ഫാസില്‍

ഫഹദ് ഫാസിലിന് ഫ്രൈഡേയില്‍ നായകവേഷം

­ഫ­ഹ­ദ് ഫാ­സി­ലി­നെ­ത്തേ­ടി വീ­ണ്ടും വീ­ണ്ടും നാ­യ­ക­വേ­ഷ­ങ്ങ­ളെ­ത്തു­ന്നു. പു­തിയ ഫഹ­ദ് ചി­ത്രം ഫ്രൈ­ഡേ­യാ­ണ്. നവാ­ഗ­ത­നായ ലി­ജിന്‍ ജോ­സ് സം­വി­ധാ­യ­ക­നാ­കു­ന്ന ഫ്രൈ­ഡേ­യില്‍ ആന്‍ അഗ­സ്റ്റിന്‍ ഫഹ­ദി­നു നാ­യി­ക­യാ­യെ­ത്തും. ജഗ­തി, നെ­ടു­മു­ടി, മനു, ടി­നി­ടോം തു­ട­ങ്ങി­യ­വ­രാ­ണ് ഇത­ര­വേ­ഷ­ങ്ങ­ളില്‍.

image

കമ്പോളയുക്തിയുടെ കാലത്തെ കലാസിനിമ

­പു­തു­മുഖ-വാ­ണി­ജ്യേ­തര സം­വി­ധാ­യ­കന്‍ ഷെ­റി­യു­ടെ ‘ആ­ദി­മ­ധ്യാ­ന്തം’ എന്ന ചല­ച്ചി­ത്ര­ത്തെ കപ­ട­വാ­ദ­ങ്ങ­ളു­യര്‍­ത്തി ചല­ച്ചി­ത്ര­മേ­ള­യി­ലെ മത്സ­ര­വി­ഭാ­ഗ­ത്തില്‍ നി­ന്നു പു­റ­ത്താ­ക്കി­യ­തും ദേ­ശീയ അവാര്‍­ഡ് നേ­ടിയ വാ­ണി­ജ്യേ­തര ചി­ത്രം ‘ആ­ദാ­മി­ന്റെ മകന്‍ അബു­’­വി­നെ­യും കൂ­ടി ഫെ­സ്റ്റി­വ­ലില്‍ നി­ന്നു പു­റ­ത്താ­ക്കി­യ­തു­മായ സം­ഭ­വ­ങ്ങള്‍ സി­നി­മാ­മ­ന്ത്രി ഗണേ­ഷ് കു­മാ­റും അക്കാ­ദ­മി സെ­ക്ര­ട്ട­റി പ്രി­യ­ദര്‍­ശ­നു­മ­ട­ക്ക­മു­ള്ള അധി­കാ­ര­വര്‍­ഗം ഫെ­സ്റ്റി­വ­ലി­ന്റെ പി­ന്നാ­മ്പു­റ­ങ്ങ­ളില്‍ അവി­ശു­ദ്ധ­മാ­യി ഇട­പെ­ടു­ന്നു എന്ന പ്ര­തീ­തി­യാ­ണു­ണ്ടാ­ക്കി­യ­ത്. ഇത്ത­രം ഇട­പെ­ട­ലു­ക­ളെ വി­മര്‍­ശി­ക്കു­ന്ന സ്വ­ര­മാ­ണ് അധി­കാ­ര­ത്തോ­ട് ബാ­ധ്യത പ്ര­ക­ടി­പ്പി­ക്കേ­ണ്ട­തി­ല്ലാ­ത്ത, താ­ര­ത­മ്യേന സ്വ­ത­ന്ത്ര­മാ­ധ്യ­മ­ങ്ങ­ളായ സോ­ഷ്യല്‍ നെ­റ്റ്‌­വര്‍­ക്കു­ക­ളി­ലും ഓണ്‍­ലൈന്‍ പോര്‍­ട്ട­ലു­ക­ളില്‍ നി­ന്നും കേള്‍­ക്കാ­നാ­കു­ന്ന­ത്. എന്നാല്‍ ഇത്ത­രം ഇട­പെ­ട­ലു­കള്‍ എന്തെ­ങ്കി­ലും തര­ത്തില്‍ നീ­തി­വി­രു­ദ്ധ­മാ­കു­ന്നു­ണ്ടോ? ഇപ്പോള്‍ വി­മര്‍­ശ­ന­മു­യ­രാന്‍ ഇത്ത­രം സം­ഭ­വ­ങ്ങ­ളു­ണ്ടാ­കു­ന്ന­ത് ആദ്യ­മാ­യാ­ണോ? പതി­നാ­റാം വര്‍­ഷ­ത്തി­ലെ­ത്തി നില്‍­ക്കു­മ്പോള്‍ കേ­ര­ള­ത്തി­ലെ ഫി­ലിം ഫെ­സ്റ്റി­വല്‍ ലോ­ക­സി­നി­മാ­ഭൂ­പ­ട­ത്തില്‍ എങ്ങ­നെ­യാ­ണ് സ്വ­യം അട­യാ­ള­പ്പെ­ടു­ത്തു­ന്ന­ത്, അഥ­വാ എങ്ങ­നെ­യെ­ങ്കി­ലും അട­യാ­ള­പ്പെ­ടു­ത്തു­ന്നു­ണ്ടോ എന്നൊ­ക്കെ­യു­ള്ള ചോ­ദ്യ­ങ്ങള്‍­ക്ക് പ്രേ­ക്ഷ­ക­സ­മൂ­ഹം എങ്ങ­നെ­യാ­യി­രി­ക്കും മറു­പ­ടി കണ്ടെ­ത്തു­ക?

image

ജോണ്‍സണ്‍മാഷുടെ മരണവും മലയാളസിനിമയിലെ മുതലക്കണ്ണീര്‍വീരന്മാരും

ഇ­ത് ജോണ്‍­സണ്‍­മാ­ഷെ­ക്കു­റി­ച്ചു­ള്ള ഒര­നു­സ്മ­ര­ണ­ക്കു­റി­പ്പ­ല്ല. അതു­കൊ­ണ്ടു­ത­ന്നെ മല­യാള സാം­സ്കാ­രി­ക­ച്ച­ന്ത­സ്ഥ­ല­ത്തു നി­ന്നു­കൊ­ണ്ടു­ള്ള ഒരു കണ്ണീര്‍­വീ­ഴ്ത്ത­ലു­മ­ല്ല. ചില കണ്ണീര്‍­മു­ത­ല­ക­ളെ കര­യ്ക്കു­നി­ന്നു­കൊ­ണ്ടു ചൂ­ണ്ടി­ക്കാ­ണി­ക്കാ­നു­ള്ള ശ്ര­മം മാ­ത്രം. വെ­ള്ള­ത്തി­ലി­റ­ങ്ങാ­നോ തീ­ര­ത്തോ­ട്ടു കൂ­ടു­തല്‍ അടു­ക്കാ­നോ നിര്‍­വാ­ഹ­മി­ല്ല. കാ­ര­ണം, ഈ കട­വി­ലെ മു­ത­ല­കള്‍ ഭയ­ങ്ക­ര­ന്മാ­രാ­ണ്. മു­തല പി­ടി­ച്ചൊ­രു ജീ­വി­ത­മാ­യി­പ്പോ­കും ചൂ­ണ്ടി­ക്കാ­ട്ടി­ക്കൊ­ടു­ക്കു­ന്ന­വ­ന്റേ­ത്. അതു­കൊ­ണ്ടു­ത­ന്നെ മു­ത­ല­യെ­ന്നു ചൂ­ണ്ടി­ക്കാ­ട്ടു­മ്പോള്‍ ഒരു മു­ത­ല­ക്ക­ണ്ണോ ശല്‍­ക്ക­മെ­ഴു­ന്ന ഒരു മു­ത­ല­വാ­ലോ മാ­ത്ര­മാ­യി­രി­ക്കും ചൂ­ണ്ടി­ക­ളാ­കു­ക. അതു­ക­ണ്ടി­ട്ട്, അതു­മു­ത­ല­യാ­ണെ­ന്നും ഏതു മു­ത­ല­യാ­ണെ­ന്നും മന­സ്സി­ലാ­ക്കാ­നാ­കു­ന്ന­വര്‍ മന­സ്സി­ലാ­ക്കു­ക. അല്ലാ­ത്ത­വര്‍, എവി­ടെ­യെ­വി­ടെ­യീ മു­ത­ല­കള്‍ എന്നു മു­ത­ല­പ്പു­റ­ത്തി­രു­ന്നു മു­ത­ല­ക്ക­ണ്ണീര്‍ വാര്‍­ത്തേ പോ­കു­ക...

image

ക്രാക്ക്‌ ജാക്ക്‌ ചാക്കോച്ചന്‌ ഹാഫ്‌ സെഞ്ച്വറി

­കു­ഞ്ചാ­ക്കോ ബോ­ബ­ന്റെ അന്‍­പ­താം ചി­ത്രം ഒരു­ങ്ങു­ന്നു. കു­ഞ്ചാ­ക്കോ­യും ഒപ്പം ജയ­സൂ­ര്യ­യും ഇര­ട്ട­നാ­യ­ക­ന്മാ­രാ­കു­ന്ന ചി­ത്ര­മായ ക്രാ­ക്ക്‌ ജാ­ക്കാ­ണ്‌ കു­ഞ്ചാ­ക്കോ­യു­ടെ അര്‍­ദ്ധ­ശ­ത­ക­ചി­ത്രം. റാ­ഫി മെ­ക്കാര്‍­ട്ടി­ന്റെ സഹാ­യി­യാ­യി­രു­ന്ന ടി­വി­നാ­ണ്‌ ക്രാ­ക്ക്‌ ജാ­ക്കി­ന്റെ സം­വി­ധാ­യ­കന്‍. ഈ ചി­ത്ര­ത്തി­ന്‌ റാ­ഫി­യു­ടെ അനു­ജ­നും പ്ര­മു­ഖ­സം­വി­ധാ­യ­ക­നു­മായ ഷാ­ഫി­യാ­ണ്‌ കഥ­യൊ­രു­ക്കു­ന്ന­ത്‌ എന്ന പ്ര­ത്യേ­ക­ത­യു­മു­ണ്ട്‌. ഷാ­ഫി­യു­ടെ കഥ­യ്‌­ക്ക്‌ തി­ര­ക്ക­ഥ­യും സം­ഭാ­ഷ­ണ­വു­മൊ­രു­ക്കു­ന്ന­ത്‌ ജെ­.­പ­ള്ളാ­ശ്ശേ­രി­യാ­ണ്‌.

image

ചാപ്പാ കുരിശ്‌ - പുതുവഴി വെട്ടുന്നവരോട്‌!

എന്‍. എന്‍. കക്കാ­ട്‌ എന്ന കവി­യു­ടെ പ്ര­സി­ദ്ധ­മാ­യൊ­രു കവി­ത­യാ­ണ്‌ പു­തു­വ­ഴി വെ­ട്ടു­ന്ന­വ­രോ­ട്‌.

­പ­ല­വ­ഴി­യില്‍ പെ­രു­വ­ഴി നല്ലൂ­
­പെ­രു­വ­ഴി­യേ പോ ചങ്ങാ­തീ­...
­പെ­രു­വ­ഴി കണ്‍­മു­ന്നി­ലി­രി­ക്കേ­
­പു­തു­വ­ഴി നീ വെ­ട്ടു­ന്നാ­കില്‍
­പ­ല­തു­ണ്ടേ ദു­രി­ത­ങ്ങള്‍...

image

ഫാസില്‍ ഫ്യൂസായി

­ഫാ­സില്‍ ശരി­ക്കും ഫ്യൂ­സാ­യി. കഴി­ഞ്ഞ തല­മു­റ­യി­ലെ സൂ­പ്പര്‍­ഹി­റ്റു സം­വി­ധാ­യ­ക­നാ­യി­രു­ന്ന ­ഫാ­സില്‍ തന്റെ അന്തി­മ­പോ­രാ­ട്ട­ത്തില്‍ കി­രീ­ടം വച്ചു­കീ­ഴ­ട­ങ്ങി. ഫാ­സി­ലി­ന്റെ പു­തിയ പു­തു­മു­ഖ­ചി­ത്ര­മായ ലി­വിം­ഗ് ടു­ഗ­തര്‍ എല്ലാ കേ­ന്ദ്ര­ങ്ങ­ളി­ലും തകര്‍­ന്നു­ത­രി­പ്പ­ണ­മാ­യ­തോ­ടെ­യാ­ണ് ഈ ഫാ­സില്‍ തരം­ഗ­വും ഫ്യൂ­സാ­കു­ന്ന­ത്.

image

ഡബിള്‍സിന് ഡബിള്‍ബെല്ലടിച്ചു

­മ­മ്മൂ­ട്ടി­യും മല­യാ­ളി­ക­ളു­ടെ ഗേ­ളി­യായ നദി­യാ മൊ­യ്തു­വും ഒന്നി­ക്കു­ന്ന ഡബിള്‍­സി­ന് തു­ട­ക്ക­മാ­യി. ഇരു­വ­രും ഇര­ട്ട­സ­ഹോ­ദ­ര­ങ്ങ­ളാ­യി രം­ഗ­ത്തെ­ത്തു­ന്ന ചി­ത്രം സം­വി­ധാ­നം ചെ­യ്യു­ന്ന­ത് സോ­ഹന്‍ സീ­നു­ലാ­ലാ­ണ്. രചന സച്ചി­യും സേ­തു­വും ചേര്‍­ന്നു നിര്‍­വ­ഹി­ക്കു­ന്നു. പോ­ണ്ടി­ച്ചേ­രി­യി­ലാ­ണ് ചി­ത്ര­ത്തി­ന്റെ നിര്‍­മാ­ണ­പ്ര­വര്‍­ത്ത­ന­ങ്ങള്‍ പു­രോ­ഗ­മി­ക്കു­ന്ന­ത്.

image

ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിലേക്ക് എതിരില്ലാതെ തെരഞ്ഞെടുപ്പു നടന്നു

­കൊ­ച്ചി: ­ഫെ­ഫ്ക ഡയ­റ­ക്ടേ­ഴ്സ് യൂ­ണി­യ­നി­ലേ­ക്ക് പു­തിയ ഭര­ണ­സ­മി­തി­യെ എതി­രി­ല്ലാ­തെ തെ­ര­ഞ്ഞെ­ടു­ത്തു. നവം­ബര്‍ 25­ന് ഇല­ക്ഷന്‍ പ്ര­ഖ്യാ­പി­ച്ചി­രു­ന്നെ­ങ്കി­ലും സമര്‍­പ്പി­ക്ക­പ്പെ­ട്ട നോ­മി­നേ­ഷ­നു­ക­ളു­ടെ സൂ­ക്ഷ്മ­പ­രി­ശോ­ധ­ന­യ്ക്കു­ശേ­ഷം, പത്രി­ക­പി­ന്മാ­റ്റ­സ­മ­യ­വും കഴി­ഞ്ഞ­പ്പോള്‍, തെ­ര­ഞ്ഞെ­ടു­പ്പു നട­ത്താ­തെ സമി­തി­യെ നി­ശ്ച­യി­ക്കാ­വു­ന്ന അവ­സ്ഥ­യാ­യി­രു­ന്നു. ഇതി­നെ­ത്തു­ടര്‍­ന്ന് ഇല­ക്ഷന്‍ കൂ­ടാ­തെ പു­തിയ ഭര­ണ­സ­മി­തി­യെ നി­ശ്ച­യി­ച്ചു­.

image

ഫാസിലിന്റെ മകന്‍ ഷാനു വീണ്ടും വരുന്നു, ഷാനു വേറേ ഫഹദ് വേറേ

­ഫാ­സി­ലി­ന്റെ മക­നായ ഷാ­നു ഫാ­സി­ലി­ന് അഭി­ന­യ­രം­ഗം വള­രെ കമ്പ­മു­ള്ള കാ­ര്യ­മാ­ണ്. അതു മന­സ്സി­ലാ­ക്കി­യാ­ണ് ­ഫാ­സില്‍ തന്റെ കൈ­യെ­ത്തും­ദൂ­ര­ത്തില്‍ മക­നെ കൗ­മാ­രം വി­ട­പ­റ­യും­മുന്‍­പേ നാ­യ­ക­നാ­ക്കി­യ­ത്. പക്ഷേ, ഫാ­സി­ലി­നോ­ടു­ള്ള ഇഷ്ടം പ്രേ­ക്ഷ­കര്‍­ക്ക് ഷാ­നു­വി­നോ­ടു തോ­ന്നി­യി­ല്ല. മമ്മൂ­ട്ടി­യു­ടെ­യും പ്ര­മു­ഖ­താ­ര­ങ്ങ­ളു­ടെ­യും സാ­ന്നി­ദ്ധ്യം­വ­രെ ഫാ­സില്‍ ഉപ­യോ­ഗ­പ്പെ­ടു­ത്തു­ക­യും സു­ന്ദ­രി­യായ നാ­യിക നി­കി­ത­യെ പഞ്ചാ­ബില്‍­നി­ന്ന് ഇറ­ക്കു­മ­തി ചെ­യ്യു­ക­യും ചെ­യ്തി­ട്ടും പടം പൊ­ട്ടി. പടം­പൊ­ട്ടാ­നു­ള്ള പ്ര­ധാ­ന­കാ­ര­ണം ഷാ­നു­വി­ന്റെ നന­ഞ്ഞ പ്ര­ക­ട­ന­മാ­യി­രു­ന്നു എന്നു വി­ല­യി­രു­ത്ത­പ്പെ­ട്ടു. അതോ­ടെ, ഷാ­നു പൂര്‍­ണ­മാ­യും അഭി­ന­യ­രം­ഗ­ത്തു­നി­ന്നു പിന്‍­വാ­ങ്ങി­.

image

ഒരിക്കല്‍ക്കൂടി പുതുമുഖങ്ങളുമായി ഫാസിലെത്തുന്നു

അ­വ­സാ­ന­വ­ട്ടം ഭാ­ഗ്യ­പ­രീ­ക്ഷ­ണ­ത്തി­ന് ­ഫാ­സില്‍ വീ­ണ്ടും പു­തു­മു­ഖ­ങ്ങ­ളെ കൂ­ട്ടു­പി­ടി­ക്കു­ന്നു. മല­യാ­ള­ത്തി­ന് താ­ര­വ­സ­ന്തം സമ്മാ­നി­ച്ച സം­വി­ധാ­യ­ക­നായ ഫാ­സില്‍ തന്റെ ആദ്യ­ചി­ത്ര­മായ മഞ്ഞില്‍ വി­രി­ഞ്ഞ പൂ­ക്കള്‍ 1980ല്‍ ഒരു­ക്കി­യ­ത് പു­തു­മു­ഖ­താ­ര­ങ്ങ­ളെ വച്ചാ­ണ്. ശങ്കര്‍, പൂര്‍­ണിമ ജയ­റാം എന്നി­വര്‍ നാ­യ­ക­നും നാ­യി­ക­യു­മാ­യ­പ്പോള്‍ ­മോ­ഹന്‍­ലാല്‍ എന്ന പു­തു­മു­ഖം വി­ല്ലന്‍­വേ­ഷ­ത്തി­ലെ­ത്തി. ഈ താ­ര­ങ്ങ­ളെ­ല്ലാം പി­ന്നീ­ട് മല­യാ­ള­സി­നി­മ­യു­ടെ അവി­ഭാ­ജ്യ­ഘ­ട­ക­ങ്ങ­ളാ­യി.

image
page-adv-space-img
feedback