പരദൂഷണം

ചൗട്ടാല ചേട്ടനും പര്യായ പദങ്ങളും

­കു­റേ വാ­ക്കു­ക­ളും അവ­യു­ടെ പര്യാ­യ­പ­ദ­ങ്ങ­ളും കണ്ടു­പി­ടി­ക്കാന്‍ ഗൃ­ഹ­പാ­ഠം കൊ­ടു­ത്ത ടീ­ച്ചര്‍ ഇത്ര­യും പ്ര­തീ­ക്ഷി­ച്ചു കാ­ണി­ല്ല; നാ­ലാം ക്ലാ­സ്സു­കാ­ര­ന്റെ നോ­ട്ടു­ബു­ക്കില്‍ ആദ്യ വരി­യി­ലെ പര്യാ­യ­പ­ദ­ങ്ങള്‍ ഇതാ­.. ­പീ­ഡ­നം­, ­മാ­ന­ഭം­ഗം­, ബലാല്‍­സം­ഗം­.. ഒരേ അര്‍­ത്ഥം വരു­ന്ന പല വാ­ക്കു­ക­ളാ­ണ­ല്ലോ പര്യാ­യ­പ­ദ­ങ്ങ­ളാ­യി ഉദ്ദേ­ശി­ച്ച­ത്. ഈ കണ്ട വാ­ക്കു­ക­ളൊ­ക്കെ ദി­വ­സേന പത്ര­ത്തില്‍ വരി­ക­യും, വാ­യി­ക്കു­മ്പോള്‍ സം­ഭ­വം എല്ലാം ഒന്നു തന്നെ­യെ­ന്ന് മന­സ്സി­ലാ­കു­ക­യും ചെ­യ്യു­ന്ന ആ ക്ടാ­വി­നെ പി­ന്നെ കു­റ്റം പറ­യാ­നൊ­ക്കു­മോ? ഈ പോ­ക്കു പോ­യാല്‍ അവ­ന്റെ പേ­രി­ലും 'പ­ര്യാ­യം' പ്ര­യോ­ഗി­ച്ചൊ­രു വാര്‍­ത്ത എത്തി­യേ­ക്കും­.

image

ബോളിവുഡ് (അ)പരദൂഷ്

­പ­ര­ദൂ­ഷ­ണം എന്ന പാ­ര­വെ­യ്പ്പ് പലര്‍­ക്കും പറ­ഞ്ഞ­റി­യി­ക്കാ­നാ­വാ­ത്ത പ്ര­ശ്ന­ങ്ങള്‍ സൃ­ഷ്ടി­ക്കു­ന്ന സം­ഗ­തി­യാ­ണ്. പര­സ്ത്രീ­ബ­ന്ധം, പര­പു­രു­ഷ­ബ­ന്ധം, പര­ലോ­കം പൂ­കല്‍, പര­കാ­യ­പ്ര­വേ­ശ­സി­ദ്ധി തു­ട­ങ്ങി പര­ലോ­ക­നാ­ഥ­നെ കു­റി­ച്ചു വരെ പര­മ­പ­ര­ദൂ­ഷ­ണ­ങ്ങള്‍ കേള്‍­ക്കാ­റു­ണ്ട് (പ­റ­യാ­റു­മു­ണ്ട്). പര­ദൂ­ഷ­ണ­ത്തി­ന് പേ­രു­കേ­ട്ട പ്ര­ഭ­വ­കേ­ന്ദ്രം പര­തി­ന­ട­ക്ക­ണ്ട, പര­മ­പാ­വ­ന­മായ പല­ച്ചി­ത്ര­ലോ­കം തന്നെ. പ്രാ­ന്ത് പി­ടി­ച്ച് പതു­ങ്ങി നട­ക്കു­ന്ന പാ­പ്പ­രാ­സി­കള്‍ മു­തല്‍ ചല­ച്ചി­ത്ര­ന­ടീ­ന­ട­ന്മാര്‍ വരെ പര­ദൂ­ഷ­ണ­ത്തില്‍ പ്രീ­ഡി­ഗ്രി മു­തല്‍ പീ­ജി വരെ പൊ­തി­ഞ്ഞെ­ടു­ത്ത­വ­രാ­ണ്. പോ­രാ­ഞ്ഞ് പാ­ട്ടു­കാ­രും, പാ­ട്ടെ­ഴു­ത്തു­കാ­രും, പാ­ര­ഡി­ക്കാ­രും പോ­ലു­ള്ള പ്ര­ജ­ക­ളെ­ല്ലാം ഭാ­ഗ­ഭാ­ക്കാ­ണി­തില്‍. പണ്ട­ത്തെ അവ­സ്ഥ­യെ പി­ന്ത­ള്ളി ­പ­ര­ദൂ­ഷ­ണം­ പടി­ക­യ­റി പു­രോ­ഗ­മി­ക്കു­ന്നു­ണ്ടോ­യെ­ന്ന് പത്ര­ത്തില്‍ പര­തു­മ്പോ­ഴാ­ണ് പ്ര­ധാന പ്ര­ശ്നം പിന്‍­പേ­ജില്‍ പൊ­ന്തി­വ­ന്ന­ത്. ഏറ്റ­വും പു­തിയ പര­ദൂ­ഷ­ണം ഇതാ­:

image

പടിയിറക്കാമോ, കൈരളിയില്‍ നിന്ന് പി ടി കുഞ്ഞുമുഹമ്മദിനെ?

"ഇ­ട­തു­പ­ക്ഷ രാ­ഷ്ട്രീ­യം പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന ചാ­നല്‍ !" ­കൈ­ര­ളി­ പി­റ­ന്നു വീ­ഴു­മ്പോള്‍ പതി­ന്മ­ട­ങ്ങാ­യി­രു­ന്നു പല­രു­ടെ­യും ആവേ­ശം. മാ­ദ്ധ്യ­മ­പ്ര­വര്‍­ത്ത­ന­ത്തെ­ക്കു­റി­ച്ച് പൊ­തു­വി­ലോ, ടെ­ലി­വി­ഷന്‍ ജേ­ണ­ലി­സ­ത്തെ­ക്കു­റി­ച്ച് പ്ര­ത്യേ­ക­മാ­യോ യാ­തൊ­രു അറി­വും മുന്‍­പ­രി­ച­യ­വു­മി­ല്ലാ­ത്ത ഒരു സം­ഘ­ത്തെ തല­പ്പ­ത്തു പ്ര­തി­ഷ്ഠി­ച്ച­പ്പോള്‍ ആ ആശ­യം ആദ്യ­മേ ചത്തു­വീ­ണു. ചാ­ര­ത്തില്‍ നി­ന്നാ­ണ് കൈ­ര­ളി­യെ ­ജോണ്‍ ബ്രി­ട്ടാ­സ് പു­നഃ­സൃ­ഷ്ടി­ച്ച­ത്. കരു­ത്തും കൗ­ശ­ല­വും മെ­യ്‌­വ­ഴ­ക്ക­വും കൊ­ണ്ട് ബ്രി­ട്ടാ­സ് കൈ­ര­ളി­യു­ടെ നഷ്ട­പ്പെ­ട്ട അഭി­മാ­നം വീ­ണ്ടെ­ടു­ത്തു. അസൂ­യാ­ലു­ക്ക­ളും വ്യ­ത്യ­സ്ത­മായ അഭി­പ്രാ­യ­മു­ള­ള­വ­രും എന്തൊ­ക്കെ പറ­ഞ്ഞാ­ലും, കൈ­ര­ളി­യു­ടെ ചരി­ത്ര­ത്തില്‍ കന­പ്പെ­ട്ട ഒര­ധ്യാ­യം ജോണ്‍ ബ്രി­ട്ടാ­സി­ന്റെ പേ­രി­ലു­ണ്ട്.

image

മലയാളിയുടെ എമേര്‍ജിങ് യുകെ

­രൂ­പ­യു­ടെ മൂ­ല്യം ഉയ­രു­ന്ന­തും കാ­ത്ത് കണ്ണും­ന­ട്ടി­രി­ക്കു­ന്ന മൌ­നി­യായ ഭര­ണാ­ധി­കാ­രി അദ്ദേ­ഹ­ത്തി­ന്റെ Manmohan modeല്‍ (ഇ­പ്പോള്‍ അതാ­ണ­ല്ലോ silent mode­ന്റെ പു­തിയ പദ­പ്ര­യോ­ഗം) നി­ന്ന് മാ­റി­ചി­ന്തി­ച്ച് ഒരു vibration mode­ലേ­ക്ക് എത്തി­യി­രു­ന്നു­വെ­ങ്കില്‍ ഇന്ത്യ­യു­ടെ ഇപ്പോ­ഴ­ത്തെ അവ­സ്ഥ­യില്‍ അദ്ദേ­ഹം കോ­രി­ത്ത­രി­ക്കു­ന്ന­തെ­ങ്കി­ലും ശരാ­ശ­രി ഇന്ത്യ­ക്കാ­ര­ന് കാ­ണാ­മാ­യി­രു­ന്നു. പക്ഷെ അതി­നു­പ­ക­രം ഉണ്ട­യി­ല്ലാ­വെ­ടി­പൊ­ട്ടി­ച്ച് violent modeല്‍ ബഹ­ള­മു­ണ്ടാ­ക്കു­ന്ന അമുല്‍­ഗാ­ന്ധി­യു­ടെ പ്ര­ഹ­സ­നം കാ­ണേ­ണ്ട ഗതി­കേ­ടി­ലാ­ണ് ഇന്ത്യ മഹാ­രാ­ജ്യം. ഇതൊ­ക്കെ കാ­ണു­മ്പോള്‍ ­യു­കെ­ മല­യാ­ളി­കള്‍ ചി­രി­ക്കു­വാന്‍­പോ­ലും സമ­യ­മി­ല്ലാ­തെ പൌ­ണ്ടു­കള്‍ വാ­രി­ക്കൂ­ട്ടു­ന്ന­തി­ന്റെ തി­ര­ക്കി­ലാ­ണ്. അവ­രെ അതി­ന് കു­റ്റം­പ­റ­യാ­നാ­കി­ല്ല, അല്ലെ­ങ്കില്‍ കു­റ്റം­പ­റ­യേ­ണ്ട ആവ­ശ്യ­മി­ല്ല എന്ന ചങ്കൂ­റ്റ­ഭാഷ പ്ര­യോ­ഗി­ക്കാം. അതു­കൊ­ണ്ടു­ത­ന്നെ യു­കെ ­മ­ല­യാ­ളി­ manmohan mode­ന്റെ കടു­ത്ത ആരാ­ധ­ക­രാ­യി മാ­റു­ക­യും ചെ­യ്തു­.

image

മലയാളസിനിമയിലെ സഹായ സഹകരണ സംഘങ്ങള്‍

­മ­ല­യാ­ള­സി­നി­മ­യില്‍ ചില സഹാ­യ­സ­ഹ­ക­ര­ണ­സം­ഘ­ങ്ങള്‍ പ്ര­വര്‍­ത്തി­ക്കു­ന്നു­ണ്ട്. എന്നാല്‍ ഇതു പ്രേ­ക്ഷ­ക­രെ സഹാ­യി­ക്കു­വാ­നു­ള്ള­ത­ല്ല. പര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങ­ളാ­യി­ട്ടാ­ണ് ഇതു പ്ര­വര്‍­ത്തി­ക്കു­ന്ന­ത്. പ്രേ­ക്ഷ­കര്‍ കൈ­വി­ട്ട ചില മുന്‍­കാ­ല­സി­നി­മാ­ക്കാ­രെ വീ­ണ്ടും മു­ഖ്യ­ധാ­ര­യി­ലേ­ക്കു­കൊ­ണ്ടു­വ­രാന്‍ അവ­രോ­ടൊ­പ്പം പണ്ടു പ്ര­വര്‍­ത്തി­ച്ചി­ട്ടു­ള്ള­വ­രും പി­ന്നീ­ട്, പതു­ക്കെ വി­ജ­യ­വ­ഴി­യില്‍ കയ­റാന്‍ സാ­ധി­ച്ച­വ­രു­മാ­യ­വര്‍ നട­ത്തു­ന്ന പിന്‍­വാ­തില്‍­പ്ര­വര്‍­ത്ത­ന­ങ്ങ­ളാ­ണി­ത്. ഇതു­കൊ­ണ്ടു­ണ്ടാ­കു­ന്ന സി­നി­മ­കള്‍ പക്ഷേ, വി­ജ­യ­ടീ­മി­ന്റെ മെ­ച്ച­ത്തില്‍ ടേ­ബിള്‍ വി­ല്പ­ന­യും മറ്റും മാ­ത്രം ലക്ഷ്യം വയ്ക്കു­ന്ന­താ­ണെ­ന്ന­താ­ണു പല­പ്പോ­ഴും ഉണ്ടാ­കു­ന്ന­ത്.

image

സംസ്ഥാന ചലച്ചിത്രഅവാര്‍ഡിലെ പാഴ്‌പൊക്കാളികള്‍

ഇ­ത്ത­വ­ണ­ത്തെ സം­സ്ഥാന ചല­ച്ചി­ത്രഅ­വാര്‍­ഡു­നിര്‍­ണയ പരി­പാ­ടി അങ്ങ­നെ വലിയ ഖി­ലാ­ഫ­ത്തൊ­ന്നും കൂ­ടാ­തെ­ക­ണ്ട് അവ­സാ­നി­ച്ചെ­ന്നു പറ­യാം. ആക­പ്പാ­ടെ ഒരു വി­റ­ളി­പി­ടി­ത്തം കണ്ട­ത് സലിം­കു­മാ­റി­ന്റെ ഭാ­ഗ­ത്തു­നി­ന്നാ­ണ്. ദേ­ശീയ അവാര്‍­ഡു കി­ട്ടു­ന്ന­തു­വ­രെ ഹാ­സ്യ­താ­ര­മാ­യി­രു­ന്ന അദ്ദേ­ഹം അതി­നു ശേ­ഷം പൊ­തു­ജ­ന­സ­മ­ക്ഷം പൊ­ടു­ന്ന­നെ ഒരു ഹാ­സ്യ­ക­ഥാ­പാ­ത്ര­മാ­യി മാ­റി­പ്പോ­യ­തു­കൊ­ണ്ടും, ഒരി­ക്കല്‍ അവാര്‍­ഡു ലഭി­ച്ചാല്‍ പി­ന്നെ ചക്ക വീ­ഴു­മ്പോ­ളെ­ല്ലാം അവാര്‍­ഡു ലഭി­ക്ക­ണ­മെ­ന്ന രീ­തി­യാ­ണോ പ്ര­സ്തുത പത്ര­സ­മ്മേ­ള­ന­ദ്വാ­രാ ­സ­ലിം­കു­മാര്‍ സ്വീ­ക­രി­ച്ച­തെ­ന്ന പൊ­തു­ജ­ന­സ­ന്ദേ­ഹം കൊ­ണ്ടും സം­ഗ­തി അത്ര­മേല്‍ ഏശി­യ­തു­മി­ല്ല.

image
feedback