മീഡിയ സ്കാന്‍

ഉണ്ണി ബാലകൃഷ്ണന്മാര്‍ ഉണ്ടാക്കുന്നത്

­ബോ­ധ­പൂര്‍­വ്വ­മായ തമ­സ്ക്ക­ര­ണം ദൃ­ശ്യ മാ­ധ്യമ രം­ഗ­ത്ത് സാ­ധ്യ­മ­ല്ല എന്ന് ഞാന്‍ വി­ശ്വ­സി­ക്കു­ന്നു. ഒരു രാ­ഷ്ട്രീയ സം­ഭ­വ­ത്തെ മു­ക്കി­ക്ക­ള­യാ­മെ­ന്ന് തീ­രു­മാ­നി­ക്കാം . പക്ഷെ മറ്റി­ട­ങ്ങ­ളില്‍ റി­പ്പോര്‍­ട്ട് ചെ­യ്യ­പ്പെ­ടും. എന്ത് തമ­സ്ക­രി­ച്ചു എന്ന് വി­ല­യി­രു­ത്ത­പ്പെ­ടും. ഇവി­ടെ­യാ­ണ്‌ വി­ശ്വാ­സീ­യ­ത­യു­ടെ പ്ര­ശ്നം.

(ഉ­ണ്ണി ബാ­ല­കൃ­ഷ്ണന്‍ , ­മാ­തൃ­ഭൂ­മി­ ആഴ്ച­പ്പ­തി­പ്പ്, 2013 ജനു­വ­രി 6)

image

മാതൃഭൂമിയിലെ നാടുകടത്തലും മാദ്ധ്യമങ്ങളിലെ സ്വാതന്ത്ര്യവും

ഇ­ന്ത്യന്‍ പാര്‍­ല­മെ­ന്റ് അം­ഗീ­ക­രി­ച്ച് നി­യ­മ­ത്തി­ന്റെ ഭാ­ഗ­മാ­ക്കിയ മജീ­ദിയ വേ­ജ്ബോര്‍­ഡ് ശു­പാര്‍­ശ­കള്‍ നട­പ്പാ­ക്ക­ണ­മെ­ന്ന് ആവ­ശ്യ­പ്പെ­ട്ട് ­ധര്‍­ണ നട­ത്തി­യ­വര്‍­ക്കെ­തി­രെ ­മാ­തൃ­ഭൂ­മി­ ദി­ന­പ്പ­ത്ര­ത്തില്‍  നട­പ­ടി­കള്‍ തു­ട­രു­ക­യാ­ണ്. ഇന്ത്യന്‍ സ്വാ­ത­ന്ത്ര്യ­സ­മ­ര­ത്തി­ന്റെ ഭാ­ഗ­മായ ഒരു പത്രം അതി­ലെ ജീ­വ­ന­ക്കാര്‍­ക്ക് പ്ര­തി­ക­രി­ക്കാ­നു­ള്ള കു­റ­ഞ്ഞ അ­വ­കാ­ശം­ പോ­ലും നി­ഷേ­ധി­ക്കു­ന്നു­. 

image

ഡൂള്‍ ന്യൂസ് എഡിറ്റര്‍ക്ക് ഒരു തുറന്ന കത്ത്

.

.

­ഡൂള്‍ ന്യൂ­സി­ലെ കര്‍­സേ­വ­യും അതി­ലെ വൈ­രു­ദ്ധ്യ­ങ്ങ­ളും

 

­പ്രി­യ­പ്പെ­ട്ട സു­ഹൈല്‍, 

അ­റി­യി­ക്കേ­ണ്ട കാ­ര്യ­ങ്ങള്‍ അറി­യി­ക്കാ­തെ­യും പറ­യേ­ണ്ട കാ­ര്യ­ങ്ങള്‍ സമ­യ­ത്ത് പറ­യാ­തെ­യും തല­യു­യര്‍­ത്തി­പ്പി­ടി­ക്കേ­ണ്ട­പ്പോള്‍ തല കു­നി­ക്കു­ക­യും, കു­നി­യാന്‍ പറ­ഞ്ഞാല്‍ മു­ട്ടി­ലി­ഴ­യാന്‍ തയ്യാ­റാ­വു­ക­യും ചെ­യ്യു­ന്ന ഒരു മാ­ധ്യമ സം­സ്‌­കാ­ര­മാ­ണ് ഇന്നു­ള­ള­ത്. കോര്‍­പ്പ­റേ­റ്റ് ലോ­ബി­ക­ളു­ടെ­യും മത­രാ­ഷ്ട്രീയ സാ­മു­ദാ­യിക കക്ഷി­ക­ളു­ടെ­യും വാ­ലോ തല­യോ ആയി മാ­റി­പ്പോ­യി­രി­ക്കു­ന്നു മാ­ധ്യ­മ­പ്ര­വര്‍­ത്ത­നം­.

ഈ വരി­കള്‍ ഓര്‍­മ്മ­യു­ണ്ടാ­കു­മ­ല്ലോ. About Us എന്ന ലി­ങ്കില്‍ ഡൂള്‍ ന്യൂ­സി­നെ­ക്കു­റി­ച്ചു­ളള നി­ങ്ങ­ളു­ടെ അവ­കാ­ശ­വാ­ദ­ത്തി­ന്റെ ആദ്യ­ഖ­ണ്ഡി­ക­യാ­ണി­ത്. "­ചില കാ­ര്യ­ങ്ങള്‍ ഉറ­ക്കെ പറ­യേ­ണ്ട­തു­ണ്ട­ന്ന തി­രി­ച്ച­റി­വാ­ണ് ­ഡൂള്‍ ന്യൂ­സ്.­കോം­" എന്നും താ­ങ്കള്‍ വീ­മ്പു പറ­യു­ന്നു­ണ്ട്. തു­റ­ന്നു­ചോ­ദി­ക്ക­ട്ടെ, സു­ഹൃ­ത്തേ. നു­ണ­ക­ളാ­ണോ നി­ങ്ങള്‍ ഉറ­ക്കെ­പ്പ­റ­യു­ന്ന­ത്?

Country: 
Default Home Page
UK Home Page
image

ഇന്ദുവിന്റെ മരണവും മാദ്ധ്യമങ്ങളുടെ കാസ്റ്റ് അജണ്ടയും

­മൌ­നം കു­റ്റ­ക­ര­മാ­വും എന്ന­തു­കൊ­ണ്ട്‌ ഈ കേ­സി­നെ കു­റി­ച്ചു­ള്ള ചില കാ­ര്യ­ങ്ങള്‍ ഞാന്‍ ഇവി­ടെ പങ്കു വെ­ക്കാന്‍ ആഗ്ര­ഹി­ക്കു­ന്നു. മദ­നി വി­ഷ­യ­ത്തില്‍ ഉണ്ടാ­യ­ത് പോ­ലെ തന്നെ ഈ കേ­സി­ലും എനി­ക്ക് ആശ്ച­ര്യ­ക­ര­മാ­യി തോ­ന്നു­ന്ന ഒരു കാ­ര്യം ഈ ­വാര്‍­ത്ത എഴു­തി­യ­വ­രു­ടെ ഒക്കെ സോ­ഴ്സ് ആരാ­ണ് എന്നു­ള്ള­താ­ണ്.

image

മാദ്ധ്യമക്കോടതിയിലെ കുറ്റവിചാരണയില്‍ ഒരു ചെറുപ്പക്കാരന്റെ ഭാവി

­ക്രൈം വാര്‍­ത്ത­ക­ളില്‍ വര്‍­ത്ത­മാ­ന­പ്പ­ത്ര­ങ്ങ­ളെ വി­ശ്വാ­സ­ത്തി­ലെ­ടു­ക്കും­പോ­ലെ മണ്ട­ത്ത­രം വേ­റൊ­ന്നു­മി­ല്ല. ഫാ­ക്ച്വല്‍ റി­പ്പോര്‍­ട്ടി­ങ് തൊ­ട്ടു­തീ­ണ്ടി­യി­ട്ടി­ല്ലാ­ത്ത ബീ­റ്റാ­ണ­തു­്. പൊ­ലീ­സ് സോ­ഴ്സ് പറ­യു­ന്ന­തെ­ന്താ­ണോ, അതാ­ണു് ക്രൈം ­വാര്‍­ത്ത. മള്‍­ട്ടി­പ്പിള്‍ സോ­ഴ്സു­ക­ളെ ഉപ­യോ­ഗി­ക്കു­ക­യാ­വ­ട്ടെ, സം­ശ­യ­ങ്ങ­ളു­ന്ന­യി­ക്കു­ക­യാ­വ­ട്ടെ, ഒന്നു­മി­ല്ല. പൊ­ലീ­സ് ഭാ­ഷ്യം അതേ­പ­ടി വി­ഴു­ങ്ങി­യ­ശേ­ഷം കഴി­യു­മെ­ങ്കില്‍ മാ­ദ്ധ്യ­മ­വി­ചാ­ര­ണ­കൂ­ടി ഫി­റ്റ് ചെ­യ്തു­കൊ­ടു­ക്കു­ക. പൈ­ങ്കി­ളി­വാ­രി­ക­ക­ളി­ലെ അപ­സര്‍­പ്പ­ക­റി­പ്പോര്‍­ട്ടു­ക­ളെ വെ­ല്ലു­ന്ന രീ­തി­യി­ലാ­ണു് ഇന്നി­പ്പോള്‍ മു­ഖ്യ­ധാ­രാ പത്ര­ങ്ങ­ളി­ലും ചാ­ന­ലു­ക­ളി­ലും ക്രൈം റി­പ്പോര്‍­ട്ടി­ങ് നട­ക്കു­ന്ന­തു­്. ലേ­ഖ­ക­ന്റെ അനു­മാ­ന­ങ്ങ­ളും കഥ­യെ­ഴു­ത്തു­സാ­മര്‍­ത്ഥ്യ­വും അനു­സ­രി­ച്ചു് എരി­വും പു­ളി­യു­മേ­റും. വാ­യി­ക്കു­ന്ന­വര്‍ എഴു­തി­യ­ത­പ്പാ­ടെ വി­ശ്വ­സി­ക്ക­ണ­മെ­ന്ന നിര്‍­ബ­ന്ധ­ബു­ദ്ധി ഓരോ വാ­ച­ക­ത്തി­ലു­മു­ണ്ടാ­വും. പൊ­തു­ബോ­ധ­നിര്‍­മ്മി­തി­ക­ളെ ഊട്ടി­യു­റ­പ്പി­ക്കുക എന്ന­തില്‍­ക്ക­വി­ഞ്ഞു് മാ­ദ്ധ്യ­മ­ങ്ങള്‍­ക്കു് മറ്റൊ­ര­ജ­ണ്ട­യു­മി­ല്ലെ­ന്നു തോ­ന്നും.

image

ആരാണീ പൊതുപ്രവര്‍ത്തകര്‍ ?

­ക­ഴി­ഞ്ഞ­ദി­വ­സ­ത്തെ ­മാ­തൃ­ഭൂ­മി­ പ്രി­ന്റ് എഡി­ഷ­നില്‍ കണ്ട ഒരു വാര്‍­ത്ത. 'വേണ്ടത് പാര്‍­ട്ടി­യ­ല്ല; തി­രു­ത്തല്‍ ശക്തി­യെ­ന്ന് കേ­ര­ള­ത്തി­ലെ പൊ­തു­പ്ര­വര്‍­ത്ത­കര്‍' (ഓണ്‍­ലൈന്‍ എഡി­ഷ­നില്‍ തല­ക്കെ­ട്ടില്‍ വ്യ­ത്യാ­സ­മു­ണ്ട്). വാര്‍­ത്ത­യു­ടെ തല­ക്കെ­ട്ട്‌ കണ്ടാല്‍ തോ­ന്നും കേ­ര­ള­ത്തി­ലെ പൊ­തു­പ്ര­വര്‍­ത്ത­ക­രെ­ല്ലാം­ചേര്‍­ന്ന് സമൂ­ഹ­ന­ന്മ­യെ­ക­രു­തി യോ­ഗം ചേര്‍­ന്നി­ട്ട് എക­ക­ണ്ഠ­മാ­യി­ട്ടു ഒരു അഭി­പ്രാ­യം പറ­ഞ്ഞ­താ­ണെ­ന്ന്. പക്ഷെ ­വാര്‍­ത്ത വാ­യി­ക്കു­മ്പോ­ഴാ­ണ് പത്രം ഒളി­ച്ചു കട­ത്തു­ന്ന അജ­ണ്ട­യു­ടെ കെ­ണി വ്യ­ക്ത­മാ­കു­ന്ന­ത്.

image

സുന്നത്തുകഴിഞ്ഞ പത്രങ്ങളും സുന്നത്തുകഴിയാത്ത യൂണിയനും

­തൊ­ഴി­ലാ­ളി വര്‍­ഗം­
അ­ധി­കാ­ര­മേ­റ്റാല്‍
അ­വ­രാ­യി പി­ന്നെ­
അ­ധി­കാ­രി വര്‍­ഗം­

അ­ധി­കാ­ര­മ­പ്പോള്‍
­തൊ­ഴി­ലാ­യി­മാ­റും­
അ­തി­നു­ള്ള കൂ­ലി
­മു­ത­ലാ­ളി വാ­ങ്ങും­

(­ബാ­ല­ച­ന്ദ്രന്‍ ചു­ള്ളി­ക്കാ­ട്)

­ജ­നാ­ധി­പ­ത്യ­ത്തി­ന്റെ നാ­ലാം തൂ­ണാ­ണ് ­മാ­ദ്ധ്യ­മ­ങ്ങള്‍ എന്നാ­ണു ചൊ­ല്ല്. ലെ­ജി­സ്ളേ­റ്റീ­വും ജു­ഡീ­ഷ്യ­റി­യും അല്‍പ സമ­യം കഴി­ഞ്ഞാല്‍ ചീ­ഞ്ഞു­നാ­റു­മെ­ന്നും അപ്പോള്‍ മാ­ദ്ധ്യമ പ്ര­വര്‍­ത്ത­കര്‍ മാ­ലാ­ഖ­യാ­യി അവ­ത­രി­ക്കു­മെ­ന്നും ഉറ­ക്ക­മൊ­ഴി­ഞ്ഞും ജനാ­ധി­പ­ത്യ­ത്തി­ന് കാ­വല്‍ നില്‍­ക്കു­മെ­ന്നും ആ കാ­വ­ലി­ന്റെ തി­ണ്ണ ബല­ത്തില്‍ ജനാ­ധി­പ­ത്യം വളര്‍­ന്നു പന്ത­ലി­ച്ചു ഭൂ­ലോ­കം ഒരു മാ­വേ­ലി നാ­ടു വാ­ണീ­ടും കാ­ല­വും ദേ­ശ­വു­മാ­യി­ത്തീ­രു­മെ­ന്നു­മാ­ണ് ഈ ചൊ­ല്ലി­ന്റെ വി­ശ­ദീ­ക­ര­ണ­ക്കു­റി­പ്പ്. അതെ­ന്താ­യാ­ലും ഈ അപ­സര്‍­പ്പക കഥ­യെ­യാ­ണ് ജന­ങ്ങ­ളു­ടെ മേല്‍ കു­തിര കയ­റാന്‍ മാ­ദ്ധ്യ­മ­പ്ര­വര്‍­ത്ത­ക­രും മാ­ദ്ധ്യമ പ്ര­വര്‍­ത്ത­കര്‍­ക്ക് മേല്‍ കു­തിര കയ­റാന്‍ മാ­ദ്ധ്യമ മു­ത­ലാ­ളി­മാ­രും കാ­ല­ങ്ങ­ളോ­ള­മാ­യി ആശ്ര­യി­ച്ചു പോ­രാ­റു­ള്ള­ത്.

image

ക്രംബ് റബ്ബര്‍ ഫാക്ടറി കാന്‍സര്‍ ഉണ്ടാക്കുമോ?

­മ­നോ­രമ ന്യൂ­സില്‍ ചേര്‍­ത്ത­ല­യി­ലെ ഒരു ക്രം­ബ് ­റ­ബ്ബര്‍ ഫാ­ക്ട­റി ­മ­ലി­നീ­ക­ര­ണം­ ഉണ്ടാ­ക്കു­ന്ന­തു­മാ­യി ബന്ധ­പ്പെ­ട്ട ഒരു ­വാര്‍­ത്ത കണ്ടു. എങ്ങ­നെ ഒരു വാര്‍­ത്ത ഇത്ര മോ­ശ­മാ­യി എടു­ക്കാം എന്ന് പത്ര/­മാ­ധ്യമ പ്ര­വര്‍­ത്തക വി­ദ്യാര്‍­ത്ഥി­ക­ളെ പഠി­പ്പി­ക്കാന്‍ ഉപ­യോ­ഗി­ക്കാം­.

image

വര്‍മ്മയും തമ്പുരാനും മനോരമയും

­ചാ­ത്ത­പ്പു­ല­യന്‍ ഭരി­ക്കു­ന്ന നാ­ട്ടില്‍ താ­നി­നി ജീ­വി­ച്ചി­രി­ക്കി­ല്ലെ­ന്ന എന്‍എ­സ്എ­സ് കേ­സ­രി­യു­ടെ പ്ര­സം­ഗ­വും, ചാ­ത്തന്‍ പൂ­ട്ടാന്‍ പൊ­ക്കോ­ട്ടെ, ചാ­ക്കോ നാ­ടു ഭരി­ക്ക­ട്ടെ, എന്ന മു­ദ്രാ­വാ­ക്യ­വും 1957­ലെ പത­ന­ത്തി­ലേ­യ്ക്കെ­ത്തി­ച്ച സം­ഘര്‍­ഷ­ത്തി­ന്റെ രാ­ഷ്ട്രീ­യം വ്യ­ക്ത­മാ­ക്കു­ന്നു­ണ്ട്. വി­മോ­ച­ന­സ­മ­ര­ത്തീ പടര്‍­ത്താന്‍ അത്യ­ധ്വാ­നം ചെ­യ്ത പത്ര­മാ­ണ് മനോ­ര­മ. ആ മനോ­ര­മ­യില്‍ ഇതാ വലി­യൊ­രു കണ്ടെ­ത്തല്‍ !

image

പത്രസമരമുണ്ടോ എഡിറ്ററെ, ഒരു വാര്‍ത്ത മുക്കാന്‍?

­വ­ള­രെ­ക്കാ­ല­ത്തി­നു ശേ­ഷം മൂ­ന്നു മാ­സം ജന്മ­നാ­ട്ടില്‍ ചെ­ല­വാ­ക്കിയ ഒരു മറു­നാ­ടന്‍ മല­യാ­ളി­യാ­ണ് ഞാന്‍. ദൈ­വ­ത്തി­ന്റെ സ്വ­ന്തം നാ­ട്ടി­ലെ ഏറ്റ­വും വലിയ വി­ല്ലന്‍­മാ­രെ കാ­ണാന്‍ ദൈ­വം തമ്പു­രാന്‍ തന്നെ ഒര­വ­സ­ര­മു­ണ്ടാ­ക്കി­ത്ത­ന്നെ­ന്നാ­ണ് ഞാ­നി­പ്പോള്‍ കരു­തു­ന്ന­ത്.

­പ­ത്ത­നം­തി­ട്ട ജി­ല്ല­യി­ലെ ഒരു കൊ­ച്ചു­ഗ്രാ­മ­മാ­ണ് എന്റെ നാ­ട്. 1980 ല്‍ ഞാന്‍ അവി­ടം വി­ട്ടു. പി­ന്നീ­ടൊ­രി­ക്ക­ലും ഇരു­പ­ത്തി­യ­ഞ്ചു ദി­വ­സ­ത്തില്‍ കൂ­ടു­തല്‍ അടു­പ്പി­ച്ചു നാ­ട്ടില്‍ നില്‍­ക്കാന്‍ കഴി­ഞ്ഞി­ട്ടി­ല്ല. അങ്ങി­നെ 32 വര്‍­ഷം കഴി­ഞ്ഞു മൂ­ന്നു മാ­സം തി­ക­ച്ചു നാ­ട്ടില്‍ നില്‍­ക്കാ­നൊ­ര­വ­സ­രം കി­ട്ടു­ക­യാ­ണ്. ആന­ന്ദ­ല­ബ്ധി­ക്കി­നി എന്തു വേ­ണം­?

image
feedback