സാഹിത്യം

സിനിമയും തേയിലയും

എ­ന്റെ പി­താ­വി­ന്റെ അസു­ഖം കൂ­ടി­ക്കൊ­ണ്ടേ ഇരു­ന്നു. അതു­കൊ­ണ്ട് തന്നെ കട­യില്‍ പോ­കു­ക­യെ­ന്ന­ത് എന്റെ ജീ­വി­ത­ച­ര്യ­യാ­യി­ക്കൊ­ണ്ടി­രു­ന്നു. സഹോ­ദ­ര­ങ്ങ­ളെ­ല്ലാം വി­വാ­ഹി­ത­രാ­യി. ഇനി എന്റെ ഊഴം. എന്റെ പ്ര­ണ­യം വീ­ട്ടില്‍ അറി­ഞ്ഞി­രു­ന്നു. പര­സ്പ­രം അറി­യു­ന്ന വീ­ട്ടു­കാര്‍. ജ്യേ­ഷ്ഠന്‍ ജോ­സ് പ്ര­കാ­ശി­ന്റെ ഭാ­ര്യ ചി­ന്ന­മ്മ - ഞങ്ങള്‍ ചേ­ച്ചി എന്നു വി­ളി­ച്ചി­രു­ന്നു- യാ­ണ് ഈ വി­വാ­ഹ­ത്തി­ന് മുന്‍­കൈ­യെ­ടു­ത്ത­ത്. അങ്ങ­നെ 1968 ഡി­സം­ബര്‍ 30 ന് ഞാ­നും ഡെ­യ്‌­സി­യും കോ­ട്ട­യം ലൂര്‍­ദു­പ­ള്ളി­യില്‍  ഭാ­ര്യാ­ഭര്‍­ത്താ­ക്ക­ന്മാ­രാ­യി. ഈ സമ­യ­ത്ത് തന്നെ ഡെ­യ്‌­സി­ക്ക് കോ­ട്ട­യം ബി­.­സി­.എം. കോ­ള­ജില്‍ ലക്ച­റ­റാ­യി ജോ­ലി കി­ട്ടി­യി­രു­ന്നു.

image

മനസ്സ്: എന്തു വിളിക്കും നമ്മളതിനെ

­മ­ന­സ്സ്: എന്തു വി­ളി­ക്കും നമ്മ­ള­തി­നെ­
­മ­ഷി­യി­ലെ­ഴു­തിയ ചി­ത്ര­ത്തി­ലെ പൈന്‍­മ­ര­ങ്ങള്‍­ക്കി­ടെ­
ഒ­ഴു­കും കാ­റ്റി­ന്റെ നാ­ദ­മാ­ണി­ത്

image

പ്രേം പ്രകാശല്ലെന്നേ, ഇതു കറിയാച്ചനാ!

അ­ദ്ധ്യാ­യം അഞ്ച്

എ­ന്റെ പേ­ര് ­പ്രേം പ്ര­കാ­ശ് എന്നു തന്നെ­യാ­ണെ­ന്നു കരു­തു­ന്ന­വര്‍ അനേ­ക­രാ­ണ്. വേ­റേ ചി­ല­രു­ടെ വി­ചാ­രം ജോ­സ് പ്ര­കാ­ശ് പേ­രു­മാ­റ്റി­യ­തു കണ്ട് ഞാന്‍ പേ­രു­മാ­റ്റി­യ­താ­ണെ­ന്നാ­ണ്. ജോ­സ് പ്ര­കാ­ശി­ന്റെ യഥാര്‍­ത്ഥ­പേ­രു ബേ­ബി എന്നാ­ണ്. ആ പേ­രു­മാ­റ്റി, ജോ­സ് പ്ര­കാ­ശ് എന്ന ഇടി­വെ­ട്ടു പേ­രി­ട്ട­ത്, മല­യാ­ള­സി­നി­മ­യി­ലെ പേ­രി­ടീല്‍ വി­ദ­ഗ്ദ്ധ­നാ­യി­രു­ന്ന തി­ക്കു­റി­ശ്ശി സു­കു­മാ­രന്‍ നാ­യ­രാ­യി­രു­ന്നു. ജോ­സ് പ്ര­കാ­ശെ­ന്ന പേ­രു­മാ­ത്ര­മ­ല്ല തി­ക്കു­റി­ശ്ശി­യു­ടെ സം­ഭാ­വ­ന. അബ്ദുള്‍ ഖാ­ദ­റി­നെ പ്രേം­ന­സീ­റാ­ക്കി­യ­തും കു­ഞ്ഞാ­ലി­യെ ബഹ­ദൂ­റാ­ക്കി­യ­തും ഒക്കെ തി­ക്കു­റി­ശ്ശി തന്നെ. അദ്ദേ­ഹം ഇട്ട പേ­രു­ക­ളില്‍ ഒന്നു­മാ­ത്ര­മേ ക്ല­ച്ചു­പി­ടി­ക്കാ­തെ പോ­യു­ള്ളു. കെ­.­പി­.ഉ­മ്മ­റി­ന് അദ്ദേ­ഹം സ്‌­നേ­ഹ­ജാ­നെ­ന്ന പേ­രാ­ണു നിര്‍­ദ്ദേ­ശി­ച്ച­ത്. പക്ഷേ, ഉമ്മര്‍ അധി­ക­കാ­ലം ആ പേ­രു ചു­മ­ന്നി­ല്ല. സ്‌­നേ­ഹ­ജാ­നെ­ന്ന വി­ചി­ത്ര­നാ­മം വി­ട്ട് അദ്ദേ­ഹം സ്വ­ന്തം പേ­രായ കെ­.­പി­.ഉ­മ്മ­റി­ലേ­ക്കു തി­രി­ച്ചു­പോ­യി, ആ പേ­രില്‍­ത്ത­ന്നെ പ്ര­ശ­സ്ത­നാ­കു­ക­യും ചെ­യ്തു.

image

സൈക്കിള്‍ മോഷ്‌ടാക്കള്‍

­പ്രേം­പ്ര­കാ­ശി­ന്റെ ആത്മ­ക­ഥ: ഭാ­ഗം നാ­ല്

അ­ദ്ധ്യാ­പ­കര്‍­ക്ക്‌ എന്നെ വലിയ ഇഷ്‌­ട­മാ­യി­രു­ന്നു. ഒരു കലാ­കാ­ര­നാ­ണെ­ന്ന തി­രി­ച്ച­റി­വാ­യി­രു­ന്നു ഇതി­നു കാ­ര­ണം. സ്‌­കൂള്‍ ജീ­വി­ത­കാ­ല­ത്തെ ഉഴ­പ്പു­കള്‍ ഒന്നും അപ്പോ­ളി­ല്ലാ­യി­രു­ന്നു സി­നി­മാ­കാ­ഴ്‌ച ഒഴി­ച്ച്‌. അതു­മാ­ത്രം മു­ട­ക്കാ­നാ­കു­ന്ന ഒരു കാ­ര്യ­മാ­യി­രു­ന്നി­ല്ല. മാ­ത്ര­മ­ല്ല, അത്‌ എന്നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഒരു­ഴ­പ്പു­പ­രി­പാ­ടി­യു­മാ­യി­രു­ന്നി­ല്ല. ഞാ­നേ­റ്റ­വും ഗൗ­ര­വ­ത്തോ­ടെ ചെ­യ്‌­തി­രു­ന്നൊ­രു പ്ര­വൃ­ത്തി­യും പഠ­ന­വു­മാ­യി­രു­ന്നു അത്‌. ഇന്നും ഞാ­നെ­ന്തെ­ങ്കി­ലും ആയി­ട്ടു­ണ്ടെ­ങ്കില്‍ അതി­നു പി­ന്നില്‍ അന്നു കണ്ടു­കൂ­ട്ടിയ സി­നി­മ­കള്‍ ചെ­റു­ത­ല്ലാ­ത്ത പങ്കു­വ­ഹി­ച്ചി­ട്ടു­ണ്ട്‌. 

image

ബാഷോയുടെ അപരിചിതന്‍

­ബാ­ഷോ എഴു­തു­ന്നു­:

­ശി­ശി­ര­കാല സാ­യ­ന്ത­ന­മേ­,
­ദ­യ­വാ­യി എനി­ക്കു നേ­രേ തി­രി­യൂ­
­ഞാ­നും ഒര­പ­രി­ചി­ത­നാ­ണ്‌

­ബാ­ഷോ­യു­ടെ ഹൈ­ക്കു­കള്‍ അതു­ല്യ­ങ്ങ­ളാ­ണ്‌. എല്ലാ സെന്‍­ഗു­രു­ക്ക­ന്മാ­രും ­ഹൈ­ക്കു­ എഴു­തി­യി­ട്ടു­ണ്ട്‌. എന്നാല്‍, മറ്റാ­രേ­ക്കാ­ളും ആഴ­ത്തില്‍ പ്ര­കൃ­തി­യില്‍ മു­ങ്ങി­മു­ഴു­കി­യ­ത്‌ ബാ­ഷോ­യാ­ണ്‌.

­ശി­ശി­ര­സാ­യ­ന്ത­ന­മേ, എനി­ക്കു നേ­രേ മു­ഖം തി­രി­ക്കൂ. ഞാ­നും ഒര­പ­രി­ചി­ത­നാ­ണ്‌.

image

കലാലയസ്‌മരണകളും ഹെലനും

ഒ­രു­കൊ­ല്ല­ത്തി­നു­ശേ­ഷം വീ­ണ്ടും ഞാന്‍ എന്റെ പഴയ സ്‌­കൂ­ളി­ലേ­ക്ക്‌ തി­രി­കെ­വ­ന്നു. എസ്‌. എച്ച്‌. മൗ­ണ്ടി­ലേ­ക്ക്‌. കഴി­ഞ്ഞ ഒരു­വര്‍­ഷം എന്നെ പാ­ക­പ്പെ­ടു­ത്താ­നും പരി­വര്‍­ത്തി­പ്പി­ക്കാ­നും നട­ത്തി­യൊ­രു പരീ­ക്ഷ­ണ­മാ­യി­രു­ന്നി­രി­ക്കാം. ആരൊ­ക്കെ­യാ­ണ്‌ അതി­ന്റെ പി­ന്ന­ണി­ക്കാര്‍ എന്ന്‌ ഇന്നും എനി­ക്ക­റി­യി­ല്ല. ഏതാ­യാ­ലും ഒരു വര്‍­ഷ­ത്തെ പറി­ച്ചു­ന­ട­ലി­നു­ശേ­ഷം എന്നെ വീ­ണ്ടും മൂ­ഷി­ക­സ്‌­ത്രീ­യാ­ക്കി­ക്കൊ­ണ്ട്‌ സ്‌­കൂ­ളും അതി­ന്റെ പര­മാ­ധി­കാ­രി ഫാ­ദര്‍ മ്യാ­ലി­ലും ഒരി­ക്കല്‍­ക്കൂ­ടി എന്റെ ജീ­വി­ത­ത്തി­നു­മേല്‍ നി­ഴല്‍ വി­രി­ച്ചു­. 

image

മനസ്സിന്റെയും മനസ്സേ എന്ന് കവിതയെ കിനാവുകാണുന്ന വിധം

­ബു­ക്ക് റി­പ്പ­ബ്ലി­ക്കി­ന്റെ മൂ­ന്നാ­മ­ത്തെ ­പു­സ്ത­കം­, ­ജ്യോ­ന­വന്‍ എന്ന ബ്ലോ­ഗര്‍ നാ­മ­ത്തില്‍ നവീന്‍ ജോര്‍­ജ്ജ് എഴു­തിയ കവി­ത­കള്‍ ജൂ­ലൈ ഇരു­പ­ത്തൊ­ന്നാം തീ­യ­തി ശനി­യാ­ഴ്ച വൈ­കു­ന്നേ­രം മൂ­ന്നു മണി­യ്ക്ക് കോ­ഴി­ക്കോ­ട് മാ­നാ­ഞ്ചിറ സ്ക്വ­യ­റി­ലു­ള്ള സ്പോര്‍­ട്സ് കൗണ്‍­സില്‍ ഹാ­ളില്‍ വച്ച് പ്ര­കാ­ശ­നം ചെ­യ്യ­പ്പെ­ടു­ന്നു­.

­ന­വീന്‍ ജോര്‍­ജ്ജ്  (ജ­ന­നം: 14 മാര്‍­ച്ച് 1980, മാ­ങ്ങോ­ട് - മര­ണം: 3 ഒക്ടോ­ബര്‍ 2009, കു­വൈ­റ്റ്) വത്സ­മ്മ­യു­ടെ­യും ജോര്‍­ജ്ജി­ന്റെ­യും മക­നാ­യി കാ­സ­റ­ഗോ­ഡ് ജി­ല്ല­യി­ലെ മാ­ങ്ങോ­ട് ജന­നം. നോ­ഷി­ന, നെല്‍­സന്‍, നി­തിന്‍ എന്നി­വര്‍ സഹോ­ദ­ര­ങ്ങ­ളാ­ണ്. വര­ക്കാ­ട് ഹൈ­സ്കൂള്‍‌, എട­ത്വ സെ­ന്റ് അലോ­ഷ്യ­സ് കോ­ളേ­ജ്, കെ­.­വി­.­ജി. പോ­ളി ടെ­ക്നി­ക് സു­ള്യ എന്നി­വി­ട­ങ്ങ­ളില്‍ വി­ദ്യാ­ഭ്യാ­സം. പൊ­ട്ട­ക്ക­ലം എന്ന ബ്ലോ­ഗില്‍ ജ്യോ­ന­വന്‍ എന്ന പേ­രില്‍ കവി­ത­കള്‍ എഴു­തി. കഥ­കള്‍ പു­ഴ.­കോ­മില്‍ പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ട്. കു­വൈ­റ്റി­ലെ ഒരു സ്വ­കാ­ര്യ സ്ഥാ­പ­ന­ത്തില്‍ ഡ്രാ­ഫ്റ്റ്സ്‌­മാ­നാ­യി ജോ­ലി ചെ­യ്തു­വ­രി­ക­യാ­യി­രു­ന്നു. 2009 സെ­പ്റ്റം­ബര്‍ ഇരു­പ­തി­ന് സം­ഭ­വി­ച്ച കാ­റ­പ­ക­ട­ത്തില്‍ ഗു­രു­ത­ര­മാ­യി പരി­ക്കേ­റ്റ് അബോ­ധാ­വ­സ്ഥ­യി­ലാ­യി. ഒക്ടോ­ബര്‍ മൂ­ന്നി­ന് കു­വൈ­റ്റി­ലെ അദാന്‍ ആശു­പ­ത്രി­യില്‍ വച്ച് അകാ­ല­മ­ര­ണ­മ­ട­ഞ്ഞു­.

­ജ്യോ­ന­വ­ന്റെ കവി­ത­ക­ളെ­ക്കു­റി­ച്ച് കവി­യും ബ്ലോ­ഗ­റു­മായ ടി പി വി­നോ­ദ് എഴു­തിയ കു­റി­പ്പാ­ണു ചു­വ­ടെ­:

image

പാട്ടുപാടുന്ന ജീവിതം

അ­ദ്ധ്യാ­യം രണ്ട്‌

റേ­ഡി­യോ­യി­ലൂ­ടെ ഹി­ന്ദി­പ്പാ­ട്ടു മാ­ത്രം കേള്‍­ക്കു­ന്ന സ്വ­ഭാ­വ­മാ­യി­രു­ന്നു എന്റെ സഹോ­ദ­ര­ങ്ങള്‍­ക്ക്‌. അതു­കൊ­ണ്ടു­ത­ന്നെ ഞാ­നും അതി­ലേ­ക്ക്‌ ആകൃ­ഷ്‌­ട­നാ­യി. അങ്ങ­നെ­യാ­ണ്‌ മു­ഹ­മ്മ­ദു റാ­ഫി­യെ­യും തല­ത്‌ മഹ­മൂ­ദി­നേ­യും മു­കേ­ഷി­നെ­യും ഹേ­മ­ന്ത്‌ കു­മാ­റി­നെ­യും മന്നാ ഡേ­യെ­യും മഹേ­ന്ദ്ര കപൂ­റി­നെ­യും കി­ഷോര്‍ കു­മാ­റി­നെ­യും സു­ബീര്‍ സെ­ന്നി­നെ­യും ലതാ­മ­ങ്കേ­ഷ്‌­ക­റെ­യും ഗീ­താ ദത്തി­നെ­യും ആശാ ഭോ­സ്ലെ­യെ­യും സു­ര­യ്യ­യെ­യും ഷം­ഷ­ദ്‌ ബീ­ഗ­ത്തെ­യും ഒക്കെ ഞാ­നി­ഷ്‌­ട­പ്പെ­ട്ടു തു­ട­ങ്ങി­യ­ത്‌. ഇന്നും ഇവ­രൊ­ക്കെ­ത്ത­ന്നെ­യാ­ണ്‌ എന്റെ ദി­വ­സ­ങ്ങള്‍ ധന്യ­മാ­ക്കു­ന്ന­ത്‌. ഇന്നും എനി­ക്കേ­റെ­യി­ഷ്‌­ടം ഇവ­രു­ടെ പാ­ട്ടു­ക­ളാ­ണ്‌. ഞാ­ന­വ­യി­ന്നും പാ­ടാ­റു­ണ്ട്‌.

image

ഇയാഗോ - ബര്‍ണഡ് ജാക്സന്റെ നാടകം- പതിനൊന്ന് (അവസാനഭാഗം)

അ­ങ്കം രണ്ട് - രം­ഗം നാ­ല്‌

(ഒ­ഥെ­ല്ലോ­യു­ടെ കൊ­ട്ടാ­രം. സ്റ്റേ­ജി­നു പു­റ­ത്ത്‌ ശക്തി­യാ­യി കത­കില്‍ മു­ട്ടു­ന്ന ശബ്‌­ദം. ഒഥെ­ല്ലോ ആയ സ്‌­ത്രീ കളി­ക്കാ­രന്‍-4നോ­ട്‌ വാ­തില്‍­ക്കല്‍ ചെ­ന്നു നോ­ക്കാന്‍ ആം­ഗ്യം കാ­ണി­ക്കു­ന്നു­.)
ലൊ­ഡോ­വീ­ക്കോ­ : (­ക­ളി­ക്കാ­രന്‍-3 ലൊ­ഡോ­വീ­ക്കോ ആയി സ്റ്റേ­ജി­നു പു­റ­ത്ത്‌) ഒഥെ­ല്ലോ! ഒഥെ­ല്ലോ! ദൈ­വ­ത്തെ­യോര്‍­ത്ത്‌, ഒന്നു വേ­ഗം, വേ­ഗം­!
(ലൊ­ഡോ­വി­ക്കോ പ്ര­വേ­ശി­ക്കു­ന്നു­)
ഒഥെ­ല്ലോ­ : ­ലെ­ഡോ­വീ­ക്കോ, എന്താ­ണി­ത്‌? എന്തു­പ­റ്റി? നി­ങ്ങള്‍­ക്കു പരി­ക്കേ­റ്റി­രി­ക്ക­യാ­ണ­ല്ലോ? എന്താ­ണു­ണ്ടാ­യ­ത്‌?.
ലെ­ഡോ­വീ­ക്കോ­ : അ­വര്‍ ഇയാ­ഗോ­യെ കൊ­ണ്ടു­പോ­യി­!
ഒഥെ­ല്ലോ­ : എ­ന്ത്‌?! ആര്‌, ആരാ­ണ്‌ കൊ­ണ്ടു­പോ­യ­ത്‌?
ലൊ­ഡോ­വീ­ക്കോ­ : ­കാ­സ്യോ ഇയാ­ഗോ­യെ അറ­സ്റ്റ്‌ ചെ­യ്യാന്‍ ഉത്ത­ര­വി­ട്ടു. എന്നി­ട്ട­വര്‍... അവര്‍ ഇയാ­ഗോ­യെ­... തല്ലി­ച്ച­ത­ച്ചു കൊ­ന്നു­!

image

ജോസ് പ്രകാശിന്റെ അനിയന്‍

ഒ­രാ­ത്മ­കഥ എഴു­തി, സ്വ­ന്തം ജീ­വി­ത­ത്തെ­യും ഓര്‍­മ­ക­ളെ­യും ലോ­ക­ത്തെ അറി­യി­ക്കാന്‍ തക്ക യോ­ഗ്യ­ത­യു­ള്ള ആള­ല്ല ഞാന്‍. ഇങ്ങ­നൊ­രു ആവ­ശ്യം മു­ന്നില്‍­ക്ക­ണ്ട്‌ ഒന്നും കു­റി­ച്ചു­വ­ച്ചി­ട്ടു­മി­ല്ല. ഇത്ര­യൊ­ക്കെ വില എന്റെ ജീ­വി­ത­ത്തി­നു­ണ്ടെ­ന്നു കരു­തി­യി­രു­ന്നി­ല്ലെ­ന്നു പറ­യു­ന്ന­താ­കും ഭം­ഗി. കല­യെ സ്‌­നേ­ഹി­ക്കു­ന്ന, കലാ­കാ­ര­ന്മാ­രെ ബഹു­മാ­നി­ക്കു­ന്ന ഒരു വ്യ­ക്തി­യെ­ന്ന നി­ല­യില്‍­ക്ക­വി­ഞ്ഞ്‌ മഹ­ത്ത­ര­മാ­യി ഒന്നും എന്നി­ലി­ല്ല. അതു­കൊ­ണ്ടു­ത­ന്നെ ഇതി­നെ ഒരു ആ­ത്മ­ക­ഥ എന്ന­തി­ല­പ്പു­റം, ഓര്‍­മ­ക്കു­റി­പ്പു­കള്‍ എന്നു­വി­ളി­ക്കാ­നേ ഞാന്‍ ധൈ­ര്യ­പ്പെ­ടു­ന്നു­ള്ളൂ. ഈ കു­റി­പ്പ്‌ എഴു­താന്‍ എന്നോ­ടു ആവ­ശ്യ­പ്പെ­ട്ട­തു­ത­ന്നെ ഒരു ബഹു­മ­തി­യാ­യി ഞാന്‍ കാ­ണു­ന്നു. ചി­ട്ട­യാ­യി എഴു­തു­വാന്‍ ശ്ര­മി­ക്കു­ന്നു­.

image
feedback