ആദ്യനോട്ടം

ഒരു പുസ്തകവും രണ്ടാമതു വായിക്കാനാവില്ല

ഒ­രു നദി­യില്‍ രണ്ടു­ത­വണ ഇറ­ങ്ങാ­നാ­വി­ല്ല എന്നു പറ­ഞ്ഞ­ത് പ്രാ­ചീ­ന­യ­വ­ന­ചി­ന്ത­ക­നായ ഹെ­റാ­ക്ലീ­റ്റ­സാ­ണ്. രണ്ടാ­മ­തും ഇറ­ങ്ങു­മ്പോ­ഴേ­ക്കും നദി മാ­റി­യി­രി­ക്കു­ന്നു, നി­ങ്ങ­ളും മാ­റി­യി­രി­ക്കു­ന്നു. ഒരേ ആളും ഒരേ നദി­യും ഒരു­ത­വ­ണ­യില്‍­പ്പ­രം സം­ഗ­മി­ക്കു­ന്നി­ല്ല. ഈ ദര്‍­ശ­ന­മാ­ണ് ഓഷോ രജ­നീ­ഷി­ന്റെ ദര്‍­ശ­ന­ത്തി­ന്റെ­യും കാ­തല്‍. ഈ നി­മി­ഷം മാ­ത്ര­മാ­ണു സത്യം എന്ന് ഓഷോ വീ­ണ്ടും വീ­ണ്ടും പറ­യു­ന്നു­.

image

അപരാഹ്നത്തിന്റെ തിരക്കഥ പുസ്തകരൂപത്തില്‍

1990ല്‍ പു­റ­ത്തു­വ­ന്ന ചി­ത്ര­മാ­ണ് അ­പ­രാ­ഹ്നം­. നക്സ­ലൈ­റ്റ് പ്ര­സ്ഥാ­ന­ത്തെ­യും അതി­ന്റെ രാ­ഷ്ട്രീ­യ­ത്തെ­യും അട­യാ­ള­പ്പെ­ടു­ത്തു­ന്ന മല­യാ­ള­ത്തി­ലെ രാ­ഷ്ട്രീ­യ­സി­നി­മ­ക­ളു­ടെ ഒരു സവി­ശേ­ഷ­ധാ­ര­യി­ലെ ഏറെ ശ്ര­ദ്ധേ­യ­മായ ചി­ത്രം. അതി­നു­ശേ­ഷം തല­പ്പാ­വു പോ­ലെ ചില ചി­ത്ര­ങ്ങ­ളു­ണ്ടാ­യി­ട്ടു­ണ്ടെ­ങ്കി­ലും നക്സ­ലൈ­റ്റ് പ്ര­സ്ഥാ­ന­ത്തി­ന്റെ അപ­ച­യം അതില്‍ പ്ര­വര്‍­ത്തി­ക്കു­ക­യും അത്ത­രം പ്ര­വര്‍­ത്ത­ന­ങ്ങ­ളില്‍­നി­ന്ന് നേ­രി­ട്ടു­ള്ള ഇട­പെ­ടല്‍ അവ­സാ­നി­പ്പി­ച്ചി­ട്ടും ഭൌ­തി­ക­വും രാ­ഷ്ട്രീ­യ­വു­മായ യൌ­വ്വ­ന­മ­വ­സാ­നി­ക്കാ­തി­രി­ക്കെ, ആത്മ­സം­ഘര്‍­ഷ­മ­നു­ഭ­വി­ക്കു­ക­യും ചെ­യ്ത ഒരു തല­മു­റ­യു­ടെ വി­ഷാ­ദ­ഭ­രി­ത­മായ ഹം­സ­ഗാ­ന­ത്തി­ന്റെ ചി­ത്ര­വും കൂ­ടി­യാ­ണ് അപ­രാ­ഹ്നം.

image

ദൈവത്തിലേക്കു ഒരേയൊരു വഴി - നര്‍മത്തിന്റെ വഴി

ഓ­ഷോ പു­സ്ത­ക­ങ്ങ­ളു­ടെ പ്ര­സാ­ധ­നം മാ­ത്രം നിര്‍­വ­ഹി­ക്കു­ന്ന പു­സ്ത­ക­ശാ­ല­യാ­ണ് ­സൈ­ലന്‍­സ് ബു­ക്സ്. ഓഷോ­യു­ടെ സം­ഭാ­ഷ­ണ­ങ്ങള്‍ അറു­നൂ­റില്‍­പ്പ­രം പു­സ്ത­ക­ങ്ങ­ളി­ലാ­യാ­ണ് ഓ­ഷോ­ ഫൌ­ണ്ടേ­ഷന്‍ ശേ­ഖ­രി­ച്ചി­രി­ക്കു­ന്ന­ത്. അവ­യില്‍ ഏതാ­ണ്ട് അറു­പ­തില്‍­പ്പ­രം പു­സ്ത­ക­ങ്ങള്‍ സൈ­ലന്‍­സ് ബു­ക്സ് പു­റ­ത്തി­റ­ക്കി­യി­ട്ടു­ണ്ട്. അതി­നു­പു­റ­മേ, ഏതാ­നും പു­സ്ത­ക­ങ്ങള്‍ ഇത­ര­പ്ര­സാ­ധ­ക­രും മല­യാ­ള­ത്തി­ലാ­ക്കി­യി­ട്ടു­ണ്ട്. ഓഷോ­യു­ടെ ആത്മ­കഥ പു­റ­ത്തി­റ­ക്കി­യ­ത് ഡി­സി­യാ­ണ്.

image

സത്യജിത് റേ പാഥേര്‍ പാഞ്ജലി എടുത്തതെങ്ങനെ?

­ലോ­കം ഏറ്റ­വും ആദ­രി­ച്ചി­ട്ടു­ള്ള ഇന്ത്യന്‍ ചല­ച്ചി­ത്ര­കാ­ര­നാ­ണ് ­സ­ത്യ­ജി­ത് റേ­. അദ്ദേ­ഹ­ത്തി­ന്റെ സൃ­ഷ്ടി­ക­ളില്‍ ഏറ്റ­വും പ്ര­ധാ­ന­വും പ്ര­ശ­സ്ത­വു­മാ­യ­ത് അപു ട്രി­ല­ജി എന്നു­കൂ­ടി അറി­യ­പ്പെ­ടു­ന്ന മൂ­ന്നു ചല­ച്ചി­ത്ര­ങ്ങ­ളാ­ണ്. ­പാ­ഥേര്‍ പാ­ഞ്ജ­ലി­, അ­പ­രാ­ജി­തൊ­, അപൂര്‍ സന്‍­സാര്‍ എന്നി­വ­യാ­ണ­വ. അദ്ദേ­ഹ­ത്തി­ന്റെ ആദ്യ­ചി­ത്ര­മാ­ണു പാ­ഥേര്‍ പാ­ഞ്ജ­ലി. രണ്ടാം ചി­ത്രം അപ­രാ­ജി­തൊ­യും മൂ­ന്നാം ചി­ത്രം പര­സ് പഥ­റും നാ­ലാം­ചി­ത്രം ജല്‍­സാ­ഘ­റു­മാ­ണ്. അഞ്ചാ­മ­ത്തെ ചി­ത്ര­മാ­യി­ട്ടാ­ണ് അദ്ദേ­ഹം പാ­ഥേര്‍ പാ­ഞ്ജ­ലി­യു­ടെ മൂ­ന്നാം­ഭാ­ഗ­മായ അ­പുര്‍ സന്‍­സാര്‍ ചി­ത്രീ­ക­രി­ക്കു­ന്ന­ത്.

image

സിനിമയും മനസ്സും - കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചതി

­കേ­രള ഭാ­ഷാ ഇന്‍­സ്റ്റി­റ്റ്യൂ­ട്ട് പു­റ­ത്തി­റ­ക്കു­ന്ന­ത് വൈ­ജ്ഞാ­നി­ക­ഗ്ര­ന്ഥ­ങ്ങ­ളാ­ണെ­ന്നാ­ണു വെ­യ്പ്പ്. അതു വാ­യ­ന­ക്കാ­രു­ടെ നേ­രേ­യു­ള്ളൊ­രു വേ­ല­വെ­യ്പാ­യി ചി­ല­പ്പോ­ഴെ­ങ്കി­ലും മാ­റാ­റു­ണ്ടെ­ന്നു­ള്ള­തി­ന് ഇന്‍­സ്റ്റി­റ്റ്യൂ­ട്ട് പു­റ­ത്തി­റ­ക്കു­ന്ന സി­നി­മാ­സം­ബ­ന്ധി­യായ ഗ്ര­ന്ഥ­ങ്ങള്‍ വ്യ­ക്ത­മാ­യും തെ­ളി­വു­ന­ല്കു­ന്നു. അക്കൂ­ട്ട­ത്തില്‍ മുന്‍­പ­ന്തി­യില്‍ നില്‍­ക്കു­ന്നൊ­രു പു­സ്ത­ക­മാ­ണ് കു­ഞ്ഞി­ക്ക­ണ്ണന്‍ വാ­ണി­മേല്‍ രചി­ച്ച് ­കേ­രള ഭാ­ഷാ ഇന്‍­സ്റ്റി­റ്റ്യൂ­ട്ട് പു­റ­ത്തി­റ­ക്കി­യി­രി­ക്കു­ന്ന സി­നി­മ­യും മന­സ്സും എന്ന ബൃ­ഹ­ദ്ഗ്ര­ന്ഥം. ഇന്‍­സ്റ്റി­റ്റ്യൂ­ട്ടി­ന്റെ ചെ­ല­വില്‍ അച്ച­ടി­ച്ചി­റ­ക്കി­യി­രി­ക്കു­ന്ന ഈ ഗ്ര­ന്ഥം ഒരു സാം­സ്കാ­രി­ക­ധൂര്‍­ത്താ­ണെ­ന്ന് നി­സ്സം­ശ­യം പറ­യാം­.

image

കത്തുന്ന കവിതയുടെ അങ്ങീലക്കുകള്‍

അ­ങ്ങീ­ല­ക്ക്* മര­ങ്ങള്‍. വേ­രും വേ­രി­ന­ടി­യി­ലെ മണ്ണും നഷ്ട­പ്പെ­ട്ടാ­ലും, മൃ­ത­കോ­ശ­ങ്ങ­ളില്‍ നി­ന്ന് പോ­ലും മു­ള­ച്ചു പൊ­ന്തു­ന്ന ഭ്രാ­ന്ത­മായ ജൈ­വിക പൈ­തൃ­ക­ത്തി­ന്റെ കാ­വല്‍­ക്കാര്‍. വേ­രു­പ­ട­ല­ങ്ങള്‍­ക്കി­ട­യില്‍ മണ്ണി­നൊ­പ്പം, സഹ­സ്രാ­ബ്ദ­ങ്ങ­ളു­ടെ ഓര്‍­മ്മ­കള്‍ അട­ക്കി­പ്പി­ടി­ക്കു­ന്ന­വര്‍. അഗ്നി­യെ അതി­ജീ­വി­ക്കു­ന്ന വി­ത്തു­കള്‍. ഏതു കൂ­ട്ട­ത്തി­ലും കൂ­ട­പ്പി­റ­പ്പി­നെ തി­രി­ച്ച­റി­യു­ന്ന­വര്‍.

അ­തി­ജീ­വ­ന­ത്തി­ന്റെ യു­ദ്ധ­പാ­ഠ­ങ്ങ­ളില്‍ എവി­ടെ­യാ­ണ് അങ്ങീ­ല­ക്കു­ക­ളെ വാ­യി­ച്ച­ത് എന്നോര്‍­മ­യി­ല്ല. കത്തി­ച്ചാ­മ്പ­ലായ മര­ക്കൂ­ട്ട­ങ്ങള്‍­ക്കി­ട­യില്‍ അമര്‍­ച്ച ചെ­യ്യാ­നാ­വാ­ത്തൊ­രു ജൈ­വ­ബി­ന്ദു­വാ­യി അവ­ശേ­ഷി­ക്കു­ന്ന അങ്ങീ­ല­ക്ക് വേ­രു­ക­ളെ ഓര്‍­മ്മി­പ്പി­ക്കു­ക­യാ­ണ് പ്ര­ശ­സ്ത ഈ­ഴം­ കവി ഡോ­ക്ടര്‍ ആര്‍ ചേ­ര­ന്റെ "നി­ങ്ങള്‍­ക്ക് മു­ഖം­തി­രി­ച്ചു പോ­വാ­നാ­വി­ല്ല" എന്ന സമാ­ഹാ­രം.

image

ഭൂമിയുടെ അറ്റത്തുനിന്നു സംസാരിക്കേണ്ടിവരുമ്പോള്‍

­സാ­ഹി­ത്യ­ത്തി­ന്റെ പറ­യ­പ്പെ­ട്ടി­രു­ന്ന അന­ശ്വ­ര­താ­മൂ­ല്യ­ത്തെ തള്ളി­പ്പ­റ­യു­ക­യോ, അങ്ങ­നൊ­ന്ന്‌ ഇല്ലെ­ന്നു തി­രി­ച്ച­റി­യു­ക­യോ ചെ­യ്‌ത എഴു­ത്തു­കാ­ര­നാ­ണ്‌ എന്‍.­പ്ര­ഭാ­ക­രന്‍. കു­റ­ച്ചു­കൂ­ടി കൃ­ത്യ­മാ­ക്കി­യാല്‍, അങ്ങ­നൊ­രു അന­ശ്വ­ര­ത­യു­ടെ ബാ­ദ്ധ്യത സൃ­ഷ്‌­ടി­ക്കു­ന്ന­തി­നേ­ക്കാള്‍, കാ­ലി­ക­സാ­മൂ­ഹി­ക­ത­യില്‍ ജീ­വി­ത­ത്തെ, അതി­ന്റെ പ്ര­തി­സ­ന്ധി­ക­ളെ­യും പ്ര­യാ­സ­ങ്ങ­ളെ­യും അതി­ന്റെ കാ­ര­ണ­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള സൂ­ച­ന­ക­ളെ­യും അട­യാ­ള­പ്പെ­ടു­ത്തുക എന്ന രാ­ഷ്‌­ട്രീ­യ­ദൗ­ത്യ­മാ­ണ്‌ തന്റെ എഴു­ത്തു നിര്‍­വ­ഹി­ക്കേ­ണ്ട­ത്‌ എന്നു കരു­തു­ന്ന എഴു­ത്തു­കാ­ര­നാ­ണ്‌ അദ്ദേ­ഹം­.

image

എ അയ്യപ്പന്‍ - കണ്ണീര്‍ക്കണക്കുകളുടെ പുസ്‌തകം

­ജീ­വി­ത­മെ­ഴു­ത്തി­ന്റെ എഴു­ത്തു­കാ­ര­നാ­യാ­ണ്‌ ഇപ്പോള്‍ താഹ മാ­ടാ­യി അറി­യ­പ്പെ­ടു­ന്ന­ത്‌. വഴി­യോ­ര­ങ്ങ­ളി­ലും ചാ­ള­ക­ളി­ലും നു­ര­ച്ചു­പൊ­ന്തു­ന്ന മു­ഷി­ഞ്ഞ ജീ­വി­ത­ങ്ങള്‍­മു­തല്‍ സത്യന്‍ അന്തി­ക്കാ­ടി­നെ­പ്പോ­ലു­ള്ള സി­നി­മാ­പ്പ­ള­പ­ള­പ്പില്‍ മു­ങ്ങിയ ജീ­വി­ത­ങ്ങള്‍ വരെ താ­ഹ­യു­ടെ എഴു­ത്തി­ന്റെ വി­റ­കാ­കു­ന്നു. സത്യന്‍ അന്തി­ക്കാ­ടി­നെ­പ്പ­റ്റി എഴു­തു­മ്പോള്‍ അദ്ദേ­ഹ­ത്തി­ലൂ­ടെ സി­നി­മ­യു­ടെ ലോ­ക­ത്തേ­ക്കു­വ­ന്ന ജീ­വി­ത­ങ്ങ­ളെ­പ്പ­റ്റി­യാ­ണെ­ഴു­ത്ത്‌. അതു­കൊ­ണ്ടു­ത­ന്നെ അത്‌ അന്തി­ക്കാ­ടെ­ന്ന ഗ്രാ­മ­ത്തി­ന്റെ ഹൃ­ദ­യ­മാ­കു­ന്നു. മാ­മു­ക്കോ­യ­യു­ടെ ജീ­വി­ത­മെ­ഴു­തു­മ്പോള്‍ അത്‌ കോ­ഴി­ക്കോ­ടി­ന്റെ പ്രാ­ന്ത­ച­രി­ത്ര­മാ­കു­ന്നു, വര്‍­ത്ത­മാ­ന­മാ­കു­ന്നു­.

image

ഗര്‍ജ്ജിക്കുന്ന നിന്റെ പ്രണയത്തിനും കൂട്ട്

­പാ­പ്പി­റ­സ് പു­റ­ത്തി­റ­ക്കു­ന്ന കു­ഴൂ­ര് വി­ത്സ­ന്റെ ആദ്യം മരി­ച്ചാ­ല് നി­ന്നെ ആര് നോ­ക്കു­മെ­ന്ന­ല്ലാ­യി­രു­ന്നു സങ്ക­ടം ആരെ­ല്ലാം നോ­ക്കു­മെ­ന്നാ­യി­രു­ന്നു എന്ന നഗ­ര­പ്ര­ണയ കാ­വ്യ­ത്തി­ന് ദേ­വ­സേന എഴു­തിയ ആമു­ഖം­

image

ആഗോളമലയാളത്തിന്‌ ഒരു കൈപ്പുസ്‌തകം

­ല­തീ­ഷ് മോ­ഹ­ന്റെ ചെ­വി­കള്‍ ചെ­മ്പ­ര­ത്തി­കള്‍ എന്ന പു­സ്ത­ക­ത്തെ­ക്കു­റി­ച്ച് കവി അന്‍­വര്‍ അലി­:

13ChildrenRushdownaStreet.
(AdeadendalleyisSuitable.)
TheIstichildsaysit'sfrightening.
The2ndchildsaysits'sfrightening.
...
The12thchildsaysit'sfrightening.
The13thchildsaysit'sfrightening.
13childrenwerejustgatheredtogetherlikethataseither
frighteningorfrightenedChildren.

(Theabsenceofanyotherconditionwashighly preferable.)
-Beginning lines of Poem No.1 in Crow's-Eye View by Yi Sang (1910-1937), Korean poet and fiction writer.
)

image
page-adv-space-img
feedback