സംഗീതം

ചില കൊലവെറിപ്പാട്ടുകള്‍

അ­ടു­ത്ത­കാ­ല­ത്തെ പാ­ട്ടു­ക­ളി­ലേ­ക്ക് തി­രി­ഞ്ഞു നോ­ക്കി­യാല്‍ 'കൊ­ല­വെ­റി' തരം­ഗ­മാ­ണ്ആ­ദ്യം ശ്ര­ദ്ധ­യില്‍ പെ­ടു­ക. 'വൈ ദി­സ് ­കൊ­ല­വെ­റി­ ഡി ' തയ്യാ­റാ­ക്കു­മ്പോള്‍ സി­നി­മാ­ഗാന രം­ഗ­ത്ത്‌ ഒരു പു­തിയ തരം­ഗം സൃ­ഷ്ടി­ക്കുക എന്ന ഉദ്ദേ­ശ­മൊ­ന്നും ധനു­ഷി­നോ കൂ­ട്ടു­കാര്‍­ക്കോ ഉണ്ടാ­യി­രു­ന്നി­ല്ല. എന്ന­ല്ല പാ­ട്ട് ഹി­റ്റാ­കു­മോ എന്ന ആത്മ­വി­ശ്വാ­സം പോ­ലും ധനു­ഷി­നു ഇല്ലാ­യി­രു­ന്നു. പക്ഷെ ഏവ­രെ­യും അമ്പ­ര­പ്പി­ച്ചു കൊ­ണ്ട് ഒരു 'സു­നാ­മി' തരം­ഗം തന്നെ­യാ­ണ് ഉണ്ടാ­യ­ത് - ­സോ­ഷ്യല്‍ മീ­ഡി­യ വഴി അത് ആഗോള തല­ത്തില്‍ പ്ര­ച­രി­ച്ചു­... പരി­ഭാ­ഷ­കള്‍, പാ­ര­ഡി­കള്‍, അനി­മേ­ഷ­നു­കള്‍... അങ്ങ­നെ 'കൊ­ല­വെ­റി' പാ­ട്ട് പോ­പ്പു­ലര്‍ കള്‍­ച്ച­റി­ന്റെ ഭാ­ഗ­മാ­യി.

image

മനോരഞ്ജകം ഈ പാട്ടുകള്‍ (രഞ്ജിനി ജോസുമായി ഒരു സംഭാഷണം)

­പാ­ട്ടി­ലേ­ക്കു വഴി­കള്‍, പാ­ട്ടി­ന്റെ വഴി­കള്‍?...

­കു­ട്ടി­ക്കാ­ലം തൊ­ട്ടേ സം­ഗീ­ത­ലോ­ക­മാ­യി­രു­ന്നു എന്റെ സ്വ­പ്‌­നം. ­സം­ഗീ­തം­ പഠി­ച്ചി­ട്ടു­ണ്ട്‌. പന്ത്ര­ണ്ടാം ക്ലാ­സില്‍ പഠി­ക്കു­മ്പോ­ഴാ­ണ്‌ ഞാന്‍ ആദ്യ­മാ­യി ഒരു സി­നി­മ­യില്‍ പാ­ടു­ന്ന­ത്‌. ഡാ­ഡി­യു­ടെ പരി­ച­യ­മാ­യി­രു­ന്നു അതി­നു കാ­ര­ണ­മാ­യ­ത്‌. തു­ള­സീ­ദാ­സി­ന്റെ മേ­ലേ­വാ­ര്യ­ത്തെ മാ­ലാ­ഖ­ക്കു­ട്ടി­കള്‍ എന്ന ചി­ത്ര­ത്തില്‍. അതു­വ­രെ ഗാ­ന­മേ­ള­യില്‍ രണ്ട­ര­ക്കൊ­ല്ലം പാ­ടി നട­ന്നു. കൊ­ച്ചിന്‍ കോ­റ­സില്‍.

­സി­നി­മ­യില്‍ വരും എന്ന്‌ അന്നൊ­ന്നും ചി­ന്തി­ച്ചി­ട്ടി­ല്ല. തു­ള­സീ­ദാ­സി­ന്റെ ­സി­നി­മ കഴി­ഞ്ഞ്‌ രണ്ടു­മൂ­ന്ന്‌ ഓഫ­റു­കള്‍ വന്ന­പ്പോ­ഴാ­ണ്‌ ഈ ഫീല്‍­ഡില്‍ ഒരു ഹോ­പ്പു­ണ്ടെ­ന്ന്‌ തോ­ന്നി­ത്തു­ട­ങ്ങി­യ­ത്‌. 

image

അണ്‍റിയാലിറ്റി ഷോ - പി.ജയചന്ദ്രന്റെ കൊലവിളിയും ചാനലുകളുടെ കൊലവെറിയും

­കേ­ര­ള­ത്തി­ന്റെ തന­തു­ക­ല­യാ­ണ്‌ മി­മി­ക്രി. മി­മി­ക്രി­യി­ലൂ­ടെ ജന­പ്രി­യ­ക­ല­യായ സി­നി­മ­യി­ലെ­ത്തിയ താ­ര­ങ്ങള്‍ നി­ര­വ­ധി. മി­മി­ക്രി­യി­ലൂ­ടെ അല്ലാ­തെ സി­നി­മ­യി­ലെ­ത്തിയ താ­ര­ങ്ങള്‍ പോ­ലും തങ്ങള്‍­ക്ക്‌ അനു­ക­ര­ണ­കല വഴ­ങ്ങു­മെ­ന്ന്‌ തെ­ളി­യി­ക്കാന്‍ ശ്ര­മി­ച്ചു­കാ­ണാ­റു­മു­ണ്ട്‌. മി­മി­ക്രി­യ­ല്ല അനു­ക­ര­ണ­മാ­ണ്‌ ഇവി­ടെ വി­ഷ­യം. സി­നി­മ­യില്‍ താ­ര­പ­ദ­വി­യി­ലേ­യ്‌­ക്കു­ള്ള ചവി­ട്ടു­പ­ടി­യാ­ണ്‌ അനു­ക­ര­ണ­ക­ല­യെ­ങ്കില്‍ മി­നി­സ്‌­ക്രീ­നില്‍ അനു­ക­ര­ണം തന്നെ ജീ­വി­തം­.

image

മാര്‍ഗംകളിപ്പാട്ടിലെ കേരളീയത

­സു­റി­യാ­നി ക്രി­സ്‌­ത്യാ­നി­ക­ളു­ടെ ഇട­യില്‍ പ്ര­ചാ­ര­ത്തി­ലു­ള്ള ഒരു കല­യാ­ണ്‌ മാര്‍­ഗം കളി. സം­ഘ­ക്ക­ളി­യു­ടെ ഒര­നു­ക­ര­ണ­മാ­ണു ­മാര്‍­ഗം­ക­ളി­ എന്ന്‌ ഒര­ഭി­പ്രാ­യ­മു­ണ്ട്‌. രാ­ജ്യ­ര­ക്ഷാര്‍­ത്ഥം ആയു­ധം ധരി­ച്ച പ്രാ­ചീന ക്രി­സ്‌­ത്യാ­നി­കള്‍ വി­നോ­ദാര്‍­ത്ഥം ഏര്‍­പ്പെ­ട്ടി­രു­ന്ന ഒരു കളി­യ­ത്രെ ഇത്‌. ക്രി­സ്‌­തു­ശി­ഷ്യ­നായ മാര്‍­ത്തോ­മാ­യു­ടെ രം­ഗ­പ്ര­വേ­ശ­വും അദ്ദേ­ഹ­ത്തി­ന്റെ മത­പ­രി­വര്‍­ത്തന സം­രം­ഭ­ങ്ങ­ളു­മാ­ണ്‌ മാര്‍­ഗം­ക­ളി­ക്കു തെ­ര­ഞ്ഞെ­ടു­ത്ത വി­ഷ­യം. മാര്‍­ഗം­ക­ളി­യു­ടെ ആരം­ഭ­കാ­ല­ത്തു­ള്ള ഉദ്ദേ­ശ്യ­മെ­ന്താ­യി­രു­ന്നാ­ലും പില്‍­ക്കാ­ല­ത്ത്‌ സു­റി­യാ­നി ക്രി­സ്‌­ത്യാ­നി­ക­ളു­ടെ വി­വാ­ഹാ­വ­സ­ര­ങ്ങ­ളില്‍ മാര്‍­ഗം­ക­ളി ഒഴി­ച്ച­കൂ­ടാ­നാ­വാ­ത്ത ഒരു ചട­ങ്ങാ­യി തീര്‍­ന്നു­.

image

ഉണരുമീ ഗാനം... (ജി.വേണുഗോപാലുമായി സംഭാഷണം)

­മ­ല­യാ­ള­ത്തി­ന്റെ കാ­ല്‌­പ­നിക ശബ്‌­ദ­ത്തി­ന്റെ സൗ­കു­മാ­ര്യ­മാ­ണ്‌ ഗാ­യ­കന്‍ ­ജി വേ­ണു­ഗോ­പാല്‍. പാ­ട്ടി­ന്റെ മൂ­ന്നാം പതി­റ്റാ­ണ്ടു പൂര്‍­ത്തി­യാ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ന്ന വേ­ണു­ഗോ­പാല്‍ മല­യാ­ളി­യു­ടെ ഇഷ്‌­ട­ഗാ­ന­ശേ­ഖ­ര­ത്തി­ലേ­ക്ക്‌ സമ്മാ­നി­ച്ച പാ­ട്ടു­ക­ളു­ടെ നിര അതി­വി­പു­ലം. 'ച­ന്ദ­ന­മ­ണി­വാ­തില്‍ പാ­തി­ചാ­രി­...' (മ­രി­ക്കു­ന്നി­ല്ല ഞാന്‍) 'താ­നേ­പൂ­വി­ട്ട മോ­ഹം മൂ­കം വി­തു­മ്പു­ന്ന നേ­രം­...' (സ­സ്‌­നേ­ഹം) 'മ­ഞ്ഞിന്‍ വി­ലോ­ല­മാം യവ­നി­ക­ക്കു­ള്ളി­ലൊ­രു മഞ്ഞ­ക്കി­ളി­ത്തൂ­വല്‍ പോ­ലെ­'(ഉ­ത്ത­രം­), 'ക­ന­ക­മു­ന്തി­രി­കള്‍ മണി­കള്‍ കോര്‍­ക്കു­മൊ­രു പു­ല­രി­യില്‍...' (പു­ന­ര­ധി­വാ­സം) 'പൂ­ക്കാ­ലം വലം കൈ­യ്യി­ലേ­ന്തി വാ­സ­ന്തം­...' (ക­ളി­ക്ക­ളം­)... ഇഷ്‌­ട­ഗാ­ന­ങ്ങ­ളു­ടെ പട്ടിക നീ­ണ്ടു­നീ­ണ്ടു­പോ­കു­ന്നു. വെ­യില്‍ ചാ­ഞ്ഞു­തു­ട­ങ്ങു­ന്ന ഒരു ഉച്ച­നേ­ര­ത്തി­ന്റെ ആല­സ്യ­ത്തി­ലേ­ക്ക്‌ പൊ­ടു­ന്ന­നെ മഴ­യി­റ­ങ്ങു­മ്പോ­ലെ­യാ­ണ്‌ വേ­ണു­ഗോ­പാ­ലി­ന്റെ പാ­ട്ടു­കള്‍. വേ­ണു­ഗോ­പാ­ലു­മാ­യി നട­ത്തി­യൊ­രു സം­ഭാ­ഷ­ണ­ത്തില്‍­നി­ന്ന്‌...

image

പാട്ടിന്റെ കുളിര്‍കാറ്റില്‍ ... (ഗായിക ഗായത്രിയുമായി ഒരു സംഭാഷണം)

ഒ­രി­ക്കല്‍ ഗള്‍­ഫില്‍ ഒരു സം­ഗീത പരി­പാ­ടി നട­ക്കു­ക­യാ­ണ്‌. മല­യാ­ള­ത്തി­ലെ പ്ര­മു­ഖ­രായ എല്ലാ ഗാ­യ­കു­മു­ണ്ട്‌. എന്നാല്‍ പതി­വ്‌ ഗള്‍­ഫ്‌ ഓഡി­യന്‍­സില്‍ നി­ന്നും വ്യ­ത്യ­സ്‌­ത­മാ­യി­രു­ന്നു ആ സദ­സ്‌. അടി­പൊ­ളി ഗാ­ന­ങ്ങള്‍­ക്ക­ല്ലാ­തെ മറ്റൊ­ന്നി­നും ഒരു സാ­ധ്യ­ത­യു­മി­ല്ല. മെ­ല­ഡി പാ­ടാ­നൊ­രു­ങ്ങു­മ്പോള്‍ കൂ­വല്‍ ഉയ­രും­.

"­വ­ല്ലാ­തെ വി­ഷ­മം തോ­ന്നിയ സമ­യം. എല്ലാ­വ­രും ആകെ ഡസ്‌­പാ­യി, പിന്‍­സ്റ്റേ­ജില്‍ ഇരി­ക്കു­ക­യാ­യി­രു­ന്നു ഞാന്‍. കോ­ട്ടും സ്യൂ­ട്ടു­മൊ­ക്കെ ധരി­ച്ച ഒരാള്‍ എന്റെ മു­ന്നില്‍ വന്നു­നി­ന്നു. വള­രെ പരി­ചി­ത­മായ മു­ഖം. പക്ഷെ, എന്റെ അപ്പോ­ഴ­ത്തെ മൂ­ഡില്‍ അതാ­രാ­ണെ­ന്നൊ­ന്നും ഐഡ­ന്റി­ഫൈ ചെ­യ്യാന്‍ എനി­ക്കു സാ­ധി­ച്ചി­ല്ല."

image

ഒരു താരാട്ടുപാട്ടിന്റെ ഓര്‍മ്മയ്‌ക്ക്‌ (മോഹന്‍ സിതാരയുമായൊരു സംഭാഷണം)

­ഹൃ­ദ­യ­ത്തില്‍ തൊ­ടു­ന്ന സം­ഗീ­ത­മാ­ണ്‌ മോ­ഹന്‍ സി­ത്താ­ര­യു­ടേ­ത്‌. `രാ­രീ­... രാ­രീ­രം രാ­രോ­... പാ­ടീ രാ­ക്കി­ളി പാ­ടീ­...' (ഒ­ന്നു­മു­തല്‍ പൂ­ജ്യം വരെ) എന്ന താ­രാ­ട്ടു­പാ­ട്ടില്‍ ആരം­ഭി­ച്ച്‌ നി­ര­വ­ധി ഹി­റ്റു­കള്‍ മല­യാള സി­നി­മ­യ്‌­ക്ക്‌ സമ്മാ­നി­ച്ച്‌ സം­ഗീത സം­വി­ധാ­യ­കന്‍. ഓരോ പാ­ട്ടി­നും പറ്റിയ ശബ്‌­ദ­ങ്ങള്‍ തേ­ടി­പ്പോയ സം­ഗീ­ത­കാ­ര­നു­മാ­യി­രു­ന്നു മോ­ഹന്‍ സി­ത്താ­ര. തന്‍­മാ­ത്ര­യി­ലെ `ഇ­ത­ളൂര്‍­ന്നു­വീണ പനി­നീര്‍ ദല­ങ്ങള്‍...' എന്ന ­ഗാ­നം­ മോ­ഹന്‍­ലാ­ലി­നെ­ക്കൊ­ണ്ട്‌ പാ­ടി­ച്ചാ­ണ്‌ അദ്ദേ­ഹം ഹി­റ്റാ­ക്കി­യ­ത്‌. മല­യാ­ള­ത്തി­ന്‌ മറ­ക്കാ­നാ­വാ­ത്ത ഒരു­പി­ട്‌ ആര്‍­ദ്ര­ഗാ­ന­ങ്ങ­ളാ­ണ്‌ ­മോ­ഹന്‍ സി­ത്താ­ര സമ്മാ­നി­ച്ച­ത്‌. അതു­പോ­ലെ നമ്മ­ളി­ലെ സു­ഖ­മാ­ണീ കാ­റ്റ്‌.... എന്ന പാ­ട്ടി­ലൂ­ടെ ജ്യേ­ാ­ത്സ്‌ന എന്ന പു­തു­ഗാ­യി­ക­യു­ടെ നറും­നാ­ദ­വും നമ്മള്‍ കേ­ട്ടു­തു­ട­ങ്ങി­.

image

നഗരവൃക്ഷത്തിലെ കുയില്‍ : പരസ്യജിംഗിളിലെ വംശീയസംഗീതങ്ങള്‍

­മ­ല­യാ­ളി­കള്‍ ദൃ­ശ്യ­മാ­ധ്യ­മ­ങ്ങ­ളി­ലൂ­ടെ കണ്ടു പരി­ച­യി­ച്ച ഒരു പെ­യി­ന്റു ബ്രാ­ന്റി­ന്റെ മൂ­ന്നു പര­സ്യ­ജിം­ഗി­ളു­ക­ളു­ടെ "സാ­ഹി­ത്യ"­മാ­ണ്‌ ചു­വ­ടെ ഉദ്ധ­രി­ച്ചി­രി­ക്കു­ന്ന­ത്‌. ഒരു പക്ഷേ, വരി­കള്‍ ഓര്‍­മ്മി­ക്കു­ന്നി­ല്ലെ­ങ്കി­ലും അവ­യു­ടെ ഈണ­ങ്ങള്‍ നമ്മ­ളു­ടെ ഉള്ളി­ലു­ണ്ടാ­വാ­തി­രി­ക്കി­ല്ല. കാ­ര­ണം ഈ ഈണ­ങ്ങള്‍ യഥാ­ക്ര­മം വഞ്ചി­പ്പാ­ട്ട്‌, ­തു­ള്ളല്‍, പു­ള്ളു­വന്‍­പാ­ട്ട്‌ എന്നീ കേ­ര­ള­ത്തി­ന്റെ വ്യ­ത്യ­സ്‌ത വം­ശീ­യ­ത­കള്‍ നി­ഴ­ലി­ക്കു­ന്ന സാം­സ്‌­കാ­രി­ക­പ്ര­ക­ട­ന­ങ്ങ­ളില്‍­നി­ന്ന്‌ കടം കൊ­ണ്ട­വ­യാ­ണ്‌.

image

അങ്ങനെ പാടൂ: പാട്ടും ജാതിയും

­ഫേ­സ് ബു­ക്കില്‍ ഈയ­ടു­ത്ത കാ­ല­ത്ത് വള­രെ വ്യാ­പ­ക­മാ­യി ഷെ­യര്‍ ചെ­യ്യ­പ്പെ­ട്ട ഒന്നാ­ണ് പ്ര­സീ­ത­യു­ടെ 'ഞാ­നും എന്റെ അളി­യ­നും കൂ­ടി ...." എന്ന ­പാ­ട്ട് . ആ വീ­ഡി­യോ­യു­മാ­യി ബന്ധ­പ്പെ­ട്ടു സം­ഗീ­ത­ത്തി­ന്റെ ജാ­തി­യെ കു­റി­ച്ചു­ള്ള ചില ആലോ­ച­ന­ക­ളാ­ണ് ഞാന്‍ പങ്കു വയ്ക്കാന്‍ ശ്ര­മി­ക്കു­ന്ന­ത്. വീ­ഡി­യോ­യി­ലെ ദൃ­ശ്യ­ങ്ങ­ളെ സം­ബ­ന്ധി­ച്ച് വള­രെ കാ­ത­ലായ അഭി­പ്രാ­യ­ങ്ങള്‍ ചി­ല­രെ­ങ്കി­ലും ഫേ­സ് ബു­ക്കില്‍ ഉന്ന­യി­ച്ചി­ട്ടു­ണ്ട്. പ്ര­ധാ­ന­മാ­യും സദ­സി­ന്റെ മു­ഖ­ഭാ­വ­ങ്ങ­ളും പാ­ട്ടു­മാ­യു­ള്ള ഇട­പാ­ടി­നെ സം­ബ­ന്ധി­ച്ചും ഉള്ള ചി­ന്ത­കള്‍ തീര്‍­ച്ച­യാ­യും ശ്ര­ദ്ധ അര്‍­ഹി­ക്കു­ന്ന ഒന്നാ­ണ്.

image

ലക്കി അലി ജാസി ഗിഫ്റ്റിന്റെ പാട്ടുപാടി, മലയാളത്തില്‍ പാടാന്‍ മോഹം

­ല­ക്കി അലി മല­യാ­ളി­യായ സം­ഗീ­ത­സം­വി­ധാ­യ­കന്‍ ജാ­സി ഗി­ഫ്റ്റി­ന്റെ സം­ഗീ­ത­സം­വി­ധാ­ന­ത്തില്‍ പാ­ട്ടു­പാ­ടി. കന്നഡ ചി­ത്ര­ത്തി­ലാ­ണ് ജാ­സി­യു­ടെ ഈണം ലക്കി പാ­ടി­യ­ത്. തനി­ക്ക് മല­യാ­ള­ത്തില്‍ പാ­ടാന്‍ വലിയ ആഗ്ര­ഹ­മു­ണ്ടെ­ന്നു ജാ­സി­യോ­ടു പറ­യാ­നും ­ല­ക്കി അലി­ മടി കാ­ട്ടി­യി­ല്ല.

image
page-adv-space-img
feedback