പൗരന്‍സ് കഥകള്‍

ആഗതകുമാരി, വിഗതകുമാരി

­റെ­ഡ് ഇന്ത്യന്‍ പാര്‍­ട്ടി­യു­ടെ കരാ­ള­സം­സ്ഥാ­ന­സെ­ക്ര­ട്ട­റി പി­ണ­മാ­യി പവ­നാ­യി­ക്ക് ബങ്ക­ദേ­ശ­ത്തെ തങ്ക­പ്പെ­ട്ട എഴു­ത്തു­കാ­രി മഹാ­ശ്യാ­മാ­ദേ­വി മറി­ച്ചും തി­രി­ച്ചു­മ­യ­ച്ച കത്തു­കള്‍, കു­ത്തും കോ­മ­യും സഹി­തം സ്വ­പ്ന­ത്തില്‍ പേര്‍­ത്തും പേര്‍­ത്തും വാ­യി­ച്ച് ആര്‍­ത്തും ഓര്‍­ത്തും ഓരി­യി­ട്ടും അല­റി­ച്ചി­രി­ച്ചു­കൊ­ണ്ടാ­ണ് സം­സ്ഥാ­ന­ത്തി­ന്റെ തല­സ്ഥാ­ന­ത്ത് ­പൌ­രന്‍­സ് ഉറ­ക്ക­മു­ണ­രു­ന്ന­ത്. ഉണര്‍­ന്ന­പ്പോള്‍ മന­സ്സി­ലാ­യി, ആര്‍­ക്കൊ­ക്കെ­യോ സഞ്ച­രി­ക്കും തൊ­ലൈ­പേ­ശി­യില്‍ തന്നെ മി­സ്സ് ചെ­യ്തി­രി­ക്കു­ന്നു­വെ­ന്ന്.

image
feedback