നിരീക്ഷണം

പ്രതികരണനിയമം 2012

­സോ­ഷ്യല്‍ മീ­ഡി­യ­യി­ലെ മറ്റു സൈ­റ്റു­ക­ളെ അപേ­ക്ഷി­ച്ച് ഫേ­സ്ബു­ക്കും ട്വി­റ്റ­റും എത്തി­യ­പ്പോള്‍ കണ്ട പ്ര­ധാന വ്യ­ത്യാ­സം ആര്‍­ക്കും എന്തി­നെ­തി­രേ­യും ഏതു തര­ത്തി­ലും പ്ര­തി­ക­രി­ക്കാ­മെ­ന്ന­തും, അത് അനേ­ക­മാ­ളു­കള്‍ തങ്ങ­ളു­ടെ സ്ക്രീ­നി­നു മു­ന്നില്‍ കാ­ണു­മെ­ന്ന­താ­ണ്. ഒരു തര­ത്തില്‍ ഇവ രണ്ടും ആളു­ക­ളു­ടെ പ്ര­തി­ക­ര­ണ­ശേ­ഷി വര്‍­ധി­പ്പി­ച്ചു­വെ­ന്നു തന്നെ പറ­യാം. ഇന്ത്യ­യില്‍, അല്ലെ­ങ്കില്‍ കു­റ­ഞ്ഞ പക്ഷം നമ്മു­ടെ കേ­ര­ള­ത്തി­ലെ­ങ്കി­ലും കൂ­ടു­തല്‍ ജന­കീ­യ­മാ­യ­ത് ഫേ­സ്ബു­ക്കാ­ണ്, ട്വി­റ്റ­റി­നെ അപേ­ക്ഷി­ച്ച്. പ്ര­മുഖ ചാ­ന­ലു­ക­ളും പത്ര­ങ്ങ­ളും അവ­രു­ടെ വാര്‍­ത്ത­കള്‍ ഫേ­സ്ബു­ക്കില്‍ പോ­സ്റ്റ് ചെ­യ്യാന്‍ തു­ട­ങ്ങി­യ­തോ­ടെ അതി­ലേ­ക്ക് നേ­രി­ട്ട് ഒട്ടേ­റെ പ്ര­തി­ക­ര­ണ­ങ്ങ­ളെ­ത്തി­ത്തു­ട­ങ്ങി. നാ­മെ­ല്ലാ­മുള്‍­പ്പെ­ടു­ന്ന സമൂ­ഹി­ക­ജീ­വി­കള്‍­ക്ക് അഭി­പ്രാ­യ­ങ്ങള്‍ പങ്കു­വെ­യ്ക്കു­വാ­നും രോ­ഷം പ്ര­ക­ടി­പ്പി­ക്കു­വാ­നു­മെ­ല്ലാം പറ്റിയ ഒരു വേ­ദി ഉണ്ടാ­യി­രു­ന്നി­ല്ല­യെ­ന്നു തന്നെ പറ­യാം; ഉള്ള­താ­വ­ട്ടെ വള­രെ ചെ­റിയ അവ­സ­ര­ങ്ങള്‍ മാ­ത്ര­വും. അതു പ്ര­യോ­ജ­ന­പ്പെ­ടു­ത്ത­ണ­മെ­ങ്കില്‍ അതി­നാ­യി മി­ന­ക്കെ­ടേ­ണ്ട അവ­സ്ഥ. മാ­ത്ര­മ­ല്ല നമ്മു­ടെ പ്ര­തി­ക­ര­ണ­ങ്ങള്‍­ക്കു­ള്ള 'പ്ര­തി­ക­ര­ണ­ങ്ങള്‍' എങ്ങ­നെ­യാ­കു­മെ­ന്ന് പേ­ടി­യും കൂ­ട്ടി­നു­. 

image

കൊച്ചി ബിനാലെ : ഒരു ഓണ്‍ലൈന്‍ അങ്കം വെട്ടിന്റെ കഥ

­നേര്‍­ക്ക്‌ നേ­രു­ള്ള സം­വാ­ദ­മാ­ണ് സോ­ഷ്യല്‍ മീ­ഡി­യ­ക­ളു­ടെ പ്ര­ത്യേ­ക­ത. അ­ച്ച­ടി­ മാ­ദ്ധ്യ­മ­ങ്ങ­ളില്‍ നമു­ക്ക് വി­യോ­ജി­പ്പു­ള്ള കാ­ര്യ­ങ്ങ­ളില്‍ നമ്മു­ടെ അഭി­പ്രാ­യം അറി­യി­ക്കാന്‍ മാര്‍­ഗ്ഗ­ങ്ങള്‍ കു­റ­വാ­ണ്. എന്നാല്‍ സോ­ഷ്യല്‍ മീ­ഡി­യ­യില്‍ ഓരോ വാ­ക്കി­നെ­യും കീ­റി മു­റി­ച്ച് അഭി­പ്രാ­യം പറ­യാ­നു­ള്ള വേ­ദി കി­ട്ടു­ന്നു എന്ന­താ­ണ് അതി­നെ ജന­കീ­യ­മാ­ക്കു­ന്ന­ത്. മല­യാള സോ­ഷ്യല്‍ മീ­ഡി­യ­യു­ടെ ചരി­ത്ര­ത്തില്‍ ഏറ്റ­വും തീ­ക്ഷ്ണ­മായ വാദ പ്ര­തി­വാ­ദ­ങ്ങള്‍­ക്ക് ഇട നല്‍­കിയ ഒന്നാ­ണ് ­കൊ­ച്ചി­ ­ബി­നാ­ലെ­. അച്ച­ടി മാ­ദ്ധ്യ­മ­ങ്ങ­ളില്‍ നി­ന്നും ­സോ­ഷ്യല്‍ മീ­ഡി­യ പ്ര­ത്യേ­കി­ച്ച് ഫെ­യ്സ് ബു­ക്ക് ഏറ്റെ­ടു­ത്ത നേര്‍­ക്ക്‌ നേ­രു­ള്ള സം­വാ­ദ­മാ­യി­രു­ന്നു ബി­നാ­ല­യു­ടെ പേ­രില്‍ നട­ന്ന­ത്. എഴു­ത്തു­കാ­രും കലാ­കാ­ര­ന്മാ­രും മാ­ദ്ധ്യമ പ്ര­വര്‍­ത്ത­ക­രും ഉള്‍­പ്പെ­ടെ വലി­യൊ­രു ബൌ­ദ്ധിക നിര ഒന്നാ­യി രണ്ടു പക്ഷ­ത്തു­മാ­യി നി­ന്ന­പ്പോള്‍ സം­വാ­ദം ഉയര്‍­ന്ന നി­ല­വാ­ര­ത്തി­ലേ­ക്ക് ഉയ­രു­ക­യാ­യി­രു­ന്നു.

image

ശബരിഗിരി കീഴടക്കിയ അഴിമതിരാജന്‍

ഈ വര്‍­ഷ­ത്തെ ­ശ­ബ­രി­മ­ല ഉല്‍­സ­വം­ കൊ­ടി­യി­റ­ങ്ങി­യ­ത് അഴി­മ­തി­പാ­രാ­യ­ണോല്‍­സ­വ­ത്തി­നു കൊ­ടി­യേ­റ്റിയ ശേ­ഷം മാ­ത്ര­മാ­ണ്. അന­ധി­കൃ­ത­വും ആചാ­രാ­നു­ഷ്ഠാ­ന­ങ്ങ­ളെ നഗ്ന­മാ­യി ലം­ഘി­ച്ചു­കൊ­ണ്ടും നട­ത്തിയ ഒരു ദേ­വ­പ്ര­ശ്ന­മാ­ണ് അതി­നു വഴി­വെ­ച്ച­ത്. അനാ­വ­ശ്യ ­ദേ­വ­പ്ര­ശ്നം­ യഥാര്‍ഥ 'പ്ര­ശ്നം' തന്നെ ആയി. അഴി­മ­തി­യു­ടെ കൊ­ടു­മു­ടി കയ­റി ശബ­രി­മ­ല­യി­ലെ അഡ്മി­നി­സ്ട്രേ­റ്റീ­വ് ഓഫീ­സര്‍ കെ. രാ­ജന്‍ നട­ത്തിയ പച്ച­യായ പല വെ­ട്ടി­പ്പു­കള്‍­ക്കും വെ­ളി­ച്ചം കാ­ണാ­നാ­യ­ത് ഇതോ­ടെ­യാ­ണ്.

image

വിഎസും പിബിയും

­സി­പി­എ­മ്മി­ന്റെ നി­ർ­ണ്ണാ­യക പാ­ർ­ട്ടി കോ­ൺ­ഗ്ര­സാ­ണ് കോ­ഴി­ക്കോ­ട്ട് സമാ­പി­ച്ച­ത്. ദേ­ശീയ രാ­ഷ്ട്രീ­യ­ത്തി­ലും 34 വർ­ഷം അധി­കാ­ര­ത്തിൽ തു­ടർ­ന്ന ബം­ഗാ­ളി­ലെ അധി­കാര നഷ്ട­വു­മൊ­ക്കെ ആയി സി­.­പി­.എം വലിയ പ്ര­തി­സ­ന്ധി നേ­രി­ടു­ന്ന സാ­ഹ­ച­ര്യ­ത്തിൽ നട­ന്ന ഈ പാ­ർ­ട്ടി കോ­ൺ­ഗ്ര­സ് ഒരു­പാ­ട് വി­ഷ­യ­ങ്ങ­ളിൽ നി­ർ­ണ്ണാ­യക തീ­രു­മാ­ന­മെ­ടു­ക്കാൻ ശ്ര­മി­ക്കു­ക­യും അതി­നാ­യി നല്ല രീ­തി­യിൽ ഉള്ള ചർ­ച്ച നട­ത്തു­ക­യും ചെ­യ്തി­രു­ന്നു­.

image

എന്തുകൊണ്ട് പെന്‍ഷന്‍ പ്രായം ഉയര്‍ത്തരുത്?

­പെന്‍­ഷന്‍ പ്രാ­യം ഉയര്‍­ത്താ­നു­ളള സര്‍­ക്കാര്‍ തീ­രു­മാ­നം വന്ന­പ്പോള്‍, അതി­നെ ന്യാ­യീ­ക­രി­ച്ച് കൊ­ണ്ട് രണ്ട് വാ­ദ­ങ്ങ­ളാ­ണ് പ്ര­ധാ­ന­മാ­യും ഉന്ന­യി­ക്ക­പ്പെ­ട്ട­ത്. കേ­ര­ള­ത്തി­ന് വെ­ളി­യില്‍ പല സം­സ്ഥാ­ന­ങ്ങ­ളി­ലും പെന്‍­ഷന്‍­പ്രാ­യം 58 ഉം 60 ഉം ഒക്കെ­യാ­ണെ­ന്നും എന്ത്കൊ­ണ്ട് കേ­ര­ള­ത്തില്‍ 56 പോ­ലും അം­ഗീ­ക­രി­ക്ക­പ്പെ­ടു­ന്നി­ല്ലെ­ന്നു­മാ­യി­രു­ന്നു അതി­ലാ­ദ്യ­ത്തേ­ത്. പ്ര­തി­ഷേ­ധ­ത്തി­ന്റെ മുന്‍­പ­ന്തി­യില്‍ ഡി­.­വൈ.എ­ഫ്.ഐ ആയ­തി­നാല്‍ ബം­ഗാ­ളി­ലേ­യും ത്രി­പു­ര­യി­ലേ­യും കാ­ര്യം പ്ര­ത്യേ­കം പരാ­മര്‍­ശി­ക്ക­പ്പെ­ട്ടു. 55 വയ­സ്സ് എന്ന­ത് നല്ല ആരോ­ഗ്യ­മു­ളള പ്രാ­യ­മാ­ണെ­ന്നും ജീ­വ­ന­ക്കാ­രു­ടെ നല്ല പ്രാ­യ­ത്തി­ലെ സേ­വ­നം ഒന്നോ രണ്ടോ വര്‍­ഷം കൂ­ടി സമൂ­ഹ­ത്തി­ന് ഉപ­യോ­ഗ­പ്പെ­ടു­ത്തി­ക്കൂ­ടേ എന്നു­മാ­യി­രു­ന്നു രണ്ടാ­മ­ത്തെ ചോ­ദ്യം. ഇതി­ന് ബലം നല്‍­കാ­നാ­യി, മു­ഖ്യ­മ­ന്ത്രി തൊ­ട്ട് പഞ്ചാ­യ­ത്ത് മെ­മ്പര്‍ വരെ­യു­ള­ള­വര്‍­ക്ക് എന്ത്കൊ­ണ്ട് പ്രാ­യ­പ­രി­ധി നി­ശ്ച­യി­ക്കു­ന്നി­ല്ല എന്ന ചോ­ദ്യ­വും ഉന്ന­യി­ക്ക­പ്പെ­ട്ടു­.

image

ലുങ്കിയും പുരോഗമനവും തമ്മിലെന്ത്

­കോ­ളേ­ജ് പഠ­നം വീ­ട്ടില്‍ നി­ന്ന് തന്നെ­യാ­യി­രു­ന്നു. ഹോ­സ്റ്റ­ലില്‍ താ­മ­സി­ച്ചി­ട്ടി­ല്ല (വൈ­കു­ന്നേ­ര­ങ്ങ­ളില്‍ എന്റെ  വീ­ട്ടി­ലു­ള്ള സഹ­പാ­ഠി­ക­ളു­ടെ എണ്ണം വെ­ച്ച് എന്റെ വീ­ട് ഒരു ബോ­യ്സ് ഹോ­സ്റ്റല്‍ ആയി വേ­ണേല്‍ പ്ര­ഖ്യാ­പി­ക്കാം എന്ന് ഉമ്മ ഇട­യ്ക്കൊ­രു പ്ര­സ്താ­വന നട­ത്തി­യി­രു­ന്നു എങ്കി­ലും­). ജോ­ലി കി­ട്ടി­യ­പ്പോ­ഴാ­ണ് ആദ്യ­മാ­യി ഹോ­സ്റ്റ­ലില്‍ താ­മ­സി­ക്കു­ന്ന­ത്. അപ്പൊ പറ­ഞ്ഞു­വ­ന്ന­ത് എന്താ­ണെ­ന്ന് വെ­ച്ചാല്‍ എന്നെ 'ഡേ­യ് ലു­ങ്കീ, ലു­ങ്കീ' എന്ന് മാ­ത്ര­മാ­ണ് ഇവ­രില്‍ ചി­ലര്‍ (എ­ല്ലാ­വ­രും അല്ല, ചി­ലര്‍ മാ­ത്രം) വി­ളി­ക്കു­ന്ന­ത്‌. ഇട­യ്ക്ക് ഒരാള്‍ മറ­യി­ല്ലാ­തെ എന്നോ­ട് ചോ­ദി­ക്കു­ക­യും ചെ­യ്തു, 'ഡേ­യ് നീ വെ­റും പഴ­ഞ്ചന്‍ ആയി­പ്പോ­യ­ല്ലോ­ടെ, ലു­ങ്കി­യും ഉടു­ത്തു നട­ക്കു­ന്നു. നി­ന­ക്ക് നമ്മ­ളെ­പ്പോ­ലെ മോ­ഡേണ്‍ ആയി നട­ന്നൂ­ടെ. നമ്മു­ടേം അച്ഛ­ന­പ്പൂ­പ്പ­ന്മാര്‍ ധോ­ത്തി ഉപ­യോ­ഗി­ച്ചി­രു­ന്നു. പക്ഷെ നമ്മള്‍ ട്രാ­ക്ക് സ്യൂ­ട്ടും ഹാ­ഫ് പാ­ന്റ്സും ഒക്കെ­യേ ധരി­ക്കാ­റു­ള്ളൂ. നീ­യൊ­ക്കെ എന്നാ­ണു പു­രോ­ഗ­മി­ക്കു­ന്ന­ത്?'

image

പീഡനവും മദ്യവും പിന്നെ റെയില്‍വെയും

­വ­ലിയ കു­ഴ­പ്പ­മൊ­ന്നു­മി­ല്ലാ­തെ ട്രാ­ക്കി­ലൂ­ടെ ഓടി­ക്കൊ­ണ്ടി­രു­ന്ന ഇന്ത്യന്‍ റെ­യില്‍­വേ­യില്‍ നി­ന്നും ഈയ­ടു­ത്ത കാ­ല­ത്താ­യി കേള്‍­ക്കു­ന്ന­ത് അപ­ശ്രു­തി­യു­ടെ ചൂ­ളം­വി­ളി­ക­ളാ­ണ്. സൗ­മ്യ­യു­ടെ കൊ­ല­പാ­ത­ക­ത്തി­ലൂ­ടെ ചോ­ദ്യം ചെ­യ്യ­പ്പെ­ട്ട ട്രെ­യി­നി­ലെ സ്ത്രീ­ക­ളു­ടെ സു­ര­ക്ഷ ഇന്നും ­റെ­യില്‍­വേ­ ട്രാ­ക്ക് പോ­ലെ നീ­ണ്ടു പോ­കു­ന്നു. ഗോ­വി­ന്ദ­ചാ­മി­മാ­രെ­പ്പോ­ലു­ള്ള­വ­രില്‍ നി­ന്നും രക്ഷ­ക­രാ­വേ­ണ്ട ടി­.­ടി. ഇ.­മാര്‍ വേ­ലി തന്നെ വി­ള­വു തി­ന്നു­ന്ന അവ­സ്ഥ­യി­ലെ­ത്തി എന്ന­തി­ന്റെ ഉദാ­ഹ­ര­ണ­ങ്ങ­ളാ­ണ് ജയ­ഗീ­ത, ഹേ­മ­ലത എന്നി­വര്‍­ക്ക് ഉണ്ടായ ദു­ര­ന­ഭ­വ­ങ്ങള്‍ കാ­ണി­ക്കു­ന്ന­ത്.

image

പകര്‍പ്പവകാശം ആര്‍ക്ക്?

­പ­കര്‍­പ്പ­വ­കാ­ശം ആര്‍­ക്കു് എന്ന ചോ­ദ്യം ഉറ­ക്കെ ചോ­ദി­ക്കേ­ണ്ട­തു് ആവ­ശ്യ­മാ­ണു­്. എഴു­ത്തു­കാര്‍­ക്കു് പകര്‍­പ്പ­വ­കാ­ശ­സം­ര­ക്ഷ­ണം ആവ­ശ്യ­മാ­ണോ? അതോ പകര്‍­പ്പു­പേ­ക്ഷ­യാ­ണോ അവര്‍­ക്കു് മെ­ച്ചം? പൈ­റേ­റ്റ് കൊ­യ്‌­ലോ­യു­ടെ അനു­ഭ­വം പങ്കു­വ­ച്ചാല്‍ ­പ­കര്‍­പ്പ­വ­കാ­ശം­ ഉപേ­ക്ഷി­ക്കു­ന്ന­തു­ത­ന്നെ­യാ­ണു് എഴു­ത്തു­കാ­ര­നു് പ്ര­ശ­സ്തി­യും പ്ര­സ­ക്തി­യും വരു­ത്തു­ക. തന്റെ പു­സ്ത­ക­ങ്ങ­ളു­ടെ ഓണ്‍­ലൈന്‍ പകര്‍­പ്പു­കള്‍ പങ്കു­വ­യ്ക്കു­ന്ന­തി­നു­ള്ള ടോ­റ­ന്റ് ലി­ങ്കു­കള്‍ ഇന്റര്‍­നെ­റ്റില്‍ നി­ന്നു കണ്ടെ­ടു­ത്തു് അവ പൈ­റേ­റ്റ് കൊ­യ്‌­ലോ എന്ന തന്റെ ബ്ലോ­ഗില്‍ ഒരി­ട­ത്തു് ലി­ങ്കു ചെ­യ്തു് ലഭ്യ­മാ­ക്കി­യ­തു് മറ്റാ­രു­മാ­യി­രു­ന്നി­ല്ല, ആ പു­സ്ത­ക­ങ്ങ­ളു­ടെ രച­യി­താ­വാ­യി­രു­ന്ന ­പൌ­ലോ കൊ­യ്‌­ലോ­ തന്നെ­യാ­യി­രു­ന്നു.

image

പൈറസിയുടെ ആദ്യപേരു് ഇന്‍ഡിപ്പെന്‍ഡന്റ് പ്രൊഡക്ഷന്‍!

­വി­ല്യം കെ­ന്ന­ഡി ലോ­റി ഡി­ക്സണ്‍ 1892­ലാ­ണു് തോ­മ­സ് എഡി­സ­ണി­ന്റെ നാ­മ­മാ­ത്ര­മായ സഹാ­യ­ത്തോ­ടെ ­കൈ­നെ­റ്റോ­സ്കോ­പ്പ് കണ്ടെ­ത്തു­ന്ന­ത്. ചല­ച്ചി­ത്ര­ങ്ങള്‍ പ്രൊ­ജ­ക്റ്റ് ചെ­യ്യാ­നു­ള്ള ആദ്യ­കാല ഉപ­ക­ര­ണ­മാ­യി­രു­ന്നു, ഇതു­്. ഫി­ലിം റെ­ക്കോര്‍­ഡ് ചെ­യ്യാ­നു­ള്ള കൈ­നെ­റ്റോ­ഗ്രാ­ഫ് എന്ന ഉപ­ക­ര­ണ­വും തോ­മ­സ് എഡി­സ­ണി­ന്റെ സ്റ്റു­ഡി­യോ ആണു് വി­ക­സി­പ്പി­ച്ച­തു­്. എന്നാല്‍ ഡി­ക്സ­ണു് ഈ കണ്ടു­പി­ടു­ത്ത­ങ്ങ­ളു­ടെ മേല്‍ ഒര­വ­കാ­ശ­വും ലഭ്യ­മാ­യി­ല്ല. പക­രം, ഡി­ക്സ­ണു് ജോ­ലി നല്‍­കിയ എ­ഡി­സണ്‍ കണ്ടു­പി­ടു­ത്ത­തി­ന്റെ ഉട­മ­സ്ഥത അവ­കാ­ശ­പ്പെ­ട്ടു.

image

ആലോചനയ്ക്കു തീ മൂട്ടാന്‍ ഈ അടുക്കള

ഈ­യി­ടെ ബാം­ഗ്ലൂ­രി­ലെ ഒരു സു­ഹൃ­ത്തി­നെ­യും ഭാ­ര്യ­യെ­യും അവ­രു­ടെ മൂ­ന്നു ബെ­ഡ്റൂം ഫ്ലാ­റ്റില്‍ സന്ദര്‍­ശി­ക്കു­ക­യു­ണ്ടാ­യി. ഫ്ലാ­റ്റ് വാ­ട­ക­യ്ക്കെ­ടു­ത്ത­താ­ണ്. വീ­ടി­നെ സം­ബ­ന്ധി­ച്ച് അവ­നേ­റ്റ­വും ഇഷ്ട­മാ­യ­ത് ലി­വി­ങ്ങ് റൂ­മി­നും അടു­ക്ക­ള­യ്ക്കും ഇട­യില്‍ അര­മ­തില്‍ മാ­ത്ര­മേ ഉള്ളൂ എന്ന­താ­ണെ­ന്ന് സം­ഭാ­ഷ­ണ­മ­ധ്യേ അവന്‍ പറ­യു­ക­യു­ണ്ടാ­യി.

image
page-adv-space-img
feedback