സിപിഐ

കേരളത്തില്‍ മിച്ചഭൂമി ഇല്ലാതായതെങ്ങിനെ?

­സി പി എമ്മി­ന്റെ നേ­തൃ­ത്വ­ത്തില്‍ ബഹു­ജ­ന­ങ്ങ­ളെ അണി­നി­ര­ത്തി ആരം­ഭി­ച്ച ഐതി­ഹാ­സി­ക­മായ ­ഭൂ­സ­മ­രം­ ആവ­ശ്യ­ങ്ങ­ളോ­ട് ­ഭ­ര­ണ­കൂ­ടം­ അനു­കൂ­ല­മാ­യി പ്ര­തി­ക­രി­ച്ച­തി­നെ തു­ടര്‍­ന്ന് താ­ത്ക്കാ­ലി­ക­മാ­യി നിര്‍­ത്തി­വ­ച്ചി­രി­ക്ക­യാ­ണ­ല്ലോ. 1970-കളി­ലെ ­മി­ച്ച­ഭൂ­മി­ സമ­ര­ത്തി­നു ശേ­ഷം ഒറ്റ­പ്പെ­ട്ട ഭൂ­സ­മ­ര­ങ്ങള്‍ നട­ന്നി­ട്ടു­ണ്ടെ­ങ്കി­ലും ഇത്ര വലിയ ഒരു ഭൂ­സ­മ­രം ­കേ­ര­ളം­ കണ്ടി­ട്ടി­ല്ല. ഈ സമ­ര­ത്തി­ന്റെ തീ­ക്ഷ്ണ­ത­യും അതി­ന്റെ പി­ന്നി­ലു­ള്ള ആത്മ­വി­ശ്വാ­സ­വും എന്നും ഭൂ­സ്വാ­മി­മാ­രെ 'സ്വാ­മി­'­മാ­രാ­യി മാ­ത്രം കണ്ടു ശീ­ല­മു­ള്ള ഇന്ന­ത്തെ ഭര­ണ­വര്‍­ഗ­ത്തി­നെ ഞെ­ട്ടി­ച്ചി­ട്ടു­ണ്ട് എന്ന് അവ­രു­ടെ പ്ര­തി­ക­ര­ണ­ങ്ങ­ളില്‍ നി­ന്നും വ്യ­ക്ത­മാ­യി­ട്ടു­ണ്ട്. എന്നാല്‍ ഒപ്പം തന്നെ, സി പി എമ്മി­നെ കു­റ്റം പറ­ഞ്ഞു മാ­ത്രം ശീ­ല­മു­ള്ള അനു­ഭ­വ­ഹീ­ന­രായ മറ്റൊ­രു വി­ഭാ­ഗ­ത്തി­നാ­ക­ട്ടെ ആകെ­ക്കൂ­ടി വെ­പ്രാ­ള­വും മേ­ാ­ഹ­ഭം­ഗ­വും. ഇവ­രില്‍ മഞ്ഞ­പ്പി­ത്തം പോ­ലെ കമ്മ്യൂ­ണി­സ്റ്റു-വി­രു­ദ്ധത കൊ­ണ്ട് നട­ക്കു­ന്ന­വ­രു­ണ്ട്; സ്വ­ത്വ­വാ­ദ­ത്തി­ന്റെ ധര്‍­മോ­പ­ദേ­ശ­ക­രു­ണ്ട്‌; നല്ല ഉദ്ദേ­ശ്യ­ത്തേ­ാ­ടു കൂ­ടി­യ­വ­രെ­ങ്കി­ലും വഴി­പി­ഴ­ച്ചു പോ­യ­വ­രു­ണ്ട്. ഇവ­രെ­ല്ലാം കൂ­ടി ചേര്‍­ന്ന് ഈ ഭൂ­സ­മ­ര­ത്തെ ഇക­ഴ്ത്താന്‍ ആവേ­ശം കൊ­ള്ളു­ക­യാ­ണ്.

Country: 
Default Home Page
UK Home Page
image

ഡൂള്‍ ന്യൂസ് എഡിറ്റര്‍ക്ക് ഒരു തുറന്ന കത്ത്

.

.

­ഡൂള്‍ ന്യൂ­സി­ലെ കര്‍­സേ­വ­യും അതി­ലെ വൈ­രു­ദ്ധ്യ­ങ്ങ­ളും

 

­പ്രി­യ­പ്പെ­ട്ട സു­ഹൈല്‍, 

അ­റി­യി­ക്കേ­ണ്ട കാ­ര്യ­ങ്ങള്‍ അറി­യി­ക്കാ­തെ­യും പറ­യേ­ണ്ട കാ­ര്യ­ങ്ങള്‍ സമ­യ­ത്ത് പറ­യാ­തെ­യും തല­യു­യര്‍­ത്തി­പ്പി­ടി­ക്കേ­ണ്ട­പ്പോള്‍ തല കു­നി­ക്കു­ക­യും, കു­നി­യാന്‍ പറ­ഞ്ഞാല്‍ മു­ട്ടി­ലി­ഴ­യാന്‍ തയ്യാ­റാ­വു­ക­യും ചെ­യ്യു­ന്ന ഒരു മാ­ധ്യമ സം­സ്‌­കാ­ര­മാ­ണ് ഇന്നു­ള­ള­ത്. കോര്‍­പ്പ­റേ­റ്റ് ലോ­ബി­ക­ളു­ടെ­യും മത­രാ­ഷ്ട്രീയ സാ­മു­ദാ­യിക കക്ഷി­ക­ളു­ടെ­യും വാ­ലോ തല­യോ ആയി മാ­റി­പ്പോ­യി­രി­ക്കു­ന്നു മാ­ധ്യ­മ­പ്ര­വര്‍­ത്ത­നം­.

ഈ വരി­കള്‍ ഓര്‍­മ്മ­യു­ണ്ടാ­കു­മ­ല്ലോ. About Us എന്ന ലി­ങ്കില്‍ ഡൂള്‍ ന്യൂ­സി­നെ­ക്കു­റി­ച്ചു­ളള നി­ങ്ങ­ളു­ടെ അവ­കാ­ശ­വാ­ദ­ത്തി­ന്റെ ആദ്യ­ഖ­ണ്ഡി­ക­യാ­ണി­ത്. "­ചില കാ­ര്യ­ങ്ങള്‍ ഉറ­ക്കെ പറ­യേ­ണ്ട­തു­ണ്ട­ന്ന തി­രി­ച്ച­റി­വാ­ണ് ­ഡൂള്‍ ന്യൂ­സ്.­കോം­" എന്നും താ­ങ്കള്‍ വീ­മ്പു പറ­യു­ന്നു­ണ്ട്. തു­റ­ന്നു­ചോ­ദി­ക്ക­ട്ടെ, സു­ഹൃ­ത്തേ. നു­ണ­ക­ളാ­ണോ നി­ങ്ങള്‍ ഉറ­ക്കെ­പ്പ­റ­യു­ന്ന­ത്?

Country: 
Default Home Page
UK Home Page
image

വര്‍മ്മയും തമ്പുരാനും മനോരമയും

­ചാ­ത്ത­പ്പു­ല­യന്‍ ഭരി­ക്കു­ന്ന നാ­ട്ടില്‍ താ­നി­നി ജീ­വി­ച്ചി­രി­ക്കി­ല്ലെ­ന്ന എന്‍എ­സ്എ­സ് കേ­സ­രി­യു­ടെ പ്ര­സം­ഗ­വും, ചാ­ത്തന്‍ പൂ­ട്ടാന്‍ പൊ­ക്കോ­ട്ടെ, ചാ­ക്കോ നാ­ടു ഭരി­ക്ക­ട്ടെ, എന്ന മു­ദ്രാ­വാ­ക്യ­വും 1957­ലെ പത­ന­ത്തി­ലേ­യ്ക്കെ­ത്തി­ച്ച സം­ഘര്‍­ഷ­ത്തി­ന്റെ രാ­ഷ്ട്രീ­യം വ്യ­ക്ത­മാ­ക്കു­ന്നു­ണ്ട്. വി­മോ­ച­ന­സ­മ­ര­ത്തീ പടര്‍­ത്താന്‍ അത്യ­ധ്വാ­നം ചെ­യ്ത പത്ര­മാ­ണ് മനോ­ര­മ. ആ മനോ­ര­മ­യില്‍ ഇതാ വലി­യൊ­രു കണ്ടെ­ത്തല്‍ !

image

എല്‍ഡിഎഫ് വളരണമെങ്കില്‍ സിപിഐ പിളരണം

­കേ­ന്ദ്ര­നേ­തൃ­ത്വ­ത്തി­ന്റെ ഇട­പെ­ടല്‍ മൂ­ലം ­സി­പി­ഐ­, സി­പി­ഐ­(എം) തര്‍­ക്ക­ത്തി­നു താ­ത്ക്കാ­ലിക വി­രാ­മ­മാ­യെ­ങ്കി­ലും ഇരു­പാര്‍­ട്ടി­ക­ളു­ടെ­യും അണി­ക­ളില്‍ സം­ഘര്‍­ഷ­ത്തി­ന്റെ കന­ലു­കള്‍ നീ­റി­പ്പു­ക­യു­ക­യാ­ണ്. ഈ സം­ഘര്‍­ഷ­ത്തെ ഒരു ചരി­ത്ര­സ­ന്ദര്‍­ഭ­മാ­യി കണ്ടു വി­ല­യി­രു­ത്തേ­ണ്ടി വരും. രണ്ട് രാ­ഷ്ട്രീ­യ­പാര്‍­ട്ടി­ക­ളു­ടെ നി­ല­നില്‍­പ്പ് സം­ബ­ന്ധി­ക്കു­ന്ന മൗ­ലി­ക­മായ നി­ല­പാ­ടു­ക­ളും മറ്റു­മാ­ണ് തര്‍­ക്ക­ത്തി­ന്റെ അടി­സ്ഥാ­നം­.

image

ഏലക്കാടുകളില്‍ ചെന്തീപടര്‍ന്നതെങ്ങനെ?

ഏ­താ­ണ്ട് ആല­പ്പുഴ ജി­ല്ല­യു­ടെ വലി­പ്പം വരു­ന്ന ഉ­ടു­മ്പ­ഞ്ചോ­ല താ­ലൂ­ക്കി­ലെ കു­ടി­യേ­റ്റ­മേ­ഖ­ല­യി­ലെ പ്ര­ധാന കൃ­ഷി ഏല­മാ­ണെ­ന്നു പറ­യാം. രാ­ജാ­ക്കാ­ടി­നു സമീ­പ­മു­ള്ള മു­ക്കി­ടിൽ മു­തൽ ശാ­ന്തൻ­പാ­റ­യ്ക്ക­ടു­ത്ത് ചതു­ര­ങ്ങ­പ്പാ­റ­യ്ക്കു­മ­പ്പു­റം വരെ പര­ന്നു­കി­ട­ക്കു­ന്ന മൂ­വാ­യി­ര­ത്തി­ല­ധി­കം ഏക്കർ വരു­ന്ന ഭൂ­പ്ര­ദേ­ശം മു­ഴു­വ­നും തന്നെ വന്‍­കിട തോ­ട്ടം മു­ത­ലാ­ളി­മാ­രു­ടെ ഉട­മ­സ്ഥ­ത­യി­ലാ­ണ്. കാ­ന്തി­പ്പാറ എസ്റ്റേ­ട്ട്, വെ­ങ്ക­ല­പ്പാറ എസ്റ്റേ­റ്റ്, ആന­ച്ചാൽ എസ്റ്റേ­റ്റ്, നാ­ലാം ബ്ലോ­ക്ക്, എട്ട­ര­യേ­ക്കർ എസ്റ്റേ­റ്റ്, തലൈ­ങ്കാ­വ്, വട്ട­പ്പാറ എന്നി­ങ്ങ­നെ പല എസ്റ്റേ­റ്റു­ക­ളാ­യി തി­രി­ച്ചി­രി­യ്ക്കു­ന്ന ഈ തോ­ട്ട­ങ്ങ­ളിൽ 1970 കളിൽ ഏതാ­ണ്ട് രണ്ടാ­യി­ര­ത്തി അഞ്ഞൂ­റോ­ളം തോ­ട്ടം തൊ­ഴി­ലാ­ളി­കൾ ജോ­ലി ചെ­യ്തി­രു­ന്നു­.

image

ശാന്തന്‍പാറയിലെ അശാന്തികള്‍

­കു­റ്റം ചെ­യ്ത­വര്‍­ക്കും കു­റ്റ­വാ­ളി­കള്‍­ക്കും എന്നും ന്യാ­യീ­ക­ര­ണ­ങ്ങ­ളു­ണ്ടാ­യി­രി­ക്കും. ആ ന്യാ­യീ­ക­ര­ണ­ങ്ങ­ളു­ടെ സത്യാ­സ­ത്യ­ങ്ങള്‍ വ്യ­വ­ച്ഛേ­ദി­ച്ചെ­ടു­ക്കാ­നാ­ണ് കോ­ട­തി­ക­ളെ­ന്നാ­ണ് വയ്പ്. കോ­ട­തി­കള്‍ എന്തു കണ്ടെ­ത്ത­ലു­കള്‍ നട­ത്തി­യാ­ലും പ്ര­തി­യു­ടേ­യും വാ­ദി­യു­ടേ­യും ന്യാ­യീ­ക­ര­ണ­ങ്ങള്‍ ഇല്ലാ­താ­കു­ന്നി­ല്ല. കു­റ്റം തെ­ളി­യു­ക­യും കു­റ്റ­വാ­ളി ശി­ക്ഷി­ക്ക­പ്പെ­ടു­ക­യും ചെ­യ്യു­മ്പോ­ഴും അവ­രു­ടെ ന്യാ­യീ­ക­ര­ണം അതേ­പ­ടി അവ­ശേ­ഷി­ക്കും. കു­റ്റ­വാ­ളി വെ­റു­തെ­വി­ട­പ്പെ­ടു­മ്പോള്‍ അവ­രു­ടെ ന്യാ­യീ­ക­ര­ണം ശരി­വ­യ്ക്ക­പ്പെ­ടു­ന്ന­തി­നൊ­പ്പം കു­റ്റ­വാ­ളി­യെ കണ്ടെ­ത്താ­നാ­കാ­തെ കു­റ്റം അവ­ശേ­ഷി­ക്കു­ക­യും ചെ­യ്യു­ക­യാ­ണ്.

image

കരിദിനമല്ല, കര്‍മനിരതത്വമാണു വേണ്ടത്

ഇ­ക്ക­ഴി­ഞ്ഞ ദി­വ­സം വലി­യൊ­രു ദി­വ­സ­മാ­യി­രു­ന്നു. കേ­ര­ള­ത്തി­ലെ ഏറ്റ­വും പു­തി­യ, അതാ­യ­ത് നി­ല­വി­ലു­ള്ള സര്‍­ക്കാ­രി­ന്റെ ഒന്നാം പി­റ­ന്നാള്‍. കഴി­ഞ്ഞ വര്‍­ഷം ജനി­ച്ച ­യു­ഡി­എ­ഫ് സര്‍­ക്കാ­രാ­ണ് കഴി­ഞ്ഞ ദി­വ­സം ഒന്നാം പി­റ­ന്നാ­ളു­ണ്ട­ത്. സര്‍­ക്കാ­രി­ന് ഒരു വയ­സ്സാ­യ­പ്പോള്‍, ആള്‍ നൂ­റു­മീ­റ്റര്‍ ഓട്ട­ത്തില്‍ പങ്കെ­ടു­ത്താല്‍ ട്രോ­ഫി­നേ­ടു­മെ­ന്ന അവ­സ്ഥ­യി­ലാ­ണ് എന്ന് യു­ഡി­എ­ഫ് നേ­താ­ക്കള്‍ പറ­യു­ന്നു. എല്‍­ഡി­എ­ഫ് നേ­താ­ക്കള്‍ പറ­യു­ന്ന­ത്, പയ്യന്‍ അല്ലെ­ങ്കില്‍ പയ്യി, ഇപ്പോ­ഴും പയ്യെ­പ്പോ നയ­മാ­ണ്. പി­ടി­ച്ചു­പി­ടി­ച്ചു­പോ­ലും നട­ക്കി­ല്ല, അവ­രു­ടെ നേ­താ­ക്ക­ന്മാ­രില്‍ ചി­ലര്‍­ക്കെ­ങ്കി­ലും മൂ­ക്കില്‍ പല്ലു­വ­ന്നെ­ങ്കി­ലും സര്‍­ക്കാ­രി­നു വാ­യില്‍ പല്ലു­പോ­ലും മു­ള­ച്ചി­ല്ല, ഒര­ക്ഷ­ര­മെ­ങ്കി­ലും പഠി­ച്ചി­ട്ടി­ല്ല എന്നൊ­ക്കെ­യാ­ണ്.

image
feedback