വിട

ആരോണ്‍ - ഒരു സ്വാതന്ത്ര്യപ്പറവയുടെ പതനം

­വീ­ണ്ടു­മൊ­രു കൊ­ല­പാ­ത­ക­ത്തി­നു് ഞാ­നും നി­ങ്ങ­ളു­മ­ട­ങ്ങു­ന്ന ഈ സമൂ­ഹം കാ­ര­ണ­മാ­യി­രി­ക്കു­യാ­ണു­്. പു­റ­ത്തു­നി­ന്നു നോ­ക്കു­ന്ന ഒരാള്‍­ക്ക് പ്ര­ഥ­മ­ദൃ­ഷ്ട്യാ കൊ­ല­പാ­ത­ക­മെ­ന്നു തോ­ന്നി­ല്ലെ­ങ്കി­ലും ഇതൊ­രു നര­ഹ­ത്യ­യാ­ണു­്. നി­റ­യെ സ്വ­പ്ന­ങ്ങ­ളു­മാ­യി വി­ഹാ­യ­സ്സി­ലേ­ക്കു് പറ­ന്നു തു­ട­ങ്ങിയ അമേ­രി­ക്കന്‍ പ്രോ­ഗ്രാ­മ­റും ഹാ­ക്ടി­വി­സ്റ്റു­മായ ആ­രോണ്‍ സ്വാര്‍­ട്സ് എന്ന ചെ­റു­പ്പ­ക്കാ­ര­നാ­ണു് ഇക്ക­ഴി­ഞ്ഞ ജനു­വ­രി 11­നു് തന്റെ ഇരു­പ­ത്തി­യാ­റാം വയ­സ്സില്‍ ഭര­ണ­കൂ­ട­ത്തി­ന്റെ വേ­ട്ട­യാ­ട­ലു­ക­ളും കോ­ട­തി മു­റി­യി­ലെ വാ­ദ­പ്ര­തി­വാ­ദ­ങ്ങ­ളും അതു സൃ­ഷ്ടി­ച്ച മാ­ന­സിക സം­ഘര്‍­ഷ­ങ്ങ­ളും സഹി­ക്ക­വ­യ്യാ­തെ മര­ണ­ത്തി­നു കീ­ഴ­ട­ങ്ങി­യ­തു­്.

image

പ്രണയം-വിവാഹം-മരണം: ഫേസ്ബുക്ക് അപ്ഡേറ്റുകളിലൂടെ

­ഫേ­സ്ബു­ക്ക് അങ്ങ­നെ­യാ­ണ്. സൌ­ഹൃ­ദ­ത്തി­ന്റെ പതി­ഞ്ഞ­ശ­ബ്ദം കേള്‍­പ്പി­ച്ചു­കൊ­ണ്ട് പ്ര­ണ­യ­ത്തി­ലേ­ക്ക് കൊ­ത്തി­പ്പ­റ­ക്കാന്‍ അതി­നെ­ളു­പ്പ­മാ­ണ്. പ്ര­ണ­യ­ത്തില്‍ നി­ന്നും വി­വാ­ഹ­ത്തി­ലേ­ക്ക് അപ്ഡേ­റ്റു­ക­ളും ഇവ­ന്റു­ക­ളു­മാ­യി സ്റ്റാ­റ്റ­സ് മെ­സേ­ജു­കള്‍ ടൈം­ലൈ­നില്‍ മി­ന്നി­മ­റ­യു­മ്പോള്‍, ചി­ല­യി­ട­ങ്ങ­ളില്‍ ഫേ­സ്ബു­ക്കില്‍ പതു­ങ്ങി­യി­രി­ക്കു­ന്ന ഗന്ധം മര­ണ­ത്തി­ന്റേ­താ­ണ്;  തി­രി­ച്ച­റി­ഞ്ഞി­രു­ന്നെ­ങ്കില്‍ ഒഴി­വാ­ക്കാ­മാ­യി­രു­ന്ന മര­ണ­ത്തി­ന്റെ­.

image

ആത്മഹത്യക്കുമുമ്പ് ഫേസ്ബുക്‍ ഉപയോഗിക്കുന്ന വിധം

ഏ­താ­നും ദി­വ­സ­ങ്ങള്‍­ക്കു മുന്‍­പ് ഒരു ­വാര്‍­ത്ത വന്നു. ഇരു­പ­ത്തൊ­ന്നു­കാ­ര­നായ എഞ്ചി­നി­യ­റി­ങ് വി­ദ്യാര്‍­ത്ഥി ട്രെ­യിന്‍ കയ­റാന്‍ പോ­ക­വേ കരു­നാ­ഗ­പ്പ­ള്ളി­യില്‍ ട്രെയിന്‍ തട്ടി മരി­ച്ചു­. തി­രു­നെല്‍­വേ­ലി­യി­ലെ കോ­ളേ­ജി­ലേ­ക്ക് പു­റ­പ്പെ­ട്ട ­വി­ഷ്ണു­ ആണ് മരി­ച്ച­ത്. ഒരു സാ­ധാ­രണ അപ­ക­ട­മ­ര­ണം എന്ന­തി­ന­പ്പു­റം വലിയ വാര്‍­ത്ത­ക­ളൊ­ന്നും മാ­ദ്ധ്യ­മ­ങ്ങ­ളില്‍ കണ്ടി­ല്ല. പക്ഷേ വി­ഷ്ണു­വി­ന്റെ ­ഫേ­സ്ബു­ക്ക് പേ­ജ് പരി­ശോ­ധി­ച്ച­പ്പോള്‍ അതൊ­രു സ്വാ­ഭാ­വിക ­മ­ര­ണം­ തന്നെ­യെ­ന്ന് വി­ശ്വ­സി­ക്കാന്‍ അല്പം ബു­ദ്ധി­മു­ട്ട്. അവ­സാ­ന­ദി­വ­സ­ങ്ങ­ളില്‍ വി­ഷ്ണു പോ­സ്റ്റ് ചെ­യ്തി­രി­ക്കു­ന്ന സ്റ്റാ­റ്റ­സു­കള്‍ ഒരു ആത്മ­ഹ­ത്യ­യു­ടെ ചു­വ­യു­ള്ള­താ­ണ്. ­പ്ര­ണ­യ­നൈ­രാ­ശ്യം­ മൂ­ലം നി­രാ­ശ­നായ അവ­സ്ഥ­യാ­ണ് അതില്‍ വ്യ­ക്ത­മാ­വു­ന്ന­ത്.

image
feedback