രാഷ്ട്രീയം

മജീന്ദ്രനല്ല ചെല്ലാ, വയറ്റീപ്പെഴപ്പാണു പ്രശ്നം

­പ്ര­മുഖ കങ്കാ­ളി സാ­ഹി­ത്യ­കാ­രി മഹാ­സം­ഭ­വാ­ദേ­വി എബി­സി സം­സ്ഥാ­ന­സെ­ക്ര­ട്ട­റി ഇടി­വെ­ട്ട് വി­ജ­യ­ന­ച്ച മറു­പ­ടി­ക്ക­ത്തി­ന്റെ പകര്‍­പ്പ് മല­യാ­ള­ത്തി­നു ലഭി­ച്ചു. ആദ്യ കത്തി­ലേ­ക്കു തനി­ക്കു വി­വ­ര­ങ്ങള്‍ തന്ന മജീ­ന്ദ്ര­നെ തള്ളി­പ്പ­റ­യു­ന്ന മഹാ­സം­ഭ­വം ശാ­ന്ത­സ­മു­ദ്ര­ത്തി­ലെ സു­നാ­മി­യു­ടെ പ്ര­ഭ­വ­കേ­ന്ദ്രം സന്ദര്‍­ശി­ക്കാന്‍ തന്റെ കൂ­ടെ വരാ­നും അങ്ങ­നെ വരു­ന്ന­പ­ക്ഷം താ­നും ക്യാ­മ­റ­യും കൂ­ടി വി­ജ­യ­ന്റെ വീ­ടു സന്ദര്‍­ശി­ക്കു­ന്ന­താ­ണെ­ന്നും കത്തില്‍ പറ­യു­ന്നു. മഹാ­ക­പി അയ്യ­പ്പ­ബൈ­ജു എഴു­തിയ വെ­ട്ടു­വാ­തം എന്ന കബി­ത­യും തന്റെ കത്തി­നോ­ടൊ­പ്പം ചേര്‍­ത്തി­ട്ടു­ണ്ട്. മാ­ന്യ­വാ­യ­ന­ക്കാ­രു­ടെ അറി­വി­ലേ­ക്കാ­യി കത്ത് ഞങ്ങള്‍ പൂര്‍­ണ്ണ­മാ­യും പ്ര­സി­ദ്ധീ­ക­രി­ക്കു­ന്നു­:

image

സകലരും വില്ലന്മാരാകുന്ന ആത്മകഥയുമായി പി സി ജോര്‍ജ്

  • ­പി­ണ­റാ­യി എം­എന്‍ വി­ജ­യ­ന്റെ ഔദാ­ര്യം പറ്റി വളര്‍­ന്ന അത്ത­പ്പാ­ടി­
  • എ­ള­മ­രം കരീം കി­നാ­ലൂര്‍ പദ്ധ­തി­യില്‍ വന്‍ അഴി­മ­തി നട­ത്തി­
  • ­മാ­ണി­സാര്‍ കള്ള­ക്ക­ളി­യി­ലൂ­ടെ തന്നെ പു­റ­ത്താ­ക്കി­
  • ­വി­എ­സ് പു­റ­ത്തു­വ­ന്നാല്‍ പി­ന്തു­ണ­യ്ക്കും­

­പി­.­സി­.­ജോര്‍­ജു­മാ­യി ഒരു ദീര്‍­ഘ­സം­ഭാ­ഷ­ണ­മാ­ണ് ഇത്ത­വ­ണ­ത്തെ ചന്ദ്രിക ആഴ്ച­പ്പ­തി­പ്പി­ന്റെ കവര്‍ സ്റ്റോ­റി. പി­ണ­റാ­യി­യും എള­മ­ര­വും യഥാര്‍­ത്ഥ ഇട­തു­പ­ക്ഷ­മ­ല്ല എന്നാ­ണു കവര്‍­സ്റ്റോ­റി­യു­ടെ പേ­ര്. പി സി ജോര്‍­ജി­ന്റെ മൂ­ന്നു പതി­റ്റാ­ണ്ടി­ന­പ്പു­റം നീ­ളു­ന്ന രാ­ഷ്ട്രീ­യ­ജീ­വി­ത­ക­ഥ­യാ­ണ് വി കെ സു­രേ­ഷു­മാ­യു­ള്ള സം­ഭാ­ഷ­ണ­ത്തി­ലൂ­ടെ ഇതള്‍­വി­രി­യു­ന്ന­ത്. എസ്എ­ഫ്ഐ മുന്‍ കോ­ഴി­ക്കോ­ട് ജി­ല്ലാ­ഭാ­ര­വാ­ഹി­യും സം­സ്ഥാ­ന­സ­മി­തി­യം­ഗ­വു­മാ­യി­രു­ന്നു, ആര്‍എം­പി­യു­ടെ സജീവ പ്ര­വര്‍­ത്ത­ക­നായ സു­രേ­ഷ്.

image

പ്രിയപ്പെട്ടവരേ, സത്യം പറയണേ!

­സി­പി­എ­മ്മി­ന്റെ ഇ­ടു­ക്കി­ ജി­ല്ലാ സെ­ക്ര­ട്ട­റി എം­എം മണി­യു­ടെ വാ­യില്‍­നി­ന്ന് ഒരു മണി­പ്ര­വാ­ള­മൊ­ഴു­കി­പ്പോ­യി. ജി­ല്ല­യില്‍ കഴി­ഞ്ഞ മു­പ്പ­തു­കൊ­ല്ല­ത്തി­നി­ടെ ഉണ്ടായ രാ­ഷ്ട്രീ­യ­കൊ­ല­പാ­ത­ക­ങ്ങ­ളില്‍ ചി­ല­ത് തങ്ങള്‍ പദ്ധ­തി­യി­ട്ട് നട­പ്പി­ലാ­ക്കി­യ­താ­ണെ­ന്നാ­യി­രു­ന്നു മണി­പ്ര­വാ­ളം ഭാ­ഷ­യി­ലാ­ക്കി­യ­പ്പോള്‍ തി­രി­ഞ്ഞു­കി­ട്ടി­യ­ത്. അതു മണി­യെ തി­രി­ഞ്ഞു­ക­ടി­ക്കു­ന്ന അവ­സ്ഥ­യു­മു­ണ്ടാ­യി. പതി­മൂ­ന്നു പേ­രു­ടെ പട്ടി­ക­യു­ണ്ടാ­ക്കി­യെ­ന്നും അവ­രില്‍ മൂ­ന്നു­പേ­രെ ഒന്ന്, രണ്ട്, മൂ­ന്ന് എന്നെ­ണ്ണി കാ­ച്ചി­ക്ക­ള­ഞ്ഞെ­ന്നും മണി പറ­ഞ്ഞു. അവ­രില്‍ ഒരാ­ളെ ഉണ്ടാ­ക്കിയ പട്ടി­ക­ത­ന്നെ ഉപ­യോ­ഗി­ച്ചു തല്ലി­ക്കൊ­ല്ലു­ക­യും മറ്റൊ­രാ­ളെ കു­ത്തി­ക്കൊ­ല്ലു­ക­യും മൂ­ന്നാ­മ­നെ, ഒരു വ്യ­ത്യ­സ്ത­ത­യ്ക്കു­വേ­ണ്ടി വെ­ടി­വ­ച്ചു­കൊ­ല്ലു­ക­യു­മാ­യി­രു­ന്നു.

image

ശാന്തന്‍പാറയിലെ അശാന്തികള്‍

­കു­റ്റം ചെ­യ്ത­വര്‍­ക്കും കു­റ്റ­വാ­ളി­കള്‍­ക്കും എന്നും ന്യാ­യീ­ക­ര­ണ­ങ്ങ­ളു­ണ്ടാ­യി­രി­ക്കും. ആ ന്യാ­യീ­ക­ര­ണ­ങ്ങ­ളു­ടെ സത്യാ­സ­ത്യ­ങ്ങള്‍ വ്യ­വ­ച്ഛേ­ദി­ച്ചെ­ടു­ക്കാ­നാ­ണ് കോ­ട­തി­ക­ളെ­ന്നാ­ണ് വയ്പ്. കോ­ട­തി­കള്‍ എന്തു കണ്ടെ­ത്ത­ലു­കള്‍ നട­ത്തി­യാ­ലും പ്ര­തി­യു­ടേ­യും വാ­ദി­യു­ടേ­യും ന്യാ­യീ­ക­ര­ണ­ങ്ങള്‍ ഇല്ലാ­താ­കു­ന്നി­ല്ല. കു­റ്റം തെ­ളി­യു­ക­യും കു­റ്റ­വാ­ളി ശി­ക്ഷി­ക്ക­പ്പെ­ടു­ക­യും ചെ­യ്യു­മ്പോ­ഴും അവ­രു­ടെ ന്യാ­യീ­ക­ര­ണം അതേ­പ­ടി അവ­ശേ­ഷി­ക്കും. കു­റ്റ­വാ­ളി വെ­റു­തെ­വി­ട­പ്പെ­ടു­മ്പോള്‍ അവ­രു­ടെ ന്യാ­യീ­ക­ര­ണം ശരി­വ­യ്ക്ക­പ്പെ­ടു­ന്ന­തി­നൊ­പ്പം കു­റ്റ­വാ­ളി­യെ കണ്ടെ­ത്താ­നാ­കാ­തെ കു­റ്റം അവ­ശേ­ഷി­ക്കു­ക­യും ചെ­യ്യു­ക­യാ­ണ്.

image

ചൊട്ടയിലെ ശീലം ചുടല വരെ എത്തട്ടെ!

ഇ­ന്ത്യ­യു­ടെ പ്ര­ഥ­മ­പു­രു­ഷന്‍ ഇനി­യാ­ര് എന്നു­ള്ള ചര്‍­ച്ച­കള്‍ ചൂ­ടു­പി­ടി­ച്ചി­രി­ക്ക­വെ­യാ­ണ് വീ­ണ്ടു­മൊ­രു പ്ര­ഥ­മ'­വ­നി­ത' മതി­യെ­ന്ന ആഗ്ര­ഹം പ്ര­ക­ടി­പ്പി­ച്ചു­കൊ­ണ്ട് ബം­ഗാള്‍ മു­ഖ്യ­മ­ന്ത്രി മമ­താ ബാ­നര്‍­ജി എത്തി­യ­ത്. ഓരോ സം­സ്ഥാ­ന­ങ്ങ­ളും ഓരോ പാര്‍­ട്ടി­ക­ളും ഓരോ ഗ്രൂ­പ്പു­ക­ളും ­പ്ര­സി­ഡ­ന്റ് സ്ഥാ­നാര്‍­ത്ഥി­ക­ളില്‍ ഓരോ­രു­ത്ത­രെ­യാ­ണ് പി­ന്തു­ണ­യ്ക്കു­ന്ന­ത്. അങ്ങ­നെ ബം­ഗാള്‍ മു­ഖ്യ­മ­ന്ത്രി ത്രി­ണ­മൂല്‍ കോണ്‍­ഗ്ര­സ്സ് നേ­താ­വ് മമ­താ ദീ­ദി പി­ന്തു­ണ­യ്ക്കു­ന്ന­ത് ലോ­ക്സ­ഭാ ­സ്പീ­ക്കര്‍ മീ­രാ­കു­മാ­റി­നെ­യാ­ണ്. ഇന്ത്യന്‍ ചരി­ത്ര­ത്തി­ലെ പ്ര­ഥമ പ്ര­ഥ­മ­വ­നി­ത­യായ പ്ര­തി­ഭാ പാ­ട്ടീല്‍ പടി­യി­റ­ങ്ങു­മ്പോള്‍ ആ സ്ഥാ­ന­ത്തേ­ക്ക് വീ­ണ്ടു­മൊ­രു വനി­ത­യെ നി­യോ­ഗി­ക്കാ­നാ­ണ് ദീ­ദി­യു­ടെ ആഗ്ര­ഹം­. 

image

പിതാവും പുത്രനും പരിശുദ്ധാത്മാക്കളും

­വ­നം സി­നി­മാ മന്ത്രി ഗണേ­ശ് കു­മാ­റും അദ്ദേ­ഹ­ത്തി­ന്റെ പി­താ­വ് ആര്‍ ബാ­ല­കൃ­ഷ്ണ­പി­ള്ള­യും തമ്മില്‍ അത്ര നല്ല സ്വ­ര­ച്ചേര്‍­ച്ച­യി­ല­ല്ല എന്നു നമു­ക്കൊ­ക്കെ അറി­യാം. സ്വ­രം നന്നാ­യി­രി­ക്കു­മ്പോ­ഴാ­ണു പാ­ട്ടു­നിര്‍­ത്തേ­ണ്ട­ത്, അല്ലാ­തെ സ്വ­ര­ച്ചേര്‍­ച്ച­യി­ല്ലാ­യ്മ നന്നാ­യി­രി­ക്കു­മ്പോ­ഴ­ല്ല എന്ന­റി­യാ­വു­ന്ന­തു­കൊ­ണ്ടാ­ണ് പി­ള്ള എത്ര കൈ­കാ­ലി­ട്ട­ടി­ച്ചി­ട്ടും പു­ള്ള മന്ത്രി­സ്ഥാ­നം വി­ട്ടു­മാ­റാന്‍ തയ്യാ­റാ­കാ­ത്ത­ത്. വി­ട്ടു­മാ­റാ­ത്ത ചുമ പോ­ലെ­യൊ­ന്നാ­ണ് ഈ മന്ത്രി­സ്ഥാ­നം വി­ട്ടു­മാ­റാ­നു­ള്ള മടി­യും എന്ന­റി­യാ­വു­ന്ന­തി­നാല്‍ ചാ­ണ്ടി­ച്ചന്‍ പു­ള്ളാ­ച്ചന്‍ പറ­യു­ന്ന­ത­ല്ല, അച്ഛ­ന്റെ പു­ള്ള പറ­യു­ന്ന­താ­ണു കേള്‍­ക്കു­ന്ന­ത് (ചാ­ണ്ടി­ച്ച­നു സപ്പ­റു ജോ­റാ­യേ എന്ന് മറ­വ­ത്തൂര്‍ കന­വ് എന്ന ചി­ത്ര­ത്തില്‍ അന്ത­രി­ച്ച ഗാ­ന­ര­ച­യി­താ­വ് ഗി­രീ­ഷ് പു­ത്ത­ഞ്ചേ­രി­).

image

വര്‍ഗ്ഗരാഷ്ട്രീയം വര്‍ഗ്ഗീയതയ്ക്കു വഴിമാറുമ്പോള്‍

­റ­വ­ലൂ­ഷ­ന­റി പാ­ർ­ട്ടി നേ­താ­വ് ടി­.­പി ചന്ദ്ര­ശേ­ഖ­ര­ന്റെ കൊ­ല­പാ­ത­ക­ത്തി­നു­ത്ത­ര­വാ­ദി­ത്വ­ത്തിൽ നി­ന്നു പു­റ­ത്തു­ക­ട­ക്കാ­നാ­കാ­തെ സി­പി­ഐ­(എം) പ്ര­യാ­സ­പ്പെ­ടു­മ്പോൾ തന്നെ പൊ­തു­പ്ര­വ­ണ­ത­ക്ക് വി­രു­ദ്ധ­മാ­യി തീ­ർ­ത്തും വ്യ­ത്യ­സ്ത­മായ നി­ല­പാ­ടു­കൾ കൈ­ര­ളി ചാ­ന­ലി­ലും, പാ­ർ­ട്ടി സെ­ക്ര­ട്ട­റി പി­ണ­റാ­യി വി­ജ­യ­നിൽ നി­ന്നു­മു­ണ്ടാ­യ­ത് പി­ന്നീ­ടു­ള്ള ബഹ­ള­ത്തിൽ മു­ങ്ങി­പ്പോ­യെ­ങ്കി­ലും, കേ­സ് അന്വേ­ഷ­ണം മു­ന്നോ­ട്ടു നീ­ങ്ങ­വെ അന്വേ­ഷണ സം­ഘം കണ്ടെ­ത്തിയ ചില വസ്തു­ത­ക­ളു­മാ­യി യാ­ദൃ­ശ്ചി­ക­മാ­യെ­ങ്കി­ലും ബന്ധ­മു­ള്ള­താ­ണ്.

image

കരിദിനമല്ല, കര്‍മനിരതത്വമാണു വേണ്ടത്

ഇ­ക്ക­ഴി­ഞ്ഞ ദി­വ­സം വലി­യൊ­രു ദി­വ­സ­മാ­യി­രു­ന്നു. കേ­ര­ള­ത്തി­ലെ ഏറ്റ­വും പു­തി­യ, അതാ­യ­ത് നി­ല­വി­ലു­ള്ള സര്‍­ക്കാ­രി­ന്റെ ഒന്നാം പി­റ­ന്നാള്‍. കഴി­ഞ്ഞ വര്‍­ഷം ജനി­ച്ച ­യു­ഡി­എ­ഫ് സര്‍­ക്കാ­രാ­ണ് കഴി­ഞ്ഞ ദി­വ­സം ഒന്നാം പി­റ­ന്നാ­ളു­ണ്ട­ത്. സര്‍­ക്കാ­രി­ന് ഒരു വയ­സ്സാ­യ­പ്പോള്‍, ആള്‍ നൂ­റു­മീ­റ്റര്‍ ഓട്ട­ത്തില്‍ പങ്കെ­ടു­ത്താല്‍ ട്രോ­ഫി­നേ­ടു­മെ­ന്ന അവ­സ്ഥ­യി­ലാ­ണ് എന്ന് യു­ഡി­എ­ഫ് നേ­താ­ക്കള്‍ പറ­യു­ന്നു. എല്‍­ഡി­എ­ഫ് നേ­താ­ക്കള്‍ പറ­യു­ന്ന­ത്, പയ്യന്‍ അല്ലെ­ങ്കില്‍ പയ്യി, ഇപ്പോ­ഴും പയ്യെ­പ്പോ നയ­മാ­ണ്. പി­ടി­ച്ചു­പി­ടി­ച്ചു­പോ­ലും നട­ക്കി­ല്ല, അവ­രു­ടെ നേ­താ­ക്ക­ന്മാ­രില്‍ ചി­ലര്‍­ക്കെ­ങ്കി­ലും മൂ­ക്കില്‍ പല്ലു­വ­ന്നെ­ങ്കി­ലും സര്‍­ക്കാ­രി­നു വാ­യില്‍ പല്ലു­പോ­ലും മു­ള­ച്ചി­ല്ല, ഒര­ക്ഷ­ര­മെ­ങ്കി­ലും പഠി­ച്ചി­ട്ടി­ല്ല എന്നൊ­ക്കെ­യാ­ണ്.

image

ബോളിവുഡ് ബൊണാന്‍സാ!

അ­ല്ലെ­ങ്കി­ലും ഈ ബോ­ളി­വു­ഡ് താ­ര­ങ്ങള്‍ എന്നും എല്ലാ­വര്‍­ക്കും മാ­തൃ­ക­യാ­ണ്. അവര്‍ ചെ­യ്യു­ന്ന ഓരോ കാ­ര്യ­ങ്ങ­ളും അനു­ക­രി­ക്കാന്‍ നമ്മള്‍ തയ്യാ­റാ­കു­ക­യാ­ണെ­ങ്കില്‍ ഈ ലോ­കം എത്ര സു­ന്ദ­ര­മാ­യി­ത്തീ­രു­മെ­ന്ന­തു പ്ര­വ­ചി­ക്കാ­നാ­വി­ല്ല. പി­ന്നെ, അവര്‍ ചെ­യ്യു­ന്ന­തു പല­തും നാം മന­സ്സി­ലാ­ക്കു­ന്നി­ല്ലെ­ന്നു­മാ­ത്രം. കാ­ര­ണം, സൂ­ഫി­ക­ളെ­യും യോ­ഗി­ക­ളെ­യും പോ­ലെ വി­ചി­ത്ര­മായ രീ­തി­യി­ലാ­ണ് അവ­ര­തു ചെ­യ്യു­ന്ന­ത്.

image

കഴുത്തു നോക്കാത്ത എഴുത്തുകാര്‍

­ടി­പി ചന്ദ്ര­ശേ­ഖ­ര­ന്റെ മര­ണ­ത്തില്‍, അല്ല, കൊ­ല­യില്‍ ഇവി­ടെ ഒരൊ­റ്റ എഴു­ത്തു­കാ­ര­നും വേ­ണ്ടും വണ്ണം പ്ര­തി­ക­രി­ച്ചി­ല്ലെ­ന്നും ഇതൊ­ക്കെ മി­ണ്ടാ­നു­ള്ള ധൈ­ര്യ­ക്കു­റ­വു കൊ­ണ്ടു­മാ­ത്ര­മ­ല്ലെ­ന്നും അധി­കാ­ര­സ്ഥാ­പ­ന­ങ്ങ­ളി­ലേ­ക്കു­ള്ള സാ­ദ്ധ്യ­ത­കള്‍ അട­ഞ്ഞു­പോ­കാ­തി­രി­ക്കാ­നു­ള്ള പോം­വ­ഴി­യാ­യി­ട്ടാ­ണെ­ന്നും ഈയി­ടെ സി ആര്‍ പര­മേ­ശ്വ­രന്‍ പറ­ഞ്ഞി­രു­ന്നു. പറ­ഞ്ഞ­ദ്ദേ­ഹം വാ­ക്കു നാ­യില്‍, സോ­റി, നാ­ക്കു വാ­യി­ലി­ട്ടി­ല്ല, കു­റേ­യ­ധി­കം എഴു­ത്തു­കാര്‍ പ്ര­സ്താ­വ­ന­യു­മാ­യി ചാ­ടി­വീ­ണി­ട്ടു­ണ്ട്.

image
feedback