ചരിത്രം

കേരളത്തില്‍ മിച്ചഭൂമി ഇല്ലാതായതെങ്ങിനെ?

­സി പി എമ്മി­ന്റെ നേ­തൃ­ത്വ­ത്തില്‍ ബഹു­ജ­ന­ങ്ങ­ളെ അണി­നി­ര­ത്തി ആരം­ഭി­ച്ച ഐതി­ഹാ­സി­ക­മായ ­ഭൂ­സ­മ­രം­ ആവ­ശ്യ­ങ്ങ­ളോ­ട് ­ഭ­ര­ണ­കൂ­ടം­ അനു­കൂ­ല­മാ­യി പ്ര­തി­ക­രി­ച്ച­തി­നെ തു­ടര്‍­ന്ന് താ­ത്ക്കാ­ലി­ക­മാ­യി നിര്‍­ത്തി­വ­ച്ചി­രി­ക്ക­യാ­ണ­ല്ലോ. 1970-കളി­ലെ ­മി­ച്ച­ഭൂ­മി­ സമ­ര­ത്തി­നു ശേ­ഷം ഒറ്റ­പ്പെ­ട്ട ഭൂ­സ­മ­ര­ങ്ങള്‍ നട­ന്നി­ട്ടു­ണ്ടെ­ങ്കി­ലും ഇത്ര വലിയ ഒരു ഭൂ­സ­മ­രം ­കേ­ര­ളം­ കണ്ടി­ട്ടി­ല്ല. ഈ സമ­ര­ത്തി­ന്റെ തീ­ക്ഷ്ണ­ത­യും അതി­ന്റെ പി­ന്നി­ലു­ള്ള ആത്മ­വി­ശ്വാ­സ­വും എന്നും ഭൂ­സ്വാ­മി­മാ­രെ 'സ്വാ­മി­'­മാ­രാ­യി മാ­ത്രം കണ്ടു ശീ­ല­മു­ള്ള ഇന്ന­ത്തെ ഭര­ണ­വര്‍­ഗ­ത്തി­നെ ഞെ­ട്ടി­ച്ചി­ട്ടു­ണ്ട് എന്ന് അവ­രു­ടെ പ്ര­തി­ക­ര­ണ­ങ്ങ­ളില്‍ നി­ന്നും വ്യ­ക്ത­മാ­യി­ട്ടു­ണ്ട്. എന്നാല്‍ ഒപ്പം തന്നെ, സി പി എമ്മി­നെ കു­റ്റം പറ­ഞ്ഞു മാ­ത്രം ശീ­ല­മു­ള്ള അനു­ഭ­വ­ഹീ­ന­രായ മറ്റൊ­രു വി­ഭാ­ഗ­ത്തി­നാ­ക­ട്ടെ ആകെ­ക്കൂ­ടി വെ­പ്രാ­ള­വും മേ­ാ­ഹ­ഭം­ഗ­വും. ഇവ­രില്‍ മഞ്ഞ­പ്പി­ത്തം പോ­ലെ കമ്മ്യൂ­ണി­സ്റ്റു-വി­രു­ദ്ധത കൊ­ണ്ട് നട­ക്കു­ന്ന­വ­രു­ണ്ട്; സ്വ­ത്വ­വാ­ദ­ത്തി­ന്റെ ധര്‍­മോ­പ­ദേ­ശ­ക­രു­ണ്ട്‌; നല്ല ഉദ്ദേ­ശ്യ­ത്തേ­ാ­ടു കൂ­ടി­യ­വ­രെ­ങ്കി­ലും വഴി­പി­ഴ­ച്ചു പോ­യ­വ­രു­ണ്ട്. ഇവ­രെ­ല്ലാം കൂ­ടി ചേര്‍­ന്ന് ഈ ഭൂ­സ­മ­ര­ത്തെ ഇക­ഴ്ത്താന്‍ ആവേ­ശം കൊ­ള്ളു­ക­യാ­ണ്.

Country: 
Default Home Page
UK Home Page
image

ഗോക്രിയന്‍ തത്വശാസ്ത്രത്തിന്റെ മറുപുറങ്ങള്‍

­ചെ­ന്നൈ ഐഐ­റ്റി­യില്‍ വി­വേ­കാ­ന­ന്ദ സ്റ്റ­ഡി സര്‍­ക്കി­ളി­ന്റെ പ്ര­ഭാ­ഷ­ണ­ത്തി­ന് എത്തിയ IISH സ്ഥാ­പ­കന്‍ എന്‍ ഗോ­പാ­ല­കൃ­ഷ്ണ­നെ കു­റി­ച്ചു് ഗവേ­ഷ­ക­നായ വൈ­ശാ­ഖന്‍ തമ്പി ഫേ­സ്ബു­ക്കി­ലെ­ഴു­തിയ കു­റി­പ്പാ­ണി­ത്. ഫേ­സ്ബു­ക്‍ കു­റി­പ്പു­കള്‍ പി­ന്നീ­ടു കണ്ടെ­ത്തുക പ്ര­യാ­സ­മാ­യ­തു­കൊ­ണ്ടും ഈ കു­റി­പ്പ് കൂ­ടു­തല്‍ പേ­രി­ലേ­ക്കു് എത്ത­ണം എന്നു­ള്ള­തി­നാ­ലും മല­യാ­ളം ഇതു് പു­നഃ­പ്ര­സി­ദ്ധീ­ക­രി­ക്കു­ന്നു. നേ­ര­ത്തെ വാ­യി­ച്ച­വര്‍ ക്ഷ­മി­ക്കു­ക.

image

ഓണസമസ്യയും പൂരണവും

ഓ­ണ­മെ­ന്ന­ത് എല്ലാ­ക്കാ­ല­ത്തും ഒരു സമ­സ്യാ­പൂ­ര­ണ­മാ­ണ്. ചരി­ത്ര­ത്തി­ന്റെ­യും ഐതി­ഹ്യ­ത്തി­ന്റെ­യും ഊഹാ­പോ­ഹ­ത്തി­ന്റെ­യും മൂ­ന്നു വരി­കള്‍ അഥ­വാ മൂ­ന്നു വര­കള്‍ നമ്മു­ടെ മു­മ്പില്‍ പതി­ച്ചു തന്നി­രി­ക്കു­ന്നു; നാ­ലാം വരി നമ്മള്‍ പൂ­രി­പ്പി­ക്കുക എന്ന മട്ടില്‍. ഓരോ കാ­ല­യ­ള­വി­ലും നമ്മള്‍ നമു­ക്കാ­വ­ശ്യ­മു­ള്ള രീ­തി­യില്‍ പൂ­രി­പ്പി­ച്ചെ­ടു­ക്കു­ന്നു. ചി­ലര്‍ ഇതു പൂ­രി­പ്പി­ച്ച് സമ­സ്യാ­പൂ­ര­ണ­ത്തി­നു­ള്ള സമ്മാ­നം കയ്യാ­ളും. എല്ലാ­ക്കാ­ല­ത്തേ­ക്കു­മു­ള്ള­താ­ണ് ഈ സമ്മാ­ന­മെ­ന്നു കരു­തേ­ണ്ട. പൂ­രി­പ്പി­ക്കു­ന്ന­തി­ന്റെ രീ­തി­യും രീ­തി­ശാ­സ്ത്ര­വു­മ­നു­സ­രി­ച്ച് പു­തിയ പു­തിയ ജേ­താ­ക്ക­ളു­ണ്ടാ­വു­ന്നു­.

image

ശാസ്ത്രവും ചരിത്രവും: ചില സംവാദസ്ഥാനങ്ങൾ

­കേ­രള ശാ­സ്ത്ര­സാ­ഹി­ത്യ­പ­രി­ഷ­ത്ത് മല­പ്പു­റം ജി­ല്ലാ­സ­മ്മേ­ള­നം ഉദ്ഘാ­ട­നം ചെ­യ്ത് ­സു­നില്‍ പി ഇള­യി­ടം­ നട­ത്തിയ പ്ര­ഭാ­ഷ­ണം. ശാ­സ്ത്ര­ത്തെ ചരി­ത്ര­വ­ത്ക­രി­ച്ചു­കാ­ണേ­ണ്ട­തി­ന്റെ ആവ­ശ്യ­ക­ത­യി­ലാ­ണ് പ്ര­ഭാ­ഷ­ണം ഊന്നല്‍ കൊ­ടു­ക്കു­ന്ന­ത്. വാ­യ­നാ­സൌ­ക­ര്യ­ത്തെ­പ്ര­തി പ്ര­സം­ഗ­ത്തെ പല­താ­യി മു­റി­ച്ചി­ട്ടു­ണ്ട്. പാ­ഠം മാ­ത്ര­മാ­യി ഒറ്റ­യി­രി­പ്പി­നു വാ­യി­ക്ക­ണ­മെ­ന്നു­ള്ള­വര്‍­ക്ക് പൂര്‍­ണ്ണ­രൂ­പ­ത്തി­ലും നല്‍­കി­യി­രി­ക്കു­ന്നു. കേ­ട്ടെ­ഴു­തി­യ­ത് ഷഫീ­ഖ് സല്‍­മാന്‍. പ്ര­ഭാ­ഷ­ണ­ത്തി­ലേ­ക്ക്:

image

ശാസ്ത്രത്തെ സാമൂഹ്യവിപ്ലവത്തിനുള്ള ആയുധമാക്കേണ്ടതെങ്ങനെ?

അ­ധി­കാ­രം നമ്മൾ പല­പ്പോ­ഴും കരു­തു­ന്ന­ത് പോ­ലെ പു­റ­മേ നി­ന്നു പ്ര­യോ­ഗി­ക്കു­ന്ന ഒന്ന­ല്ല. ഒര­വ­സ്ഥ­യ്ക്ക­ക­ത്തു­ള്ള­താ­ണ്. ഈ അവ­സ്ഥ­യ്ക്ക­ക­ത്ത് നി­ലീ­ന­മാ­യി­ക്കി­ട­ക്കു­ന്ന കാ­ഴ്ച­യു­ടെ തലം, ലോ­ക­വും യാ­ഥാ­ർ­ത്ഥ്യ­വും വ്യ­വ­സ്ഥാ­പ­ര­മാ­ണെ­ന്നും അതി­നെ മന­സ്സി­ലാ­ക്കാ­നും കീ­ഴ­ട­ക്കാ­നും അങ്ങ­നെ ­സ്വാ­ത­ന്ത്ര്യം­ നേ­ടാ­നും പറ്റും എന്നും കരു­തു­ന്ന ജ്ഞാ­നോ­ദയ ദർ­ശ­ന­ത്തി­ലു­ണ്ട്.

image

വിജ്ഞാനത്തിന്റെ ചരിത്രപരത

­സ­ങ്കൽ­പ­ന­ങ്ങ­ളു­ടെ അല്ലെ­ങ്കിൽ കൺ­സെ­പ്റ്റു­ക­ളു­ടെ രൂ­പീ­ക­ര­ണ­മാ­ണ് ശാ­സ്ത്ര­ത്തി­ന്റെ­യൊ­രു തലം. ശാ­സ്ത്ര­വി­ജ്ഞാ­നം പരി­കൽ­പ്പ­നാ­പ­ര­മാ­ണ്. ഈ പരി­കൽ­പ്പ­ന­കൾ രൂ­പ­പ്പെ­ട്ട് വരു­മ്പോ­ൾ, അവ­യ്ക്കും ചരി­ത്ര­പ­ര­വും സാ­മൂ­ഹ്യ­വു­മായ സ്വ­ഭാ­വ­മു­ണ്ടാ­കും­.

അവ ചരി­ത്ര­നി­ര­പേ­ക്ഷ­മ­ല്ല. കാ­ര­ണം നാം നി­ൽ­ക്കു­ന്ന­ത് തന്നെ ചരി­ത്ര­ത്തി­ലാ­ണ്. വാ­ക്കു­കൾ ചരി­ത്ര­ത്തിൽ പ്ര­വർ­ത്തി­ച്ച് കൊ­ണ്ടി­രി­ക്കു­ന്ന­വ­യാ­ണ­ല്ലോ. അതു­കൊ­ണ്ട് ചരി­ത്ര­മു­ക്ത­മാ­യൊ­രു വാ­ക്കെ­ടു­ക്കാ­നാ­വി­ല്ല.

image

അറിവ് വെറും അറിവല്ല, അത് അധികാരമാണ്

എ­ങ്ങ­നെ ­ഭൂ­പ­ടം­ ഉണ്ടാ­യി? ­യൂ­റോ­പ്പ് ഒരു ഭൂ­ഖ­ണ്ഡ­മാ­ണ­ല്ലോ. എങ്ങ­നെ യൂ­റോ­പ്പ് ഭൂ­ഖ­ണ്ഡ­മാ­യി? ആഫ്രി­ക്ക­യും, ലാ­റ്റി­ന­മേ­രി­ക്ക­യും ഏഷ്യ­യും ഒക്കെ പോ­ലെ ഭൂ­ഖ­ണ്ഡ­മാ­കാ­നു­ള്ള എന്തു വക­യാ­ണു യൂ­റോ­പ്പി­നു­ള്ള­ത്? ഒരു വക­യു­മി­ല്ല. യൂ­റോ­പ്പ് ആണ് ലോ­കം ഭരി­ച്ചി­രു­ന്ന­ത്, അത്രേ­യു­ള്ളൂ. ഇതു വള­രെ ലളി­ത­മാ­ണെ­ന്ന് തോ­ന്നു­ന്ന­ത് കൊ­ണ്ട് നമു­ക്ക് വി­ശ്വ­സി­ക്കാൻ തോ­ന്നു­ന്നി­ല്ലെ­ന്ന് മാ­ത്രം. കാ­ര്യ­ങ്ങ­ളി­ത്ര നേ­ർ­ക്ക്നേർ വരു­മ്പോൾ അത്ര­യു­മാ­യി­രി­ക്കി­ല്ല, അതിൽ കൂ­ടു­തൽ ഉണ്ടാ­കും എന്നു കരു­തും. അപ്പോ പി­ന്നെ, മെ­ക്കാ­ർ­ട്ടർ പ്രൊ­ജ­ക്ഷ­നിൽ തു­ട­ങ്ങി­യ­ങ്ങ­നെ പല­തി­നെ­പ്പ­റ്റി­യും പറ­യേ­ണ്ടി­വ­രും­.

image

നിയോലിബറൽ കാലത്തെ ശാസ്ത്രവിദ്യാഭ്യാസം

­ഞാൻ പറ­യാൻ ശ്ര­മി­ക്കു­ന്ന­ത്, ശാ­സ്ത്ര­ത്തെ­ക്കു­റി­ച്ചു­ള്ള നമ്മു­ടെ ബോ­ധം തന്നെ വലി­യൊ­ര­ള­വിൽ ചരി­ത്ര­പ­ര­മാ­ണെ­ന്ന­താ­ണ്. ശാ­സ്ത്ര­മെ­ന്നാ­ലെ­ന്ത് എന്ന് ചോ­ദി­ച്ചാൽ കി­ട്ടു­ന്ന ഉത്ത­ര­ത്തിൽ തന്നെ ചരി­ത്ര­പ­ര­മായ ഉള്ള­ട­ക്ക­ങ്ങൾ ഉണ്ട് എന്നാ­ണ്. ചരി­ത്രേ­ത­ര­മാ­യി നി­ല­നി­ൽ­ക്കു­ന്ന, ദൈ­വ­ത്തെ­പ്പോ­ലെ എല്ലാ­ക്കാ­ല­വും ഒരു­പോ­ലെ­യോ ഏതെ­ങ്കി­ലും നി­ല­യി­ലോ മന­സ്സി­ലാ­ക്ക­പ്പെ­ടാ­വു­ന്ന ഒന്ന­ല്ല ശാ­സ്ത്ര­മെ­ന്ന സങ്ക­ല്പം.

image

കേവല ശാസ്ത്രവാദത്തിന്റെ നിരർത്ഥകത

­ശാ­സ്ത്ര­വാ­ദം ശാ­സ്ത്ര­ത്തി­ന്റെ ചരി­ത്ര­നി­ര­പേ­ക്ഷ­വും കേ­വ­ല­വും അമൂ­ർ­ത്ത­വും സത്യാ­ത്മ­ക­വു­മായ പദ­വി­യാ­ണ് മു­ന്നോ­ട്ട് വയ്ക്കാ­റു­ള്ള­ത്. ശാ­സ്ത്ര­ത്തി­ന്റെ ദു­രു­പ­യോ­ഗ­മാ­ണു പ്ര­ശ്ന­മു­ണ്ടാ­ക്കു­ന്ന­ത് ശാ­സ്ത്ര­മ­ല്ല എന്ന മട്ടിൽ കാ­ര്യ­ങ്ങ­ളെ ലളി­ത­വൽ­ക്ക­രി­ച്ച­തു പറ­യാ­റു­ണ്ട്. ശാ­സ്ത്ര­മെ­ന്ന­ത് സത്താ­പ­ര­മാ­യി നി­ല­നി­ൽ­ക്കു­ന്ന ഒന്നാ­ണെ­ന്നും അതി­ന്റെ പ്ര­യോ­ഗം മറ്റൊ­ന്നാ­ണെ­ന്നു­മു­ള്ള ആധു­നി­ക­മായ ദ്വ­ന്ദ്വ­വാ­ദ­പ­ര­മായ (Dualistic) വി­ഭ­ജ­ന­രീ­തി­യാ­ണ­ത്. സത്താ­പ­ര­മാ­യൊ­രു സത്യാ­ത്മ­ക­ത­യൊ­രു ഭാ­ഗ­ത്ത്, പ്ര­യോ­ഗ­വി­ജ്ഞാ­നം മറു­ഭാ­ഗ­ത്ത്.

image

ശാസ്ത്രാവബോധം നേരിടുന്ന വെല്ലുവിളികൾ

­ശാ­സ്ത്ര­വി­മർ­ശ­ന­ത്തി­ന്റെ അല്ലെ­ങ്കിൽ ശാ­സ്ത്ര­ത്തി­നെ­തി­രായ നി­ല­പാ­ടു­ക­ളു­ടെ മു­ഖ്യ­മായ രണ്ട് രൂ­പ­ങ്ങ­ളാ­ണ് ഇന്ന് നമു­ക്ക് മു­ന്നി­ലു­ള്ള­ത്. ഒന്ന് സമൂ­ഹ­ത്തിൽ അര­ങ്ങേ­റു­ന്ന മത­മൗ­ലി­ക­വാ­ദ­വും മത­പ­ര­മായ പ്ര­ചാ­ര­ണ­ങ്ങ­ളും ആണ്. കേ­ര­ളീയ നവോ­ത്ഥാ­ന­വും ആധു­നി­ക­കേ­ര­ള­വും രൂ­പ­പ്പെ­ടു­ത്തി­യെ­ടു­ത്ത വി­മർ­ശ­നാ­വ­ബോ­ധ­ത്തെ പാ­ടെ ഇല്ലാ­താ­ക്കു­ന്ന മട്ടി­ലാ­ണ് നമ്മു­ടെ മതാ­ത്മ­ക­ത­യു­ടെ വളർ­ച്ച.

image
feedback