കപടവാര്‍ത്ത

കൂടംകുളം: സാങ്കല്‍പ്പിക ചാനല്‍ ചര്‍ച്ച

­കൂ­ടം­കു­ളം സമ­ര­ത്തി­ന്റെ പശ്ചാ­ത്ത­ല­ത്തിൽ വി­.എ­സ് ആണ­വോ­ർ­ജ്ജ വി­രു­ദ്ധ നി­ല­പാ­ട് എടു­ക്കു­ന്ന­തി­ന് മു­ന്നെ ­സി­പി­എം­ ഇത്ത­ര­ത്തിൽ ഒരു നി­ല­പാ­ട് സ്വീ­ക­രി­ച്ച് കൂ­ടം­കു­ളം സമ­ര­ത്തെ പി­ൻ­തു­ണ­ച്ചി­രു­ന്നു എങ്കിൽ റി­പ്പോ­ർ­ട്ടർ ടി­വി­യിൽ നട­ക്കാൻ സാ­ധ്യത ഉള്ള ചാ­നൽ ചർ­ച്ച. ഈ സാ­ങ്കല്‍­പ്പിക ചര്‍­ച്ച­യില്‍ ചില യഥാര്‍­ത്ഥ വ്യ­ക്തി­ക­ളു­ടെ പേ­രും ശൈ­ലി­യും കടം­കൊ­ണ്ടി­രി­ക്കു­ന്നു. ഡയ­ലോ­ഗു­കള്‍ തി­ക­ച്ചും ഭാ­വ­നാ­ത്മ­കം മാ­ത്രം.

image

യഥാര്‍ത്ഥ ഇടതുമാദ്ധ്യമപ്രവര്‍ത്തകന്‍ മനോരമയിലേക്ക്; വലതുപക്ഷത്ത് ആശങ്ക

­തി­രു­വ­ന­ന്ത­പു­രം : സം­സ്ഥാ­ന­ത്തെ ഒരു പ്ര­മുഖ ദി­ന­പ്പ­ത്ര­ത്തില്‍ ജോ­ലി­ചെ­യ്യു­ന്ന യഥാര്‍­ത്ഥ ഇട­തു­പ­ക്ഷ­ത്തി­ന്റെ പോ­രാ­ളി­യായ മാ­ദ്ധ്യമ പ്ര­വര്‍­ത്ത­കന്‍ മനോ­രമ ന്യൂ­സില്‍ ചേ­രാ­നൊ­രു­ങ്ങു­ന്നു എന്ന വാര്‍­ത്ത വല­തു­പ­ക്ഷ­ത്ത് ആശ­ങ്ക സൃ­ഷ്ടി­ക്കു­ന്ന­താ­യി അറി­യു­ന്നു. സി­പി­എ­മ്മി­ന്റെ വി­ദ്യാര്‍­ത്ഥി യു­വ­ജന സം­ഘ­ട­നാ പ്ര­വര്‍­ത്ത­ന­ത്തില്‍ സജീ­വ­മാ­യി ഉണ്ടാ­യി­രു­ന്ന ഇയാള്‍ പി­ന്നീ­ട് വി­എ­സ് ഉയര്‍­ത്തിയ ആശയ സമ­ര­ത്തില്‍ ആകൃ­ഷ്ട­നാ­യി പു­റ­ത്ത് പോ­കു­ക­യാ­യി­രു­ന്നു. ആശയ സമ­ര­ത്തി­ന്റെ ഭാ­ഗ­മാ­യി പ്ര­വര്‍­ത്തി­ച്ച ജി­ഹ്വ­ക­ളി­ലെ സജീവ സാ­ന്നി­ദ്ധ്യ­മാ­യി­രു­ന്ന ഇദ്ദേ­ഹം പി­ന്നീ­ട് ഒരു ദി­ന­പ്പ­ത്ര­ത്തി­ലേ­ക്ക് മാ­റു­ക­യാ­യി­രു­ന്നു. അവി­ടെ­യും യഥാര്‍­ത്ഥ ഇട­ത് പ്ര­വര്‍­ത്ത­നം നട­ത്തി വരു­ന്ന­തി­നി­ട­യി­ലാ­ണ്‌ ഇദ്ദേ­ഹം മനോ­ര­മ­യില്‍ ചേ­രു­മെ­ന്ന വാര്‍­ത്ത പര­ക്കു­ന്ന­ത്.

image

മൈനസ് ട്രാക്കിനെതിരെ സിഐടിയു?

­മൈ­ന­സ് ട്രാ­ക്കി­നെ­തി­രെ (ക­രോ­ക്കെ ട്രാ­ക്ക് ­സി­ഡി­ പ്ലെ­യ­റിൽ പ്ലേ ചെ­യ്യാ­തെ വേ­വ് ഫയൽ സപ്പോ­ർ­ട്ട് ചെ­യ്യു­ന്ന കീ­ബോ­ർ­ഡി­ലോ റി­ഥം പാ­ഡി­ലോ പ്ലേ ചെ­യ്ത് ­ഗാ­ന­മേ­ള നട­ത്തു­ന്ന രീ­തി) എതി­രെ പ്ര­തി­ഷേ­ധ­വു­മാ­യി ­സി­ഐ­ടി­യു­ ഗാ­ന­മേള ഗ്രൂ­പ്പു­കള്‍­ക്കെ­തി­രെ തി­രി­യു­ന്ന­താ­യി ആക്ഷേ­പം. കേ­ര­ള­ത്തില്‍ പല ഗാ­ന­മേ­ള­ക­ളി­ലും ഓര്‍­ക്ക­സ്ട്ര ഒഴി­വാ­ക്കി ­മൈ­ന­സ് ട്രാ­ക്ക് ഇട്ട് പരി­പാ­ടി നട­ത്തു­ന്ന­താ­യി ആക്ഷേ­പം ഉയര്‍­ന്ന സാ­ഹ­ച­ര്യ­ത്തി­ലാ­ണ്‌ സി­ഐ­ടി­യു ഈ വി­ഷ­യം ഏറ്റെ­ടു­ക്കാന്‍ പോ­കു­ന്ന­തെ­ന്ന് അറി­യു­ന്നു. മൈ­ന­സ് ട്രാ­ക്ക് ഉപ­യോ­ഗി­ക്കു­ന്ന­ത് വഴി ഒരു­പാ­ട് കലാ­കാ­ര­ന്മാര്‍­ക്ക് തൊ­ഴില്‍ നഷ്ട­മു­ണ്ടാ­കു­ന്നു എന്നും ഇത് അം­ഗീ­ക­രി­ക്കാന്‍ കഴി­യി­ല്ല എന്നു­മാ­ണ്‌ സി­ഐ­ടി­യു നി­ല­പാ­ട­ത്രെ. അടു­ത്തി­ടെ പ്ര­മുഖ ഗാ­യ­കന്‍ ­പി ജയ­ച­ന്ദ്രന്‍ മൈ­ന­സ് ട്രാ­ക്കി­ട്ടു പാ­ട്ട് പാ­ടു­ന്ന­വ­നെ തല്ല­ണ­മെ­ന്ന് പറ­ഞ്ഞ­തി­ന്റെ ചു­വ­ടു­പി­ടി­ച്ചാ­ണ്‌ സി­ഐ­ടി­യു നീ­ക്ക­മെ­ന്ന് അറി­യു­ന്നു­.

image

ഇടത് കടുംപിടുത്തങ്ങള്‍ വിലക്കയറ്റം രൂക്ഷമാക്കി

­തി­രു­വ­ന­ന്ത­പു­രം : ­കേ­ര­ളം­ ഇന്ന് അഭി­മു­ഖീ­ക­രി­ക്കു­ന്നു വന്‍ വി­ല­ക്ക­യ­റ്റ­ത്തി­ന്‌ പി­ന്നി­ലും ഇട­ത് നയ­ങ്ങ­ളാ­ണെ­ന്ന ആക്ഷേ­പം ശക്ത­മാ­കു­ന്നു. കഴി­ഞ്ഞ ഇട­ത് സര്‍­ക്കാ­രി­ന്റെ നയ­ങ്ങ­ളും ഇട­തു­യു­വ­ജന സം­ഘ­ട­ന­ക­ളു­ടെ പ്ര­വര്‍­ത്ത­ന­ങ്ങ­ളു­മാ­ണ്‌ കേ­ര­ള­ത്തെ വലിയ വി­ല­ക്ക­യ­റ്റ­ത്തി­ലേ­ക്ക് തള്ളി­യി­ട്ട­തെ­ന്നാ­ണ് ആക്ഷേ­പം. കാ­ല­ഹ­ര­ണ­പ്പെ­ട്ട പൊ­തു­വി­ത­രണ സം­വി­ധാ­ന­ങ്ങ­ളെ ആശ്ര­യി­ച്ചാ­ണ്‌ ഇട­തു­സര്‍­ക്കാ­രു­കള്‍  ന­യ­രൂ­പീ­ക­ര­ണം നട­ത്തു­ന്ന­തെ­ന്ന് ഇവര്‍ പറ­യു­ന്നു. ലോ­ക­മെ­മ്പാ­ടും പൊ­തു­വി­ത­രണ സം­വി­ധാ­നാ­ങ്ങള്‍ നിര്‍­ത്ത­ലാ­ക്കു­മ്പോള്‍ ഇവി­ടെ ഇപ്പോ­ഴും മാ­വേ­ലി സ്റ്റോ­റു­ക­ളേ­യും സപ്ലൈ­ക്കോ­യേ­യും ഒക്കെ ആശ്ര­യി­ച്ചാ­ണ്‌ ഇട­ത് സര്‍­ക്കാര്‍ ­വി­ല­ക്ക­യ­റ്റം­ നി­യ­ന്ത്രി­ക്കാന്‍ ശ്ര­മി­ച്ച­ത്. എന്നാല്‍ ഈ പ്ര­ത്യ­യ­ശാ­സ്ത്ര പി­ടി­വാ­ശി­യു­ടെ ഇര­ക­ളാ­യി മല­യാ­ളി­കള്‍ മാ­റി എന്ന­താ­ണ്‌ ഇതി­ന്റെ അന­ന്ത­ര­ഫ­ല­മെ­ന്നും ഇവര്‍ കൂ­ട്ടി­ച്ചേര്‍­ക്കു­ന്നു­.

image

ആരോഗ്യ മേഖലയിലെ തകര്‍ച്ച ഇടത് നയങ്ങള്‍ മൂലം?

ഒ­രു പു­തിയ പം­ക്തി­കൂ­ടി ആരം­ഭി­ക്കു­ന്നു. കി­രണ്‍ തോ­മ­സ് തോ­മ്പില്‍ എഴു­തു­ന്ന ­സിന്‍­ഡി­ക്കേ­റ്റ് എന്ന ഈ പം­ക്തി­യില്‍ വ്യാ­ജ­വാര്‍­ത്ത­ക­ളാ­വും പ്ര­സി­ദ്ധീ­ക­രി­ക്കു­ക. 'സിന്‍­ഡി­ക്കേ­റ്റ് വാര്‍­ത്ത­കള്‍ സാ­ധ­കം ചെ­യ്യു­ന്നു' എന്ന പേ­രില്‍ കി­രണ്‍ തന്നെ ഫേ­സ്ബു­ക്കില്‍ തു­ട­ങ്ങി­വ­ച്ച നിര്‍­മ്മി­ത­വാര്‍­ത്ത­ക­ളു­ടെ തു­ടര്‍­ച്ച­യാ­ണ് ഇത്. നി­ല­വില്‍ മല­യാ­ള­പ­ത്ര­ങ്ങ­ളില്‍ കണ്ടു­വ­രു­ന്ന വാര്‍­ത്താ­നിര്‍­മ്മാ­ണ­രീ­തി­യു­ടെ ­സ്പൂ­ഫ് എന്ന നി­ല­യി­ലാ­വും ഇത് പ്ര­വര്‍­ത്തി­ക്കുക - എഡി­റ്റര്‍

image

നൂറ്റാണ്ടിലെ അവസാനത്തെ അച്ചുസംതരണം നാളെ

­രാ­ഷ്ട്രീ­യ­സൌ­ര­യൂ­ഥ­ത്തി­ന്റെ ഇട­തു­ഭാ­ഗ­ത്ത് നട­ക്കാ­റു­ള്ള ഏറ്റ­വും വി­സ്ഫോ­ട­നാ­ത്മ­ക­മായ ഗ്ര­ഹ­പ­രി­ക്ര­മ­ണ­സ­ന്ധി അച്ചു­സം­ത­ര­ണം നാ­ളെ പൂര്‍­ണ­മാ­യി നട­ന്നേ­ക്കു­മെ­ന്ന് വാ­ന­നി­രീ­ക്ഷ­കര്‍ അറി­യി­ക്കു­ന്നു. ആഴ്ച­യി­ലൊ­രി­ക്ക­ലെ­ങ്കി­ലും ഭാ­ഗി­ക­മാ­യി നട­ക്കാ­റു­ള്ള­താ­ണ് അച്ചു­സം­ത­ര­ണ­മെ­ങ്കി­ലും പൂര്‍­ണ­മാ­യി ഇതു നട­ക്കുക നൂ­റ്റാ­ണ്ടി­ലൊ­രി­ക്ക­ലോ മറ്റോ ആണ്. ചി­ല­പ്പോള്‍ അതി­ലും ദീര്‍­ഘി­ച്ച് പതി­റ്റാ­ണ്ടി­ലൊ­രി­ക്ക­ലോ അതി­ലു­മ­പ്പു­റം ആണ്ടി­ലൊ­രി­ക്ക­ലോ ആയി­ക്കൂ­ടാ­യ്ക­യി­ല്ലാ­ത്ത­താ­ണ്. ഏതാ­യാ­ലും സമ്പൂര്‍ണ അച്ചു­സം­ത­ര­ണം (transit of veeyes) ഈ നൂ­റ്റാ­ണ്ടി­ലോ പതി­റ്റാ­ണ്ടി­ലോ ഇനി­യു­ണ്ടാ­കി­ല്ലെ­ന്നാ­ണ് മാ­നം­നോ­ക്കി­ക­ളു­ടെ പക്ഷം­.

image
feedback