വാര്‍ത്ത

എന്തുകൊണ്ട്, എങ്ങനെ വഴിതെറ്റാം എന്നതിനു ഒരു ലഘു സ്റ്റഡി ക്ലാസ്

Malayal.amൽ ഗവേ­ഷ­ക­നും അദ്ധ്യാ­പ­ക­നും പത്ര­പ്ര­വർ­ത്ത­ക­നു­മായ ശ്രീ സു­രേ­ഷ് പി­.എ­സ്. എഴു­തിയ "വകതിരിവുകളും തല­തി­രി­വു­ക­ളും­" എന്ന ലേ­ഖ­നം വാ­യി­ച്ച് എന്റെ തല തി­രി­ഞ്ഞു. ഗവേ­ഷ­ക­നായ സ്ഥി­തി­യ്ക്ക് മൊ­ബൈൽ ഫോ­ണും ചെ­വി­യിൽ വെ­ച്ച് വഴി­തെ­റ്റു­ന്ന സ്ത്രീ­ക­ളു­ടെ കണ­ക്കു­കൾ കൊ­ടു­ത്തി­ട്ടു­ണ്ടോ എന്നു നോ­ക്കി, അങ്ങ­നെ­യൊ­ന്നു­മി­ല്ല, നമ്മു­ടെ സ്ത്രീ­കൾ വഴി­തെ­റ്റ­രു­ത്, ഭാ­ര­ത­സ്ത്രീ­കൾ ഭാ­വ­ശു­ദ്ധി കാ­ത്തു­സൂ­ക്ഷി­ക്ക­ണം എന്ന പഴ­യ­മൊ­ഴി തന്നെ. വി­ഷ­മം വന്ന­ത് - ഈ സ്ത്രീ­ക­ളെ വഴി­തെ­റ്റി­ക്കു­ന്ന പു­രു­ഷ­ന്മാ­രു­ണ്ട­ല്ലോ - സു­രേ­ഷി­ന്റെ ഭാ­ഷ­യിൽ സ്പ്രേ­യും പൂ­ശി കയ്യിൽ ബ്രേ­സ്ലെ­റ്റും ധരി­ച്ച് അണി­ഞ്ഞൊ­രു­ങ്ങി വരു­ന്ന പു­രു­ഷ­ന്മാർ - അവർ വഴി­തെ­റ്റു­ന്ന­തിൽ സു­രേ­ഷി­നു പരി­ഭ­വ­മി­ല്ല എന്ന­തി­ലാ­ണ്. അവ­രും ഒരേ­പോ­ലെ വഴി­തെ­റ്റി­പ്പോ­വു­ക­യ­ല്ലേ?

image

കോട്ടയം സ്വദേശിനി മഹാരാഷ്ട്രയില്‍ ഡിവൈഎഫ്ഐയുടെ സെക്രട്ടറി

ആ­ഗ­സ്റ്റ്‌ 24 മു­തല്‍ മൂ­ന്നു ദി­വ­സ­ങ്ങ­ളാ­യി നന്ദേ­ഡ് ജി­ല്ല­യി­ലെ മാ­ഹു­രില്‍ നട­ന്ന ഡി­.­വൈ.എ­ഫ്.ഐ­യു­ടെ ­മ­ഹാ­രാ­ഷ്ട്ര സം­സ്ഥാ­ന­സ­മ്മേ­ള­നം സമാ­പി­ച്ചു. ഔറം­ഗാ­ബാ­ദില്‍ നി­ന്നു­ള്ള അഡ്വ.­ഭ­ഗ­വന്‍ ഭോ­ജ്ഗെ ആണ് പു­തിയ സം­സ്ഥാന പ്ര­സി­ഡ­ന്റ്. സെ­ക്ര­ട്ട­റി മും­ബൈ­യില്‍ നി­ന്നു­ള്ള മല­യാ­ളി കൂ­ടി­യായ പ്രീ­തി ശേ­ഖ­റും.

image

വര്‍മ്മയും തമ്പുരാനും മനോരമയും

­ചാ­ത്ത­പ്പു­ല­യന്‍ ഭരി­ക്കു­ന്ന നാ­ട്ടില്‍ താ­നി­നി ജീ­വി­ച്ചി­രി­ക്കി­ല്ലെ­ന്ന എന്‍എ­സ്എ­സ് കേ­സ­രി­യു­ടെ പ്ര­സം­ഗ­വും, ചാ­ത്തന്‍ പൂ­ട്ടാന്‍ പൊ­ക്കോ­ട്ടെ, ചാ­ക്കോ നാ­ടു ഭരി­ക്ക­ട്ടെ, എന്ന മു­ദ്രാ­വാ­ക്യ­വും 1957­ലെ പത­ന­ത്തി­ലേ­യ്ക്കെ­ത്തി­ച്ച സം­ഘര്‍­ഷ­ത്തി­ന്റെ രാ­ഷ്ട്രീ­യം വ്യ­ക്ത­മാ­ക്കു­ന്നു­ണ്ട്. വി­മോ­ച­ന­സ­മ­ര­ത്തീ പടര്‍­ത്താന്‍ അത്യ­ധ്വാ­നം ചെ­യ്ത പത്ര­മാ­ണ് മനോ­ര­മ. ആ മനോ­ര­മ­യില്‍ ഇതാ വലി­യൊ­രു കണ്ടെ­ത്തല്‍ !

image

ഡെവലപ്പറും എഡിറ്ററും ഏറ്റുമുട്ടുന്നു; ഓണ്‍ലൈന്‍ പത്രം പൊലീസ് സ്റ്റേഷന്‍ കയറുന്നു

­കോ­ട്ട­യം: ഒട്ടേ­റെ തര്‍­ക്ക­ങ്ങള്‍­ക്കും പോര്‍­വി­ളി­കള്‍­ക്കു­മൊ­ടു­വില്‍ മറു­നാ­ടന്‍­മ­ല­യാ­ളി­യു­ടെ ഉട­മ­സ്ഥ­താ­ത്തര്‍­ക്കം പൊ­ലീ­സ് കേ­സി­ലേ­ക്ക്. യു­കെ മല­യാ­ളി­ക­ളെ ലക്ഷ്യ­മാ­ക്കി 2007 നവം­ബ­റി­ലാ­രം­ഭി­ച്ച ബ്രി­ട്ടീ­ഷ് മല­യാ­ളി­ക്കു് പില്‍­ക്കാ­ല­ത്തു പി­റ­ന്ന അം­ബ്ര­ല്ലാ­പോര്‍­ട്ടല്‍ ആണു് മറു­നാ­ടന്‍­മ­ല­യാ­ളി (www.marunadanmalayalee.com). കഴി­ഞ്ഞ­വര്‍­ഷം മു­ത­ലാ­ണു് ഈ പോര്‍­ട്ടല്‍ കാ­ര്യ­മായ നി­ല­യില്‍ അപ്ഡേ­ഷന്‍ ആരം­ഭി­ച്ച­തു­്. വി­വാ­ദം ധ്വ­നി­പ്പി­ക്കു­ന്ന തല­ക്കെ­ട്ടു­ക­ളി­ലൂ­ടെ­യും ടാ­ബ്ലോ­യി­ഡ് ശൈ­ലി­യി­ലു­ള്ള വാര്‍­ത്ത­ക­ളി­ലൂ­ടെ­യും വള­രെ­പ്പെ­ട്ടെ­ന്നു­ത­ന്നെ മല­യാ­ളം ഓണ്‍­ലൈന്‍ രം­ഗ­ത്തു് ശ്ര­ദ്ധ പി­ടി­ച്ചു­പ­റ്റാന്‍ ഈ പോര്‍­ട്ട­ലി­നു സാ­ധി­ച്ചി­രു­ന്നു. നി­ല­വില്‍ ഈ സൈ­റ്റ് എടു­ക്കു­ന്ന­വര്‍­ക്കു് "page is under construction" എന്ന സന്ദേ­ശ­മാ­ണു് ലഭി­ക്കു­ക. ­തര്‍­ക്കം­ രൂ­ക്ഷ­മാ­യ­തോ­ടെ ഡല­വ­പ്പര്‍ സൈ­റ്റ് ഏക­പ­ക്ഷീ­യ­മാ­യി ഓഫ്‌­ലൈ­നാ­ക്കു­ക­യാ­യി­രു­ന്നു എന്നാ­ണു് എഡി­റ്റോ­റി­യല്‍ വി­ഭാ­ഗ­ത്തി­ന്റെ നി­ല­പാ­ടു­്.

image

സെന്റ് ഗ്രീഗോറിയോസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ദൈവമാതാവിന്റെ വാങ്ങിപ്പുപെരുന്നാള്‍

­ദൈ­വ­മാ­താ­വി­ന്റെ വാ­ങ്ങി­പ്പ് പെ­രു­ന്നാ­ളി­ന്റെ ഭാ­ഗ­മാ­യി ലണ്ടന്‍ സെ­ന്റ് ഗ്രീ­ഗോ­റി­യോ­സ് ഓര്‍­ത്ത­ഡോ­ക്സ് പള്ളി­യില്‍ ഭദ്രാ­സ­നാ­ധി­പന്‍ ഡോ. മാ­ത്യൂ­സ് മാര്‍ തീ­മോ­ത്തി­യോ­സ് മെ­ത്രാ­പ്പൊ­ലീ­ത്താ­യു­ടെ മു­ഖ്യ­കാര്‍­മ്മി­ക­ത്വ­ത്തില്‍ ആഗ­സ്റ്റ് 14­നു് ബ്രോ­ക്ക­ലി സെ­ന്റ് ഗ്രീ­ഗോ­റി­യോ­സ് ഓര്‍­ത്ത­ഡോ­ക്സ് പള്ളി­യില്‍ വി. ­കുര്‍­ബാ­ന അര്‍­പ്പി­ക്കു­ന്നു. വൈ­കി­ട്ട് 7.00 മണി­ക്കു സന്ധ്യാ­ന­മ­സ്കാ­ര­വും വി. കുര്‍­ബാ­ന­യും അതി­നെ തു­ടര്‍­ന്ന് നേര്‍­ച്ച­വി­ള­മ്പും ഉണ്ടാ­യി­രി­ക്കു­ന്ന­താ­ണ്.

image

ജോണ്‍ ബ്രിട്ടാസ്, ചില പ്രേക്ഷകര്‍, ചില ഒളിക്യാമറക്കാര്‍ എന്നിവരുടെ ഞരമ്പുരോഗങ്ങള്‍

­സ്ഥ­ലം: ഫെ­യ്സ്ബു­ക്ക്
സമ­യം: ജൂ­ലാ­യ്‌ 2012

­പ്രേ­ക്ഷക 1 : "I almost felt like doing a tomato festival over my tv"

­പ്രേ­ക്ഷക 2 : "ക്രൈം മാ­ഗ­സിന്‍ ഇന്റര്‍­വ്യൂ­വി­നെ­പ്പോ­ലും കവ­ച്ചു­വെ­ട്ടു­ന്ന തര­ത്തി­ലു­ള്ള ബ്രി­ട്ടാ­സി­ന്റെ പ്ര­ക­ട­നം ശരി­ക്കും ഞെ­ട്ടി­ച്ചു. കേ­ര­ള­ത്തി­ലെ പു­രുഷ ജേ­ണ­ലി­സ്റ്റു­ക­ളു­ടെ voyeuristic tendency-യു­ടെ ഉത്തമ ഉദാ­ഹ­ര­ണം. ഒരു പെണ്‍­കു­ട്ടി­യെ അടു­ത്തി­രു­ത്തി അവ­ളു­ടെ ഭര്‍­ത്താ­വോ കാ­മു­ക­നോ ആയ ആളോ­ട് "പ­ഴയ ഭാ­ര്യ­യോ­ട് ഇപ്പോ­ഴും പ്രേ­മ­മു­ണ്ടോ­?" എന്ന് ചോ­ദി­ക്കു­മ്പോള്‍ എന്തു romaniticisation ആണ് ബ്രി­ട്ടാ­സ് പ്ര­തീ­ക്ഷി­ച്ച­ത്?! തക്കാ­ളി നേ­രി­ട്ട് അങ്ങേ­രു­ടെ മേല്‍ എറി­യു­ന്ന­താ­ണ് ടി വി­യ്ക്കു­മേല്‍ tomato festival നട­ത്തു­ന്ന­തി­നേ­ക്കാള്‍ നന്നാ­വു­ക"

image

എല്ലാ കൈകളിലും ഫോണ്‍ പദ്ധതി: ഔദാര്യമല്ല അവകാശമാണ്

­ദാ­രി­ദ്ര്യ­രേ­ഖ­യ്ക്ക് താ­ഴെ­യു­ള്ള­വര്‍­ക്ക് സൌ­ജ­ന്യ­മാ­യി മൊ­ബൈല്‍ ഫോ­ണും 200 രൂ­പ­യു­ടെ ടോ­ക്‍ ടൈ­മും നല്‍­കാ­നു­ള്ള ഹര്‍ ഹാ­ഥ് മേം ഏക്‍ ഫോണ്‍ പദ്ധ­തി ഓഗ­സ്റ്റ് 15­ന് പ്ര­ധാ­ന­മ­ന്ത്രി പ്ര­ഖ്യാ­പി­ക്കു­മെ­ന്ന് ­വാര്‍­ത്ത. ദേ­ശീയ തൊ­ഴി­ലു­റ­പ്പു പദ്ധ­തി യു­പി­എ­യു­ടെ തെ­ര­ഞ്ഞെ­ടു­പ്പു­വി­ജ­യ­ത്തെ സ്വാ­ധീ­നി­ച്ച പശ്ചാ­ത്ത­ല­ത്തില്‍ മറ്റൊ­രു ജന­പ്രിയ പദ്ധ­തി­യു­മാ­യി അടി­സ്ഥാ­ന­വര്‍­ഗ്ഗ­ത്തെ കയ്യി­ലെ­ടു­ക്കാ­നാ­ണ് സര്‍­ക്കാ­രി­ന്റെ നീ­ക്ക­മെ­ന്ന് പ്ര­തി­പ­ക്ഷം ആരോ­പി­ച്ചു­ക­ഴി­ഞ്ഞു. സോ­ഷ്യല്‍ നെ­റ്റ്‌­വര്‍­ക്കു­ക­ളാ­കെ ഈ പദ്ധ­തി­യെ വി­മര്‍­ശി­ക്കാ­നു­ള്ള അത്യു­ത്സാ­ഹ­ത്തി­ലാ­ണ്. ഈ സാ­ഹ­ച­ര്യ­ത്തില്‍ പ്ര­സ്തുത പദ്ധ­തി­യെ­ക്കു­റി­ച്ച് പ്ര­മുഖ ടെ­ക്‍ ബ്ലോ­ഗ­റും യൂ­ണി­യന്‍ ബാ­ങ്ക് ഉദ്യോ­ഗ­സ്ഥ­നു­മായ ­വി കെ ആദര്‍­ശ് ചില മറു­ചോ­ദ്യ­ങ്ങള്‍ ഉന്ന­യി­ക്കു­ന്നു.

image

മലവെള്ളം തടയാന്‍ പാറത്താള് മതിയോ?

­പാ­റ­ത്താ­ള് കൊ­ണ്ട് മല­വെ­ള്ള­പ്പാ­ച്ചിൽ തടു­ക്കാ­നി­റ­ങ്ങി­യാ­ലെ­ങ്ങ­നെ­യു­ണ്ടാ­വും? ‘ഇ­ത് കൊ­ണ്ടൊ­ന്നും ഈ പ്ര­സ്ഥാ­ന­ത്തെ തകർ­ക്കാ­നാ­വി­ല്ല’ എന്ന പ്ര­യോ­ഗ­വു­മാ­യി ഇപ്പോ­ഴ­ത്തെ സി പി എം വി­രു­ദ്ധ­പ്ര­ചാ­ര­ണ­ങ്ങ­ളെ ചെ­റു­ക്കു­ന്ന­തി­ലെ ഫല­സി­ദ്ധി­യെ പറ്റി­യോ­ർ­ക്കു­മ്പോൾ വേ­റൊ­ന്നു­മ­ല്ല, ഓർ­മ്മ വരു­ന്ന­ത്. ‌

­സ­മൃ­ദ്ധി­യു­ടെ പു­ഷ്ടി­യിൽ സം­ഭ­വി­ച്ച ദു­ർ­മ്മേ­ദ­സിൽ സി പി എമ്മി­ന്റെ ബൗ­ദ്ധി­ക­സ്രോ­ത­സ്സു­കൾ മു­ഴു­ക്കെ ആല­സ്യം പൂ­ണ്ട് കി­ട­ക്കു­ക­യാ­ണ്. അല്ലെ­ങ്കിൽ സഹ­സ്ര­ങ്ങ­ളോ­ളം വരു­ന്ന ബു­ദ്ധി­ജീ­വി­ക­ളും കാൽ ഡസ­നോ­ളം വി­ഷ്വൽ മീ­ഡി­യ­യും സാം­സ്കാ­രിക മേ­ഖ­ല­യാ­കെ പടർ­ന്ന് പന്ത­ലി­ച്ച് കി­ട­ക്കു­ന്ന ഇട­തു­പ­ക്ഷ പ്ര­വർ­ത്ത­ക­രും എന്ത് ചെ­യ്യു­ക­യാ­ണെ­ന്നാ­ണ് ഇത്ത­രു­ണ­ത്തിൽ ­പ്ര­സ്ഥാ­നം­ അധോ­ത­ല­ത്തി­ലേ­ക്ക് നി­പ­തി­ക്കു­മ്പോൾ ഒരാൾ നി­രീ­ക്ഷി­ക്കേ­ണ്ട­ത്?

image

ഫെമിനിസം: മൂന്ന് അലകള്‍

“­സ്ത്രീ­കള്‍ പങ്കാ­ളി­കള്‍ ആവാ­തെ ഒരു പു­തിയ ലോക വ്യ­വ­സ്ഥ സാ­ധ്യ­മ­ല്ല”.- ആലീ­സ് പോള്‍, അമേ­രി­ക്കന്‍ വോ­ട്ട­വ­കാശ പ്ര­വര്‍­ത്ത­ക.

ഈ വാ­ക്കു­ക­ളില്‍ പ്ര­തി­ധ്വ­നി­ച്ച­ത് ഒരു തല­മു­റ­യു­ടെ മു­ഴു­വന്‍ ആക്രോ­ശ­മാ­യി­രു­ന്നു. ആണ്‍­കോ­യ്മ മടു­ത്തു, തനി­ക്കും വേ­ണം അവ­കാ­ശ­ങ്ങള്‍ എന്ന് തീ­രു­മാ­നി­ച്ച ഒരു കൂ­ട്ടം സ്ത്രീ­ക­ളു­ടെ ശബ്ദ­ത്തോ­ടെ തു­ട­ങ്ങു­ന്നു ഫെ­മി­നി­സ­ത്തി­ന്റെ പോര്‍­വി­ളി­.

image

ചാനലില്‍ ഒടുങ്ങുന്ന പ്രതിഷേധം

­ടി എന്‍ പ്ര­താ­പ­നെ­തി­രെ ­പി സി ജോര്‍­ജ് നട­ത്തിയ ജാ­ത്യാ­ധി­ക്ഷേ­പം എ കെ ബാ­ല­നെ­തി­രെ നട­ത്തി­യ­തി­ന്റെ തു­ടര്‍­ച്ച­യാ­ണ്. എല്‍­ഡി­എ­ഫ് ­യു­ഡി­എ­ഫ് അതി­രു­കള്‍­ക്ക­ക­ത്ത് ചര്‍­ച്ച ചെ­യ്യേ­ണ്ട വി­ഷ­യ­മ­ല്ല അത്. ജോര്‍­ജ് ആക്ഷേ­പി­ക്കു­ന്ന­ത് എ കെ ബാ­ല­നെ­യോ ടി എന്‍ പ്ര­താ­പ­നെ­യോ അല്ല. സാ­മൂ­ഹ്യ­മായ പി­ന്നാ­ക്കാ­വ­സ്ഥ­ക­ളെ­യാ­ണ്.

image
feedback