രാഷ്ട്രീയം

എക്സ്ട്രാ ടെറസ്ട്രിയല്‍ ബഷീര്‍

­ത­ങ്ങ­ളാ­ണു മറ്റാ­രേ­ക്കാ­ളും ബലു­ത്, മു­യ്ത്ത­ത്, മു­യ്മ­നു­മി­ല്ലെ­ങ്കി­ലും, എയ്ത്തും ബാ­യ­നേം പയ്ത്തി­ട്ടി­ല്ലെ­ങ്കി­ലും കയ്ത്തും നീ­ട്ടി നട­ക്ക­ണ­ത് എന്നെ­ല്ലാം കരു­തി­ക്കൂ­ട്ടി നട­ക്കു­ന്നൊ­രു പാര്‍­ട്ടീ­ണ്ട്, അതാ­ണ­താ­ണു ഞമ്മ­ടെ പാര്‍­ട്ടി. തങ്ങ­ളാ­ണു മറ്റാ­രേ­ക്കാ­ളും ബലു­ത് എന്നു കരു­ത­ണ­ത് അഹ­ങ്കാ­രം കൊ­ണ്ട­ല്ല, മറി­ച്ച്, തീ­രെ­യും അതി­ല്ലാ­ത്ത­തു­കൊ­ണ്ടാ­ണ്. അല്ലെ­ങ്കില്‍ ഓരോ­രു­ത്ത­രും തങ്ങ­ള­ല്ല, ഞമ്മ­ളാ­ണു ബലു­ത്, പി­ടി­ച്ചേ­നെ­ക്കാ­ളും ബലു­ത് അളേ­ലു­ണ്ട് എന്ന മട്ടു­കാ­രാ­യി­രു­ന്നെ­ങ്കില്‍ പാര്‍­ട്ടി ഇപ്പൊ ബേ­ലി­യേ­ക്കെ­ട­ന്ന­തി­നെ കോ­സ്മോ­പോ­ളി­റ്റന്‍ കോ­ണ­റില്‍ കൊ­ണ്ടു­വ­ച്ച കോ­യാ­ന്റെ കണ­ക്കാ­ക്കാ­യി­പ്പോ­യേ­നേ­!

image

റബ്ബിന്റെ ഓരോരോ മാതംഗലീലകള്‍!

­ഞ­മ്മ­ളാ­ണു് റബ്ബ്. ഒര്‍­ജി­ന­ല്ല, പകര്‍­പ്പ്. പക്കേ­ങ്കി­ല് കോ­പ്പി ട്രൂ ആണ്. അറ്റ­സ്റ്റ് ചെ­യ്ത ഫോ­ട്ടം  കീ­ശേ­ലു­ണ്ട്. പല പോ­സി­ലു­ള്ള­ത്.

അ­ബ്ദുല്‍ എന്നു­പ­റ­ഞ്ഞാല്‍ അടി­മ­യെ­ന്നാ­ണര്‍­ത്ഥം. റബ്ബ് എന്നു പറ­ഞ്ഞാല്‍ (പ­റ­ഞ്ഞി­ല്ലെ­ങ്കി­ലും) സര്‍­വ­ശ­ക്ത­നായ പട­ച്ചോന്‍ എന്നും ബരും അര്‍­ത്ഥം. അനര്‍­ത്ഥം പറ­ഞ്ഞാല്‍ അബ്ദുല്‍ ഇല്ലാ­ത്ത റബ്ബാ­ണി­പ്പോള്‍ ഞമ്മ­ള്. ഈ സം­സ്ഥാ­ന­ത്തെ വി­ദ്യാ­ഭ്യാ­സ­ത്തെ, അഭ്യാ­സ­ത്തെ, ഞാ­ണി­ന്മേല്‍­ക്ക­ളി­യെ ആസ­ക­ലം ഭരി­ച്ചാല്‍ ഭരു­മോ എന്നു പരൂ­ക്ഷി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന ആളാ­ണു ഞമ്മ­ള്. ബകു­പ്പി­ന്റെ പട­ച്ചോന്‍.

image

മണിവിലാപം - ഒരു തുരന്ന കത്ത് (മണി പാര്‍ട്ടിയ്ക്കയയ്ക്കുന്ന തുറന്ന കത്ത്)

­താ­നാ­ണു ­മ­ണി­. ഇപ്പോള്‍ തു­റ­ന്ന കത്തു­കള്‍ ഒരു ഫാ­ഷ­നാ­യി മാ­റി­യി­രി­ക്കു­ക­യാ­ണ­ല്ലോ. എളു­പ്പ­ത്തില്‍ കി­ട്ടു­ന്ന­തും അതാ­ണ്. ഇന്ത്യാ ടാ­ക് ഗര്‍ എന്ന ഗര്‍­ജ­ന­ത്തി­ലൂ­ടെ സാ­ധാ­രണ മട്ടില്‍ അയ­ച്ചാല്‍ ആയ­വന്‍ ആജ­ന്മ­കാ­ല­ത്തേ­ക്ക് ഒളി­വില്‍­പ്പോ­കും. സ്പീ­ഡ് പോ­സ്റ്റില്‍ പോ­സ്റ്റി­യേ­ക്കാം എന്നു വി­ചാ­രി­ച്ചാ­ലും  സഖാ­വ് ഇഎം­എ­സ് വി­ചാ­രി­ച്ച് വി­ളം­ബി­ത­കാ­ല­ത്തി­ലേ വി­ളം­ബ­രം കണ്ടേ­ടം തെ­ണ്ടി, വീ­ണേ­ടം വി­ഷ്ണു­ലോ­ക­മെ­ന്നു നീ­രി­ച്ച് എത്തേ­ണ്ടി­ട­ത്തെ­ത്തൂ. അപ്പോ­ഴേ­ക്കും ലി­പി പരി­ഷ്കാ­ര­മോ അര്‍­ത്ഥ­വ്യ­തി­യാ­ന­മോ ഏതാ­ണാ­ദ്യ­മെ­ങ്കില്‍ അതു വന്നി­ട്ടു­ണ്ടാ­കും. വേ­ല­വെ­യ്പ് കോ­ലെ­ഴു­ത്തോ വട്ടെ­ഴു­ത്തോ ആകും. വട്ട­ന്മാര്‍­ക്കു മാ­ത്ര­മേ തി­ട്ട­മാ­കൂ എന്ന മട്ടാ­കും. മറ്റെ­ല്ലാം തീ­ട്ടം. ദ ഹോ­ളി ഷി­റ്റ്!

image

സിപിഎം കോൺഗ്രസ് ചെയ്ത അബദ്ധം ആവർത്തിക്കുന്നു

എ­ൺ­പ­തു­ക­ളിൽ ഷബാ­നു കേ­സു­മാ­യി ബന്ധ­പ്പെ­ട്ടു മു­സ്ലിം താ­ല്പ­ര്യ­ത്തി­ന­നു­കൂ­ല­മാ­യി പാ­ർ­ല­മെ­ന്റിൽ പ്ര­ത്യേക നി­യ­മ­നി­ർ­മ്മാ­ണം നട­ത്തി­യ­തു വഴി മു­സ്ലിം പ്രീ­ണ­നം നട­ത്തി എന്ന ഇട­തു­/­വ­ല­തു വർ­ഗ്ഗീ­യ­പ്ര­ചാ­ര­ണ­ത്തെ മറി­ക­ട­ക്കു­വാൻ കോ­ൺ­ഗ്ര­സ് നേ­താ­വാ­യി­രു­ന്ന രാ­ജീ­വ് ഗാ­ന്ധി പു­റ­ത്തെ­ടു­ത്ത കു­ട­ത്തി­ലെ ഭൂ­ത­മാ­ണ് ബാ­ബ­റി മസ്ജി­ദ് രാ­മ­ജ­ന്മ­ഭൂ­മി വി­ഷ­യം. ഈ നീ­ക്കം കൊ­ണ്ട് ഹൈ­ന്ദവ വോ­ട്ടു­കൾ കോണ്‍­ഗ്ര­സ്സി­ന് അനു­കൂ­ല­മാ­ക്കു­വാൻ സാ­ധി­ക്കു­മെ­ന്നും മു­സ്ലിം പ്രീ­ണ­ന­മെ­ന്ന പഴി­ചാ­ര­ലിൽ നി­ന്നു രക്ഷ­നേ­ടാ­മെ­ന്നും രാ­ജീ­വ് ഗാ­ന്ധി കണ­ക്കു­കൂ­ട്ടി.

image

പ്രയുടെ പ്രയാണങ്ങള്‍

­താ­നാ­ണു പ്ര­ണ­ബ്. ബം­ഗാ­ളി­നു പു­റ­ത്തു­ള്ള­വര്‍ പ്ര­ണ­വ് എന്നും പറ­യും. തു­ട­ക്കം എന്നാ­ണ് അര്‍­ത്ഥം. എപ്പോ­ഴും പു­തു­താ­യി­രി­ക്കു­ന്ന­ത്, പ്ര­ഹര്‍­ഷേണ നവം­ന­വ­മാ­യി­രി­ക്കു­ന്ന­ത് എന്നും അര്‍­ത്ഥം കല്പി­ക്കാം. എന്താ­യാ­ലും ശരി, പേ­ര് അറം പറ്റുക എന്നു­ള്ള­ത് തന്റെ കാ­ര്യ­ത്തി­ലെ­ന്ന­പോ­ലെ മറ്റാ­രു­ടെ­യും കാ­ര്യ­ത്തില്‍ ഇന്നു­വ­രെ ഉണ്ടാ­യി­ട്ടി­ല്ല. ഏതി­ന്റെ­യും തു­ട­ക്ക­ത്തില്‍ താ­നു­ണ്ടാ­കും, പി­ന്നെ ഒടു­ക്കം അതു മറ്റു വല്ല­വ­രും കൊ­ണ്ടു­പോ­കും എന്ന അവ­സ്ഥ എക്കാ­ല­വും തന്റെ കൂ­ടെ­പ്പി­റ­പ്പാ­ണ്. കാ­ര്യ­ങ്ങള്‍ അവ­സാ­ന­നി­മി­ഷ­മാ­ണ് നവം­ന­വ­മെ­ന്ന നി­ല­യില്‍ മാ­റി­മ­റി­യു­ക.

image

അഞ്ചാം മന്ത്രിയുമായി, ആറാം പ്രതിയുമായി

­മു­സ്ലിം ലീ­ഗി­ന് അഞ്ചാം മന്ത്രി­യും കി­ട്ടി, ആറാം പ്ര­തി­യും കി­ട്ടിയ അവ­സ്ഥ­യാ­ണ്. അഞ്ചാം മന്ത്രി­ക്കു­വേ­ണ്ടി ഒരു കൊ­ല്ല­ത്തെ പ്ര­യ­ത്ന­മാ­ണു ലീ­ഗി­നു നട­ത്തേ­ണ്ടി വന്ന­തെ­ങ്കില്‍, ആറാം പ്ര­തി­ക്കു­വേ­ണ്ടി രാ­വൊ­ന്നു് ഇരു­ട്ടി­വെ­ളു­ക്കു­ക­യേ വേ­ണ്ടി­വ­ന്നു­ള്ളൂ. ഏറ­നാ­ട് എം­എല്‍എ പി­.­കെ ബഷീര്‍ ഇര­ട്ട­ക്കൊ­ല­പാ­ത­ക­ത്തില്‍ ആറാം പ്ര­തി­യാ­യി­.

image

ഏലക്കാടുകളില്‍ ചെന്തീപടര്‍ന്നതെങ്ങനെ?

ഏ­താ­ണ്ട് ആല­പ്പുഴ ജി­ല്ല­യു­ടെ വലി­പ്പം വരു­ന്ന ഉ­ടു­മ്പ­ഞ്ചോ­ല താ­ലൂ­ക്കി­ലെ കു­ടി­യേ­റ്റ­മേ­ഖ­ല­യി­ലെ പ്ര­ധാന കൃ­ഷി ഏല­മാ­ണെ­ന്നു പറ­യാം. രാ­ജാ­ക്കാ­ടി­നു സമീ­പ­മു­ള്ള മു­ക്കി­ടിൽ മു­തൽ ശാ­ന്തൻ­പാ­റ­യ്ക്ക­ടു­ത്ത് ചതു­ര­ങ്ങ­പ്പാ­റ­യ്ക്കു­മ­പ്പു­റം വരെ പര­ന്നു­കി­ട­ക്കു­ന്ന മൂ­വാ­യി­ര­ത്തി­ല­ധി­കം ഏക്കർ വരു­ന്ന ഭൂ­പ്ര­ദേ­ശം മു­ഴു­വ­നും തന്നെ വന്‍­കിട തോ­ട്ടം മു­ത­ലാ­ളി­മാ­രു­ടെ ഉട­മ­സ്ഥ­ത­യി­ലാ­ണ്. കാ­ന്തി­പ്പാറ എസ്റ്റേ­ട്ട്, വെ­ങ്ക­ല­പ്പാറ എസ്റ്റേ­റ്റ്, ആന­ച്ചാൽ എസ്റ്റേ­റ്റ്, നാ­ലാം ബ്ലോ­ക്ക്, എട്ട­ര­യേ­ക്കർ എസ്റ്റേ­റ്റ്, തലൈ­ങ്കാ­വ്, വട്ട­പ്പാറ എന്നി­ങ്ങ­നെ പല എസ്റ്റേ­റ്റു­ക­ളാ­യി തി­രി­ച്ചി­രി­യ്ക്കു­ന്ന ഈ തോ­ട്ട­ങ്ങ­ളിൽ 1970 കളിൽ ഏതാ­ണ്ട് രണ്ടാ­യി­ര­ത്തി അഞ്ഞൂ­റോ­ളം തോ­ട്ടം തൊ­ഴി­ലാ­ളി­കൾ ജോ­ലി ചെ­യ്തി­രു­ന്നു­.

image

പാവം ഗ്വാപിമാര്‍!

­താ­നാ­ണു ഗ്വാ­പി. തന്നെ­പ്പോ­ലെ ഗ്വാ­പി­മാര്‍ കേ­ര­ള­ത്തില്‍­ത്ത­ന്നെ കു­റ­വാ­ണ്. ഓരോ സു­കു­മാ­ര­ക­ല­ക­ളി­ലും ഓരോ­ന്നു­വ­ച്ചു­പോ­ലും ഇല്ല. സില്‍­മേ­ന്റു­ള്ളി­ല് ഒരു സു­രേ­ഷ് ഗ്വാ­പി­യു­ണ്ട്. രാ­ഷ്ട്രീ­യ­ത്തില്‍ ഇപ്പോള്‍ താ­നാ­ണു ഗ്വാ­പി. പി­ന്നെ, കഥ­ക­ളി­യു­ടെ തി­ര­മ­റ­യ്ക്കു­ള്ളില്‍ ഉണ്ടൊ­രു ഗ്വാ­പി. കാ­ല­മ­ണ്ഡ­പം ഗ്വാ­പി­.

image

മണിമുഴക്കം - ഉദ്ദിഷ്ടകെണിയും നിര്‍ദ്ദിഷ്ടകെണിയും

ഇ­ട­പ്പ­ള്ളി രാ­ഘ­വന്‍ പി­ള്ള­യു­ടെ കവി­ത­യാ­ണ് മണി­മു­ഴ­ക്കം­.

­മ­ണി­മു­ഴ­ക്കം മര­ണ­ദി­ന­ത്തി­ന്റെ മണി­മു­ഴ­ക്കം മധു­രം വരു­ന്നു ഞാന്‍!

ഇ­ങ്ങ­നെ­യാ­യി­രു­ന്നു അതി­ന്റെ­യൊ­രു മു­ഴ­ക്കം. വരു­ന്നു ഞാന്‍ എന്നു പറ­യു­ക­മാ­ത്ര­മ­ല്ല, ചെ­ല്ലു­ക­യും ചെ­യ്തു കവി. ഇട­പ്പ­ള­ളി­യില്‍­നി­ന്ന് ഇടു­ക്കി­യി­ലേ­ക്ക് ചി­ല്ലറ ദൂ­ര­മാ­ണോ ഉള്ള­ത്. എന്നാ­ലും കവി­യാ­കാ­നും മാ­ത്രം തെ­റി­യെ­ല്ലാം അറി­ഞ്ഞി­രു­ന്നി­ട്ടും അതാ­കാ­തെ രാ­ഷ്ട്രീ­യ­പ്ര­വര്‍­ത്ത­ക­നായ ഇടു­ക്കി മണി­സ­ഖാ­വ് അവ­സാ­നം ആത്മ­പ്ര­കാ­ശ­ന­ത്വര അട­ക്കാ­നാ­കാ­തെ അടി­ച്ചു­ക­ള­ഞ്ഞു ഗദ്യ­ത്തി­ലൊ­രു കവി­ത. മീ­റ്റ­റും വൃ­ത്ത­വും അല­ങ്കാ­ര­വും എല്ലാം കി­റു­കൃ­ത്യം ചാ­ലി­ച്ചു­കു­റി­ച്ച­ത്. വി­രു­ദ്ധോ­ക്തി, ശ്ലേ­ഷം, ആശ്ലേ­ഷം, വി­ശ്ലേ­ഷം, പഞ്ച­ചാ­മ­രം തു­ട­ങ്ങി അല­ങ്കാ­ര­ങ്ങ­ളു­ടെ­യും വൃ­ത്ത­ങ്ങ­ളു­ടെ­യും ഒരു പട്ടി­ക­ത­ന്നെ തയ്യാ­റാ­ക്കാം ആ മണി­പ്ര­വാ­ള­കൃ­തി നോ­ക്കി­.

image

എം വി ജയരാജനും ചതിയന്‍ ചന്തുവും

­പാ­വം എം വി ജയ­രാ­ജന്‍. ചതി­യന്‍ ചന്തു­വി­ന്റെ കാ­ര്യം പറ­ഞ്ഞ­തു­പോ­ലെ­യാ­ണ് അമ്മൂ­പ്പ­രു­ടെ കാ­ര്യ­വും. ആരും ആ മഹാ­നു­ഭാ­വ­ന്റെ നന്മ­യും ശരി­യായ വീ­ക്ഷ­ണ­വും മന­സ്സി­ലാ­ക്കു­ന്നി­ല്ല. ഇക്ക­ണ­ക്കി­നു പോ­യാല്‍ അതു മല­യാ­ളി മന­സ്സി­ലാ­ക്കാ­നും നമ്മ­ടെ എം­ടി­ തന്നെ മന­സ്സു വയ്ക്കേ­ണ്ടി­വ­രും. അതെ­ങ്ങ­നെ? പഴ­ശ്ശി­രാ­ജ­യും കു­ഞ്ഞാ­ലി­മ­ര­യ്ക്കാ­രും മു­തല്‍ കള്ളി­യ­ങ്കാ­ട്ടു നീ­ലി­യും ഗു­ണ്ടു­കാ­ടു സാ­ബു­വും വാ­ഗ­മണ്‍ മേ­രി­യും വരെ­യു­ള്ള ചരി­ത്ര­സ്ത്രീ­പു­രു­ഷ­ന്മാ­രെ മു­ഴു­വന്‍ അഭ്ര­പാ­ളി­ക­ളില്‍ ആവാ­ഹി­ച്ചു തറ­യ്ക്കു­ന്ന തി­ര­ക്കി­നി­ട­യില്‍ ആ മനു­ഷ്യ­നി­തി­നു­വ­ല്ല­തും നേ­ര­മു­ണ്ടോ. അതി­നു­പു­റ­മേ, നീ­ല­ത്താ­മ­ര­യും തൃ­ഷ്ണ­യും മറ്റും പണ്ട­ത്തെ നോ­ട്ടു­ബു­ക്കു­നോ­ക്കി പകര്‍­ത്തി­ക്കൊ­ടു­ത്ത് പണം പറ്റാ­നു­ള്ള തൃ­ഷ്ണ വേ­റേ­യും. എന്നാ­ലും എങ്ങ­നെ­യെ­ങ്കി­ലും സമ­യ­മു­ണ്ടാ­ക്കി, അദ്ദേ­ഹം ഒരു വട­ക്കന്‍ (എം) വി ജയ­ഗാഥ എന്നോ മറ്റോ പേ­രില്‍ ജയ­രാ­ജ­നെ­ന്ന ഇതി­ഹാ­സ­പു­രു­ഷ­നെ­പ്പ­റ്റി ഒരു സി­നി­മ­യു­ണ്ടാ­ക്കി­യേ പറ്റൂ. അല്ലെ­ങ്കില്‍ ആ പാ­വം ഇവി­ടെ തെ­റ്റി­ദ്ധ­രി­ക്ക­പ്പെ­ട്ടു തെ­റ്റി­ദ്ധ­രി­ക്ക­പ്പെ­ട്ടു കോ­ട­തി കേ­റി നശി­ച്ചു നാ­റാ­ണ­ക്ക­ല്ലു പി­ടി­ക്കു­ക­യേ ഉള­ളൂ­.

image
feedback