വിശകലനം

വരിയില്‍ നടക്കാത്ത സ്ത്രീകള്‍

­ന­മ്മു­ടെ സമൂ­ഹ­ത്തില്‍, ഭാ­ര­ത­ത്തില്‍, വി­ശേ­ഷി­ച്ചും കേ­ര­ള­ത്തില്‍ കണ്ടു­വ­രു­ന്ന ഒരു പ്ര­തി­ഭാ­സം ഉണ്ട്; അട­ക്ക­വും ഒതു­ക്ക­വും ഉള്ള പെ­ങ്ങള്‍, ഭാ­ര്യ, അമ്മ എന്നീ വര­യില്‍ നി­ന്ന് എന്തെ­ങ്കി­ലും കാ­ര­ണ­ത്താല്‍ വ്യ­തി­ച­ലി­ക്കു­ന്ന സ്ത്രീ­ക­ളെ വി­മര്‍­ശി­ക്കു­ന്ന­തി­ലെ ആശയ ഐക്യം. ഈ പറ­ഞ്ഞ വരി തെ­റ്റി­ക്കു­ന്ന സ്ത്രീ­യു­ടെ അടി­സ്ഥാ­ന­പ്ര­ശ്നം ലൈം­ഗിക അരാ­ജ­ക­ത്വം ആണെ­ന്നാ­ണ് ആണ്‍ പെണ്‍ ഭേ­ദ­മ­ന്യേ നമ്മു­ടെ ­സ­മൂ­ഹം­ പറ­ഞ്ഞു­വ­യ്ക്കു­ന്ന­ത്. ­സ്ത്രീ­ അവ­ളു­ടെ അവ­കാ­ശ­ങ്ങ­ളെ­പ്പ­റ്റി പറ­ഞ്ഞാല്‍, രാ­ഷ്ട്രീ­യം പറ­ഞ്ഞാല്‍, അനീ­തി­യെ എതിര്‍­ത്താല്‍, മോ­ഷ്ടി­ച്ചാല്‍, കൊ­ന്നാല്‍, അഴി­മ­തി നട­ത്തി­യാല്‍, അടി­ച്ച­മര്‍­ത്തി ഭര­ണം നട­ത്തി­യാല്‍ നമ്മു­ടെ സമൂ­ഹ­ത്തി­ന്റെ കണ്ണില്‍ അതി­നൊ­ക്കെ കാ­ര­ണം ഒന്നേ ഒന്നാ­ണ്; “അ­വള്‍­ക്ക് കഴ­പ്പാ­ണ്". കു­റ്റം എന്ത് തന്നെ­യാ­വ­ട്ടെ, പ്ര­തി­സ്ഥാ­ന­ത്ത്‌ സ്ത്രീ­യാ­ണ് എങ്കില്‍ ഈ ഒരൊ­റ്റ­ക്ക­ള­ത്തില്‍ ചവി­ട്ടി­നി­ന്നു­ള്ള ആരോ­പ­ണ­ങ്ങ­ളാ­ണ് കേള്‍­ക്കു­ക. സ്ത്രീ­യു­ടെ ഏറ്റ­വും വലിയ ആവ­ശ്യം ലൈം­ഗി­ക­സം­തൃ­പ്തി­യാ­ണെ­ന്ന് പു­രു­ഷ­ന്മാര്‍ ധരി­ച്ചു­വ­ച്ചി­ട്ടു­ണ്ട് എന്നു­ക­രു­ത­ണം, ഇത്ത­ര­ത്തി­ലു­ള്ള ജല്‍­പ്പ­ന­ങ്ങള്‍ കേള്‍­ക്കു­മ്പോള്‍ ! അല്ലെ­ങ്കില്‍ അവള്‍ എന്ത് കു­റ്റം ചെ­യ്താ­ലും അതി­നെ­യെ­ല്ലാം ആ ഒരൊ­റ്റ പദ­പ്ര­യോ­ഗ­ത്തില്‍ കൊ­ണ്ട് തള­യ്ക്കു­ന്ന­ത് എന്തി­നാ­വും­?

image

ചാനല്‍കാഴ്ചകളില്‍ മറനീക്കുന്ന അബോധഭീതികള്‍

­ചാ­നല്‍ രം­ഗ­ത്തേ­ക്കു­ള്ള ­മീ­ഡിയ വണ്‍ എന്ന നവാ­ഗ­ത­ന്റെ വര­വ് ഓണ്‍­ലൈന്‍ ഇട­ങ്ങ­ളില്‍ ആഘോ­ഷി­ക്ക­പ്പെ­ട്ട­ത് വാര്‍­ത്താ­വാ­യ­ന­ക്കാ­രി­യു­ടെ മഫ്ത­യില്‍ പി­ടി­ച്ചു വലി­ച്ചു കൊ­ണ്ടാ­യി­രു­ന്നു. ബഹു­സ്വര സമൂ­ഹ­ത്തില്‍ പ്ര­ക­ട­മായ മത­ചി­ഹ്ന­വു­മാ­യി പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തി­ലെ അപ­ക­ടം ചി­ല­രില്‍ ആശ­ങ്ക­യു­ള­വാ­ക്കി­യെ­ങ്കില്‍, മറു വശ­ത്ത് ഇസ്ലാ­മി­ക­വേ­ഷ­മായ ­ഹി­ജാ­ബ് അണി­ഞ്ഞു കൊ­ണ്ട് കേ­ര­ള­ത്തില്‍ ആദ്യ­മാ­യി ടീ­വി വാര്‍­ത്താ­വാ­യ­ന­ക്കാ­രി­യാ­യി പ്ര­ത്യ­ക്ഷ­പ്പെ­ട്ട കു­ട്ടി­യെ അഭി­ന­ന്ദി­ച്ചും അതി­നു വേ­ദി­യൊ­രു­ക്കിയ ­മാ­ധ്യ­മം­ ഗ്രൂ­പ്പി­നെ പ്ര­ശം­സ­യില്‍ മൂ­ടി­യും മറ്റു ചി­ലര്‍ അര്‍­മാ­ദി­ച്ചു­.

image

നോര്‍വേ - അരിമ്പാറകളും വ്രണങ്ങളും

­നോര്‍­വേ­യില്‍ ജോ­ലി ചെ­യ്യു­ന്ന ആന്ധ്ര­പ്ര­ദേ­ശ് സ്വ­ദേ­ശി ചന്ദ്ര­ശേ­ഖര്‍ വല്ല­ഭ­നേ­നി­യും ഭാ­ര്യ അനു­പ­മ­യും അവി­ട­ത്തെ നി­യ­മ­ത്തി­ന്റെ ക്രൂ­ര­വി­നോ­ദ­ത്തി­ന് ഇര­യാ­യി­രി­ക്കു­ക­യാ­ണ്. ഇരു­വ­രും തങ്ങ­ളു­ടെ ഏഴു­വ­യ­സ്സു­കാ­രന്‍ മകന്‍ സാ­യ് ശ്രീ­റാ­മി­നെ മാ­ന­സി­ക­മാ­യും ശാ­രീ­രി­ക­മാ­യും പീ­ഡി­പ്പി­ച്ചെ­ന്നും ഭീ­ഷ­ണി­പ്പെ­ടു­ത്തി­യെ­ന്നു­മു­ള്ള­താ­ണ് കേ­സ്. കു­ട്ടി­ക­ളെ ഭീ­ഷ­ണി­പ്പെ­ടു­ത്തു­ന്ന­തും ശി­ക്ഷി­ക്കു­ന്ന­തും വലിയ കു­റ്റ­മാ­യി­ക്കാ­ണു­ന്ന നോര്‍­വേ­യി­ലെ നി­യ­മ­പ്ര­കാ­ര­മാ­ണ് കേ­സ് ശക്ത­മായ നി­ല­യില്‍ എടു­ത്തി­രി­ക്കു­ന്ന­ത്.

image

ജനക്കൂട്ടത്തിനു നടുവില്‍ ഇട്ട ഒരു കമ്പ്യൂട്ടര്‍ ടേബിള്‍

­കേ­ര­ള­ത്തി­ലെ ­സര്‍­ക്കാര്‍ സര്‍­വ്വീ­സി­നെ സമൂ­ല­മായ നവീ­ക­ര­ണം ആവ­ശ്യ­പ്പെ­ടു­ന്ന ഒന്നാ­യി കരു­തി­ക്കൊ­ണ്ടു­ള്ള ഒരു പദ്ധ­തി­യും ഓര്‍­ത്തെ­ടു­ക്കാ­നി­ല്ല. സര്‍­ക്കാര്‍ സര്‍­വ്വീ­സി­ന്റെ നവീ­ക­ര­ണം എന്ന സങ്കല്‍­പ്പം ഈ ലേ­ഖ­ന­ത്തില്‍ ഉപ­യോ­ഗി­ക്കാന്‍ പോ­കു­ന്ന­ത് ഏതര്‍­ത്ഥ­ത്തില്‍ ആണ് എന്ന് സൂ­ചി­പ്പി­ക്കു­ന്ന­ത് തു­ടര്‍­ന്നു­ള്ള വാ­യ­ന­യ്ക്ക് ഉപ­കാ­ര­പ്ര­ദ­മാ­യി­രി­ക്കും.

image

മദ്യപാനത്തിന്റെ പരിഷ്‌കാരങ്ങള്‍

­മ­ല­യാ­ളി­യു­ടെ മദ്യ­പാ­ന­ത്തെ­ക്കു­റി­ച്ച് ചര്‍­ച്ച­ക­ളു­യ­രാന്‍ തു­ട­ങ്ങി­യി­ട്ട് അല്പ­കാ­ല­മാ­യി. ­മ­ദ്യം­ ഒരു സാ­മൂ­ഹി­ക­പ്ര­തി­ഭാ­സ­വും അതു വള­രെ­യേ­റെ സാ­മൂ­ഹി­ക­ത­രം­ഗ­ങ്ങ­ളു­യര്‍­ത്തു­ന്ന ഒന്നാ­യ­തു­കൊ­ണ്ടും നി­ര­ന്ത­രം അതു ചര്‍­ച്ച­യില്‍ വരു­ന്ന­തില്‍ തെ­റ്റി­ല്ല­താ­നും. ഏറ്റ­വും പു­തു­താ­യി മദ്യം വാര്‍­ത്ത­ക­ളില്‍ നി­റ­യു­ന്ന­ത് കഴി­ഞ്ഞ­ദി­വ­സം ­കോ­ട­തി­ നട­ത്തിയ ചില നി­രീ­ക്ഷ­ണ­ങ്ങ­ളോ­ടെ­യാ­ണ്.
­മ­ല­യാ­ളി­യു­ടെ മദ്യ­പാ­ന­ശീ­ലം പരി­ഷ്‌­കൃ­ത­മ­ല്ല എന്ന­താ­ണ് കോ­ട­തി­യു­ടെ നി­രീ­ക്ഷ­ണ­ങ്ങ­ളു­ടെ ആകെ­ത്തു­ക­യെ­ന്നു വാ­യി­ച്ചെ­ടു­ക്കാന്‍ പ്ര­യാ­സ­മി­ല്ല. അതി­നെ പരി­ഷ്‌­കൃ­ത­മാ­ക്കാന്‍ ചില നിര്‍­ദ്ദേ­ശ­ങ്ങ­ളാ­ണു കോ­ട­തി മു­ന്നോ­ട്ടു­വ­യ്ക്കു­ന്ന­തെ­ന്നും മന­സ്സി­ലാ­ക്കാ­നാ­കു­ന്നു. ­മ­ദ്യ­പാ­നം­ പരി­ഷ്‌­കൃ­ത­മായ നി­ല­യി­ലാ­ണെ­ങ്കില്‍ കു­ഴ­പ്പ­മി­ല്ലെ­ന്ന ധാ­ര­ണ­യും കോ­ട­തി മു­ന്നോ­ട്ടു­വ­യ്ക്കു­ന്നു­.

image

കൂടങ്കുളത്തെപ്പറ്റി ശാസ്ത്ര സാഹിത്യ പരിഷത്ത് പറയുന്നതെന്തെന്നാല്‍

­കാ­ല­ങ്ങ­ളാ­യി കേ­ര­ളീയ സമൂ­ഹ­ത്തില്‍ ഗു­ണ­പ­ര­മായ പല മു­ന്നേ­റ്റ­ങ്ങള്‍­ക്കും നേ­തൃ­ത്വം വഹി­ച്ചി­ട്ടു­ള്ള കേ­രള ശാ­സ്ത്ര സാ­ഹി­ത്യ പരി­ഷ­ത്തി­ന്റെ ആണ­വോര്‍­ജ്ജ വി­രു­ദ്ധ നി­ല­പാ­ട് കേ­ര­ള­ത്തില്‍ ആണവ നി­ല­യം വേ­ണ­മോ എന്നു­ള്ള ചര്‍­ച്ച­യില്‍ പല പ്രാ­വ­ശ്യം ഉയര്‍­ന്നു വന്നി­ട്ടു­ണ്ട്. അവി­ടെ­യെ­ല്ലാം മു­ഴ­ങ്ങി­ക്കേ­ട്ട പരി­ഷ­ത്തി­ന്റെ നി­ല­പാ­ട് കേ­ര­ള­ത്തി­ലെ ജന­സാ­ന്ദ്രത ഒരു ആണവ നി­ല­യ­ത്തി­ന്റെ നിര്‍­മ്മാ­ണ­ത്തി­നു ഉത­കു­ന്ന­ത­ല്ല എന്ന­താ­യി­രു­ന്നു. കേ­ര­ളീ­യ­സ­മൂ­ഹ­ത്തില്‍ വള­രെ അം­ഗീ­കാ­രം ഈ നി­ല­പാ­ടി­ന് കി­ട്ടി­യി­ട്ടു­മു­ണ്ട്. അതി­ന്റെ ഫലം കൂ­ടി­യാ­യാ­ണ് പെ­രി­ങ്ങോ­മില്‍ ആണ­വ­വൈ­ദ്യുത നി­ല­യം സ്ഥാ­പി­ക്കാ­നു­ള്ള നീ­ക്കം ഇല്ലാ­താ­യ­ത്.

image

ഡീസൽ വിലവർദ്ധന: മന്മോഹൻ സിങ്ങും ചില കള്ളങ്ങളും

ഇ­ന്ത്യന്‍ പ്ര­ധാ­ന­മ­ന്ത്രി മന്മോ­ഹൻ സി­ങ്ങ് ഇന്ധന വില വർ­ദ്ധ­ന­യെ­യും ചി­ല്ലറ വി­ല്പന രം­ഗ­ത്തെ വി­ദേശ നി­ക്ഷേ­പ­ത്തെ­യും ന്യാ­യീ­ക­രി­ച്ച് നട­ത്തിയ പ്ര­സം­ഗം ഏറെ ശ്ര­ദ്ധേ­യ­മാ­യി­രു­ന്നു. ആ​ പ്ര­സം­ഗ­ത്തിൽ അദ്ദേ­ഹം ചോ­ദി­ച്ച­ത് ഡീ­സൽ വി­ല­യ്ക്ക് ഇപ്പോൾ നൽ­കു­ന്ന ­സ­ബ്സി­ഡി­ 17 രൂ­പ­യാ­ണ്, അതിൽ നി­ന്നും 5 രൂ­പ­യാ­ണ് കു­റ­ച്ച­ത്, ധനി­കർ ഉപ­യോ­ഗി­ക്കു­ന്ന എസ്.­യു­.­വി. കാ­റു­ക­ളും ഫാ­ക്ട­റി­ക­ളും വ്യ­വ­സാ­യ­ങ്ങ­ളു­മാ­ണ് ഡീ­സൽ ഉപ­ഭോ­ഗ­ത്തി­ന്റെ ഒരു വലിയ ഭാ­ഗം, അത് സബ്സി­ഡൈ­സ് ചെ­യ്ത് ഗവ­ണ്മെ­ന്റ് വലിയ ധന­കാ­ര്യ കമ്മി വരു­ത്തേ­ണ്ട­തു­ണ്ടോ എന്നാ­ണ്. ഇപ്പോൾ ഈ സബ്സി­ഡി കു­റ­യ്ക്കൽ നട­പ­ടി­കൾ സ്വീ­ക­രി­ച്ചി­ല്ലാ­യി­രു­ന്നെ­ങ്കിൽ ഇന്ധന സബ്സി­ഡി ഈ വർ­ഷം രണ്ട് ലക്ഷം കോ­ടി രൂ­പ­യാ­യേ­നെ, ഈ പണം എവി­ടെ­നി­ന്നു വരും, പണം മര­ത്തിൽ നി­ന്നും കാ­യ്ക്കു­ന്നി­ല്ല എന്നാ­ണ് മന്മോ­ഹൻ സി­ങ്ങ് പറ­യു­ന്ന­ത്.

image

ഷവര്‍മയുടെ ജാതിയും രാജവംശവും സുന്നത്തും മറ്റും

­ഭ­ക്ഷ­ണ­പ­ദാര്‍­ത്ഥ­ങ്ങള്‍­ക്കു ജാ­തി­യും മത­വു­മു­ണ്ടോ­?

­മ­തം ലോ­ക­ത്തെ ഏതാ­ണ്ടു സിം­ഹ­ഭൂ­രി­പ­ക്ഷം വരു­ന്ന മനു­ഷ്യ­രു­ടെ­യും സ്വ­കാ­ര്യ­വും സാ­മൂ­ഹി­ക­വു­മായ സ്വ­ത്വ­വു­മാ­യി­ത്ത­ന്നെ ബന്ധ­പ്പെ­ട്ടു­നില്‍­ക്കു­ന്ന കാ­ര്യ­മാ­യ­തു­കൊ­ണ്ട് ജീ­വി­ത­വു­മാ­യി ബന്ധ­പ്പെ­ട്ട ചെ­റു­തും വലു­തു­മായ ഏതാ­ണ്ടെ­ല്ലാ­ക്കാ­ര്യ­ങ്ങള്‍­ക്കും മത­വു­മാ­യും ബന്ധ­മു­ണ്ടാ­കും. ഇന്ത്യ പോ­ലെ നാ­നാ­ജാ­തി­ക­ളും ഉപ­ജാ­തി­ക­ളു­മാ­യി സമു­ദാ­യം വി­ഘ­ടി­ച്ചു­കി­ട­ക്കു­ന്ന സങ്കീര്‍­ണ­സ്ഥ­ല­ങ്ങ­ളില്‍ അതു കൂ­ടു­തല്‍ നി­ഗൂ­ഢ­വും ഭീ­ക­ര­വു­മാ­യി­ത്തീ­രും. അതു­കൊ­ണ്ടാ­ണ് വസ്ത്ര­വി­ശേ­ഷ­ങ്ങള്‍ മു­തല്‍ നി­ല­വി­ള­ക്കു വരെ ഇവി­ടെ മത­വു­മാ­യി ബന്ധ­പ്പെ­ട്ട ചര്‍­ച്ച­കള്‍­ക്കു വി­ധേ­യ­മാ­കു­ന്ന­ത്.

image

ജെഎന്‍യുവിലെ എസ്എഫ്ഐ കലാപം ഒരടയാളനക്ഷത്രം ആകുന്നതെങ്ങനെ?

­കേ­ര­ള­ത്തില്‍ ­സി­പി­എം­ അക­ത്തു­നി­ന്നു കടു­ത്ത ജീര്‍­ണത നേ­രി­ടു­ന്ന കാ­ല­മാ­ണി­തെ­ന്ന് നമു­ക്ക­റി­യാം. കേ­ര­ള­സം­സ്ഥാ­നം കണ്ട ഏറ്റ­വും ദുര്‍­ബ­ല­വും പൊ­രു­ത്ത­മി­ല്ലാ­യ്മ നി­റ­ഞ്ഞ­തു­മായ ഭര­ണ­കൂ­ട­ത്തെ­യും മു­ന്ന­ണി­യെ­യു­മാ­ണ് യു­ഡി­എ­ഫ് അവ­ത­രി­പ്പി­ച്ചി­ട്ടു­ള്ള­തെ­ങ്കി­ലും അതി­നേ­ക്കാള്‍ ദുര്‍­ബ­ല­വും പി­ടി­പ്പു­കെ­ട്ട­തു­മായ പ്ര­തി­പ­ക്ഷ­മാ­യി മാ­റി­ക്കൊ­ണ്ട് മു­ന്ന­ണി­നേ­തൃ­ത്വം പോ­ലും ശരി­യാം­വ­ണ്ണം നിര്‍­വ­ഹി­ക്കാ­നാ­കാ­തെ സി­പി­എം ചു­ഴി­ക്ക­റ­ക്കം നട­ത്തു­ക­യാ­ണ്. ഇതി­നി­ടെ­യാ­ണ് അങ്ങു ന്യൂ­ഡല്‍­ഹി­യില്‍ ഇട­തു­പ­ക്ഷ­ബു­ദ്ധി­ജീ­വി­ക­ളു­ടെ റി­ക്രൂ­ട്ടിം­ഗ് സെ­ന്റര്‍ എന്നു പറ­യാ­വു­ന്ന ജവ­ഹര്‍­ലാല്‍ നെ­ഹ്റു സര്‍­വ­ക­ലാ­ശാ­ല­യില്‍ ഒരു കലാ­പ­ക്കൊ­ടു­ങ്കാ­റ്റ് പാര്‍­ട്ടി­യു­ടെ വി­ദ്യാര്‍­ത്ഥി സം­ഘ­ട­ന­യായ എസ്എ­ഫ്ഐ­യ്ക്ക് അക­ത്തു­നി­ന്ന് ഉണ്ടാ­യി­രി­ക്കു­ന്ന­ത്.

image

നിലവിളക്കിന്റെ നിലവിളിയും പച്ചയുടെ പര്യായങ്ങളും

­പ­ച്ച എന്ന നി­റം ഏറെ അര്‍­ത്ഥ­ഗാം­ഭീ­ര്യ­ങ്ങ­ളുള്‍­ക്കൊ­ള്ളു­ന്ന ഒന്നാ­ണ്. അതി­ന്റെ പ്രാ­യോ­ഗി­ക­മായ തല­ങ്ങ­ളില്‍ അര്‍­ത്ഥ­വൈ­പ­രീ­ത്യ­ങ്ങ­ളെ­ത്ത­ന്നെ അതുള്‍­ക്കൊ­ള്ളു­ന്നു. പച്ച­ക്ക­ള്ളം എന്നാ­ണു നാം പറ­യാ­റ്. അതു­പോ­ലെ­ത­ന്നെ നേര്‍­വി­പ­രീ­ത­മാ­യി പച്ച­പ­ര­മാര്‍­ത്ഥം എന്നും പറ­യും. പച്ച­ജീ­വന്‍, പച്ച­യി­റ­ച്ചി, പച്ച­വെ­ള്ളം, പച്ച­നോ­ട്ടു­കള്‍, പച്ച­പ്പാ­തി­രാ, പച്ച­യ്ക്ക് എന്നി­ങ്ങ­നെ പ്ര­യോ­ഗ­ങ്ങ­ളില്‍ ഇത്ര­യേ­റേ മു­ഖ­ങ്ങള്‍ ലഭി­ച്ചി­ട്ടു­ള്ള വേ­റേ നി­റ­മി­ല്ല. കഥ­ക­ളി­യി­ലും നി­റ­മാ­യി പറ­യ­പ്പെ­ടു­ന്ന­തൊ­ന്നു­മാ­ത്രം - പച്ച. അതു കളി­ക്കു­ന്ന­യാള്‍ അക­ത്ത് വീ­ര­ഭ­ദ്ര­നി­ല്ലാ­തെ­യാ­ണ് അര­ങ്ങ­ത്തേ­റു­ന്ന­തെ­ങ്കില്‍ നാം പറ­യും, ആശാ­നി­ന്നു പച്ച­യാ­ണെ­ന്ന്. വേ­ഷ­വും ­പ­ച്ച, ആളും പച്ച. അര്‍­ത്ഥ­ങ്ങള്‍ തല­ങ്ങും വി­ല­ങ്ങും മാ­റു­ന്നു. പച്ച­യ്ക്കു കത്തി­ച്ചാല്‍ കരി­യാ­കും എന്നു പറ­ഞ്ഞാല്‍ കഥ­ക­ളി­യി­ലെ പ്ര­ധാ­ന­പ്പെ­ട്ട വേ­ഷ­ത്ര­യം പൂര്‍­ത്തി­യാ­കും­.

image
feedback