വാര്‍ത്ത

ഗര്‍ഷോം പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ബാംഗ്ലൂര്‍ (ഒക്‌ടോബര്‍ 16, 2012) : ഒന്‍പതാമത് ഗര്‍ഷോം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡോ. ജോര്‍ജ് എം. കാക്കനാട്ട്- യു.എസ്.എ, വല്‍സല രാജാറാം-മലേഷ്യ, ആന്റോച്ചന്‍ തോമസ് - ഹൈദരാബാദ്, ഡോ. ജോണ്‍സണ്‍ സി. ലൂക്കോസ്- കൊച്ചി, സതീശന്‍ ഗോപാലന്‍-മലേഷ്യ, കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍സ് എന്നിവയെ യഥാക്രമം പ്രവാസി രത്‌ന, പ്രവാസി വനിത, യുവ പ്രവാസി, പ്രവാസി റിട്ടേണി, പ്രത്യേക ജൂറി പുരസ്‌കാരം, മികച്ച പ്രവാസി മലയാളി സംഘടന പുരസ്‌കാരങ്ങള്‍ക്ക് തിരഞ്ഞെടുത്തത്.

image

കൂടംകുളവും കോടതിയും

കൂടംകുളം വിഷയത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ കോടതിയുടെ രണ്ടാമത്തെ ഇടപെടലാണ് കഴിഞ്ഞദിവസമുണ്ടായത്. കൂടംകുളത്തിന്റെ സുരക്ഷ സംബന്ധിച്ച ഉല്‍ക്കണ്ഠകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുപ്രീം കോടതി മുന്നോട്ടുവയ്ക്കുന്നത്. കോടതിയുടെ ഉല്‍ക്കണ്ഠയുടെ പിന്നിലെ സത്യസന്ധതയെപ്പറ്റി ചോദ്യങ്ങളുയര്‍ന്നേക്കാമെങ്കിലും കോടതിയുടെ ചോദ്യങ്ങളെ കേട്ടില്ലെന്നുവയ്ക്കാനാവില്ലെന്നതാണു ശരി. ഇത്രമേല്‍ ജനകീയമായിത്തീര്‍ന്ന ഒരു പ്രശ്നത്തിന്മേല്‍ ഇത്രയധികം നിരുത്തരവാദപരമായി പെരുമാറുന്ന അധികാരവര്‍ഗമുണ്ടായിരിക്കുമ്പോള്‍, സംഗതി ജുഡിഷ്യല്‍ ആക്ടിവിസമെന്നൊക്കെ പറയാമെങ്കിലും കോടതിയല്ലാതെ മറ്റൊരു എസ്റ്റേറ്റുമില്ല ഇക്കാര്യത്തിലിടപെടാനെന്നതാണ് അവസ്ഥ.

image

സിപിഎമ്മും ആര്‍എസ്എസ്സും ഒന്നിക്കുമോ?

സിപിഎമ്മും ആര്‍എസ്എസ്സും ഒന്നിക്കുമോ? മലയാളികള്‍ അവരുടെ ഏറ്റവും വന്യമായ ഭീതിസ്വപ്നങ്ങളില്‍പ്പോലും കാണാത്തൊരു കാര്യം, ചിന്തിക്കാത്തൊരു കാര്യം ഇപ്പോള്‍ പൊതുസമൂഹത്തിന്റെ ചര്‍ച്ചയ്ക്കുവന്നിരിക്കുന്നു. ഇടതുപക്ഷപ്രസ്ഥാനമായ സിപിഎമ്മും തീവ്രവലതുപക്ഷമെന്നു പേര്‍കൊണ്ട ആര്‍എസ്എസ്സും ഒന്നിക്കുമോ എന്നതാണാ ചിന്ത.
ആര്‍എസ്എസ്സിന്റെ മുഖപത്രമായ കേസരിയിലാണ് ഈ ചര്‍ച്ചയ്ക്കു കാരണമാകുന്ന ലേഖനം വന്നിരിക്കുന്നത്. സംഘടനയുടെ ഔദ്യോഗികമായ പ്രതികരണമെന്ന നിലയില്‍ത്തന്നെയാണു ലേഖനം വന്നിരിക്കുന്നത്.

image

നിരീശ്വരവാദം എന്തുകൊണ്ട് ലൗഡാകേണ്ടതുണ്ട് ?

ആചാരങ്ങളെ നിരാകരിക്കുന്നതും വിശ്വാസത്തെ തിരസ്കരിക്കുന്നതും അന്വേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ ചാര്‍വാക, ലോകായത ചിന്തകളുടെ തുടര്‍ച്ച പ്രകടമായി തന്നെ സമൂഹത്തില്‍ ഉണ്ടാവേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുന്ന ലേഖനം. നളന്‍ എന്ന പേരില്‍ മലയാളബൂലോഗത്തിനു് പരിചിതനായ ഷാജി എഴുതുന്നു.

image

ഐകെഎമ്മിനെതിരെ ഒരു കുറ്റപത്രം

കോഴിക്കോടുജില്ലയിലെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ജൂണിയര്‍ സൂപ്രണ്ടും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആക്റ്റിവിസ്റ്റുമായ ജയ്സന്‍ നെടുമ്പാല, ഗ്രാമപഞ്ചായത്തുകളിലെയും പഞ്ചായത്ത് വകുപ്പിലേയും വിവരസാങ്കേതികവിദ്യയുടെ ഉപയോഗത്തെ സംബന്ധിച്ച് തയ്യാറാക്കിയ നിരീക്ഷകക്കുറിപ്പും ശുപാര്‍ശകളും ഈ വിഷയത്തില്‍ പൊതുസഞ്ചയത്തില്‍ ലഭ്യമായ മികച്ച പഠനമാണ്. ഐകെഎം എന്ന വെള്ളാനയും അവര്‍ വികസിപ്പിച്ച കാലഹരണപ്പെട്ട സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളും ഇ-ഭരണത്തിനു് എത്രമേല്‍ തടസ്സം നില്‍ക്കുന്നു എന്ന അന്വേഷണം കൂടിയാകുന്നുണ്ട്, റിപ്പോര്‍ട്ട്. പൊതുചര്‍ച്ചയ്ക്കായി ഈ കുറിപ്പ് മലയാളം വായനക്കാര്‍ക്കുമുമ്പില്‍ സമര്‍പ്പിക്കുന്നു: എഡിറ്റര്‍

image

ക്രംബ് റബ്ബര്‍ ഫാക്ടറി കാന്‍സര്‍ ഉണ്ടാക്കുമോ?

മനോരമ ന്യൂസില്‍ ചേര്‍ത്തലയിലെ ഒരു ക്രംബ് റബ്ബര്‍ ഫാക്ടറി മലിനീകരണം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത കണ്ടു. എങ്ങനെ ഒരു വാര്‍ത്ത ഇത്ര മോശമായി എടുക്കാം എന്ന് പത്ര/മാധ്യമ പ്രവര്‍ത്തക വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ഉപയോഗിക്കാം.

image

ഫെമിനിസം: സെക്സ് - പോര്‍ണോഗ്രഫിയും വേശ്യാവൃത്തിയും

‘അടുക്കളയുടെ തറ തുടച്ചുതുടച്ച് ഒരു സ്ത്രീയും രതിമൂര്‍ച്ഛയില്‍ എത്താറില്ല.’- ബെറ്റി ഫ്രീടന്‍.

ഏതാണ്ട് രണ്ടു മാസം മുമ്പ് യോനി പതിനെട്ടുകാരിയുടേത് പോലെ ‘മുറുക്കാനുള്ള’ ഒരു മരുന്നു സോഷ്യല്‍ മീഡിയ മുഴുവന്‍ ചര്‍ച്ചാവിഷയമായി. അത് സ്ത്രീയുടെ ലൈംഗികതയുടെയും ശരീരത്തിന്റെയും പുറത്തുള്ള അതിക്രമമായി കണക്കിലാക്കപ്പെട്ടു. പക്ഷെ, അതവിടെ തീര്‍ന്നു. പലപ്പോഴും സ്ത്രീയുടെ ലൈംഗികതയുമായി ബന്ധപ്പെട്ട ചര്‍ച്ച അങ്ങനെയാണ്. അത് കൊണ്ട് തന്നെയാണ് സെക്സ്, സെക്ഷുവാലിറ്റി എന്നിവയും അനുബന്ധ വിഷയങ്ങളും ഏതു രാജ്യത്തായാലും, ഏതു സമൂഹത്തിലായാലും, എക്കാലവും ഒരു ഫെമിനിസ്റ്റ്‌ വിഷയമായി നില്‍ക്കുന്നത്. പോര്‍ണോഗ്രഫി, ലിബര്‍ട്ടേറിയന്‍ ഫെമിനിസം മുതല്‍ നമ്മുടെ പോപ്‌ കള്‍ച്ചറും, മനശ്ശാസ്ത്രവും, കലയും വരെ ഉള്ള യാത്ര ഈ ലേഖനത്തോടെ തീരില്ല.

image

ജനക്കൂട്ടത്തിനു നടുവില്‍ ഇട്ട ഒരു കമ്പ്യൂട്ടര്‍ ടേബിള്‍

കേരളത്തിലെ സര്‍ക്കാര്‍ സര്‍വ്വീസിനെ സമൂലമായ നവീകരണം ആവശ്യപ്പെടുന്ന ഒന്നായി കരുതിക്കൊണ്ടുള്ള ഒരു പദ്ധതിയും ഓര്‍ത്തെടുക്കാനില്ല. സര്‍ക്കാര്‍ സര്‍വ്വീസിന്റെ നവീകരണം എന്ന സങ്കല്‍പ്പം ഈ ലേഖനത്തില്‍ ഉപയോഗിക്കാന്‍ പോകുന്നത് ഏതര്‍ത്ഥത്തില്‍ ആണ് എന്ന് സൂചിപ്പിക്കുന്നത് തുടര്‍ന്നുള്ള വായനയ്ക്ക് ഉപകാരപ്രദമായിരിക്കും.

image

മദ്യപാനത്തിന്റെ പരിഷ്‌കാരങ്ങള്‍

മലയാളിയുടെ മദ്യപാനത്തെക്കുറിച്ച് ചര്‍ച്ചകളുയരാന്‍ തുടങ്ങിയിട്ട് അല്പകാലമായി. മദ്യം ഒരു സാമൂഹികപ്രതിഭാസവും അതു വളരെയേറെ സാമൂഹികതരംഗങ്ങളുയര്‍ത്തുന്ന ഒന്നായതുകൊണ്ടും നിരന്തരം അതു ചര്‍ച്ചയില്‍ വരുന്നതില്‍ തെറ്റില്ലതാനും. ഏറ്റവും പുതുതായി മദ്യം വാര്‍ത്തകളില്‍ നിറയുന്നത് കഴിഞ്ഞദിവസം കോടതി നടത്തിയ ചില നിരീക്ഷണങ്ങളോടെയാണ്.
മലയാളിയുടെ മദ്യപാനശീലം പരിഷ്‌കൃതമല്ല എന്നതാണ് കോടതിയുടെ നിരീക്ഷണങ്ങളുടെ ആകെത്തുകയെന്നു വായിച്ചെടുക്കാന്‍ പ്രയാസമില്ല. അതിനെ പരിഷ്‌കൃതമാക്കാന്‍ ചില നിര്‍ദ്ദേശങ്ങളാണു കോടതി മുന്നോട്ടുവയ്ക്കുന്നതെന്നും മനസ്സിലാക്കാനാകുന്നു. മദ്യപാനം പരിഷ്‌കൃതമായ നിലയിലാണെങ്കില്‍ കുഴപ്പമില്ലെന്ന ധാരണയും കോടതി മുന്നോട്ടുവയ്ക്കുന്നു.

image

കൂടങ്കുളത്തെപ്പറ്റി ശാസ്ത്ര സാഹിത്യ പരിഷത്ത് പറയുന്നതെന്തെന്നാല്‍

കാലങ്ങളായി കേരളീയ സമൂഹത്തില്‍ ഗുണപരമായ പല മുന്നേറ്റങ്ങള്‍ക്കും നേതൃത്വം വഹിച്ചിട്ടുള്ള കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആണവോര്‍ജ്ജ വിരുദ്ധ നിലപാട് കേരളത്തില്‍ ആണവ നിലയം വേണമോ എന്നുള്ള ചര്‍ച്ചയില്‍ പല പ്രാവശ്യം ഉയര്‍ന്നു വന്നിട്ടുണ്ട്. അവിടെയെല്ലാം മുഴങ്ങിക്കേട്ട പരിഷത്തിന്റെ നിലപാട് കേരളത്തിലെ ജനസാന്ദ്രത ഒരു ആണവ നിലയത്തിന്റെ നിര്‍മ്മാണത്തിനു ഉതകുന്നതല്ല എന്നതായിരുന്നു. കേരളീയസമൂഹത്തില്‍ വളരെ അംഗീകാരം ഈ നിലപാടിന് കിട്ടിയിട്ടുമുണ്ട്. അതിന്റെ ഫലം കൂടിയായാണ് പെരിങ്ങോമില്‍ ആണവവൈദ്യുത നിലയം സ്ഥാപിക്കാനുള്ള നീക്കം ഇല്ലാതായത്.

image
feedback