പ്രണയം

അന്നയും റസൂലും - ഒരാസ്വാദനം

'­ക­ട­ലി­നു പറ­യാന്‍ ഒരു കഥ­യേ ഉള്ളൂ­,ഒ­റ്റ­പ്പെ­ട­ലി­ന്റെ­... കഥ­കള്‍ മു­ഴു­വന്‍ കര­യി­ലാ­ണ്..' മട്ടാ­ഞ്ചേ­രി­യി­ലെ­യും ഫോര്‍­ട്ട് കൊ­ച്ചി­യി­ലെ­യും വൈ­പ്പി­നി­ലെ­യും ചില ജീ­വി­ത­ങ്ങ­ളു­ടെ നേര്‍­പ്പ­കര്‍­പ്പു പോ­ലെ മനോ­ഹ­ര­മായ കഥ­കള്‍ പറ­യു­ന്നു 'അ­ന്ന­യും റസൂ­ലും­'.

image

രണ്ടുവാര്‍ത്തകള്‍; രണ്ടുസങ്കടങ്ങള്‍

­പ­ത്ര­വാര്‍­ത്ത­കള്‍ കാ­ല­ത്തെ അട­യാ­ള­പ്പെ­ടു­ത്തു­ന്ന­തു് വി­ചി­ത്ര­മായ രീ­തി­ക­ളി­ലാ­ണു­്. ഇന്ന­ത്തെ മല­യാള മനോ­രമ പത്ര­ത്തില്‍ അച്ച­ടി­ച്ചു­വ­ന്ന രണ്ടു­വാര്‍­ത്ത­ക­ളില്‍ നി­ന്നു് വാ­യി­ച്ചെ­ടു­ക്കാന്‍ ഒട്ടേ­റെ­യു­ണ്ടു­്. അതി­ലു­ണ്ടു­്, മനു­ഷ്യ­ന്റെ നി­സ്സ­ഹാ­യ­ത­യും വക്ര­ത­യും വല്ലാ­യ്മ­യും സങ്ക­ട­വും­.

.

­മേല്‍­സൂ­ചി­പ്പി­ച്ച വാര്‍­ത്ത­ക­ളില്‍ ഒന്നാ­ണു ചു­വ­ടെ. കുഞ്ഞിനെ ഉപേ­ക്ഷി­ക്കാന്‍ എത്തിയ യു­വ­തി പൊ­ലീ­സ് കസ്റ്റ­ഡി­യില്‍; സഹോ­ദ­ര­ന് എതി­രേ പീ­ഡ­ന­ക്കേ­സ് എന്നാ­ണു തല­ക്കെ­ട്ടു­്.

image

മാദ്ധ്യമക്കോടതിയിലെ കുറ്റവിചാരണയില്‍ ഒരു ചെറുപ്പക്കാരന്റെ ഭാവി

­ക്രൈം വാര്‍­ത്ത­ക­ളില്‍ വര്‍­ത്ത­മാ­ന­പ്പ­ത്ര­ങ്ങ­ളെ വി­ശ്വാ­സ­ത്തി­ലെ­ടു­ക്കും­പോ­ലെ മണ്ട­ത്ത­രം വേ­റൊ­ന്നു­മി­ല്ല. ഫാ­ക്ച്വല്‍ റി­പ്പോര്‍­ട്ടി­ങ് തൊ­ട്ടു­തീ­ണ്ടി­യി­ട്ടി­ല്ലാ­ത്ത ബീ­റ്റാ­ണ­തു­്. പൊ­ലീ­സ് സോ­ഴ്സ് പറ­യു­ന്ന­തെ­ന്താ­ണോ, അതാ­ണു് ക്രൈം ­വാര്‍­ത്ത. മള്‍­ട്ടി­പ്പിള്‍ സോ­ഴ്സു­ക­ളെ ഉപ­യോ­ഗി­ക്കു­ക­യാ­വ­ട്ടെ, സം­ശ­യ­ങ്ങ­ളു­ന്ന­യി­ക്കു­ക­യാ­വ­ട്ടെ, ഒന്നു­മി­ല്ല. പൊ­ലീ­സ് ഭാ­ഷ്യം അതേ­പ­ടി വി­ഴു­ങ്ങി­യ­ശേ­ഷം കഴി­യു­മെ­ങ്കില്‍ മാ­ദ്ധ്യ­മ­വി­ചാ­ര­ണ­കൂ­ടി ഫി­റ്റ് ചെ­യ്തു­കൊ­ടു­ക്കു­ക. പൈ­ങ്കി­ളി­വാ­രി­ക­ക­ളി­ലെ അപ­സര്‍­പ്പ­ക­റി­പ്പോര്‍­ട്ടു­ക­ളെ വെ­ല്ലു­ന്ന രീ­തി­യി­ലാ­ണു് ഇന്നി­പ്പോള്‍ മു­ഖ്യ­ധാ­രാ പത്ര­ങ്ങ­ളി­ലും ചാ­ന­ലു­ക­ളി­ലും ക്രൈം റി­പ്പോര്‍­ട്ടി­ങ് നട­ക്കു­ന്ന­തു­്. ലേ­ഖ­ക­ന്റെ അനു­മാ­ന­ങ്ങ­ളും കഥ­യെ­ഴു­ത്തു­സാ­മര്‍­ത്ഥ്യ­വും അനു­സ­രി­ച്ചു് എരി­വും പു­ളി­യു­മേ­റും. വാ­യി­ക്കു­ന്ന­വര്‍ എഴു­തി­യ­ത­പ്പാ­ടെ വി­ശ്വ­സി­ക്ക­ണ­മെ­ന്ന നിര്‍­ബ­ന്ധ­ബു­ദ്ധി ഓരോ വാ­ച­ക­ത്തി­ലു­മു­ണ്ടാ­വും. പൊ­തു­ബോ­ധ­നിര്‍­മ്മി­തി­ക­ളെ ഊട്ടി­യു­റ­പ്പി­ക്കുക എന്ന­തില്‍­ക്ക­വി­ഞ്ഞു് മാ­ദ്ധ്യ­മ­ങ്ങള്‍­ക്കു് മറ്റൊ­ര­ജ­ണ്ട­യു­മി­ല്ലെ­ന്നു തോ­ന്നും.

image

ജിഹാദുകളുടെ കാലം II ; ഇ-ലോകത്തെ ഇ-യുദ്ധങ്ങള്‍

­ലൗ ­ജി­ഹാ­ദ് കു­റേ വാര്‍­ത്ത­ക­ളും തര്‍­ക്ക­ങ്ങ­ളു­മാ­യി അര­ങ്ങു വി­ട്ടു. ന്യൂ­സ് ചാ­ന­ലു­കള്‍ കാ­ര്യ­മായ രീ­തി­യില്‍ ഏറ്റു­പി­ടി­ച്ചി­ല്ല, പത്ര­ങ്ങള്‍ പതു­ക്കെ പതു­ക്കെ അവ­നെ പിന്‍­പേ­ജു­ക­ളി­ലേ­ക്ക് തട്ടി ഒടു­വില്‍ ഒരു തട്ടു­ത­ട്ടി. അങ്ങ­നെ ആ ഭാ­ഗം കഴി­ഞ്ഞു. പക്ഷേ എല്ലാ വി­ഷ­യ­ങ്ങ­ളും എന്നും ചൂ­ടോ­ടെ ചര്‍­ച്ച ചെ­യ്യു­ന്ന സോ­ഷ്യല്‍ മീ­ഡി­യ­ക­ളില്‍ ഇന്നും ലൗ ജി­ഹാ­ദി­ന്റെ അല­കള്‍ ഇട­യ്ക്കി­ടെ വീ­ശി­യ­ടി­ക്കു­ന്നു­.

image

ജിഹാദുകളുടെ കാലം; ലൗ ജിഹാദ്

ഇ­ത് ജി­ഹാ­ദു­ക­ളു­ടെ കാ­ല­മാ­ണ്. ആദ്യ­മാ­ദ്യം ­മു­സ്ലിം­ മത­വി­ശ്വാ­സി­കള്‍­ക്കു മാ­ത്രം പരി­ചി­ത­മാ­യി­രു­ന്ന വാ­ക്ക്. പി­ന്നീ­ട് പല മു­സ്ലിം രാ­ജ്യ­ങ്ങ­ളി­ലെ ചില സം­ഘ­ട­ന­കള്‍ 'ജി­ഹാ­ദ്' എന്ന വാ­ക്ക് ഉപ­യോ­ഗി­ച്ചു തു­ട­ങ്ങി. മല­യാ­ളി­ക­ളു­ടെ ഇട­യില്‍ ജി­ഹാ­ദി­ന് പ്ര­ചാ­രം വര്‍­ദ്ധി­ച്ച­ത് ­മോ­ഹന്‍ ലാല്‍ - മേ­ജര്‍ രവി ടീ­മി­ന്റെ ആദ്യ ചി­ത്ര­മായ 'കീര്‍­ത്തി­ച­ക്ര'­യി­ലൂ­ടെ­യാ­ണ്. 'വി­ശു­ദ്ധ­യു­ദ്ധം' എന്ന് അര്‍­ത്ഥ­മാ­ക്കു­ന്ന 'ജി­ഹാ­ദ്' എന്ന വാ­ക്ക് ചി­ത്ര­ത്തില്‍ തീ­വ്ര­വാ­ദി സം­ഘ­ട­ന­കള്‍ ലോ­ഭ­മി­ല്ലാ­തെ ഉപ­യോ­ഗി­ക്കു­ന്നു­ണ്ട്. അന്നു മു­ത­ലാ­ണ് ­ജി­ഹാ­ദ് കേ­ര­ള­ത്തില്‍ പട­രു­ന്ന­ത്. പി­ന്നീ­ട് പല സി­നി­മ­ക­ളും ജി­ഹാ­ദി­നെ ഏറ്റു­പി­ടി­ച്ചു­.

image

എന്തുകൊണ്ട്, എങ്ങനെ വഴിതെറ്റാം എന്നതിനു ഒരു ലഘു സ്റ്റഡി ക്ലാസ്

Malayal.amൽ ഗവേ­ഷ­ക­നും അദ്ധ്യാ­പ­ക­നും പത്ര­പ്ര­വർ­ത്ത­ക­നു­മായ ശ്രീ സു­രേ­ഷ് പി­.എ­സ്. എഴു­തിയ "വകതിരിവുകളും തല­തി­രി­വു­ക­ളും­" എന്ന ലേ­ഖ­നം വാ­യി­ച്ച് എന്റെ തല തി­രി­ഞ്ഞു. ഗവേ­ഷ­ക­നായ സ്ഥി­തി­യ്ക്ക് മൊ­ബൈൽ ഫോ­ണും ചെ­വി­യിൽ വെ­ച്ച് വഴി­തെ­റ്റു­ന്ന സ്ത്രീ­ക­ളു­ടെ കണ­ക്കു­കൾ കൊ­ടു­ത്തി­ട്ടു­ണ്ടോ എന്നു നോ­ക്കി, അങ്ങ­നെ­യൊ­ന്നു­മി­ല്ല, നമ്മു­ടെ സ്ത്രീ­കൾ വഴി­തെ­റ്റ­രു­ത്, ഭാ­ര­ത­സ്ത്രീ­കൾ ഭാ­വ­ശു­ദ്ധി കാ­ത്തു­സൂ­ക്ഷി­ക്ക­ണം എന്ന പഴ­യ­മൊ­ഴി തന്നെ. വി­ഷ­മം വന്ന­ത് - ഈ സ്ത്രീ­ക­ളെ വഴി­തെ­റ്റി­ക്കു­ന്ന പു­രു­ഷ­ന്മാ­രു­ണ്ട­ല്ലോ - സു­രേ­ഷി­ന്റെ ഭാ­ഷ­യിൽ സ്പ്രേ­യും പൂ­ശി കയ്യിൽ ബ്രേ­സ്ലെ­റ്റും ധരി­ച്ച് അണി­ഞ്ഞൊ­രു­ങ്ങി വരു­ന്ന പു­രു­ഷ­ന്മാർ - അവർ വഴി­തെ­റ്റു­ന്ന­തിൽ സു­രേ­ഷി­നു പരി­ഭ­വ­മി­ല്ല എന്ന­തി­ലാ­ണ്. അവ­രും ഒരേ­പോ­ലെ വഴി­തെ­റ്റി­പ്പോ­വു­ക­യ­ല്ലേ?

image

വകതിരിവുകളും തലതിരിവുകളും

ഏ­താ­ണ്ട് ഇരു­പ­തു­വര്‍­ഷ­ങ്ങള്‍­ക്കു­മുന്‍­പ് ഡല്‍­ഹി­യില്‍ പോ­യ­പ്പോള്‍ കണ്ട ഒരു­കാ­ഴ്ച അത്ഭു­ത­പ്പെ­ടു­ത്തു­ന്ന­താ­യി­രു­ന്നു. അന്ന് കേ­ര­ള­ത്തി­ലെ ഒരു­ന­ഗ­ര­ത്തി­ലും കാ­ണാ­നാ­വാ­ത്ത വാ­ഹ­ന­ത്തി­ര­ക്കാ­യി­രു­ന്നു ഡല്‍­ഹി­യില്‍ എനി­ക്ക­നു­ഭ­വ­പ്പെ­ട്ട­ത്. ആ തി­ര­ക്കില്‍ ട്രാ­ഫി­ക്കി­നെ­ക്കു­റി­ച്ച് ഉത്ത­മ­ബോ­ധ്യ­മു­ള്ള­തു­പോ­ലെ റോ­ഡു കു­റു­കെ­ക്ക­ട­ന്ന നാ­യ്ക്ക­ളാ­യി­രു­ന്നു എന്നെ അത്ഭു­ത­പ്പെ­ടു­ത്തി­യ­ത്.

image

കാഴ്‌ചയോടുള്ള പ്രണയം

ആ­റു സി­നി­മ­കള്‍ കൊ­ണ്ടു നൂ­റു സി­നി­മ­ക­ളു­ടെ നി­റ­വൊ­രു­ക്കി മല­യാ­ളി­യു­ടെ കാ­ഴ്‌­ചാ­ശീ­ല­ങ്ങ­ളെ അട്ടി­മ­റി­ച്ച സം­വി­ധാ­യ­ക­നാ­ണു ബ്ലെ­സ്സി. 2005ല്‍ കാ­ഴ്‌­ച­യെ­ന്ന ആദ്യ­ചി­ത്രം. കഴി­ഞ്ഞ വര്‍­ഷം ആറാ­മ­ത്തെ­യും ഏറ്റ­വും പു­തി­യ­തു­മായ ചി­ത്രം ­പ്ര­ണ­യം­. കാ­ഴ്‌­ച­യി­ലൂ­ടെ മമ്മൂ­ട്ടി­യെ­ന്ന നട­നെ­യും മല­യാ­ള­സി­നി­മ­യു­ടെ നട­പ്പു­ശീ­ല­ങ്ങ­ളെ­യും പു­തു­ക്കി­പ്പ­ണിത ­ബ്ലെ­സ്സി­ പ്ര­ണ­യ­ത്തി­ലൂ­ടെ മോ­ഹന്‍­ലാ­ലെ­ന്ന നട­നെ രണ്ടാം ജന്മ­സു­കൃ­ത­മേ­കി­യ­തും നാം കണ്ടു. ഇപ്പോ­ഴി­താ, മി­ക­ച്ച സം­വി­ധാ­യ­ക­നു­ള്ള പു­ര­സ്‌­കാ­ര­ത്തി­ന്റെ പ്ര­ഭ­യും പ്ര­ണ­യ­ത്തി­ന്റെ കാ­ഴ്‌­ച­പ്പ­രു­വ­ങ്ങള്‍ ഈ തി­രു­വ­ല്ല­ക്കാ­ര­നി­ലേ­ക്കു കൊ­ണ്ടു­വ­രു­ന്നു­. 

image

സംസ്ഥാന ചലച്ചിത്രഅവാര്‍ഡിലെ പാഴ്‌പൊക്കാളികള്‍

ഇ­ത്ത­വ­ണ­ത്തെ സം­സ്ഥാന ചല­ച്ചി­ത്രഅ­വാര്‍­ഡു­നിര്‍­ണയ പരി­പാ­ടി അങ്ങ­നെ വലിയ ഖി­ലാ­ഫ­ത്തൊ­ന്നും കൂ­ടാ­തെ­ക­ണ്ട് അവ­സാ­നി­ച്ചെ­ന്നു പറ­യാം. ആക­പ്പാ­ടെ ഒരു വി­റ­ളി­പി­ടി­ത്തം കണ്ട­ത് സലിം­കു­മാ­റി­ന്റെ ഭാ­ഗ­ത്തു­നി­ന്നാ­ണ്. ദേ­ശീയ അവാര്‍­ഡു കി­ട്ടു­ന്ന­തു­വ­രെ ഹാ­സ്യ­താ­ര­മാ­യി­രു­ന്ന അദ്ദേ­ഹം അതി­നു ശേ­ഷം പൊ­തു­ജ­ന­സ­മ­ക്ഷം പൊ­ടു­ന്ന­നെ ഒരു ഹാ­സ്യ­ക­ഥാ­പാ­ത്ര­മാ­യി മാ­റി­പ്പോ­യ­തു­കൊ­ണ്ടും, ഒരി­ക്കല്‍ അവാര്‍­ഡു ലഭി­ച്ചാല്‍ പി­ന്നെ ചക്ക വീ­ഴു­മ്പോ­ളെ­ല്ലാം അവാര്‍­ഡു ലഭി­ക്ക­ണ­മെ­ന്ന രീ­തി­യാ­ണോ പ്ര­സ്തുത പത്ര­സ­മ്മേ­ള­ന­ദ്വാ­രാ ­സ­ലിം­കു­മാര്‍ സ്വീ­ക­രി­ച്ച­തെ­ന്ന പൊ­തു­ജ­ന­സ­ന്ദേ­ഹം കൊ­ണ്ടും സം­ഗ­തി അത്ര­മേല്‍ ഏശി­യ­തു­മി­ല്ല.

image

പ്രണയം-വിവാഹം-മരണം: ഫേസ്ബുക്ക് അപ്ഡേറ്റുകളിലൂടെ

­ഫേ­സ്ബു­ക്ക് അങ്ങ­നെ­യാ­ണ്. സൌ­ഹൃ­ദ­ത്തി­ന്റെ പതി­ഞ്ഞ­ശ­ബ്ദം കേള്‍­പ്പി­ച്ചു­കൊ­ണ്ട് പ്ര­ണ­യ­ത്തി­ലേ­ക്ക് കൊ­ത്തി­പ്പ­റ­ക്കാന്‍ അതി­നെ­ളു­പ്പ­മാ­ണ്. പ്ര­ണ­യ­ത്തില്‍ നി­ന്നും വി­വാ­ഹ­ത്തി­ലേ­ക്ക് അപ്ഡേ­റ്റു­ക­ളും ഇവ­ന്റു­ക­ളു­മാ­യി സ്റ്റാ­റ്റ­സ് മെ­സേ­ജു­കള്‍ ടൈം­ലൈ­നില്‍ മി­ന്നി­മ­റ­യു­മ്പോള്‍, ചി­ല­യി­ട­ങ്ങ­ളില്‍ ഫേ­സ്ബു­ക്കില്‍ പതു­ങ്ങി­യി­രി­ക്കു­ന്ന ഗന്ധം മര­ണ­ത്തി­ന്റേ­താ­ണ്;  തി­രി­ച്ച­റി­ഞ്ഞി­രു­ന്നെ­ങ്കില്‍ ഒഴി­വാ­ക്കാ­മാ­യി­രു­ന്ന മര­ണ­ത്തി­ന്റെ­.

image
feedback