍ : 750 പേര്‍ക്ക് ജോലി നഷ്ടമാകും

­വ­ട­ക്കന്‍ ഐര്‍­ല­ണ്ടി­ലെ പ്ര­മുഖ തൊ­ഴില്‍­ദാ­യ­ക­രും ഡീ­സല്‍ ജന­റേ­റ്റര്‍ നിര്‍­മ്മാ­താ­ക്ക­ളു­മായ FG വില്‍­സ­നില്‍ നി­ന്നും മല­യാ­ളി­ക­ള­ട­ക്കം 750 തൊ­ളി­ലാ­ളി­ക­ളെ പി­രി­ച്ചു­വി­ടു­ന്നു. ഇത് സം­ബ­ന്ധി­ച്ചു­ള്ള തീ­രു­മാ­നം കമ്പ­നി അധി­കൃ­തര്‍ ഇന്ന് പ്ര­ഖാ­പി­ച്ചു.

image

കാര്‍ട്ടൂണുകള്‍ക്ക് കൈയാമം വീഴുന്ന കാലത്ത്...

­കാര്‍­ട്ടൂ­ണി­സ്റ്റു­ക­ളെ കൈ­യാ­മം വയ്ക്കു­ന്ന­തോ­ടെ ഒരു രാ­ജ്യം അതി­ന്റെ ഭീ­ക­ര­വാ­ദം പര­മ­കാ­ഷ്ഠ­യി­ലെ­ത്തി­ക്കു­ന്നു എന്നു­വേ­ണ­മെ­ങ്കില്‍ പറ­യാം. ഇന്നി­പ്പോള്‍ അഴി­മ­തി­ക്കെ­തി­രെ ­കാര്‍­ട്ടൂണ്‍ വര­ച്ച സ്വ­ത­ന്ത്ര കാര്‍­ട്ടൂ­ണി­സ്റ്റ് അസിം ത്രി­വേ­ദി­യെ ­മും­ബൈ പൊ­ലീ­സ് അറ­സ്റ്റ് ചെ­യ്ത­ത് ഇന്ത്യന്‍ ഭര­ണ­കൂ­ട­ങ്ങ­ളു­ടെ അസ­ഹി­ഷ്ണുത ഏത­റ്റം വരെ­യെ­ത്തി­യി­രി­ക്കു­ന്നു എന്ന­തി­ന് നല്ലൊ­രു തെ­ളി­വാ­യി­ട്ടു­ണ്ട്.

image

അധ്വാനവര്‍ഗ്ഗസിദ്ധാന്തം ബ്രിട്ടണില്‍ സൂപ്പര്‍ഹിറ്റ്

­ല­ണ്ട­നിൽ മഴ ചാ­റു­ന്നു­ണ്ടാ­യി­രു­ന്നു. വെ­സ്റ്റ് മി­ൻ­സ്റ്റർ കൊ­ട്ടാ­ര­ത്തി­ന്റെ പു­റ­ത്ത് സ്ഥാ­പി­ച്ചി­രു­ന്ന വലിയ സ്‌­ക്രീ­നു­കൾ­ക്ക് മു­ന്നിൽ കുട ചൂ­ടി­ക്കൊ­ണ്ട് സ്ഥാ­നം പി­ടി­ച്ച­വർ­ക്ക്, പോ­ക്കു­വെ­യി­ലും ചാ­റ്റൽ­മ­ഴ­യും ചേ­ർ­ന്ന് കൊ­ട്ടാ­ര­ത്തി­നു നൽ­കിയ ശോഭ അദ്ദേ­ഹ­ത്തി­നു വേ­ണ്ടി പ്ര­കൃ­തി ഒരു­ക്കിയ പ്ര­ത്യേക വി­രു­ന്നാ­യി­തോ­ന്നി. പാ­ലാ­യു­ടെ­യ­ല്ല, കേ­ര­ള­ത്തി­ന്റെ മാ­ണി­ക്യം കെം എം മാ­ണി ബ്രി­ട്ടീ­ഷ് പാ­ർ­ല­മെ­ന്റിൽ നട­ത്തു­ന്ന ചരി­ത്ര­പ്ര­ധാ­ന­മായ പ്ര­ഭാ­ഷ­ണ­ത്തി­നാ­യി ആ രാ­ജ്യം മു­ഴു­വൻ കാ­തോ­ർ­ത്തി­രി­ക്കു­ക­യാ­യി­രു­ന്നു. ­ബി­ബി­സി­ പരി­പാ­ടി­യു­ടെ തത്സ­മയ സം­‌­പ്രേ­ക്ഷ­ണം നട­ത്തു­ന്നു­ണ്ടെ­ന്ന് ആഴ്ച­കൾ­ക്ക് മു­ൻ­പേ­തൊ­ട്ട് പ്രേ­ക്ഷ­ക­രെ അറി­യി­ച്ചു­കൊ­ണ്ടി­രു­ന്ന­ത് എല്ലാ­വർ­ക്കും സൌ­ക­ര്യ­പ്ര­ദ­മാ­യി.

image

ഒരു വധശിക്ഷാഘോഷവും കുറെ ബഹളങ്ങളും

ഇ­ന്ത്യൻ മദ്ധ്യ­വർ­ഗം ആകാം­ക്ഷ­യോ­ടെ ഉറ്റു­നോ­ക്കു­ന്ന, ഒത്തൊ­രു­മ­യോ­ടെ ആഘോ­ഷി­ക്കു­ന്ന ഉൽ­സ­വ­ങ്ങൾ കു­റ­വാ­ണ്. പണ്ടൊ­ക്കെ റി­പ്പ­ബ്ലി­ക്ക് ഡേ­യും സ്വാ­ത­ന്ത്ര്യ­ദി­ന­വും മറ്റും ആഘോ­ഷി­ക്കു­മാ­യി­രു­ന്നു. ഇപ്പൊ അതി­നൊ­ക്കെ സർ­ക്കാർ വക എന്തൊ­ക്കെ­യോ കാ­ട്ടി­ക്കൂ­ട്ട­ലു­ക­ളേ ഉള്ളൂ, ആഘോ­ഷ­മെ­ന്നു പറ­യാൻ മാ­ത്ര­മൊ­ന്നും എക്സൈ­റ്റ്മെ­ന്റ് ഇവ­യ്ക്കൊ­ന്നും ഇല്ല.

ഒ­രു­മി­ച്ച് ആഘോ­ഷി­ക്കാൻ എന്തെ­ങ്കി­ലു­മൊ­ക്കെ ഉണ്ടാ­യെ­ങ്കിൽ നമ്മ­ളൊ­രു ജന­ത­യാ­യേ­നെ എന്നു പകൽ­ക്കി­നാ­വു കാ­ണു­മ്പൊ­ഴാ­ണ്, ദാ വരു­ന്നു ഒരൊ­ന്നര ആഘോ­ഷം - ഒരു തീ­വ്ര­വാ­ദി­യു­ടെ ­തൂ­ക്കി­ക്കൊ­ല.

image

ഹിന്ദു പാനിയും മുസ്ലീം പാനിയും അകലെയല്ല

“­ഹി­ന്ദു ഡ്രൈ­വർ­മാ­രു­ടെ­യും, ഹൈ­ന്ദവ വാ­ഹന ഉട­മ­ക­ളു­ടെ­യും ഒരു ലി­സ്റ്റ് കൊ­ച്ചി നഗ­ര­ത്തിൽ തയ്യാ­റാ­ക്കി­യി­രി­ക്കു­ന്നു. വി­വിധ ആവ­ശ്യ­ങ്ങൾ­ക്കാ­യി നഗ­ര­ത്തിൽ വരു­ന്ന ഹൈ­ന്ദ­വർ­ക്ക് പ്ര­യോ­ജ­ന­പ്പെ­ടും വി­ധ­ത്തിൽ രാ­ഷ്ട്രീയ സ്വ­യം സേ­വ­കർ മുൻ കൈ എടു­ത്തു കൊ­ണ്ട് രൂ­പീ­ക­രി­ച്ച ഈ കൂ­ട്ടാ­യ്മ താ­മ­സം­വി­നാ അടു­ത്ത നഗ­ര­ങ്ങ­ളി­ലേ­ക്കു കൂ­ടെ വ്യാ­പി­പ്പി­ക്കു­ന്ന­താ­ണ്.”

image

തിരുവോണം സ്പെഷ്യല്‍ ചര്‍ച്ച

ഓ­ണ­ക്കാ­ല­ത്ത് നവ്യ­നാ­യര്‍ പി­ണ­റാ­യി വി­ജ­യ­നെ­യും കു­ടും­ബ­ത്തെ­യും കൈ­ര­ളി­യില്‍ അ­ഭി­മു­ഖം­ നട­ത്തു­ന്ന­തി­നേ­പ്പ­റ്റി ഇന്ത്യാ­വി­ഷ­നില്‍ നട­ക്കാന്‍ സാ­ധ്യ­ത­യു­ള്ള ­സാ­ങ്കല്‍­പ്പി­ക ചര്‍­ച്ച. സ്ഥി­രം ചാ­നല്‍ ചര്‍­ച്ചാ­മു­ഖ­ങ്ങ­ളെ അവ­രു­ടെ ശൈ­ലി­കള്‍ സഹി­തം കഥാ­പാ­ത്ര­ങ്ങ­ളാ­ക്കു­ന്ന സ്പൂ­ഫ് തു­ടര്‍­ന്നു­വാ­യി­ക്കു­ക. (നി­യ­മ­ത്തെ­പ്പേ­ടി­ച്ചു­ള്ള ഒഴി­ഞ്ഞു­മാ­റല്‍ : ഈ ചര്‍­ച്ച­യില്‍ കട­ന്നു­വ­രു­ന്ന കഥാ­പാ­ത്ര­ങ്ങള്‍ യഥാര്‍­ത്ഥ­ത്തില്‍ ജീ­വി­ച്ചി­രി­ക്കു­ന്ന­വ­രാ­ണെ­ങ്കി­ലും ചര്‍­ച്ച പൂര്‍­ണ്ണ­മാ­യും ഒരു work of fiction ആണ്. ഇവ­രാ­രും ഇങ്ങ­നെ­യൊ­രു ചര്‍­ച്ച­യില്‍ പങ്കെ­ടു­ക്കു­ക­യോ ഇതേ വാ­ച­ക­ങ്ങള്‍ പറ­യു­ക­യോ ഉണ്ടാ­യി­ട്ടി­ല്ല. ഠ്ണിം­!)

image

എല്‍ഡിഎഫ് വളരണമെങ്കില്‍ സിപിഐ പിളരണം

­കേ­ന്ദ്ര­നേ­തൃ­ത്വ­ത്തി­ന്റെ ഇട­പെ­ടല്‍ മൂ­ലം ­സി­പി­ഐ­, സി­പി­ഐ­(എം) തര്‍­ക്ക­ത്തി­നു താ­ത്ക്കാ­ലിക വി­രാ­മ­മാ­യെ­ങ്കി­ലും ഇരു­പാര്‍­ട്ടി­ക­ളു­ടെ­യും അണി­ക­ളില്‍ സം­ഘര്‍­ഷ­ത്തി­ന്റെ കന­ലു­കള്‍ നീ­റി­പ്പു­ക­യു­ക­യാ­ണ്. ഈ സം­ഘര്‍­ഷ­ത്തെ ഒരു ചരി­ത്ര­സ­ന്ദര്‍­ഭ­മാ­യി കണ്ടു വി­ല­യി­രു­ത്തേ­ണ്ടി വരും. രണ്ട് രാ­ഷ്ട്രീ­യ­പാര്‍­ട്ടി­ക­ളു­ടെ നി­ല­നില്‍­പ്പ് സം­ബ­ന്ധി­ക്കു­ന്ന മൗ­ലി­ക­മായ നി­ല­പാ­ടു­ക­ളും മറ്റു­മാ­ണ് തര്‍­ക്ക­ത്തി­ന്റെ അടി­സ്ഥാ­നം­.

image

കുടിയന്മാരേ, നിങ്ങള്‍ക്കില്ലൊരാലയം!

­മ­ദ്യ­പാ­നി­കള്‍­ക്കു­മാ­ത്രം സം­ഘ­ട­ന­യി­ല്ല, സം­ഘ­ബ­ല­മി­ല്ല, കേള്‍­പ്പോ­രും കേള്‍­വി­ക്കാ­രു­മി­ല്ല, ചോ­ദി­ക്കാ­നും പറ­യാ­നും ആരു­മി­ല്ല.

ഇ­ക്കാ­ര്യം ഇതി­നു മു­ന്നേ­ത­ന്നെ പല­രും പല­വു­രു പറ­ഞ്ഞു­ക­ഴി­ഞ്ഞി­ട്ടു­ള്ള കാ­ര്യ­മാ­ണ്. ഇപ്പോള്‍ വീ­ണ്ടും പറ­യു­ന്ന­തു­കൊ­ണ്ടു കാ­ര്യ­മി­ല്ലെ­ന്നു തന്നെ­യ­ല്ല, ആയ­ത് വന­രോ­ദ­ന­മാ­യും വാ­യു­വി­ലാ­പ­മാ­യും കലാ­ശി­ക്കു­ക­യാ­കും ഉണ്ടാ­കു­ക.

image
feedback