രാഷ്ട്രീയം

വേണ്ട, സിപിഎം ഇനി നീതി പ്രതീക്ഷിക്കേണ്ട...

“ഒ­രു കേ­സിൽ പ്ര­തി­യാ­യി അ­റ­സ്റ്റ് ചെ­യ്യ­പ്പെ­ട്ടാൽ നി­ര­പ­രാ­ധി­യെ­ന്നു ബോ­ധ്യ­പ്പെ­ടു­ത്താ­നും മറ്റും ഇവി­ടെ വ്യ­വ­സ്ഥാ­പി­ത­മായ നി­യ­മ­വ­ഴി­ക­ളു­ണ്ട്”.

­മ­നോ­ര­മ, ഇക്ക­ഴി­ഞ്ഞ ആഗ­സ്റ്റ് മൂ­ന്നി­നെ­ഴു­തിയ മു­ഖ­പ്ര­സം­ഗ­ത്തി­ലെ ആദ്യ­വാ­ക്യ­മാ­ണി­ത്. ഇത്ത­രം ഫാ­സി­സ്റ്റ് യു­ക്തി­കൾ അള­ന്നു­തൂ­ക്കി അയ­ത്ന­ല­ളി­ത­മാ­യി ആറ്റി­ക്കു­റു­ക്കാ­നു­ള്ള പ്രൊ­ഫ­ഷ­ണൽ വൈ­ദ­ഗ്ധ്യ­മാ­ണ് മനോ­ര­മ­യെ വല­തു­പ­ക്ഷ­ത്തി­ന്റെ ഔദ്യോ­ഗി­ക­ജി­ഹ്വ­യാ­ക്കു­ന്ന­ത്.

image

തിരുവഞ്ചൂരിനും കൊടുക്കൂ, സെക്ഷന്‍ 118ന്റെ പതക്കം

-

-

­പി ജയ­രാ­ജ­ന്റെ അറ­സ്റ്റി­ന് പോ­ലീ­സി­ന്റെ റി­മാന്‍­ഡ് നോ­ട്ടില്‍ പറ­യു­ന്ന ന്യാ­യം ഇങ്ങ­നെ­യാ­ണ്:

Country: 
Default Home Page
UK Home Page
image

മറനീക്കിയ അശ്ലീലദൌത്യം

ഓര്‍­ക്കു­ക, ക്രൈം നന്ദ­കു­മാ­റി­നെ അഴി­ച്ചു­വി­ട്ട് എ കെ ആന്റ­ണി­യെ അപ­മാ­നി­ക്കാ­മെ­ന്ന് സകല കു­ത­ന്ത്ര­ങ്ങ­ളു­ടെ­യും കു­ല­ഗു­രു­വാ­യി­രു­ന്നു ­കെ കരു­ണാ­ക­രന്‍ സ്വ­പ്ന­ത്തില്‍ പോ­ലും ചി­ന്തി­ച്ചി­രു­ന്നി­ല്ല. ഡല്‍­ഹി­യില്‍ അപാ­ര­മായ സ്വാ­ധീ­ന­മു­ണ്ടാ­യി­ട്ടും ആന്റ­ണി ഗ്രൂ­പ്പി­നെ­യോ തി­രു­ത്തല്‍­വാ­ദി­ക­ളെ­യോ ഒതു­ക്കാന്‍ അദ്ദേ­ഹം സി­ബി­ഐ­യു­ടെ സഹാ­യം തേ­ടി­യ­തു­മി­ല്ല. പക്ഷേ, സി­പി­ഐ­എ­മ്മി­ലെ ആദര്‍­ശ­ദൈ­വം ഗ്രൂ­പ്പു­പോ­രി­നി­റ­ങ്ങി­യ­പ്പോള്‍ കഥ മാ­റി. അര­ങ്ങു കൊ­ഴു­പ്പി­ക്കാന്‍ അശ്ലീ­ല­വാ­രി­ക­യ്ക്ക് സബ് കോണ്‍­ട്രാ­ക്ട്. അസു­ര­ന്മാ­രെ­ന്ന് ദൈ­വം ചു­ണ്ണാ­മ്പു തൊ­ട്ട­വ­രും അവ­രു­ടെ കു­ടും­ബാം­ഗ­ങ്ങ­ളും നേ­രി­ട്ട­ത് ഹീ­ന­മായ വ്യ­ക്തി­ഹ­ത്യ.

image

റിബല്‍ റെഡ് - ഒളിംപിക്സ് മുതല്‍ ലോക്കല്‍ കമ്മിറ്റി വരെ

ഒ­ളിം­പി­ക്സില്‍ ഇന്ത്യന്‍ ടീ­മി­ന്റെ മാര്‍­ച്ച് പാ­സ്റ്റ് സം­ഘ­ത്തില്‍ അജ്ഞാ­ത­യു­വ­തി കട­ന്നു­ക­യ­റു­ക­യും ഗ്രൌ­ണ്ടു­മു­ഴു­വന്‍ വലം­വ­യ്ക്കു­ക­യും ചെ­യ്ത കാ­ര്യം വന്‍­വി­വാ­ദ­മാ­യി­രി­ക്കു­ക­യാ­ണ­ല്ലോ. യു­വ­തി അജ്ഞാ­ത­യ­ല്ലെ­ന്നും മധുര ഹണി എന്ന കു­ടി­യേ­റ്റ ഇന്ത്യ­ക്കാ­രി­യാ­ണെ­ന്നും ഉള്ള കാ­ര്യം ഡെ­ക്കാന്‍ ക്രോ­ണി­ക്കിള്‍ പു­റ­ത്തു­കൊ­ണ്ടു­വ­ന്നി­ട്ടു­ണ്ട്. അതാ­യ­ത് അതൊ­ന്നു പു­റ­ത്തു­കൊ­ണ്ടു­വ­രു­ന്ന കാ­ര്യം പോ­ലും നമ്മു­ടെ സര്‍­ക്കാര്‍ ഏജന്‍­സി­കള്‍ മാ­ദ്ധ്യ­മ­സിന്‍­ഡി­ക്കേ­റ്റി­നെ ഏല്പി­ച്ചെ­ന്നു ചു­രു­ക്കം­.

image

യൂറോപ്പിനെ പിടികൂടിയ ആ പഴയ ഭൂതം

­ഡാ­നി ബോ­യ്ല്‍ സം­വി­ധാ­നം ചെ­യ്ത ഒ­ളി­മ്പി­ക്സ് ഉദ്ഘാ­ടന പ്രോ­ഗ്രാം പൊ­തു­വേ ആകര്‍­ഷ­ക­മാ­യി­രു­ന്നു എന്നാ­ണു ലോ­കാ­ഭി­പ്രാ­യം. ഇന്‍­ക്ലൂ­സീ­വ് എന്ന് പറ­യാ­വു­ന്ന ഒരു മന­സ് അതി­നു പി­ന്നി­ലു­ണ്ടാ­യി­രു­ന്നു എന്ന് സമ്മ­തി­ക്ക­ണം. ഇത് പക്ഷെ ഒളി­മ്പി­ക്സ് പോ­ലൊ­രു കച്ച­വട മാ­മാ­ങ്ക­ത്തി­ന്റെ പോ­പ്പു­ലര്‍ മു­ഖാ­വ­ര­ണം മാ­ത്ര­മാ­യി­രു­ന്നു എന്ന­ത് നമു­ക്ക് ഒര­ല്പം മറ­ക്കാം. സാ­ധാ­ര­ണ­ക്കാ­രെ­യും തൊ­ഴി­ലാ­ളി­ക­ളെ­യും നേ­ഴ്സിം­ഗ്/ആ­ശു­പ­ത്രി ജീ­വ­ന­ക്കാ­രെ­യു­മൊ­ക്കെ ഉള്‍­പ്പെ­ടു­ത്തിയ ഈ പരി­പാ­ടി­യെ­ക്കു­റി­ച്ചു­ള്ള താ­ഴെ കൊ­ടു­ക്കു­ന്ന അഭി­പ്രാ­യ­ങ്ങള്‍ ശ്ര­ദ്ധേ­യ­മാ­ണ്.

image

എന്‍ ഡി തിവാരി അഥവാ, ഡി എന്‍ എ തീ വാരി...

അ­വ­സാ­നം തെ­ളി­ഞ്ഞ­ത് രോ­ഹി­ത് ശേ­ഖര്‍ എന്‍ ഡി തി­വാ­രി­യു­ടെ പു­ത്രന്‍ തന്നെ­യെ­ന്നാ­ണ്. നിര്‍­ബ­ന്ധി­ത­മാ­യി നട­ത്തിയ ­ഡി­എന്‍എ­ ടെ­സ്റ്റി­ലാ­ണി­ക്കാ­ര്യം തെ­ളി­ഞ്ഞ­ത്. പി­തൃ­ത്വ­ത്തെ സം­ബ­ന്ധി­ച്ച അവ­സാന വാ­ക്ക­ല്ല ഈ ടെ­സ്റ്റെ­ന്ന് അപൂര്‍­വം ചില ശാ­സ്ത്ര­മൂ­ല­ക­ളില്‍ ഇന്നും സന്ദേ­ഹം ബാ­ക്കി­യു­ള്ള­തു­കൊ­ണ്ട് തി­വാ­രി­ക്ക് വേ­ണ­മെ­ങ്കില്‍ ഇപ്പോ­ഴും പഴ­യ, എന്റെ ഗര്‍­ഭം ഇങ്ങ­നെ­യ­ല്ല എന്ന വാ­ദ­ത്തില്‍ കടി­ച്ചു­തൂ­ങ്ങാം. പക്ഷേ, പരി­ശോ­ധ­നാ­ഫ­ലം പു­റ­ത്തു­വി­ട്ടു­കൊ­ണ്ട് ദല്‍­ഹി ഹൈ­ക്കോ­ട­തി വി­ധി­ച്ചി­രി­ക്കു­ന്ന­ത് രോ­ഹി­ത് ശേ­ഖ­റി­ന്റെ ജീ­വ­ശാ­സ്ത്ര­പ­ര­മായ നി­ല­യി­ലെ പി­താ­വ് എന്‍ ഡി തി­വാ­രി­യാ­ണെ­ന്നാ­ണ്.

image

സിപിഎമ്മിനു മാത്രമല്ല ഇരട്ടത്താപ്പ്

"­വാര്‍­ത്താ­മാ­ധ്യ­മ­ങ്ങ­ളില്‍ ഒരു വഴി­ത്തി­രി­വ്" എന്ന പേ­രില്‍ ജമാ­അ­ത്തെ ഇസ്‌­ലാ­മി­യു­ടെ കേ­ര­ള­ഘ­ട­ക­ത്തി­ന്റെ സം­രം­ഭ­മാ­യി 1987 ജൂണ്‍ ഒന്നി­ന് ആരം­ഭി­ച്ച ­മാ­ധ്യ­മം­ ദി­ന­പ്പ­ത്രം ഇരു­പ­ത്തി­യ­ഞ്ച് വര്‍­ഷം പൂര്‍­ത്തി­യാ­ക്കി­ക്ക­ഴി­ഞ്ഞു. വലിയ ആള്‍­ക്കൂ­ട്ട­മോ മൂ­ല­ധ­ന­മോ പി­ന്തു­ണ­ക്കാ­നി­ല്ലാ­ഞ്ഞി­ട്ടു­പോ­ലും മാ­ധ്യ­മം പച്ച­പി­ടി­ച്ചു. മൂ­ല്യാ­ധി­ഷ്ഠി­ത­മാ­ധ്യമ പ്ര­വര്‍­ത്ത­ന­ത്തി­ന്റെ വി­ജ­യം എന്നൊ­ക്കെ അതി­ന്റെ തല­പ്പ­ത്തു­ള്ള­വര്‍ പറ­യും. പക്ഷെ, സമു­ദാ­യ­ത്തി­ന്റെ പൊ­തു­താല്‍­പ­ര്യം ഹനി­ക്കു­ന്ന വി­ധ­ത്തില്‍, അല്ലെ­ങ്കില്‍ പ്രാ­ഥ­മിക മാ­ദ്ധ്യ­മ­പ്ര­വര്‍­ത്തന മര്യാ­ദ­കള്‍ പാ­ലി­ക്കാ­തി­രി­ക്കു­ന്ന കാ­ര്യ­ത്തില്‍ മറ്റേ­തൊ­രു പത്ര­വും പോ­ലെ­യാ­ണ് മാ­ധ്യ­മം. ഈ ലേ­ഖ­കന്‍ ജന­റല്‍ സെ­ക്ര­ട്ട­റി­യായ ഗ്രേ­സ് എജു­ക്കേ­ഷ­ണല്‍ അസോ­സി­യേ­ഷ­നു­മാ­യി ബന്ധ­പ്പെ­ട്ട് ദി­വ­സ­ങ്ങ­ളോ­ളം മാ­ധ്യ­മം നട­ത്തിയ അധാര്‍­മി­ക­മാ­ദ്ധ്യ­മ­പ്ര­വര്‍­ത്ത­ന­വും അവാ­സ്തവ പ്ര­ചാ­ര­ണ­വും ചൂ­ണ്ടി­ക്കാ­ട്ടാ­നാ­ണ് ഈ ലേ­ഖ­നം­.

image

ഉത്തര്‍ താലിബാന്‍ പ്രദേശ്

­ലോ­ക­ത്ത് നട­ക്കു­ന്ന സക­ല­മാന കൊ­ള്ള­രു­താ­യ്മ­കള്‍­ക്കെ­തി­രേ­യും ആദ്യ­വും അധി­ക­വും അവ­സാ­ന­വും പ്ര­തി­ക­രി­ക്കുക ഇന്ത്യ­ക്കാര്‍ തന്നെ­യാ­ണ്. താ­ലി­ബാ­നെ­തി­രേ­യും, പല­സ്തീന്‍ - ഇസ്രാ­യേല്‍ പോ­രി­നെ­തി­രേ­യും, അറ­ബ് രാ­ജ്യ­ങ്ങള്‍­ക്കെ­തി­രെ­യും എല്ലാം നാം ശബ്ദ­മു­യര്‍­ത്തു­ന്നു. പല­തി­ലും ­സ്ത്രീ­ സ്വാ­ത­ന്ത്ര്യ­വും സ്ത്രീ­കള്‍­ക്കു നേ­രേ­യു­ള്ള അക്ര­മ­ങ്ങ­ളു­മൊ­ക്കെ തന്നെ പ്ര­ധാന കാ­ര­ണം. സ്ത്രീ­കള്‍­ക്ക് വാ­ഹ­നം ഓടി­ക്കാന്‍ അനു­വാ­ദ­മി­ല്ല, വോ­ട്ട­വ­കാ­ശ­മി­ല്ല, കാ­യി­ക­യി­ന­ങ്ങ­ളില്‍ പങ്കെ­ടു­ത്തു­കൂ­ടാ തു­ട­ങ്ങി പല­താ­ണ് ഈ രാ­ജ്യ­ങ്ങ­ളി­ലെ വി­ഷ­യ­ങ്ങള്‍.

image

ആറന്മുള വിമാനത്താവളവും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും

ഇ­ട­തു­പ­ക്ഷ­ത്തി­ന്റെ കാ­ല­ത്ത്  തത്വ­ത്തിൽ അം­ഗീ­കാ­രം ലഭി­ച്ച ആ­റ­ന്മു­ള വി­മാ­ന­ത്താ­വ­ള­വു­മാ­യി ബന്ധ­പ്പെ­ട്ട് ഇപ്പോ­ൾ‌ ഭര­ണ­പ­ക്ഷ പ്ര­തി­പ­ക്ഷ വാ­ഗ്‌­വാ­ദ­ങ്ങൾ‌ നട­ക്കു­ന്നു. ആറ­ന്മു­ള­യില്‍ ­വി­മാ­ന­ത്താ­വ­ളം­ വരു­ന്ന­ത് പ്ര­മാ­ണി­മാര്‍­ക്ക് സഞ്ച­രി­ക്കാന്‍ വേ­ണ്ടി­യാ­ണെ­ന്ന് വി എസ് നി­യ­മ­സ­ഭ­യില്‍ പറ­ഞ്ഞ­തോ­ടെ അത് ഏറ്റു­പി­ടി­ച്ചും തർ­ക്കം തു­ട­രു­ന്നു. ആറ­ന്മു­ള­യിൽ വി­മാ­ന­ത്താ­വ­ള­മേ വേ­ണ്ട എന്ന നി­ല­പാ­ടി­ലേ­ക്ക് ഇട­തു­പ­ക്ഷം മാ­റി­ക്കൊ­ണ്ടി­രി­ക്കു­മ്പോൾ വി­മാ­ന­ത്താ­വ­ളം ഉണ്ടാ­ക­ണം എന്ന നി­ല­പാ­ടാ­ണ് യു­ഡി­എ­ഫി­നു­ള്ള­ത്. ചാ­നൽ ചർ­ച്ച­ക­ളിൽ പങ്കെ­ടു­ക്കു­ന്ന ­യു­ഡി­എ­ഫ് നേ­താ­ക്കൾ‌ തങ്ങൾ‌ എന്നും വി­മാ­ന­ത്താ­വ­ള­ത്തി­ന് അനു­കൂ­ല­മാ­ണ് എന്ന് പറ­യു­മ്പോ­ൾ‌ ഇട­തു­പ­ക്ഷം ഒളി­ച്ചു­ക­ളി തു­ട­രു­ക­യാ­ണ്. ഈ വി­ഷ­യം ഇപ്പോ­ൾ‌ കത്തി­ക്ക­യ­റു­മ്പോ­ൾ‌ ചില ചോ­ദ്യ­ങ്ങൾ‌ ഉയർ­ന്നു­വ­രു­ന്നു. എന്തു­കൊ­ണ്ട് കഴി­ഞ്ഞ സർ­ക്കാ­രി­ന്റെ കാ­ല­ത്ത് ഈ വി­ഷ­യം ഒരു വി­വാ­ദ­വി­ഷ­യ­മാ­യി­ല്ല എന്ന ചോ­ദ്യ­മാ­ണ് അതില്‍ പ്ര­ധാ­നം.

image

രണ്ടാമൂഴവും ആന്റണിയും പഴയ ന്യൂനപക്ഷവിരുദ്ധപ്രസ്താവനയും

­ഭീ­മ­സേ­ന­നെ പ്ര­ധാ­ന­ക­ഥാ­പാ­ത്ര­മാ­ക്കി എം­ടി­ ­ര­ണ്ടാ­മൂ­ഴം­ എന്ന നോ­വല്‍ എഴു­തു­ന്ന­തി­നു കാ­ര­ണം, സ്വ­ത്വാ­ന്വേ­ഷ­ണ­പ­ര­മാ­യി താന്‍ എന്നു­മൊ­രു രണ്ടാ­മൂ­ഴ­ക്കാ­ര­നാ­യി­രു­ന്നു എന്ന തന്റെ­ത­ന്നെ തോ­ന്ന­ലാ­യി­രു­ന്നു. രണ്ടാ­മൂ­ഴ­ക്കാ­രന്‍ ഒരി­ക്ക­ലും ഒന്നാ­മൂ­ഴ­ക്കാ­ര­നാ­കു­ന്നി­ല്ല. അതു­ത­ന്നെ­യാ­ണ് കേ­ന്ദ്ര­മ­ന്ത്രി­സ­ഭ­യില്‍ എ കെ ആന്റ­ണി­ക്കും സം­ഭ­വി­ക്കു­ന്ന­ത്. അദ്ദേ­ഹം ഇന്നി­താ ­പ്ര­ണ­ബ് മു­ഖര്‍­ജി­ ഒഴി­ഞ്ഞ രണ്ടാം­സ്ഥാ­ന­ത്തേ­ക്ക് എത്തി­യി­രി­ക്കു­ന്നു. കഴി­ഞ്ഞ ദി­വ­സ­ങ്ങ­ളില്‍ ദേ­ശീയ മാ­ദ്ധ്യ­മ­ങ്ങ­ളു­ടെ മു­ഴു­വന്‍ ആകാം­ക്ഷ­യാ­യി­രു­ന്നു ആരാ­കും പ്ര­ണ­ബി­ന്റെ കസേ­ര­യി­ലി­രി­ക്കുക എന്ന­ത്. അത് ആന്റ­ണി­യോ ആഭ്യ­ന്ത­ര­മ­ന്ത്രി പി ചി­ദം­ബ­ര­മോ എന്ന­താ­യി­രു­ന്നു ചര്‍­ച്ച. എന്നാല്‍, ഇന്ന­ലെ (11/07/12) മന്ത്രി­സ­ഭാ­യോ­ഗം ചേര്‍­ന്ന­പ്പോള്‍ രണ്ടാം­ക­സേര പ്ര­തി­രോ­ധ­മ­ന്ത്രി എ കെ ആന്റ­ണി­ക്കാ­യി ഒരു­ക്കി­യി­രി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. മൂ­ന്നാം കസേ­ര­യില്‍ ശര­ദ് പവാര്‍. നാ­ലാം കസേ­ര­യില്‍ ചി­ദം­ബ­രം­.

image
feedback