കേരളീയം

കേരളീയം മാസികയുടെ പരിസ്ഥിതി- മാധ്യമ ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു

­പ­രി­സ്ഥി­തി വി­ഷ­യ­ങ്ങള്‍­ക്ക് ഊന്നല്‍ നല്‍­കി തൃ­ശൂ­രില്‍ നി­ന്ന് പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന ­കേ­ര­ളീ­യം­ ­മാ­സി­ക നല്‍­കു­ന്ന ബി­ജു­.എ­സ്. ബാ­ലന്‍ അനു­സ്മ­രണ ­പ­രി­സ്ഥി­തി­ മാ­ധ്യമ ഫെ­ല്ലോ­ഷി­പ്പി­ലേ­ക്ക് അപേ­ക്ഷ ക്ഷ­ണി­ക്കു­ന്നു. മാ­ധ്യ­മ­പ്ര­വര്‍­ത്ത­കര്‍­ക്കും മാ­ധ്യ­മ­പ്ര­വര്‍­ത്ത­ന­ത്തില്‍ താ­ത്പ­ര്യ­മു­ള്ള 35 വയ­സ്സില്‍ താ­ഴെ പ്രാ­യ­മു­ള്ള യു­വ­തീ­/­യു­വാ­ക്കള്‍­ക്കും അപേ­ക്ഷി­ക്കാം­. 

image

കരുണാകരന്‍ നേതൃത്വം കൊടുത്ത ഉരുട്ടല്‍ വിദ്യ

­ഞാ­നൊ­ന്നും അറി­യി­ല്ല എന്ന കരു­ണാ­ക­ര­ന്റെ ഭാ­വം യഥാര്‍­ഥ­ത്തില്‍ പച്ച­ക്ക­ള്ള­മാ­ണ്‌. കാ­ര­ണം ആന്ധ്ര­യി­ലെ കമ്മ്യൂ­ണി­സ്റ്റു­കാ­രെ ടോര്‍­ച്ചര്‍ ചെ­യ്‌­ത്‌ ശീ­ല­മു­ള്ള­വ­രെ തെ­ര­ഞ്ഞെ­ടു­ത്ത്‌ ഇവി­ടേ­യ്‌­ക്ക്‌ അയ­ച്ച­ത്‌ എങ്ങി­നെ നി­ഷ്‌­ക­ള­ങ്ക­മാ­കും? അടി­യ­ന്ത­രാ­വ­സ്ഥാ തട­വു­കാ­ര­നാ­യി­രു­ന്ന ശം­ഭു­ദാ­സ്‌. കെ എഴു­തു­ന്നു . ­കേ­ര­ളീ­യം­ ­ക­രു­ണാ­ക­രന്‍ പതി­പ്പില്‍ പ്ര­സി­ദ്ധീ­ക­രി­ച്ച ലേ­ഖ­നം :

image

കെ കരുണാകരന്റെ രാഷ്ട്രീയം

­കേ­ര­ളീ­യം ­ക­രു­ണാ­ക­രന്‍ പതി­പ്പില്‍ ­കെ വേ­ണു­ എഴു­തിയ ലേ­ഖ­നം­:

­കെ കരു­ണാ­ക­ര­ന്റെ നി­ര്യാണ സന്ദര്‍­ഭം കേ­ര­ള­ത്തി­ലെ മാ­ദ്ധ്യ­മ­പ്ര­വര്‍­ത്ത­ന­ത്തി­ന്റെ നി­ല­വാ­ര­ത്ത­കര്‍­ച്ച ഏത­റ്റം വരെ എത്തി­യി­രി­ക്കു­ന്നു എന്നു കാ­ണി­ച്ചു­ത­രാന്‍ അവ­സ­ര­മൊ­രു­ക്കി. കരു­ണാ­ക­ര­ന്റെ ഒട്ടും ആകര്‍­ഷ­ണീ­യ­മ­ല്ലാ­ത്ത ഇരു­ണ്ട­വ­ശ­ങ്ങ­ളെ വേ­ണ്ടു­വോ­ളം തു­റ­ന്നു­കാ­ട്ടി­ക്കൊ­ണ്ടി­രു­ന്ന മാ­ദ്ധ്യ­മ­ങ്ങള്‍ ഒന്ന­ട­ങ്കം നി­ര്യാ­ണ­സ­മ­യ­ത്ത്‌ കരു­ണാ­ക­ര­നെ വാ­നോ­ളം പാ­ടി­പ്പു­ക­ഴ്‌­ത്താന്‍ മത്സ­രി­ക്കു­ക­യാ­യി­രു­ന്നു. ഇന്ത്യ­യി­ലെ ഏറ്റ­വു­മ­ധി­കം രാ­ഷ്ട്രീയ കക്ഷി­യെ പ്ര­തി­നി­ധാ­നം ചെ­യ്‌­ത്‌ കേ­ര­ള­ത്തി­ന്‌ ഏറ്റ­വു­മ­ധി­കം ഭര­ണ­നേ­തൃ­ത്വം കയ്യാ­ളിയ ഒരു നേ­താ­വി­നോ­ട്‌ ജന­ങ്ങ­ളില്‍ ഗണ്യ­മായ ഒരു വി­ഭാ­ഗം വൈ­കാ­രിക അടു­പ്പം പു­ലര്‍­ത്തു­ന്ന­ത്‌ സ്വാ­ഭാ­വി­ക­മാ­ണ്‌. കരു­ണാ­ക­ര­ന്റെ അന്ത്യ­യാ­ത്ര­യില്‍ ആദ­രാ­ഞ്‌­ജ­ലി­കള്‍ അര്‍­പ്പി­ക്കാന്‍ ഉട­നീ­ളം തടി­ച്ചു­കൂ­ടിയ ജനാ­വ­ലി­യെ കണ്ട മാ­ദ്ധ്യ­മ­ങ്ങള്‍ ആ വൈ­കാ­രി­ക­ത­യെ മു­ത­ലാ­ക്കാന്‍ മത്സ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­ണ്‌.

image

ആയിരം വളവുള്ള കാഞ്ഞിരമരം

­കേ­ര­ളീ­യം കരു­ണാ­ക­രന്‍ പതി­പ്പില്‍ ­പി സി ഉണ്ണി­ച്ചെ­ക്കന്‍ എഴു­തിയ ലേ­ഖ­നം­:

1975 ജൂണ്‍ 25­ന്‌ സ്ഥാ­പി­ച്ച ഇന്ദി­രാ­ഭ­ര­ണം ജനി­ച്ച­ത്‌ നു­ണ­യി­ലാ­ണ്‌. നു­ണ­കൊ­ണ്ടാ­ണ്‌ വളര്‍­ന്ന­ത്‌. അതി­ന്റെ അടി­സ്ഥാ­ന­ഘ­ട­കം­ത­ന്നെ നു­ണ­യി­ലാ­ണ്‌.

­ലോ­ക­പ്ര­ശ­സ്‌ത പത്ര­പ്ര­വര്‍­ത്ത­ക­നായ ബെര്‍­ണ്ണാ­ഡ്‌ ലെ­വി­ന്റെ ഈ നി­രീ­ക്ഷ­ണം അടി­യ­ന്തി­രാ­വ­സ്ഥ­യി­ലെ ഇരു­ണ്ട നാ­ളു­ക­ളെ­ക്കു­റി­ച്ച്‌ സ്വ­യം സം­സാ­രി­ക്കു­ന്ന ഒന്നാ­ണ്‌.

image

കേരളീയത്തിന്റെ കരുണാകരന്‍ പതിപ്പിറങ്ങി

­തൃ­ശൂ­രില്‍­നി­ന്ന് പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന പരി­സ്ഥി­തി മാ­സി­ക­യായ കേ­ര­ളീ­യ­ത്തി­ന്റെ ­ക­രു­ണാ­ക­രന്‍ പതി­പ്പി­റ­ങ്ങി. കേ­ര­ളീയ ജീ­വി­ത­ത്തില്‍ കരു­ണാ­ക­ര­നെ അട­യാ­ള­പ്പെ­ടു­ത്തു­ന്ന­തെ­ങ്ങ­നെ­യ­തി­നെ­ക്കു­റി­ച്ച് ചി­ന്ത­ക­രും എഴു­ത്തു­കാ­രും സാ­മൂ­ഹിക പ്ര­വര്‍­ത്ത­ക­രും എഴു­തു­ന്നു. ­പി സി ഉണ്ണി­ച്ചെ­ക്കന്‍, ­കെ വേ­ണു­, ­കെ പി സേ­തു­നാ­ഥ്, ­കെ എ മു­ഹ­മ്മ­ദ്, ­കെ പി ജയ­കു­മാര്‍, എം ജി രാ­ധാ­കൃ­ഷ്ണന്‍, ­ഷീബ അമീര്‍, ­നി­ര­ഞ്ജന്‍, ­സി­വി­ക് ചന്ദ്രന്‍, എ­സ് ഭാ­സു­രേ­ന്ദ്ര­ബാ­ബു­, ­സി ആര്‍ നീ­ല­ക­ണ്ഠന്‍, അ­ഡ്വ. ജയ­ശ­ങ്കര്‍, ­സി ആര്‍ പര­മേ­ശ്വ­രന്‍, ­വി മോ­ഹ­നന്‍, ­ശം­ഭു­ദാ­സ് കെ­ എന്നി­വ­രാ­ണ് കേ­ര­ളീ­യ­ത്തി­ന്റെ കരു­ണാ­ക­രന്‍ പതി­പ്പില്‍ എഴു­തി­യി­രി­ക്കു­ന്ന­ത്.

image

സി. ആര്‍. നീലകണ്‌ഠന്‍ സംസാരിക്കുന്നു

­കേ­ര­ള­ത്തി­ന്റെ രാ­ഷ്‌­ട്രീയ ചരി­ത്ര­ത്തില്‍­നി­ന്ന്‌ വി­ഭി­ന്ന­മാ­യൊ­രു ­ച­രി­ത്രം­ അക്ര­മ­രാ­ഷ്‌­ട്രീ­യ­ത്തി­നി­ല്ല. ഓരോ കാ­ല­ത്തി­ന­നു­സ­രി­ച്ചും അത്‌ മാ­റി­വ­ന്നി­രു­ന്നു­വെ­ന്നു­മാ­ത്രം. പഴ­യ­കാ­ല­ങ്ങ­ളില്‍ എതിര്‍­രാ­ഷ്‌­ട്രീയ പാര്‍­ട്ടി­ക­ളി­ലെ വി­മര്‍­ശ­കര്‍­ക്കു­നേ­രെ മാ­ത്ര­മാ­യി­രു­ന്നു 'പാര്‍­ട്ടി' ആക്ര­മ­ണം. എന്നാല്‍ പി­ന്നീ­ട­ത്‌ എതിര്‍­രാ­ഷ്‌­ട്രീയ പാര്‍­ട്ടി­യി­ലെ ആര്‍­ക്കു­മെ­തി­രെ­യും ഉണ്ടാ­കു­മെ­ന്നാ­യി. കേ­ര­ള­ത്തി­ലെ 'രാ­ഷ്‌­ട്രീ­യ' പ്ര­വര്‍­ത്ത­ന­ത്തി­ന്റെ മാ­റിയ ഈ മു­ഖ­ത്തി­ന്‌ ഉദാ­ഹ­ര­ണ­മാ­യി പല സ്ഥ­ല­ങ്ങ­ളും മാ­റു­ക­യും ചെ­യ്‌­തു. എന്നാല്‍ ഇപ്പോ­ഴ­ത്തെ അവ­സ്ഥ അങ്ങേ­യ­റ്റം ഭയാ­ന­ക­മാ­ണ്‌. പാര്‍­ട്ടി നി­ല­പാ­ടു­ക­ളെ വി­മര്‍­ശി­ക്കു­ന്ന ആരെ­യും ആക്ര­മി­ക്കു­മെ­ന്ന നി­ല­യി­ലേ­യ്‌­ക്കാ­ണ്‌ കാ­ര്യ­ങ്ങള്‍ മാ­റി­യി­രി­ക്കു­ന്ന­ത്‌. പല­കാ­ല­ങ്ങ­ളില്‍ ഇതി­ന്‌ നല്ല ഉദാ­ഹ­ര­ണ­ങ്ങ­ളു­ണ്ടാ­യി­രു­ന്നു­.

image

ഇന്ത്യന്‍ ജനാധിപത്യത്തിന്‌ മാതൃകയായ ഗോത്രപാഠങ്ങള്‍

2009 ആഗ­സ്റ്റില്‍ മഹാ­രാ­ഷ്‌­ട്ര­യി­ലെ ഗട്‌­ചി­റോ­ളി ജി­ല്ല­യി­ലെ മേ­ന്ത ­ഗ്രാ­മം­ സന്ദര്‍­ശി­ക്കു­ക­യും ആദി­വാ­സി­ക­ളു­ടെ അതി­ഥി­യാ­യി താ­മ­സി­ക്കു­ക­യും ചെ­യ്‌ത ലേ­ഖ­കന്‍ ഗോ­ത്ര­സ­മൂ­ഹ­ത്തി­ന്റെ ഭരണ-സാ­മൂ­ഹിക സം­വി­ധാ­ന­ങ്ങ­ളെ­ക്കു­റി­ച്ച്‌ നട­ത്തിയ നി­രീ­ക്ഷ­ണ­ങ്ങള്‍ പങ്കു­വ­യ്‌­ക്കു­ന്നു­.

image

വളന്തക്കാടും ആശങ്കകളും

­കേ­ര­ള­ത്തില്‍ കഴി­ഞ്ഞ മു­പ്പ­തു­വര്‍­ഷ­ത്തി­നി­ട­യില്‍ ആകെ­യു­ണ്ടാ­യി­രു­ന്ന കണ്ടല്‍­ക്കാ­ടു­ക­ളു­ടെ 94 ശത­മാ­ന­വും നശി­പ്പി­ച്ചു കഴി­ഞ്ഞു. കൊ­ച്ചി­ന­ഗ­ര­ത്തെ ചു­റ്റി­ക്കി­ട­ക്കു­ന്ന കടല്‍­പ്പ­ര­പ്പു­ക­ളു­ടെ പകു­തി­യും നഷ്‌­ട­പ്പെ­ട്ടി­രി­ക്കു­ന്നു. ഇനി­യും നി­ക­ത്ത­പ്പെ­ടാ­ത്ത ഒരേ­യൊ­രു ദ്വീ­പ്‌ വള­ന്ത­ക്കാ­ടാ­ണ്‌. ഒപ്പം അവി­ടെ ഇതി­നോ­ട­കം കണ്ടു­പി­ടി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള 77­ത­രം സസ്യ­ജാ­ല­ങ്ങ­ളും 27 തരം ജല­ജീ­വി­ക­ളും. അത്ര­യും അനി­ത­ര­സാ­ധാ­ര­ണ­മായ ജൈ­വ­വൈ­വി­ധ്യ­മാ­ണ്‌ ­ഹൈ­ടെ­ക്‍ സി­റ്റി­ വന്നാല്‍ മണ്‍­മ­റ­ഞ്ഞു­പോ­കു­ന്ന­ത്‌. വി­ക­സ­ന­ത്തി­ന്റെ വി­ദൂ­ര­മെ­ങ്കി­ലു­മായ ഒരൊ­റ്റ ഗു­ണ­ഗ­ണ­ങ്ങള്‍­ക്കും പക­രം­വ­യ്‌­ക്കാ­നാ­കാ­ത്ത കണ്ടല്‍­ക്കാ­ടു­ക­ളാ­ണ്‌ ഇവി­ടെ നശി­പ്പി­ക്ക­പ്പെ­ടാന്‍ പോ­കു­ന്ന­ത്‌.

image

മഞ്ഞുകാലത്തെ ഓര്‍മ്മകള്‍

­മ­ഞ്ഞു­കാ­ല­ത്ത്‌ കാ­ട്ടി­ലൂ­ടെ നട­ക്കു­മ്പോള്‍ പ്ര­കൃ­തി­യി­ലെ മനോ­ഹാ­രി­ത­ക­ളെ­ക്കു­റി­ച്ച് ഏറെ ആഹ്ലാ­ദ­ത്തോ­ടെ­യും വി­സ്‌­മ­യ­ത്തോ­ടെ­യും ഓര്‍­മ്മി­ക്കാ­റു­ണ്ട്‌. കണ്ണു­കള്‍­ക്കു­മു­ന്നില്‍ ഈര്‍­പ്പ­മാര്‍­ന്ന മഞ്ഞ്‌ പു­ത­ഞ്ഞ­ങ്ങ­നെ നില്‍­ക്കും. ചില വേ­ള­ക­ളില്‍ അതി­നി­ട­യി­ലൂ­ടെ ഒരു ചൂ­ള­ക്കാ­ക്ക­യു­ടെ പാ­ട്ട്‌ നമ്മെ തേ­ടി­യെ­ത്തും. അപ്പോള്‍ മഞ്ഞി­നി­ട­യി­ലൂ­ടെ കണ്ണു­മി­ഴി­ച്ച്‌ അതി­നെ തേ­ടി നട­ക്കും. തൊ­ട്ട­ടു­ത്തെ­വി­ടെ­യോ ഇരു­ന്നു ആ പക്ഷി­പാ­ടു­ന്നു­ണ്ട്‌. പക്ഷെ, നമ്മള്‍­ക്ക­തി­നെ കാ­ണു­വാ­നാ­കു­ന്നി­ല­ല്ലൊ? ആ മനോ­ഹ­ര­സം­ഗീ­ത­ത്തി­ന്റെ ഉറ­വി­ടം തേ­ടി നാം മഞ്ഞി­നി­ട­യി­ലൂ­ടെ നീ­ന്തി എത്തു­മ്പോള്‍, ആ ഗാ­നം നി­ല­യ്‌­ക്കു­ന്നു. ഒരു നി­മി­ഷം വീ­ണ്ടും കു­റ­ച്ച­പ്പു­റ­ത്തു­നി­ന്നും കേള്‍­ക്കു­ക­യാ­യി. ബാ­ല്യ­കാല സ്‌­മ­ര­ണ­ക­ളി­ലെ കണ്ണു­കെ­ട്ടി­ക്ക­ളി­ക­ളി­ലേ­ക്ക്‌ ആ പക്ഷി നമ്മെ കൂ­ട്ടി­ക്കൊ­ണ്ടു­പോ­കു­ന്നു­.

image

കേരളം ഹരിത സമ്പദ്‌വ്യവസ്ഥയിലേക്ക്‌ മാറുമ്പോള്‍

­സാ­മൂ­ഹ്യ­സാ­മ്പ­ത്തിക മേ­ഖ­ല­ക­ളില്‍ ­കേ­ര­ളം­ (നി­ല­വി­ലു­ള്ള പ്ര­ത്യേക രാ­ഷ്‌­ട്രീയ കാ­ര­ണ­ങ്ങ­ളാല്‍) നിര്‍­ണ്ണാ­യക പു­രോ­ഗ­തി നേ­ടി­യി­ട്ടു­ണ്ടെ­ങ്കി­ലും ഇപ്പോ­ഴ­ത്തെ വി­ക­സന മാ­തൃ­ക­യു­ടെ സാ­ധു­ത­യെ­ക്കു­റി­ച്ച്‌ ഏറെ ആശ­ങ്ക­ക­ളു­ണ്ട്‌. ലോ­ക­ത്തി­ന്റെ ജന­സാ­ന്ദ്രത ഏറ്റ­വും കൂ­ടു­ത­ലു­ള്ള സ്ഥ­ല­ങ്ങ­ളി­ലൊ­ന്നാ­യ­തു­കൊ­ണ്ട്‌ കേ­ര­ളം രൂ­ക്ഷ­മായ പ്ര­കൃ­തി­വി­ഭവ ദാ­രി­ദ്ര്യ­ത്തെ നേ­രി­ടു­ന്നു­ണ്ട്‌. അണ­ക്കെ­ട്ട്‌, അതി­വേ­ഗ­പ്പാ­ത, വ്യ­വ­സായ വി­ക­സ­നം, ഖന­നം തു­ട­ങ്ങി ഏതു­ത­രം വി­ക­സന പ്ര­വര്‍­ത്ത­ന­മാ­യാ­ലും അവ­യു­ടെ ഒരി­ക്ക­ലും നിര്‍­ണ്ണ­യി­ക്ക­പ്പെ­ടാ­ത്ത പ്രാ­യോ­ഗി­ക­ത­യെ­ക്കു­റി­ച്ച്‌ ഒരു­പാ­ട്‌ ചര്‍­ച്ച­കള്‍ ഉയ­രാ­റു­ണ്ട്.

image
page-adv-space-img
feedback