വിഎസ്

ച്ഛര്‍ദ്ദിയും ഭക്ഷണവും തമ്മിലുള്ള വ്യത്യാസങ്ങള്‍

­പ്ര­തി­പ­ക്ഷ­നേ­താ­വും തല­മു­തിര്‍­ന്ന ­സി­പി­എം­ നേ­താ­വു­മായ ­വി എസ് അച്യു­താ­ന­ന്ദന്‍ കഴി­ഞ്ഞ കു­റ­ച്ചു­നാ­ളു­ക­ളാ­യി പാര്‍­ട്ടി­യു­ടെ പ്ര­ഖ്യാ­പി­ത­ന­യ­ത്തി­നും പെ­രു­മാ­റ്റ­സം­ഹി­ത­യ്ക്കും തീ­രു­മാ­ന­ങ്ങള്‍­ക്കും വി­രു­ദ്ധ­മാ­യി താന്‍​ നട­ത്തിയ പ്ര­വൃ­ത്തി­കള്‍ തെ­റ്റാ­യി­പ്പോ­യെ­ന്നു പര­സ്യ­മാ­യി ഏറ്റു­പ­റ­ഞ്ഞി­രി­ക്കു­ന്നു.

image

റിബല്‍ റെഡ് - ഒളിംപിക്സ് മുതല്‍ ലോക്കല്‍ കമ്മിറ്റി വരെ

ഒ­ളിം­പി­ക്സില്‍ ഇന്ത്യന്‍ ടീ­മി­ന്റെ മാര്‍­ച്ച് പാ­സ്റ്റ് സം­ഘ­ത്തില്‍ അജ്ഞാ­ത­യു­വ­തി കട­ന്നു­ക­യ­റു­ക­യും ഗ്രൌ­ണ്ടു­മു­ഴു­വന്‍ വലം­വ­യ്ക്കു­ക­യും ചെ­യ്ത കാ­ര്യം വന്‍­വി­വാ­ദ­മാ­യി­രി­ക്കു­ക­യാ­ണ­ല്ലോ. യു­വ­തി അജ്ഞാ­ത­യ­ല്ലെ­ന്നും മധുര ഹണി എന്ന കു­ടി­യേ­റ്റ ഇന്ത്യ­ക്കാ­രി­യാ­ണെ­ന്നും ഉള്ള കാ­ര്യം ഡെ­ക്കാന്‍ ക്രോ­ണി­ക്കിള്‍ പു­റ­ത്തു­കൊ­ണ്ടു­വ­ന്നി­ട്ടു­ണ്ട്. അതാ­യ­ത് അതൊ­ന്നു പു­റ­ത്തു­കൊ­ണ്ടു­വ­രു­ന്ന കാ­ര്യം പോ­ലും നമ്മു­ടെ സര്‍­ക്കാര്‍ ഏജന്‍­സി­കള്‍ മാ­ദ്ധ്യ­മ­സിന്‍­ഡി­ക്കേ­റ്റി­നെ ഏല്പി­ച്ചെ­ന്നു ചു­രു­ക്കം­.

image

മണിവിലാപം - ഒരു തുരന്ന കത്ത് (മണി പാര്‍ട്ടിയ്ക്കയയ്ക്കുന്ന തുറന്ന കത്ത്)

­താ­നാ­ണു ­മ­ണി­. ഇപ്പോള്‍ തു­റ­ന്ന കത്തു­കള്‍ ഒരു ഫാ­ഷ­നാ­യി മാ­റി­യി­രി­ക്കു­ക­യാ­ണ­ല്ലോ. എളു­പ്പ­ത്തില്‍ കി­ട്ടു­ന്ന­തും അതാ­ണ്. ഇന്ത്യാ ടാ­ക് ഗര്‍ എന്ന ഗര്‍­ജ­ന­ത്തി­ലൂ­ടെ സാ­ധാ­രണ മട്ടില്‍ അയ­ച്ചാല്‍ ആയ­വന്‍ ആജ­ന്മ­കാ­ല­ത്തേ­ക്ക് ഒളി­വില്‍­പ്പോ­കും. സ്പീ­ഡ് പോ­സ്റ്റില്‍ പോ­സ്റ്റി­യേ­ക്കാം എന്നു വി­ചാ­രി­ച്ചാ­ലും  സഖാ­വ് ഇഎം­എ­സ് വി­ചാ­രി­ച്ച് വി­ളം­ബി­ത­കാ­ല­ത്തി­ലേ വി­ളം­ബ­രം കണ്ടേ­ടം തെ­ണ്ടി, വീ­ണേ­ടം വി­ഷ്ണു­ലോ­ക­മെ­ന്നു നീ­രി­ച്ച് എത്തേ­ണ്ടി­ട­ത്തെ­ത്തൂ. അപ്പോ­ഴേ­ക്കും ലി­പി പരി­ഷ്കാ­ര­മോ അര്‍­ത്ഥ­വ്യ­തി­യാ­ന­മോ ഏതാ­ണാ­ദ്യ­മെ­ങ്കില്‍ അതു വന്നി­ട്ടു­ണ്ടാ­കും. വേ­ല­വെ­യ്പ് കോ­ലെ­ഴു­ത്തോ വട്ടെ­ഴു­ത്തോ ആകും. വട്ട­ന്മാര്‍­ക്കു മാ­ത്ര­മേ തി­ട്ട­മാ­കൂ എന്ന മട്ടാ­കും. മറ്റെ­ല്ലാം തീ­ട്ടം. ദ ഹോ­ളി ഷി­റ്റ്!

image

നൂറ്റാണ്ടിലെ അവസാനത്തെ അച്ചുസംതരണം നാളെ

­രാ­ഷ്ട്രീ­യ­സൌ­ര­യൂ­ഥ­ത്തി­ന്റെ ഇട­തു­ഭാ­ഗ­ത്ത് നട­ക്കാ­റു­ള്ള ഏറ്റ­വും വി­സ്ഫോ­ട­നാ­ത്മ­ക­മായ ഗ്ര­ഹ­പ­രി­ക്ര­മ­ണ­സ­ന്ധി അച്ചു­സം­ത­ര­ണം നാ­ളെ പൂര്‍­ണ­മാ­യി നട­ന്നേ­ക്കു­മെ­ന്ന് വാ­ന­നി­രീ­ക്ഷ­കര്‍ അറി­യി­ക്കു­ന്നു. ആഴ്ച­യി­ലൊ­രി­ക്ക­ലെ­ങ്കി­ലും ഭാ­ഗി­ക­മാ­യി നട­ക്കാ­റു­ള്ള­താ­ണ് അച്ചു­സം­ത­ര­ണ­മെ­ങ്കി­ലും പൂര്‍­ണ­മാ­യി ഇതു നട­ക്കുക നൂ­റ്റാ­ണ്ടി­ലൊ­രി­ക്ക­ലോ മറ്റോ ആണ്. ചി­ല­പ്പോള്‍ അതി­ലും ദീര്‍­ഘി­ച്ച് പതി­റ്റാ­ണ്ടി­ലൊ­രി­ക്ക­ലോ അതി­ലു­മ­പ്പു­റം ആണ്ടി­ലൊ­രി­ക്ക­ലോ ആയി­ക്കൂ­ടാ­യ്ക­യി­ല്ലാ­ത്ത­താ­ണ്. ഏതാ­യാ­ലും സമ്പൂര്‍ണ അച്ചു­സം­ത­ര­ണം (transit of veeyes) ഈ നൂ­റ്റാ­ണ്ടി­ലോ പതി­റ്റാ­ണ്ടി­ലോ ഇനി­യു­ണ്ടാ­കി­ല്ലെ­ന്നാ­ണ് മാ­നം­നോ­ക്കി­ക­ളു­ടെ പക്ഷം­.

image

മണിമുഴക്കം - ഉദ്ദിഷ്ടകെണിയും നിര്‍ദ്ദിഷ്ടകെണിയും

ഇ­ട­പ്പ­ള്ളി രാ­ഘ­വന്‍ പി­ള്ള­യു­ടെ കവി­ത­യാ­ണ് മണി­മു­ഴ­ക്കം­.

­മ­ണി­മു­ഴ­ക്കം മര­ണ­ദി­ന­ത്തി­ന്റെ മണി­മു­ഴ­ക്കം മധു­രം വരു­ന്നു ഞാന്‍!

ഇ­ങ്ങ­നെ­യാ­യി­രു­ന്നു അതി­ന്റെ­യൊ­രു മു­ഴ­ക്കം. വരു­ന്നു ഞാന്‍ എന്നു പറ­യു­ക­മാ­ത്ര­മ­ല്ല, ചെ­ല്ലു­ക­യും ചെ­യ്തു കവി. ഇട­പ്പ­ള­ളി­യില്‍­നി­ന്ന് ഇടു­ക്കി­യി­ലേ­ക്ക് ചി­ല്ലറ ദൂ­ര­മാ­ണോ ഉള്ള­ത്. എന്നാ­ലും കവി­യാ­കാ­നും മാ­ത്രം തെ­റി­യെ­ല്ലാം അറി­ഞ്ഞി­രു­ന്നി­ട്ടും അതാ­കാ­തെ രാ­ഷ്ട്രീ­യ­പ്ര­വര്‍­ത്ത­ക­നായ ഇടു­ക്കി മണി­സ­ഖാ­വ് അവ­സാ­നം ആത്മ­പ്ര­കാ­ശ­ന­ത്വര അട­ക്കാ­നാ­കാ­തെ അടി­ച്ചു­ക­ള­ഞ്ഞു ഗദ്യ­ത്തി­ലൊ­രു കവി­ത. മീ­റ്റ­റും വൃ­ത്ത­വും അല­ങ്കാ­ര­വും എല്ലാം കി­റു­കൃ­ത്യം ചാ­ലി­ച്ചു­കു­റി­ച്ച­ത്. വി­രു­ദ്ധോ­ക്തി, ശ്ലേ­ഷം, ആശ്ലേ­ഷം, വി­ശ്ലേ­ഷം, പഞ്ച­ചാ­മ­രം തു­ട­ങ്ങി അല­ങ്കാ­ര­ങ്ങ­ളു­ടെ­യും വൃ­ത്ത­ങ്ങ­ളു­ടെ­യും ഒരു പട്ടി­ക­ത­ന്നെ തയ്യാ­റാ­ക്കാം ആ മണി­പ്ര­വാ­ള­കൃ­തി നോ­ക്കി­.

image

സകലരും വില്ലന്മാരാകുന്ന ആത്മകഥയുമായി പി സി ജോര്‍ജ്

  • ­പി­ണ­റാ­യി എം­എന്‍ വി­ജ­യ­ന്റെ ഔദാ­ര്യം പറ്റി വളര്‍­ന്ന അത്ത­പ്പാ­ടി­
  • എ­ള­മ­രം കരീം കി­നാ­ലൂര്‍ പദ്ധ­തി­യില്‍ വന്‍ അഴി­മ­തി നട­ത്തി­
  • ­മാ­ണി­സാര്‍ കള്ള­ക്ക­ളി­യി­ലൂ­ടെ തന്നെ പു­റ­ത്താ­ക്കി­
  • ­വി­എ­സ് പു­റ­ത്തു­വ­ന്നാല്‍ പി­ന്തു­ണ­യ്ക്കും­

­പി­.­സി­.­ജോര്‍­ജു­മാ­യി ഒരു ദീര്‍­ഘ­സം­ഭാ­ഷ­ണ­മാ­ണ് ഇത്ത­വ­ണ­ത്തെ ചന്ദ്രിക ആഴ്ച­പ്പ­തി­പ്പി­ന്റെ കവര്‍ സ്റ്റോ­റി. പി­ണ­റാ­യി­യും എള­മ­ര­വും യഥാര്‍­ത്ഥ ഇട­തു­പ­ക്ഷ­മ­ല്ല എന്നാ­ണു കവര്‍­സ്റ്റോ­റി­യു­ടെ പേ­ര്. പി സി ജോര്‍­ജി­ന്റെ മൂ­ന്നു പതി­റ്റാ­ണ്ടി­ന­പ്പു­റം നീ­ളു­ന്ന രാ­ഷ്ട്രീ­യ­ജീ­വി­ത­ക­ഥ­യാ­ണ് വി കെ സു­രേ­ഷു­മാ­യു­ള്ള സം­ഭാ­ഷ­ണ­ത്തി­ലൂ­ടെ ഇതള്‍­വി­രി­യു­ന്ന­ത്. എസ്എ­ഫ്ഐ മുന്‍ കോ­ഴി­ക്കോ­ട് ജി­ല്ലാ­ഭാ­ര­വാ­ഹി­യും സം­സ്ഥാ­ന­സ­മി­തി­യം­ഗ­വു­മാ­യി­രു­ന്നു, ആര്‍എം­പി­യു­ടെ സജീവ പ്ര­വര്‍­ത്ത­ക­നായ സു­രേ­ഷ്.

image
feedback