വാര്‍ത്ത

ഡീസൽ വിലവർദ്ധന: മന്മോഹൻ സിങ്ങും ചില കള്ളങ്ങളും

ഇന്ത്യന്‍ പ്രധാനമന്ത്രി മന്മോഹൻ സിങ്ങ് ഇന്ധന വില വർദ്ധനയെയും ചില്ലറ വില്പന രംഗത്തെ വിദേശ നിക്ഷേപത്തെയും ന്യായീകരിച്ച് നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. ആ​ പ്രസംഗത്തിൽ അദ്ദേഹം ചോദിച്ചത് ഡീസൽ വിലയ്ക്ക് ഇപ്പോൾ നൽകുന്ന സബ്സിഡി 17 രൂപയാണ്, അതിൽ നിന്നും 5 രൂപയാണ് കുറച്ചത്, ധനികർ ഉപയോഗിക്കുന്ന എസ്.യു.വി. കാറുകളും ഫാക്ടറികളും വ്യവസായങ്ങളുമാണ് ഡീസൽ ഉപഭോഗത്തിന്റെ ഒരു വലിയ ഭാഗം, അത് സബ്സിഡൈസ് ചെയ്ത് ഗവണ്മെന്റ് വലിയ ധനകാര്യ കമ്മി വരുത്തേണ്ടതുണ്ടോ എന്നാണ്. ഇപ്പോൾ ഈ സബ്സിഡി കുറയ്ക്കൽ നടപടികൾ സ്വീകരിച്ചില്ലായിരുന്നെങ്കിൽ ഇന്ധന സബ്സിഡി ഈ വർഷം രണ്ട് ലക്ഷം കോടി രൂപയായേനെ, ഈ പണം എവിടെനിന്നു വരും, പണം മരത്തിൽ നിന്നും കായ്ക്കുന്നില്ല എന്നാണ് മന്മോഹൻ സിങ്ങ് പറയുന്നത്.

image

ഹില്‍സ്ബറോ ദുരന്തം: ബ്രിട്ടീഷ് പൊലീസിന്റെ മറ്റൊരുമുഖം

ഫുട്ബോള്‍ ദേശീയ കായിക ഇനമായി കാണുന്ന ഭൂരിപക്ഷം ബ്രിട്ടീഷ് ജനതയെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു രാത്രിയായിരുന്നു 1989 ഏപ്രില്‍ 15 എഫ്എ കപ്പ് സെമിഫൈനില്‍ മത്സരദിനം. പക്ഷെ ആ ദിവസത്തിന്റെ അന്ത്യത്തില്‍ സെമിഫൈനല്‍ മത്സരത്തിന്റെ ആവേശത്തേക്കാളുപരി നിരവിധി ജീവിതങ്ങള്‍ പൊലിഞ്ഞുപോയതിന്റെ ദുഃഖത്തില്‍ ബ്രീട്ടീഷ് ജനത ആ രാത്രി ഉറങ്ങേണ്ടിവന്നു. ഷെഫീല്‍ഡിലെ ഹില്‍സ്ബറോ സ്റ്റേഡിയത്തില്‍ വച്ചു ലിവര്‍പൂളും നോട്ടിംഹാം ഫോറസ്റ്റും തമ്മില്‍ നടന്ന മത്സരമാണ് പ്രസ്തുതസംഭവത്തിന് ആധാരം. നിയന്ത്രണമില്ലാതെ ആരാധകര്‍ സ്റ്റേഡിയത്തിന് താങ്ങാവുന്നതിലും അപ്പുറം ഇടിച്ചുകയറിയപ്പോള്‍ ബാരിയറുകള്‍ തകര്‍ന്നുവീണു് 96 മനുഷ്യജീവിതങ്ങളെടുക്കുകയും നിരവധി ആളുകള്‍ക്കു് പരിക്കേല്‍ക്കുകയും ചെയ്തു. ഇതു് ജാലിയാന്‍വാലാബാഗുമായി താരതമ്യം ചെയ്യുവാന്‍ പറ്റുകയില്ലെങ്കിലും മനുഷ്യജീവിതം എങ്ങും എവിടേയും ഒരുപോലെയാണല്ലോ.

image

ജലസത്യഗ്രഹ - സമരമുഖങ്ങള്‍ക്കൊരു പുതുജീവന്‍

ജനകീയമായ സമരങ്ങളുടെ രൂപവും ഭാവഹാവങ്ങളും മാറുകയാണ്. അതുപക്ഷേ, നമ്മുടെ വിഖ്യാതസമരസഖാക്കളുടെ രൂപം മാറും, ഭാവം മാറും, സമരത്തിന്റെ മുഖം മാറും എന്ന സാമട്ടിലല്ല. ശരിക്കും ഇപ്പറഞ്ഞ സൈദ്ധാന്തികസംഘടനകളുടെയൊന്നും സാമ്പ്രദായികപിന്തുണയില്ലാതെതന്നെ അസംഘടിതമേഖലകളിലും പ്രദേശങ്ങളിലും കടുത്ത ജനവിരുദ്ധപ്രവര്‍ത്തനങ്ങളുമായി കടന്നുകയറുന്ന ഭരണകൂടഭീകരതയ്ക്കെതിരെ ജനം പുതിയ സമരമാര്‍ഗങ്ങളിലേക്കു പ്രവേശിക്കുകയാണ്.

image

OVBS സമാപനവും ഓണാഘോഷവും ലിവര്‍പൂളില്‍

ലിവര്‍പൂള്‍: സെന്റ് തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, ലിവര്‍പൂളിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട OVBSന്റെ സമാപനം സെപ്റ്റംബര്‍ രണ്ടാം തീയതി ഞായറാഴ്ച ഓണസദ്യയോടെ സമാപിച്ചു. ആഗോളക്രൈസ്തവസഭകളുടെ സമന്വയം കുഞ്ഞുമനസ്സുകളിലൂടെ യാഥാര്‍ത്ഥ്യമാക്കിയെന്നത് ഈ OVBSന്റെ സവിശേഷതയാണ്. അവധിക്കാലം ആഘോഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ദൈവിക ചൈതന്യം അനുഭവിക്കാന്‍ അവസരം ലഭിച്ചതില്‍ സംഘാടകര്‍ കൃതാര്‍ത്ഥരാണ്.

image

സംഘാടനമികവിന്റെ പൂക്കാലം വിരിയിച്ച ലിമ പൊന്നോണം

ലിവര്‍പൂള്‍ : ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ പന്ത്രണ്ടാമത് ഓണക്കാഴ്ച "ഓണത്തപ്പാ... കുടവയറാ..." സെപ്റ്റംബര്‍ ഒന്നിനു് നോസ്‌ലി ലീഷര്‍ പാര്‍ക്കില്‍ നടന്നു. സമത്വത്തിന്റെയും സമൃദ്ധിയുടെയും ഗതകാലസ്മരണകളെ തൊട്ടുണര്‍ത്തി പൊന്നോണക്കാഴ്ചയുടെ നിറവസന്തമൊരുക്കിയ ലിമയുടെ ഓണമഹോത്സവം വര്‍ണ്ണോജ്ജ്വലമായി.

Country: 
UK Home Page
image

ബെല്‍ഫാസ്റ്റില്‍ ഫേസ്ബുക്‍ ദുരുപയോഗം

നോര്‍ത്ത് ബെല്‍ഫാസ്റ്റില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന രാഷ്ട്രീയ ലഹളകള്‍ നടത്തുന്ന ഇരുവിഭാഗത്തിലും പെട്ട യുവാക്കള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ് ആയ ഫേസ്ബുക്‍ ദുരുപയോഗം നടത്തിയതായി കോടതി വിലയിരുത്തി . നോര്‍ത്ത് ബെല്‍ഫാസ്റ്റിലെ കാര്‍ലിഎല്‍- സര്‍ക്കസ് ഭാഗത്ത്‌ നടന്ന കലാപത്തില്‍ പങ്കെടുത്ത മൂന്നു യുവാക്കളുടെയും പതിനഞ്ചിനും പതിനേഴിനും ഇടയ്ക്കു പ്രായമുള്ള രണ്ട് ഐറിഷ് ചെറുപ്പക്കാരുടെയും കേസ് പരിഗണിക്കവെ സര്‍ക്കാര്‍ അഭിഭാഷകന്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ബെല്‍ഫാസ്റ്റ് ക്രൌണ്‍ കോടതിക്ക് കൈമാറി .

image

ചിങ്ങ ശോഭയില്‍ ബെല്‍ഫാസ്റ്റ്

ബെല്‍ഫാസ്റ്റിലും പരിസര പ്രദേശത്തുമുള്ള അഞ്ച് മലയാളി അസോസിയേഷനുകള്‍ സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷം ,ഈ പ്രദേശത്തെ കേരളിയ സംസ്കാരത്തിന് പുത്തന്‍ നാഴികക്കല്ലായി . ബാലിക -ബാലന്മാര്‍ മുതല്‍ മധ്യവയസ്കര്‍ വരെയുള്ളവര്‍ പങ്കെടുത്ത വര്‍ണ്ണാഭമായ കലാപരിപാടികളില്‍ മലയാള സംസ്കാരം ഒളിവീശി നിന്നു.

image

ഫെമിനിസം: എട്ടു ദിശകള്‍

‘ഒരു തികഞ്ഞ മനുഷ്യനെ പോലെ പെരുമാറാന്‍ തീരുമാനിക്കുന്ന ഓരോ സ്ത്രീയും ഓര്‍ത്തിരിക്കേണ്ട കാര്യം, പൂര്‍വ്വസ്ഥിതിയുടെ രക്ഷാസൈന്യം അവളെ അശ്ലീലച്ചുവയുള്ള അല്ലെങ്കില്‍ അശുദ്ധമായ ഒരു തമാശയായി കണക്കാക്കും എന്നതാണ്. അത് സ്വാഭാവികമായും അവരുടെ ആദ്യത്തെ ആയുധമാണ്.’

– ഗ്ലോറിയാ സ്റ്റൈനെം.

image

കമ്മ്യൂണിസത്തിന്റെ ഭാവി

ഇത്തവണത്തെ ഇന്ത്യാ ടുഡേ ഓണപ്പതിപ്പിൽ കമ്യൂണിസത്തിന്റെ ഭാവി എന്ന തലക്കെട്ടിൽ  പ്രമുഖർ (?) എഴുതിയ ലേഖനങ്ങൾ വായിച്ചപ്പോൾ‌   ഒരു കുറിപ്പെഴുതാൻ  തോന്നി.  രാധാകൃഷ്ണൻ എം ജി മുതൽ പിയേഴ്സൺ‌ എം എൻ വരെ ഉള്ളവരുടെ ലേഖനങ്ങളിലെ രസകരമായ ചില  നിരീക്ഷണങ്ങൾ‌ കണ്ടപ്പോൾ‌  എഴുതാൻ നിർബന്ധിതമായിപ്പോയി.

image

ഓണം, മഹാബലി, വാമനന്‍ : ചിതറിയ ചില ചിന്തകള്‍

വിഷ്ണുവിന്റെ ജന്മനക്ഷത്രമാണു തിരുവോണമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നുണ്ട്. എന്നാല്‍ വിഷ്ണുവിനങ്ങനെ ഒരു ജനനസമയമൊന്നും വേദങ്ങളിലോ വൈഷ്ണവ മതഗ്രന്ഥങ്ങളിലോ നല്‍കിയിട്ടില്ല. വാമനാവതാരമാണ് ശ്രാവണത്തിലെ തിരുവോണനാളില്‍ ഉണ്ടായതെന്നാണു ഭാഗവതത്തില്‍.

image
feedback