വാര്‍ത്ത

പൊതുബോധ നിര്‍മ്മിതിയില്‍ സ്വകാര്യബോധ്യങ്ങളുടെ പങ്ക്

ഇന്ത്യയുടെ തലസ്ഥാനനഗരിയായ ഡൽഹിയിൽ, ഡിസംബർ 16 നു നടന്ന കൂട്ട റേപ്പ് , ഇന്ത്യയുടെ റേപ്പ് ചരിത്രത്തിൽ മാത്രമല്ല ഇന്ത്യയുടെ ജനകീയ ചരിത്രത്തിൽ തന്നെ ഒരു നാഴികക്കല്ലാകുന്നു എന്നതു അസ്വാഭാവികമല്ല; പൊലീസിന്റെ ലാത്തിയേയും ജലപീരങ്കിയേയും ചൂരവടിപ്രയോഗങ്ങളെയും ചവിട്ടിനെയും അടിയേയും അതിജീവിച്ച്, ഡൽഹിയിലെ സാധാരണ ജനങ്ങൾ നടത്തിയ നിലയ്ക്കാത്ത പ്രതിഷേധമാണ് അതിനു കാരണം. പ്രധാനമന്ത്രി മന്മോഹൻ സിംഗും, പ്രസിഡന്റ് പ്രണാബ് മുഖർജിയും പ്രസ്താവനകളിറക്കി. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയെ സന്ദർശിച്ചു. കൂട്ട ബലാത്സംഗമന്വേഷിക്കാൻ ജുഡീഷ്യൽ കമ്മിഷനായി. എന്നിട്ടും ഡൽഹിയുടെ മുഖ്യമന്ത്രി, ഷീലാ ദീക്ഷിത് പെൺകുട്ടിയെ സന്ദർശിക്കാൻ മടിച്ചു എന്നു കേൾക്കുന്നു. ശേഷം, വിദഗ്ദ്ധ ചികിത്സയ്ക്കായി അവരെ സിംഗപ്പൂരിലേക്കു കൊണ്ടു പോയി. ഒടുവിൽ ഇതാ അവളെ രക്ഷിക്കാൻ സിംഗപ്പൂർ മെഡിക്കൽ റ്റീമിനും കഴിയാതെ വന്നു, അവൾ മരിച്ചു.

image

ദില്ലിയിലെ ബലാത്സംഗങ്ങളും അംബദ്കറിനു പറ്റിയ തെറ്റും

ദില്ലിയിലെ ബലാത്സംഗങ്ങളെപ്പറ്റിയാണ് പറയാന്‍ വരുന്നത്, വളഞ്ഞുവളഞ്ഞേ എഴുതാന്‍ പറ്റുന്നുള്ളൂ - ഇതെങ്ങനെ സൌമ്യമായ ഭാഷയില്‍ പറയണെമെന്നറിയില്ല. ചാള്‍സ് ഡാര്‍വിനും മറ്റും പറഞ്ഞുവെച്ചതാണ് മൃഗങ്ങളില്‍ നിന്നും പരിണമിച്ചാണ് മനുഷ്യനുണ്ടായതെന്ന്. പരിണാമം കൊണ്ട് മനുഷ്യന്‍ ഗസല്‍ സംഗീതം ആസ്വദിക്കാന്‍ പഠിച്ചു, പുസ്തകം വായിച്ചും സിനിമ കണ്ടും മറ്റും ഹര്‍ഷോന്മാദിയാകാനും ഗഹനമായ വിഷയങ്ങളെക്കുറിച്ച് ചിന്തിക്കാനും പഠിച്ചു, എന്നൊക്കെ പറയാമെങ്കിലും മൃഗത്തില്‍ നിന്നും മനുഷ്യനിലേക്ക് വലിയ പരിണാമമൊന്നും നടന്നിട്ടില്ല എന്നതാണ് വാസ്തവം. പുരോഗമനം തൊലിപ്പുറത്താണ്. ഉണ്ടായ പുരോഗമനം തന്നെ ചില രാജ്യങ്ങളിലും ചില സമൂഹങ്ങളിലുമൊക്കെയാണ്. പലയിടങ്ങളിലും മനുഷ്യന്‍ ഒന്നാന്തരം മൃഗമാണ്.

image

നോര്‍വേ - അരിമ്പാറകളും വ്രണങ്ങളും

നോര്‍വേയില്‍ ജോലി ചെയ്യുന്ന ആന്ധ്രപ്രദേശ് സ്വദേശി ചന്ദ്രശേഖര്‍ വല്ലഭനേനിയും ഭാര്യ അനുപമയും അവിടത്തെ നിയമത്തിന്റെ ക്രൂരവിനോദത്തിന് ഇരയായിരിക്കുകയാണ്. ഇരുവരും തങ്ങളുടെ ഏഴുവയസ്സുകാരന്‍ മകന്‍ സായ് ശ്രീറാമിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ളതാണ് കേസ്. കുട്ടികളെ ഭീഷണിപ്പെടുത്തുന്നതും ശിക്ഷിക്കുന്നതും വലിയ കുറ്റമായിക്കാണുന്ന നോര്‍വേയിലെ നിയമപ്രകാരമാണ് കേസ് ശക്തമായ നിലയില്‍ എടുത്തിരിക്കുന്നത്.

image

ആരാണീ പൊതുപ്രവര്‍ത്തകര്‍ ?

കഴിഞ്ഞദിവസത്തെ മാതൃഭൂമി പ്രിന്റ് എഡിഷനില്‍ കണ്ട ഒരു വാര്‍ത്ത. 'വേണ്ടത് പാര്‍ട്ടിയല്ല; തിരുത്തല്‍ ശക്തിയെന്ന് കേരളത്തിലെ പൊതുപ്രവര്‍ത്തകര്‍' (ഓണ്‍ലൈന്‍ എഡിഷനില്‍ തലക്കെട്ടില്‍ വ്യത്യാസമുണ്ട്). വാര്‍ത്തയുടെ തലക്കെട്ട്‌ കണ്ടാല്‍ തോന്നും കേരളത്തിലെ പൊതുപ്രവര്‍ത്തകരെല്ലാംചേര്‍ന്ന് സമൂഹനന്മയെകരുതി യോഗം ചേര്‍ന്നിട്ട് എകകണ്ഠമായിട്ടു ഒരു അഭിപ്രായം പറഞ്ഞതാണെന്ന്. പക്ഷെ വാര്‍ത്ത വായിക്കുമ്പോഴാണ് പത്രം ഒളിച്ചു കടത്തുന്ന അജണ്ടയുടെ കെണി വ്യക്തമാകുന്നത്.

image

കന്യകയും അഴിഞ്ഞാട്ടക്കാരിയും: ഫെമിനിസ്റ്റ് മനശാസ്ത്രസമീപനം

‘മനഃശാസ്ത്രം ‘സ്ത്രീ’ എന്ന ജീവിയെ സൃഷ്ടിക്കുന്നു.’-നവോമി വെയ്സ്റ്റീന്‍

image

സന്തര്‍ലന്റിനെ ധന്യമാക്കിയ കലാമേള

യുക്മ നോര്‍ത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള സന്തര്‍ലാന്റ് സ്റ്റീല്‍സ് ക്ലബ് ഹാളില്‍വച്ച് ശനിയാഴ്ച അരങ്ങേറി. കാണികള്‍ക്ക് ആസ്വാദനത്തിന്റെ പുതിയ അനുഭവങ്ങള്‍ സമ്മാനിച്ച് സന്തര്‍ലന്റിലെ കുരുന്നുപ്രതിഭകള്‍ നടനവൈഭവത്തിന്റെ കരുത്തുതെളിയിച്ചു. കലാമേളയില്‍ പങ്കെടുത്ത എല്ലാവരെയും യുക്മ നോര്‍ത്ത് ഈസ്റ്റ് നാഷണല്‍ റെപ്രസെന്റേറ്റീവ് മാത്യു ചിറ്റേത്ത് സ്വാഗതം ചെയ്തു.

image

എസ്എംഎ മൂന്നാംതവണയും ജേതാക്കള്‍

കലയുടെ എല്ലാ പൂര്‍ണ്ണതയും വിളിച്ചോതി യുഗ്മ മിഡ്‌ലാന്‍ഡ്സ് റീജണല്‍ കലാമേള അരങ്ങുതകര്‍ത്തപ്പോള്‍ staffordshire malayalee association, SMA Stoke on TRENT ഓവറോള്‍ കിരീടം മൂന്നാംതവണയും കരസ്ഥമാക്കി.

image

ലിവര്‍പൂളില്‍ കണ്ടത് യഥാര്‍ത്ഥ വീരപ്പന്‍ തന്നെയോ! വീരപ്പന്‍ കൊല്ലപ്പെട്ടിട്ടില്ലേ?

ഒക്ടോബര്‍ 26ന് ലിവര്‍പൂള്‍ മലയാളികള്‍ക്ക് കണ്ണിനും കാതിനും കുളിര്‍മ്മയും ഒപ്പം അതിശയവും ആകാംക്ഷയും നല്‍കിയ മജീഷ്യന്‍ സമ്രാജിന്റെ മാജിക്‍ ഷോയിലെ ഒരു ഇനമായിരുന്നു വീരപ്പന്റെ പ്രത്യക്ഷപ്പെടല്‍. ഇത് കുട്ടികളുടെ പേടിസ്വപ്നമായിരുന്ന കാട്ടുകള്ളന്‍ വീരപ്പന്‍ കൊല്ലപ്പെട്ടില്ലേ, അതോ മജീഷ്യന്‍ സമ്രാജിന്റെ അപാരകഴിവോ തുടങ്ങിയ ചോദ്യങ്ങള്‍ കുട്ടികള്‍ക്കിടയിലെ സംസാരവിഷയമായി തുടരുകയാണ്.

image

പത്രമെത്ര ചിത്രം - ജനപഥിലെ രഹസ്യയോഗങ്ങള്‍

നാഷണല്‍ ഹെറാള്‍ഡ് എന്ന പത്രത്തിന് നാഷണല്‍ കോണ്‍ഗ്രസുമായുള്ള ബന്ധമെന്താണ്? രണ്ടിന്റെയും പേരില്‍ നാഷണല്‍ എന്നുള്ളതു മാത്രമാണെന്നു കരുതിയെങ്കില്‍ തെറ്റി. കോണ്‍ഗ്രസുമായി അഭേദ്യമായ ബന്ധമാണ് പത്രത്തിനുള്ളത്. ജവഹരിലാല്‍ നെഹ്‌റുവാണ് പത്രം തുടങ്ങിയത്. പക്ഷേ, പത്രം കോണ്‍ഗ്രസിന്റെ മുഖപത്രമായിരുന്നില്ല (കോണ്‍ഗ്രസിന്റെ മുഖപത്രം മ്മടെ ബീക്ഷണം തെന്നെ കോയാ!)

image

സുന്നത്തുകഴിഞ്ഞ പത്രങ്ങളും സുന്നത്തുകഴിയാത്ത യൂണിയനും

തൊഴിലാളി വര്‍ഗം
അധികാരമേറ്റാല്‍
അവരായി പിന്നെ
അധികാരി വര്‍ഗം

അധികാരമപ്പോള്‍
തൊഴിലായിമാറും
അതിനുള്ള കൂലി
മുതലാളി വാങ്ങും

(ബാലചന്ദ്രന്‍ ചുള്ളിക്കാട്)

ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാദ്ധ്യമങ്ങള്‍ എന്നാണു ചൊല്ല്. ലെജിസ്ളേറ്റീവും ജുഡീഷ്യറിയും അല്‍പ സമയം കഴിഞ്ഞാല്‍ ചീഞ്ഞുനാറുമെന്നും അപ്പോള്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ മാലാഖയായി അവതരിക്കുമെന്നും ഉറക്കമൊഴിഞ്ഞും ജനാധിപത്യത്തിന് കാവല്‍ നില്‍ക്കുമെന്നും ആ കാവലിന്റെ തിണ്ണ ബലത്തില്‍ ജനാധിപത്യം വളര്‍ന്നു പന്തലിച്ചു ഭൂലോകം ഒരു മാവേലി നാടു വാണീടും കാലവും ദേശവുമായിത്തീരുമെന്നുമാണ് ഈ ചൊല്ലിന്റെ വിശദീകരണക്കുറിപ്പ്. അതെന്തായാലും ഈ അപസര്‍പ്പക കഥയെയാണ് ജനങ്ങളുടെ മേല്‍ കുതിര കയറാന്‍ മാദ്ധ്യമപ്രവര്‍ത്തകരും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് മേല്‍ കുതിര കയറാന്‍ മാദ്ധ്യമ മുതലാളിമാരും കാലങ്ങളോളമായി ആശ്രയിച്ചു പോരാറുള്ളത്.

image
feedback