“ഒരു കേസിൽ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ടാൽ നിരപരാധിയെന്നു ബോധ്യപ്പെടുത്താനും മറ്റും ഇവിടെ വ്യവസ്ഥാപിതമായ നിയമവഴികളുണ്ട്”.
മനോരമ, ഇക്കഴിഞ്ഞ ആഗസ്റ്റ് മൂന്നിനെഴുതിയ മുഖപ്രസംഗത്തിലെ ആദ്യവാക്യമാണിത്. ഇത്തരം ഫാസിസ്റ്റ് യുക്തികൾ അളന്നുതൂക്കി അയത്നലളിതമായി ആറ്റിക്കുറുക്കാനുള്ള പ്രൊഫഷണൽ വൈദഗ്ധ്യമാണ് മനോരമയെ വലതുപക്ഷത്തിന്റെ ഔദ്യോഗികജിഹ്വയാക്കുന്നത്.

















