പ്രകൃതിദുരന്തം

തുര്‍ക്കി ഭൂകമ്പം - മരണം ആയിരം കവിഞ്ഞു

അ­ങ്കാ­റ: ­തുര്‍­ക്കി­ ഭൂ­ക­മ്പ­ത്തില്‍ മര­ണ­മ­ട­ഞ്ഞ­വ­രു­ടെ എണ്ണം ആയി­രം കവി­ഞ്ഞെ­ന്നു് കരു­ത­പ്പെ­ടു­ന്നു. ഞാ­യ­റാ­ഴ്ച­യാ­ണ് തുര്‍­ക്കി­യി­ലെ തെ­ക്കു­കി­ഴ­ക്കന്‍ പ്ര­ദേ­ശ­മായ വാന്‍ പ്ര­വി­ശ്യ­യില്‍ അതി­ശ­ക്ത­മായ ­ഭൂ­ക­മ്പം­ ഉണ്ടാ­യ­ത്. റി­ക്ടര്‍ സ്കെ­യി­ലില്‍ 7.3 തീ­വ്രത രേ­ഖ­പ്പെ­ടു­ത്തിയ ഭൂ­ക­മ്പ­മാ­ണ് ഉണ്ടാ­യ­ത്. പ്ര­ധാ­ന­ച­ല­ന­ത്തെ­ത്തു­ടര്‍­ന്ന് രണ്ട് തു­ടര്‍ ചല­ന­ങ്ങ­ളു­മു­ണ്ടാ­യി­.

image

ഇടുക്കിയില്‍ വീണ്ടും ഭൂചലനം

ഇ­ടു­ക്കി : ജി­ല്ല­യി­ലെ ­തോ­പ്രാം­കു­ടി­ മേ­ഖ­ല­യില്‍ വെ­ള്ളി­യാ­ഴ്ച ഉണ്ടായ ഭൂ­ച­ല­ന­ങ്ങ­ളു­ടെ തു­ടര്‍­ച്ച­യാ­യി തി­ങ്ക­ളാ­ഴ്ച­യും ഭൂ­ച­ല­ന­ങ്ങ­ളു­ണ്ടാ­യി. രാ­വി­ലെ 8.08 നും 8.50 നു­മാ­ണ് ­ഭൂ­ച­ല­നം­ അനു­ഭ­വ­പ്പെ­ട്ട­ത്. ആദ്യ­ച­ല­നം റി­ക്ടര്‍ സ്‌­കെ­യി­ലില്‍ 1.3 ഉം രണ്ടാ­മ­ത്തെ ചല­നം 0.3 ഉം രേ­ഖ­പ്പെ­ടു­ത്തി. ചല­ന­ത്തി­ന്റെ പ്ര­ഭ­വ­കേ­ന്ദ്രം  ക­ണ്ടെ­ത്തി­യി­ട്ടി­ല്ലെ­ന്ന് വൈ­ദ്യു­തി ബോര്‍­ഡ് റി­സര്‍­ച്ച് വി­ഭാ­ഗം അധി­കൃ­തര്‍ പറ­ഞ്ഞു.

image

ഭൂകമ്പത്തില്‍ മരണം 53

­ന്യൂ­ഡല്‍­ഹി: വട­ക്കു­കി­ഴ­ക്കന്‍ സം­സ്ഥാ­ന­ങ്ങ­ളില്‍ ഞാ­യ­റാ­ഴ്ച വൈ­കി­ട്ടു­ണ്ടായ ഭൂ­ച­ല­ന­ത്തില്‍ മരി­ച്ച­വ­രു­ടെ എണ്ണം 53 ആയി. റി­ക്ടര്‍ സ്‌­കെ­യി­ലില്‍ 6.8 തീ­വ്രത രേ­ഖ­പ്പെ­ടു­ത്തിയ ഭൂ­ക­മ്പ­ത്തില്‍ നൂ­റി­ലേ­റെ­പ്പേര്‍­ക്ക് പരി­ക്കേ­റ്റു. ബം­ഗ്ലാ­ദേ­ശി­ലും നേ­പ്പാ­ളി­ലും കന­ത്ത ഭൂ­ക­മ്പ­മു­ണ്ടാ­യി. ­നേ­പ്പാള്‍, ­സി­ക്കിം­, പശ്ചി­മ­ബം­ഗാള്‍, ­ബി­ഹാര്‍ എന്നി­വി­ട­ങ്ങ­ളി­ലാ­ണ് മര­ണ­ങ്ങള്‍ റി­പ്പോര്‍­ട്ട് ചെ­യ്തി­ട്ടു­ള്ള­ത്. ഭൂ­ച­ല­ന­ത്തെ തു­ടര്‍­ന്ന് പരി­ഭ്രാ­ന്ത­രായ ആളു­കള്‍ വീ­ടു­ക­ളില്‍ നി­ന്നി­റ­ങ്ങി­യോ­ടി­യ­തി­നെ തു­ടര്‍­ന്ന് തി­ക്കി­ലും തി­ര­ക്കി­ലും നി­ര­വ­ധി പേര്‍­ക്ക് പരി­ക്കേ­റ്റു. സി­ക്കി­മി­ലും പശ്ചി­മ­ബം­ഗാ­ളി­ലെ ചില ഭാ­ഗ­ങ്ങ­ളി­ലും ഒട്ടേ­റെ കെ­ട്ടി­ട­ങ്ങള്‍­ക്ക് കേ­ടു­പാ­ട് സം­ഭ­വി­ച്ചി­ട്ടു­ണ്ട്.

image

അമേരിക്ക ചുഴലിക്കൊടുങ്കാറ്റില്‍ വലയുന്നു, നാനൂറുമരണം

­വാ­ഷി­ങ്ടണ്‍: അമേ­രി­ക്ക­യു­ടെ തെ­ക്കന്‍ സം­സ്ഥാ­ന­ങ്ങ­ളില്‍ ശക്ത­മായ ചു­ഴ­ലി­ക്കാ­റ്റില്‍ മര­ണം  400 കവി­ഞ്ഞു. രാ­ജ്യ­ച­രി­ത്ര­ത്തി­ലെ മൂ­ന്നാ­മ­ത്തെ വലിയ ചു­ഴ­ലി­ക്കൊ­ടു­ങ്കാ­റ്റാ­ണി­തെ­ന്നു വി­ല­യി­രു­ത്ത­പ്പെ­ടു­ന്നു. അല­ബാ­മ­യി­ല്ലാ­ണ് ഏറ്റ­വും വലിയ ആള്‍­നാ­ശം. ഇവി­ടെ മാ­ത്രം 300 പേര്‍ കൊ­ല്ല­പ്പെ­ട്ടു. നൂ­റു­ക­ണ­ക്കി­നു വീ­ടു­ക­ളും കാ­റു­ക­ളും തകര്‍­ന്നു. മര­ങ്ങ­ളും വൈ­ദ്യു­തി­പോ­സ്റ്റു­ക­ളും നി­ലം പതി­ച്ചു. വൈ­ദ്യു­തി വി­ത­ര­ണ­വും പാ­ടേ തക­രാ­റി­ലാ­ണ്.

image

ജപ്പാനില്‍ വീണ്ടും ഭൂകമ്പം

­ടോ­ക്കി­യോ: ജപ്പാ­നില്‍ വീ­ണ്ടും വന്‍ ­ഭൂ­ക­മ്പം­. റി­ക്ടര്‍ സ്‌­കെ­യി­ലില്‍ 7.4 രേ­ഖ­പ്പെ­ടു­ത്തിയ ഭൂ­ക­മ്പ­ത്തെ തു­ടര്‍­ന്ന് രാ­ജ്യ­ത്ത് സു­നാ­മി മു­ന്ന­റി­യി­പ്പ് പ്ര­ഖ്യാ­പി­ച്ചു. നേ­ര­ത്തെ ഭൂ­ച­ല­ന­മു­ണ്ടായ ഫു­കു­ഷി­മ­യില്‍ നി­ന്നും 118 കി­ലോ­മീ­റ്റര്‍ അക­ലെ തീ­ര­പ്ര­ദേ­ശ­മായ മി­യാ­ഗി­യാ­ണ് ഭൂ­ച­ല­ന­ത്തി­ന്റെ പ്ര­ഭ­വ­കേ­ന്ദ്രം. സു­നാ­മി­ക്കു സാ­ധ്യ­ത­യു­ണ്ടെ­ന്നും മൂ­ന്ന­ടി ഉയ­ര­ത്തില്‍ വരെ തി­ര­മാ­ല­കള്‍ ആഞ്ഞ­ടി­ക്കാന്‍ സാ­ധ്യ­ത­യു­ണ്ടെ­ന്നും അധി­കൃ­തര്‍ മു­ന്ന­റി­യി­പ്പ് നല്‍­കി. തീ­ര­പ്ര­ദേ­ശ­ങ്ങ­ളില്‍ നി­ന്നും ജന­ങ്ങ­ളെ മാ­റ്റി­പ്പാര്‍­പ്പി­ച്ചി­ട്ടു­ണ്ട്.

image

വടക്കന്‍ ജപ്പാനില്‍ വന്‍ഭൂകമ്പം, സുനാമി തീരങ്ങളെ വിഴുങ്ങുന്നു

­വ­ട­ക്കന്‍ ജപ്പാ­നില്‍ റി­ക്ടര്‍ സ്കെ­യി­ലില്‍ 8.9 രേ­ഖ­പ്പെ­ടു­ത്തിയ വന്‍ ഭൂ­ക­മ്പ­ത്തെ തു­ടര്‍­ന്ന് ജാ­പ്പ­നീ­സ് തീ­ര­ങ്ങ­ളില്‍ ­സു­നാ­മി­ ആഞ്ഞ­ടി­ച്ചു. 7.3 മീ­റ്റര്‍ വരെ ഉയ­ര­ത്തി­ലു­ള്ള തി­ര­ക­ളാ­ണ് ജാ­പ്പ­നീ­സ് തീ­ര­ങ്ങ­ളെ വി­ഴു­ങ്ങി­യ­ത്. തി­ര­കള്‍­ക്ക് പത്തു­മീ­റ്റര്‍ വരെ ഉയ­രം വയ്ക്കാ­മെ­ന്നാ­ണ് അറി­യി­പ്പ്. 1995­നു ശേ­ഷം ഇതാ­ദ്യ­മാ­ണ് ഇത്ര­യും വലിയ ­ഭൂ­ക­മ്പം­ ജപ്പാ­നില്‍ രേ­ഖ­പ്പെ­ടു­ത്തു­ന്ന­ത്.

image

ഓസ്ട്രേലിയന്‍ തീരങ്ങളില്‍ വീണ്ടും കൊടുങ്കാറ്റ്

­മെല്‍­ബണ്‍: ഓസ്ട്രേ­ലി­യ­യില്‍ വീ­ണ്ടും പ്ര­കൃ­തി­ദു­ര­ന്ത­ങ്ങള്‍ വേ­ട്ട­യാ­ടു­ക­യാ­ണ്. കന­ത്ത വെ­ള്ള­പ്പൊ­ക്ക­ത്തില്‍­നി­ന്ന് രാ­ജ്യം ഒരു­വി­ധം മോ­ചി­പ്പി­ക്ക­പ്പെ­ട്ട­തേ­യു­ള്ളു. അതി­നി­ട­യില്‍ ചു­ഴ­ലി­ക്കൊ­ടു­ങ്കാ­റ്റി­ന്റെ ആക്ര­മ­ണം തു­ട­ങ്ങി­യ­താ­യു­ള്ള റി­പ്പോര്‍­ട്ടു­കള്‍ പു­റ­ത്തു­വ­രു­ന്നു. യാ­സി എന്ന പേ­രി­ട്ടി­രി­ക്കു­ന്ന ചു­ഴ­ലി­ക്കൊ­ടു­ങ്കാ­റ്റ് ഓസ്ട്രേ­ലി­യന്‍ തീ­ര­പ്ര­ദേ­ശ­ങ്ങ­ളില്‍ കന­ത്ത നാ­ശ­ന­ഷ്ട­ങ്ങള്‍ വി­ത­ച്ചു കട­ന്നു­പോ­കു­ന്ന­താ­യാ­ണ് വി­വ­രം.

image

പാക്കിസ്ഥാനില്‍ ഭൂകമ്പം

­റി­ക്ടര്‍ സ്കെ­യ്‌­ലില്‍ 7.4 രേ­ഖ­പ്പെ­ടു­ത്തിയ വന്‍ ­ഭൂ­ക­മ്പം­ വെ­ളു­പ്പി­ന് 1.20­നു് (20:23 GMT) പാ­ക്കി­സ്ഥാ­നെ പി­ടി­ച്ചു­കു­ലു­ക്കി. ­ദു­ബാ­യ് മു­തല്‍ ­ന്യൂ­ഡല്‍­ഹി­ വരെ­യു­ള്ള ഭൂ­ഭാ­ഗ­ത്ത് ചല­നം അനു­ഭ­വ­പ്പെ­ട്ട­താ­യി മൈ­ക്രോ ബ്ലോ­ഗി­ങ് സൈ­റ്റായ ട്വി­റ്റ­റില്‍ ചി­ല­രു­ടെ സ്റ്റാ­റ്റ­സ് അപ്ഡേ­റ്റു­കള്‍ വന്നി­ട്ടു­ണ്ട്. ബലൂ­ചി­സ്ഥാ­നി­ലെ ദാല്‍­ബാന്‍­ഡിന്‍ നഗ­ര­ത്തില്‍ നി­ന്ന് 55 കി­ലോ­മീ­റ്റര്‍ പടി­ഞ്ഞാ­റ് മാ­റി­യാ­ണ് ഭൂ­ക­മ്പ­ത്തി­ന്റെ പ്ര­ഭ­വ­കേ­ന്ദ്രം­.

image

ഭൂലോകം- ഒരു ദുരന്തബാധിതപ്രദേശം

­ഭൂ­ലോ­ക­മാ­കെ­ത്ത­ന്നെ ഒരു ദു­ര­ന്ത­ബാ­ധി­ത­പ്ര­ദേ­ശ­മാ­യി മാ­റി­യി­രി­ക്കു­ന്ന അവ­സ്ഥ­യാ­ണി­ന്നു­ള്ള­ത്. ഓസ്ട്രേ­ലി­യ­യി­ലെ വന്‍­ന­ഗ­ര­മായ ബ്രി­സ്ബ­നി­ലു­ണ്ടായ മി­ന്നല്‍­പ്ര­ള­യം ആണ് ഈയ­ടു­ത്ത് ­ലോ­കം­ ഞെ­ട്ട­ലോ­ടെ കേ­ട്ട വാര്‍­ത്ത­ക­ളി­ലൊ­ന്ന്. കഴി­ഞ്ഞ വര്‍­ഷം, ലോ­ക­ത്തി­ന്റെ മേല്‍­ക്കൂ­ര­യെ­ന്നു പേ­രു­കേ­ട്ട, ഇന്ത്യന്‍ ഹി­മാ­ല­യന്‍ ജന­വാ­സ­കേ­ന്ദ്ര­മായ ലേ­യില്‍ മി­ന്നല്‍­പ്ര­ള­യ­മു­ണ്ടാ­യി­രു­ന്നു. ­ലേ­ എന്ന മനോ­ഹ­ര­പ­ട്ട­ണ­മ­പ്പാ­ടെ ഈ മി­ന്നല്‍­പ്ര­ള­യ­ത്തില്‍ തകര്‍­ന്നു എന്നു വേ­ണ­മെ­ങ്കില്‍ പറ­യാം. മി­ന്നല്‍­പ്ര­ള­യ­ത്തി­ന് ഹി­മാ­ല­യ­ത്തി­ലെ മഞ്ഞു­രു­ക്കം കൂ­ടി­യാ­യ­പ്പോള്‍ വന്‍­പ്ര­ഹ­ര­ശേ­ഷി­യാ­യി­രു­ന്നു കൈ­വ­ന്ന­ത്.

image

ബ്രസീലിലെ വെള്ളപ്പൊക്കത്തില്‍ മരണം അഞ്ഞൂറു കവിഞ്ഞു

­റി­യോ­ഡി ജനീ­റോ: ബ്ര­സീ­ലി­ലു­ണ്ടായ കന­ത്ത വെ­ള്ള­പ്പൊ­ക്ക­ത്തി­ലും ഉരുള്‍­പ്പൊ­ട്ട­ലി­ലും മരി­ച്ച­വ­രു­ടെ എണ്ണം 500 കവി­ഞ്ഞു. അര­ല­ക്ഷ­ത്തി­ല­ധി­കം പേ­രെ നേ­രി­ട്ടോ അല്ലാ­തെ­യോ ­ദു­ര­ന്തം­ ബാ­ധി­ച്ചി­ട്ടു­ണ്ട്. 14,000-ത്തോ­ളം പേര്‍ തീര്‍­ത്തും ഭവ­ന­ര­ഹി­ത­രാ­യി. കന­ത്ത മഴ രക്ഷാ­പ്ര­വര്‍­ത്ത­നം ദു­ഷ്‌­ക­ര­മാ­ക്കി­യ­ത് ദു­ര­ന്ത­ത്തി­ന്റെ വ്യാ­പ്തി കൂ­ട്ടാ­നി­ട­യാ­ക്കി. പു­റം­ലോ­ക­വു­മാ­യു­ള്ള ബന്ധം അറ്റു­പോയ ഗ്രാ­മ­പ്ര­ദേ­ശ­ങ്ങ­ളി­ലെ മര­ണ­സം­ഖ്യ ഇപ്പോ­ഴും വ്യ­ക്ത­മ­ല്ലെ­ന്ന­തി­നാല്‍ ഇനി­യും മര­ണ­സം­ഖ്യ ഉയര്‍­ന്നേ­ക്കു­മെ­ന്നു കണ­ക്കാ­ക്കു­ന്നു­.

image
page-adv-space-img
feedback